- ഷൗക്കത്ത് ജയിക്കണം; മലക്കംമറിഞ്ഞ് അന്‍വര്‍
- ടുണീസ് ഇന്റര്‍നാഷണല്‍ മീറ്റില്‍ ബഹ്റൈന്‍ പാരാ അത്ലറ്റിക്സ് ടീം 7 മെഡലുകള്‍ നേടി
- നൂതന ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് സമുദ്ര സര്‍വേ മെച്ചപ്പെടുത്താന്‍ എസ്.എല്‍.ആര്.ബി.
- ഇറാനിലുണ്ടായിരുന്ന 667 ബഹ്റൈനികളെ നാട്ടിലെത്തിച്ചു
- ബഹ്റൈനിലെ വിദ്യാലയങ്ങളില്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് സജീവമാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശം
- തീപിടിച്ച കപ്പല്‍ സുരക്ഷിത ദൂരത്ത്; രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായക പുരോഗതി
- റസീനയുടെ ആത്മഹത്യാ കുറിപ്പ് ശരിവെച്ച് ആണ്‍സുഹൃത്തിന്റെ മൊഴി; കാറില്‍നിന്ന് പിടിച്ചിറക്കി മര്‍ദിച്ചു
- ബഹ്റൈനില്‍ നാളെ നാഷണല്‍ ഗാര്‍ഡ് പരിശീലന അഭ്യാസം നടത്തും
Author: News Desk
‘തൃണമൂൽ കോൺഗ്രസിനെ ഒഴിവാക്കി വന്നാൽ സ്വീകരിക്കാം’; പി.വി അൻവറിന് മുന്നിൽ ഉപാധികളുമായി കോൺഗ്രസ്
തിരുവനന്തപുരം: പി.വി അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിന് ഉപാധികളുമായി കോൺഗ്രസ്. തൃണമൂൽ കോൺഗ്രസിനെ ഒഴിവാക്കി വന്നാൽ സ്വീകരിക്കാമെന്നാണ് കോൺഗ്രസ് നിലപാട്. തൃണമൂൽ കോൺഗ്രസ് വഴി പിവി അൻവർ യുഡിഎഫിൽ എത്തേണ്ട എന്നാണ് കോൺഗ്രസിലെ ധാരണ. പകരം പി.വി അൻവറിന് മുന്നിൽ കോൺഗ്രസ് ഫോർമുല വയ്ക്കും. പുതിയ പാർട്ടി രൂപീകരിച്ച് എത്തിയാൽ സ്വീകരിക്കാം എന്നാണ് നിലപാട്. ഒറ്റയ്ക്ക് വന്നാലും, പുറത്തുനിന്ന് പിന്തുണച്ചാലും സ്വീകരിക്കും. തൃണമൂൽ കോൺഗ്രസിനെ എടുക്കാൻ കഴിയാത്ത രാഷ്ട്രീയ സാഹചര്യം വിശദീകരിക്കും. വഴങ്ങിയില്ലെങ്കിൽ മറ്റു വഴികൾ ആലോചിക്കാനാണ് കോൺഗ്രസ് തീരുമാനം. പി വി അൻവറിനെ മുന്നണിയിലേക്ക് എടുത്താൽ പിന്നീട് തലവേദന ആകുമോ എന്ന ആശങ്ക യു.ഡി.എഫിലെ ഘടകകക്ഷികൾക്കും ഉണ്ട്. പി.വി അൻവറുമായുള്ള കോൺഗ്രസ് നേതാക്കളുടെ കൂടിക്കാഴ്ചയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പങ്കെടുക്കും. ചർച്ചയിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റുകൾ സംബന്ധിച്ച ചില ഉറപ്പുകളും കോൺഗ്രസ് നൽകും. സ്ഥാനാർത്ഥി പ്രഖ്യാപനം ഉൾപ്പെടെയുള്ള ചർച്ചയ്ക്കുശേഷം ആലോചിക്കാനാണ് കോൺഗ്രസ്…
ആമയൂര്‍ കൂട്ടക്കൊല: ജയിലിലെ നല്ലനടപ്പ് പരിഗണിച്ച് റെജികുമാറിന്റെ വധശിക്ഷ റദ്ദാക്കി സുപ്രീംകോടതി
ന്യൂഡല്‍ഹി: ആമയൂര്‍ കൂട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട റെജികുമാറിന്റെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി. ജയിലിലെ നല്ലനടപ്പ് പരിഗണിച്ചാണ് വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയത്. അതേസമയം, കുറ്റകൃത്യത്തിന്റെ തീവ്രത കണക്കിലെടുത്ത് റെജികുമാര്‍ ജീവിതാവസാനംവരെ തടവുശിക്ഷ അനുഭവിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ വിക്രം നാഥ്, സഞ്ജയ് കരോള്‍, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് വധശിക്ഷ റദ്ദാക്കിയത്. 2008 ജൂലായിരുന്നു കേസിനാസ്പദമായ സംഭവം. ഭാര്യ ലിസി, മക്കളായ അമല്യ, അമല്‍, അമലു, അമന്യ എന്നിവരെ റെജികുമാര്‍ ആസൂത്രിതമായി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. 2009-ല്‍ റെജികുമാറിന് പാലക്കാട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി വധശിക്ഷ വിധിച്ചു. 2014-ല്‍ ഹൈക്കോടതി കീഴ്ക്കോടതി വിധി ശരിവെക്കുകയായിരുന്നു. ജയിലില്‍കഴിഞ്ഞ കാലയളവില്‍ റെജികുമാറിന്റെ സ്വഭാവം, ചെയ്ത ജോലികള്‍ എന്നിവ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് തേടിയിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സുപ്രീംകോടതി വധശിക്ഷ ജീവിതാവസാനം വരെ തടവുശിക്ഷയായി കുറച്ചത്.
തോളിൽ കൈവെച്ചതിനെ എതിർത്തു, യാത്രക്കാരന് ക്രൂരമർദനം; നിലത്തിട്ട് ചവിട്ടി ബസിൽനിന്ന് തള്ളിയിട്ടു
കോഴിക്കോട്: ബസ് യാത്രക്കാരന് ക്രൂര മർദനമെന്ന് പരാതി. മാങ്കാവ് സ്വദേശി നിഷാദിനാണ് ബസിൽ വെച്ച് ക്രൂര മർദനമേറ്റത്. ഒരുമിച്ചിരുന്ന് യാത്രചെയ്യുന്നതിനിടെയാണ് പ്രതി റംഷാദ്, നിഷാദിനെ ആക്രമിച്ചത്. നിഷാദിന്റെ കൈവശമുണ്ടായിരുന്ന നാലായിരത്തോളം രൂപ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു. ഞായറാഴ്ച രാത്രി 9.45-ഓടെയാണ് സംഭവം. മറ്റൊരു ബസിൽ ഡ്രൈവറായി ജോലിചെയ്തുവരികയാണ് പ്രതി റംഷാദ്. റംഷാദും നിഷാദും ഒരുസീറ്റിലിരുന്ന് യാത്രചെയ്യുന്നതിനിടെ പൊക്കുന്ന് ഭാഗത്ത് എത്തിയപ്പോഴാണ് നിഷാദിനെ റംഷാദ് ആക്രമിച്ചത്. ഒന്നിച്ചിരുന്ന യാത്രചെയ്യവെ നിഷാദിന്റെ തോളിൽ റംഷാദ് കൈവെച്ചു. ഇത് എതിർത്തതിലെ പ്രകോപനമാണ് ആക്രമിക്കാൻ കാരണമെന്നാണ് വിവരം. അതിക്രൂരമായി ബസിൽ വെച്ച് മർദിക്കുന്നതും ഇറക്കിവിടുന്നതും ദൃശ്യങ്ങളിൽ കാണാം. മറ്റു യാത്രക്കാർ ബസിൽ ഉണ്ടായിരുന്നെങ്കിലും ആരുംതന്നെ വിഷയത്തിൽ ഇടപെട്ടില്ല. സംഭവത്തിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപമായി പ്രചരിച്ചിരുന്നു. കഴിഞ്ഞദിവസമാണ് പോലീസിൽ പരാതി ലഭിച്ചത്. തുടർന്ന് രാത്രിതന്നെ റംഷാദിനെ കസബ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മലപ്പുറത്ത് പതിനഞ്ചുകാരനെ ഭർത്താവിന്റെ സമ്മതത്തോടെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി പണം തട്ടി, യുവതി അറസ്റ്റിൽ
മലപ്പുറം: പതിനഞ്ചുകാരനെ ലെെംഗികമായി പീഡിപ്പിച്ച് വീഡിയോ പകർത്തിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമ (30) ആണ് അറസ്റ്റിലായത്. മലപ്പുറം തിരൂരിലാണ് സംഭവം നടന്നത്. യുവതിയുടെ ഭർത്താവിന്റെ അറിവോടെയായിരുന്നു പതിനഞ്ചുകാരനെ പീഡിപ്പിച്ചത്. യുവതിയുടെ ഭർത്താവ് സാബിക് ആണ് പീഡന ദൃശ്യങ്ങൾ ഫോണിൽ പകർത്തിയത്.യുവതി അറസ്റ്റിലായതിന് പിന്നാലെ തിരൂർ ബിപി അങ്ങാടി സ്വദേശി സാബിക് ഒളിവിൽ പോയി. ഭർത്താവും സത്യഭാമയും ലഹരിക്ക് അടിമകളാണെന്നും പതിനഞ്ചുകാരന് ലഹരി കൊടുക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. ലെെംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പതിനഞ്ചുകാരനിൽ നിന്ന് പണം വാങ്ങിയിരുന്നു. ഇതിന് പുറമെ സ്ത്രീകളുടെ നഗ്ന വീഡിയോ എടുത്തു തരാനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു. പതിനഞ്ചുകാരന്റെ വീട്ടുകാരുടെ പരാതിയിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. തിരൂർ പൊലീസാണ് യുവതിയെ പിടികൂടിയത്. ഭർത്താവിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
ഏഴുവര്‍ഷം മുന്‍പ് മകന്റെ ദുരൂഹ മരണം, സിബിഐ അന്വേഷണം തുടങ്ങി ഒരു മാസമാകുമ്പോള്‍ ദമ്പതികളുടെ കൊലപാതകം; കൊലയാളി കസ്റ്റഡിയിൽ
കോട്ടയം: വ്യവസായി വിജയകുമാറിന്റെയും ഭാര്യ മീരയുടെയും കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ദമ്പതികളുടെ മകൻ ഗൗതം ഏഴ് വർഷം മുമ്പാണ് മരിച്ചത്. ഈ മരണങ്ങൾ തമ്മിൽ ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്. 2017 ജൂൺ രണ്ടിന് സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് കാറിൽ പോയതാണ് ഗൗതം. പിന്നീട് യുവാവിനെക്കുറിച്ച് വിവരമൊന്നുമില്ലാതായി. കുടുംബം പൊലീസിൽ പരാതി നൽകി. തൊട്ടടുത്ത ദിവസം റെയിൽവേ ട്രാക്കിന് സമീപം കാറിൽ രക്തത്തിൽ കുളിച്ചനിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അന്ന് സംഭവവുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർന്നിരുന്നു. തുടർന്ന് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. ഗൗതം ആത്മഹത്യ ചെയ്‌തെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഇത് തെറ്റാണെന്നും മകന്റെ മരണത്തിൽ ദുരൂഹതകളുണ്ടെന്നും ആരോപിച്ച് വിജയകുമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞമാസം സിബിഐ എഫ്‌ഐആർ ഇട്ടു. കൃത്യം ഒരു മാസം പിന്നിടുന്നവേളയിലാണ് വിജയകുമാറിന്റെയും ഭാര്യയുടെയും കൊലപാതകം നടന്നിരിക്കുന്നത്. മോഷണത്തിന് വേണ്ടി നടത്തിയ കൊലപാതകമായിരുന്നില്ല ഇതെന്ന നിഗമനത്തിലാണ് പൊലീസ്. വീടിന്റെ പിൻവാതിൽ…
കോഴിക്കോട്: അയൽവാസിയെ കൊലപ്പെടുത്തി മുങ്ങിയ പ്രതി കേരളത്തിൽ പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി ജെന്നി റഹ്മാനാണ് പൊലീസിന്റെ പിടിയിലായത്. അയൽവാസിയെ കൊലപ്പെടുത്തിയ ഇയാൾ അമ്മയേയും കൊണ്ട് കേരളത്തിലേക്ക് മുങ്ങുകയായിരുന്നു. അമ്മയും കേസിൽ പ്രതിയാണ്. അയൽവാസിയെ അടിച്ച് കൊല്ലുകയായിരുന്നു. ജെന്നി റഹ്മാനും അമ്മയും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മാറി മാറി താമസിക്കുകയായിരുന്നു. അതിനിടയിലാണ് പിടിയിലായത്. ഒരു വർഷം മുമ്പാണ് കൊലപാതകം നടന്നത്. വടകര പൊലീസിന്റെ സഹായത്തോടെയാണ് പശ്ചിമ ബംഗാൾ പൊലീസ് പ്രതികളെ പിടികൂടിയത്. വ്യക്തി വൈരാഗ്യത്തെ തുടർന്നാണ് അയൽവാസിയെ കൊലപ്പെടുത്തിയത് എന്ന് പൊലീസ് പറഞ്ഞു.
മനാമ: ബഹ്റൈനിലെപ്രവാസികളായ മലപ്പുറം ജില്ലക്കാരുടെ വിശാലമായ സാമൂഹിക സാംസ്കാരിക പുരോഗതിയും ക്ഷേമവും ലക്ഷ്യം വച്ച് ബഹ്റൈൻ പ്രവാസികളായ മലപ്പുറം ജില്ലാ കൂട്ടായ്മയുടെ അഡ് ഹോക്ക് കമ്മിറ്റി നിലവിൽ വന്നു. ബി.എം.ഡി.എഫ് എന്ന ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക് ഫോറം എന്ന നാമത്തിലാണ് കൂട്ടായ്മ അറിയപ്പെടുക. സാമൂഹ്യ പ്രവർത്തകൻ സലാം മമ്പാട്ടുമൂല അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹ്റൈനിലെ വിവിധ മേഘലയിലുള്ള മലപ്പുറം ജില്ലക്കാരുടെ നിറ സാനിധ്യത്തിൽ ബഹ്റൈനിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായി ഭാവി പരിപാടികൾ സദസ്സിൽ വിശദീകരിച്ചു. അഡ്ഹോക്ക് കമ്മിറ്റി ഭാരവാഹികളായി ചെയർമാൻ: ബഷീർ അമ്പലായി വൈസ് ചെയർമാൻ: സലാം മമ്പാട്ടുമൂല, രാജേഷ് നിലമ്പൂർ ഫൈനാൻസ് ഷിബിൻ തോമസ്, അലി അഷറഫ്. കൺവീനർ:ഷമീർ പൊട്ടച്ചോല ജോയിൻ കൺവീനർമാർ:കാസിം പാടത്തകയിൽ, ഷബീർ മുക്കൻ, സക്കരിയ ചുള്ളിക്കൽ, മൻഷീർ കൊണ്ടോട്ടി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ:അഷറഫ് കുന്നത്തു പറമ്പിൽഅബ്ദുൽ ഹഖ്മുനീർ വളാഞ്ചേരിഅൻവർ നിലമ്പൂർറംഷാദ് ഐലക്കാട്മൗസൽ മൂപ്പൻഹസൈനാർ കളത്തിങ്ങൽമൂസ കെ ഹസ്സൻമുഹമ്മദ് അക്ബർറാഫി വേങ്ങരവാഹിദ് . ബിഗഫൂർ…
മനാമ: മാനവികതയിലും യേശുക്രിസ്‌തുവിൻ്റെ ദർശനങ്ങളുടെ കാതലായ മനുഷ്യസ്‌നേഹത്തിലും പ്രതീക്ഷ അർപ്പിക്കുന്നവർക്ക് വലിയ ആഘാതമാണ് ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗമെന്ന് ബഹ്‌റൈൻ പ്രതിഭ അനുശോചന സന്ദേശത്തിൽ രേഖപ്പെടുത്തി.നിന്ദിതരുടെയും പീഡിതരുടെയും പക്ഷം ചേരലാണ് ക്രിസ്തുവിൻ്റെ വഴിയെന്ന് വാക്കിലും പ്രവർത്തിയിലും ഉറച്ചുവിശ്വസിച്ച മനുഷ്യസ്‌നേഹിയായിരുന്നു ഫ്രാൻസിസ് മാർപാപ്പ.ക്രൈസ്തവർ മാത്രമല്ല ലോക ജനതയാകമാനം തന്നെ ഭക്ത്യാദരവോടുകൂടി നോക്കികണ്ട മഹാപുരുഷനാണ് മാർപാപ്പ. ദരിദ്രരുടെ പതാക ക്രിസ്തുവിന്റേതായിരുന്നുവെന്നും ആ പതാക കമ്യൂണിസ്റ്റുകാർ കവർന്നെടുത്തുവെന്നും മാർപാപ്പ തൻ്റെ ആത്മകഥയിൽ എഴുതിയതിലൂടെ ലോകമെമ്പാടുമുള്ള കമ്യൂണിസ്റ്റുകളെ ഫ്രാൻസിസ് മാർപാപ്പ അംഗീകരിക്കുകയായിരുന്നു.ഗാസയിൽ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണം’ സ്‌നേഹത്തിൻ്റെ പാപ്പ എന്നറിയപ്പെട്ട ഫ്രാൻസിസ് മാർപാപ്പയുടെ അവസാനത്തെ സന്ദേശത്തിലെ വാക്കുകളാണിത്. ലോകമെമ്പാടും സമാധാനത്തിനും ആഗോള നിരായുധീകരണത്തിനും ബന്ദികളുടെ മോചനത്തിനും വേണ്ടിയുള്ളതാണ് ഇത്തവണത്തെ ഈസ്റ്റർദിന സന്ദേശമെന്നാണ് അദ്ദേഹം പറഞ്ഞത്. ദി കത്തീടറൽ ഓഫ് ഔർ ലേഡി ഓഫ് അറേബ്യ – വിശ്വ മാനവികതയുടെ പ്രകാശ ഗോപുരമായി പവിഴ ദ്വീപിൽ തിളങ്ങി നിൽക്കുന്ന പള്ളിയുടെ ഉദ്‌ഘാടനത്തിനായി 2022 ൽ ബഹ്‌റൈനിൽ മാർപാപ്പ വന്നത് അറേബ്യൻ…
ബഹ്റൈൻ പ്രതിഭ മനാമ മേഖല ‘ദിശ 2025’ന്റെ ഭാഗമായി സംഘടിപ്പിച്ച അഖിലേന്ത്യാ കബഡി ടൂർണമെന്റിൽ തുളുനാട് കബഡി ടീം ജേതാക്കളായി
മനാമ: ബഹ്‌റൈൻ പ്രതിഭ മനാമ മേഖല സംഘടിപ്പിക്കുന്ന സാംസ്കാരികോത്സവം ‘ദിശ 2025’ന്റെ ഭാഗമായി സംഘടിപ്പിച്ച അഖിലേന്ത്യാ കബഡി ടൂർണമെന്റിൽ തുളുനാട് കബഡി ടീം ജേതാക്കളായി. ഇന്ത്യൻ ക്ലബ് ഗ്രൗണ്ടിൽ വച്ച് നടന്ന ടൂർണമെന്റ് പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത് ഉദ്‌ഘാടനം ചെയ്തു. ബഹ്‌റൈൻ ഒളിമ്പിക്സ് അസോസിയേഷൻ സാങ്കേതിക വിഭാഗം ഡയറക്ടർ ലൂനെസ് മഡെയ്ൻ അതിഥിയായി പങ്കെടുത്തു.ഒക്ടോബറിൽ ബഹ്‌റൈനിൽ സംഘടിപ്പിക്കാൻ പോകുന്ന ഏഷ്യൻ യൂത്ത് ഗെയിംസിൽ കബഡി ഒരു ഇനമായി ഉൾപ്പെടുത്താൻ ശ്രമിക്കും എന്ന് അദ്ദേഹം ടൂർണമെന്റ് വേദിയിൽ വച്ച് ഉറപ്പ് നൽകി. രണ്ട് ഗ്രൂപ്പുകളിലായി നടന്ന മത്സരത്തിൽ ആറ് ടീമുകൾ പങ്കെടുത്തു. ഫൈനലിൽ ആവേശകരമായ മത്സരത്തിലൂടെ തുളുനാട് കബഡി ടീം ജേതാക്കളായി. ഫ്രണ്ട്സ് ബഹ്‌റൈൻ റണ്ണേഴ്‌സ് അപ് ആയി. ശിവഗംഗൈ സെമായ് മൂന്നാം സ്ഥാനവും , ബഹ്‌റൈൻ ബയേഴ്‌സ് നാലാം സ്ഥാനവും നേടി. മികച്ച റൈഡറായി തുളുനാട് ടീമിലെ വൈഷ്ണവ്, മികച്ച ഡിഫൻഡറായി തുളുനാട് ടീമിലെ സമർ, മികച്ച ഓൾറൗണ്ടറായി…
ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു, ഈസ്റ്റര്‍ ദിനത്തില്‍ വിശ്വാസികളെ ആശിര്‍വദിച്ചതിനു പിന്നാലെ വേര്‍പാട്
വത്തിക്കാൻ: വലിയ ഇടയന് വിട. ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി. 88 വയസ്സായിരുന്നു. ചരിത്രം തിരുത്തിക്കുറിച്ചാണ് 2013 മാര്‍ച്ച് 13-ന് അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍നിന്നുള്ള കര്‍ദിനാള്‍ മാരിയോ ബെര്‍ഗോളിയ കത്തോലിക്കാ സഭയുടെ 266-ാമത് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള ആദ്യപാപ്പയായിരുന്നു പിന്നീട് ഫ്രാന്‍സിസ് മാര്‍പാപ്പ എന്നറിയപ്പെട്ട മാരിയോ ബെര്‍ഗോളിയ. 1,272 വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു യൂറോപ്പിനു പുറത്തുനിന്ന് ഒരാള്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നത്. പ്രാദേശിക സമയം 7.35-നാണ് അന്ത്യം സംഭവിച്ചതെന്ന് വത്തിക്കാൻ അറിയിച്ചു. ശാരീരിക അവശതകള്‍ മൂലം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ 2013 ഫെബ്രുവരി 28-ന് രാജിവെച്ചതിനെ തുടര്‍ന്നാണ് കര്‍ദിനാള്‍ ഹോര്‍ഹെ മാരിയോ ബെര്‍ഗോളിയോയെ മാര്‍പാപ്പയായി തിരഞ്ഞെടുത്തത്. ബ്യൂണസ് ഐറിസിലെ ആര്‍ച്ച് ബിഷപ്പായിരുന്ന ഹോര്‍ഹെ മാരിയോ ബെര്‍ഗോളിയോ ലാറ്റിനമേരിക്കയില്‍ നിന്നുള്ള ആദ്യ പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത് തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു. അന്ന് 78 വയസായിരുന്നു അദ്ദേഹത്തിന്. 2001-ലാണ് ബെര്‍ഗോളിയോ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് 2001-ല്‍ ബെര്‍ഗോളിയോയെ വത്തിക്കാനിലേക്ക്…