- ബഹ്റൈനില്‍ പേഴ്സണല്‍ ലോണുകളുടെ തിരിച്ചടവ് താല്‍ക്കാലികമായി മരവിപ്പിക്കണമെന്ന് എം.പിമാര്‍
- കുവൈത്തിനെതിരായ ഭീകരാക്രമണ ഗൂഢാലോചനയെ ബഹ്റൈന്‍ അപലപിച്ചു
- ബഹ്റൈനില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും ഈദുല്‍ ഫിത്തറിന് മുമ്പ് നല്‍കും
- കേരളത്തിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ
- പെരുമ്പാവൂരിൽ വൻ ട്വിസ്റ്റ്! എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ല, സ്ഥാനാർത്ഥിത്വം തടഞ്ഞുവെച്ച് ഹൈക്കമാന്റ്
- ബഹ്റൈന്‍ പ്രതിരോധ സേന ഇറാന്റെ 129 മിസൈലുകളും 221 ഡ്രോണുകളും നശിപ്പിച്ചു
- കൂടുതല്‍ ഇടങ്ങളിലേക്ക് ഗള്‍ഫ് എയര്‍; ദമ്മാമിലേക്കുള്ള താല്‍ക്കാലിക സര്‍വീസുകള്‍ ഫ്രാങ്ക്ഫര്‍ട്ടിലേക്കും നെയ്റോബിയിലേക്കും വ്യാപിപ്പിക്കുന്നു
- ഈദുല്‍ ഫിത്തര്‍: ബഹ്റൈനില്‍ കന്നുകാലി, കോഴി ലഭ്യത ഉറപ്പാക്കി വ്യവസായ മന്ത്രാലയം
Author: News Desk
യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം: രമേശ് ചെന്നിത്തല
ആലപ്പുഴ: ആലപ്പുഴയിൽ കളക്റ്ററേറ്റ് മാർച്ചിനിടെ വനിതകൾ ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല ഡിജിപിക്ക് കത്ത് നൽകി. യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡൻ്റ് പ്രവീൺ സംസ്ഥാന വൈസ് പ്രസിഡൻ്റ് ഹരിത ബാബു ഉൾപ്പെടെ പതിനാറോളം പേർക്കാണ് പരിക്കേറ്റത്. ഏറെ പേർക്കും തലയ്ക്കാണ് ഗുരുതര പരിക്കേറ്റത്. ഉയർന്ന ഉദ്യോഗസ്ഥർ ലാത്തി മുറിയെ തല്ലിയത് ബോധപൂർവ്വമാണ്. മരണം സംഭവിക്കാത്തത് ഭാഗ്യംകൊണ്ട് മാത്രം. പോലീസ് മനുവൽപോലും പാലിക്കാതെ ക്രൂരപീഡനം നടത്തിയവരെ സർവ്വീസിൽ വെച്ച് പൊറിപ്പിക്കരുത്. ഇവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. വനിതകൾക്കുപോലും പ്രത്യേകപരിഗണന ഉണ്ടായില്ല. പുരുഷപോലീസ് ഇവരെ ഉപദ്രവിച്ചതായും അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. ഇക്കാര്യങ്ങൾ ഗൗരവമായി പരിശോധിച്ച് അടിയന്തര നടപടി വേണമെന്നും രമേശ് ചെന്നിത്തല ഡി ജി പി ദർവേഷ് സാഹിബിനു നൽകിയ കത്തിൽ ആവശ്യപ്പെട്ടു, അധികാരത്തിന്റെ അഹങ്കാരത്തിൽ മുഖ്യമന്ത്രിക്കിപ്പോൾ ജനകീയ സമരങ്ങളോട് അലർജിയാണ്. വനിതാ പോലീസുകാരില്ലാതെ വനിതാ പ്രവർത്തകരെ…
ശബരിമല:സന്നിധാനത്ത് എത്തിയ 103 വയസുള്ള മധുര സ്വദേശി ഷൺമുഖ അമ്മാളിന് അയ്യനെ കൺകുളിർക്കെ കാണാൻ സഹായിയായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. ചൊവ്വാഴ്ച പകൽ പന്ത്രണ്ടോടെ സന്നിധാനത്തു നിന്ന് മടങ്ങാനൊരുങ്ങി തന്ത്രിയെ കണ്ടിറങ്ങിയപ്പോഴാണ് കൂട്ടം തെറ്റി നിൽക്കുന്ന ഷൺമുഖയമ്മാൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇവർക്ക് ദർശനത്തിന് പ്രത്യേക സൗകര്യം ചെയ്ത് നൽകി. പിന്നീട് ബന്ധുക്കൾ വരുന്നതു വരെ എക്സിക്യൂട്ടീവ് ഓഫീസറുടെ ഓഫീസിനടുത്ത് ഇരുത്തി. അയ്യപ്പൻ മന്ത്രിയുടെ രൂപത്തിലെത്തിയതു കൊണ്ട് മികച്ച ദർശനം കിട്ടിയെന്ന് ഷൺമുഖ അമ്മാൾ പറഞ്ഞു. പിന്നീട് പൊലീസ് ബന്ധുക്കളെ കണ്ടെത്തി അമ്മാളിനെ അവരുടെ സുരക്ഷിത കരങ്ങളിൽ ഏൽപ്പിച്ചു.
തിരുവനന്തപുരം: സ്വകാര്യ ബാങ്കിൽ പണയം വെച്ച സ്വർണം ബാങ്ക് മാനേജരുൾപ്പെടുന്ന സംഘം പലപ്പോഴായി കൈക്കലാക്കി മറിച്ചുവിറ്റു. സ്വകാര്യബാങ്കിന്റെ മണ്ണന്തല ശാഖയിലാണ് മോഷണം നടന്നത്. 215 പവൻ സ്വർണം പലതവണയായി തിരിമറി നടത്തിയ സംഭവത്തിൽ മാനേജർ അടക്കം മൂന്നുപേരെ പിടികൂടി. ബാങ്ക് മാനേജർ എച്ച്. രമേശ്, സുഹൃത്ത് ആർ.വർഗീസ്, സ്വർണ വ്യാപാരി എം.എസ് കിഷോർ എന്നിവരെയാണ് മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തത്. രമേശ് മണ്ണന്തലയിലെ ബാങ്ക് മാനേജറായിരുന്ന കാലയളവിലായിരുന്നു തിരിമറി. ഏഴുപേർ ബാങ്കിൽ പണയം വച്ച 215 പവൻ സ്വർണം പലപ്പോഴായി പ്രതികൾ കൈക്കലാക്കി. വായ്പ തിരിച്ചടച്ച് സ്വർണം തിരിച്ചെടുക്കാൻ നിക്ഷേപകൻ എത്തിയപ്പോഴാണ് സ്വർണം കാണാനില്ലെന്ന വിവരം അറിയുന്നത്. തുടർന്ന് കഴിഞ്ഞ ഒക്ടോബർ 27-ന് നടത്തിയ ഓഡിറ്റിങ്ങിൽ 215 പവൻ സ്വർണം കാണാനില്ലെന്ന് സ്ഥിരീകരിച്ചു. ഇതോടെ ബാങ്കിന്റെ റീജണൽ മാനേജർ മണ്ണന്തല പൊലീസിൽ പരാതി നൽകി. പ്രതിയായ രമേശ് അപ്പോഴേക്കും ട്രാൻഫർ നേടി ബാങ്കിന്റെ പാളയത്തെ ബ്രാഞ്ചിലേക്ക് മാറിയിരുന്നു. ബാങ്കിന്റെ ഓഡിറ്റിങിലാണ് മോഷണ…
തിരുവനന്തപുരം: മറ്റു പല മേഖലകളിലുമെന്ന പോലെ സിമന്‍റ് വ്യാപാര രംഗത്തും പ്രശ്നങ്ങളും പ്രതിസന്ധിയുമുണ്ടെന്നും അത് ജനപ്രതിനിധികളുടെ ശ്രദ്ധയിൽ വരുമ്പോൾ ആവശ്യമായ സഹായസഹകരണമുണ്ടാകുമെന്നും മന്ത്രി ജി.ആർ. അനിൽ. എം.ആർ.പിയേക്കാൾ കുറഞ്ഞ വിലയിൽ സിമന്‍റ് വിൽപന നടത്തുന്നതിലൂടെ വ്യാപാരികൾക്ക് ഉണ്ടാകുന്ന പ്രയാസങ്ങളെ കുറിച്ച് മനസ്സിലാക്കാനായി. സിമന്‍റ് വ്യാപാര രംഗത്തെ പ്രശ്നങ്ങൾ ഉൾപ്പെടെ ജനപ്രതിനിധികളുടെ ശ്രദ്ധയിൽപ്പെടുത്തുമ്പോൾ നീരസം കാണിക്കുന്ന നിലപാടല്ല ഈ സർക്കാറിനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള സിമന്‍റ് ഡീലേഴ്സ് അസോസിയേഷൻ (കെ.സി.ഡി.എ) തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ കുടുംബസംഗമവും ക്രിസ്മസ് പുതുവത്സര ആഘോഷവും ഇടപ്പഴഞ്ഞി ആർ.ഡി.ആർ കൺവെൻഷൻ സെന്‍ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൂട്ടായ്മകൾ രൂപവത്ക്കരിച്ച് പ്രശ്നങ്ങൾക്കും പരിഹാരം കാണുക എന്നത് മലയാളികളുടെ പൊതുസമീപനം പ്രശംസനീയമാണ്. സംഘടനക്ക് രൂപംകൊടുക്കാത്ത ഒരുമേഖലയും കേരളത്തിലില്ല. അകാലത്തിൽ മരണപ്പെടുകയോ മറ്റോ ചെയ്താൽ സഹപ്രവർത്തകരെ സഹായിക്കാൻ ഇത്തരം സംഘടനകൾക്ക് സാധിക്കുന്നത് വലിയ കാര്യമാണെന്നും ഉദാഹരണ സഹിതം അദ്ദേഹം ചൂണ്ടിക്കാട്ടി. വി.കെ. പ്രശാന്ത് എം.എൽ.എ, കെ.സി.ഡി.എ സംസ്ഥാന പ്രസിഡന്‍റ് കെ.ജെ. സെബാസ്റ്റ്യൻ എന്നിവർ…
തിരുവനന്തപുരം: കേന്ദ്ര സർക്കാർ കേരളത്തോടു കാണിക്കുന്ന അവഗണനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച വിളിച്ച യോഗത്തിൽ പ്രതിപക്ഷം പങ്കെടുക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പ്രതിപക്ഷ ഉപനേതാവ് ലീഗ് പി.കെ.കുഞ്ഞാലിക്കുട്ടിയും യോഗത്തിൽ ഓൺലൈനായി പങ്കെടുക്കും. തിങ്കളാഴ്ച രാവിലെ 10നാണ് യോഗം. കേന്ദ്ര സർക്കാർ കേരളത്തോടു കാണിക്കുന്ന അവഗണനയും തെറ്റായ സമീപനങ്ങളും എല്ലാ പരിധിയും ലംഘിച്ചു തുടരുന്ന സാഹചര്യം സംബന്ധിച്ചാണ് പ്രതിപക്ഷവുമായി മുഖ്യമന്ത്രി യോഗം വിളിച്ചത്. കടമെടുപ്പു പരിധി വെട്ടിക്കുറച്ചുകൊണ്ട് കേന്ദ്രം പുറത്തിറക്കിയ 2 ഉത്തരവുകൾക്കെതിരെ കേരളം സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. ഹർജിയിൽ, പെൻഷൻ വിതരണം ഉൾപ്പെടെ നടത്തേണ്ടതുണ്ടെന്നും കടമെടുപ്പു പരിധിയിൽ ഇളവനുവദിക്കാൻ കോടതി ഇടപെടണമെന്നും കേരളം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഹർജിയിൽ നോട്ടിസയച്ച കോടതി, 25ന് ഹർജി പരിഗണിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പ്രതിമ അനാച്ഛാദന ചടങ്ങല്ല നടക്കുന്നത്, രാമക്ഷേത്ര പ്രതിഷ്ഠ ആചാര വിധിപ്രകാരം വേണം; പങ്കെടുക്കില്ലെന്ന് പുരി ശങ്കരാചാര്യർ
ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി പുരി ശങ്കരാചാര്യർ. പ്രതിഷ്ഠ ആചാര വിധിപ്രകാരം വേണമെന്നും പ്രതിമ അനാച്ഛാദന ചടങ്ങല്ല നടക്കുന്നതെന്നും പുരി ശങ്കരാചാര്യർ ചൂണ്ടിക്കാണിച്ചു. രാഷ്ട്രീയ നേതാക്കളുടെ ഇടപെടലുകൾക്ക് പരിധിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി മറ്റു ശങ്കരാചാര്യന്മാരും രംഗത്തെത്തിയിരുന്നു. രാജ്യത്തെ നാല് മഠങ്ങളിലെയും ശങ്കരാചാര്യൻമാരോ പുരോഹിതരോ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ജ്യോതിർമഠം ശങ്കരാചാര്യർ പറഞ്ഞിരുന്നു. നാല് ശങ്കരാചാര്യന്മാർ കൈക്കൊണ്ട തീരുമാനത്തെ മോദി വിരുദ്ധത ആയി കണക്കാക്കേണ്ടതില്ലെന്നും അവർ “ശാസ്ത്രവിരുദ്ധർ” ആകാൻ ആഗ്രഹിക്കാത്തതിനാലാണ് നിലപാടെന്നും ജ്യോതിർ മഠം ശങ്കരാചാര്യർ അവിമുക്തേശ്വരാനന്ദ് സരസ്വതി എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു. ക്ഷേത്രം പൂർത്തീകരിക്കുന്നതിന് മുൻപാണ് പ്രതിഷ്ഠാ ചടങ്ങ്. പ്രധാനമന്ത്രിയാണ് എല്ലാം ചെയ്യുന്നതെങ്കിൽ പൂജാരിമാരുടെ ആവശ്യം എന്താണെന്നും മോദി വിഗ്രഹ പ്രതിഷ്ഠ നടത്തുന്നത് കാണാൻ പോകുന്നില്ലെന്നും പുരി ശങ്കരാചാര്യരും വ്യക്തമാക്കി.ചടങ്ങിന് പോകാത്തതിന്റെ കാരണം ഏതെങ്കിലും വെറുപ്പോ വിദ്വേഷമോ കൊണ്ടല്ല, മറിച്ച് ശാസ്ത്രവിധി പിന്തുടരുകയും അവ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത്…
പബ്ലിക് ഹെൽത്ത് ലബോറട്ടറി ഇന്റേണൽ ക്വാളിറ്റി അസസ്‌മെന്റ് പ്രോഗ്രാമിൽ നൂറ് ശതമാനം സ്കോർ നേടി അൽ റബീഹ് മെഡിക്കൽ സെന്റർ
മനാമ: പബ്ലിക് ഹെൽത്ത് ലബോറട്ടറി ഇന്റേണൽ ക്വാളിറ്റി അസസ്‌മെന്റ് പ്രോഗ്രാമിൽ നൂറ് ശതമാനം സ്കോർ നേടി ബഹ്റൈനിലെ അൽ റബീഹ് മെഡിക്കൽ സെന്റർ മനാമ. 2023 ഡിസംബറിൽ നടത്തിയ ക്വാളിറ്റി കൺട്രോൾ ചെക്കപ്പിലാണ് എച് ഐ വി, ഹെപ്പറ്ററ്റിസ്, സിഫിലസ് വൈറസ് ആന്റിജനുകൾ & ആന്റിബോഡികൾ എന്നിവ കണ്ടെത്തുന്നതിൽ അൽ റബീഹ് മെഡിക്കൽ സെന്ററിലെ ലാബറട്ടറി സൗകര്യങ്ങൾ പര്യാപ്തമാണെന്ന് പ്രഖ്യാപ്പിച്ചത്. https://youtu.be/-IeyGmw6DRc ഈ നേട്ടത്തിൽ അൽ റബീഹ് മെഡിക്കൽ സെന്റർ അധികൃതരെ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (NHRA )അഭിനന്ദിച്ചു.
തിരുവനന്തപുരം: കഠിനംകുളം പുത്തന്‍തോപ്പില്‍ നിയന്ത്രണംവിട്ട കാറിടിച്ച് വീട്ടമ്മ മരിച്ചു. പുത്തന്‍തോപ്പില്‍ സ്വദേശിനിയായ ലതാ പോള്‍ ആണ് മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. വർക്കല ഭാഗത്ത് നിന്ന് കോവളം ഭാഗത്തേക്ക് വരികയായിരുന്ന യു.പി സ്വദേശികളായ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനമാണ് ഇവരെ ഇടിച്ചത്. തീരദേശ റോഡ് വഴി വരികയായിരുന്ന കാർ ഇടറോഡിൽ നിന്ന് പ്രധാന റോഡിലേക്ക് കയറിയ സ്കൂട്ടറിനെ ഇടിക്കുകയായിരുന്നു. കാറിൽനിന്ന് മദ്യക്കുപ്പി കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇവർ മദ്യപിച്ചാണ് വാഹനമോടിച്ചതെന്നതിന് സ്ഥിരീകരണമില്ല. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ലതാ പോളിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന മരുമകൾ മെൽവി ചാക്കോ, നാലു വയസ്സുകാരൻ മാത്യു ലിയോ എന്നിവർ ചികിത്സയിലാണ്.
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ മാസപ്പടി വിവാദത്തിൽ കേന്ദ്ര അന്വേഷണ നീക്കം അവഗണിക്കാൻ സിപിഎം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. നേരത്തേയും കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തിയിട്ടുണ്ട്. ഇപ്പോഴത്തെ നീക്കം വ്യക്തിക്ക് എതിരെയല്ല, മറിച്ച് വിശാലമായ രാഷ്ട്രീയ നീക്കമാണെന്നും സംസ്ഥാന കമ്മിറ്റി വിലയിരുത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരള സദസ് സമഗ്രമായി അവലോകനം ചെയ്ത് സംസ്ഥാന കമ്മിറ്റി, സദസ്സ് വൻ വിജയമായിരുന്നെന്ന് വിലയിരുത്തി. ജില്ലകളിൽ നിന്ന് വിശദമായ റിപ്പോർട്ട് കമ്മിറ്റിയിൽ അവതരിപ്പിച്ചു. തുടർ നടപടികൾ ത്വരിതപ്പെടുത്താനും കമ്മിറ്റി തീരുമാനിച്ചു. അതേസമയം, കടമെടുപ്പ് പരിധി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ സമരവുമായി മുന്നോട്ട് പോകുമെന്നും സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയുടെ കമ്പനി എക്‌സാലോജിക്കിനെതിരെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ടി.വീണയ്ക്ക് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന സ്വകാര്യ കമ്പനിയിൽനിന്ന് മാസപ്പടി ഇനത്തിൽ 3 വർഷത്തിനിടെ 1.72 കോടി രൂപ ലഭിച്ചെന്ന കണ്ടെത്തലിനു പിന്നാലെയാണ് അന്വേഷണം.
യൂണിയന്‍ബാങ്കിന്റെ കറന്‍സിയുമായി പോകുന്ന വാഹന വ്യൂഹം കോഴിക്കോട്ട് വെച്ച് സുരക്ഷാ വീഴ്ച; അസി. കമ്മീഷണര്‍ക്ക് സസ്പെൻഷൻ
കോഴിക്കോട്: 750 കോടി രൂപയുടെ കറന്‍സി കൊണ്ടു പോകുന്ന വാഹവ്യൂഹത്തിന്‍റെ സുരക്ഷാചുമതലയില്‍ വീഴ്ച വരുത്തിയതിന് അസിസ്റ്റന്‍റ് കമ്മീഷണര്‍ക്ക് സസ്പെന്‍ഷന്‍. കോഴിക്കോട് സിറ്റി ഡി സി ആര്‍ബിയിലെ അസിസ്റ്റന്‍റ് കമ്മീഷണര്‍, ടി . പി ശ്രീജിത്തിനെയാണ് ആഭ്യന്തരവകുപ്പ് അഡീഷണല്‍ സെക്രട്ടറി സസ്പെന്‍റ് ചെയ്തത്. യൂണിയന്‍ ബാങ്കിന്‍റെ കോഴിക്കോട് മാങ്കാവിലെ കറന്‍സി ചെസ്റ്റില്‍ നിന്നും ഹൈദരാബാദിലേക്ക് പണവുമായി പോയ ട്രക്കുകളുടെ സുരക്ഷാ ചുമതലയില്‍ എസിപി വീഴ്ച വരുത്തിയെന്ന് കണ്ടതിനെത്തുടര്‍ന്നാണ് നടപടി. യൂണിഫോം ധരിക്കാതെ സ്വകാര്യ വാഹനത്തിലാണ് എ സി പി അകമ്പടി പോയത്. ഔദ്യോഗിക പിസ്റ്റള്‍ കൈവശമുണ്ടായിരുന്നില്ലെന്നും ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പണം കൊണ്ടു പോകുന്ന കാര്യത്തില്‍ റിസര്‍വ് ബാങ്കിന്‍റെ സുരക്ഷാ നിര്‍ദേശങ്ങള്‍ എ സി പി ലംഘിച്ചതായും സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.
