Author: News Desk

കൊച്ചി: വയനാട് ഉരുൾപൊട്ടലിൽ 1555 വീടുകള്‍ വാസയോഗ്യമല്ലാതായെന്നും 600ഓളം ഹെക്ടർ ഭൂമിയിലെ കൃഷി നശിച്ചതായും സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ദുരിത ബാധിതരുടെ പുനരധിവാസം ഉറപ്പാക്കാനും ശ്രദ്ധിക്കണമെന്ന് കേസ് പരിഗണിച്ച ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കേസിൽ കേന്ദ്ര റോഡ്  ഗതാഗത മന്ത്രാലയം ,ദേശീയ പാതാ അതോറിറ്റി തുടങ്ങിയവരെ ഹൈക്കോടതി കക്ഷി ചേർത്തു.  ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയായെടുത്ത കേസാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. വയനാട്ടിലെ  മണ്ണിടിച്ചിൽ പ്രശ്നസാധ്യതയുള്ള എല്ലാ സ്ഥലത്തെയും വിഷയം പരിഗണനയിലുണ്ടാകുമെന്ന് കോടതി പറഞ്ഞു. ഉരുൾപൊട്ടൽ -,മണ്ണിടിച്ചിൽ എന്നിവയിൽ പ്രദേശത്ത് ശാസ്ത്രീയ പഠനം നടത്തിയിട്ടുണ്ടോയെന്നതിൽ മറുപടിയ്ക്കായി സർക്കാർ സാവകാശം തേടി. അതേസമയം, മുണ്ടക്കൈ ഉരുൾ പൊട്ടലിൽ കാണാതായവർക്കുള്ള ഇന്നത്തെ തെരച്ചിൽ പുരോഗമിക്കുകയാണ്. പുഞ്ചിരിമട്ടം, മുണ്ടക്കൈ, എന്നിവിടങ്ങളിൽ സന്നദ്ധ പ്രവർത്തകർ, ഫയർഫോഴ്സ് എന്നിവരാണ് ഉള്ളത്. ചാലിയാറിലും തെരച്ചിൽ ഉണ്ട്. ഉരുൾപൊട്ടിയതിനു പിന്നാലെ തുടങ്ങിയ തെരച്ചിൽ ഇന്നത്തോടെ 18 ദിവസം പൂർത്തിയാക്കും. തെരച്ചിൽ അവസാനിപ്പിക്കുന്നതിൽ ഇന്നത്തെ മന്ത്രിസഭ ഉപസമിതി ധാരണയിൽ എത്തും. ബാങ്ക് രേഖകൾ നഷ്ടപ്പെട്ടവർക്ക്…

Read More

മനാമ: ദേശസ്‌നേഹത്തിന്റെ നിറവിൽ  ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ (ഐ.എസ്.ബി) ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സ്‌കൂൾ   ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം-ട്രാൻസ്‌പോർട്ട് മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ പമേല സേവ്യർ  എന്നിവരും ഇരു  കാമ്പസുകളിലെയും സ്റ്റാഫും രക്ഷിതാക്കളും സന്നിഹിതരായിരുന്നു. രാവിലെ ഇസ ടൌൺ കാമ്പസിൽ  ദേശീയ പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി.തുടർന്ന് ദേശീയ ഗാനാലാപനം നടന്നു.അഡ്വ.  ബിനു മണ്ണിൽ വറുഗീസ് തന്റെ  അധ്യക്ഷ പ്രസംഗത്തിൽ രാജ്യത്തിന്റെ  സ്വാതന്ത്ര്യത്തിനുവേണ്ടി മഹാത്മാ  ഗാന്ധിജിയുടെ നേതൃത്വത്തിൽ  നടത്തിയ ത്യാഗങ്ങളെ അനുസ്മരിച്ചു.  ഇത്തരം ആഘോഷങ്ങളിലൂടെ വിദ്യാർത്ഥികളിൽ ദേശീയ അഭിമാനത്തിന്റെയും  കടമയുടെയും ശക്തമായ ബോധം വളർത്തിയെടുക്കുക്കണമെന്ന് അദ്ദേഹം പറഞ്ഞു. https://youtu.be/IGy1U2AjqLM ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തോടുള്ള ഇന്ത്യൻ സ്‌കൂളിന്റെ  പ്രതിബദ്ധതയും ദേശസ്‌നേഹത്തിന്റെയും  ഐക്യത്തിന്റെയും  മൂല്യങ്ങൾ ഊട്ടിയുറപ്പിക്കുന്നതിലുള്ള സമർപ്പണത്തെ ചടങ്ങു  പ്രതിഫലിപ്പിച്ചു.

Read More

മനാമ : ഇന്ത്യയുടെ 78-ാമത് സ്വാതന്ത്യദിനത്തോടനുബന്ധിച്ചു ഐ.വൈ.സി.സി മുഹറഖ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച “മാനവ സേവാ ദിവസ് ” ന്റെ ഭാഗമായുള്ള പ്രഭാത ഭക്ഷണ വിതരണം, മുഹറഖിലെ റോഡ് നിർമ്മാണ തൊഴിലാളികൾക്കും, ശുചീകരണ തൊഴിലാളികൾക്കും വിതരണം ചെയ്തു. ഐ.വൈ.സി.സി മുഹറഖ് ഏരിയ പ്രസിഡന്റ്‌ മണികണ്ഠൻ ചന്ദ്രോത്തിന്റെ അധ്യക്ഷതയിൽ ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് ഉദ്ഘാടനം ചെയ്തു. ഇന്നിന്റെ ദിവസത്തിന്റെ യഥാർത്ഥ പ്രാധാന്യം ഇതുപോലെയുള്ള സഹജീവി സ്നേഹം, പ്രകടമാക്കുന്ന പ്രവർത്തനങ്ങളിലൂടെ നമുക്ക് കാണാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ വൈസ് പ്രസിഡന്റ് ഷംഷാദ് കാക്കൂർ ചടങ്ങിൽ സന്നിഹിതനായിരുന്നു. ഏരിയ സെക്രട്ടറി അബ്ദുൽ നൂർ, എക്സിക്യൂട്ടീവ് അംഗം ശ്രീ ജോജു പി പി എന്നിവർ നേതൃത്വം നൽകി.

Read More

54മത് സംസ്ഥാന ചലച്ചിത്ര അവാർഡിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടി ആടുജീവിതം സിനിമ. മികച്ച നടൻ, സംവിധായകൻ ഉൾപ്പടെയുള്ള എട്ട് പുരസ്കാരങ്ങളാണ് ചിത്രം നേടിയിരിക്കുന്നത്. ബെന്യാമിന്റെ ജനപ്രിയ നോവലായ ആടുജീവിതത്തിന്റെ സിനിമാവിഷ്കാരം ആയിരുന്നു ആടുജീവിതം. ചിത്രത്തിൽ നജീബ് എന്ന കേന്ദ്രകഥാപാത്രമാകാൻ പൃഥ്വിരാജ് നടത്തിയ പരിശ്രമങ്ങൾ വളരെ വലുതായിരുന്നു. ആടുജീവിതം നേടിയ അവാർഡുകൾ ഇങ്ങനെ മികച്ച നടൻ- പൃഥ്വിരാജ് മികച്ച സംവിധായകൻ- ബ്ലെസി മികച്ച നടനുള്ള ജൂറി പരാമര്‍ശം- കെ ആർ ഗോകുല്‍ മികച്ച ഛായാഗ്രാഹണം- സുനില്‍ കെ എസ് മികച്ച അവലംബിത തിരക്കഥ- ബ്ലെസി മികച്ച ശബ്‍ദമിശ്രണം-റസൂല്‍ പൂക്കുട്ടി, ശരത്‍ മോഹൻ മേക്കപ്പ് ആര്‍ടിസ്റ്റ്- രഞ്‍ജിത്ത് അമ്പാടി മികച്ച ജനപ്രിയ ചിത്രം- ആടുജീവിതം എല്ലാ സിനിമയ്ക്കും പിന്നില്‍ വലിയൊരു അദ്ധ്വാനമുണ്ടെന്നും ആടുജീവിതത്തിന്‍റെ കാര്യത്തില്‍ അത് വളരെ വലുതായിരുന്നു എന്നുമാണ് പുരസ്കാര നേട്ടത്തിൽ പൃഥ്വിരാജ് പ്രതികരിച്ചത്. ഒരു നടനെന്ന നിലയില്‍ നജീബ് വെല്ലുവിളി നിറ‍ഞ്ഞ വേഷം ആയിരുന്നു. എന്‍റെ കരിയറിലെ സുപ്രധാന കഥാപാത്രമാണ് ഇത്. ചിത്രത്തിന്…

Read More

മനാമ: യുവാക്കളുടെ ശാക്തീകരണം ലക്ഷ്യംവെച്ച് ബഹ്‌റൈന്‍ യുവജനകാര്യ മന്ത്രാലയവും അറബ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി(എ.ഒ.യു)യും കരാറുണ്ടാക്കി. എ.ഒ.യു. പ്രസിഡന്റ് ഡോ. നജ്മ താഖിയും ബഹ്‌റൈന്‍ യുവജനകാര്യ മന്ത്രി റവാന്‍ ബിന്‍ത് നജീബ് തൗഫീഖിയുമാണ് സഹകരണ കരാറില്‍ ഒപ്പുവെച്ചത്. ബഹ്റൈനി യുവാക്കളെ ശാക്തീകരിക്കാനും അവരുടെ കഴിവുകള്‍ കണ്ടെത്താനും മെച്ചപ്പെടുത്താനും പ്രകടിപ്പിക്കാനും ഭാവിയില്‍ നേതൃത്വത്തിനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കാനും പരസ്പരം സഹകരിക്കുന്നതിനുള്ള പൊതുവേദിയായി ഈ കരാര്‍ വര്‍ത്തിക്കുമെന്ന് മന്ത്രി പറഞ്ഞു. മന്ത്രാലയമോ അതിന്റെ അനുബന്ധ സ്ഥാപനങ്ങളോ സംഘടിപ്പിക്കുന്ന പരിപാടികള്‍, പ്രവര്‍ത്തനങ്ങള്‍, മത്സരങ്ങള്‍ എന്നിവയില്‍ പങ്കെടുക്കാന്‍ എ.ഒ.യു വിദ്യാര്‍ത്ഥികള്‍ക്ക് കരാര്‍ അവസരം നല്‍കും. യുവജനങ്ങളുമായി ബന്ധപ്പെട്ട ഗവേഷണ പദ്ധതികള്‍ സംയുക്തമായി നടപ്പിലാക്കാനുള്ള വ്യവസ്ഥകളും ഇതിലുള്‍പ്പെടുന്നു. 35 വയസ്സു വരെയുള്ള യുവജനങ്ങള്‍ക്ക് സര്‍വ്വകലാശാലയുടെ പരിപാടികളില്‍ പങ്കാളിത്തം സാധ്യമാകും. കൂടാതെ യുവജന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സംഘടനകളിലെ യുവാക്കള്‍ക്ക് സര്‍വകലാശാലയുടെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താനും കരാര്‍ അനുവദിക്കുന്നു.

Read More

മനാമ: കാൻസർ രോഗികൾക്ക് കീമോ തെറാപ്പി ചികിത്സയുടെ ഭാഗമായി മുടി കൊഴിയുമ്പോൾ ഉപയോഗിക്കാനായി വിഗ് ഉണ്ടാക്കുവാൻ ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൽ തങ്ങളുടെ മുടി ദാനം ചെയ്തു ഇരട്ട സഹോദരിമാരും അവരുടെ അമ്മയും മാതൃകയായി. കോഴിക്കോട് ചേവായൂർ സ്വദേശി കെ. എം. അഭിലാഷിന്റെ ഭാര്യയും ഇന്ത്യൻ സ്കൂൾ റിഫ ക്യാമ്പസ് അധ്യാപികയുമായ രേഷ്മ അഭിലാഷ്, മക്കൾ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനികളായ വൈഗ അഭിലാഷ്, വേദ അഭിലാഷ് എന്നിവർ ബഹ്‌റൈൻ കാൻസർ സൊസൈറ്റി എക്സിക്യൂട്ടീവ് മാനേജർ അഹ്മദ്‌ അലിക്ക് ബഹ്‌റൈൻ കാൻസർ സൊസൈറ്റിയിൽ വെച്ച് മുടി കൈമാറി. കാൻസർ കെയർ ഗ്രൂപ്പ് ജനറൽ സെക്രട്ടറി കെ. ടി. സലീമും സന്നിഹിതനായിരുന്നു. ചുരുങ്ങിയത് 21 സെന്റീ മീറ്റർ നീളത്തിൽ മുടി മുറിച്ചെടുത്ത് ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് ഇത്തരത്തിൽ നൽകാൻ താൽപ്പര്യം ഉള്ളവർക്ക് കാൻസർ കെയർ ഗ്രൂപ്പ് നെ 33750999 എന്ന നമ്പറിൽ ബന്ധപ്പെടാം. തികച്ചും സൗജന്യമായാണ് ബഹ്‌റൈൻ കാൻസർ സൊസൈറ്റി കുട്ടികൾ അടക്കമുള്ള…

Read More

മനാമ: കാൻസർ രോഗികൾക്ക് കീമോ തെറാപ്പി ചികിത്സയുടെ ഭാഗമായി മുടി കൊഴിയുമ്പോൾ ഉപയോഗിക്കാനായി വിഗ് ഉണ്ടാക്കുവാൻ ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൽ തങ്ങളുടെ മുടി ദാനം ചെയ്തു   ഇരട്ട സഹോദരിമാരും അവരുടെ അമ്മയും മാതൃകയായി. കോഴിക്കോട് ചേവായൂർ സ്വദേശി കെ. എം. അഭിലാഷിന്റെ ഭാര്യയും ഇന്ത്യൻ സ്കൂൾ റിഫ ക്യാമ്പസ് അധ്യാപികയുമായ രേഷ്മ അഭിലാഷ്, മക്കൾ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനികളായ വൈഗ അഭിലാഷ്, വേദ അഭിലാഷ് എന്നിവർ ബഹ്‌റൈൻ കാൻസർ സൊസൈറ്റി എക്സിക്യൂട്ടീവ് മാനേജർ അഹ്മദ്‌ അലിക്ക് ബഹ്‌റൈൻ കാൻസർ സൊസൈറ്റിയിൽ വെച്ച് മുടി കൈമാറി. കാൻസർ കെയർ ഗ്രൂപ്പ് ജനറൽ സെക്രട്ടറി കെ. ടി. സലീമും സന്നിഹിതനായിരുന്നു. ചുരുങ്ങിയത് 21 സെന്റീ മീറ്റർ നീളത്തിൽ മുടി മുറിച്ചെടുത്ത് ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് ഇത്തരത്തിൽ   നൽകാൻ താൽപ്പര്യം ഉള്ളവർക്ക് കാൻസർ കെയർ ഗ്രൂപ്പ് നെ 33750999 എന്ന നമ്പറിൽ ബന്ധപ്പെടാം. തികച്ചും സൗജന്യമായാണ് ബഹ്‌റൈൻ കാൻസർ…

Read More

മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഇന്ത്യയുടെ  78മത് സ്വാതന്ത്ര്യ ദിനം വിപുലമായ ചടങ്ങുകളോട്കൂടി  ആഘോഷിച്ചു. രാവിലെ എട്ടുമണിക്ക് സൊസൈറ്റിയുടെ അങ്കണത്തിൽ നടന്ന ചടങ്ങിൽ സൊസൈറ്റി ആക്ടിങ് ചെയർമാൻ സതീഷ് കുമാർ ഇന്ത്യൻ ദേശീയ പതാക ഉയർത്തി, തുടർന്ന് കുട്ടികളുടെ ദേശഭക്തിഗാനാലാപനവും മധുര വിതരണം ഉണ്ടായിരുന്നു. ചടങ്ങിൽ ICRF ചെയർമാൻ ഡോക്ടർ ബാബുരാമചന്ദ്രൻ സ്വാതന്ത്രദിന സന്ദേശം നൽകി, വേൾഡ് മലയാളി കൗൺസിൽ അംഗങ്ങളും, സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗങ്ങളും കുടുംബാംഗങ്ങളും, കുട്ടികളും ചടങ്ങുകളിൽ പങ്കെടുത്തു.

Read More

തിരുവനന്തപുരം: ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ശനിയാഴ്ച പുറത്തുവിടും. സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കിയാകും പ്രസിദ്ധീകരിക്കുക. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണിത്. വിവരാവകാശ നിയമപ്രകാരം റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിന്റെ വിധിപ്പകർപ്പ് സംസ്ഥാന സർക്കാരിന് ഇന്നലെ ലഭിച്ചു. തുടർന്നാണ് സാംസ്കാരിക വകുപ്പ് റിപ്പോ‍ർട്ടിലെ വിവരങ്ങൾ പുറത്തുവിടാനുള്ള നടപടി തുടങ്ങിയത്. റിപ്പോർട്ട് പുറത്തുവിടാൻ ജൂലൈ ആദ്യവാരമാണ് സംസ്ഥാന വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടത്. വിവരാവകാശ നിയമപ്രകാരം വിലക്കുള്ളവ ഒഴിച്ചുള്ള ഒന്നും മറച്ചുവെക്കരുതെന്നും വിവരം പുറത്തുവിടുമ്പോൾ വ്യക്തികളുടെ സ്വകാര്യത ലംഘിക്കരുതെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ.എ. ഹക്കീമിന്റെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഈ നടപടിക്രമങ്ങൾ പാലിച്ച് റിപ്പോർട്ടിലെ 266 പേജുകൾ പുറത്തുവിടാൻ സാംസ്കാരിക വകുപ്പ് ഒരുങ്ങിയപ്പോഴാണ് ഹൈക്കോടതിയുടെ സ്റ്റേ വന്നത്. സ്റ്റേ നീങ്ങിയ സാഹചര്യത്തിൽ, വിവരങ്ങൾ ആവശ്യപ്പെട്ട് കമ്മിഷനെ സമീപിച്ച 5 പേർ‍ക്ക്…

Read More

വയനാട് ചൂരല്‍മല ദുരന്തവുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ മേഖലയില്‍ നടത്തുന്ന തിരച്ചില്‍ തുടരുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. മലപ്പുറം കളക്ടറേറ്റില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും വിവിധ സേനകളുടെയും അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കൃത്യമായ ഏകോപനത്തോടെ വിവിധ സേനകളുടെ നേതൃത്വത്തില്‍ കുറ്റമറ്റ വിധത്തിലാണ് തിരച്ചില്‍ നടക്കുന്നത്. ദുരന്തത്തില്‍ ഉള്‍പ്പെട്ട 118 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും മന്ത്രി പറഞ്ഞു. ഉരുള്‍പൊട്ടലില്‍ ഒഴുകി വന്ന മണ്ണ് അടിഞ്ഞു കിടക്കുന്ന ഭാഗങ്ങള്‍ (Sand Bed) കേന്ദ്രീകരിച്ചായിരിക്കും ഇനി കൂടുതലായും തിരച്ചില്‍ നടത്തുക. ഉള്‍വനത്തിലെ പാറയുടെ അരികുകളിലും പരിശോധന നടത്തും. വിവിധ സേനകളെ കൂടാതെ കടാവര്‍ നായകളെ ഉപയോഗിച്ചും ഈ ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തും. ഇരുട്ടുകുത്തി മുതല്‍ പരപ്പന്‍ പാറ വരെയുള്ള ഭാഗത്താണ് കൂടുതല്‍ തിരച്ചില്‍ ആവശ്യമുള്ളത്. ദുരന്തത്തില്‍ ഉള്‍പ്പെട്ടവരുടെ 212 ശരീര ഭാഗങ്ങളാണ് ഇതുവരെ ലഭിച്ചത്. ഇതില്‍ 173 ഉം ലഭിച്ചത് നിലമ്പൂര്‍ മേഖലയില്‍ നിന്നായിരുന്നു. ലഭിച്ച 231 മൃതദേഹങ്ങളില്‍ 80 എണ്ണം…

Read More