Author: newadmin3 newadmin3

കാസര്‍കോട്: ഇടതുപക്ഷ സര്‍ക്കാര്‍ മലയാള സിനിമയിലെ വേട്ടക്കാര്‍ക്കൊപ്പമല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നടന്‍ മുകേഷിന്റെ കാര്യത്തില്‍ ഉചിത തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും കാസര്‍കോട് പാര്‍ട്ടി ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2013ലെ ലളിതകുമാരി-ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വിധി മായാതെ കിടപ്പുണ്ടെന്നാണ് മുകേഷിന്റെ കാര്യം ചോദിച്ചപ്പോള്‍ ബിനോയ് വിശ്വം പറഞ്ഞത്. ഒരു പരാതി ലഭിച്ചാല്‍ എഫ്‌ഐആര്‍ ഇടണമെന്നത് പൊലീസിന്റെ പ്രാഥമിക കടമയാണ്. സുപ്രീംകോടതിയുടെ വിധി മാഞ്ഞിട്ടില്ല. അതുകൊണ്ട് മുകേഷിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഉചിത തീരുമാനമെടുക്കുമെന്ന് ഉറപ്പുണ്ട്. മുകേഷിനെ പിന്തുണച്ചുകൊണ്ട് സംസാരിച്ച സുരേഷ് ഗോപിയെയും ബിനോയ് വിശ്വം പരിഹസിച്ചു. സുരേഷ് ഗോപി ഇപ്പോഴും ‘ഓര്‍മയുണ്ടോ ഈ മുഖം, ജസ്റ്റ് റിമംബര്‍ ദാറ്റ്’ എന്ന അവസ്ഥയിലാണ്. അദ്ദേഹം ഒരു ജനപ്രതിനിധിയുടെ മാന്യതയും അന്തസ്സും കാണിക്കണം. ചലച്ചിത്ര മേഖല വേട്ടക്കാര്‍ അഴിഞ്ഞാടുന്ന മേഖലയായി. ഡബ്ല്യുസിസി ഉണ്ടായ കാലംമുതല്‍ സിപിഐ അവര്‍ക്കൊപ്പമാണ്. അമ്മ എന്ന സംഘടന പിരിച്ചുവിട്ടത് ഉചിതമായ തീരുമാനമാണ്. ഈ സംഘടനയിലെ ചിലരാണ് മലയാളം കണ്ട…

Read More

സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്ക് യാതൊരു പ്രശ്‌നവുമില്ലെന്ന് പറഞ്ഞാല്‍ പരിഹാസ്യമായിപ്പോകുമെന്നും ഡബ്ല്യുസിസിയിലെ അംഗങ്ങളെ അഭിനന്ദിക്കുന്നുവെന്നും നടി കൃഷ്ണപ്രഭ. കതകില്‍ തട്ടുന്നതുപോലെയുള്ള സംഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും ബേസിക് നെസിസിറ്റിയുടെ കുറവ് ചില സൈറ്റുകളില്‍ ഉണ്ടായിട്ടുണ്ട്. അതൊക്കെ കരിയറിന്റെ തുടക്കത്തില്‍ ആയിരുന്നു. ഇപ്പോള്‍ അതില്‍ നല്ല മാറ്റം വന്നിട്ടുണ്ട്. എന്റെ കാര്യം മാത്രമാണ് ഞാന്‍ പറയുന്നത്. മറ്റൊരു നടിക്കോ ജൂനിയര്‍ ആര്‍ടിസ്റ്റിനോ ഇതേ അഭിപ്രായം ആയിരിക്കണമെന്നില്ല. അവര്‍ക്ക് ഇപ്പോഴും സൈറ്റുകളില്‍ മോശം അനുഭവങ്ങളും ബേസിക് നെസിസിറ്റിയുടെ കുറവുകളും ഉണ്ടാകുന്നവരുണ്ടാകാം. അത്തരം കാര്യങ്ങളില്‍ മാറ്റം വരണമെന്നും നടി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ഡബ്ല്യൂസിസിയില്‍ അംഗങ്ങള്‍ ആയവരെ ഈ അവസരത്തില്‍ ഞാന്‍ അഭിനന്ദിക്കുന്നു. അതോടൊപ്പം എന്റെ സുഹൃത്ത് കൂടിയായ ആക്രമിക്കപ്പെട്ട നടിയുടെ ശക്തമായ പോരാട്ടത്തെയും ഒരിക്കലും മറക്കാന്‍ കഴിയുകയില്ല. റിപ്പോര്‍ട്ട് വന്ന ആദ്യ ദിനങ്ങളില്‍ എന്നെ പോലെ സിനിമയില്‍ അഭിനയിക്കുന്ന സ്ത്രീകള്‍ നേരിട്ടൊരു വലിയ പ്രശ്‌നം, സിനിമയില്‍ അഭിനയിക്കുന്ന സ്ത്രീകള്‍ എല്ലാം കിടന്ന് കൊടുത്തിട്ടാണ് നിലനില്‍ക്കുന്നത് എന്നുള്ളതായിരുന്നു.…

Read More

മനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ 2024 – 2025 കാല, ഏരിയ കൺവെൻഷനുകൾക്ക് തുടക്കം കുറിച്ച് കൊണ്ടുള്ള മൂന്നാമത്തെ ഏരിയ കൺവെൻഷനും, രാജീവ്‌ ഗാന്ധി ജന്മദിനാഘോഷവും ഗുദൈബിയ – ഹൂറ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ” സദ്ഭാവന ദിവസ് ” എന്ന പേരിൽ നടക്കും ഗുദൈബിയയിലുള്ള ചായക്കട റെസ്റ്റോറന്റ് ഹാളിൽ വെച്ച് ഓഗസ്റ്റ് 29 വ്യാഴായ്ച്ച വൈകിട്ട് 7.30 നാണ് പരിപാടി സംഘടിപ്പിക്കുന്നത്. പുതിയ അംഗങ്ങൾക്കുള്ള മെമ്പർഷിപ് വിതരണവും നടത്തപ്പെടുന്ന ഏരിയകൺവെൻഷനിലും, രാജീവ്‌ ഗാന്ധി ജന്മദിനാഘോഷത്തിലും ഐ.വൈ.സി.സി ദേശീയ ഭാരവാഹികൾ, അടക്കമുള്ളവർ പങ്കെടുക്കുന്നതാണ്. പരിപാടിയിലേക്ക് ഏവരെയും ക്ഷണിക്കുന്നതായും, ഐ.വൈ.സി.സി ബഹ്‌റൈനുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ താല്പര്യമുള്ള ഗുദൈബിയ – ഹൂറ ഏരിയകളിലെ കോൺഗ്രസ്‌ അനുഭാവികൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാമെന്നും ഐ.വൈ.സി.സി ഏരിയ പ്രസിഡന്റ്‌- സജിൽ കുമാർ , സെക്രട്ടറി – സൈജു സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പർ :39162524, 37790277

Read More

തിരുവനന്തപുരം: സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ചും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം കുറ്റാരോപിതരായവര്‍ക്കെതിരെ കേസെടുക്കുക, സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രാജിവെക്കുക, ആരോപണങ്ങളില്‍ മന്ത്രി ഗണേഷ് കുമാറിന്റെ പങ്ക് അന്വേഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ആഗസ്റ്റ് 29ന് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എം. ലിജു അറിയിച്ചു. ‘ആക്ഷന്‍ ഓണ്‍ ഹേമ റിപ്പോര്‍ട്ട്’ എന്ന മുദ്രാവാക്യമുയര്‍ത്തി ഡി.സി.സികളുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടറേറ്റുകള്‍ക്ക് മുന്നിലാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. സെപ്റ്റംബര്‍ 2ന് യു.ഡി.ഫ്. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇതേ വിഷയത്തില്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം തീരുമാനിച്ചിരിക്കുന്നതിനാല്‍ തിരുവനന്തപുരം ജില്ലയെ പരിപാടിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും എം. ലിജു അറിയിച്ചു. പ്രതിഷേധ കൂട്ടായ്മയുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര്‍ കലക്ടറേറ്റിന് മുന്നില്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. നിര്‍വഹിക്കും. ജില്ലകളില്‍ നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ കെ.പി.സി.സി. ഭാരവാഹികള്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍, എം.പിമാര്‍, എം.എല്‍.എമാര്‍, ഡി.സി.സി, ബ്ലോക്ക്,…

Read More

കൊച്ചി: നടൻമാരായ മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, കാസ്റ്റിംഗ് ഡയരക്ടർ വിച്ചു, അഭിഭാഷകൻ ചന്ദ്രശേഖരൻ എന്നിവർക്കെതിരെ പ്രത്യേക അന്വേഷണ സംഘത്തിന് നടി മിനു മുനീർ പരാതി നൽകി. ഇ–മെയിലായിട്ടാണ് പരാതി നൽകിയത്. വ്യത്യസ്ത സമയങ്ങളിൽ തനിക്കു നേരെ ലൈംഗിക അതിക്രമമുണ്ടായെന്നാണ് പരാതിയിൽ പറയുന്നത്. 2008ൽ സെക്രട്ടറിയേറ്റിൽ നടന്ന ഷൂട്ടിംഗിനിടെയാണ് ജയസൂര്യയുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായതെന്ന് മിനു പറയുന്നു. അമ്മയിൽ അംഗത്വം ലഭിക്കുന്നതിന് ഒത്തുതീർപ്പുകൾക്ക് വഴങ്ങണമെന്ന് ഇടവേള ബാബു ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്. റെസ്റ്റ് റൂമിൽ പോയി വരുമ്പോൾ ജയസൂര്യ പിന്നിൽനിന്ന് കെട്ടിപ്പിടിച്ചെന്നും ഫ്ലാറ്റിലേക്ക് വരാൻ ക്ഷണിച്ചെന്നും മിനു ആരോപിച്ചിട്ടുണ്ട്. 2013ലാണ് ഇടവേള ബാബുവിൽനിന്ന് മോശം പെരുമാറ്റമുണ്ടായതെന്നാണ് മിനു പറയുന്നത്. അമ്മയിൽ അംഗത്വത്തിനായി ഇടവേള ബാബുവിനെ വിളിച്ചപ്പോൾ ഫോം പൂരിപ്പിക്കാൻ ഫ്ലാറ്റിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. ഫോം പൂരിപ്പിച്ചു കൊണ്ടിരുന്നപ്പോൾ ബാബു കഴുത്തിൽ ചുംബിച്ചെന്നു നടി പറയുന്നു. മിനുവിന് അമ്മയിൽ അംഗത്വം ലഭിച്ചില്ല. നടന്‍ മുകേഷ് ഫോണിൽ വിളിച്ചും…

Read More

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമിക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ ജീവനക്കാരി. ഇന്റേണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റിക്കെതിരെയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്.കമ്മിറ്റി മുമ്പാകെ അതിജീവിതകള്‍ നല്‍കുന്ന മൊഴികള്‍ ആരോപണവിധേയര്‍ക്ക് ചോര്‍ത്തി നല്‍കുന്നതായാണ് അക്കാദമി ഫെസ്റ്റിവല്‍ സെക്ഷന്‍ പ്രോഗ്രാം അസിസ്റ്റന്റായിരുന്ന ജെ. ശ്രീവിദ്യയുടെ ആരോപണം. ഭരണസമിതിയുടെ നേതൃത്വത്തില്‍ അക്കാദമിയില്‍ നടത്തുന്നത് വഴിവിട്ട നീക്കങ്ങളാണ്. വര്‍ഷങ്ങളായി കുത്തഴിഞ്ഞ പ്രവര്‍ത്തനമാണ് ചലച്ചിത്ര അക്കാദമിയില്‍ നടക്കുന്നത്.അക്കാദമി ട്രഷറര്‍ ശ്രീലാല്‍ തെരുവുനായ്ക്കളെപ്പോലെയാണ് ഓഫീസ് ജീവനക്കാരോട് പെരുമാറുന്നത്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും തൊഴിലാളി വിരുദ്ധ സമീപനങ്ങളും അക്കാദമിയില്‍ നടക്കുന്നു.ഇന്റേണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റി എന്ന ഐ.സി.സി. സംവിധാനത്തിന് രഹസ്യാത്മകതയില്ല. സ്ത്രീകള്‍ നല്‍കുന്ന പരാതികളും അവര്‍ നല്‍കുന്ന മൊഴികളും ആരോപണ വിധേയര്‍ക്ക് ലഭിക്കുന്നു.തെറ്റായ പ്രവണതകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ തന്നെ അക്കാദമിയില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ചത് അക്കാദമി അംഗമായ കുക്കു പരമേശ്വരനാണ്. തുടര്‍ന്ന് നിവൃത്തിയില്ലാതെയാണ് ഒരുമാസം മുമ്പ് രാജിവെച്ചതെന്നും ശ്രീവിദ്യ പറഞ്ഞു.ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും സംസ്ഥാന വനിതാ കമ്മീഷനും ശ്രീവിദ്യ പരാതി നല്‍കി.മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി സംസ്‌കാരിക വകുപ്പ് സെക്രട്ടറിക്ക്…

Read More

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിറകെ നിരവധി ലൈംഗിക ആരോപണങ്ങളും പുറത്തുവന്നതിനെ തുടർന്ന് താര സംഘടനയായ അമ്മയിൽ കൂട്ട രാജി.|പ്രസിഡന്റ് മോഹന്‍ലാലടക്കമുള്ള മുഴുവന്‍ ഭാരവാഹികളും രാജിവച്ചു. അമ്മയുടെ ഭരണസമിതി പിരിച്ചു വിട്ടു. ഇന്നു ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്ന സാഹചര്യത്തില്‍ അമ്മയുടെ ചില ഭാരവാഹികള്‍ക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ ആരോപിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവയ്ക്കുന്നു എന്ന് സംഘടന പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. രണ്ടു മാസത്തിനകം ജനറല്‍ ബോഡി ചേര്‍ന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. കൂട്ടരാജിക്കു പിന്നാലെ അമ്മയുടെ ഓഫീസ് അടച്ചുപൂട്ടി.ആരോപണങ്ങള്‍ നിരന്തരം ഉയരുന്ന സാഹചര്യത്തില്‍ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് താന്‍ തുടരുന്നില്ലെന്നും രാജിവെക്കുകയാണെന്നും മോഹന്‍ലാല്‍ അറിയിക്കുകയായിരുന്നു. ലാല്‍ രാജി അറിയിച്ചതോടെ മറ്റു ഭാരവാഹികളും രാജി സന്നദ്ധത അറിയിക്കുകയും തുടര്‍ന്ന് കൂട്ട രാജിയിലൂടെ ഭരണ സമിതി പിരിച്ചുവിടാമെന്ന ധാരണയിലെത്തുകയുമായിരുന്നു.

Read More

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നടനും എംഎൽഎയുമായ മുകേഷിനെതിരെ ഉയർന്ന ആരോപണങ്ങളെ നിസാരവൽക്കരിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിലപാടിനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ചലച്ചിത്ര നടനെന്ന നിലയിൽ സുരേഷ് ഗോപിക്ക് അഭിപ്രായം പറയാമെന്നും ബിജെപിയുടെ നിലപാട് പാർട്ടി നേതൃത്വം പറയുന്നതാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സുരേഷ് ഗോപി പറയുന്നതല്ല പാർട്ടി നിലപാട്, മുകേഷ് രാജി വെക്കണം എന്ന് തന്നെയാണ് ബിജെപി നിലപാടെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടി നിലപാട് പറയുന്നത് പാർട്ടി അധ്യക്ഷനാണ്. ആരോപണങ്ങൾ മാധ്യമ സൃഷ്ടിയല്ല. സുരേഷ് ഗോപിയ്ക്ക് അദ്ദേഹത്തിൻ്റെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു. അതേസമയം, സുരേഷ് ഗോപിക്ക് മേൽ ബിജെപി സംസ്ഥാന നേതൃത്വത്തിന് നിയന്ത്രണം ഇല്ലേയെന്ന ചോദ്യത്തിന് കാത്തിരുന്ന് കണ്ടോളൂ എന്നുമായിരുന്നു സുരേന്ദ്രൻ്റെ മറുപടി. ധാർമ്മികത ഉയർത്തിപ്പിടിക്കേണ്ട ബാധ്യത മുകേഷിന് കൂടുതലാണ്. സർക്കാരിന്റെ ആത്മാർത്ഥതയാണ് കാണിക്കുന്നത്. ഇഷ്ടക്കാർക്ക് എന്തുമാകാമെന്ന സർക്കാർ നിലപാടാണ് മുകേഷിന്റെ ധാർഷ്ട്യത്തിന് അടിസ്ഥാനം. കൊല്ലം…

Read More

കൊച്ചി: പ്രശസ്ത സംവിധായകൻ എം. മോഹന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 23 ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. തിക്കുറിശ്ശി സുകുമാരന്‍ നായര്‍, എ.ബി.രാജ്, മധു, പി.വേണു, ഹരിഹരന്‍ എന്നിവരുടെയെല്ലാം സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. 1978 ൽ വാടകവീട് എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. പിന്നാലെ വന്ന ‘രണ്ട് പെണ്‍കുട്ടികള്‍’, ‘ശാലിനി എന്റെ കൂട്ടുകാരി’, ‘വിടപറയും മുമ്പേ’, ‘ഇളക്കങ്ങള്‍’, ആലോലം, രചന, മംഗളം നേരുന്നു, തീര്‍ത്ഥം, ശ്രുതി, ഒരു കഥ ഒരു നുണക്കഥ, ഇസബെല്ല, പക്ഷേ, സാക്ഷ്യം, അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം തുടങ്ങിയ സംവിധാനം ചെയ്‌ത ചിത്രങ്ങളെല്ലാം ശ്രദ്ധേയമായിരുന്നു. 2005 ൽ പുറത്തിറങ്ങിയ ‘ദ് ക്യാംപസ്’ ആണ് അവസാനമിറങ്ങിയ ചിത്രം. തിരുവനന്തപുരത്ത് നടന്ന ‘എം.കൃഷ്ണൻ നായർ-എ ലൈഫ് ഇൻ ബ്ലാക്ക് ആൻഡ് വൈറ്റ്’ ഡോക്യുമെന്ററിയുടെ പ്രദർശനോദ്ഘാടന വേദിയിൽ അദ്ദേഹം കുഴഞ്ഞുവീഴുകയും തലച്ചോറിൽ രക്തസ്രാവമുണ്ടാവുകയും ചെയ്തിരുന്നു. ചടങ്ങിൽ പ്രസംഗം കഴിഞ്ഞ് തിരികെ ഇരിപ്പിടത്തിലേക്ക് വരുമ്പോഴായിരുന്നു ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടൻ തന്നെ സ്വകാര്യ…

Read More

കൊച്ചി: നടൻ ബാബുരാജിനും സംവിധായകൻ വി.എ. ശ്രീകുമാർ മേനോനുമെതിരെ ലൈംഗിക പീഡനമാരോപിച്ച് മുൻ ജൂനിയർ ആർട്ടിസ്റ്റ് പോലീസിൽ പരാതി നൽകി. പ്രത്യേക അന്വേഷണ സംഘത്തിന് പരാതി ഇ മെയിലായി അയയ്ക്കുകയായിരുന്നു. ആവശ്യമെങ്കിൽ തെളിവുകൾ ഹാജരാക്കുമെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു. സിനിമയിലും പരസ്യചിത്രത്തിലും അവസരം വാഗ്ദാനം ചെയ്ത് ആലുവയിലെ വീട്ടിൽവെച്ച് നടനും നിർമാതാവുമായ ബാബുരാജും കൊച്ചിയിലെ ഫ്ലാറ്റിൽവെച്ച് സംവിധായകൻ ശ്രീകുമാർ മേനോനും പീഡിപ്പിച്ചെന്നാണ് പരാതി. ബാബുരാജിന്റെ മൂന്നാറിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായിരുന്നുയുവതി. പുതിയൊരു സിനിമയുടെ ചർച്ചയ്ക്കെന്നു പറഞ്ഞ് 2019ൽ ബാബുരാജ് ആലുവയിലെ വീട്ടിലേക്കു ക്ഷണിച്ചു. അവിടെവച്ച് പീഡിപ്പിച്ചു. പിറ്റേന്നാണ് പോകാൻ അനുവദിച്ചത്. പിന്നീട് ബാബുരാജിനെ കണ്ടിട്ടില്ലെന്നും അവർ പറയുന്നു. 2020ൽ പരസ്യചിത്രത്തിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് ശ്രീകുമാർ മേനോൻ കൊച്ചിയിലെ ഹോട്ടലിലേക്കു വരാൻ ആവശ്യപ്പെട്ടു. പരസ്യചിത്രവുമായി ബന്ധപ്പെട്ടവർ മറ്റൊരു മുറിയിലാണെന്നും ചർച്ചയ്ക്ക് അദ്ദേഹത്തിന്റെ മുറിയിലേക്ക് എത്താനും പറഞ്ഞു. അന്നു ക്രൂരപീഡനത്തിനാണ് ശ്രീകുമാർ മേനോൻ ഇരയാക്കിയത്. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതാണ് ചൂഷണങ്ങൾ തുറന്നു…

Read More