- എൻഡുറൻസ് റേസിംഗ് സീസൺ: യോഗ്യതാ മത്സരങ്ങൾ നടത്തി
- ഒരാഴ്ചക്കിടെ വിമാനങ്ങളില്‍ 70 വ്യാജ ബോംബ് ഭീഷണി
- പ്രിയങ്കയ്ക്കൊപ്പം സോണിയ ഗാന്ധിയും; വയനാട്ടിൽ പ്രചരണം ഉഷാറാക്കാൻ കോൺഗ്രസ്
- അൽ ഹിലാൽ വാക്കത്തോൺ സീസൺ 3 നവംബർ 8ന്
- 15കാരിയെ പീഡിപ്പിച്ചു: 54കാരന് 41 വർഷം തടവ്
- കോടതി ഫീസ് ഒഴിവാക്കാനുള്ള ബിൽ പുന:പരിശോധിക്കണം; ബഹ്റൈൻ പാർലമെന്റ് അംഗങ്ങളോട് സർക്കാർ
- നവീൻ ബാബുവിനെതിരായ കൈക്കൂലി പരാതി വ്യാജമെന്ന് സംശയം; കലക്ടറെ അന്വേഷണ ചുമതലയിൽനിന്ന് മാറ്റി
- എംഡിഎംഎയുമായി സീരിയല്‍ നടി പിടിയിൽ
Author: newadmin3 newadmin3
കല്‍പ്പറ്റ്: വയനാട് നൂല്‍പ്പുഴയില്‍ കോളറ ബാധിച്ച് ആദിവാസി വീട്ടമ്മ മരിച്ചു. തോട്ടാമൂല കുണ്ടാണംകുന്ന് സ്വദേശി വിജില ആണ് മരിച്ചത്. 30 വയസായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് അതിസാരത്തെ തുടര്‍ന്ന് വിജില മരിച്ചത്. ഈ പ്രദേശത്തെ 10 പേര് സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒരു 22 കാരനും കോളറ സ്ഥിരീകരിച്ചു. പൂര്‍ണമായ ജലശുചിത്വമാണ് കോളറയെ പ്രതിരോധിക്കാന്‍ വേണ്ടത്. മഴവെള്ളമോ മലിനജലമോ കുടിക്കരുത്. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. മലിനജലത്തിലൂടെ പരക്കുന്ന വിബ്രിയോ കോളറെ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഗുരുതര രോഗമാണ് കോളറ. ശരീരത്തിലെ ജലാംശം ഛര്‍ദിയും അതിസാരവും മൂലം നഷ്ടപ്പെട്ടു ചെറുകുടല്‍ ചുരുങ്ങുന്ന രോഗമാണ് ഇത്. ഛര്‍ദി. വയറിളക്കം, കാലുകള്‍ക്ക് ബലക്ഷയം, ചെറുകുടല്‍ ചുരുങ്ങല്‍, ശരീരത്തില്‍നിന്ന് അമിതമായി ജലാംശം നഷ്ടപ്പെടല്‍, തളര്‍ച്ച, വിളര്‍ച്ച, മൂത്രമില്ലായ്മ, തൊലിയും വായയും ചുക്കിച്ചുളിയുക, കണ്ണീര് ഇല്ലാത്ത അവസ്ഥ, കുഴിഞ്ഞ കണ്ണുകള്‍, മാംസ പേശികളുടെ ചുരുങ്ങല്‍, നാഡീ മിടിപ്പില്‍…
മനാമ: ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും ശിഹാബ് തങ്ങൾ അനുസ്മരണത്തിൻ്റെയും ഭാഗമായി സംഘടിപ്പിക്കുന്ന കെ എം സി സി ബഹ്റൈൻ 40ാം സമൂഹ രക്തദാനക്യാമ്പ് ഓഗസ്റ്റ് 23 നു സൽമാനിയ മെഡിക്കൽ സെൻ്ററിൽ സംഘടിപ്പിക്കുമെന്ന് കെ എം സി സി സംസ്ഥാന ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ബഹ്റൈൻ ആരോഗ്യ വകുപ്പുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന 40ാം മത് സമൂഹ രക്തദാന ക്യാമ്പ് 2024 ഓഗസ്റ് 23(വെള്ളിയാഴ്ച) രാവിലെ 7 മണി മുതല്‍ ഉച്ചക്ക് 1 മണി വരെ സല്‍മാനിയ മെഡിക്കല്‍ സെന്ററിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ബഹ്റൈനിലെ പ്രമുഖ മൊബൈൽ വിതരണക്കാരായ മൈജി ഇന്റർനാഷണൽ ആണ് കെഎംസിസി രക്തദാന ക്യാമ്പിന്റെ സഹകാരികൾ. ജീവന് രക്ഷിക്കുന്നതിലും സമൂഹത്തിനുള്ളില്‍ ഐക്യം ശക്തിപ്പെടുത്തുവാനും സ്വമേധയ തയ്യാറായി രക്തദാനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഈ വര്‍ഷം കൂടുതല്‍ പ്രചാരണം സംഘടിപ്പിക്കും. സമൂഹ രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് ‘ജീവസ്പര്‍ശം’ എന്നപേരില്‍ കെഎംസിസി 15വര്‍ഷങ്ങളായി നടത്തിവരുന്ന രക്തദാന ക്യാമ്പിന്റെ സവിശേഷത. കോവിഡ് കാലത്ത് നിരവധി…
ഹൈദരബാദ്: അനകപ്പല്ലേയിലെ മരുന്ന് കമ്പനിയിലുണ്ടായ തീപിടിത്തത്തില്‍ 17പേര് മരിച്ചു. 41 പേര്‍ക്ക് പരിക്കേറ്റു. എസ്സിയന്‍ഷ്യ അഡ്വാന്‍സ്ഡ് സയന്‍സ് പ്രൈവറ്റ് ലിമറ്റഡിന്റെ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ഫാക്ടറിയിലെ റിയാക്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പരിക്കേറ്റവരെ അനകപ്പല്ലേയിലെയും അച്യുതപുരത്തെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഉച്ചഭക്ഷണ സമയത്താണ് അപകടം ഉണ്ടായത്. അതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. മരിച്ച 17 പേരില്‍ മൂന്നുപേരെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. തൊഴില്‍ മന്ത്രി, ജില്ലാ കലക്ടര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ അപകടസ്ഥലം സന്ദര്‍ശിച്ചു. എന്താണ് അപകടത്തിന് കാരണമെന്നത് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
പത്തനംതിട്ട: തുമ്പമണ്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നെന്ന് ആരോപിച്ച് സി.പി.എമ്മിനെതിരേയും പോലീസിനെതിരേയും രൂക്ഷവിമർശനം ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. പിണറായി വിജയന് കേരളത്തിന്റെ സാമന്തരാജാവൊന്നുമല്ല. പിണറായി കഴിയുമ്പോൾ മരുമകൻ റിയാസ് അധികാരത്തിൽ വരാൻ സാമന്തരാജ്യമല്ല കേരളമെന്നും വിമർശനം. സി.പി.എം. ജില്ലാ സെക്രട്ടറി പറയുന്നത് നാട്ടിലാരെങ്കിലും വിശ്വസിക്കുമോ. കള്ളവോട്ട് ചെയ്യാൻ പോകുന്നവർക്ക് പൊറോട്ടയും ഇറച്ചിയും വാങ്ങിക്കൊടുക്കലാണ് ഇദ്ദേഹത്തിന്റെ പണി. തുമ്പമണ്‍ സഹകരണ ബാങ്കിൽ കള്ളവോട്ട് നടന്നിട്ടില്ലെന്നാണ് പറയുന്നത്. എന്നാൽ, കൊടുമൺ സ്വദേശി അനീഷ് ഉണ്ണി തുമ്പമണ്‍ സഹകരണ ബാങ്കിലെത്തി വോട്ട് ചെയ്തു. അദ്ദേഹത്തിന് എങ്ങിനെയാണ് തുമ്പമണ്‍ ബാങ്കിൽ വോട്ടുണ്ടാകുന്നതെന്ന് ജില്ലാ സെക്രട്ടറി പറയണം. പത്തനംതിട്ടയില്‍ പോയ ഷഫ്രിന് ഷരീഫ്. നാലു കള്ളവോട്ടാണ് ഇയാള്‍ വന്ന് ചെയ്തത്. ഇവരൊക്കെ പാർട്ടിയുടെ ചില ഗുണ്ടായിസം ഏർപ്പാട് ആയിട്ട് നടക്കുന്നവരാണെന്ന് കരുതാം. എന്നാൽ, സി.പി.എമ്മിന്റെ കുരമ്പാല ലോക്കൽ സെക്രട്ടറിക്കും കൂടല്‍ ലോക്കല്‍ സെക്രട്ടറിക്കും എങ്ങിനെയാണ് തുമ്പമണ്‍ സഹകരണ ബാങ്കിൽ വോട്ടുണ്ടാകുന്നത്. ഒരുകാര്യം…
തിരുവനന്തപുരം: പണം കടം നൽകാത്തതിന്റെ വൈരാഗ്യത്തിൽ യുവാവിനെ ആക്രമിച്ച പ്രതി അറസ്റ്റിൽ. ആറ്റുകാൽ സ്വദേശി ഷിബുവിനെയാണ് പോലീസ് അറസ്റ്റുചെയ്തത്. പണം കടം നൽകാത്തതിനെ വൈരാഗ്യത്തിൽ പ്രതി ഹാക്സോ ബ്ലേഡ് ഉപയോഗിച്ച് യുവാവിനെ മുറിവേൽപ്പിക്കുകയായിരുന്നു. എം.എസ്.കെ നഗർ സ്വദേശി സുധീഷ് കുമാറിനെയാണ് ഇയാൾ ബ്ലേഡ് ഉപയോഗിച്ച് ചെവിയിലും തലയ്ക്കും കൈകളിലും പരിക്കേൽപ്പിച്ചത്. പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലും ഷിബു പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഇരകള്‍ പരാതി കൊടുക്കട്ടേയെന്ന സര്‍ക്കാര്‍ നിലപാട് സങ്കടകരമെന്ന് നടി പാര്‍വതി. സര്‍ക്കാരിന്റെ പണിയും ഞങ്ങള്‍ ചെയ്യണോ?. മോശമായി പെരുമാറിയവരുടെ പേര് പറഞ്ഞാല്‍ ഒറ്റപ്പെടും. സിനിമയില്‍ നിന്ന് ഇനിയും ഒഴിവാക്കപ്പെടുമെന്നും പാര്‍വതി പറഞ്ഞു. ‘ഇത് ചരിത്രനിമിഷമാണ്. പിന്നിട്ടത് ആദ്യചുവടുമാത്രം പോരാട്ടം തുടരുമെന്നും മൊഴി നല്കിയ ഓരോ സ്ത്രീയും കടന്നുപോയ സംഘര്‍ഷങ്ങള്‍ ഓര്‍ക്കണമെന്നും പാര്‍വതി പറഞ്ഞു. റിപ്പോര്‍ട്ടുപുറത്തുവന്നതിലൂടെ എല്ലാ പ്രശ്നങ്ങളും തീര്‍ന്നെന്ന തെറ്റിദ്ധാരണയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ തന്നെ ചോദിക്കുകയാണ് നിങ്ങള്‍ എന്തുകൊണ്ട് പൊലീസില്‍ പോയില്ല. അപ്പോള്‍ തിരിച്ചു ചോദിക്കേണ്ടി വരും. ഇനി ആ പണിയും നമ്മളാണോ ചെയ്യേണ്ടത്. അതിജീവിതമാര്‍ പരാതി നല്കിയാലും നീതി കിട്ടുമെന്ന് എന്തുറപ്പ്. മുന്നനുഭവങ്ങള്‍ ഒന്നും പ്രതീക്ഷ നല്‍കുന്നതല്ല. അപ്പോള്‍ എന്തടിസ്ഥാനത്തിലാണ് നമ്മളില്‍ നിന്ന് ആ വിശ്വാസം ആവശ്യപ്പെടുന്നതെന്നും പാര്‍വതി ചോദിച്ചു. മുന്നോട്ട് വെച്ച ഓരോ ചുവടിനും പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍, പലയിടത്തും നടപടിയില്‍ അഭാവമുണ്ടായി. എന്നാല്‍ സ്ത്രീകളുടെ അവകാശത്തെയും മൂല്യത്തെയും ചെറുതാക്കി…
കല്പറ്റ (വയനാട്): വയനാട് ദുരന്തത്തിനിരയായ 691 കുടുംബങ്ങൾക്ക് 15,000 രൂപ വീതം അടിയന്തര ധനസഹായം നൽകുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. വ്യാപാര സ്ഥാപനങ്ങൾ പൂർണമായും നഷ്ടപ്പെട്ട വ്യാപാരികൾക്ക് അര ലക്ഷം രൂപ വീതം നൽകും. ടാക്സി, ജീപ്പ് എന്നിവ നഷ്ടപ്പെട്ട നാല് പേർക്കും ഓട്ടോ റിക്ഷ നഷ്ടപ്പെട്ട മൂന്നുപേർക്കും വാഹനങ്ങൾ വാങ്ങി നൽകുമെന്നും അറിയിച്ചു. വിദ്യാഭ്യാസ സഹായങ്ങളും ആവശ്യമെങ്കിൽ ചികിത്സയ്ക്ക് സഹായങ്ങളും വെള്ളിയാഴ്ച മുതൽ നൽകുമെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. വീടുകൾ നഷ്ടപ്പെട്ട 100 കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകും. എട്ട് സെന്റിൽ കുറയാത്ത സ്ഥലവും 1000 സ്ക്വയർ ഫീറ്റ് വീടുമാണ് നിർമ്മിക്കുക. ഭൂമി കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയതായി അദ്ദേഹം അറിയിച്ചു. സ്ഥലം സംബന്ധിച്ച കാര്യങ്ങൾ സർക്കാരുമായി ചർച്ച നടത്തുമെന്നും സാദിഖലി തങ്ങൾ കോഴിക്കോട് വെച്ച് പറഞ്ഞു. പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി അഞ്ചംഗ ഉപസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ദുരിത ബാധിതമേഖലയിലെ ഉദ്യോഗാർത്ഥികൾക്ക് യു.എ.ഇയിലെ വിവിധ കമ്പനികളിൽ തൊഴിൽ നൽകും. യു.എ.ഇ. കെ.എം.സി.സിയാണ്…
ബത്തേരി∙ അമ്പലവയലിൽ കർഷകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മാളിക സ്വദേശി ചേലക്കാട് മാധവനെയാണ് (64) കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് മുതൽ മാധവനെ കാണാനില്ലായിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകി. ഉച്ചയോടെയാണ് കൃഷിയിടത്തിൽ മൃതദേഹം കണ്ടെത്തിയത്. വിവിധ ബാങ്കുകളിലായി ഇദ്ദേഹത്തിന് വൻ തുക കടമുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
തിരുവനന്തപുരം: ചില രാജ്യങ്ങളില്‍ എംപോക്സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ എല്ലാ എയര്‍പോര്‍ട്ടുകളിലും സര്‍വൈലന്‍സ് ടീമുണ്ട്. രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. 2022ല്‍ എംപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനം സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസീജിയര്‍ പുറത്തിറക്കിയിരുന്നു. അതനുസരിച്ചുള്ള ഐസൊലേഷന്‍, സാമ്പിള്‍ കളക്ഷന്‍, ചികിത്സ എന്നിവയെല്ലാം ഉറപ്പ് വരുത്തിയിട്ടുണ്ട്. എംപോക്സ് രോഗലക്ഷണങ്ങളുമായി ആരെങ്കിലും എത്തുന്നുണ്ടെങ്കില്‍ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളും ഈ എസ്.ഒ.പി. കൃത്യമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു. എന്താണ് എംപോക്സ്? ആരംഭത്തില്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമായിരുന്നു എംപോക്സ്. എന്നാല്‍ ഇപ്പോള്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് നേരിട്ട് പകരുന്ന രോഗമാണിത്. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്സ് വൈറസ്…
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ തീർപ്പാകാതെ കിടക്കുന്ന അപേക്ഷകളിൽ നിയമപരമായി തീർപ്പാക്കാൻ കഴിയുന്ന മുഴുവൻ പരാതികളും ജില്ലാതല തദ്ദേശ അദാലത്തുകളിലൂടെ പരിഹരിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ജനങ്ങളുടെ പ്രശ്നങ്ങൾ ആഴത്തിൽ പഠിക്കാനുള്ള അവസരം കൂടിയാണ് തദ്ദേശ അദാലത്തെന്നും മന്ത്രി പറഞ്ഞു. സർക്കാരിൻ്റെ നാലാം നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല തദ്ദേശ അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാര്യക്ഷമമായും സമയബന്ധിതമായും അപേക്ഷകളിൽ തീർപ്പുണ്ടാകണം എന്ന ഉദ്ദേശ്യമാണ് സർക്കാരിനുള്ളത്. അതിനാലാണ് സ്ഥിരം അദാലത്ത് സമിതികൾ രൂപീകരിച്ചത്. ഇതനുസരിച്ച് താലൂക്ക് തലത്തിൽ പത്തു ദിവസവും ജില്ലാതലത്തിൽ പതിനഞ്ച് ദിവസവും സംസ്ഥാനതലത്തിൽ ഒരു മാസവും കൂടുമ്പോൾ അദാലത്ത് സമിതികൾ ചേരുന്നുണ്ട്. ഇതുവഴി ലഭിച്ച എണ്ണായിരത്തോളം പരാതികളിൽ 66% വും തീർപ്പാക്കി. ഇനിയും തീർപ്പാകാത്തവ പരിഹരിക്കാനാണ് ജില്ലാതലത്തിൽ തദ്ദേശ അദാലത്തുകൾ സംഘടിപ്പിക്കുന്നത്. മൂന്നിടങ്ങളിൽ പൂർത്തിയായ അദാലത്തുകളിൽ ലഭിച്ച ആയിരത്തോളം പരാതികളിൽ ഭൂരിഭാഗവും തീർപ്പാക്കി. വ്യക്തിപരമായ പരാതികൾ തീർപ്പാക്കുന്നതോടൊപ്പം ചില പൊതു തീരുമാനങ്ങളും…