- സാന്‍ഡ്ഹേഴ്സ്റ്റ് പേസ് സ്റ്റിക്കിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ടീമുകള്‍ക്ക് ഒന്നാം സ്ഥാനം
- സല്‍മാബാദില്‍ ഗോഡൗണില്‍ തീപിടിത്തം
- ബഹ്റൈന്‍ വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; യുവാവ് പിടിയില്‍
- ഇറാനെതിരായ ഇസ്രായേല്‍ ആക്രമണത്തെ ബഹ്റൈന്‍ അപലപിച്ചു
- അഹമ്മദാബാദ് വിമാനാപകടം: ബഹ്റൈന്‍ അനുശോചിച്ചു
- ഇസ്രായേല്‍- ഇറാന് സംഘര്‍ഷം: ബഹ്റൈന്‍ രാജാവ് ഡിഫന്‍സ് കൗണ്‍സില്‍ അംഗങ്ങളുമായി ചര്‍ച്ച നടത്തി
- ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം: ഗള്‍ഫ് എയര്‍ ഇറാഖിലേക്കും ജോര്‍ദാനിലേക്കുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി
- യു.എന്‍. വനിതാ എക്സിക്യൂട്ടീവ് ബോര്‍ഡില്‍ ബഹ്റൈന്‍ പ്രാതിനിധ്യം
Author: News Desk
കൊച്ചി: രാഹുൽ ഈശ്വറിനെതിരെ നടി നൽകിയ പരാതിയിൽ കേസെടുത്ത് പൊലീസ്. കൊച്ചി സെൻട്രൽ പൊലീസ് ആണ് കേസ് എടുത്തത്. ബിഎൻഎസ് 79, ഐടി ആക്ട് 67 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നടിയുടെ ആദ്യ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസ് എടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് നടി വീണ്ടും പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ രാഹുൽ ഈശ്വർ പെരുമാറിയെന്നാണ് നടിയുടെ പരാതി. വ്യവസായി ബോബി ചെമ്മണൂരിന്റെ അറസ്റ്റിന് ശേഷം സാമൂഹികമാധ്യമങ്ങളിലൂടെ അപമാനിച്ചെന്നും പരാതിയിൽ പറയുന്നു. കേസെടുക്കാന്‍ കഴിയും വിധത്തിലുള്ള വകുപ്പുകള്‍ പരാതിയിൽ ഇല്ലെന്നാണ് മുൻപ് പൊലീസ് അറിയിച്ചത്. രാഹുല്‍ ഈശ്വറിനെതിരെ കോടതി മുഖേന പരാതി നല്‍കാമെന്നും പൊലീസ് അറിയിച്ചിരുന്നു. ഹണി റോസിന്റെ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് രാഹുല്‍ ഈശ്വര്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ അംഗീകരിക്കാതെ കോടതി പൊലീസിനോട് വിശദീകരണം തേടുകയായിരുന്നു. കൊച്ചി സെന്‍ട്രല്‍ പൊലീസിനോടാണ് കോടതി വിശദീകരണം തേടിയത്. ഹണി റോസിന്റെ പരാതിയില്‍ കേസെടുക്കുന്നുണ്ടോ, കേസില്‍ രാഹുല്‍…
കൊച്ചി: വിദ്യാര്‍ത്ഥികള്‍ ജീവിതത്തില്‍ റിസ്‌ക് എടുക്കാന്‍ തയ്യാറാകണമെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍.സര്‍ക്കാര്‍ ജോലി സ്വപ്നം കാണുന്നതിനു പകരം ബിസിനസ് ആരംഭിക്കുന്നതിനെക്കുറിച്ചും കമ്പനികള്‍ തുടങ്ങുന്നതിനെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ ചിന്തിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു. ജെയിന്‍ സര്‍വ്വകലാശാലയില്‍ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇത് ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചയാണ്. കുട്ടികള്‍ ഭാവിയുടെ പൗരന്മാരാണ്. നിങ്ങള്‍ക്ക് റിസ്‌ക് എടുക്കാനുള്ള ധൈര്യം കാണിക്കണം. ഒരു രാഷ്ട്രീയക്കാരനെന്ന നിലയില്‍ ഞങ്ങള്‍ റിസ്‌ക് എടുത്തു. ഞങ്ങള്‍ അതില്‍ തന്നെ തുടര്‍ന്നു. രാഷ്ട്രീയക്കാരന്റെ ജീവിതം വളരെ റിസ്‌ക് പിടിച്ചതാണ്. ഇത് 2025 ആയി, തെരഞ്ഞെടുപ്പ് വരാന്‍ പോകുകയാണ്. മത്സരിക്കണം, ജയിക്കണം. വലിയ റിസ്‌ക് ആണ്.’ – ഷംസീര്‍ പറഞ്ഞു. ‘ഇനി സീറ്റ് കിട്ടുമോ? അഥവാ കിട്ടിയാല്‍ ജയിക്കുമോ? എന്നാണ് എന്നെപ്പോലുള്ള രാഷ്ട്രീയക്കാരുടെ ചിന്ത. കേരളത്തില്‍ രാഷ്ട്രീയ കോട്ടകളില്ല. അതുകൊണ്ടാണ് റിസ്‌ക് എന്ന് പറഞ്ഞത്. കേരളത്തിലെ ശരാശരി വിദ്യാര്‍ത്ഥികളുടെ ലക്ഷ്യം സര്‍ക്കാര്‍ ജോലിയാണ്. ഈ ചിന്താഗതി മാറണം. താന്‍ അഭിപ്രായം വെട്ടിത്തുറന്ന്…
യുവതിക്ക് വിവാഹവാഗ്ദാനം നൽകി വർഷങ്ങളായി പീഡിപ്പിച്ചു; ഉത്തർപ്രദേശിൽ കോൺഗ്രസ് എംപി അറസ്റ്റിൽ
ന്യൂഡൽഹി: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഉത്തർപ്രദേശിലെ ലോക്‌സഭാംഗം അറസ്റ്റിൽ. കോൺഗ്രസ് എംപിയായ രാകേഷ് റാത്തോറാണ് അറസ്റ്റിലായത്. ഉത്തർപ്രദേശിലെ സീതാപുരിൽ നിന്നുള്ള ലോക്സഭാ എംപിയാണ് രാകേഷ്. വാർത്താസമ്മേളനം നടത്തുന്നതിനിടെയാണ് രാകേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നൽകി കഴിഞ്ഞ നാല് വർഷമായി പീഡനത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി.ഇതിൽ ജനുവരി 17ന് രാകേഷിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. യുവതിക്ക് രാഷ്ട്രീയ പ്രവേശനവും രാകേഷ് വാഗ്ദാനം ചെയ്തിരുന്നതായി പരാതിയിൽ പറയുന്നു. ഇരുവരുടെയും ഫോൺ കോൾ സംഭാഷണങ്ങളുടെ വിവരങ്ങളും യുവതി പൊലീസിന് കൈമാറിയിട്ടുണ്ട്. കേസ് ഒത്തുതീർപ്പാക്കാൻ ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് യുവതിയുടെ ഭർത്താവും കഴിഞ്ഞ ആഴ്ച രാകേഷിനും അദ്ദേഹത്തിന്റെ മകനും എതിരെ പരാതി നൽകിയിരുന്നു. രാകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം അലഹബാദ് ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്. കോൺഗ്രസിൽ ചേരുന്നതിന് മുൻപ് ബിജെപി സ്ഥാനാർത്ഥിയായും സ്വതന്ത്രനായും നിയമസഭാ തിരഞ്ഞെടുപ്പിൽ രാകേഷ് മത്സരിച്ചിട്ടുണ്ട്.
എലപ്പുള്ളി മദ്യനിര്‍മ്മാണ പ്ലാന്റിന് അനുമതി: സര്‍ക്കാര്‍ പിന്മാറണമെന്ന് രമേശ് ചെന്നിത്തല
ആലപ്പുഴ: പാലക്കാട്ടെ എലപ്പുള്ളി മദ്യനിര്‍മ്മാണ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഒയായിസ് പ്രൈവറ്റ് ലിമിറ്റഡിന് അനുമതി നല്‍കിയതില്‍ വലിയ അഴിമതിയുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഒരു വകുപ്പും അറിയാതെയാണ് നീക്കം നടത്തിയത്.പദ്ധതിയുമായി ബന്ധപ്പെട്ട് ഘടക കക്ഷികളെയും സര്‍ക്കാര്‍ വിശ്വാസത്തിലെടുത്തില്ല. ആരോടും ആലോചിക്കാതെയാണ് പദ്ധതിയുമായി മുന്നോട്ടുപോയത്. ഡല്‍ഹി മദ്യനയ അഴിമതിക്കേസിലെ കമ്പനിക്കാണ് മദ്യനിര്‍മാണശാല തുടങ്ങാന്‍ അനുമതി നല്‍കിയത്. കൂടാതെ ഡല്‍ഹിയിലും കമ്പനിയ്ക്കെതിരേ ജലമലിനീകരണത്തിന്റെ പേരില്‍ ധാരാളം കേസുകള്‍ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് മദ്യനിര്‍മ്മാണ് പ്ലാന്റിന് അനുമതി നല്‍കിയത് നടപടികള്‍ പാലിച്ചായിരുന്നു. അന്ന് പരസ്യം നല്‍കി അപേക്ഷ ക്ഷണിച്ചിരുന്നു. ചുരുക്കപട്ടിക തയ്യാറാക്കി തിരഞ്ഞെടുക്കുകയായിരുന്നു.2019-ന് ശേഷം കേരളത്തില്‍ പുതിയതായി മദ്യനിര്‍മ്മാണ കമ്പനികള്‍ വേണ്ടെന്നും സര്‍ക്കാര്‍ ഉത്തരവുണ്ട്. എന്നാല്‍, ഇപ്പോള്‍ മദ്യനയത്തില്‍ മാറ്റം വരുത്തിയാണ് ഈ കമ്പനിയ്ക്ക് ബ്രൂവറിക്ക് അനുമതി നല്‍കിയിരിക്കുന്നത്. സിപിഐ പോലെയുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ഇതിനെ ശക്തമായി എതിര്‍ക്കുന്നുണ്ട്. ജെഡിഎസും എതിര്‍പ്പ്…
ശക്തികുളങ്ങരയിൽ ഭർത്താവ് വാക്കത്തിയെടുത്ത് ഭാര്യയെ വെട്ടി, രക്ഷിക്കാൻ വന്ന രണ്ട് പേർക്കും വെട്ടേറ്റു
കൊല്ലം: ശക്തികുളങ്ങരയില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. ശക്തികുളങ്ങര സ്വദേശി രമണി. സഹോദരി സുഹാസിനി. സുഹാസിനിയുടെ മകന്‍ സൂരജ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. രമണിയുടെ ഭര്‍ത്താവ് അപ്പുക്കുട്ടനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കാണ് കാരണമെന്ന് പോലീസ് അറിയിച്ചു. വ്യാഴാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ശക്തികുളങ്ങരയിലെ രമണിയുടെ വീട്ടില്‍ വെച്ചായിരുന്നു ആക്രമണമുണ്ടായത്. രമണിയും ഭര്‍ത്താവ് അപ്പുക്കുട്ടനും തമ്മിലുള്ള പ്രശ്നമാണ് അനിഷ്ടസംഭവത്തിലേക്കെത്തിച്ചതെന്നാണ് അനുമാനം. അപ്പുക്കുട്ടനും ഭാര്യയും തമ്മില്‍ ദീര്‍ഘകാലമായി പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇന്ന് ഇരുവരും വഴക്കിടുകയും അപ്പുക്കുട്ടന്‍ വാക്കത്തിയെടുത്ത് തലയില്‍ വെട്ടുകയുമായിരുന്നു. ഇവരുടെ നിലവിളി കേട്ടാണ് തൊട്ടടുത്ത് താമസിക്കുന്ന രമണിയും സൂരജും എത്തി ഇയാളെ തടയാന്‍ ശ്രമിച്ചത്. ഇതിനിടെ അപ്പുക്കുട്ടന്‍ ഇവരെയും വെട്ടുകയായിരുന്നു. അപ്പുക്കുട്ടനെ പോലീസ് കസ്റ്റഡിയിലെടുത്തു. രമണി, സുഹാസിനി, സൂരജ് എന്നിവരെ ആശുപത്രിയിലെത്തിച്ചു. രമണിയുടെ തലയ്ക്കാണ് വെട്ടേറ്റത്.
വാഷിങ്ടണ്‍: അമേരിക്കയിലെ വാഷിങ്ടണ്‍ റീഗന്‍ നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപമുണ്ടായ വിമാനാപകടത്തില്‍ 18 മൃതദേഹങ്ങള്‍ കണ്ടെടുത്തു. വിമാനത്താവളത്തിന് സമീപത്തെ പോടോമാക് നദിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെ സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചാണ് അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ സിആര്‍ജെ – 700 എന്ന വിമാനം നദിയിലേക്ക് വീണത്. വൈറ്റ് ഹൗസിന്റെ അഞ്ച് കിലോമീറ്റര്‍ അകലെ വെച്ചാണ് അപകടമുണ്ടായത്. റീഗന്‍ നാഷണല്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിന് ശ്രമിക്കുന്ന വിമാനവും സൈനിക ഹെലിക്കോപ്റ്ററും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അമേരിക്കന്‍ സൈന്യത്തിന്റെ യു.എച്ച് 60 ബ്ലാക്ക് ഹോക്ക് ഹെലിക്കോപ്റ്ററാണ് വിമാനവുമായി കൂട്ടിയിടിച്ചത്. കൂട്ടിയിടിക്കുന്നതിന്റെയും വിമാനത്തിന് തീപിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിമാനത്തില്‍ അറുപതിലേറെ യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് വിവരം. പരിശീലന പറക്കല്‍ നടത്തുകയായിരുന്ന സൈനിക ഹെലിക്കോപ്റ്ററില്‍ മൂന്ന് പേരായിരുന്നു ഉണ്ടായിരുന്നത്. ഹെലിക്കോപ്റ്ററും നദിയിലുണ്ടെന്നാണ് വിവരം പോടോമാക് നദിയിലും സമീപപ്രദേശങ്ങളിലുമായി വലിയ രീതിയിലുള്ള തിരച്ചിലാണ് നടന്നുകൊണ്ടിരിക്കുന്നത്. വിവിധ സുരക്ഷാ ഏജന്‍സികളുടെ നേതൃത്വത്തിലാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. ഞെട്ടിപ്പിക്കുന്ന അപകടമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്…
തിരുവനന്തപുരം: എല്ലാത്തരം വര്‍ഗീയ രാഷ്ട്രീയത്തിനുമെതിരെ ജനാധിപത്യ പ്രതിരോധമുയര്‍ത്താന്‍ തയ്യാറാവുകയെന്നതാണ് ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തില്‍ ഏറ്റൈടുക്കേണ്ട കടമയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂരിപക്ഷ വര്‍ഗീയതയ്‌ക്കൊപ്പം ന്യൂനപക്ഷ വര്‍ഗീയതയും രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക് പോറലേല്‍പ്പിക്കുന്ന കാലം കൂടിയാണിതെന്നും പിണറായി പറഞ്ഞു. ഇന്ത്യയെ കാര്‍ന്നുതിന്നാന്‍ ശേഷിയുള്ള മതവര്‍ഗീയതയ്ക്കുള്ള മറുമരുന്നാണ് അന്നും ഇന്നും ഗാന്ധിജി. നാഥൂറാം വിനായക് ഗോഡ്‌സെ എന്ന മതവര്‍ഗീയവാദി ഗാന്ധിയെ വധിച്ചതിനെ തുടര്‍ന്ന് നിരോധിക്കപ്പെട്ട സംഘടനയാണ് ആര്‍എസ്എസ്. ബഹുസ്വരതയേയും സഹവര്‍ത്തിത്വത്തേയും ഭയപ്പെടുന്ന ആര്‍എസ്എസ് നയിക്കുന്ന സംഘപരിവാര്‍ സംഘടനകള്‍ വിദ്വേഷവും വിഭജന രാഷ്ട്രീയവും പയറ്റി അവരുടെ രാഷ്ട്രീയലക്ഷ്യങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ഗാന്ധി വധത്തെ തുടര്‍ന്ന് ആര്‍എസ്എസ് നിരോധിക്കപ്പെട്ടതിനെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ സ്‌കൂള്‍ സിലബസില്‍ നിന്നും ഏകപക്ഷീയമായി ഒഴിവാക്കപ്പെടുന്ന സാഹചര്യം കൂടി ഇന്നുണ്ടെന്നും പിണറായി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പിണറായിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമാണിന്ന്. ഗാന്ധിജി വിഭാവനം ചെയ്ത ഇന്ത്യ സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രസങ്കല്പത്തിനു കടകവിരുദ്ധമായ ഒന്നായിരുന്നു. മതാടിസ്ഥാനത്തിലുള്ള ദേശീയത മുന്നോട്ടു വെച്ച സങ്കുചിത മതവര്‍ഗീയവാദികള്‍ക്കു മുന്നില്‍…
രാജ്ഘട്ടില്‍ പ്രണാമമര്‍പ്പിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും; ബാപ്പു സ്മരണയില്‍ രാജ്യം
ന്യുഡല്‍ഹി: മഹാത്മ ഗാന്ധിയുടെ 77ാം രക്തസാക്ഷിത്വ ദിനത്തില്‍ സ്മരണാഞ്ജലിയുമായി രാജ്യം. രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, മനോഹര്‍ ലാല്‍ ഖട്ടാര്‍ ഉള്‍പ്പെടെയുള്ളവര്‍ രാജ്ഘട്ടിലെ ഗാന്ധി സ്മാരകത്തിലെത്തി പ്രണാമമര്‍പ്പിച്ചു. രണ്ട് മിനിറ്റ് നേരം മൗനപ്രാര്‍ഥനയും നടത്തി. വികസിത ഇന്ത്യ കെട്ടിപ്പടുക്കാന്‍ മഹാത്മ ഗാന്ധിയുടെ ആദര്‍ശങ്ങള്‍ നമ്മെ പ്രചോദിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ‘ബാപ്പുവിന് ആദരാഞ്ജലികള്‍. അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ ഒരു വികസിത ഇന്ത്യ കെട്ടിപ്പടുക്കാന്‍ നമ്മെ പ്രചോദിപ്പിക്കുന്നു. നമ്മുടെ രാജ്യത്തിനു വേണ്ടി രക്തസാക്ഷികളായ എല്ലാവര്‍ക്കും ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും അവരുടെ സേവനത്തെയും ത്യാഗങ്ങളെയും സ്മരിക്കുകയും ചെയ്യുന്നു’ – മോദി എക്‌സില്‍ കുറിച്ചു. \
തിരുവനന്തപുരം: തിരുവനന്തപുരത്ത് മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടു വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് എം വിന്‍സെന്റ് എംഎല്‍എ. ‘കുട്ടി രാവിലെ അഞ്ച് മണിവരെ അച്ഛനൊപ്പം ഉണ്ടായിരുന്നു. അമ്മയുടെ സഹോദരന്‍ കടിന്ന മുറിയില്‍ തീ കത്തിയിരുന്നതായും തീ അണച്ച് തിരികെ അമ്മയും മുത്തശ്ശിയും റൂമില്‍ എത്തിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന് അറിയുന്നത്. അച്ഛനോട് ചോദിച്ചപ്പോള്‍ താന്‍ ഉറങ്ങി കിടക്കുകയായിരുന്നു. അറിയില്ലെന്നാണ് പറഞ്ഞതെന്നും’ എം വിന്‍സെന്റ് എംഎല്‍എ പറഞ്ഞു. തീ കത്തിയ സ്ഥലത്ത് മണ്ണെണ്ണയുടെ ഗന്ധം ഉണ്ടായിരുന്നു. കുട്ടിക്ക് ഒറ്റയ്ക്ക് വീടിന് പുറത്തേക്ക് പോകുന്ന ശീലമില്ലെന്നും അമ്മയും മുത്തശ്ശിയും പറഞ്ഞതായും എംഎല്‍എ പറഞ്ഞു. സംഭവത്തില്‍ നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെി പരിശോധന നടത്തിയിരുന്നു. പൊലീസ് ആവശ്യപ്പെട്ട പ്രകാരം ഫയര്‍ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയാണ് കുട്ടിയുടെ മൃതദ്ദേഹം കിണറ്റില്‍ നിന്ന് പുറത്തെടുത്ത്. എംഎല്‍എ പറഞ്ഞു. സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ സഹോദരന്‍ അടക്കം രണ്ട് പേരെ പൊലീസ് കസ്റ്റഡിലിലെടുത്തിട്ടുണ്ട്. ഇവരെ വിശദമായ ചോദ്യം…
റിയാദ്: സൗദി രാജകുമാരൻ മുഹമ്മദ് ബിൻ ഫഹദ് ബിൻ അബ്ദുൽ അസീസ് അൽ സൗദിന്റെ നിര്യാണത്തെ തുടർന്ന് ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരൻ സൗദി അറേബ്യയിലെത്തി സൗദി രാജകുടുംബാംഗങ്ങളെ കണ്ട് അനുശോചനമറിയിച്ചു. സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരൻ എന്നിവരെ അദ്ദേഹം അനുശോചനമറിയിച്ചു.അന്തരിച്ച രാജകുമാരൻ മുഹമ്മദ് ബിൻ ഫഹദിൻ്റെ നേട്ടങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.റിയാദിലെത്തിയ അദ്ദേഹത്തെ റിയാദ് റീജിയൻ ഡെപ്യൂട്ടി ഗവർണർ മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരൻ, സൗദി അറേബ്യയിലെ ബഹ്‌റൈൻ ഡെപ്യൂട്ടി അംബാസഡർ ഖലീഫ അലി ഹമദ് അൽ മനസീർ എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. കിരീടാവകാശിയുടെ ഉപദേഷ്ടാവ് ഷെയ്ഖ് അലി ബിൻ ഖലീഫ അൽ ഖലീഫ രാജകുമാരൻ, സുപ്രീം കൗൺസിൽ ഫോർ യൂത്ത്…