- ഇസ്രയേലിനെയും അമേരിക്കയെയും വിറപ്പിച്ച ഹമാസ് തലവൻ യഹ്യാ സിൻവാറിന്റെ അന്ത്യനിമിഷങ്ങൾ അതിദയനീയം
- യുവതിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്ത ബന്ധുവിന് ഏഴ് വർഷം കഠിന തടവും പിഴയും
- എ.ഡി.എമ്മിന്റെ മരണത്തില്‍ പിപി ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി കേസെടുത്തു
- വയനാട്ടില്‍ സത്യന് മൊകേരി എല്‍ഡിഎഫ് സ്ഥാനാര്‍ഥി
- മുനിസിപ്പൽ തെരഞ്ഞെടുപ്പിന് ഒരു നൂറ്റാണ്ട്; ബഹ്റൈൻ സ്മരണിക സ്റ്റാമ്പുകൾ ഇറക്കും
- അസം ഉടമ്പടി അംഗീകരിക്കുന്ന പൗരത്വ നിയമത്തിലെ പ്രധാന വ്യവസ്ഥ ശരിവെച്ച് സുപ്രീംകോടതി
- ‘ഞങ്ങൾ അറബിയിൽ എഴുതുന്നു’; പുതിയ സംരംഭവുമായി ബഹ്റൈൻ ഇസ്ലാമിക് ബാങ്ക്
- ആവേശകരമായി ഇടപ്പാളയം ഓണാഘോഷം
Author: newadmin3 newadmin3
കൊച്ചി: മട്ടാഞ്ചേരിയില്‍ മൂന്നര വയസ്സുകാരന് അധ്യാപികയുടെ ക്രൂര മര്‍ദനം. പ്ലേ സ്കൂള്‍ അധ്യാപിക സീതാലക്ഷ്മിയാണ് കുട്ടിയുടെ മുതുകില്‍ ചൂരല്‍ ഉപയോഗിച്ച് തല്ലി പരിക്കേല്‍പ്പിച്ചത്. ചോദ്യങ്ങള്‍ക്ക് മറുപടി പറയാത്തതിന് ചൂുരല് കൊണ്ട് അടിക്കുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയില്‍ അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടി വീട്ടിലെത്തിയതിന് പിന്നാലെയാണ് രക്ഷിതാക്കള്‍ തല്ലിയതിന്റെ പാടുകള്‍ കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രി അധികൃതരാണ് സംഭവം പൊലീസിനെ അറിയിച്ചത്. പിന്നാലെ മാതാപിതാക്കള്‍ പരാതി നല്കി. മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാര്‍ട്ട് കിഡ് എന്ന സ്ഥാപനത്തിലായിരുന്നു സംഭവം.
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക റൂട്ട്സിന്റെ പ്രവാസി നിയമസഹായ പദ്ധതിയിലേക്ക് കേരളീയരായ ലീഗൽ കൺസൾട്ടന്റുമാരെ ക്ഷണിക്കുന്നു. മലേഷ്യ (ക്വലാലംപൂർ), ബഹ്റൈൻ (മനാമ) എന്നിവിടങ്ങളിലാണ് നിലവില്‍ ഒഴിവുകള്‍.അഭിഭാഷക ജോലിയിൽ കേരളത്തിലും അപേക്ഷ നല്കുന്ന രാജ്യത്തും (നിയമമേഖലയില്‍) കുറഞ്ഞത് 2 വർഷം പ്രവൃത്തി പരിചയമോള്ള വ്യക്തിയായിരിക്കണം. താല്പര്യമുളളവര് www.norkaroots.org വെബ്സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷയുടെ സ്കാന്‍ ചെയ്ത കോപ്പിയും മറ്റ് അനുബന്ധ രേഖകളുടെ പകര്‍പ്പുകളുമായി ceo.norka@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് 2024 ഒക്ടോബര്‍ 25 ന് അകം അപേക്ഷ നല്‍കേണ്ടതാണ്.വിദേശ രാജ്യങ്ങളിലെ നിയമത്തെക്കുറിച്ചുള്ള അജ്ഞത, ചെറിയ കുറ്റകൃത്യങ്ങള്‍ എന്നിവ മൂലവും തന്റെതല്ലാത്ത കാരണങ്ങളാലും നിയമക്കുരുക്കില്‍ അകപ്പെടുന്ന പ്രവാസി കേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണിത്. കേസുകളിൻ മേൽ നിയമോപദേശം, നഷ്ടപരിഹാരം/ദയാഹർജികൾ എന്നിവയിൽ സഹായിക്കുക, മലയാളി സാംസ്ക്കാരിക സംഘടനകളുമായി ചേർന്ന് നിയമ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുക, വിവിധ ഭാഷകളിൽ തർജ്ജമ നടത്തുന്നതിന് വിദഗ്ദ്ധരുടെ സഹായം ലഭ്യമാക്കുക,…
കണ്ണൂർ: രക്ഷാപ്രവര്‍ത്തന പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ട കോടതി നടപടിയില്‍ വിമര്‍ശനവുമായി ഇപി ജയരാജന്. കോടതി ഉത്തരവ് അമ്പരപ്പുളവാക്കുന്നതെന്ന് ഇ പി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം. പ്രഥമദൃഷ്ട്യാ തന്നെ തള്ളിക്കളയേണ്ട ഹര്‍ജിയാണിതെന്നും ജനങ്ങള്‍ക്ക് ജുഡിഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതിന് ഉപകരിക്കുന്ന ഉത്തരവെന്നും പരാതി എറണാകുളം സിജെഎം കോടതിയുടെ പരിധിയില്‍ വരില്ലെന്നും ഇ പി വിമര്‍ശിച്ചു. അതേസമയം, മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത് പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചു. പോലീസോ മുഖ്യമന്ത്രിയോ അന്വേഷണത്തില്‍ അനാവശ്യമായി ഇടപെടരുതെന്നു പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടു. സബ്മിഷനായാണ് വിഷയം പ്രതിപക്ഷം നിയമസഭയില്‍ ഉയര്‍ത്തിയത്. നവകേരള സദസില്‍ വ്യാപക ആക്രമണം നടനുവെന്നും കേരളം മുഴുവന്‍ ആളുകളെ തല്ലി ചതയ്ക്കുന്നത് കണ്ടിട്ടും തെളിവില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. എന്ത് നിയമവ്യവസ്ഥയാണ് കേരളത്തിലെന്ന് അദ്ദേഹം ചോദിച്ചു. ഗണ്‍മാനെതിരെ അന്വേഷണം നടത്താന്‍ പോലീസിന്റെ മുട്ടിടിച്ചുവെന്നും പിന്നെ മുഖ്യമന്ത്രിക്ക് എതിരെ സത്യസന്ധമായ അന്വേഷണം നടക്കുമോ എന്നും അദ്ദേഹം പറഞ്ഞു. അക്രമത്തിനുള്ള പ്രേരണയാണ്…
കാസർകോട്: ഓട്ടോ ഡ്രൈവർ അബ്ദുൽ സത്താറിന്റെ ആത്മഹത്യയിൽ പൊലീസിനെതിരെ മകൻ. എസ്ഐ അനൂപിൽ നിന്ന് നേരിട്ട മാനസിക പീഡനത്തെ തുടർന്നാണ് സത്താർ ആത്മഹത്യ ചെയ്തെന്ന് സത്താറിന്റെ മകൻ അബ്ദുൾ ഷാനീസ് പറഞ്ഞു. പല തവണ സ്റ്റേഷനിൽ കയറിയിറങ്ങിയിട്ടും ഓട്ടോ വിട്ടുകൊടുത്തില്ല. സംഭവത്തിൽ പൊലീസുകാരനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് സത്താറിന്റെ കുടുംബം ആവശ്യപ്പെട്ടു. ഓട്ടോറിക്ഷ പൊലീസ് പിടിച്ചുവച്ചിട്ട് നാലു ദിവസങ്ങളായെന്നും വീട് പട്ടിണിയിലായതിനാൽ ആത്മഹത്യ ചെയ്യുകയാണെന്നും ഫെയ്സ്ബുക്ക് ലൈവിലൂടെ അറിയിച്ചതിനു ശേഷമാണ് സത്താർ ജീവനൊടുക്കിയത്. ലൈവ് കണ്ട് ആളുകൾ എത്തുമ്പോഴേക്കും സത്താർ മരിച്ചിരുന്നു. ഒരു പെറ്റിക്കേസിന്റെ പേരിലാണ് സത്താറിന്റെ ഓട്ടോറിക്ഷ എസ്ഐ അനൂപ് കസ്റ്റഡിയിലെടുക്കുന്നത്. വാഹനം വിട്ടുകിട്ടുന്നതിനായി പലതവണ സത്താർ സ്റ്റേഷനിൽ കയറിയിറങ്ങി. ഡിവൈഎസ്പിക്ക് പരാതിയും നൽകി. എന്നാൽ അദ്ദേഹം നിർദേശിച്ചിട്ടും എസ്ഐ ഓട്ടോറിക്ഷ വിട്ടുകൊടുക്കാൻ തയാറായില്ല. അതിന്റെ മനോവിഷമത്തിലാണ് തിങ്കളാഴ്ച സത്താർ ജീവനൊടുക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരും. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. വരും ദിവസങ്ങളിലും മഴ തുടരും. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും മറ്റന്നാൾ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത്…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മുഖ്യമന്ത്രി സ്വര്‍ണക്കള്ളക്കടത്ത് വിഷയം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്ന് ഗവര്‍ണര്‍ കുറ്റപ്പെടുത്തി. സ്വര്‍ണകള്ളക്കടത്ത് രാജ്യത്തിന് എതിരായ കുറ്റമാണ്. ഇതറിഞ്ഞിട്ടും എന്തു കൊണ്ട് റിപ്പോര്‍ട്ട് ചെയ്തില്ല. കാര്യങ്ങള്‍ തന്നെ ധരിപ്പിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. വലിയ തോതില്‍ സ്വര്‍ണക്കള്ളക്കടത്ത് നടക്കുന്നതായി മുഖ്യമന്ത്രി തന്നെയാണ് പറയുന്നത്. സ്വര്‍ണ കള്ളക്കടത്ത് രാജ്യത്തിനെതിരായ കുറ്റമാണ്, കേരളത്തെ മാത്രം ബാധിക്കുന്നതല്ല. അതുകൊണ്ടു തന്നെ രാഷ്ട്രപതിയെ വിവരം അറിയിക്കേണ്ട വിഷയമാണ്. ഇതുമായി ബന്ധപ്പെട്ട വിവരം മുഖ്യമന്ത്രി തന്നെ അറിയിച്ചില്ല. രാജ്ഭവനെ ഇരുട്ടില്‍ നിര്‍ത്തുകയാണ് മുഖ്യമന്ത്രി ചെയ്തത്. കസ്റ്റംസ് നടപടികളില്‍ പോരായ്മകളുണ്ടെങ്കില്‍ എന്തുകൊണ്ട് അക്കാര്യം അറിയിച്ചില്ല?. മലപ്പുറം പരാമര്‍ശത്തില്‍ താന്‍ നല്കിയ കത്തിന് മുഖ്യമന്ത്രി മറുപടി വൈകിച്ചു. 20 ദിവസത്തിന് ശേഷമാണ് വിശദീകരണം നല്‍കിയത്. സ്വര്‍ണ കള്ളക്കടത്ത് ഗുരുതരമായ കുറ്റകൃത്യമാണ്. ദേശദ്രോഹ കുറ്റം നടന്നാല്‍ അതു തന്നെ അറിയിക്കേണ്ടതാണ്. സാധാരണ ഭരണപരമായ നടപടികളെക്കുറിച്ചല്ല താന്‍…
തിരുവനന്തപുരം: മഹാനവമിയുമായി ബന്ധപ്പെട്ട് കേരളത്തിൽ നാളെ (11.10.2024) സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പൊതു അവധി പ്രഖ്യാപിച്ചു.നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.
മനാമ : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ട് ബഹ്റൈൻ ചാപ്റ്റർ നൽകുന്ന പ്രഥമ പുരസ്കാരമായ ഹ്യൂമാനിറ്റി പ്ലസ്, ബിസ്സിനെസ്സ് പ്ലസ് അവാർഡ് ദാനം ഒക്ടോബർ 11വെള്ളിയാഴ്ച കൂട്ടായ്മ സംഘടിപ്പിക്കുന്ന നമ്മളോണം 2024 എന്ന ഓണാഘോഷ പരിപാടിയിൽ വെച്ച് നൽകുമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി. നമ്മളോണം 2024 എന്നപേരിൽ ഒക്ടോബർ 11 വെള്ളിയാഴ്ച രാവിലെ 9 മണിമുതൽ വൈകുന്നേരം 5 മണിവരെ നബി സലേഹിലുള്ള മർമറീസ് ഗാർഡനിൽ സംഘടിപ്പിച്ചിരിക്കുന്ന ഓണാഘോഷ ചടങ്ങിൽ വെച്ച്, ബഹ്റൈനിലെ തൃശൂർ ജില്ലക്കാരായ സാമൂഹിക, സാംസ്കാരിക മേഖലയിൽ സജീവ സാന്നിധ്യമായ ലൈഫ് കെയർ ഫാർമസി ഉടമ ഷൌക്കത്ത് അലി എന്നിവർക്കാണ്ഹ്യൂമാനിറ്റി പ്ലസ്അവാർഡ്നൽക്കുക . ബഹ്റൈനിലെ വ്യാപാര മേഖലയിൽ സ്വപ്രയത്നം കൊണ്ട് തന്റെ വ്യക്തിമുദ്ര പതിപ്പിച്ച മെട്രോ ഗ്ലാസ് ഉടമ ഗണേഷ് കുമാറിനാണ് ബിസ്സിനെസ്സ് പ്ലസ് അവാർഡ് നൽക്കുക. ഇരുവരെയും കേരള സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണൻപിള്ള , നമ്മൾ ചാവക്കാട്ടുകാരുടെ പ്രസ്തുത പ്രഥമ അവാർഡ് നൽകി ആദരിക്കുമെന്ന് സംഘാടകർ…
മനാമ : ഈ വർഷത്തെ ഓണാഘോഷങ്ങളുടെ പോസ്റ്റർ പ്രകാശനം ആണ്ടലുസ് ഗാർഡനിൽ വെച്ച്ന മ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ടു ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് ഫിറോസ് തിരുവത്ര, പ്രോഗ്രാം കൺവീനർ ടി.കെ ഷഫീക്, സെക്രട്ടറി ഷാജഹാൻ, പ്രോഗ്രാം കോർഡിനേറ്റർ ശിവ ഗുരുവായൂർ ഗ്ലോബൽ കൺവീനർ യുസുഫ് അലി എന്നിവർ ചേർന്ന് സംഘടനാ ബഹ്റൈൻ ചാപ്റ്റർ രക്ഷാധികാരി രാജൻ പാലയൂരിന് നൽകി കൊണ്ട് ആണ്ടാലുസ് ഗാർഡനിൽ വെച്ചു സംഘടിപ്പിച്ചു. ഈ വർഷത്തെ ഓണത്തെ വരവേൽക്കുവാൻ വിവിധങ്ങളായ പരിപാടികളാണ് സംഘടനാ ആസൂത്രണം ചെയ്തിട്ടുള്ളത്.’നമ്മളോണം-2024′ എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന പരിപാടി നബി സലയിലെ മറ്മറിസ് ഗാർഡനിൽ വെച്ചു ഒക്ടോബർ 11ന് സംഘടിപ്പിക്കുമെന്ന് കൺവീനർ ഷഫീക് പറഞ്ഞു. ഇപ്രാവശ്യത്തെ ഓണത്തിന്റെ “നമ്മളോണം-2024” എന്ന പേര്, അംഗങ്ങളിൽ നിന്നുമാണ് തെരെഞ്ഞെടുത്തത്. ഉചിതമായ പേര് നിർദ്ദേശിക്കുന്നവർക്ക് മത്സരത്തിലൂടെ സമ്മാനങ്ങൾ നൽകി കൊണ്ടാണ് തീരുമാനത്തിലെത്തിയത് എന്ന് സംഘാടകർ അറിയിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ ഫാറൂഖ്, നിഷിൽ, റാഫി, ഷുഹൈബ്, അബ്ദുൽ റാഫി, ശാഹുൽ പാലക്കൽ,…
പത്തനംതിട്ട: നിർധനയായ വീട്ടമ്മയോട് പന്ത്രണ്ടായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ട സർക്കാർ ഡോക്ടർക്ക് സസ്പെൻഷൻ. പത്തനംതിട്ട അടൂർ ജനറൽ ആശുപത്രിയിലെ അസി. സർജൻ ഡോ. എസ്. വിനീതിനെയാണ് ഡിഎംഒയുടെ അന്വേഷണ റിപ്പോർട്ട് പരിഗണിച്ച് ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തത്. പച്ചയ്ക്ക് കൈക്കൂലി ചോദിച്ച സർക്കാർ ഡോക്ടറെ തേടിയെത്തിയത് ഒടുവിൽ സസ്പെൻഷൻ. അടൂർ സ്വദേശിനിയായ ഭിന്നശേഷിക്കാരി വിജയശ്രീയാണ്, സഹോദരിയുമായി കഴിഞ്ഞ മാസം ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയത്. ഡ്യൂട്ടിലുണ്ടായിരുന്ന അസി. സർജൻ ഡോ. വിനീത് ഇവരെ സ്വകാര്യ പ്രാക്ടീസ് ചെയ്യുന്നിടത്തേക്ക് ക്ഷണിച്ചു. പുറത്തെ ചെറിയ മുഴ നീക്കം ചെയ്യാൻ പന്ത്രണ്ടായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ശബ്ദരേഖയടക്കം തെളിവുകൾ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടതിന് പിന്നാലെ യുവജന പ്രതിഷേധം ഇരമ്പി. ഇടതു സംഘടനകൾ പോലും കടുത്ത നടപടി ആവശ്യപ്പെട്ടു. ഡോക്ടർ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്ന റിപ്പോർട്ട് ഡിഎംഒ ഇന്നലെ തന്നെ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് കൈമാറിയിരുന്നു. അത് പരിഗണിച്ചാണ് സസ്പെൻഷൻ. കഴിഞ്ഞ മാസം 25 ആം തീയതി ശബ്ദരേഖയടക്കം പരാതി…