- ഇപിഎസിനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യം, വിജയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക്ഭവൻ; ഭൂരിപക്ഷം ഉറപ്പിക്കാതെ സത്യപ്രതിജ്ഞ അനുവദിക്കില്ല
- പട്ടിക പുറത്തായി; കെപിസിസി അധ്യക്ഷനടക്കമുള്ള എംഎൽഎമാരുടെ പിന്തുണ കെ.സി. വേണുഗോപാലിന്. യഥാർത്ഥ പേപ്പർ അതല്ലന്ന് നിരീക്ഷകർ
- വി.ഡി. സതീശന് പിന്തുണയും ഐക്യദാർഢ്യവുമായി ബഹ്റൈനിലെ കോൺഗ്രസ് പ്രവർത്തകർ
- വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസുമായി വെച്ചുമാറുന്ന പ്രശ്നമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി
- ഇന്ത്യൻ ക്ലബ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് മെയ് 15 മുതൽ 21 വരെ
- ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിനെതിരെ ജയിലിലെ രഹസ്യങ്ങൾ പുറത്തുവിട്ട സഹതടവുകാരി സുനിതയുടെ മരണത്തിൽ ദുരൂഹത
- സണ്ണി ജോസഫ് മന്ത്രി; ബെന്നി ബെഹന്നാന് കെപിസിസി പ്രസിഡന്റ്
- സംഭവിച്ചത് ന്യൂനപക്ഷ വോട്ടുകളുടെ ഇടത് വിരുദ്ധ ഏകീകരണം; ഒന്നിച്ച് നിന്നാൽ തിരിച്ച് വരാമെന്ന് പിണറായിവിജയൻ
Author: News Desk
പാലായില്‍ ഇലക്ട്രിക് കമ്പിയില്‍ തട്ടി ലോറിക്ക് തീപ്പിടിച്ചു; സാധനങ്ങള്‍ പൂര്‍ണമായി കത്തിനശിച്ചു
കോട്ടയം: പാലാ മുരിക്കുമ്പുഴയില്‍ ഇലക്ടിക് കമ്പിയില്‍ തട്ടി ലോറിക്ക് തീപ്പിടിച്ചു. പാലാ കത്തീഡ്രല്‍ പള്ളിക്ക് സമീപമാണ് സംഭവം. വിവാഹ ചടങ്ങിന് ശേഷം സാധനങ്ങളുമായി പോയ ലോറിക്കാണ് തീപ്പിടിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ആര്‍ക്കും പരിക്കില്ല കത്തീഡ്രല്‍ ഹാളില്‍ നടന്ന വിവാഹ സല്‍ക്കാരം കഴിഞ്ഞ് സാധനങ്ങളുമായി പോകുകയായിരുന്നു ലോറി. കത്തീഡ്രല്‍ പള്ളിക്ക് സമീപത്ത് വെച്ച് വൈദ്യുതി കമ്പിയില്‍ തട്ടുകയും തീപ്പിടിക്കുകയുമായിരുന്നു. ലോറിയിലെ സാധനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. അഗ്‌നിശമനാ യൂണിറ്റുകളെത്തി തീയണച്ചു.
തദ്ദേശ തോൽവി: സിപിഎം വസ്തുതകൾ മറച്ച് വെക്കുന്നുവെന്ന് സിപിഐ, ‘പത്മകുമാറിനെ സംരക്ഷിച്ചത് തിരിച്ചടിച്ചു’
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് സിപിഎം വസ്തുതകൾ മറച്ച് വെക്കുന്നുവെന്ന് സിപിഐ. ശബരിമല സ്വർണ്ണക്കൊള്ള തോൽവിക്ക് കാരണമായെന്നും ഇതിൽ കൃത്യമായ വിലയിരുത്തൽ വേണമെന്നും സിപിഐ എക്സിക്യൂട്ടീവ് യോഗത്തിൽ വിമർശനമുയർന്നു. ഭരണ വിരുദ്ധ വികാരവും തിരിച്ചടിയായി. പത്മകുമാറിനെ സംരക്ഷിച്ചത് തിരിച്ചടിച്ചുവെന്നും സിപിഐ വിമർശിക്കുന്നു. ഇന്നലെ നടന്ന സിപിഎം യോഗത്തിലും ശബരിമല സ്വർണ്ണക്കൊള്ളയും പത്മകുമാറിനെതിരെ നടപടിയെടുക്കാത്തതും തിരിച്ചടിയായെന്ന് വിലയിരുത്തിയിരുന്നു. പത്മകുമാറിനെതിരെ നടപടിയെടുക്കാതെ സിപിഎം സംരക്ഷിച്ചത് തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആയിട്ട് പോലും കോൺഗ്രസ് നടപടിയെടുത്തുവെന്നും സിപിഎം ന്യായീകരണങ്ങൾ നിരത്തി പത്മകുമാറിനെ സംരക്ഷിക്കാൻ ശ്രമിച്ചുവെന്നും എക്സിക്യൂട്ടീവിൽ വിമർശനമുയർന്നു. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിശദമായി പരിശോധിച്ചെന്ന് എംവി ഗോവിന്ദൻ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിശദമായി പരിശോധിച്ചെന്നും അപ്രതീക്ഷിത പരാജയവും പരിഹാര നടപടികളുമാണ് നേതൃയോഗം ചർച്ച ചെയ്തതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ശരിയായ ദിശാബോധത്തോടെ വിലയിരുത്തലുമായി മുന്നോട്ട് പോകും. വോട്ടിംഗ് കണക്ക് നോക്കിയാൽ 60 നിയമസഭാ മണ്ഡലങ്ങളിൽ വ്യക്തമായ ലീഡുണ്ട്. ശരിയായ…
മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ – ഐസിആർഎഫ് ബഹ്‌റൈൻ, 2025 ഡിസംബർ 28 ഞായറാഴ്ച ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഫേബർ-കാസ്റ്റൽ സ്പെക്ട്ര കലണ്ടർ 2026 പുറത്തിറക്കി. അടുത്തിടെ സമാപിച്ച വാർഷിക ആർട്ട് കാർണിവലായ ഫേബർ-കാസ്റ്റൽ സ്പെക്ട്ര 2025 ലെ ഓരോ വിഭാഗത്തിൽ നിന്നുമുള്ള മികച്ച അഞ്ച് വിജയികൾ സൃഷ്ടിച്ച കലാസൃഷ്ടികൾ വാൾ കലണ്ടറിലും ഡെസ്ക് കലണ്ടറിലും ഉൾപ്പെടുത്തിയിട്ടുണ്ട്. മത്സരത്തിൽ പങ്കെടുത്ത യുവ കലാകാരന്മാർ പ്രകടിപ്പിച്ച അസാധാരണ കഴിവുകൾ കലണ്ടറുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . കഴിഞ്ഞ 17 വർഷമായി സ്പെക്ട്രയുടെ പ്രധാന പിന്തുണക്കാരും ടൈറ്റിൽ സ്പോൺസറുമായ ഫേബർ-കാസ്റ്റലിന്റെ കൺട്രി ഹെഡ് അബ്ദുൾ ഷുക്കൂർ മുഹമ്മദിന് ആദ്യ പകർപ്പ് കൈമാറിക്കൊണ്ടാണ് ഐസിആർഎഫ് ചെയർമാൻ അഡ്വ. വി.കെ. തോമസ് ഡെസ്ക് കലണ്ടർ പ്രകാശനം ചെയ്തത്. കഴിഞ്ഞ 17 വർഷമായി സ്പെക്ട്രയുടെ പ്രധാന പിന്തുണക്കാരും പരിപാടിക്ക് ഡ്രോയിംഗ്, പെയിന്റിംഗ് മെറ്റീരിയലുകൾ സ്ഥിരമായി നൽകുന്നവരാണ് ഫാബെർ കാസ്റ്റിൽ. ഐസിആർഎഫ് ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ വാൾ…
കുവൈത്ത് സിറ്റി: ഈ മാസം അവസാനത്തോടെ കുവൈത്തിൽ താപനില കുത്തനെ താഴുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ-ഒതൈബി മുന്നറിയിപ്പ് നൽകി. കുറഞ്ഞ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിലേക്കോ അതിൽ താഴെ മൈനസ് ഒന്ന് (-1) ഡിഗ്രിയിലേക്കോ എത്താൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. മരുഭൂമി മേഖലകളിൽ മഞ്ഞു വീഴ്ചയ്ക്ക് സാധ്യതയുള്ളതിനാൽ കന്നുകാലി ഉടമകളും ഫാം ഉടമകളും ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. കാലാവസ്ഥാ നിരീക്ഷകനായ ഈസ റമദാനും വരാനിരിക്കുന്ന കാലാവസ്ഥാ മാറ്റങ്ങളെക്കുറിച്ച് സൂചനകൾ നൽകിയിട്ടുണ്ട്. ഞായറാഴ്ച പകൽ സമയത്ത് ആകാശം മേഘാവൃതമായിരിക്കുമെന്നും ചിലയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും പകൽ സമയങ്ങളിൽ താപനിലയിൽ നേരിയ വർദ്ധനവ് അനുഭവപ്പെടും. എന്നാൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കാറ്റിന്റെ ദിശ വടക്കുപടിഞ്ഞാറൻ ഭാഗത്തേക്ക് മാറുന്നതോടെ സ്ഥിതി മാറും. മിതമായതോ അല്ലെങ്കിൽ ശക്തമായതോ ആയ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ പുതുവത്സര അവധിക്കാലത്ത് താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുഹൃത്തുക്കൾ വിളിച്ചിട്ടും കതക് തുറന്നില്ല, ക്രിസ്മസ് അവധിക്ക് ബഹ്‌റൈനിൽ പോയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: സൗദിയിൽ നിന്ന് ക്രിസ്മസ് അവധിക്ക് സുഹൃത്തുക്കളും കുടുംബങ്ങളുമായി ബഹ്‌റൈനിൽ പോയ കൊല്ലം പള്ളിക്കൽ വേളമാനൂർ സൗപർണികയിൽ ശശി കുമാർ (61) മരിച്ചു. ശനിയാഴ്ച പുലർച്ചെ നാലോടെ ഹൃദയാഘാതം മൂലമാണ് അന്ത്യം. മരണസമയത്ത് റൂമിൽ മറ്റാരും ഉണ്ടായിരുന്നില്ല. പ്രഭാത ഭക്ഷണവുമായി എത്തിയ സുഹൃത്തുക്കൾ വിളിച്ചിട്ടും കതക് തുറക്കാത്തതിനെ തുടർന്ന് ഹോട്ടൽ റിസപ്‌ഷനിൽ ബന്ധപ്പെട്ട് മുറി തുറന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കിങ് ഫഹദ് ആശുപത്രി, സൗദി കാറ്ററിങ് കമ്പനി എന്നിവിടങ്ങളിൽ ഉൾപ്പെടെ 30 വർഷമായി ദമ്മാമിലും ജുബൈലിലുമായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ 10 വർഷമായി ഗാട്കോ കമ്പനിയുടെ കീഴിൽ സാറ്റോർപ്പ് ട്രാൻസ്‌പോർട്ടേഷൻ ഡിപ്പാർട്മെൻറിലെ ജീവനക്കാരനായിരുന്നു. കേരള സർക്കാർ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്ന സൗമ്യയാണ് ഭാര്യ. മക്കൾ: ദേവിക, ദേവർഷ്. മൃതദേഹം ബഹ്‌റൈൻ സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മനാമ: വർത്തമാനകാലത്തെ സ്ത്രീകൾ അറിവ് ആയുധമാക്കി മുന്നോട്ടു പോകണമെന്ന് മാധ്യമ പ്രവർത്തക ആർ പാർവതി ദേവി. ബഹ്‌റൈൻ പ്രതിഭ വനിതാവേദിയുടെ പത്തൊമ്പതാം കേന്ദ്ര സമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. സ്ത്രീക്കും പുരുഷനും തുല്യസ്ഥാനം നൽകുന്ന ഭരണഘടനയുള്ള ഇന്ത്യരാജ്യത്തു സ്ത്രീകൾ ഇക്കാലത്തും വലിയ വിവേചനം നേരിടുന്നുണ്ട്. പുരോഗമന പ്രസ്ഥാനങ്ങളും ,വനിതാസംഘടനകളും എല്ലാം ചേർന്ന് നടത്തിയ നിരന്തര ഇടപെടലുകളുടെ ഫലമായി നിരവധിയായ അവകാശങ്ങൾ നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട് എങ്കിലും വർത്തമാനകാല സംഭവങ്ങൾ പലതും കാണിക്കുന്നത് ഇനിയും നമ്മുടെ സമൂഹം ഇക്കാര്യത്തിൽ ഏറെ മുന്നോട്ടു പോകാൻ ഉണ്ടെന്നാണ്. സ്ത്രീശക്തികരണത്തെ പറ്റിയും സ്ത്രീ വിമോചന പോരാട്ട ചരിത്രത്തെ പറ്റിയും സ്ത്രീ സമത്വത്തെ പറ്റിയും ഉള്ള ഇടതുപക്ഷ കാഴ്ചപ്പാട് സാമൂഹിക വ്യവസ്ഥയുണ്ടാക്കിയ മാറ്റത്തെപ്പറ്റിയും കേരളത്തിലെ സ്ത്രീകൾ നിലവിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ ഇടതുപക്ഷ സർക്കാറിന്റെ കൃത്യമായ ഇടപെടലും വലതുപക്ഷ ആശയങ്ങൾ തൊഴിലാളികൾക്കെതിരായും സ്ത്രീകൾക്കെതിരായും നിലകൊള്ളുന്ന സാഹചര്യങ്ങളെ പറ്റിയും ഉദ്ഘാടന പ്രഭാഷണത്തിൽ പാർവതി ദേവി എടുത്തു പറഞ്ഞു. ഡോക്ടർ മാലതി ദാമോദരൻ…
ഉണ്ണികൃഷ്ണൻ പോറ്റിക്കുവേണ്ടി പത്മകുമാറിനൊപ്പം വിജയകുമാറും ഗൂഢാലോചന നടത്തിയെന്ന് എസ്ഐടി; വിജയകുമാർ റിമാൻ്റിൽ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസില്‍ ഉണ്ണികൃഷ്‌ണൻ പോറ്റിക്കുവേണ്ടി ബോർഡ് പ്രസിഡൻ്റായിരുന്ന പത്‌മകുമാറിനൊപ്പം വിജയകുമാറും ഗൂഢാലോചന നടത്തിയെന്ന് റിമാൻഡ് റിപ്പോർട്ട്. രേഖകളിൽ കൃത്രിമം നടത്തിയെന്നും ബോർഡിന് നഷ്‌ടമുണ്ടാക്കാനായി പ്രതികൾ സഹകരിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തി. അതേസമയം, വിജയകുമാറിനെ കോടതി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു. അടുത്ത മാസം 12വരെയാണ് റിമാൻ്റ് കാലാവധി. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയാണ് പ്രതിയെ റിമാൻ്റ് ചെയ്തത്. വിജയകുമാർ സമർപ്പിച്ച ജാമ്യപേക്ഷ ഈ മാസം 31 ന് പരിഗണിക്കും. ദേവസ്വം ബോർഡ് മുൻ അംഗമാണ് എൻ വിജയകുമാർ. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണപ്പാളി കൊടുത്തുവിടാൻ തീരുമാനമെടുത്തതിൽ ബോർഡ് പ്രസിഡൻ്റായിരുന്ന പത്മകുമാറിനൊപ്പം വിജയകുമാറിനും പങ്കുണ്ടെന്ന് കണ്ടെത്തിയാണ് അറസ്റ്റ്. മുൻകൂർ ജാമ്യാപേക്ഷ നൽകിയ ശേഷം സുഹൃത്തിൻ്റെ വീട്ടിലേക്ക് മാറിയ വിജയകുമാർ ഉച്ചയോടെ എസ്ഐടി ഓഫീസിൽ ഹാജരാകുകയായിരുന്നു. സെക്രട്ടറിയേറ്റിലെ സിപിഎം സംഘടനയുടെ പ്രസിഡൻ്റായിരുന്നു വിജയകുമാർ. പത്മകുമാറിനെ അറസ്റ്റ് ചെയ്തിട്ടും ഒപ്പം ബോർഡിൽ അംഗങ്ങളായ എൻ വിജയകുമാറിനെയും കെപി ശങ്കരദാസിനെയും എന്ത് കൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. വമ്പൻ…
വടകരക്കാർക്ക് കോളടിച്ചു! പോക്കറ്റ് കാലിയാക്കാതെ യാത്ര ചെയ്യാം, പുത്തൻ പാക്കേജുകളുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ
വടകര: ജനുവരി മാസത്തിൽ വടകര ഡിപ്പോയിൽ നിന്ന് കേരളത്തിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്ക്ക് ഉല്ലാസ യാത്രകളുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. ജനുവരി 2-ാം തീയതി കണ്ണൂർ പൈതൽമല യാത്രയോടെയാണ് ജനുവരി മാസത്തിലെ ഉല്ലാസ യാത്രകൾ ആരംഭിക്കുന്നത്. ഏകദിന യാത്രയ്ക്ക് 600 രൂപയാണ് നിരക്ക്. സൂപ്പർ ഫാസ്റ്റ് ബസിൽ രാവിലെ 6 മണിയ്ക്ക് പുറപ്പെടുന്ന തരത്തിലാണ് യാത്ര സജ്ജീകരിച്ചിരിക്കുന്നത്. 9-ാം തീയതി രാവിലെ 5 മണിയ്ക്ക് മൂന്നാർ അതിരപ്പിള്ളി യാത്രയും സംഘടിപ്പിക്കുന്നുണ്ട്. 2 ദിവസം നീണ്ടുനിൽക്കുന്ന യാത്രയ്ക്ക് 2,220 രൂപയാണ് ചാർജ്. പുഷ് ബാക്ക് ബസിലാണ് യാത്ര. ജനുവരി 11ന് വയനാട് എടക്കൽ ഗുഹ, ആയിരം കൊല്ലി ഹെറിറ്റേജ് മ്യൂസിയം, കാരാപ്പുഴ എന്നിവിടങ്ങളിലേയ്ക്കാണ് യാത്ര സംഘടിപ്പിക്കുന്നത്. ഏകദിന യാത്രയാണിത്. സൂപ്പർ ഫാസ്റ്റ് ബസിലുള്ള യാത്രയ്ക്ക് 700 രൂപയാണ് ഒരാൾക്ക് ചെലവ് വരിക. രാവിലെ 6 മണിയ്ക്ക് യാത്ര പുറപ്പെടും. ജനുവരി 18ന് വൈകുന്നേരം 7 മണിയ്ക്ക് ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, വാഗമൺ യാത്രയുണ്ട്.…
കൊച്ചി: ‘സേവ് ബോക്‌സ്’ നിക്ഷേപത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഓണ്‍ലെന്‍ ലേല ആപ്പിന്റെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടര്‍ച്ചയായാണ് നടപടി. ഓണ്‍ലൈന്‍ ലേല ആപ്പായ സേവ് ബോക്‌സിന്റെ ബ്രാന്‍ഡ് അംബാസഡറായി ജയസൂര്യക്ക് കരാര്‍ ഉണ്ടായിരുന്നതായി ഇഡിക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. കൊച്ചി ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. രാവിലെ പതിനൊന്ന് മണിയോടെയാണ് ജയസൂര്യ ചോദ്യം ചെയ്യലിനായി ഇ ഡി ഓഫീസില്‍ ഹാജരായത്. സേവ് ബോക്‌സ് നിക്ഷേപത്തട്ടിപ്പ് കേസില്‍ 2023 ജനുവരിയില്‍ സ്ഥാപന ഉടമയും മുഖ്യപ്രതിയുമായ സ്വാതിഖ് റഹീ (സ്വാതി റഹീം)മിനെ അറസ്റ്റ് ചെയ്തിരുന്നു. കിഴക്കേക്കോട്ട സ്വദേശിയുടെ പരാതിയില്‍ തൃശ്ശൂര്‍ ഈസ്റ്റ് പൊലീസാണ് സ്വാതിയെ അറസ്റ്റ് ചെയ്തത്. സേവ് ബോക്‌സിന്റെ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞ് സ്വാതിഖ് റഹീം ലക്ഷങ്ങള്‍ തട്ടിയെന്നായിരുന്നു പരാതി. മാസം 25 ലക്ഷം രൂപവരെ ലാഭം വാഗ്ദാനം ചെയ്താണ് സ്വാതിഖ് റഹീം…
മുംബൈ: ടി20 ലോകകപ്പ് മുന്നില്‍ നില്‍ക്കെ സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുംറ, ഓള്‍ റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ക്ക് വിശ്രമം നല്‍കാനുള്ള നീക്കവുമായി ബിസിസിഐ. ലോകകപ്പിന് മുന്‍പ് നടക്കുന്ന ഏകദിന പോരാട്ടത്തിനുള്ള ടീമിലേക്ക് ഇരുവരേയും പരിഗണിച്ചേക്കില്ല. പൂര്‍ണ ഫിറ്റായി ഇരുവരേയും ലോകകപ്പില്‍ കളിപ്പിക്കാനുള്ള നീക്കമാണ് തീരുമാനത്തിനു പിന്നില്‍. ഇന്ത്യയുടെ വൈറ്റ് ബോള്‍ ക്രിക്കറ്റിലെ നിര്‍ണായക താരങ്ങളാണ് ഇരുവരും. ലോകകപ്പില്‍ ടീമിന്റെ നട്ടെല്ലുകളായി നില്‍ക്കുന്ന താരങ്ങളും ഇരുവരുമാണ്. പരിക്കേല്‍ക്കുന്നത് ഒഴിവാക്കുക, ജോലി ഭാരം കുരയ്ക്കുക എന്നിവയെല്ലാം തീരുമാനത്തിനു പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കിവികള്‍ക്കെതിരായ ടി20 പരമ്പരയും ലോകകപ്പിനു മുന്‍പ് ഇന്ത്യ കളിക്കുന്നുണ്ട്. ജനുവരി നാലിനോ അഞ്ചിനോ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കും. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തു നിന്നു ഋഷഭ് പന്തിനെ മാറ്റി ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ എന്നിവരിലൊരാളെ ഏകദിന ടീമിലേക്ക് പരിഗണിക്കാനും ബിസിസിഐ ആലോചിക്കുന്നുണ്ട്. നിലവില്‍ കെഎല്‍ രാഹുല്‍ ഏകദിന ടീം വിക്കറ്റ് കീപ്പറായി ടീമിലുണ്ട്. ബേക്ക് അപ്പായാണ് ഇഷാന്‍, ജിതേഷ് എന്നിവരെ പരിഗണിക്കുന്നത്.…
