ന്യൂഡല്‍ഹി:രണ്ടാം ലോകമഹായുദ്ധ കാലത്ത് നിരവധി രാജ്യങ്ങള്‍ക്ക് തോക്കുകളും ആയുധങ്ങളും നല്കി ലോകപ്രശസ്തമായ വെബ്ലി ആന്‍ഡ് സ്കോട്ട് എന്ന ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ആയുധ നിര്‍മ്മാതാക്കൾ മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി ഇന്ത്യയിലേക്ക് എത്തുന്നു. ലോകോത്തര നിലവാരമുള്ള തോക്കുകളും മറ്റ് യുദ്ധോപകരണങ്ങളും നിര്‍മ്മിക്കുന്നതിനായാണ് വെബ്ലി ആന്‍ഡ് സ്കോട്ട് ഇന്ത്യയിലെത്തുന്നത്. ഇതിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലെ ഹാര്‍ദോയിയില്‍ കമ്പനി ഒരു നിര്‍മാണ യൂണിറ്റ് ആരംഭിക്കും. ലക്നൗ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിയാല്‍ മാനുഫാക്ചേഴ്സുമായി ചേര്‍ന്നാണ് വെബ്ലി ആന്‍ഡ് സ്കോട്ട് പ്രവര്‍ത്തിക്കുക. ആയുധ നിര്‍മ്മാണ യൂണിറ്റ് നവംബറിലാണ് പ്രവര്‍ത്തനം ആരംഭിക്കുക. സിയാലുമായി സംയുക്ത കരാറില്‍ ഒപ്പുവെച്ച ശേഷം 2019ല്‍ കമ്പനി തോക്കുകള്‍ നിര്‍മ്മിക്കാനുള്ള ലൈസന്‍സ് നേടിയിരുന്നു. ആദ്യ ഘട്ടത്തില്‍. 32 റിവോള്‍വറിന്റെ നിര്‍മ്മാണമാണ് നടക്കുക. തുടര്‍ന്ന് റൈഫിളുകളുടെയും ഷോട്ട് ഗണ്ണുകളുടെയും ഉത്പ്പാദനം ആരംഭിക്കും.
Trending
- ഇടിമിന്നലേറ്റ് വൻ ദുരന്തം; മൂന്ന് കുട്ടികള്‍ അടക്കം 12 പേര് മരിച്ചു
- സ്കൂട്ടറിനു പിന്നിൽ ലോറി ഇടിച്ചു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
- ലോക്സഭാ തിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ദിവസം സംസ്ഥാനത്ത് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുമായി പോലീസ്
- കാറഡുക്ക കർഷക ക്ഷേമ സഹകരണ സംഘത്തിലെ തട്ടിപ്പ് കേസിൽ മൂന്ന് പേർ അറസ്റ്റിൽ
- തെളിവുണ്ടായിട്ടും ഗൂഗിൾ പേ വഴി അയച്ച പണം കിട്ടിയില്ലെന്ന് കടക്കാരൻ; നിയമനടപടിയിലൂടെ നഷ്ടപരിഹാരം
- ക്രിമിനലുകളെ പിടികൂടാന്‍ സംസ്ഥാന വ്യാപക പരിശോധന; 243 പേർ അറസ്റ്റിൽ, 53 പേർ കരുതൽ തടങ്കലിൽ
- ഫോർട്ട്കൊച്ചിയിൽ കടയുടമയെ കുത്തിക്കൊന്ന കേസിൽ പ്രതി അറസ്റ്റിൽ
- പ്ലസ് വണ്‍ പ്രവേശനം: നേറ്റിവിറ്റിയും ജാതിയും തെളിയിക്കുന്നതിന് എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് മതി