- തോഷാഖാന അഴിമതിക്കേസില്‍ ഇമ്രാനും ഭാര്യയ്ക്കും 17വര്‍ഷം തടവ്
- ‘മലയാള സിനിമയിലെ വിസ്മയം ശ്രീനിവാസന് വിട’; സംസ്കാരം നാളെ
- പ്ലാറ്റിനം ജൂബിലിയുടെ നിറവിൽഇന്ത്യൻ സ്കൂൾ ഫെയർ ടിക്കറ്റ് പുറത്തിറക്കി
- രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്: സന്ദീപ് വാര്യർക്കും രഞ്ജിത പുളിയ്ക്കനും ഉപാധികളോടെ ജാമ്യം
- നഞ്ചന്‍കോട്ട് കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
- ജെന്‍സീ നേതാവിന്റെ മരണം: ബംഗ്ലദേശില്‍ വീണ്ടും പ്രക്ഷോഭം, മാധ്യമ ഓഫിസുകള്‍ക്കു തീയിട്ടു
- ശബരിമല സ്വർണക്കൊള്ള കേസ് ഇഡി അന്വേഷിക്കും; മുഴുവൻ രേഖകളും കൈമാറാൻ കോടതി ഉത്തരവ്
- പാലക്കാട് നടുറോഡില്‍ കാര്‍ കത്തി; വാഹനത്തിനുള്ളില്‍ മൃതദേഹം; അന്വേഷണം
Author: News Desk
ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയത്തിന്റെ കമ്മ്യൂണിറ്റി അഫയേഴ്‌സ് ഡയറക്ടറേറ്റ് വേനൽക്കാല അവബോധ കാമ്പയിൻ നടത്തി
മനാമ: ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയത്തിന്റെ കമ്മ്യൂണിറ്റി അഫയേഴ്‌സ് ഡയറക്ടറേറ്റ്, ഐസിആർഎഫ് ബഹ്‌റൈൻ, ഇന്ത്യൻ ക്ലബ് എന്നിവയുമായി സഹകരിച്ച് തൊഴിലാളികൾക്കായി വേനൽക്കാല അവബോധ കാമ്പയിൻ നടത്തി. പരിപാടിയിൽ വിവിധ ലേബർ ക്യാമ്പുകളിൽ നിന്നുള്ള ഏകദേശം 375 തൊഴിലാളികൾ പങ്കെടുത്തു. ഐസിആർഎഫ് ജോയിന്റ് സെക്രട്ടറി ജവാദ് പാഷ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരായ ക്യാപ്റ്റൻ നൂറ അൽ തമീമി, ക്യാപ്റ്റൻ ഫാത്തിമ അൽഅമീരി, ക്യാപ്റ്റൻ ദുആ അൽജൗദർ, ക്യാപ്റ്റൻ ഹമദ് അൽജാർ, കമ്മ്യൂണിക്കേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് മേധാവി മിസ് നദാൽ അൽ അലൈവി എന്നിവരെ പരിപാടിയിലേക്ക് സ്വാഗതം ചെയ്തു. യോഗ മാസ്റ്റർ കെ എം തോമസ് നടത്തിയ ചിരി യോഗയോടെയാണ് പരിപാടി ആരംഭിച്ചത്, തുടർന്ന് വഞ്ചനയും വിശ്വാസലംഘനവും, ഫയർ ആൻഡ് സേഫ്റ്റി, മൈ ഗവൺമെന്റ് ആപ്പ് (റിപ്പോർട്ടിംഗ് സർവീസ്) എന്നിവയെക്കുറിച്ചുള്ള പ്രസന്റേഷനുകൾ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തി. വഞ്ചനയിലൂടെയും വിശ്വാസലംഘനം മൂലവും ആളുകളുടെ പണമോ ഡാറ്റയോ നഷ്ടപ്പെടുന്ന കേസുകൾ വർദ്ധിച്ചുവരുന്നതിനെക്കുറിച്ച് നാം എല്ലാ ദിവസവും…
മനാമ: കാൻസർ രോഗികൾക്ക് കീമോ തെറാപ്പി ചികിത്സയുടെ ഭാഗമായി മുടി കൊഴിയുമ്പോൾ ഉപയോഗിക്കാനായി വിഗ് ഉണ്ടാക്കുവാൻ ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് തൽവർ തസ്‌ലിം മുടി ദാനം ചെയ്തു. ബഹ്‌റൈനിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ മർച്ചൻഡൈസർ ആയി ജോലി ചെയ്യുന്ന തസ്‌ലിം മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം സ്വദേശിയാണ്. ബഹ്‌റൈൻ കാൻസർ സൊസൈറ്റി ട്രെഷറർ യുസഫ് ഫക്രൂ, സെക്രട്ടറി ദുഅ അൽഖൂർ, കാൻസർ കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡണ്ട് ഡോ: പി. വി. ചെറിയാൻ എന്നിവർ മുടി സ്വീകരിച്ചു. ചുരുങ്ങിയത് 21 സെന്റീ മീറ്റർ നീളത്തിൽ മുടി മുറിച്ചെടുത്ത് ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് ഇത്തരത്തിൽ നൽകാൻ താൽപ്പര്യം ഉള്ളവർക്ക് കാൻസർ കെയർ ഗ്രൂപ്പ് ജനറൽ സെക്രട്ടറി കെ. ടി. സലിം നെ 33750999 എന്ന നമ്പറിൽ ബന്ധപ്പെടാം. തികച്ചും സൗജന്യമായാണ് ബഹ്‌റൈൻ കാൻസർ സൊസൈറ്റി കുട്ടികൾ അടക്കമുള്ള കാൻസർ രോഗികൾക്ക് വിഗ് നൽകി വരുന്നത്.
ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം പോര, 25 ലക്ഷം നൽകണം, മകൾക്കും ജോലി കൊടുക്കണം; അടൂർ പ്രകാശ്
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയ ധനസഹായ തൃപ്തികരമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശ്. ബിന്ദുവിന്‍റെ കുടുംബത്തിന് 25 ലക്ഷം രൂപ നൽകണമെന്നാണ് അടൂർ പ്രകാശ് പറയുന്നത്. സര്‍ക്കാര്‍ നല്‍കിയ 10 ലക്ഷം രൂപ പോരെന്നും മകള്‍ക്കും ജോലി നല്‍കണം എന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ബിന്ദുവിന്‍റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപ ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.
മദ്രസയുടെ സമയം മാറ്റുകയാണ് വേണ്ടത്; സമസ്തയുടെ ആവശ്യത്തിന് വഴങ്ങില്ല; അവര്‍ കോടതിയില്‍ പോകട്ടെയെന്ന് ശിവന്‍കുട്ടി
തിരുവനന്തപുരം: സ്‌കൂള്‍ സമയമാറ്റത്തിനെതിരെ സമരത്തിനിറങ്ങുന്ന സമസ്തക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സമരം ജനാധിപത്യ വിരുദ്ധമാണെന്നും സര്‍ക്കാരിനെ ഭീഷണപ്പെടുത്തുന്ന രീതിയാണ് സമസ്ത സ്വീകരിക്കുന്നതെന്നും മന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. സമസ്തയുമായി ചര്‍ച്ചയ്ക്കില്ല. കോടതി പറഞ്ഞിട്ടാണ് സമയമാറ്റം. അതിനാല്‍ എതിര്‍പ്പുണ്ടെങ്കില്‍ കോടതിയെയാണ് സമീപിക്കേണ്ടത്. മത സംഘടനകള്‍ വിദ്യാഭ്യാസ രംഗത്ത് അനാവശ്യമായി ഇടപെടുന്നത് അംഗീകരിക്കാനാകില്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ‘സര്‍ക്കാര്‍ ഒരു തീരുമാനം എടുക്കുമ്പോള്‍ എല്ലാ കുട്ടികളെയും ബാധിക്കുന്ന തരത്തിലേ എടുക്കാന്‍ പറ്റുകയുള്ളു. ഏതെങ്കിലും ഒരുവിഭാഗത്തിന് വേണ്ടി പരീക്ഷ മാറ്റിവയ്ക്കുക, ക്ലാസ് ടൈം മാറ്റിവയ്ക്കുക, പ്രത്യേകം അവധി നല്‍കുകയെന്നത് തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സര്‍ക്കാരിന് ചെയ്യാനാവില്ല. ഈ ആവശ്യം ജനാധിപത്യ വിരുദ്ധമാണ്. ഇത് സര്‍ക്കാരിനെ വെല്ലുവിളിക്കുന്ന സമ്പ്രദായമാണെന്നും ഭീഷണിക്ക് മുന്നില്‍ വഴങ്ങില്ലെന്നും മന്ത്രി പറഞ്ഞു. സ്‌കൂളിലെ സമയക്രമത്തിനുസരിച്ച് അവര്‍ സമയം ക്രമീകരിക്കുകയാണ് ചെയ്യേണ്ടത്. ഇത്തരത്തില്‍ ഒരോ സംഘടനകള്‍ ആവശ്യപ്പെട്ടാല്‍ സ്‌കൂള്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ല. ഈ വിഷയത്തില്‍ എന്ത് ചര്‍ച്ച നടത്താനിരിക്കുന്നു. ഓരോരുത്തരും…
തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കാനും, മകന് സര്‍ക്കാര്‍ ജോലി നല്‍കാനും വീട് നന്നാക്കി കൊടുക്കുനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് ഓണ്‍ലൈനായാണ് യോഗത്തില്‍ പങ്കെടുത്തത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വീട്ടിലെത്തിയപ്പോള്‍ മകന് സര്‍ക്കാര്‍ ജോലി വേണമെന്ന് കുടുംബം വശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് തീരുമാനം. നേരത്തെ മന്ത്രി വിഎന്‍ വാസവനും കുടുംബത്തിന് ആവശ്യമായ ധനസഹായം നല്‍കുന്ന കാര്യത്തില്‍ മന്ത്രിസഭാ യോഗം തീരുമാനിക്കുമെന്ന് അറിയിച്ചിരുന്നു.
കെപിസിസിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസ് സൊസൈറ്റിയുടെ പ്രസിദ്ധീകരണത്തിൽ പുതിയ പുസ്തകം ബഹറിൻ പ്രവാസി സുനിൽ തോമസ് റാന്നി എഴുതുന്ന ആദ്യ പുസ്തകം ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് പുസ്തക പ്രകാശനം പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ വച്ച് ജൂലൈ 11ന് സംഘടിപ്പിക്കുന്നു. പുസ്തക പ്രകാശന ചടങ്ങിൽ പ്രിയദർശിനി പബ്ലിക്കേഷൻസ് ചെയർമാനും കെപിസിസി പ്രസിഡന്റുമായ സണ്ണി ജോസഫ് എം എൽ എ പുസ്തക പ്രകാശനം നിർവഹിക്കുന്നതും, വൈസ് ചെയർമാൻ പഴകുളം മധുവിൻ്റെ അധ്യക്ഷതയിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എം പി പുസ്തകം സ്വീകരിക്കുന്നതുമാണ്. ചടങ്ങിൽ ഡി സി സി പ്രസിഡൻറ് പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ, പ്രിയദർശിനി പബ്ലിക്കേഷൻ പത്തനംതിട്ട ജില്ലാ കോഡിനേറ്റർ ജി. രഘുനാഥ്,തുടങ്ങിയവർ പങ്കെടുക്കും. ബഹറിൻ പ്രവാസിയായി ദീർഘകാലമായി യാത്ര ഇഷ്ടപ്പെടുന്ന യാത്രാ അനുഭവത്തോടൊപ്പം യാത്ര നിർദേശങ്ങളുമായി യാത്രാവികാരവും വിലയിരുത്തലുമായി സുനിൽ തോമസ് റാന്നിയാണ് പുസ്തകം എഴുതിയത്. ടൂറിസം രംഗത്ത് തനതായ തനി ഗ്രാമീണ നാടൻ ടൂറിസം പ്രോത്സാഹനത്തിന്റെ…
കൊച്ചി: കീം റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് നാളെ പരിഗണിക്കും. പുതിയ ഫോര്‍മുലയില്‍ മാര്‍ക്ക് ഏകീകരണം നടത്തി സര്‍ക്കാര്‍ പ്രഖ്യാപിച്ച കീം പരീക്ഷാ ഫലമാണ് ഹൈക്കോടതി റദ്ദാക്കിയത്. കീം റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്നും ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. മാര്‍ക്ക് ഏകീകരണത്തില്‍ മാര്‍ക്ക് കുറയുന്നു എന്ന കേരള സിലബസ് വിദ്യാര്‍ഥികളുടെ ദീര്‍ഘകാലമായുള്ള പരാതി പരിഗണിച്ച് കഴിഞ്ഞയാഴ്ചയാണ് പുതിയ ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കീം ഫലം പ്രഖ്യാപിച്ചത്. റാങ്ക് ലിസ്റ്റിന്റെ മാര്‍ക്ക് ഏകീകരണം ചോദ്യംചെയ്ത് സിബിഎസ്ഇ സിലബസില്‍ പ്ലസ്ടു വിജയിച്ച വിദ്യാര്‍ഥിനി ഹന ഫാത്തിമയാണ് ഹര്‍ജി നല്‍കിയത്.
രണ്ട് അറബ് യുവതികളെ ബഹ്റൈനില്‍ കൊണ്ടുവന്ന് തടവിലാക്കി ഉപദ്രവിച്ച കേസില്‍ വിചാരണ തുടങ്ങി
മനാമ: രണ്ട് അറബ് യുവതികളെ ബഹ്‌റൈനിലേക്ക് കടത്തിക്കൊണ്ടുവന്ന് തടവിലാക്കി ഉപദ്രവിച്ച കേസില്‍ വിചാരണ തുടങ്ങി. ഒരു അറബ് സ്തീയും രണ്ട് ഏഷ്യന്‍ പുരുഷന്‍മാരുമാണ് കേസിലെ പ്രതികള്‍. ഹൈ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കിയ ഇവര്‍ കുറ്റം നിഷേധിച്ചു. അടുത്ത വാദം കേള്‍ക്കാനായി കേസ് ജൂലൈ 15ലേക്ക് മാറ്റി. നര്‍ത്തകികളായി ജോലി ചെയ്യാനെന്നു പറഞ്ഞ് കൊണ്ടുവന്ന ഇവര്‍ വളരെ മോശം അനുഭവങ്ങളെയാണ് നേരിട്ടതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. വന്നയുടന്‍ അവരുടെ പാസ്‌പോര്‍ട്ടുകള്‍ പിടിച്ചുവാങ്ങി. പുരുഷ ഉപഭോക്താക്കളെ രസിപ്പിക്കാന്‍ അവരെ നിര്‍ബന്ധിച്ചു. ഭീഷണിപ്പെടുത്തുകയും ദിവസേന ദീര്‍ഘനേരം വിശ്രമമില്ലാതെ ജോലി ചെയ്യിക്കുകയുമുണ്ടായി. ശമ്പളം നല്‍കിയില്ലെന്നും പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കി. രക്ഷപ്പെടാന്‍ ഒരു വഴിയുമില്ലാത്ത തരത്തില്‍ അവരെ രാത്രി ലോഹവാതിലുള്ളൊരു മുറിയില്‍ പൂട്ടിയിട്ടതായും പരാതിയില്‍ പറയുന്നു.
മനാമ: നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ലെബനാനില്‍ വീണ്ടും എംബസി തുറക്കാന്‍ ബഹ്‌റൈന്‍ ഒരുങ്ങുന്നു. ലെബനാനും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ വഷളായതിനെ തുടര്‍ന്നാണ് 2021 ഒക്ടോബറില്‍ ബെയ്‌റൂത്തിലുണ്ടായിരുന്ന ബഹ്‌റൈന്‍ എംബസി അടച്ചത്. ലെബനാന്‍ പ്രധാനമന്ത്രി നവാഫ് സലാമും നിലവില്‍ സിറിയ പ്രവര്‍ത്തിക്കുന്ന, ബഹ്‌റൈന്റെ ലെബനാനിലെ പുതിയ അംബാസഡര്‍ വഹീദ് മുബാറക് സയ്യാറും കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് എംബസി തുറക്കുമെന്ന പ്രഖ്യാപനമുണ്ടായത്. ലെബനാന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ബഹ്‌റൈന്റെ പിന്തുണയുണ്ടെന്നും ശക്തമായ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നതായും കൂടിക്കാഴ്ചയില്‍ സയ്യാര്‍ പറഞ്ഞു. ബഹ്‌റൈനുമായും മറ്റ് അറബ് രാഷ്ട്രങ്ങളുമായും ബന്ധം ശക്തിപ്പെടുത്താന്‍ ലെബനാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് നവാഫ് സലാം പറഞ്ഞു.
മനാമ: 2024ന്റെ ആരംഭം മുതല്‍ 2025 മദ്ധ്യം വരെ ബഹ്റൈനില്‍ സെന്‍ട്രല്‍ ബാങ്ക് 16 പുതിയ സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കി. 52 ലൈസന്‍സ് അപേക്ഷകളുടെ പരിശോധന പുരോഗമിക്കുകയാണ്. ഡിജിറ്റല്‍ ധനകാര്യ സേവനങ്ങള്‍ക്കായുള്ള ഒരു മുന്‍നിര കേന്ദ്രമെന്ന നിലയിലുള്ള ബഹ്റൈന്റെ ആകര്‍ഷണം അടയാളപ്പെടുത്തുന്നതാണ് പുതിയ ധനകാര്യ സ്ഥാപനങ്ങളുടെ കടന്നുവരവ്. ഈ കാലയളവില്‍ മൊത്തം ലഭിച്ച 68 അപേക്ഷകളില്‍ 75% അന്താരാഷ്ട്ര സ്ഥാപനങ്ങളുടേതാണ്. അനുമതി നല്‍കപ്പെട്ട സ്ഥാപനങ്ങള്‍ തുടക്കത്തില്‍ 850ലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അവ വികസിക്കുമ്പോള്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും. പുതിയ ലൈസന്‍സുകളില്‍ രണ്ട് മൊത്തവ്യാപാര ബാങ്കുകളും ഉള്‍പ്പെടുന്നു. ബഹ്റൈന്‍ സാമ്പത്തിക വികസന ബോര്‍ഡുമായി സഹകരിച്ച് സെന്‍ട്രല്‍ ബാങ്ക് സംഘടിപ്പിച്ച ‘ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഹൊറൈസണ്‍സ്’ ഫോറത്തിലാണ് പുതിയ ലൈസന്‍സുകളുടെ പ്രഖ്യാപനമുണ്ടായത്. ഡിജിറ്റല്‍ ബാങ്കിംഗ്, പേയ്മെന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍, ഡിജിറ്റല്‍ പരിവര്‍ത്തനത്തിനായി ദേശീയ പ്രതിഭകളെ വികസിപ്പിക്കല്‍ എന്നിവയിലെ പുരോഗതിയെക്കുറിച്ച് ഫോറത്തില്‍ ചര്‍ച്ച നടന്നു.
