Author: News Desk

മനാമ: ഇന്റര്‍നാഷണല്‍ മാത്തമാറ്റിക്‌സ് ആന്റ് സയന്‍സ് സ്റ്റഡിയിലെ (ടി.ഐ.എം.എസ്.എസ്- ടിംസ്) പരീക്ഷയില്‍ ബഹ്‌റൈനില്‍ 2023 ബാച്ചില്‍ മികച്ച പ്രകടനം കാഴ്ചവെച്ച 27 പൊതു, സ്വകാര്യ സ്‌കൂളുകളെ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമ ആദരിച്ചു. രണ്ട് വിഷയങ്ങളിലും 550 പോയിന്റില്‍ കൂടുതല്‍ സ്‌കോറുകള്‍ നേടി ഉയര്‍ന്നതും ഉന്നതവുമായ പ്രകടനം കാഴ്ചവെച്ച സ്‌കൂളുകളെയാണ് ആദരിച്ചത്.മന്ത്രാലയം സംഘടിപ്പിച്ച ചടങ്ങില്‍, നാലാം ക്ലാസിലെയും എട്ടാം ക്ലാസിലെയും വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന സ്‌കോറുകള്‍ നേടുന്നതിന് സംഭാവന നല്‍കിയ 86 അധ്യാപകരെ ആദരിച്ചു. പഠനം ശരിയായി നടപ്പിലാക്കുന്നതില്‍ ഏര്‍പ്പെട്ടിരുന്ന സ്‌കൂള്‍ കോ- ഓര്‍ഡിനേറ്റര്‍മാര്‍ക്കും മന്ത്രാലയ ജീവനക്കാര്‍ക്കും സമ്മാനം നല്‍കി.ഈ സുപ്രധാന അന്താരാഷ്ട്ര പഠനത്തില്‍ ബഹ്റൈന്റെ പങ്കാളിത്തത്തെ പിന്തുണയ്ക്കുന്നതില്‍ ഫലപ്രദമായ പങ്കു വഹിച്ച പൊതു, സ്വകാര്യ സ്‌കൂളുകള്‍, അധ്യാപക, ഭരണ ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ എന്നിവരെയും മന്ത്രാലയത്തിലെ പ്രസക്തമായ മേഖലകളെയും മന്ത്രി നന്ദി അറിയിച്ചു.

Read More

അള്‍ജിയേഴ്സ്: ‘സമ്പദ്വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കുക, ജീവിതത്തെ സമ്പന്നമാക്കുക’ എന്ന പ്രമേയത്തില്‍ മെയ് 19 മുതല്‍ 22 വരെ അള്‍ജീരിയയില്‍ നടന്ന ഇസ്ലാമിക് ഡെവലപ്മെന്റ് ബാങ്ക് (ഐ.എസ്.ഡി.ബി) ഗ്രൂപ്പിന്റെ 2025 വാര്‍ഷിക യോഗങ്ങളില്‍ പങ്കെടുക്കുന്ന ബഹ്റൈന്റെ പ്രതിനിധി സംഘത്തെ ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രാലയത്തിലെ ധനകാര്യ കാര്യ അണ്ടര്‍സെക്രട്ടറി യൂസഫ് അബ്ദുല്ല അല്‍ഹുമൂദ് നയിച്ചു.ഇസ്ലാമിക രാജ്യങ്ങളില്‍നിന്നുള്ള ധനകാര്യ, സാമ്പത്തിക മന്ത്രിമാരും പ്രാദേശിക, അന്തര്‍ദേശീയ സംഘടനകളില്‍നിന്നുള്ള പ്രതിനിധികളും സാമ്പത്തിക, സാമ്പത്തിക വിദഗ്ധരും യോഗങ്ങളില്‍ പങ്കെടുത്തു.സാമ്പത്തിക മേഖലകളിലുടനീളമുള്ള വികസനത്തിനും അഭിവൃദ്ധിക്കും പിന്തുണ നല്‍കുന്നതിനായി സംയുക്ത സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അജണ്ടയില്‍ ഉള്‍പ്പെട്ടിരുന്നു. ഐ.എസ്.ഡി.ബി. ഗ്രൂപ്പിന്റെയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളുടെയും സാമ്പത്തിക പ്രകടനത്തിന്റെ അവലോകനം, ഐഎസ്ഡിബി ഗ്രൂപ്പിന്റെ പുതിയ പത്ത് വര്‍ഷത്തെ ചട്ടക്കൂടിന്റെ (2026- 2035) അംഗീകാരം, ഗ്രൂപ്പിന്റെ 2024 പ്രകടന റിപ്പോര്‍ട്ടിന്റെ അവതരണം എന്നിവയും നടന്നു.

Read More

തിരുവനന്തപുരം: ദേശീയപാത 66 നിർമാണത്തിനിടെ തകർന്ന സംഭവം ദൗർഭാഗ്യകരമെന്നും എന്താണ് സംഭവിച്ചതെന്ന് ദേശീയ പാത അതോറിറ്റി അന്വേഷണം നടത്തി കണ്ടെത്തണമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. പല പ്രതിസന്ധികളും മറികടന്നാണ് ദേശീയപാത നിർമാണത്തിലേക്ക് സർക്കാർ കടന്നത്. നിർമാണത്തിന്റെ പരിപൂർണ ഉത്തരവാദിത്തം ദേശീയ പാത അതോറിറ്റിക്കാണെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.’ദൗർഭാഗ്യകരമായ ഒരു സംഭവം നടന്നപ്പോൾ ദാ കിട്ടിപ്പോയെന്ന് പറഞ്ഞ് യുഡിഎഫ് നേതാക്കൾ ചാടിവീഴുകയാണ്. അവർ റോഡ് തകർച്ച ആഘോഷമാക്കി മാറ്റുകയാണ്. കൊവിഡ് കാലത്തും പ്രതിപക്ഷം ഇതേ നിലപാടിലായിരുന്നു. ഭരിക്കുമ്പോൾ ദേശീയപാത നിർമാണം നടപ്പാക്കാൻ ത്രാണിയില്ലാത്തവരാണ് ഇപ്പോൾ വിമർശിക്കുന്നത്. മായാവി സിനിമയിലെ മമ്മൂട്ടിയെപ്പോലെ ചെയ്യുന്നതെല്ലാം അദൃശ്യമാക്കാൻ പറ്റി‌ല്ല. സർക്കാർ ചെയ്യുന്നത് ജനങ്ങളിലെത്തിക്കാൻ പാർട്ടി പ്രവർത്തകർ സ്വയം മാദ്ധ്യമപ്രവർത്തകരാകും. സർക്കാർ പരസ്യം നൽകും. റീൽസ് തയ്യാറാക്കി ഷെയർ ചെയ്യുകയും ചെയ്യും. മുഖ്യമന്ത്രി കൃത്യമായ ഏകോപനം നടത്തുന്നുണ്ട്. തകർന്ന റോഡിലെ ഭൂമി ഏറ്റെടുക്കലിലെ പ്രശ്‌നമടക്കം ഓരോ ഘട്ടത്തിലും യോഗം ചേർന്ന് ചർച്ച ചെയ്‌തിട്ടുണ്ട്.…

Read More

കൊച്ചി: എറണാകുളത്ത് നാലു വയസുകാരിയെ പുഴയിൽ എറിഞ്ഞു കൊന്നകേസിൽ പ്രതിയായ അമ്മയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആലുവ മജിസ്ട്രേറ്റ് കോടതിയാണ് അഞ്ചു ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. അമ്മയെ ഉടൻ ചെങ്ങമനാട് പൊലീസ് സ്റ്റേഷനിൽ എത്തിക്കും. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്യും. അതേസമയം, നാലു വയസുകാരിയെ ക്രൂരപീഡനത്തിനിരയാക്കിയതിൽ പോക്സോ കേസിൽ അറസ്റ്റിലായ പ്രതിയെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചു. മൂവാറ്റുപ്പുഴ താലൂക്ക് ആശുപത്രിയിലാണ് വൈദ്യ പരിശോധന. എറണാകുളത്ത് അമ്മ പുഴയിൽ എറിഞ്ഞു കൊന്ന നാലുവയസുകാരി ക്രൂര ബലാത്സംഗം നേരിട്ടതായാണ് കണ്ടെത്തൽ. കുഞ്ഞിന്‍റെ അച്ഛന്‍റെ അടുത്ത ബന്ധുവിനെയാണ് സംഭവത്തിൽ പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞുമായുള്ള അടുപ്പം മുതലെടുത്ത് വീട്ടിൽ നിരന്തരം ചൂഷണം ചെയ്തതായി പ്രതി സമ്മതിച്ചു. കുഞ്ഞിന്‍റെ പോസ്റ്റുമോട്ടത്തിലാണ് നടുക്കുന്ന വിവരം പുറത്തുവന്നത് എറണാകുളത്ത് നാലു വയസ്സുകാരിയെ പുഴയിൽ എറിഞ്ഞ് കൊന്ന കേസിൽ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുന്നതിന് തൊട്ടു മുൻപാണ് പെൺകുഞ്ഞിന്‍റെ പോസ്റ്റ്മോർട്ടം വിവരങ്ങൾ പൊലീസിന് ലഭിച്ചത്. കുഞ്ഞിന്‍റെ മൃതദേഹത്തിലെ ആദ്യഘട്ട…

Read More

തിരുവനന്തപുരം: ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് പൂർത്തീകരണ ഘട്ടത്തിൽ ഉണ്ടായ സാഹചര്യങ്ങളെ സുവർണാവസരമാക്കി പദ്ധതിയെ പ്രതിസന്ധിയിലാക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ, അത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ പ്രതികരണം. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂ‍ർണ രൂപം: ‘NH 66 നിർമ്മാണത്തിനിടയിൽ ചിലയിടങ്ങളിൽ ഉണ്ടായ പ്രശ്നങ്ങളെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയതാണ്. പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകും. സ്വന്തം ഭരണകാലത്തെ കഴിവുകേട് മൂലം ഇല്ലാതായ മലയാളികളുടെ സ്വപ്ന പദ്ധതിയായ ദേശീയപാത വികസനം തുടക്കത്തിലേ മുടക്കാമെന്നും തടയാമെന്നും കരുതിയ UDF, പൂർത്തീകരണ ഘട്ടത്തിൽ സാഹചര്യത്തെ സുവർണാവസരമാക്കി പദ്ധതിയെ പ്രതിസന്ധിയിലാക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ,അത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.’- പി എ മുഹമ്മദ് റിയാസ് അതിനിടെ, വിഷയത്തിൽ പ്രതികരിച്ച് എൻ എച്ച് എ ഐ റെസിഡൻ്റ് എഞ്ചിനീയർ മനോജ് കുമാർ. ഡിപിആറിൽ അപാകതകൾ ഉണ്ട്. വെള്ളം വഴി തിരിച്ചു കുപ്പം പുഴയിലേക്ക് വിടാനുള്ള സാധ്യത പരിശോധിക്കുകയാണ്. ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്നും റോഡരികിൽ മണ്ണിടിച്ചിൽ…

Read More

ന്യൂഡല്‍ഹി: മലപ്പുറം കൂരിയാട് ദേശീയ പാത ഇടിഞ്ഞു താഴ്ന്ന സംഭവത്തില്‍ കരാര്‍ കമ്പനിയായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനെ കേന്ദ്ര റോഡ്, ഉപരിതല ഗതാഗത മന്ത്രാലയം ഡീബാര്‍ ചെയ്തു. നിര്‍മാണത്തില്‍ കണ്‍സള്‍ട്ടന്റ് ആയിരുന്ന ഹൈവേ എന്‍ജിനിയറിങ് കമ്പനിക്കെതിരെയും (എച്ച്ഇസി) നടപടിയുണ്ട്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് കൂരിയാട് ദേശീയപാത 66ല്‍ (NATIONAL HIGHWAY66) നിര്‍മാണത്തിലിരുന്ന ഭാഗം സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞുവീണത്. പിന്നീട് പല ഭാഗങ്ങളിലും സമാനമായ രീതിയില്‍ നിര്‍മാണത്തിലെ അപാകം വ്യക്തമായി. ഇതിനെത്തുടര്‍ന്ന് ഇന്നലെ റോഡ് ഗതാഗത മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയിരുന്നു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. ഡീബാര്‍ ചെയ്യപ്പെട്ട കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിന് ദേശീയ പാതാ അതോറിറ്റിയുടെ തുടര്‍ന്നുള്ള ടെന്‍ഡറുകളില്‍ പങ്കെടുക്കാനാവില്ല. കണ്‍സള്‍ട്ടന്റ് ആയ എച്ച്ഇസിക്കും സമാന നടപടികളാണ് നേരിടേണ്ടി വരിക. പ്രൊജക്ട് മാനേജരായ അമര്‍നാഥ് റെഡ്ഡി, കണ്‍സള്‍ട്ടന്റ് ടീം ലീഡര്‍ രാജ് കുമാര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യാനും തീരുമാനമുണ്ട്. ഐഐടിയിലെ മുന്‍ പ്രൊഫസര്‍ ജിവി റാവുവിന്റെ നേതൃത്വത്തിലുള്ള സംഘം നിര്‍മാണത്തിലെ അപാകം…

Read More

അങ്കമാലി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി കുറഞ്ഞ ചെലവിൽ ഹെൽത്ത് ചെക്കപ്പ് പാക്കേജുകളുമായി അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി. ഭൂരിഭാഗം സ്ത്രീകൾക്കിടയിലും പ്രധാന വെല്ലുവിളിയായ പിസിഒഡി കണ്ടുപിടിക്കുന്നതിനും പഹിഹരിക്കുന്നതിനുമായി പിസിഒഡി വെല്‍നസ് പാക്കേജ് ഇപ്പോൾ 65 ശതമാനം ഇളവിൽ 1999 രൂപയ്ക്കാണ് ലഭ്യമാകുക. അള്‍ട്രാസൗണ്ട് പെല്‍വിസ്, യൂറിന്‍ പരിശോധന, തൈറോയിഡ്, എഫ്എസ്എച്ച് പരിശോധന, ല്യൂട്ടിനൈസിംഗ് ഹോർമോൺ, ഹീമോഗ്രാം, HbA1C തുടങ്ങിയ സേവനങ്ങളാണ് ഈ പാക്കേജിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്.കൂടാതെ സ്ത്രീകൾക്കായി 75 ശതമാനം ഇളവിൽ 1500 രൂപക്ക് രക്ത പരിശോധന, യൂറിന്‍ പരിശോധന, ഇസിജി, അബ്‌ഡൊമിനല്‍ അള്‍ട്രാസൗണ്ട്, ഗൈനക്കോളജി കള്‍സള്‍ട്ടേഷന്‍ എന്നിവ അടങ്ങിയ സമ്പൂര്‍ണ ആരോഗ്യ പരിശോധന പാക്കേജും ലഭ്യമാണ്. കുട്ടികളുടെ ശാരീരിക മാനസികാരോഗ്യ പരിരക്ഷക്കായി 45 ശതമാനം ഇളവോടെ 2,500 രൂപയ്ക്ക് പീഡിയാട്രിക് കെയര്‍ പാക്കേജും ലഭ്യമാണ്; മാനസികാരോഗ്യം, ഉറക്കത്തിന്റെ ഗുണനിലവാര നിര്‍ണയം, ഫിസിക്കല്‍ – ഡന്റല്‍ – ഇഎന്‍ടി പരിശോധന, കൂടാതെ, പതിനഞ്ചിലധികം മറ്റു അവശ്യ പരിശോധനകള്‍, വാക്‌സിനേഷന്‍ അഡൈ്വസ് എന്നിവ ഇതിൽ ഉള്‍പ്പെടുന്നു.…

Read More

ന്യൂഡല്‍ഹി: സൈബര്‍ തട്ടിപ്പ് തടയുന്നതിനും സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിനുമായി പുതിയ സംവിധാനം അവതരിപ്പിച്ച് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ്. ഒരു മൊബൈല്‍ നമ്പര്‍ വഞ്ചനാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്ന് തിരിച്ചറിയാന്‍ ബാങ്കുകള്‍, പേയ്മെന്റ് ആപ്പുകള്‍, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയെ സഹായിക്കുന്ന തരത്തില്‍ ഫിനാന്‍ഷ്യല്‍ ഫ്രോഡ് റിസ്‌ക് ഇന്‍ഡിക്കേറ്റര്‍ (FRI) എന്ന പേരില്‍ പുതിയ ടൂളാണ് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് അവതരിപ്പിച്ചത്. ഒരു ഫോണ്‍ നമ്പറിന് മുന്‍കാല തട്ടിപ്പുമായി ബന്ധമുണ്ടോ എന്ന് പരിശോധിച്ച് കണ്ടെത്തുന്ന തരത്തിലാണ് ടൂള്‍ പ്രവര്‍ത്തിക്കുന്നത്. തുടര്‍ന്ന് തട്ടിപ്പിന്റെ വ്യാപ്തി അനുസരിച്ച് ആ ഫോണ്‍ നമ്പറിനെ മീഡിയം, ഹൈ അല്ലെങ്കില്‍ വെരി ഹൈ റിസ്‌ക് എന്ന് ടൂള്‍ അടയാളപ്പെടുത്തുകയും ചെയ്യും. നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍, ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ ചക്ഷു പ്ലാറ്റ്ഫോം, ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പങ്കിടുന്ന ഇന്റലിജന്‍സ് വിവരങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ ഉറവിടങ്ങളില്‍ നിന്നാണ് ഈ ടൂള്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്. ഒരു നമ്പര്‍ അപകടകരം എന്ന നിലയില്‍ ഫ്‌ലാഗ് ചെയ്തുകഴിഞ്ഞാല്‍…

Read More

മനാമ: പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം ബഹ്‌റൈൻ ചാപ്റ്റർ കേരളത്തിലെ അറിയപ്പെടുന്ന പ്രമുഖ ഹൃദ്രോഗ വിദഗ്ദൻ ഡോ. ജോ ജോസഫിനെ പങ്കെടുപ്പിച്ചുകൊണ്ട് വെബിനാർ സംഘടിപ്പിക്കുന്നു. മെയ് 24 ശനിയാഴ്ച, വൈകിട്ട് 6.30ന് ആണ് വെബിനാർ. ഹൃദയാരോഗ്യം സംരക്ഷിക്കേണ്ടത് എങ്ങനെ, ഹൃദയ രോഗങ്ങളുടെ ലക്ഷണങ്ങൾ, ചികിത്സാ മാർഗങ്ങൾ, ജീവിതശൈലി മാറ്റങ്ങൾ എന്നിവയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതെല്ലാം ഈ സെഷനിൽ ഉൾപ്പെടുന്നതാണ് എന്ന് പി പി എഫ് ഭാരവാഹികൾ പറഞ്ഞു. പരിപാടിയിലേക്ക് എല്ലാവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ പറഞ്ഞു. താഴെ കാണുന്ന ലിങ്കിലൂടെയോ 3886 0719, 3221 8850 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ടോ രജിസ്റ്റർ ചെയ്യാവുന്നതും വിവരങ്ങൾ ആരായുന്നതുമാണ്https://meet.google.com/ute-yfqd-fty.

Read More

ടെക്സസ്: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ (മാഗ്) മെയ് 17 ശനിയാഴ്ച സ്റ്റാഫോർഡിലെ കേരള ഹൗസിൽ വാർഷിക ആരോഗ്യമേളയും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. അമേരിക്കയിലെ ആതുരസേവന മേഖലയിലെ പ്രമുഖരായ പത്തോളം ഡോക്ടർമാർ നേതൃത്വം നൽകിയ പരിപാടി, സമൂഹത്തിന് മാതൃകയായി. വിവിധ രോഗങ്ങളെക്കുറിച്ചും ചികിത്സാ രീതികളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി വിദഗ്ധ ഡോക്ടർമാർ ക്ലാസുകൾ നയിച്ചു. രോഗനിർണയത്തിനായി സൗജന്യ മെഡിക്കൽ പരിശോധനകൾ, ഇസിജി, രക്തസമ്മർദ്ദ പരിശോധന, രക്തത്തിലെ ഗ്ലൂക്കോസ് നിർണയം, കണ്ണ് പരിശോധന, സ്തനാർബുദ സാധ്യതാ പരിശോധന എന്നിവ ലഭ്യമാക്കി. ലോകോത്തര കാൻസർ ചികിത്സാ കേന്ദ്രമായ എം.ഡി. ആൻഡേഴ്സൺ കാൻസർ സെന്ററുമായി സഹകരിച്ച് നടത്തിയ രക്തദാന ക്യാമ്പ്, കാൻസർ രോഗികൾക്ക് വലിയ ആശ്വാസമായി. കാർഡിയോളജി, എൻഡോക്രൈനോളജി, ഓങ്കോളജി, ജനറൽ മെഡിസിൻ, പൾമനോളജി, സൈക്യാട്രി തുടങ്ങിയ വിഭാഗങ്ങളിൽ ഡോക്ടർമാർ സേവനം നൽകി. രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ ആരംഭിച്ച പരിപാടി, സ്റ്റാഫോർഡ് സിറ്റി മേയർ ശ്രീ. കെൻ മാത്യു ഉദ്ഘാടനം ചെയ്തു. മാഗ് പ്രസിഡന്റ്…

Read More