- സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ചവരുടെ ശ്രദ്ധയ്ക്ക്, കൂടുതൽ പേർക്ക് അവസരം, വെയ്റ്റിംഗ് ലിസ്റ്റ് നമ്പർ 5341 മുതൽ 5369 വരെയുള്ളവർക്കുകൂടി അവസരം
- അവസാനം വരെയും പൊരുതി നാടിന്റെ അഭിമാനമായി; കേരള ടീമിന് അഭിനന്ദനവുമായി മുഖ്യമന്ത്രി
- പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഇന്ത്യൻ സ്കൂൾ ഫെയർവെൽ സംഘടിപ്പിച്ചു
- ആർ.എം.എസ്. ഫീൽഡ് ആശുപത്രിയും സ്ട്രാറ്റജിക് വെയർഹൗസും ഉദ്ഘാടനം ചെയ്തു
- കോസ്റ്റ് ഗാർഡും ബാപ്കോ എനർജീസും സമുദ്ര അവബോധ കാമ്പയിൻ നടത്തി
- ഇന്ത്യ-മലേഷ്യ ബന്ധം കൂടുതൽ ആഴത്തിലാകും, 10 നിർണായക കരാറുകളിൽ ഒപ്പുവച്ച് പ്രധാനമന്ത്രി മോദി; ‘ആസിയാൻ കരാറിൽ പുനഃപരിശോധന വേഗത്തിലാക്കണം’
- മദേഴ്സ് യൂണിയൻ ബഹ്റൈനിൽ 150ാം വാർഷികം ആഘോഷിക്കും
- സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ നേരിയ തീപിടിത്തം
Author: News Desk
തിരുവനന്തപുരം∙ സിസേറിയനിടെ 23കാരിയുടെ ഗര്‍ഭപാത്രത്തില്‍ സര്‍ജിക്കല്‍ മോപ്പ് കുടുങ്ങിയ കേസില്‍ സർക്കാർ ഡോക്ടർക്ക് പിഴ ശിക്ഷ. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.സുജ അഗസ്റ്റിനാണ് കോടതി 3.15 ലക്ഷം രൂപ പിഴയൊടുക്കാൻ ശിക്ഷ വിധിച്ചത്. പിഴവുണ്ടായത് ഒപ്പമുണ്ടായിരുന്ന നഴ്സിനാണെന്ന ഡോക്ടറുടെ വാദം കോടതി അംഗീകരിച്ചില്ല. 2022 ജൂലൈ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. നെയ്യാറ്റിന്‍കര അമരവിള പ്ലാവിള ജെ.ജെ. കോട്ടേജില്‍ ജിത്തുവാണ് പരാതി നൽകിയത്. പെര്‍മനന്റ് ലോക് അദാലത്ത് ചെയര്മാന് പി. ശശിധരന്, അംഗങ്ങളായ വി.എന്‍. രാധാകൃഷ്ണന്, ഡോ. മുഹമ്മദ് ഷെറീഫ് എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് ഡോക്ടറെ ശിക്ഷിച്ചത്. മൂന്നുലക്ഷം രൂപ നഷ്ടപരിഹാരവും യുവതിയുടെ ചികിത്സച്ചെലവിനായി 10,000 രൂപയും കോടതിച്ചെലവിനായി അയ്യായിരം രൂപയും പരാതിക്കാരിക്ക് നല്‍കണം. സിസേറിയൻ കഴിഞ്ഞ് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്ത് വീട്ടില്‍ വന്നശേഷം കടുത്ത വേദനയും നീരും വന്നതിനെ തുടര്‍ന്ന് ജിത്തു ഡോക്ടറെ വീട്ടില്‍ പോയി കണ്ടിരുന്നു. കുഴപ്പമില്ലെന്ന് പറഞ്ഞ് കഴിക്കാന്‍ വേദനയ്ക്കുളള മരുന്നും ഡോക്ടര്‍ കുറിച്ചു നല്‍കി. മൂന്ന്…
കോഴിക്കോട്: വടകരയിൽ വീടിന് തീപിടിച്ച് വയോധിക മരിച്ചു. വില്യാപ്പള്ളി സ്വദേശിനി നാരായണി (80) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ഏഴോടെയായിരുന്നു സംഭവം. തീപടർന്ന സമയം ഇവർ വീട്ടിൽ ഒറ്റക്കായിരുന്നു. മകനും ഭാര്യയും പുറത്തുപോയ സമയത്തായിരുന്നു വീട്ടിൽ തീപിടിത്തമുണ്ടായത്. വീട്ടിൽ നിന്ന് തീ ആളിപടരുന്നത് കണ്ടാണ് സമീപവാസികളെത്തിയത്. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് തീയണച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
ചെന്നൈ: കേന്ദ്രം പതിനായിരം കോടി രൂപ ഫണ്ട് നൽകാമെന്ന് വാഗ്ദാനം ചെയ്താലും ദേശീയ വിദ്യാഭ്യാനയം തമിഴ്നാട്ടിൽ നടപ്പിലാക്കില്ലെന്ന നിലപാടിലുറച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഹിന്ദി അടിച്ചേൽപ്പിക്കൽ എന്നതിൽ മാത്രമല്ല വിദ്യാർത്ഥികളുടെ ഭാവിയിലും സാമൂഹിക നീതി വ്യവസ്ഥയിലും ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന മറ്റുനിരവധി ഘടങ്ങൾ ഇതിലുണ്ടെന്നും എം.കെ. സ്റ്റാലിൻ പറഞ്ഞു. തമിഴ്നാട്ടിലെ കടലൂരിൽ വെച്ച് നടന്ന രക്ഷാകർതൃ- അധ്യാപക സംഘടനയുടെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ഭാഷയേയും ഞങ്ങൾ എതിർക്കുന്നില്ല. പക്ഷെ അത് അടിച്ചേൽപ്പിക്കുന്നതിനെ ഞങ്ങൾ എതിർക്കും. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമം മാത്രമല്ല, മറ്റുപല കാരണങ്ങളാലും ഞങ്ങൾ ദേശീയ വിദ്യാഭ്യാസ നയത്തെ എതിർക്കുന്നു. എൻഇപി പിന്തിരിപ്പനാണ്. ഇത് വിദ്യാർത്ഥികളെ സ്കൂളുകളിൽ നിന്ന് അകറ്റും – സ്റ്റാലിൻ പറഞ്ഞു. പട്ടികജാതി/ പട്ടികവർഗ, ബിസി വിദ്യാർത്ഥികൾക്ക് ഇപ്പോൾ നൽകിയിരുന്ന സാമ്പത്തിക സഹായം നിഷേധിക്കുന്നതിന് പുറമെ മൂന്ന് അഞ്ച് എട്ട് ക്ലാസുകൾക്ക് പൊതുപരീക്ഷകൾ നടത്താനും ആർട്സ് ആൻഡ് സയൻസ് കോളേജുകളിലേക്കുള്ള പ്രവേശനത്തിന് പൊതു പ്രവേശന പരീക്ഷ ഏർപ്പെടുത്താനും…
മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ ഗവര്‍ണര്‍ ശക്തികാന്ത ദാസിനെ നിയമിച്ചു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ ഗവര്‍ണര്‍ ശക്തികാന്ത ദാസിനെ നിയമിച്ചു. നിലവിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ. മിശ്രയ്ക്ക് പുറമെയാണ് ശക്തികാന്ത ദാസ് കൂടി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് എത്തുന്നത്. കേന്ദ്രമന്ത്രിസഭയുടെ നിയമന സമിതിയാണ് ശക്തികാന്ത ദാസിനെ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി-2 ആയി നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ഉത്തരവ് പ്രകാരം പ്രധാനമന്ത്രിയുടെ കാലാവധി തീരുന്നത് വരേയോ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരേയോ ആയിരിക്കും കാലാവധി. തമിഴ്നാട് കേഡറില്‍ നിന്നുള്ള 1980 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനായ ശക്തികാന്ത ദാസ് 2018 ഡിസംബറിലാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റത്. ആറ് വര്‍ഷത്തിനുശേഷം 2024-ലാണ് അദ്ദേഹം വിരമിച്ചത്. ആര്.ബി.ഐ. ഗവര്‍ണര്‍ എന്ന നിലയില്‍ കോവിഡ് മഹാമാരി, റഷ്യ-യുക്രൈന് യുദ്ധം എന്നിങ്ങനെ പല വെല്ലുവിളികളും അദ്ദേഹം നേരിട്ടിരുന്നു. ജി20 ഉച്ചകോടിയിലെ ഇന്ത്യയുടെ ഷെര്‍പ്പ, 15-ാം ഫിനാന്‍സ് കമ്മിഷന് അംഗം എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
വര്‍ക്ക് ഫ്രം കേരള’ പുതിയ സങ്കല്‍പ്പം; കേരളത്തിലേക്ക് കോടികളുടെ നിക്ഷേപം ഒഴുകും- മന്ത്രി പി. രാജീവ്
കൊച്ചി: കേരളത്തിന്റെ വ്യവസായ മേഖലയിലെ മികവാർന്ന പ്രതിച്ഛായ ലോകത്തിനു മുന്നിൽ ഉയർത്തിക്കാട്ടാൻ ഇൻവെസ്റ്റ് കേരള ഉച്ചകോടിയ്ക്ക് കഴിഞ്ഞെന്നും ഇനി മൂന്ന് വർഷത്തിൽ ഒരിക്കൽ ഉച്ചകോടി നടത്താനാണ് സർക്കാർ തീരുമാനമെന്നും മന്ത്രി പി രാജീവ്. രണ്ടു ദിവസമായി കൊച്ചി ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന നിക്ഷേപക സംഗമത്തിന് സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നര ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപമാണ് ഈ ഉച്ചകോടിയിലൂടെ കേരളത്തിന് ലഭിച്ചത്. ചിലർ നിക്ഷേപത്തേയും വികസനത്തേയും ലളിത വത്ക്കരിക്കുന്നു. സാധനങ്ങൾ വാങ്ങുന്നത് പോലെയല്ല നിക്ഷേപവും വികസനവും. വർക്ക് ഫ്രം ഹോം എന്ന മാതൃകയിൽ വർക്ക് ഫ്രം കേരള എന്ന പുതിയ സങ്കൽപ്പം ഉണ്ടായി എന്നും മന്ത്രി പി രാജീവ് പറഞ്ഞു. കേരളത്തിന്റെ വ്യവസായ മേഖലയിലെ മികവാർന്ന പ്രതിച്ഛായ ലോകത്തിനു മുന്നിൽ ഉയർത്തിക്കാട്ടാൻ ഇൻവെസ്റ്റ് കേരള ഉച്ചകോടിയ്ക്ക് കഴിഞ്ഞു. ഇനി മൂന്ന് വർഷത്തിൽ ഒരിക്കൽ ഉച്ചകോടി നടത്താനാണ് സർക്കാർ തീരുമാനം. ആഗോള നിക്ഷേപകരുടെ അഭ്യർത്ഥന മാനിച്ച് ഉച്ചകോടി…
കൊല്ലം: കുണ്ടറയിൽ റെയിൽ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് വെച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. കുണ്ടറ സ്വദേശികളായ രാജേഷ്, അരുൺ എന്നിവരാണ് പിടിയിലായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായതെന്നാണ് വിവരം. നേരത്തെ തന്നെ ക്രിമിനൽ പശ്ചാത്തലമുള്ള ആളുകളാണ് ഇരുവരുമെന്നാണ് വിവരം. കേസിൽ നിർണായക അറസ്റ്റാണ് ഉണ്ടായിരിക്കുന്നത്. കുണ്ടറയിൽ എസ്.ഐയെ ആക്രമിച്ച പ്രതികളാണ് ഇരുവരും. എന്തിന് വേണ്ടിയാണ് ഇത്തരത്തിൽ ചെയ്തത് എന്ന കാര്യങ്ങളൊക്കെ പരിശോധിച്ചു വരികയാണ്. കുണ്ടറ പോലീസ് സ്റ്റേഷനിൽ ഇരുവരേയും ചോദ്യം ചെയ്തു വരികയാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥരും മധുരയിൽ നിന്ന് റെയിൽവേയുടെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുമടക്കം സ്ഥലത്തെത്തി വിശദമായി ചോദ്യം ചെയ്യും. കേന്ദ്ര ഏജൻസികളടക്കം സംഭവത്തെക്കുറിച്ച് പോലീസിനോട് വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. സംഭവം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് കേസിൽ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. കൂടുതൽ പേർ സംഭവത്തിന് പിന്നിൽ ഉണ്ടോ എന്ന കാര്യങ്ങളും വിശദമായി അന്വേഷിച്ചു വരികയാണ്.
മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ എംബസി മനാമയിൽ സംഘടിപ്പിച്ച ‘ഇന്ത്യ ഇൻ ബഹ്‌റൈൻ’ ഫെസ്റ്റിവലിൽ ശ്രദ്ധേയമായി ഒഡീഷ സ്റ്റാൾ എംബസിയുടെ ക്ഷണപ്രകാരം 19 ഇന്ത്യൻ സംഘടനകൾ പങ്കെടുത്തു. ഇതിന്റെ ഭാഗമായാണ് ബഹ്‌റൈൻ ഒഡിയ സമാജം ഒഡീഷ സ്റ്റാൾ ഒരുക്കിയത്. ഒഡിയ സമാജത്തിലെ കുട്ടികൾ അവതരിപ്പിച്ച സംബൽപുരി നൃത്തമായിരുന്നു സാംസ്‌കാരിക പരിപാടിയുടെ പ്രധാന ആകർഷണം.മൃണയനി നായക്, ആരാധ്യ ജെന, ഗുഞ്ജൻ പാൽ, അരീന മൊഹന്തി, ആയുഷി ഡാഷ്, ശിവനാശി നായക് എന്നിവരാണ് നൃത്തം അവതരിപ്പിച്ചത്. സാംസ്കാരിക പരിപാടികൾക്ക് പുറമെ, ഒഡീഷയിൽ നിന്നുള്ള വിവിധ കരകൗശല വസ്തുക്കൾ, ഗോത്രവർഗ ഉൽപ്പന്നങ്ങൾ, പരമ്പരാഗത തുണിത്തരങ്ങൾ, കൈത്തറി എന്നിവ പ്രദർശിപ്പിക്കുന്ന മനോഹരമായ ഒഡീഷ സ്റ്റാളും ഉണ്ടായിരുന്നു. പ്രഭാകർ പാധി (പ്രസിഡൻ്റ്), പി.ഡി. റോയ് (ട്രഷറർ), ശന്തനു സേനാപതി, (ജനറൽ സെക്രട്ടറി), ശാരദ പ്രസാദ് പട്‌നായിക് (ജോയിൻ്റ് സെക്രട്ടറി), അമ്രേഷ് പാണ്ഡ (സ്പോർട്സ് സെക്രട്ടറി), അമർനാഥ് സുബുധി (പബ്ലിക് റിലേഷൻസ് സെക്രട്ടറി), അങ്കിതാ നായക് (സാംസ്കാരിക സെക്രട്ടറി), സൌമ്യദർശി ദാഷ്…
മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ വനിത വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കേക്ക് മേക്കിങ് മത്സര വിജയികൾക്കുള്ള സമ്മാന വിതരണം നടത്തി. ട്രീസ ജോണി ആദ്യ സ്ഥാനത്തിനും, അഫ്സാരി നവാസ് രണ്ടാം സ്ഥാനത്തിനും, മർവ്വ സക്കീർ, ലെജു സന്തോഷ്, മിഷേൽ എന്നിവർ മൂന്നാം സ്ഥാനത്തിനും അർഹരായി. ഐ.വൈ.സി.സി ബഹ്‌റൈൻ വനിത വേദി കോഡിനേറ്റർ മുബീന മൻഷീർ, ജോയിന്റ് കോർഡിനേറ്റർമാരായ മിനി ജോൺസൻ, മാരിയത്ത് അമീർഖാൻ എന്നിവരുടെ നേതൃത്വത്തിൽ അണ്ടലോസ് ഗാർഡനിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ട്രഷറർ ബെൻസി ഗനിയുഡ്,ബാഹിറ അനസ്, നെഹല ഫാസിൽ,ഷീന നൗസൽ,സൗമ്യ ശ്രീകുമാർ,മിനി ജോൺസൺ, ജസീല ജയഫർ എന്നിവർസമ്മാന വിതരണം നടത്തി.കേക്ക് മത്സരത്തിലെ വിധികർത്താവ് ആയിരുന്ന തുഷാര പ്രകാശിനുള്ള ഉപഹാരം കോർഡിനേറ്റർ മുബീന മൻഷീർ നൽകി,വനിത വേദി ചാർജ് ഉള്ള ഐ.വൈ.സി.സി ബഹ്‌റൈൻ വൈസ് പ്രസിഡന്റ് അനസ് റഹീം, വനിത വേദി എക്സിക്യൂട്ടീവ് അംഗങ്ങൾ അടക്കമുള്ളവർ പങ്കെടുത്തു.
വിമാനത്തില്‍ കേന്ദ്രമന്ത്രിക്ക് ലഭിച്ചത് പൊട്ടിപ്പൊളിഞ്ഞ സീറ്റ്; എയര്‍ഇന്ത്യയെ വിമര്‍ശിച്ച് ശിവരാജ് സിങ് ചൗഹാന്‍
ഭോപ്പാല്‍: തനിക്ക് കീറിയതും പൊട്ടിപ്പൊളിഞ്ഞതുമായ സീറ്റ് നല്‍കിയതിന് പ്രമുഖ വിമാന സര്‍വീസ് ആയ എയര്‍ഇന്ത്യയെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. യാത്രക്കാരില്‍ നിന്ന് വിമാന കമ്പനി മുഴുവന്‍ നിരക്കും ഈടാക്കിയ ശേഷം മോശം സീറ്റുകളില്‍ ഇരുന്ന് യാത്ര ചെയ്യേണ്ടി വരുന്നത് അധാര്‍മികമായ നടപടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രമന്ത്രി എക്സിലാണ് തന്റെ അനുഭവം പങ്കുവെച്ചത്. ഇതിന് പിന്നാലെ അസൗകര്യം നേരിട്ടതിന് മന്ത്രിയോട് എയര്‍ ഇന്ത്യ ക്ഷമാപണം നടത്തി.കര്‍ഷകമേളയിലും മറ്റും പങ്കെടുക്കുന്നതിന് ഭോപ്പാലില്‍ നിന്ന് ഡല്‍ഹിയ്ക്ക് വിമാനത്തില്‍ യാത്ര ചെയ്യുമ്പോഴാണ് ദുരനുഭവം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.ഭോപ്പാലില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുന്ന എയര്‍ ഇന്ത്യ വിമാനമായ AI436ലാണ് മന്ത്രി കയറിയത്. മന്ത്രിക്ക് സീറ്റ് നമ്പര്‍ 8c ആണ് അനുവദിച്ചത്. സീറ്റില്‍ എത്തി ഇരുന്നപ്പോള്‍ തന്നെ സീറ്റ് പൊട്ടിപ്പൊളിഞ്ഞതാണെന്ന് തിരിച്ചറിഞ്ഞു. യാത്ര സുഖകരമായിരുന്നില്ലെന്നും മന്ത്രി എക്‌സില്‍ കുറിച്ചു. മോശം സീറ്റ് അനുവദിച്ചത് ചോദ്യം ചെയ്തപ്പോള്‍ ഇക്കാര്യം മാനേജ്‌മെന്റിനെ അറിയിച്ചിട്ടുണ്ടെന്നാണ് ജീവനക്കാര്‍ പറഞ്ഞത്. വിമാനത്തിലെ നിരവധി സീറ്റുകളും…
കൊല്ലം: കുണ്ടറയില്‍ റെയില്‍വേ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തി. പുനലൂര്‍ റെയില്‍വേ പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ട്രെയിന്‍ അട്ടിമറി ശ്രമമാണോ നടന്നതെന്ന് കേന്ദ്രീകരിച്ചാണ് അന്വേഷണം. ശനിയാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെയാണ് ഇത്തരത്തില്‍ പോസ്റ്റ് റെയില്‍പാളത്തില്‍ ആദ്യം കണ്ടെത്തുന്നത്. സമീപത്തുള്ള ഒരാള്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഏഴുകോണ്‍ പോലീസെത്തി ഈ പോസ്റ്റ് മാറ്റിയിട്ടു. പിന്നീട് മണിക്കൂറുകൾക്ക് ശേഷം റെയില്‍വേ പോലീസ് എത്തി പരിശോധന നടത്തിയപ്പോള്‍ വീണ്ടും പോസ്റ്റ് കണ്ടെത്തുകയായിരുന്നു. ഇതാണ് അട്ടിമറിശ്രമത്തിലേക്കുള്ള സംശയം വര്‍ധിപ്പിക്കുന്നത്. പാലരുവി എക്‌സ്പ്രസടക്കം കടന്നുപോകുന്ന സമയത്താണ് പോസ്റ്റ് കണ്ടെത്തുന്നത്. എന്നാല്‍ ട്രെയിന്‍ എത്തുന്നതിന് മുമ്പേ പോസ്റ്റ് മാറ്റാന്‍ സാധിച്ചിട്ടുണ്ടെന്ന് റെയില്‍വേ പോലീസ് വ്യക്തമാക്കി. ഇതിനിടെ സമീപത്തെ ഒരു സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യം കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം.
