- ഉത്രാടദിനം ബെവ്കോയില്‍ റെക്കോര്‍ഡ് വില്‍പ്പന; രണ്ട് ദിവസം മദ്യശാലകള്‍ തുറക്കില്ല
- ബഹ്റൈനും ഈജിപ്തും സാംസ്കാരിക പൈതൃക സഹകരണ ധാരണാപത്രം ഒപ്പുവെച്ചു
- ബഹ്റൈനില്‍ ഹജ്ജ് ഓണ്‍ലൈന്‍ രജിസ്ട്രേഷന് മികച്ച പ്രതികരണം
- രാജ്യത്ത് ജിഎസ്ടിയിൽ വമ്പൻ മാറ്റം, ഭൂരിഭാഗം സാധനങ്ങൾക്കും വില കുറയും, സാധാരണക്കാരന് വലിയ ആശ്വാസം; പ്രഖ്യാപിച്ച് ധനമന്ത്രി
- ബഹ്റൈന്‍ കിരീടാവകാശി ഈജിപ്ത് വിട്ടു
- ബഹ്റൈനില്‍ പുതിയ അദ്ധ്യയനവര്‍ഷത്തിന്റെ തുടക്കത്തിന് മുന്നോടിയായി വിദ്യാഭ്യാസ മന്ത്രി വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ചു
- നിര്‍ണായക മത്സരത്തില്‍ കൊല്ലം സെയ്ലേഴ്സിന് തകര്‍ച്ചയോടെ തുടക്കം; മത്സരം നിയന്ത്രിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്
- യൂത്ത് കോൺഗ്രസ് നേതാവിന് മർദനം: ‘കൈ കൊണ്ട് ഇടിച്ചെന്ന കുറ്റം മാത്രമേയുള്ളൂ, 4 ഉദ്യോഗസ്ഥരുടെയും 2 വർഷത്തെ ഇൻക്രിമെന്റ് റദ്ദാക്കി’
Author: News Desk
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നത് കണക്കിലെടുത്ത് കൂടുതൽ ജില്ലകൾക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് അഞ്ച് ജില്ലകൾക്ക് ഓറഞ്ച് അലർട്ടും ഏഴ് ജില്ലകൾക്ക് മഞ്ഞ അലർട്ടുമാണ് നൽകിയിരിക്കുന്നത്. കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേയ്ക്ക് മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നത്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മുതൽ മേയ് 23 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ഓറഞ്ച് അലർട്ട് 19/05/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്20/05/2025: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്23/05/2025: പത്തനംതിട്ട, ഇടുക്കി, എറണാകുളം മഞ്ഞ അലർട്ട്19/05/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്20/05/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം21/05/2025: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്22/05/2025: കണ്ണൂർ, കാസർകോട്23/05/2025: ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
മനാമ: ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ (ഐഎസ്‌ബി) ജൂനിയർ കാമ്പസിൽ സ്റ്റുഡന്റസ് കൗൺസിൽ അംഗങ്ങൾ ചുമതലയേറ്റു. മെയ് 15നു ഞായറാഴ്ച റിഫയിലെ സ്കൂൾ കാമ്പസിൽ നടന്ന ഇൻവെസ്റ്റിചർ സെറിമണിയിലാണ് 2025-26 അധ്യയന വർഷത്തേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട സ്റ്റുഡന്റ് കൗൺസിലിന്റെ ആചാരപരമായ പ്രവേശന ചടങ്ങ് നടന്നത്. വിദ്യാർത്ഥി നേതൃത്വത്തിന്റെ പ്രാധാന്യം പ്രതിഫലിപ്പിക്കുന്ന പരിപാടിയിൽ ഹെഡ് ബോയ് ഫാബിയോൺ ഫ്രാങ്കോ ഫ്രാൻസിസ്, ഹെഡ് ഗേൾ ലക്ഷിത രോഹിത്, അസി.ഹെഡ് ബോയ് ആയുഷ് രാജേഷ്, അസി.ഹെഡ് ഗേൾ ഇറ പ്രബോധൻ ദേശായി, ഇക്കോ അംബാസഡർ ആരിസ് റെഹാൻ മൂസ, മറ്റ് തിരഞ്ഞെടുക്കപ്പെട്ട പ്രിഫെക്റ്റുകൾ എന്നിവരുൾപ്പെടെ 26 വിദ്യാർത്ഥി നേതാക്കളുടെ ഔപചാരികമായി സ്ഥാനാരോഹണം നടന്നു. സ്‌കൂൾ അസി.സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹനും ജൂനിയർ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യറും പ്രിഫെക്റ്റ് കൗൺസിൽ അംഗങ്ങൾക്ക് ബാഡ്ജുകളും സാഷുകളും ഔദ്യോഗികമായി നൽകി. ദേശീയ ഗാനത്തോടെയാണ് പരിപാടി ആരംഭിച്ചത്. തുടർന്ന് വിശുദ്ധ ഖുർആൻ പാരായണവും മൂന്നാം ക്ലാസ് വിദ്യാർത്ഥികൾ അവതരിപ്പിച്ച സ്കൂൾ ഗാന ആലാപനവും നടന്നു.…
ബഹ്റൈനില്‍ ‘സമ്പൂര്‍ണ്ണവും സുസ്ഥിരവുമായ സാമ്പത്തിക വികസനത്തിലേക്ക്’ ഫോറത്തിന് തുടക്കമായി
മനാമ: ചെയര്‍മാന്‍ അലി ബിന്‍ സാലിഹ് അല്‍ സാലിഹിന്റെ നേതൃത്വത്തില്‍ ബഹ്‌റൈന്‍ ശൂറ കൗണ്‍സില്‍ ‘സമ്പൂര്‍ണ്ണവും സുസ്ഥിരവുമായ സാമ്പത്തിക വികസനത്തിലേക്ക്’ എന്ന ഫോറത്തിന് തുടക്കം കുറിച്ചു. ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രി ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഖലീഫ അല്‍ ഖലീഫ മുഖ്യ പ്രഭാഷകനായി പങ്കെടുത്ത പരിപാടിയില്‍ മന്ത്രിമാര്‍, പൊതു, സ്വകാര്യ മേഖല പ്രതിനിധികള്‍, ബാങ്ക് ഓഫ് ബഹ്റൈന്‍ ആന്റ് കുവൈത്ത് (ബി.ബി.കെ), നാഷണല്‍ ബാങ്ക് ഓഫ് ബഹ്റൈന്‍ (എന്‍.ബി.ബി) എന്നിവയുടെ പ്രതിനിധികള്‍ തുങ്ങിയവരും ഉണ്ടായിരുന്നു. സ്ഥാപനപരമായ സഹകരണത്തെ പിന്തുണയ്ക്കുന്നതിലൂടെയും ദേശീയ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി സുസ്ഥിര സാമ്പത്തിക വികസന തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതിലൂടെയും രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെയും നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാനുള്ള ശൂറ കൗണ്‍സിലിന്റെ പരിപാടികളുടെ ഭാഗമാണ് ഫോറം. സുസ്ഥിരത, തുല്യത, തുല്യ അവസരം എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്ന ഘടനാപരമായ പരിഷ്‌കാരങ്ങളെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക വീണ്ടെടുക്കലില്‍നിന്ന് സുസ്ഥിര വളര്‍ച്ചയിലേക്കുള്ള ബഹ്റൈന്റെ…
ബഹ്റൈന്‍ തൊഴില്‍ മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ വ്യാജ കമ്പനികളുടെ പരസ്യങ്ങളില്ല
മനാമ: ബഹ്‌റൈന്‍ തൊഴില്‍ മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി ജോലി ഒഴിവുകളോ പരിശീലന അവസരങ്ങളോ വാഗ്ദാനം ചെയ്യുന്ന വ്യാജ കമ്പനികളുടെ പരസ്യത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ലിസ്റ്റുചെയ്ത എല്ലാ കമ്പനികളും ബഹ്റൈന്റെ നിയമങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്ന ലൈസന്‍സുള്ളതും പ്രവര്‍ത്തനക്ഷമവുമായ സ്ഥാപനങ്ങളാണ്. വെര്‍ച്വല്‍ എംപ്ലോയ്മെന്റ് ആന്റ് ട്രെയിനിംഗ് എക്‌സിബിഷനിലെ വ്യക്തിപരമായ അനുഭവങ്ങള്‍ ഉള്‍പ്പെടെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലെ വ്യാജ ജോലി അല്ലെങ്കില്‍ പരിശീലന ഓഫറുകളെക്കുറിച്ചുള്ള ഏതെങ്കിലും വിവരങ്ങളോ തെളിവുകളോ ഉണ്ടെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന വിവിധ മാര്‍ഗങ്ങളിലൂടെയുള്ള മന്ത്രാലയത്തിന്റെ ആഹ്വാനത്തെ തുടര്‍ന്നാണ് ഈ പ്രസ്താവന. കമ്പനികളുടെ പേരുകളും അനുബന്ധ രേഖകളും വിശദാംശങ്ങളും അവലോകനത്തിനായി സമര്‍പ്പിക്കാന്‍ മന്ത്രാലയം ആവശ്യപ്പെട്ടു. വെര്‍ച്വല്‍ എംപ്ലോയ്മെന്റ് പ്ലാറ്റ്ഫോമില്‍ ഒഴിവുകള്‍ പോസ്റ്റ് ചെയ്യുന്ന എല്ലാ കമ്പനികളും നിയമപരമായി രജിസ്റ്റര്‍ ചെയ്തതും പ്രവര്‍ത്തനക്ഷമവുമാണെന്ന് പരിശോധിക്കുാന്‍ ബന്ധപ്പെട്ട അധികാരികളില്‍നിന്ന് അടുത്ത സഹകരണമുണ്ടായെന്നും മന്ത്രാലയം പറഞ്ഞു.
തിരുവനന്തപുരം: രാജ്യത്താദ്യമായി സംസ്ഥാനത്തെ പത്താം ക്ലാസിലെ 4.3 ലക്ഷം കുട്ടികൾക്ക് റോബോട്ടിക്‌സ് സാങ്കേതികവിദ്യ പഠിക്കാൻ അവസരമൊരുക്കാൻ കേരള സർക്കാർ. റോബോട്ടിക്സിൽ പ്രായോഗിക പരീക്ഷണങ്ങൾ നടത്താനും പുതിയ അധ്യയന വർഷം (ജൂൺ 2) മുതൽ അവസരം ലഭിക്കും. പത്താം ക്ലാസിലെ പുതിയ ഐസിടി പാഠപുസ്തകം ഒന്നാം വാള്യത്തിലെ റോബോട്ടുകളുടെ ലോകം എന്ന ആറാം ആധ്യായത്തിന്റെ ഭാഗമായാണിത്. സർക്കീട്ട് നിർമ്മാണം, സെൻസറുകളുടേയും ആക്ചുവേറ്ററുകളുടേയും ഉപയോഗം, കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് വഴി ഇലക്ട്രോണിക് ഉപകരണങ്ങളെ നിയന്ത്രിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ റോബോട്ടിക്‌സിന്റെ പുതിയ ആശയങ്ങളും ആശയമാതൃകകളും കണ്ടെത്താൻ കുട്ടികൾക്ക് അവസരം ലഭിക്കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ്. കഴിഞ്ഞ അക്കാദമിക വർഷം രാജ്യത്താദ്യമായി ഏഴാം ക്ലാസിൽ മുഴുവൻ കുട്ടികൾക്കും നിർമ്മിത ബുദ്ധി പഠിക്കാൻ ഐസിടി പാഠപുസ്തകത്തിൽ അവസരം നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായി ഈ വർഷം പുതിയ 8, 9, 10 ക്ലാസിലെ ഐസിടി പാഠപുസ്തകങ്ങളിലും എഐ പഠനം ഉൾപ്പെടുത്തിയിട്ടുണ്ട്. ലിറ്റിൽ കൈറ്റ്‌സ് കുട്ടികൾക്കായി കഴിഞ്ഞ വർഷം നടത്തിയ റോബോട്ടിക്‌സ് പാഠ്യപദ്ധതിയുടെ അനുഭവം കൂടി ഉൾക്കൊണ്ടാണ് പുതിയ പാഠപുസ്തകത്തിലൂടെ പത്താം…
മനാമ: ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ജൂനിയർ ആൻഡ് സീനിയർ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിന് ഉജ്വല പര്യവസാനം. അഞ്ച് ദിവസം നീണ്ട വാശിയേറിയ ടൂർണമെന്റിൽ നാനൂറോളം മത്സരങ്ങൾ നടന്നു. പ്രമുഖ ബിസിനസ് സ്ഥാപനമായ നാഷണൽ ട്രേഡിങ് ഹൗസ് സ്പോൺസർ ചെയ്ത മത്സരത്തിൽ ബഹ്റൈൻ, സൗദി അറേബ്യ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള മികച്ച കളിക്കാർ അണിനിരന്നു. ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ നിയമങ്ങൾ പ്രകാരം നോക്കൗട്ട് ഫോർമാറ്റിലായിരുന്നു മത്സരങ്ങൾ. പുരുഷ ഡബിൾസ് – എലീറ്റ് വിഭാഗത്തിൽ, മൈക്കിൾ ഒട്ടേഗ ഒൻവെയും മുഹമ്മദ് ആഷിക് പിഎസും ചാമ്പ്യന്മാരായി. മുഹമ്മദ് ഒബൈദും അലി അഹമ്മദ് ഒബൈദും റണ്ണേഴ്‌സ് അപ്പ് ആയി.സമാപന ചടങ്ങിൽ നാഷണൽ ട്രേഡിംഗ് ഹൗസ് മാനേജിംഗ് ഡയറക്ടർ ദിലീപ് സി താക്കറും ബഹ്‌റൈൻ നാഷണൽ ബാഡ്മിന്റൺ ടീം കോച്ച് അഹമ്മദ് അൽ ജല്ലാദും മുഖ്യാതിഥികളായിരുന്നു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ്…
മനാമ: ദിലീപ് ഫാൻസ് ഇന്റർനാഷണൽ ബഹ്‌റൈൻ ദന മാൾ എപിക്സ് സിനിമാസുമായി സഹകരിച്ചുകൊണ്ട് ജനപ്രിയനായകൻ ദിലീപിന്റെ 150 ആ മത്തെ ചിത്രമായ പ്രിൻസ് ആൻഡ് ഫാമിലി യുടെ ഫാൻസ് ഷോ സംഘടിപ്പിച്ചു, ഫാൻസ്‌ഷോ ക്കു കോർഡിനേറ്റർ സ്റ്റെഫിസാബു, മറ്റു ഭാരവാഹികളായ പ്രശോബ് , ഷംസീർ , ഷാഹിൻ, ഷമീർ, ഡെയ്ൽ , ലിജോയ്, ഹിജാസ് തുടങ്ങിയവർ നേതൃത്വം നൽകി.
മനാമ: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു. ഇക്കാര്യത്തില്‍ സൗദി അറേബ്യയുടെ നയതന്ത്ര ശ്രമങ്ങളെ രാജ്യം പ്രശംസിച്ചു. രണ്ട് അയല്‍രാജ്യങ്ങള്‍ക്കിടയില്‍ ശാശ്വത സമാധാനം സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായി ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. മേഖലയിലും വിശാലമായ അന്താരാഷ്ട്ര സമൂഹത്തിലുടനീളവും അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിലും സ്ഥിരത, സമാധാനം, സമൃദ്ധി എന്നിവ നിലനിര്‍ത്തുന്നതിലും സംഭാഷണത്തിനും പരസ്പര ധാരണയ്ക്കും ഏറെ പ്രാധാന്യമുണ്ടെന്നും പ്രസ്താവനയില്‍ പറഞ്ഞു.
ഡെൽഹി:ജമ്മു കശ്മീരിലെ സലാൽ അണക്കെട്ടിന്റെ കൂടുതൽ ഷട്ടറുകൾ തുറന്ന് ഇന്ത്യ. 12 ഷട്ടറുകൾ ആണ് തുറന്നത്. ചെനാബ് നദിക്ക് കുറുകെ രിയാസിയിൽ ആണ് സലാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ മഴ ശക്തമായിരുന്നു. ഇതോടെയാണ് ഡാമിന്‍റെ കൂടുതൽ ഷട്ടറുകൾ തുറന്നത്. വെള്ളം കുത്തിയൊഴുകിത്തുടങ്ങിയതോടെ പാകിസ്ഥാന്‍റെ താഴ്ന്ന പ്രദേശങ്ങളിൽ പ്രളയ സാധ്യത നിലനിൽക്കുകയാണ്. സിന്ധു നദീജല കരാർ മരവിപ്പിച്ചതിന് ശേഷം ഇന്ത്യ മേഖലയിൽ തുറന്നുവിടുന്ന രണ്ടാമത്തെ ഡാം ആണ് സലാൽ. വെടിനിർത്തൽ ധാരണ ആയെങ്കിലും സിന്ധു നദിജല കരാർ റദാക്കിയത് പുനപരിശോധിക്കില്ലെന്ന് രാജ്യം ആവർത്തിച്ച് വ്യക്തമാക്കി. ഇന്ത്യയുടെ വെള്ളം ഇന്ത്യയ്ക്ക് മാത്രമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നിലപാടെടുത്തത്. നദീജല ഉടമ്പടി റദ്ദാക്കിയ ഇന്ത്യൻ നടപടിയിൽ ഇടപെടാനില്ലെന്ന് ലോകബാങ്കും വ്യക്തമാക്കിയിരുന്നു. ഇന്ത്യ-പാക് ബോർഡറിലെ കർതാർ പൂർ ഇടനാഴിയും തൽക്കാലം തുറക്കില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
ദില്ലി: ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വെടിനിര്‍ത്തൽ പ്രഖ്യാപിച്ചതോടെ അതിര്‍ത്തി മേഖല ശാന്തം. ഇന്ന് പുലര്‍ച്ചെ മുതൽ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. നിയന്ത്രണ രേഖയിലെ വിവിധയിടങ്ങളിലും സ്ഥിതിഗതികള്‍ ശാന്തമാണ്. കഴിഞ്ഞ ദിവസങ്ങളിൽ ആക്രമണശ്രമം നടന്ന അതിര്‍ത്തി സംസ്ഥാനങ്ങളിലും എല്ലാം ശാന്തമാണ്. ജനജീവിതം സാധാരണ നിലയിലേക്ക് മാറുകയാണ്. അതേസമയം, അതിര്‍ത്തി മേഖലയിടലടക്കം സൈന്യം കനത്ത ജാഗ്രത തുടരുന്നുണ്ട്. സ്ഥിതിഗതികളും തുടര്‍ നടപടികളും വിലയിരുത്താൻ പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതതല യോഗം ചേരുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള യോഗത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സംയുക്ത സേനാ മേധാവി, മൂന്ന് സേനാ മേധാവിമാര്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം, വെടിനിര്‍ത്തൽ അടക്കമുള്ള കാര്യങ്ങള്‍ വിശദീകരിക്കാൻ ഇന്ന് രാവിലെ 11ന് പ്രതിരോധ മന്ത്രാലയം നിശ്ചയിച്ച വാര്‍ത്താസമ്മേളനം ഒഴിവാക്കി. വാര്‍ത്താസമ്മേളനം തൽക്കാലം ഇല്ലെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. വെടിനിര്‍ത്തലിനുശേഷം പാകിസ്ഥാന്‍റെ നീക്കം നിരീക്ഷിക്കാനും ആവശ്യമെങ്കിൽ വെടിനിര്‍ത്തൽ ധാരണയിൽ നിന്ന് പിന്മാറുമെന്നുമാണ് ഇന്ത്യയുടെ…