Author: News Desk

മനാമ: ബഹ്‌റൈനിലെ കൂട്ടായ്മയായ ടീം ശ്രേഷ്ഠ ബഹ്‌റൈൻ ഈ വർഷത്തെ രണ്ടാമത്തെ പ്രഭാതഭക്ഷണ വിതരണ പരിപാടി ഫെബ്രുവരി 21-ന് വിജയകരമായി സംഘടിപ്പിച്ചു. പ്രഭാതഭക്ഷണ കിറ്റുകൾ ഗുദേബിയ, ബുസൈറ്റീൻ, ബുദ്ധയ, ട്യൂബ്ലി, ജൂഫൈർ തുടങ്ങിയ വിവിധ സ്ഥലങ്ങളിലായി ടീം ശ്രേഷ്ഠയുടെ അംഗങ്ങൾ തന്നെ വിതരണം ചെയ്തു.സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ഓരോ മാസവും ഈ സേവനം തുടരുമെന്ന് ടീം ശ്രേഷ്ഠ ബഹ്‌റൈൻ അറിയിച്ചു. വരും മാസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് ഈ സംരംഭം വ്യാപിപ്പിക്കാനുളള പദ്ധതിയും ശ്രേഷ്ഠ അറിയിച്ചു. വരുന്ന റമദാൻ മാസത്തിൽ കൂടുതൽ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുമെന്നും അറിയിക്കുകയുണ്ടായി.പരിപാടിയിൽ സഹകരിച്ച എല്ലാ കുടുംബങ്ങങ്ങളോടും ടീം ശ്രേഷ്ഠ ഹൃദയപൂർവ്വം നന്ദി അറിയിച്ചു.

Read More

മനാമ: ഇസ്ലാമിക ഐക്യത്തിനും പൊതുവായ വെല്ലുവിളികളെ നേരിടുന്നതിനുള്ള ക്രിയാത്മക ഇടപെടലിനും ആഹ്വാനം ചെയ്തുകൊണ്ട് ഇൻട്രാ-ഇസ്ലാമിക് ഡയലോഗ് കോൺഫറൻസ് സമാപിച്ചു.സമ്മേളനത്തിന്റെ രക്ഷാകർതൃത്വത്തിന് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയെയും പരിപാടിക്ക് ആതിഥേയത്വം വഹിച്ചതിന് ബഹ്‌റൈനെയും പങ്കെടുത്തവർ അഭിനന്ദിച്ചു. അൽ അസ്ഹർ അൽ ഷെരീഫിന്റെ ഗ്രാൻഡ് ഇമാമും മുസ്ലീം കൗൺസിൽ ഓഫ് എൽഡേഴ്‌സിന്റെ ചെയർമാനുമായ ഡോ. അഹമ്മദ് അൽ തയ്യിബിന്റെ ആതിഥ്യമര്യാദയ്ക്കും സംഘാടനത്തിനും സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്‌സിന്റെ സാന്നിധ്യത്തിനും സംഭാവനകൾക്കും അവർ നന്ദി പറഞ്ഞു.ഇസ്ലാമിക ഐക്യം ഒരു പൊതു ഉത്തരവാദിത്തമാണെന്നും ഇസ്ലാമിക സാഹോദര്യം വളർത്തിയെടുക്കുന്നതിന് പരസ്പര ധാരണയും സഹകരണവും അനിവാര്യമാണെന്നും സമ്മേളനം പ്രസ്താവനയിൽ പറഞ്ഞു. ദൈവശാസ്ത്രപരമായ ചർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, സമകാലിക വെല്ലുവിളികളെ നേരിടുന്നതിൽ ഐക്യത്തിന്റെ നിരവധി പൊതുവായ ഘടകങ്ങൾ ഉൾക്കൊള്ളുന്ന പ്രായോഗിക ഇടപെടലിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംഭാഷണത്തിന് സമ്മേളനം ആഹ്വാനം ചെയ്തു.വിദ്വേഷ പ്രസംഗങ്ങളെയും വിഭാഗീയ പ്രകോപനങ്ങളെയും ചെറുക്കുന്നതിന് മത, അക്കാദമിക്, ബൗദ്ധിക, മാധ്യമ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണത്തിന്റെ ആവശ്യകത…

Read More

മനാമ: ഇസ്ലാമിക ഐക്യത്തിനും പൊതുവായ വെല്ലുവിളികളെ നേരിടുന്നതിനുള്ള ക്രിയാത്മക ഇടപെടലിനും ആഹ്വാനം ചെയ്തുകൊണ്ട് ഇൻട്രാ-ഇസ്ലാമിക് ഡയലോഗ് കോൺഫറൻസ് സമാപിച്ചു.സമ്മേളനത്തിന്റെ രക്ഷാകർതൃത്വത്തിന് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയെയും പരിപാടിക്ക് ആതിഥേയത്വം വഹിച്ചതിന് ബഹ്‌റൈനെയും പങ്കെടുത്തവർ അഭിനന്ദിച്ചു. അൽ അസ്ഹർ അൽ ഷെരീഫിന്റെ ഗ്രാൻഡ് ഇമാമും മുസ്ലീം കൗൺസിൽ ഓഫ് എൽഡേഴ്‌സിന്റെ ചെയർമാനുമായ ഡോ. അഹമ്മദ് അൽ തയ്യിബിന്റെ ആതിഥ്യമര്യാദയ്ക്കും സംഘാടനത്തിനും സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്‌സിന്റെ സാന്നിധ്യത്തിനും സംഭാവനകൾക്കും അവർ നന്ദി പറഞ്ഞു.ഇസ്ലാമിക ഐക്യം ഒരു പൊതു ഉത്തരവാദിത്തമാണെന്നും ഇസ്ലാമിക സാഹോദര്യം വളർത്തിയെടുക്കുന്നതിന് പരസ്പര ധാരണയും സഹകരണവും അനിവാര്യമാണെന്നും സമ്മേളനം പ്രസ്താവനയിൽ പറഞ്ഞു. ദൈവശാസ്ത്രപരമായ ചർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, സമകാലിക വെല്ലുവിളികളെ നേരിടുന്നതിൽ ഐക്യത്തിന്റെ നിരവധി പൊതുവായ ഘടകങ്ങൾ ഉൾക്കൊള്ളുന്ന പ്രായോഗിക ഇടപെടലിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംഭാഷണത്തിന് സമ്മേളനം ആഹ്വാനം ചെയ്തു.വിദ്വേഷ പ്രസംഗങ്ങളെയും വിഭാഗീയ പ്രകോപനങ്ങളെയും ചെറുക്കുന്നതിന് മത, അക്കാദമിക്, ബൗദ്ധിക, മാധ്യമ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണത്തിന്റെ ആവശ്യകത…

Read More

ലൂസിഫർ സിനിമയിൽ ആരും ശ്രദ്ധിക്കാത്ത മിസ്‌റ്റേക്ക് താൻ കണ്ടെത്തിയെന്ന് നടൻ സുരാജ് വെഞ്ഞാറമൂട്. എന്താണ് ആ രഹസ്യമെന്ന് സുരാജ് വെളിപ്പെടുത്തുന്നത് എമ്പുരാന്റെ ക്യാരക്‌ടർ ടീസർ ലോഞ്ചിലാണ്. സജനചന്ദ്രൻ എന്ന രാഷ്‌ട്രീയ നേതാവായി സുരാജും എമ്പുരാനിൽ എത്തുന്നുണ്ട്. ലൂസിഫറിൽ താൻ കണ്ടെത്തിയ ആ മിസ്‌റ്റേക്ക് എന്താണെന്ന് സുരാജിന്റെ വാക്കുകകളിലൂടെ.സുരാജിന്റെ വാക്കുകൾ-”രാജുവും ഞാനും കൂടി അഭിനയിച്ച ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ച് ഒരു ദിവസം ഞാൻ ലൂസിഫറിലെ ആരും കണ്ടുപിടിക്കാത്ത ഒരു മിസ്‌റ്റേക്ക് പറഞ്ഞുകൊടുത്തു. രാജു അത് ശ്രദ്ധിച്ചിട്ടുണ്ടോ എന്നും ചോദിച്ചു. പൃഥ്വിരാജിന് വലിയ ആകാംക്ഷയായി. അങ്ങനൊന്നും ഞാൻ ശ്രദ്ധിച്ചിട്ടില്ല, എന്താണ് ആ മിസ്‌റ്റേക്ക് എന്ന് രാജുവിന് അറിയണം.ലൂസിഫർ എന്ന പടത്തിൽ ഞാൻ ഇല്ല എന്നുള്ളത് വലിയ കുറവായിരുന്നു എന്നങ്ങ് പറഞ്ഞു. പുള്ളി പെട്ടെന്നങ്ങ് പൊട്ടിച്ചിരിച്ചു. അതായിരുന്നല്ലേ? സാരമില്ല . എമ്പുരാനിൽ ആ കുറവ് നികത്തുമെന്ന് പറഞ്ഞു. കുറച്ചു നാളുകൾക്ക് ശേഷം ആ കുറവ് ഞാൻ നികത്തുകയാണ് എന്ന് പറഞ്ഞ് രാജു…

Read More

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് തകർത്താണ് ഇന്ത്യ മത്സരം പിടിച്ചെടുത്തത്. പുറത്താകാതെ 129 പന്തിൽ 101 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യയുടെ വിജയത്തിന്റെ നെടുംതൂണായത്. 41 റണ്‍സ് വീതമെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, കെ.എല്‍. രാഹുല്‍ എന്നിവരാണ് ഗില്ലിന് മികച്ച പിന്തുണയേകിയത്. മുന്‍ നായകന്‍ വിരാട് കോലി 22 റണ്‍സും ശ്രേയസ് അയ്യര്‍ 15 റണ്‍സും അക്‌സര്‍ പട്ടേല്‍ എട്ട് റണ്‍സും നേടി. ബംഗ്ലാദേശിനായി റിഷാദ് ഹുസൈന്‍ രണ്ട് വിക്കറ്റുകളും തസ്‌കിന്‍ അഹമ്മദ്, മുസ്തഫിസുര്‍ റഹ്‌മാനും ഓരോ വിക്കറ്റുകള്‍ വീതവും വീഴ്ത്തി. നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് 49.4 ഓവറില്‍ 228 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. അവസാന നിമിഷംവരെ പിടിച്ചുനിന്ന തൗഹീദ് ഹൃദോയ് സെഞ്ചുറിയും (100) ജാകെര്‍ അലി അര്‍ദ്ധ സെഞ്ചുറിയും നേടി. മറ്റു ബാറ്റര്‍മാര്‍ക്കൊന്നും കാര്യമായ സംഭാവന നല്‍കാനായില്ല. ഷമി അഞ്ചുവിക്കറ്റുകള്‍ പിഴുതെപ്പോള്‍ ഹര്‍ഷിത് റാണ…

Read More

പുനലൂര്‍: നഗരസഭാ കാര്യാലയത്തില്‍ നിന്നും വനിതാ കൗണ്‍സിലറുടെ ബാഗ് മോഷ്ടിച്ചുകടന്ന സംഭവത്തില്‍ 67-കാരന്‍ അറസ്റ്റില്‍. തിരുവനന്തപുരം ആലങ്കോട് വഞ്ചിയൂര്‍ അരുണ്‍ നിവാസില്‍ വിജയനാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം പത്തനംതിട്ടയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പുനലൂര്‍ നഗരസഭയിലെ കല്ലാര്‍ വാര്‍ഡ് കൗണ്‍സിലര്‍ ഷെമി എസ്.അസീസിന്റെ, സ്വര്‍ണവും പണവും എ.ടി.എം. കാര്‍ഡുകളുമുള്‍പ്പടെ സൂക്ഷിച്ചിരുന്ന ബാഗാണ് മോഷണം പോയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം. കാര്യാലയത്തിന്റെ ഒന്നാംനിലയില്‍ സ്ഥിരംസമിതി അധ്യക്ഷയുടെ കാബിനിലാണ് ബാഗ് സൂക്ഷിച്ചിരുന്നത്. വീട്ടിലേക്ക് തിരികെപോകുന്നതിനായി ബാഗെടുക്കാന്‍ വന്നപ്പോഴാണ് ഇത് നഷ്ടപ്പെട്ട കാര്യം കൗണ്‍സിലര്‍ അറിഞ്ഞത്. കാര്യാലയത്തിലാകെ പരിശോധിച്ചെങ്കിലും ബാഗ് കിട്ടിയില്ല. തുടര്‍ന്ന് സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഒരു വയോധികന്‍ ബാഗുമായി കടക്കുന്നത് കണ്ടെത്തി. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് പുനലൂര്‍ പോലീസ് അന്വേഷണം തുടങ്ങി. പ്രതി തിരുവനന്തപുരം സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞതിനാല്‍ ഇവിടം കേന്ദ്രമാക്കിയായിരുന്നു അന്വേഷണം. ഇതറിഞ്ഞ പ്രതി പത്തനംതിട്ടയിലേക്ക് കടന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പത്തനംതിട്ടയില്‍ നിന്നും പ്രതിയെ പിടികൂടിയത്. എസ്.എച്ച്.ഒ. ടി.രാജേഷ്‌കുമാര്‍,…

Read More

തിരുവനന്തപുരം: നഗരൂരില്‍ പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ചു. സംഭവത്തില്‍ അമ്മയുടെ സുഹൃത്തിനെ പൊലിസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത നാലുപേര്‍ ഉള്‍പ്പടെ ആറ് പേര്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു. സ്‌കൂളിലെ കൗണ്‍സിലിങ്ങിനിടെയാണ് പീഡനത്തിനിരയായ പെണ്‍കുട്ടി തുറന്നു പറഞ്ഞത്. പല സമയങ്ങളിലായിരുന്നു പീഡനം നടന്നതെന്നും പെണ്‍കുട്ടി പറഞ്ഞു. അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.അമ്മയുള്‍പ്പടെയുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

Read More

തൃശൂർ: എയർ ഗൺ ഉപയോഗിച്ച് ബന്ധുവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി റിമാൻഡിൽ. വലപ്പാട് ബീച്ചിൽ കിഴക്കൻ വീട്ടിൽ ജിത്ത് (35) നെയാണ് വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ അമ്മായി അണലി കടിച്ച് ചികിത്സയിൽ കഴിഞ്ഞുവരികയാണ്. ഇവരെ കാണാനായി മദ്യപിച്ച് ബന്ധു വീട്ടിലെത്തിയതായിരുന്നു പ്രതി. മദ്യപിച്ച് വീട്ടിൽ വരരുതെന്ന് ചികിത്സയിൽ കഴിയുന്ന അമ്മായിയുടെ മകൻ ഹരിയുടെ ഭാര്യ പ്രതിയോട് പറഞ്ഞിരുന്നു. ഇതിൽ പ്രകോപിതനായ പ്രതി ഇന്ന് രാവിലെ എട്ട് മണിയോടെ കൈവശമുണ്ടായിരുന്ന എയർ ഗൺ ഉപയോഗിച്ച് ഹരിയുടെ വീട്ടിലെത്തി വെടിയുതിർക്കുകയായിരുന്നു. വെടിയുണ്ട തുളച്ച് കയറി ഹരിയുടെ വീടിൻ്റെ വാതിലിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. ഹരിയുടെ ഭാര്യ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് കേസെടുത്ത് പ്രതിക്കായി അന്വേഷണം ആരംഭിച്ചു. 2 എയർ ഗണ്ണുകളും, പെല്ലറ്റുകളും സഹിതമാണ് പൊലീസ് ജിത്തിനെ പിടികൂടിയത്. വലപ്പാട് പൊലീസ് സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥൻ രമേഷ് എംകെ, എസ്ഐമാരായ എബിൻ, ആന്റണി ജിംമ്പിൾ, പ്രബേഷനറി എസ്ഐ ജിഷ്ണു, എസ്‌സിപിഒ അനൂപ്, സിപിഒ…

Read More

കൊച്ചി ; കാക്കനാട്ടെ കസ്റ്റംസ് ക്വാർട്ടേഴ്‌സിൽ രണ്ടുപേരെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ജി.എസ്.ടി അഡിഷണൽ കമ്മിഷണർ മനീഷ് വിജയ്,​ സഹോദരി ശാലിനി എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ക്വാർട്ടേഴ്‌സിലെ അടുക്കളയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവർക്കൊപ്പം താമസിച്ചിരുന്ന മാതാവ് ശകുന്തള അഗർവാളിന് എന്തു സംഭവിച്ചു എന്നതിനെക്കുറിച്ച് വ്യക്തതയില്ല. ഇവർക്കായി തെരച്ചിൽ ആരംഭിച്ചു.ഒരാഴ്ചയായി ജാർഖണ്ഡ് സ്വദേശിയായ മനീഷ് വിജയ് അവധിയിലായിരുന്നു. അവധി കഴിഞ്ഞിട്ടും തിരികെ പ്രവേശിക്കാത്തതിനെ തുടർന്ന് സഹപ്രവർത്തകർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. കിട്ടാതായതോടെ ഉദ്യോഗസ്ഥർ വീട്ടിലെത്തുകയായിരുന്നു. ഈ സമയത്ത് കടുത്ത ദുർഗന്ധം വീട്ടിൽ നിന്ന് വമിക്കുന്നുണ്ടായിരുന്നു. ഇവർ നടത്തിയ പരിശോധനയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്.മനീഷിന്റെയും ശാലിനിയുടെയും മൃതദേഹങ്ങളാണ് ആദ്യം കണ്ടെത്തിയത്. പിന്നാലെ ഇവർ വിവരം തൃക്കാക്കര പൊലീസിൽ അറിയിക്കുകയായിരുന്നു. മൃതദേഹങ്ങൾക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് റിപ്പോ‌ർട്ട്,​ കൂട്ട ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചതായി തൃക്കാക്കര പൊലീസ് പറഞ്ഞു.

Read More

തിരുവനന്തപുരം : സംസ്ഥാനത്ത് വ്യവസായങ്ങൾ തുടങ്ങാൻ തദ്ദേശ നിയമങ്ങളിൽ ഇളവുവരുത്തി സർക്കാർ. കാറ്റഗറി ഒന്നിലെ രണ്ട് വിഭാഗത്തിൽപ്പെടുന്ന സംരംഭങ്ങൾ തുടങ്ങാൻ ഇനി പഞ്ചായത്തിന്റെ അനുമതി ആവശ്യമില്ല. കാറ്റഗറി ഒന്നിൽപ്പെടുന്ന ഉത്പാദന യൂണിറ്റുകളിൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ പട്ടികയിലെ ഗ്രീൻ,​ വൈറ്റ് വിഭാഗത്തിലെ സംരംഭങ്ങൾക്ക് പഞ്ചായത്തിന്റെ അനുമതി വേണ്ടി വരില്ല. രജിസ്ട്രേഷൻ മാത്രം മതി. അതേസമയം റെഡ്,​ ഓറഞ്ച് സംരംഭങ്ങൾക്ക് പഞ്ചായത്തിന്റെ അനുമതി ആവശ്യമാണ്.മദ്യോത്പാദന കമ്പനികൾക്ക് ഇളവുണ്ടോ എന്ന ചോദ്യത്തിന് മന്ത്രി വ്യക്തമായ മറുപടി നൽകിയില്ല. ബ്രൂവറി ഏതു കാറ്റഗറിയിലാണ് എന്ന ചോദ്യത്തിനും പരിശോധിക്കണമെന്നാണ് മന്ത്രി മറുപടി നൽകിയത്. അതേസമയം ഡിസ്റ്റിലറികൾ റെഡ് കാറ്റഗറിയിലാണെന്നാണ് വ്യവസായ,​ എക്സൈസ് ഉദ്യോഗസ്ഥരുടെ വിശദീകരണം. തദ്ദേശ മന്ത്രിയുടെ ഓഫീസ് ഇറക്കിയ വാർത്താക്കുറിപ്പിലും മദ്യശാലകളുടെ കാറ്റഗറി വ്യക്തമാക്കുന്നില്ല.എലപ്പുള്ളിയിലെ മദ്യനിർമ്മാണ ശാലയ്ക്ക് വേണ്ടിയാണ് ഭേദഗതിയെന്ന് പ്രതിപക്ഷവും പഞ്ചായത്തും ആരോപിച്ചു. എന്നാൽ ചട്ടഭേദഗതി ഏതെങ്കിലും കമ്പനിക്ക് വേണ്ടിയല്ലെന്നാണ് വ്യവസായ മന്ത്രിയുടെ വിശദീകരണം. വ്യവസായ സൗഹൃദ സംസ്ഥാനമാക്കുന്നതിന്റെ ഭാഗമായി സർക്കാ നിയോഗിച്ച സമിതിയുടെ…

Read More