- “ആരോഗ്യമുള്ള ശരീരമാണ് മനുഷ്യന്റെ ആയുസ്സ്” മെഡിക്കൽ ചെക്കപ്പ് ക്യാമ്പ് സംഘടിപ്പിച്ചു
- ബഹ്‌റൈൻ സെൻ്റ് മേരീസ് കത്തീഡ്രലിൽ OVBS-ന് തുടക്കമായി
- മുഖ്യമന്ത്രി സതീശൻ അഹങ്കാരി; കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചില്ല, ഇനി കാൽപിടിക്കാനില്ലെന്ന് സുകുമാരൻ നായർ
- ഗണേഷ് കുമാര്‍ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പുറത്ത്; കോടതിയില്‍ പോകട്ടെ എന്ന് സുകുമാരന്‍ നായര്‍
- വെള്ളാപ്പള്ളി നടേശൻറെ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: എസ്പിയെ മാറ്റുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി
- ബിയറും വൈനും ഒഴികെയുള്ള ലഹരി കുറഞ്ഞ മദ്യങ്ങൾക്ക് പുതിയ നികുതി നിരക്കുകൾ
- കുട്ടിക്ക് നേരെ ലൈംഗികാതിക്രമം : സ്ത്രീകളെയും പെൺകുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാൻ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷൻ
- പച്ചച്ചക്കയുടെ ഔഷധഗുണങ്ങൾ: സംസ്ഥാനതല സെമിനാർ 23-ന് തിരുവനന്തപുരത്ത്
Author: News Desk
മനാമ: ടെർമിനലിലെ യാത്രക്കാരുടെയും ഉദ്യോഗസ്ഥരുടെയും ക്ഷേമം സംരക്ഷിക്കുന്നതിനായി ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം (ബിഎഎ) കൂടുതൽ ആരോഗ്യ-സുരക്ഷാ നടപടികൾ ആവിഷ്കരിക്കുന്നതായി ബഹ്‌റൈൻ എയർപോർട്ട് കമ്പനി (ബിഎസി) പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വ്യോമയാന റെഗുലേറ്ററായ ബഹ്‌റൈൻ സിവിൽ ഏവിയേഷൻ അഫയേഴ്‌സ് അഡ്വൈസറി സർക്കുലറിന് അനുസൃതമായിട്ടാണ് ആരോഗ്യ-സുരക്ഷാ നടപടികൾ ആവിഷ്കരിക്കുന്നത്. കോവിഡ് – 19 പാൻഡെമിക് ആരംഭിച്ചതു മുതൽ ആരോഗ്യ മന്ത്രാലയം ശുപാർശ ചെയ്യുന്ന നിരവധി മുൻകരുതൽ നടപടികൾ ബഹ്‌റൈൻ എയർപോർട്ട് കമ്പനി നടപ്പാക്കിയിട്ടുണ്ട്. കൂടാതെ യാത്രക്കാരുടെയും എയർപോർട്ട് ഉദ്യോഗസ്ഥരുടേയും രാജ്യത്തെ പൊതുജനാരോഗ്യ സംരക്ഷണവും ഉറപ്പുവരുത്തുന്നതിനായി എയർപോർട്ടിലെ പങ്കാളികളുമായി ചേർന്ന് പ്രവർത്തിച്ചതായും ബിഎസി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മുഹമ്മദ് യൂസിഫ് അൽ ബിൻഫാല പറഞ്ഞു. സാഹചര്യം വികസിക്കുന്നതിനനുസരിച്ച് പുതിയ ശാസ്ത്രീയ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി നടപടികൾ പതിവായി അപ്‌ഡേറ്റ് ചെയ്യും. പുതിയ ആരോഗ്യ-സുരക്ഷാ നടപടികൾക്ക് അനുസരിച്ച് ടെർമിനലിലേക്കുള്ള പ്രവേശനം എയർപോർട്ട്, എയർലൈൻ സ്റ്റാഫ്, യാത്രക്കാർ എന്നിവയ്ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. എയർപോർട്ടിലെ എല്ലാ യാത്രക്കാർക്കും എയർപോർട്ട് സ്റ്റാഫുകൾക്കും ഫെയ്സ് മാസ്കുകൾ…
മനാമ: ലോകത്തെ ആകമാനം ഭീതിയിലാഴ്ത്തിയ കോറോണയുടെ വ്യാപനത്തിൽ ലക്ഷക്കണക്കിനുപേർ ഇതിനോടകം മരണപ്പെട്ടു. ഗൾഫ് മേഖലയിലും അതിന്റെ തിക്തഫലങ്ങൾ നാം കണ്ടു കഴിഞ്ഞു. കേരളത്തിൻറെ നട്ടെല്ലായ പ്രവാസികളെ നാട്ടുകാർ സ്വന്തം വീടുകളിൽ കയറാൻ അനുവദിക്കാതെയും…സ്വന്തം കുടുംബങ്ങൾ കോറോണയുടെ പേരിൽ പ്രവാസികളെ ഒഴിവാക്കിയതും ഏറെപ്പേരെ..അങ്ങനെ പ്രവാസികൾക്ക് താങ്ങും തണലുമായി പ്രവാസികൾ മാത്രമായ കാലം…ബഹ്‌റൈനിൽ കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കാൻ ബഹ്‌റൈൻ ഭരണാധികാരികളും, ഒപ്പം ബഹ്‌റൈനിലെ മലയാളി സംഘടനകളും കൂട്ടായ്മകളും. ഫുഡ് കിറ്റുകൾ, ചാർട്ടേർഡ് വിമാനങ്ങൾ ഉൾപ്പടെയുള്ളവ ഒരുക്കുന്നതിലാണ് മിക്ക സംഘടനകളും കൂട്ടായ്മകളും. ഇത്തരം സഹായങ്ങൾക്ക് പുറമെ ബഹറിനിൽ നിന്നും വിവിധ രാജ്യങ്ങളിലേക്ക് പോകുന്നവരെ സഹായിക്കാനായി ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിലെ സജീവ സാന്നിദ്ധ്യവുമായ ബഹ്‌റൈൻ കേരള സോഷ്യൽ ഫോറത്തിന്റെ രക്ഷാധികാരിയും പ്രമുഖ രാഷ്ട്രീയ സാമൂഹിക പ്രവർത്തകനുമായ ബഷീർ അമ്പലായി ഈ കോറോണക്കാലത്തെ വിവിധ മതത്തിൽപ്പെട്ടവരുടെ ശവസംസ്‌കാരത്തിൽ പങ്കെടുത്ത തന്റെ ഹൃദയം നുറുങ്ങുന്ന കാഴ്ചകൾ സ്റ്റാർവിഷൻ വായനക്കാർക്കായി പങ്കു വയ്ക്കുന്നത് ഇങ്ങനെ……… “ബഹ്റൈനിൽ കർമ്മ വഴിയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ട…
ദുബായ്: പ്രവാസിഭാരതി 1539 AM പ്രേക്ഷേപണം ചെയ്യുന്ന സമീക്ഷയെന്ന പരിപാടിയിൽ ഓൺലൈൻ പഠനവും,നേത്രാരോഗ്യവും എന്ന വിഷയത്തിൽ ഇന്ന് (ജൂൺ 23) ചർച്ച സംഘടിപ്പിക്കുന്നു. ശ്രീചിത്ര അവതാരകയായി എത്തുന്ന പരിപാടിയിൽ ഡോക്ടർ. നിമ അതിഥിയായി എത്തുന്നു. യു.എ.ഇ.,ഒമാൻ (2.10 പി.എം. ),സൗദി,ഖത്തർ,ബഹ്‌റൈൻ,കുവൈറ്റ് (1 .10 പി.എം), ഇന്ത്യൻ സമയം 3. 40 പി.എം.
ന്യൂഡല്‍ഹി : സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന കിഴക്കന്‍ ലഡാക്കില്‍ നിന്നും ഇന്ത്യ-ചൈന സൈനികര്‍ പിന്‍വാങ്ങാന്‍ ധാരണ ആയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ലഡാക്ക് വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് ഇരു രാജ്യങ്ങളിലെയും കമാന്‍ഡര്‍മാര്‍ തമ്മില്‍ ചര്‍ച്ച നടത്തിയത്. കഴിഞ്ഞ ദിവസം രാവിലെ 11.30 യോടെ നിയന്ത്രണ രേഖയ്ക്ക് സമീപത്തെ ചൈനീസ് പ്രദേശമായ മോള്‍ഡോയില്‍ വെച്ചായിരുന്നു ചര്‍ച്ച. ഏകദേശം 11 മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ ഇന്ത്യ ചൈനീസ് പ്രകോപനത്തില്‍ ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തിയിരുന്നു.
കൊല്ലം : പുനലൂര്‍ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരോട് സ്വയം നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. ലഹരിമരുന്ന് കേസില്‍ പിടിയിലായ പ്രതിക്ക് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പോലീസുകാരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചത്
ന്യൂഡൽഹി: ഇന്ത്യയുടെ തലസ്ഥാനത്തെ റൂസ് അവന്യൂ കോടതിയുടെ മുറിക്കുള്ളിൽ 38 കാരിയായ യുവതിയെ തിങ്കളാഴ്ച ബലാത്സംഗം ചെയ്തു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് സെക്ഷൻ 376 പ്രകാരം പരാതി രജിസ്റ്റർ ചെയ്തത് പ്രതിയെ കസ്റ്റഡിയിലെടുത്തു. യുവതി പോലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ച് കോടതി ഉദ്യോഗസ്ഥന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് അറിയിക്കുകയായിരുന്നുവെന്ന് രജിസ്റ്റർ ചെയ്ത പരാതിയിൽ പറയുന്നു. കോടതി ജീവനക്കാരനായ പ്രതി, റൂസ് അവന്യൂ കോടതിയുടെ മുറിക്കുള്ളിൽ തന്നെ ബലാത്സംഗം ചെയ്തുവെന്ന് യുവതി പോലീസിനോടും പറഞ്ഞതിനെ തുടർന്ന് ബലാത്സംഗത്തിനിരയായ 38 കാരിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.
ന്യൂഡല്‍ഹി: ചെറുകിട – ഇടത്തരം സംരംഭങ്ങള്‍ക്ക് സാമ്പത്തിക സഹായത്തിനായി ബാങ്കുകള്‍ വഴി സര്‍ക്കാര്‍ വായ്പയായി തുക അനുവദിച്ചു. 75,000 കോടി രൂപയാണ് ഇതിനായി കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുള്ളത്. കേന്ദ്രം പ്രഖ്യാപിച്ച ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായുള്ള എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റീ സ്‌കീമില്‍ ഉള്‍പ്പെടുത്തിയാണ് സംരംഭകർക്ക് പണം അനുവദിക്കുന്നത്. 42,739.12 കോടി രൂപ പൊതുമേഖല ബാങ്കുകള്‍ വഴിയും, 32,687.27 കോടി രൂപ സ്വകാര്യ ബാങ്കുകള്‍ വഴിയുമാണ് അനുവദിച്ചിരിക്കുന്നത്.
ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 2,000 കോടി രൂപ അനുവദിച്ചു. പിഎം-കെയേഴ്‌സില്‍ നിന്നും 50,000 ഇന്ത്യന്‍ നിര്‍മ്മിത വെന്റിലേറ്ററുകള്‍ വാങ്ങുന്നതിനായി 2,000 കോടി രൂപയാണ് നീക്കിവെച്ചിരുന്നത്.മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം നിര്‍മ്മിച്ച 50,000 വെന്റിലേറ്ററുകൾ വാങ്ങുന്നതിനു ഏകദേശം 2000 കോടി രൂപ ചെലവ് വരും എന്നാണ് കണക്കാക്കുന്നത്. തൊഴിലാളികളുടെ താമസ, ഭക്ഷണ, ചികിത്സ, യാത്ര എന്നിവ സംബന്ധമായ ആവശ്യങ്ങള്‍ക്കായാണ് 1,000 കോടി രൂപ നീക്കി വച്ചിരുന്നു. കൂടാതെ വാക്‌സിന്‍ നിര്‍മ്മാണത്തിനായി 100 കോടി രൂപയും അനുവദിച്ചിരുന്നു. പിഎം-കെയേഴ്‌സിലൂടെ സമാഹരിച്ച തുകയില്‍ നിന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 3,100 കോടി രൂപയാണ് നീക്കി വെച്ചിരുന്നത്.
ന്യൂയോര്‍ക്ക്: ഇന്നലെ ന്യൂയോര്‍ക്കില്‍ ചേര്‍ന്ന ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സിലിന്റെ 1267-ാം കമ്മറ്റിയിൽ ഇന്ത്യന്‍ പൗരന്മാരെ ആഗോളഭീകരന്മാരാക്കണമെന്ന പാകിസ്താൻറെ ആവശ്യം തള്ളി. പാകിസ്താന്റെ മണ്ണില്‍ ഇന്ത്യന്‍ പൗരന്മാര്‍ കടന്നുകയറി ഭീകരപ്രവര്‍ത്തനം നടത്തുന്നു എന്നാണ് പാകിസ്താന്‍ ആരോപിച്ചത്. ഐക്യരാഷ്ട്ര സഭാ സുരക്ഷാ കൗണ്‍സില്‍ ഇന്ത്യനടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങളുടെ തെളിവുകള്‍ ആവശ്യപ്പെട്ടു.പാകിസ്താന്റെ വാദങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്ന് അമേരിക്ക പറഞ്ഞു.ഇതോടെ ഐക്യരാഷ്ട്രസഭയ്ക്ക് മുന്നില്‍ പാകിസ്താന്‍ വീണ്ടും നാണം കെട്ടു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരു കൊറോണ മരണം കൂടി റിപ്പോർട്ട് ചെയ്ത. ഇതോടെ മരണം 22 ആയി. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാർ ആണ് മരണപ്പെട്ടത്. 68 വയസ്സായിരുന്നു.നിസാമുദ്ദീനിൽ നിന്നും എത്തി ക്വാറന്റൈനിൽ ആയിരുന്നു.ഇദ്ദേഹം ജൂൺ 8 ന് ഡൽഹിയിൽ നിന്ന് പുറപ്പെട്ട് 10ന് കേരളത്തിൽ തിരിച്ചെത്തിയിരുന്നു. പനിയെ തുടർന്ന് കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
