- ‘കറാഫ്’ ട്രോളിംഗ് നിരോധനം റദ്ദാക്കുന്നതിന് പാര്‍ലമെന്റിന്റെ അംഗീകാരം
- പിഎം ശ്രീ: ഇടതുമുന്നണി ഉടന്‍ വിളിച്ചു ചേര്‍ക്കാന്‍ തീരുമാനം
- വ്യാജ തൊഴില്‍, സാമൂഹ്യ ഇന്‍ഷുറന്‍സ് തട്ടിപ്പ്: ബഹ്റൈനില്‍ അഞ്ചു പേര്‍ക്ക് തടവുശിക്ഷ
- ‘സുരക്ഷിത പരിസ്ഥിതിക്കുള്ള രസതന്ത്ര’വുമായി ബഹ്റൈനില്‍ കെംസേഫ് 2025
- സെലിബ്രേറ്റ് ബഹ്റൈന്‍ 2025 നവംബര്‍ 28ന് തുടങ്ങും
- മുട്ടുമടക്കി സി.പി.എം; പി.എം. ശ്രീയില്‍ ഇളവു തേടി കത്തു നല്‍കും
- മുഹറഖില്‍ തെരുവുനായ ശല്യം പരിഹരിക്കാനുള്ള നടപടികള്‍ക്ക് അംഗീകാരം
- നിക്ഷേപ തട്ടിപ്പ്: തടവുശിക്ഷ വിധിക്കപ്പെട്ട മൂന്നു പ്രവാസികളുടെ അപ്പീല്‍ തള്ളി
Author: News Desk
മനാമ: വിവിധ വേദികളിലായി നടന്ന സിബിഎസ്ഇ ക്ലസ്റ്റർ ബഹ്‌റൈൻ ചാപ്റ്റർ സ്‌പോർട്‌സ് മത്സരങ്ങളിൽ ഇന്ത്യൻ സ്‌കൂൾ മികവ് തെളിയിച്ചു. ചെസ്സ്,ബാസ്‌ക്കറ്റ്‌ബോൾ, ബാഡ്മിന്റൺ, ടേബിൾ ടെന്നീസ് എന്നിവയിലുടനീളം സ്‌കൂൾ ശ്രദ്ധേയമായ വിജയം നേടിയെടുത്തു. ചെസ്സിൽ, അണ്ടർ-14 പെൺകുട്ടികളുടെ വിഭാഗത്തിൽ ഇന്ത്യൻ സ്‌കൂൾ ഒന്നാം സ്ഥാനം നേടി. സഞ്ജന സെൽവരാജ് (VII F), ധ്രുവി ശ്രീകാന്ത് പാണിഗ്രഹി (VII E), ഉമ ഈശ്വരി (VIII G), ജാനറ്റ് ജോർജ് (V Y) എന്നിവരായിരുന്നു ടീം അംഗങ്ങൾ. അണ്ടർ-19 പെൺകുട്ടികളുടെ വിഭാഗത്തിൽ റിച്ച ആൻ ബിജു (X T), മെർലിൻ ജെമിനിച്ചൻ (X D), ജെസീക്ക ആൻ പ്രിൻസ് (VIII H), അലക്‌സിയ വിനോദ് തോമസ് (VIII B) എന്നിവരടങ്ങുന്ന ചെസ് ടീം രണ്ടാം സ്ഥാനം നേടി. യെദു നന്ദൻ (VIII A), വൈഷ്ണവ് സുമേഷ് (VIII V), കാശിനാഥ് കെ. സിൽജിത്ത് (VI T), ദക്ഷ് പ്രവീൺ ഗാഡി പി (VII N) എന്നിവരടങ്ങുന്ന…
“ഗാന്ധിവധിക്കപ്പെട്ട 77 വർഷങ്ങളിലെ ഇന്ത്യയും ഗാന്ധിയൻ ദർശനങ്ങളും ” മഹാത്മാഗാന്ധി കൾച്ചറൽ ഫോറം സംഘടിപ്പിച്ച ചർച്ച ശ്രദ്ധേയമായി.
മനാമ: മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ഗാന്ധിജിയുടെ എഴുപത്തേഴാമത് രക്തസാക്ഷിദിനം ഗാന്ധിവധിക്കപ്പെട്ട എഴുപത്തേഴ് വർഷങ്ങളിലെ ഇന്ത്യയും ഗാന്ധിയൻ ദർശനങ്ങളും എന്ന വിഷയത്തിൽ സമുചിതമായ ചർച്ചയോടെ നടത്തപ്പെട്ടു. ഗാന്ധിയൻ ഭജനോടുകൂടി ആരംഭിച്ച ചടങ്ങിൽ ദീപ ജയചന്ദ്രൻ സ്വാഗതവും ബാബു കുഞ്ഞിരാമൻ അദ്ധ്യക്ഷതയും വഹിച്ചു. വ്യത്യസ്ത തലത്തിൽ നിന്നുള്ള സാമൂഹിക, പ്രവർത്തകരും വാഗ്മികളുമായ അമല ബിജു, ഇ. എ സലീം, എബ്രഹാം ജോൺ, ആർ പവിത്രൻ, ശ്രീജ ദാസ്, സി. എസ് പ്രശാന്ത്, സജിത്ത് വെള്ളിക്കുളങ്ങര, അബ്ദുൾ സലാം എന്നിവർ ചർച്ചയിൽ പങ്കെടുത്ത് വിഷയം അവതരിപ്പിച്ചു. അധികാരം സാധാരണ ജനങ്ങളിലേക്ക് എത്തിക്കണമെന്ന് വ്യക്തമായ തീരുമാനിച്ച ഗാന്ധിയെ വെടിയുതിർത്തവർ, ആ മരണത്തെപ്പോലും പേടിക്കുന്നതായി ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. എങ്കിലും രാഷ്ട്രം ഗാന്ധിയൻ ദർശനങ്ങൾ പറഞ്ഞും പ്രചരിപ്പിച്ചും ശീലിച്ചും ചർച്ച ചെയ്തും മുന്നോട്ടു പോകേണ്ടതാണെന്നും, ഗാന്ധി തുടരേണ്ട ഒരു പ്രക്രിയയാണെന്നും ചർച്ചകർ വ്യക്തമാക്കി.പൊതുരംഗത്തെ മുതിർന്ന പ്രവർത്തകരായ കൊല്ലം നിസ്സാർ, നിസ്സാർ മുഹമ്മദ്, ഹരീഷ് നായർ, മൻഷീർ, അൻവർ നിലമ്പൂർ,…
മനാമ: ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന “തണലാണ് കുടുംബം” കാംപയിന് പ്രൗഢോജ്ജ്വല തുടക്കം. കുടുംബ ബന്ധങ്ങൾ ശിഥിലമാക്കാനുള്ള ലിബറൽ വാദങ്ങൾ നമുക്ക് ചുറ്റിലും ശക്തമായി പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഇതിനെതിരെ എല്ലാവരും ഒരുമിച്ചുള്ള ശ്രമങ്ങളാണ് വേണ്ടതെന്ന് കഴിഞ്ഞ ദിവസം സിഞ്ചിലെ ഫ്രൻഡ്‌സ് സെൻ്ററിൽ നടന്ന കാംപയിൻ പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ച വിവിധ സംഘടനാ പ്രതിനിധികൾ അഭിപ്രായപ്പെട്ടു. പാഠ്യപദ്ധതിയിൽ പോലും നവലിബറൽ വാദങ്ങളും ജെന്റർ ന്യൂട്രൽ ആശയങ്ങളുമൊക്കെ കുത്തിത്തിരുകി ധാർമിക ജീവിത ശീലങ്ങൾ റദ്ദ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആണും പെണ്ണുമാണ് ജീവിത പങ്കാളികൾ ആവേണ്ടതും വിവാഹം കഴിക്കേണ്ടതെന്നുമുള്ള അടിസ്ഥാനങ്ങൾ പോലും അട്ടിമറിക്കപ്പെടുന്നു. സ്വവർഗ ലൈംഗികതക്ക് നിയമ സാധുത നൽകപ്പെടുന്നതിലൂടെ മനുഷ്യവംശത്തിന്റെ നിലനിൽപ് തന്നെ അപകടകരമായ അവസ്ഥയിലേക്ക് എത്തിപ്പെടുകയാണ്. തങ്ങളുടെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടുപോകുമെന്ന് ഭയന്ന് വൈവാഹികജീവിതം തന്നെ വേണ്ടെന്ന് വെക്കുന്ന യുവാക്കളുടെയും യുവതികളുടെയും എണ്ണം ഭീകരമായ രീതിയിലാണ് വർധിക്കുന്നത്.സൗന്ദര്യവും ആകാര സൗഷ്ടവവും ദൈവിക അനുഗ്രഹങ്ങളും അതിനാൽ തന്നെ സംരക്ഷിക്കപ്പെടേണ്ടതുമാണ്. എന്നാൽ സൗന്ദര്യഭ്രമവും കൃത്രിമ സൗന്ദര്യ പ്രദർശനവും ആഭാസവും…
ബോളിവുഡ് താരം സൂരജ് പഞ്ചോളിക്ക് ഷൂട്ടിങ്ങിനിടെ ഗുരുതരമായി പൊള്ളലേറ്റതായി റിപ്പോര്‍ട്ടുകള്‍. കേസരി വീര്‍; ലെജന്‍ഡ് ഓഫ് സോമനാഥ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് താരത്തിന് പൊള്ളലേറ്റത്. ആക്ഷന്‍ സീന്‍ ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. താരത്തിന് പരിക്കേറ്റ വിവരം പിതാവ് ആദിത്യ പഞ്ചോളിയും സ്ഥിരീകരിച്ചിട്ടുണ്ട്. ആക്ഷന്‍ സീന്‍ ചെയ്യുന്നതിനിടെയാണ് സംഭവം. സെറ്റില്‍ തീ ഉണ്ടായിരുന്നു. പെട്ടന്ന് കാര്യങ്ങള്‍ നിയന്ത്രണാതീതമായി. പൊള്ളലേറ്റ സൂരജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സ തുടരുകയാണെന്നും എല്ലാം മെച്ചപ്പെട്ട് വരുമെന്നാണ് പ്രതീക്ഷയെന്നും ആദിത്യ പഞ്ചോളി പറഞ്ഞു. പ്രിന്‍സ് ധിമാന്‍ സംവിധാനം ചെയ്ത് കനു ചൗഹാന്‍ നിര്‍മിക്കുന്ന ചിത്രമാണ് കേസരി വീര്‍. ചരിത്ര സിനിമയായി എത്തുന്ന കേസരി വീറില്‍ സുനില്‍ ഷെട്ടി, വിവേക് ഒബ്‌റോയ് എന്നിവരും വേഷമിടുന്നുണ്ട്. പതിനാലാം നൂറ്റാണ്ടില്‍ പ്രസിദ്ധമായ സോമനാഥ് ക്ഷേത്രം ആക്രമിക്കപ്പെട്ടപ്പോള്‍ പ്രതിരോധിക്കാനായി രംഗത്തിറങ്ങിയവരുടെ കഥയാണ് ചിത്രം പറയുന്നത്. വീര്‍ ഹമിര്‍ജി ഗോഹില്‍ എന്ന പോരാളിയായിരുന്നു പടയെ നയിച്ചിരുന്നു. ഈ കഥാപാത്രമായാണ് സൂരജ് പഞ്ചോളി അഭിനയിക്കുന്നത്.
കഷായം പരാമർശത്തിൽ തനിക്കെതിരെ പൊലീസിൽ പരാതി നൽകിയ രാഹുൽ ഈശ്വറിന് മറുപടിയുമായി എഴുത്തുകാരി കെ ആർ മീര. ബന്ധങ്ങളിൽ വളരെ ‘ടോക്സിക് ‘ആയി പെരുമാറുന്ന പുരുഷൻമാർക്ക് ‘ചിലപ്പോൾ കഷായം കൊടുക്കേണ്ടി വരും’ എന്നു പറഞ്ഞാൽ, അതിനർത്ഥം വിദഗ്ധരായ ആയുർവേദ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ മാനസമിത്രം ഗുളിക ചേർത്ത ദ്രാക്ഷാദി കഷായം, ബ്രഹ്മിദ്രാക്ഷാദി കഷായം തുടങ്ങിയവ ഗുണംചെയ്തേക്കുമെന്നാണെന്നു പരാതിക്കാരന് മനസിലാക്കാവുന്നതേയുള്ളൂവെന്നും അത്തരക്കാർക്കു മേൽപ്പറഞ്ഞ കഷായങ്ങളോ ആധുനിക ചികിൽസാശാസ്ത്രപ്രകാരമുള്ള വൈദ്യസഹായമോ അത്യാവശ്യമാണെന്ന വാദത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും കെ ആർ മീര ഫേസ്ബുക്കിൽ കുറിച്ചു. കോഴിക്കോട് നടന്ന സാഹിത്യോത്സവത്തില്‍ മീര നടത്തിയ പരാമര്‍ശത്തിനെതിരെയാണ് രാഹുല്‍ ഈശ്വർ പരാതി നൽകിയത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. ഭാരതീയ ന്യായ സംഹിതയിലെ 352, 353,196 ഐ ടി ആക്ട് 67 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പരാതി നല്‍കിയിരിക്കുന്നത്. മീരയുടേത് വിദ്വേഷ പ്രസംഗമാണെന്നും കൊലപാതകത്തെ ന്യായികരിക്കുകയാണ് ചെയ്തതെന്നും രാഹുൽ പറഞ്ഞു. ഇമെയിലായാണ് പരാതി നൽകിയത്.
തിരുവനന്തപുരം: കാന്‍സര്‍ എന്ന രോഗത്തേക്കാള്‍ അപകടകാരി രോഗത്തെ കുറിച്ചുള്ള തെറ്റായ അറിവുകളാണെന്ന് നടി മഞ്ജു വാര്യര്‍. സംസ്ഥാന സര്‍ക്കാരിന്റെ ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാംപയിന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പരിപാടിയുടെ ഗുഡ് വില്‍ അംബാസഡറായ മഞ്ജു വാര്യര്‍. ‘എന്റെ അമ്മ കാന്‍സര്‍ അതിജീവിതയാണ്, എന്റെ മുന്നിലുള്ള മാതൃകയാണ് അമ്മ. കാന്‍സര്‍ എന്ന രോഗത്തേക്കാള്‍ അപകടകാരി രോഗത്തെ കുറിച്ചുള്ള തെറ്റായ അറിവുകളാണ്. അറിവും ബോധവത്കരണവും പ്രധാനമാണെന്നും മഞ്ജു വാര്യര്‍ പറഞ്ഞു. പരിപാടിയുടെ സംസ്ഥാനതല ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കാന്‍സര്‍ പരിശോധനകളോട് വിമുഖത കാണിക്കുന്ന സമീപനം മാറ്റി രോഗം കണ്ടെത്തിയാല്‍ പ്രാരംഭ ഘട്ടത്തില്‍ തന്നെ ചികിത്സ തേടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന ക്യാംപയിന്റെ ഭാഗമായി എല്ലാ ജില്ലകളിലും പരിശോധനക്കുള്ള പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 855 ആരോഗ്യ കേന്ദ്രങ്ങളില്‍ പരിശോധന നടക്കും. സ്വകാര്യ ആശുപത്രികളിലും പ്രത്യേക സ്‌ക്രീനിംഗ് ഉണ്ടാകും. നാടിന്റെ എല്ലാ മേഖലയും സഹകരിപ്പിച്ചു കൊണ്ടാണ്…
തിരുവനന്തപുരം: തൈക്കാട് ഗവണ്‍മെന്റ് മോഡല്‍ എച്ച്എസ്എല്‍പി സ്‌കൂളിലെ തോട്ടത്തില്‍ നിന്ന് പച്ചക്കറി മോഷണം പോയതായുള്ള കുഞ്ഞുങ്ങളുടെ പരാതി ശ്രദ്ധയില്‍പ്പെട്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിഷയത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വിദ്യാഭ്യാസ വകുപ്പ് അധികൃതരോടും കാര്യങ്ങള്‍ അന്വേഷിച്ചറിയാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ എന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങള്‍ വിഷമിക്കേണ്ട എന്നാണ് എനിക്ക് പറയാനുള്ളത്. നിങ്ങളോടൊപ്പം ഞാനുമുണ്ടെന്നും മന്ത്രി അറിയിച്ചു. കുട്ടികള്‍ അയച്ച കത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് നടപടിയെടുത്തതായി മന്ത്രി അറിയിച്ചത്. കുട്ടികള്‍ രാവിലെയും വൈകിട്ടും നനച്ച് വളര്‍ത്തിയെടുത്ത 30 കോളിഫ്‌ളവറുകളാണ് ആരോ കവര്‍ന്നത്. ഇന്നലെ വിളവെടുക്കാനിരിക്കെയാണ് മോഷണം നടന്നത്. കൊവിഡിനു ശേഷമാണ് സ്‌കൂളില്‍ ഒരു പച്ചക്കറിത്തോട്ടമുണ്ടായത്. ബീറ്റ് റൂട്ട്, വഴുതന, വെണ്ട, തക്കാളി, കോളിഫ്‌ളവര്‍, പച്ചമുളക്, ചീര എന്നിവയെല്ലാം കുട്ടികള്‍ കൃഷി ചെയ്യുന്നുണ്ട്. രാവിലെയും വൈകിട്ടും കുട്ടികള്‍ തന്നെയാണ് പച്ചകറികള്‍ നനയ്ക്കാറുള്ളത്.
ഹല്‍ദ്വാനി: ദേശീയ ഗെയിംസില്‍ കളരിപ്പയറ്റ് ഇക്കുറി പ്രദര്‍ശന ഇനമാക്കിയതിനെതിരേ കോടതിയെ സമീപിച്ച ഹരിയാണക്കാരി ഹര്‍ഷിത യാദവ് രണ്ടു വെങ്കലമെഡലുകള്‍ നേടി. മെയ്പ്പയറ്റ്, വാളും വാളും ഇനങ്ങളിലായിരുന്നു നേട്ടം. പ്രദര്‍ശന ഇനം മാത്രമായിരുന്നതിനാല്‍ ഇത് ദേശീയ ഗെയിംസിന്റെ ഔദ്യോഗിക പട്ടികയില്‍ ഉള്‍പ്പെടുത്തില്ല. കളരിപ്പയറ്റ് മത്സരയിനമാക്കാന്‍ അടുത്തതവണയും ശ്രമിക്കുമെന്ന് ഹര്‍ഷിത പറഞ്ഞു. ഹര്‍ഷിതയുടേതുള്‍പ്പെടെ ഹരിയാണ കളരിപ്പയറ്റില്‍ ഏഴു മെഡലുകള്‍ നേടി. മൂന്നു വെള്ളിയും നാലു വെങ്കലവും. കേരളം പോലുള്ള ചില സംസ്ഥാനങ്ങളില്‍ മാത്രമേ കളരിപ്പയറ്റ് ഉള്ളൂവെന്ന കാരണം പറഞ്ഞ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍(ഐ.ഒ.എ.) കളരിപ്പയറ്റിനെ ഇക്കുറി ഒഴിവാക്കുകയായിരുന്നു. തുടര്‍ന്ന് ഹര്‍ഷിത ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇക്കാര്യം പരിഗണിക്കാന്‍ കോടതി ഐ.ഒ.എ.യോട് ആവശ്യപ്പെടുകയും ചെയ്തു. എന്നിട്ടും കളരിപ്പയറ്റിനെ ഉള്‍പ്പെടുത്തിയില്ല.
ന്യൂഡല്‍ഹി: കുംഭമേളയില്‍ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ മരിച്ച ദുരന്തത്തെ നിസ്സാരവത്കരിച്ച് ബിജെപി എംപി ഹേമമാലിനി. അവിടെ തിക്കും തിരക്കും ഉണ്ടായിരുന്നു എന്നത് സത്യമാണ്. എന്നാല്‍ അത് അത്ര വലിയ അപകടമൊന്നുമല്ല. അതേപ്പറ്റി പര്‍വതീകരിച്ചു പറയുകയാണെന്നും ഹേമമാലിനി പറഞ്ഞു. ദുരന്തത്തില്‍ മരിച്ചവരുടെ യഥാര്‍ഥ കണക്കുകള്‍ യുപി സര്‍ക്കാര്‍ മറച്ചുവയ്ക്കുകയാണെന്ന സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു ഹേമമാലിനി. കഴിഞ്ഞ ജനുവരി 29ന് പ്രയാഗ് രാജിലെ മഹാകുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ മരിക്കുകയും 60 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് യുപി സര്‍ക്കാര്‍ വ്യക്തമാക്കിയത്. ‘ഞങ്ങള്‍ കുംഭമേളയ്ക്ക് പോയിരുന്നു… ഞങ്ങള്‍ നന്നായി സ്‌നാനം നടത്തി…. എല്ലാം നന്നായി നടന്നു. ഒരുപാട് ആളുകളാണ് വരുന്നത്, അതുകൊണ്ടുതന്നെ നിയന്ത്രിക്കുക വളരെ ബുദ്ധിമുട്ടാണ്, പക്ഷേ സര്‍ക്കാര്‍ പരമാവധി ഭംഗിയായി ചെയ്യുന്നു… തെറ്റായി സംസാരിക്കുക മാത്രമാണ് അഖിലേഷിന്റെ ജോലി. വ്യാജ പ്രചാരണം നടത്തുകയാണ്. അപകടം നടന്നു, പക്ഷേ അത്…
ന്യൂഡല്‍ഹി: പാർലമെന്റിൽ നന്ദി പ്രമേയ ചര്‍ച്ചയില്‍ മറുപടി പറയുന്നതിനിടെ കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ പ്രസംഗത്തെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ പ്രധാനമന്ത്രി മോദി രൂക്ഷമായി വിമര്‍ശനം ഉന്നയിച്ചു. ദരിദ്രരുടെ കുടിലുകളില്‍ ഫോട്ടോ സെഷന്‍ നടത്തുന്നവര്‍ക്ക് രാഷ്ട്രപതിയുടെ പ്രസംഗം ബോറടിപ്പിക്കുന്നതായി തോന്നും, അടുത്ത 25 വര്‍ഷത്തേക്കുള്ള ലക്ഷ്യപത്രമാണ് രാഷ്ട്രപതി അവതരിപ്പിച്ചത്. ദാരിദ്ര്യ നിര്‍മ്മാര്‍ജനം ലക്ഷ്യം കണ്ടു. രാജ്യത്തെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയത്തിന് മറുപടി നല്‍കാന്‍ രാജ്യത്തെ ജനങ്ങള്‍ എനിക്ക് 14ാം തവണയും അവസരം നല്‍കിയതില്‍ ഞാന്‍ വളരെ ഭാഗ്യവാനാണ്. ജനങ്ങളോട് ഞാന്‍ ആദരപൂര്‍വ്വം നന്ദി പറയുന്നു,’ മോദി പറഞ്ഞു. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ തങ്ങളുടെ സമ്പാദ്യം ‘ശീഷ് മഹല്‍ നിര്‍മ്മിക്കാന്‍’ വേണ്ടിയല്ല, രാജ്യം നിര്‍മ്മിക്കാന്‍ വേണ്ടിയാണ് ഉപയോഗിച്ചത്. കേന്ദ്രം രാജ്യത്തെ ദരിദ്രരായ ജനങ്ങള്‍ക്ക് ‘തെറ്റായ മുദ്രാവാക്യം’ അല്ല, യഥാര്‍ത്ഥ…
