- കാൻസർ രോഗികൾക്ക് മുടി ദാനം നൽകി
- കേന്ദ്ര പദ്ധതികൾ നടപ്പാക്കുന്നതിൽ സുരേഷ് ഗോപിയെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് മാർച്ചും പ്രതിഷേധ യോഗവും നടത്തി
- അല്‍ നൂര്‍ കിന്റര്‍ഗാര്‍ട്ടനിലെ കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു
- ആർ ശ്രീലേഖയും ഷോൺ ജോർജും വൈസ് പ്രസിഡന്റുമാർ, ശോഭാ സുരേന്ദ്രൻ ജനറൽ സെക്രട്ടറി; ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക പുറത്ത്
- മോദി സ്തുതി തുടര്‍ന്ന് തരൂര്‍, കോൺഗ്രസ്സിൽ തരൂരിനെതിരായ വികാരം ശക്തം
- അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വധിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്
- ബഹ്റൈനില്‍ പൊതുസ്ഥലങ്ങളില്‍ അനധികൃതമായി പോസ്റ്റര്‍ പതിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി
- ബഹ്റൈന്‍ സിവില്‍ ഡിഫന്‍സ് മേധാവി ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു
Author: News Desk
തൃശൂർ: എയർ ഗൺ ഉപയോഗിച്ച് ബന്ധുവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി റിമാൻഡിൽ. വലപ്പാട് ബീച്ചിൽ കിഴക്കൻ വീട്ടിൽ ജിത്ത് (35) നെയാണ് വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ അമ്മായി അണലി കടിച്ച് ചികിത്സയിൽ കഴിഞ്ഞുവരികയാണ്. ഇവരെ കാണാനായി മദ്യപിച്ച് ബന്ധു വീട്ടിലെത്തിയതായിരുന്നു പ്രതി. മദ്യപിച്ച് വീട്ടിൽ വരരുതെന്ന് ചികിത്സയിൽ കഴിയുന്ന അമ്മായിയുടെ മകൻ ഹരിയുടെ ഭാര്യ പ്രതിയോട് പറഞ്ഞിരുന്നു. ഇതിൽ പ്രകോപിതനായ പ്രതി ഇന്ന് രാവിലെ എട്ട് മണിയോടെ കൈവശമുണ്ടായിരുന്ന എയർ ഗൺ ഉപയോഗിച്ച് ഹരിയുടെ വീട്ടിലെത്തി വെടിയുതിർക്കുകയായിരുന്നു. വെടിയുണ്ട തുളച്ച് കയറി ഹരിയുടെ വീടിൻ്റെ വാതിലിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. ഹരിയുടെ ഭാര്യ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് കേസെടുത്ത് പ്രതിക്കായി അന്വേഷണം ആരംഭിച്ചു. 2 എയർ ഗണ്ണുകളും, പെല്ലറ്റുകളും സഹിതമാണ് പൊലീസ് ജിത്തിനെ പിടികൂടിയത്. വലപ്പാട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ രമേഷ് എംകെ, എസ്ഐമാരായ എബിൻ, ആന്റണി ജിംമ്പിൾ, പ്രബേഷനറി എസ്ഐ ജിഷ്ണു, എസ്‌സിപിഒ അനൂപ്, സിപിഒ…
കൊച്ചി ; കാക്കനാട്ടെ കസ്റ്റംസ് ക്വാർട്ടേഴ്‌സിൽ രണ്ടുപേരെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ജി.എസ്.ടി അഡിഷണൽ കമ്മിഷണർ മനീഷ് വിജയ്, സഹോദരി ശാലിനി എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ക്വാർട്ടേഴ്‌സിലെ അടുക്കളയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവർക്കൊപ്പം താമസിച്ചിരുന്ന മാതാവ് ശകുന്തള അഗർവാളിന് എന്തു സംഭവിച്ചു എന്നതിനെക്കുറിച്ച് വ്യക്തതയില്ല. ഇവർക്കായി തെരച്ചിൽ ആരംഭിച്ചു.ഒരാഴ്ചയായി ജാർഖണ്ഡ് സ്വദേശിയായ മനീഷ് വിജയ് അവധിയിലായിരുന്നു. അവധി കഴിഞ്ഞിട്ടും തിരികെ പ്രവേശിക്കാത്തതിനെ തുടർന്ന് സഹപ്രവർത്തകർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. കിട്ടാതായതോടെ ഉദ്യോഗസ്ഥർ വീട്ടിലെത്തുകയായിരുന്നു. ഈ സമയത്ത് കടുത്ത ദുർഗന്ധം വീട്ടിൽ നിന്ന് വമിക്കുന്നുണ്ടായിരുന്നു. ഇവർ നടത്തിയ പരിശോധനയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്.മനീഷിന്റെയും ശാലിനിയുടെയും മൃതദേഹങ്ങളാണ് ആദ്യം കണ്ടെത്തിയത്. പിന്നാലെ ഇവർ വിവരം തൃക്കാക്കര പൊലീസിൽ അറിയിക്കുകയായിരുന്നു. മൃതദേഹങ്ങൾക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് റിപ്പോർട്ട്, കൂട്ട ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചതായി തൃക്കാക്കര പൊലീസ് പറഞ്ഞു.
തിരുവനന്തപുരം : സംസ്ഥാനത്ത് വ്യവസായങ്ങൾ തുടങ്ങാൻ തദ്ദേശ നിയമങ്ങളിൽ ഇളവുവരുത്തി സർക്കാർ. കാറ്റഗറി ഒന്നിലെ രണ്ട് വിഭാഗത്തിൽപ്പെടുന്ന സംരംഭങ്ങൾ തുടങ്ങാൻ ഇനി പഞ്ചായത്തിന്റെ അനുമതി ആവശ്യമില്ല. കാറ്റഗറി ഒന്നിൽപ്പെടുന്ന ഉത്പാദന യൂണിറ്റുകളിൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ പട്ടികയിലെ ഗ്രീൻ, വൈറ്റ് വിഭാഗത്തിലെ സംരംഭങ്ങൾക്ക് പഞ്ചായത്തിന്റെ അനുമതി വേണ്ടി വരില്ല. രജിസ്ട്രേഷൻ മാത്രം മതി. അതേസമയം റെഡ്, ഓറഞ്ച് സംരംഭങ്ങൾക്ക് പഞ്ചായത്തിന്റെ അനുമതി ആവശ്യമാണ്.മദ്യോത്പാദന കമ്പനികൾക്ക് ഇളവുണ്ടോ എന്ന ചോദ്യത്തിന് മന്ത്രി വ്യക്തമായ മറുപടി നൽകിയില്ല. ബ്രൂവറി ഏതു കാറ്റഗറിയിലാണ് എന്ന ചോദ്യത്തിനും പരിശോധിക്കണമെന്നാണ് മന്ത്രി മറുപടി നൽകിയത്. അതേസമയം ഡിസ്റ്റിലറികൾ റെഡ് കാറ്റഗറിയിലാണെന്നാണ് വ്യവസായ, എക്സൈസ് ഉദ്യോഗസ്ഥരുടെ വിശദീകരണം. തദ്ദേശ മന്ത്രിയുടെ ഓഫീസ് ഇറക്കിയ വാർത്താക്കുറിപ്പിലും മദ്യശാലകളുടെ കാറ്റഗറി വ്യക്തമാക്കുന്നില്ല.എലപ്പുള്ളിയിലെ മദ്യനിർമ്മാണ ശാലയ്ക്ക് വേണ്ടിയാണ് ഭേദഗതിയെന്ന് പ്രതിപക്ഷവും പഞ്ചായത്തും ആരോപിച്ചു. എന്നാൽ ചട്ടഭേദഗതി ഏതെങ്കിലും കമ്പനിക്ക് വേണ്ടിയല്ലെന്നാണ് വ്യവസായ മന്ത്രിയുടെ വിശദീകരണം. വ്യവസായ സൗഹൃദ സംസ്ഥാനമാക്കുന്നതിന്റെ ഭാഗമായി സർക്കാ നിയോഗിച്ച സമിതിയുടെ…
വനിതാ ദിനത്തിൽ സ്ത്രീകളുടെ അക്കൗണ്ടിൽ 2500 രൂപയെത്തും, വാഗ്ദാനം നടപ്പാക്കുമെന്ന് രേഖ ഗുപ്ത
ന്യൂഡൽഹി : വനിതാ ദിനമായ മാർച്ച് 8 മുതൽ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 2500 രൂപ എത്തുമെന്ന് പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സുപ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്.’പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുകയെന്നത് രാജ്യതലസ്ഥാനത്തെ 48 ബിജെപി എം.എൽ.എമാരുടേയും ഉത്തരവാദിത്തമാണ്. സ്ത്രീകൾക്ക് നൽകുമെന്ന് പറഞ്ഞ സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള എല്ലാ വാഗ്ദാനങ്ങളും ഞങ്ങൾ നടപ്പാക്കും. മാർച്ച് എട്ടിന് തന്നെ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പണമെത്തും’, രേഖ ഗുപ്ത പറഞ്ഞു.ലക്ഷകണക്കിന് പ്രവർത്തകരെ സാക്ഷിയാക്കി രാംലീല മൈതാനത്ത് ഉച്ചയ്ക്കായിരുന്നു രേഖാ ഗുപ്ത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. പർവേഷ് സാഹിബ് സിംഗ് വെർമ, ആശിഷ് സൂദ്, മൻജീന്ദർ സിംഗ് സിർസ, രവീന്ദർ ഇന്ദ്രജ് സിംഗ്, കപിൽ മിശ്ര, പങ്കജ് കുമാർ സിംഗ് എന്നിവരും മന്ത്രിമാരായി ചുമതലയേറ്റു. ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ…
കൊല്ലം: അഞ്ചലിൽ പ്ലസ്‌വൺ വിദ്യാർത്ഥികളെ പ്ലസ്ടു വിദ്യാർത്ഥികൾ ക്രൂരമായി മർദിച്ചു. രണ്ടു പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഒരു കുട്ടിയുടെ തലയിൽ മുറിവേറ്റു.അഞ്ചൽ കോട്ടുക്കൽ വയലയിൽ പരീക്ഷയെഴുതാൻ ബസിൽ വന്നിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്ടു വിദ്യാർത്ഥികൾ കൂട്ടംകൂടി ആക്രമിക്കുകയായിരുന്നു. വയല വി.വി.എം.ജി.എച്ച്.എസ്. സ്കൂളിലെ വിദ്യാർത്ഥികളാണിവർ.ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് സംഭവം.പ്ലസ് വൺ വിദ്യാർത്ഥികളും പ്ലസ് ടു വിദ്യാർത്ഥികളും തമ്മിൽ സ്കൂളിൽ ഏറെ നാളുകളായി തർക്കം നടക്കുന്നുണ്ടായിരുന്നു. പ്ലസ് വൺ വിദ്യാർത്ഥികൾ സ്കൂൾ യൂണിഫോമായ ഹാഫ് കൈ ഷർട്ട് ധരിക്കാത്തത് പ്ലസ് ടു വിദ്യാർത്ഥികൾ ചോദ്യംചെയ്തതാണ് തർക്കത്തിന് തുടക്കം. ഇതു പിന്നീട് സംഘർഷത്തിൽ കലാശിക്കുകയും പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് സംഭവം ഒത്തുതീർപ്പാക്കിയെന്നും മർദനമേറ്റ വിദ്യാർത്ഥികൾ പറയുന്നു.അതിനിടെ, കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ പ്ലസ്‌വൺ വിദ്യാർത്ഥികൾ പങ്കുവെച്ച ഫോട്ടോയിൽ പ്ലസ്ടു വിദ്യാർത്ഥികൾ മോശം കമന്റിട്ടതിന്റെ പേരിൽ വാക്കേറ്റവും അസഭ്യം വിളിയും ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥികളെ മുതിർന്ന വിദ്യാർഥികൾ മർദിച്ചത്.…
തിരുവനന്തപുരം : സംസ്ഥാനത്ത് സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളിൽ ഫെയർമീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ സൗജന്യ യാത്രയായി കണക്കാക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണറുടെ സർക്കുലർ. മീറ്റർ പ്രവർത്തിപ്പിക്കാതെ അമിത ചാർജ് ഈടാക്കുന്നത് സംസ്ഥാനത്തുടനീളം യാത്രക്കാരും ഡ്രൈവർമാരുമായി സംഘർഷത്തിന് ഇടയാക്കുന്നത് പരിഗണിച്ചാണ് തീരുമാനം.ഫെയർമീറ്റർ പ്രവർത്തിപ്പിക്കാതെ അമിത ചാർജ്ജ് ഈടാക്കുന്നത് സംസ്ഥാനത്തുടനീളം യാത്രക്കാരും ഡ്രൈവർമാരുമായി പതിവായി സംഘർഷത്തിന് ഇടയാക്കുന്നുണ്ടെന്നത് പരിഗണിച്ചാണ് തീരുമാനം. മോട്ടോർ വാഹനവകുപ്പിന് കൊച്ചി സ്വദേശി കെ.പി. മത്യാസ് ഫ്രാൻസീസ് സമർപ്പിച്ച നിർദ്ദേശമാണ് മാർച്ച് ഒന്നുമുതൽ പ്രാവർത്തികമാക്കുന്നത്,കേരളത്തിൽ സർവീസ് നടത്തുന്ന ഓട്ടോകളിൽ യാത്രാവേളയിൽ ഫെയർമീറ്റർ പ്രവർത്തിപ്പിക്കാതിരിക്കുകയോ പ്രവർത്തന രഹിതമായിരിക്കുകയോ ചെയ്താൽ യാത്ര സൗജന്യം എന്ന് മലയാളത്തിലും ‘If the fare meter is not working, journey is free എന്ന് ഇംഗ്ലീഷിലും രേഖപ്പെടുത്തി പ്രിന്റ് ചെയ്ത സ്റ്റിക്കർ ഡ്രൈവർ സീറ്റിന് പിറകിലായോ യാത്രക്കാർക്ക് അഭിമുഖമായോ പതിച്ചിരിക്കണം. അല്ലെങ്കിൽ ഇതേസ്ഥാനത്ത് ഇരുണ്ട പശ്ചാത്തലത്തിൽ വെള്ള അക്ഷരത്തിൽ വായിക്കാൻ കഴിയുന്ന ഫോണ്ട് വലുപ്പത്തിൽ എഴുതിവയ്ക്കണം.കഴിഞ്ഞ 24ന് ചേർന്ന സംസ്ഥാന ട്രാൻസ്‌പോർട്ട്…
ദുബായ്: ഏകദിന ക്രിക്കറ്റില്‍ പതിനൊന്നായിരം റണ്‍സ് നേട്ടവുമായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ചാംപ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിലായിരുന്നു ചരിത്രനേട്ടം. മത്സരത്തില്‍ 36 പന്തില്‍ നിന്ന് താരം 41 റണ്‍സ് നേടി. സച്ചിന്‍ ടെണ്ടുല്‍ക്കറെ മറികടന്നാണ് അതിവേഗം പതിനൊന്നായിരം ക്ലബില്‍ എത്തുന്ന രണ്ടാമത്തെ താരമായത്. വിരാട് കോഹ് ലിയാണ് അതിവേഗം ഈ നേട്ടം കൈവരിച്ച താരം. 222 മത്സരങ്ങളില്‍ നിന്നാണ് കോഹ് ലി പതിനൊന്നായിരം റണ്‍സ് നേടിയത്. 261 മത്സരങ്ങളില്‍ നിന്നാണ് രോഹിതിന്റെ നേട്ടം. സച്ചിന്‍ 276 മത്സരങ്ങളില്‍ നിന്നും റിക്കി പോണ്ടിങ് 286 മത്സരങ്ങളില്‍ നിന്നും സൗരവ് ഗാംഗുലി 288 മത്സരങ്ങളില്‍ നിന്നും ജാക്വിസ് കാലിസ് 293 മത്സരങ്ങളില്‍ നിന്നുമാണ് ഈ നേട്ടം കൈവരിച്ചത്. പതിനൊന്നായിരം ക്ലബില്‍ എത്തുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത്. 2007ല്‍ അയര്‍ലണ്ടിനെതിരെ അരങ്ങേറ്റം കുറിച്ച രോഹിതിന്റെ 260 മത്സരങ്ങളില്‍ നിന്നായി 10,987 റണ്‍സ് നേടിയിരുന്നു. അടുത്തിടെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ രണ്ടാമനെന്ന…
ദുബായ്: ചാംപ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ലോക റെക്കോര്‍ഡിട്ട് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. ബംഗ്ലാദേശിനെതിരെ 10 ഓവറില്‍ 53 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത മുഹമ്മദ് ഷമി ഏകദിന ക്രിക്കറ്റില്‍ 200 വിക്കറ്റ് എന്ന നേട്ടം സ്വന്തമാക്കി. ഏറ്റവും കുറഞ്ഞ പന്തുകളില്‍ ഏകദിനത്തില്‍ 200 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ബൗളറും ഏറ്റവും കുറഞ്ഞ മത്സരങ്ങളില്‍ 200 വിക്കറ്റ് നേടുന്ന രണ്ടാമത്തെ പേസ് ബൗളറുമെന്ന റെക്കോര്‍ഡും ഷമി ഇന്നത്തെ മത്സരത്തിലൂടെ സ്വന്തമാക്കി 5126 പന്തുകളെറിഞ്ഞാണ് ഷമി 200 വിക്കറ്റ് തികച്ചത്. ഓസ്‌ട്രേലിയന്‍ താരം മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പേരിലുള്ള റെക്കോര്‍ഡ്(5240 പന്തുകള്‍) പഴംകഥയായി. സഖ്ലിയന്‍ മുഷ്താഖ്(5451 പന്തുകള്‍), ട്രെന്റ് ബോള്‍ട്ട്(5783 പന്തുകള്‍), വഖാര്‍ യൂനിസ്(5883) പന്തുകള്‍ എന്നിവരാണ് ഈ നേട്ടത്തില്‍ ഷമിക്ക് പിന്നിലുള്ളത് 104 മത്സരങ്ങളില്‍ നിന്ന് 200 വിക്കറ്റ് തികച്ച ഷമി ഏറ്റവും കുറവ് മത്സരങ്ങളില്‍ 200 വിക്കറ്റ് തികയ്ക്കുന്ന രണ്ടാമത്തെ ബൗളറായി. ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പേരിലാണ് (102 മത്സരങ്ങളില്‍)…
ഇംഫാല്‍: കൊള്ളയടിച്ചതും നിയമവിരുദ്ധവുമായി കൈവശം വച്ചതുമായ ആയുധങ്ങള്‍ ഒരാഴ്ചയ്ക്കകം അടിയറവയ്ക്കണമെന്ന അന്ത്യശാസനവുമായി മണിപ്പൂര്‍ ഗവര്‍ണര്‍. ഒരാഴ്ചയ്ക്കുള്ളില്‍ പൊലീസ് സ്റ്റേഷനിലോ സുരക്ഷാ സേന ക്യാംപുകളിലോ എത്തിക്കണമെന്ന് ഗവര്‍ണര്‍ അജയ്കുമാര്‍ ഭല്ല ജനങ്ങളോട് അഭ്യര്‍ഥിച്ചു. ആയുധങ്ങള്‍ തിരികെ ഏല്‍പ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 20 മാസത്തിലേറെ നീണ്ട കലാപം മൂലം നിരവധി ദൗര്‍ഭാഗ്യകരമായ സംഭവങ്ങളുണ്ടായെന്നും ഇതേുടര്‍ന്ന് മണിപ്പൂരിലൊന്നാകെ വളരെയധികം ബുദ്ധിമുട്ടുകള്‍ അനുഭവിച്ചെന്നും അദ്ദേഹം പറഞ്ഞു. അനധികൃതമായി കൈവശം വച്ചിരിക്കുന്നവര്‍ ആയുധങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ സമീപത്തെ പൊലീസ് സ്റ്റേഷന്‍, ഔട്ട് പോസ്റ്റ്, സുരക്ഷാ ക്യാംപ് എന്നിവിടങ്ങളിലായി തിരികെയേല്‍പ്പിക്കണമെന്ന് ഗവര്‍ണര്‍ അഭ്യര്‍ഥിച്ചു. ഇത്തരത്തില്‍ കൈവശം വച്ച ആയൂധം തിരിച്ചേല്‍പ്പിക്കുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ ഒന്നും സ്വീകരിക്കില്ലെന്ന് ഗവര്‍ണര്‍ ഉറപ്പുനല്‍കി. ഒരാഴ്ച കഴിഞ്ഞും ആയുധം കൈവശം വച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആയൂധങ്ങള്‍ തിരികെയേല്‍പ്പിക്കുന്ന ഒറ്റ പ്രവൃത്തി കൊണ്ട് സമാധാനം ഉറപ്പാക്കുന്നതിനുള്ള ശക്തമായ നടപടിയാകും ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം: പി.എസ്.സി. ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളം വൻതോതിൽ വർദ്ധിപ്പിച്ച നടപടി അനുചിതമാണെന്നും ന്യായമായ വേതന വർദ്ധന ആവശ്യപ്പെട്ടുകൊണ്ട് വിവിധ വിഭാഗക്കാർ പ്രക്ഷോഭം നടത്തുന്ന അവസരത്തിൽ കൈക്കൊണ്ട തീരുമാനം അംഗീകരിക്കാനാവില്ലെന്നും എ.ഐ.വൈ.എഫ്. സംസ്ഥാന എക്‌സിക്യൂട്ടിവ് പ്രസ്താവിച്ചു. സർക്കാർ ജീവനക്കാർക്കും സ്കൂൾ പാചക തൊഴിലാളികൾക്കും വിവിധ ക്ഷേമ പെൻഷൻകാർക്കും കൃത്യമായ വേതനം ലഭിക്കാത്ത സാഹചര്യത്തിലാണ് ഇപ്രകാരമൊരു തീരുമാനം സർക്കാർ കൈകൊള്ളുന്നതെന്നത് ആശങ്കയുളവാക്കുന്നു. പ്രതിവർഷം കോടിക്കണക്കിന് രൂപയുടെ അധിക ബാധ്യതയുണ്ടാക്കുന്ന നീക്കത്തിൽനിന്ന് സർക്കാർ പിന്മാറണമെന്നും ഇടതു നയത്തിൽനിന്ന് സർക്കാർ വ്യതിചലിക്കരുതെന്നും എ.ഐ.വൈ.എഫ്. സംസ്ഥാന പ്രസിഡന്റ് എൻ. അരുണും സെക്രട്ടറി ടി.ടി. ജിസ്‌മോനും ആവശ്യപ്പെട്ടു.