- അൽ ഹിലാൽ മനാമ സെൻട്രലിൽ 28-ാമത് ഇമാം ഹുസൈൻ രക്തദാന ക്യാമ്പയിൻ
- യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ബഹ്റൈൻ രാജാവും കൂടിക്കാഴ്ച നടത്തി
- കൊയിലാണ്ടിക്കൂട്ടം യാത്രയയപ്പ് നൽകി
- ലോക കേരള സഭ ധൂർത്ത്; പിരിച്ചുവിടണം – മുഖ്യമന്ത്രിക്ക് നിവേദനം
- ഗവർണറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി
- ഗൾഫിൽ നിരവധി തൊഴിൽ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം കേരളത്തിൽ
- ആമസോൺ സിഇഒ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി; ഇന്ത്യയിൽ 13 ബില്യൺ ഡോളറിന്റെ അധിക നിക്ഷേപം പ്രഖ്യാപിച്ചു
- ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക പെരുന്നാൾ
Author: News Desk
കൊച്ചി: കൊറോണയെ തുടർന്ന് ഷോപ്പിംഗ് മാളിരിക്കുന്ന വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചതിനാലാണ് ഇടപ്പള്ളി ലുലു മാള്‍ പൂര്‍ണമായും അടച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ് മേഖല കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്. ലുലു മാള്‍ ഉള്‍പ്പെടുന്ന കളമശേരി 34-ാം ഡിവിഷനാണ് കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടം കണ്ടെയ്ന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ചത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ മാള്‍ തുറക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് തീപിടിത്തം സംബന്ധിച്ച് മാധ്യമങ്ങള്‍ക്കെതിരേ നടപടിക്കൊരുങ്ങി സര്‍ക്കാര്‍. നയതന്ത്ര രേഖകള്‍ ഉള്‍ക്കൊള്ളുന്ന ഫയലുകള്‍ കത്തിനശിച്ചു എന്ന വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കാനാണ് തീരുമാനം. സി.ആര്‍.പി.സി. 199 (2) വകുപ്പ് പ്രകാരമാണ് നടപടി. ഇതേതുടര്‍ന്ന് പ്രസ് കൗണ്‍സിലിനെ സമീപിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. സെക്രട്ടറിയേറ്റിലെ പൊതുഭരണ വിഭാഗത്തിലെ പൊളിറ്റിക്കല്‍ വിഭാഗത്തിലുണ്ടായ തീപിടിത്തത്തില്‍ ഫയലുകള്‍ കത്തി നശിച്ചു എന്ന ആക്ഷേപം ഉണ്ടായിരുന്നു. പ്രതിപക്ഷ നേതാക്കന്‍മാരും ആക്ഷേപം ഉന്നയിച്ചിരുന്നു. മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കിയിരുന്നു. സെക്രട്ടറിയേറ്റിലെ തീപ്പിടിത്തത്തില്‍ ഫയലുകള്‍ കത്തി നശിച്ചു എന്ന വാര്‍ത്തയും പ്രസ്താവനയും നല്‍കിയ എല്ലാവര്‍ക്കുമെതിരേ നിയമ നടപടി സ്വീകരിക്കാനാണ് മന്ത്രിസഭാ തീരുമാനം. ഇക്കാര്യത്തിന് എ.ജിയില്‍നിന്ന് സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. മാധ്യമങ്ങള്‍ അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
കോവിഡ് പ്രതിസന്ധി മറി കടന്ന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രങ്ങളിലേക്ക് ഇനി ‘ദ പ്രീസ്റ്റ്’ ചിത്രവും. മമ്മൂട്ടിയുടെ പുതിയ മെഗാ ചിത്രം ‘ദ പ്രീസ്റ്റ്’ ഇന്ന് മുതൽ ചിത്രീകരണം പുനരാരംഭിക്കുമെന്നാണ് പുതിയ വാർത്ത. ചിത്രത്തിന്റെ ലോകേഷൻ വാഗമൺ ആണ് ലോക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തി വെച്ച ദ പ്രീസ്റ്റ് ഇന്ന് ഷുട്ടിംഗ് ആരംഭിക്കും. നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബി ഉണ്ണികൃഷ്ണൻ ആന്റോ ജോസഫ് എന്നിവർ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. മമ്മൂട്ടി പുരോഹിതനായി എത്തുന്ന ചിത്രത്തിൽ മഞ്ജു വാര്യരാണ് നായികാ. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയോടെയാണ് ‘ദ പ്രീസ്റ്റ്’ എത്തുന്നത്. വൻ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ കഥ സംവിധായകൻ ജോഫിന്‍ ആണ്. തിരക്കഥ നിർവഹിച്ചിരിക്കുന്നത് കുഞ്ഞിരാമായണം തിരക്കഥാകൃത് ദീപു പ്രദീപ്, കോക്‌ടെയ്ൽ തിരക്കഥാകൃത്ത് ശ്യാം മേനോൻ എന്നിവരാണ്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. മമ്മൂട്ടിയുടെ “ബിലാൽ” ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.…
ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 80,391 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെയുള്ള ആകെ കോവിഡ് ബാധിതർ 56,50,540 പേരാണ്. 1,056 പേരാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. രാജ്യത്തെ ആകെ മരണം 90,077 ആയി ഉയർന്നിട്ടുണ്ട്. നിലവില്‍ 1.59 ശതമാനമാണ് ഇന്ത്യയുടെ മരണനിരക്ക്. ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 87,100 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 45 ലക്ഷം കടന്നു. ഇതുവരെ 45,87,613 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നിരക്ക് 81.19 ശതമാനമായി. നിലവിൽ രാജ്യത്ത് 9,72,850 പേരാണ് ചികിത്സയിലുള്ളത്. ഇന്ത്യയിൽ രോഗബാധിതരിൽ 17.22 ശതമാനം പേർ ഇപ്പോഴും ചികിത്സയിലാണ്. കഴിഞ്ഞ ദിവസം 9,53,683 പേർക്കാണ് പരിശോധന നടത്തിയത്.
ന്യൂഡല്‍ഹി:രണ്ടാം ലോകമഹായുദ്ധ കാലത്ത് നിരവധി രാജ്യങ്ങള്‍ക്ക് തോക്കുകളും ആയുധങ്ങളും നല്‍കി ലോകപ്രശസ്തമായ വെബ്ലി ആന്‍ഡ് സ്‌കോട്ട് എന്ന ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ആയുധ നിര്‍മ്മാതാക്കൾ മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി ഇന്ത്യയിലേക്ക് എത്തുന്നു. ലോകോത്തര നിലവാരമുള്ള തോക്കുകളും മറ്റ് യുദ്ധോപകരണങ്ങളും നിര്‍മ്മിക്കുന്നതിനായാണ് വെബ്ലി ആന്‍ഡ് സ്‌കോട്ട് ഇന്ത്യയിലെത്തുന്നത്. ഇതിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലെ ഹാര്‍ദോയിയില്‍ കമ്പനി ഒരു നിര്‍മാണ യൂണിറ്റ് ആരംഭിക്കും. ലക്നൗ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിയാല്‍ മാനുഫാക്‌ചേഴ്‌സുമായി ചേര്‍ന്നാണ് വെബ്ലി ആന്‍ഡ് സ്‌കോട്ട് പ്രവര്‍ത്തിക്കുക. ആയുധ നിര്‍മ്മാണ യൂണിറ്റ് നവംബറിലാണ് പ്രവര്‍ത്തനം ആരംഭിക്കുക. സിയാലുമായി സംയുക്ത കരാറില്‍ ഒപ്പുവെച്ച ശേഷം 2019ല്‍ കമ്പനി തോക്കുകള്‍ നിര്‍മ്മിക്കാനുള്ള ലൈസന്‍സ് നേടിയിരുന്നു. ആദ്യ ഘട്ടത്തില്‍. 32 റിവോള്‍വറിന്റെ നിര്‍മ്മാണമാണ് നടക്കുക. തുടര്‍ന്ന് റൈഫിളുകളുടെയും ഷോട്ട് ഗണ്ണുകളുടെയും ഉത്പ്പാദനം ആരംഭിക്കും.
മനാമ: ബഹ്‌റൈനിൽ പുതുതായി 650 കോവിഡ് കേസുകളും 741 രോഗമുക്തിയും രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 145 പ്രവാസി തൊഴിലാളികളാണ് രോഗബാധിതരായിട്ടുള്ളത്. 497 പുതിയ കേസുകൾ സമ്പർക്കം മൂലവും 8 പേർ യാത്രാസംബന്ധവുമായാണ് രോഗബാധിതരായത്. ബഹ്‌റൈനിലെ ആകെ കോവിഡ് ബാധിതർ 66,402 പേരാണ്. നിലവിൽ രാജ്യത്ത് 6,808 പേരാണ് രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത്. ഇവരിൽ 50 പേരുടെ നില ഗുരുതരവും 6758 പേരുടെ നില തൃപ്തികരവുമാണ്. രാജ്യത്തെ മൊത്തം കോവിഡ് രോഗമുക്തി നേടിയവർ 59367 പേരാണ്. രാജ്യത്തെ മൊത്തം മരണനിരക്ക് 229 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,686 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. ഇതുവരെ ആകെ 13,55,399 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
കൊച്ചി : ധനമന്ത്രി തോമസ് ഐസക്കിനും വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജനും ശേഷം കേരളത്തിൽ ഒരു മന്ത്രിക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കൃഷിമന്ത്രി വിഎസ് സുനിൽ കുമാറിന് കൊറോണ സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. അദ്ദേഹവുമായി ബന്ധപ്പെട്ടവരോടും സ്റ്റാഫുകളോടും നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചു.
വാഷിങ്ടൺ ഡി സി: കത്തോലിക്കരായ വോട്ടർമാർക്കിടയിൽ ഇഡബ്ല്യുടിഎൻ ന്യൂസ് / റിയൽക്ലിയർ ഒപിനിയൻ സർവ്വേയിൽ ഡെമോക്രാറ്റ് പ്രസിഡന്റ് നോമിനി ജോ ബൈഡൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെക്കാൾ 12 പോയിന്റ് ലീഡ് നേടി മുന്നേറുന്നു. കൃത്യമായി പറഞ്ഞാൽ 1,212 കത്തോലിക്കാ വോട്ടർമാരുടെ ഇടയിൽ നടത്തിയ സർവ്വേയിൽ 53% പേർ ബൈഡനെ അനുകൂലിക്കുകയും 41% പേർ ട്രംപിനെ അനുകൂലിക്കുകയും ചെയ്യുന്നു. സുപ്രീം കോടതി ജസ്റ്റിസ് രൂത്ത് ബദർ ജിൻസ്‌ബർഗിന്റെ മരണത്തിന് മുമ്പ് ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 1 വരെയാണ് സർവ്വേ നടന്നത്. ഒരു കത്തോലിക്കനായ ബൈഡൻ കത്തോലിക്കാ വോട്ടർമാർക്കിടയിലെ വിടവ് വർദ്ധിപ്പിച്ചതായി സർവ്വേ ഫലം സൂചിപ്പിക്കുന്നു. 2016 ൽ സമാനമായ അഭിപ്രായ വോട്ടെടുപ്പിൽ ഹിലരി ക്ലിന്റന് 50% പേർ വോട്ടുചെയ്തതായും 45% പേർ ട്രംപിന് വോട്ട് ചെയ്തതായും പറയുന്നു. എന്നാൽ പ്യൂ റിസർച്ച് സെന്ററിന്റെ കണക്കനുസരിച്ച് 52% കത്തോലിക്കരും ട്രംപിനാണ് വോട്ട് ചെയ്തത്, 44% പേർ ഹിലരിക്ലിന്റന് വോട്ട് ചെയ്തു. കത്തോലിക്കർക്കിടയിൽ…
മനാമ: പ്രൊഫഷണൽ ലൈസൻസ് ആവശ്യമുള്ള ജോലികളിൽ ജോലി ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) ഫ്ലെക്സി പെർമിറ്റ് ഹോൾഡർമാരിൽ പരിശോധനാ കാമ്പെയ്‌നുകൾ ശക്തമാക്കാൻ ആരംഭിച്ചതായി എൽഎംആർഎ സിഇഒ ഒസാമ അൽ അബ്‌സി വ്യക്തമാക്കി. ഫ്ലെക്സി പെർമിറ്റ് ഹോൾഡർമാർക്കുള്ള പരിശോധന ശക്തമാക്കുന്നതിന് സമഗ്രവും സംയോജിതവുമായ ഒരു പദ്ധതി അതോറിറ്റി വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് എൽഎംആർഎ മേധാവി പറഞ്ഞു. യോഗ്യതയുള്ളതും അതോറിറ്റിയുടെ ലൈസൻസ് ആവശ്യമുള്ളതുമായ വിദ്യാഭ്യാസ, എഞ്ചിനീയറിംഗ്, മെഡിക്കൽ, ടാക്സി സേവന മേഖലകൾ ഉൾപ്പെടെ വിവിധ മേഖലകളിൽ പ്രവർത്തനങ്ങൾ നടത്താൻ ഫ്ലെക്സി പെർമിറ്റ് ഉടമകൾക്ക് അനുവാദമില്ല. നിയമലംഘനത്തിൽ പിടിക്കപ്പെട്ടവർക്കെതിരെ ഉചിതമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് എൽഎംആർഎ അറിയിച്ചു. വാണിജ്യ രജിസ്ട്രേഷൻ (സിആർ) സ്വന്തമാക്കാൻ ഫ്ലെക്സി പെർമിറ്റ് ഉടമകളെ അനുവദിക്കുന്നില്ലെന്നും എൽഎംആർഎ മേധാവി വിശദീകരിച്ചു. ഫ്ലെക്സി പെർമിറ്റ് ഹോൾഡർമാരെ അവരുടെ ജോലി നിർവഹിക്കുന്നതിന് ഒരു പ്രൊഫഷണൽ ലൈസൻസ് ആവശ്യമുണ്ടെങ്കിൽ അവരെ ശരിയായ അധികാരികളിലേക്ക് നയിക്കാൻ അതോറിറ്റി താൽപ്പര്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. തൊഴിൽ വിപണിയുടെ വഴക്കം, ന്യായബോധം,…
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ബാസ് ബുള്ളറ്റ് ട്രെയിന്‍ യാഥാര്‍ത്ഥ്യമാകുന്നു. ഫെഡറല്‍ റഗുലേറ്ററി ബോര്‍ഡിന്റെ രണ്ടു പ്രധാനപ്പെട്ട കടമ്പകള്‍ പിന്നിട്ടതായും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും ടെക്‌സസ് സെന്‍ട്രല്‍ റെയില്‍ റോഡ് അധികൃതര്‍ അറിയിച്ചു. ഹൂസ്റ്റണ്‍ – ഡാളസ് ദൂരം 90 മിനിറ്റുകൊണ്ടു പൂര്‍ത്തിയാക്കുന്ന പദ്ധതിയാണ് ബുള്ളറ്റ് ട്രെയിനിലൂടെ പൂര്‍ത്തീകരിക്കപ്പെടുക. ഇപ്പോള്‍ ഹൂസ്റ്റണ്‍ – ഡാളസ് (240 -280 മൈല്‍) കാറില്‍ സഞ്ചരിക്കണമെങ്കിലും ബസിലാണെങ്കിലും നാലുമണിക്കൂറാണ് വേണ്ടി വരുന്നത്. 20 ബില്യണ്‍ ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷം ആരംഭിക്കും.
