- അൽ ഹിലാൽ മനാമ സെൻട്രലിൽ 28-ാമത് ഇമാം ഹുസൈൻ രക്തദാന ക്യാമ്പയിൻ
- യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ബഹ്‌റൈൻ രാജാവും കൂടിക്കാഴ്ച നടത്തി
- കൊയിലാണ്ടിക്കൂട്ടം യാത്രയയപ്പ് നൽകി
- ലോക കേരള സഭ ധൂർത്ത്; പിരിച്ചുവിടണം – മുഖ്യമന്ത്രിക്ക് നിവേദനം
- ഗവർണറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി
- ഗൾഫിൽ നിരവധി തൊഴിൽ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം കേരളത്തിൽ
- ആമസോൺ സിഇഒ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി; ഇന്ത്യയിൽ 13 ബില്യൺ ഡോളറിന്റെ അധിക നിക്ഷേപം പ്രഖ്യാപിച്ചു
- ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക പെരുന്നാൾ
Author: News Desk
ലക്നൗ: അയോധ്യയിലെ ബാബറി മസ്ജിദ് തകർത്ത കേസിൽ ബിജെപിയുടെ മുതിർന്ന നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, കല്യാൺ സിങ്, ഉമാഭാരതി എന്നിവരടക്കം 32 പ്രതികളെയും പ്രത്യേക സിബിഐ കോടതി കുറ്റവിമുക്തരാക്കി. ആൾക്കൂട്ടത്തെ തടയാനാണ് നേതാക്കൾ ശ്രമിച്ചതെന്ന് നിരീക്ഷിച്ച കോടതി മസ്ജിദ് പൊളിക്കാൻ മുൻകൂട്ടി ആസൂത്രണം നടത്തിയില്ലെന്നും വിലയിരുത്തി. പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നും ജഡ്ജി എസ്.കെ. യാദവ് വ്യക്തമാക്കി. എൽകെ അദ്വാനിയും മുരളിമനോഹർ ജോഷിയും വീഡിയോ കോൺഫറൻസിലൂടെയാണ് കോടതി നടപടികളിൽ പങ്കെടുത്തത്. കോവിഡ് ബാധിച്ച് ചികിത്സയിലുള്ള ഉമാഭാരതി കോടതിയിൽ എത്തിയിരുന്നില്ല. വിധി വരുന്ന പശ്ചാത്തലത്തിൽ കോടതിയുടെ പരിസരത്തും അയോധ്യയിലും സുരക്ഷ ശക്തമാക്കി. അയോധ്യയിൽ രാമജന്മഭൂമി പരിസരത്തും കൂടുതൽ പൊലീസിനെയും അർധസൈനികരെയും വിന്യസിച്ചു. 32 പ്രതികളിൽ 25 പേർക്കും വേണ്ടി ഹാജരായത് കെ.കെ. മിശ്രയാണ്. ലളിത് സിങ്ങാണ് സിബിഐ അഭിഭാഷകൻ. 351 സാക്ഷികളെ വിസ്തരിച്ച കോടതി 600 രേഖകൾ പരിശോധിച്ചു. 47 പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരുന്നത്. ഇതിൽ 17…
ലക്നൗ: അയോധ്യയിലെ ബാബറി മസ്ജിദ് തകർത്ത കേസിൽ പ്രത്യേക സിബിഐ കോടതി വിധി പറയാൻ ഒരുങ്ങുമ്പോൾ 32 പ്രതികളിൽ 6 പേർ എത്തിയില്ല. എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, കല്യാൺ സിങ്, ഉമാഭാരതി എന്നിവർ വീഡിയോ കോൺഫറൻസിൽ കൂടി എത്തും.
ന്യൂഡൽഹി: നേർക്കാഴ്ചയിൽ നിന്ന് ചിന്തയിലേക്കും ചിന്തയിൽ നിന്ന് എഴുത്തിലേക്കും എഴുത്തിൽ നിന്ന് ദൃശ്യങ്ങളിലേക്കും ഒരു ചാറ്റ് ഷോ. ഇന്നത്തെ വാർത്തകളും വിശേഷങ്ങളുമായി സീന ഭാസ്‌കർ അവതരിപ്പിക്കുന്ന ചാറ്റ് ഫോർ ഇന്ത്യയിൽ കാണുക … *കേരളത്തിൽ ആരോഗ്യ അടിയന്തരാവസ്‌ഥ നടപ്പിലാക്കണമെന്ന് IMA. *SNC ലാവ്‌ലിൻ കേസ് സുപ്രീം കോടതിയിൽ. *കാർഷിക നിയമം എതിർക്കുന്നവർ കർഷകരെ അപമാനിക്കുകയാണെന്ന് പ്രധാനമന്ത്രി. *NDA-യിൽ തർക്കം രൂക്ഷം. *ഇന്ത്യൻ തുറമുഖങ്ങളിൽ ചൈനീസ് ഉൽപ്പന്നങ്ങൾ കെട്ടിക്കിടക്കുന്നു. https://youtu.be/kGdJPEs_vBc
മലപ്പുറം: ബഹ്‌റൈനിലേക്കുള്ള യാത്രാപ്രശ്‌നം പരിഹരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് സര്‍ക്കാര്‍തലത്തില്‍ ഇടപെടണമെന്നഭ്യര്‍ത്ഥിച്ച് കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കും കുഞ്ഞാലിക്കുട്ടി എം.പിക്കും നിവേദനം നല്‍കി. സംസ്ഥാന കമ്മിറ്റി ട്രഷറര്‍ റസാഖ് മൂഴിക്കല്‍, വൈസ് പ്രസിഡന്റുമാരായ ശംസുദ്ദീന്‍ വെള്ളികുളങ്ങര, കെ.യു ലത്തീഫ , സെക്രട്ടറി റഫീഖ് തോട്ടക്കര എന്നിവരുടെ നേതൃത്വത്തില്‍ ഹൈദരലി തങ്ങളെയും കുഞ്ഞാലിക്കുട്ടി എം.പിയെയും നേരില്‍ക്കണ്ടാണ് ബഹ്‌റൈന്‍ പ്രവാസികളുടെ പ്രയാസങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തി നിവേദനം നല്‍കിയത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ ഏതാണ്ട് പുനരാരംഭിച്ചെങ്കിലും മറ്റ് ജി.സി.സി രാജ്യങ്ങളൊന്നും നേരിടാത്ത യാത്രാ ദുരിതമാണ് ബഹ്‌റൈനിലേക്ക് തിരിച്ചുപോകാന്‍ നില്‍ക്കുന്ന പ്രവാസികള്‍ അനുഭവിക്കുന്നതെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയുമായുള്ള എയര്‍ ബബിള്‍ കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചെങ്കിലും നാട്ടില്‍നിന്ന് തിരിച്ച് ബഹ്‌റൈനിലേക്ക് പോവാന്‍ പ്രതീക്ഷയോടെ കാത്തുനിന്നവര്‍ക്ക് നിരാശ മാത്രമാണ് ലഭിച്ചത്. നാട്ടില്‍നിന്ന് ബഹ്‌റൈനിലേക്ക് പോവാന്‍ കഴിയാതെ വന്നതിനാല്‍ പലര്‍ക്കും ജോലി നഷ്ടപ്പെട്ട അവസ്ഥയാണ്. എൻ.ഇ.സി റെമിറ്റിലൂടെ…
കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിന്റെ വിയോഗത്തോടനുബന്ധിച്ച് കുവൈത്തിൽ മൂന്നുദിവസത്തെ അവധിയും 40 ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചു. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലാണ് ഒൗദ്യോഗിക അവധി പ്രഖ്യാപിച്ചത്. തുടർന്നുള്ള വെള്ളി, ശനി ദിവസങ്ങൾ കൂടി അവധിയായതിനാൽ ഫലത്തിൽ അഞ്ചുദിവസം അടുപ്പിച്ച് അവധിയായിരിക്കും.
കുവൈറ്റ് സിറ്റി: ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹിനെ കുവൈത്തിന്റെ പുതിയ അമീറായി തെരഞ്ഞെടുത്തു. ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹാണ് ഇക്കാര്യം അറിയിച്ചത്. അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മന്ത്രിസഭാ തീരുമാനം പാർലമെന്റിൽ അംഗീകരിച്ചതിന് ശേഷം നിലവിൽ ഉപ അമീറായ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ് അമീറായി ചുമതലയേൽക്കും.
മനാമ: ബഹ്‌റൈനിൽ പൊതുസ്‌ഥലങ്ങളിൽ ഫേസ് മാസ്‌ക് ധരിക്കണമെന്ന തീരുമാനം നടപ്പാക്കിയതിനുശേഷം പൊതു സ്ഥലങ്ങളിൽ 26,234 ഫെയ്സ് മാസ്ക് ലംഘനങ്ങൾ രജിസ്റ്റർ ചെയ്തു. ബന്ധപ്പെട്ട വിവിധ വകുപ്പുകൾ 3041 ബോധവൽക്കരണ കാമ്പെയ്‌നുകൾ സംഘടിപ്പിക്കുകയും 5985 ഘട്ടങ്ങൾ നടത്തുകയും ചെയ്‌തു. നോർത്തേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് ഗവർണറേറ്റിന്റെ വിവിധ മേഖലകളിൽ നടത്തിയ പട്രോളിംഗുകളിൽ മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട് 6137 ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു. സാമൂഹിക അകലം പാലിക്കുന്നതുമായി ബന്ധപ്പെട്ട് 1557 നടപടികളും കൈക്കൊണ്ടിട്ടുണ്ട്. 631 ബോധവൽക്കരണ കാമ്പെയ്‌നുകൾ നടത്തുകയും ചെയ്തു. ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് ഫെയ്സ് മാസ്ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട് 4,489 നിയമലംഘനങ്ങളും സാമൂഹിക അകലം പാലിക്കുന്നതുമായി ബന്ധപ്പെട്ട് 379 നടപടികളും റിപ്പോർട്ട് ചെയ്തു. 800 ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു. മുഹർറക് ഗവർണറേറ്റ് പോലീസ് ഡിപ്പാർട്ട്‌മെന്റ് സാമൂഹിക അകലം പാലിക്കുന്നതുമായി ബന്ധപ്പെട്ട് 1,302 നടപടികളും മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട് 6,698 ലംഘനങ്ങളും റിപ്പോർട്ട് ചെയ്തു. ഡയറക്ടറേറ്റ് പോലീസ് വിവിധ മേഖലകളിൽ 1,209 ഫീൽഡ് അവബോധ കാമ്പെയ്‌നുകൾ…
മനാമ: കുവൈത്തിലെ അമീർ ശൈഖ് സബ അൽ അഹമ്മദ് അൽ ജാബർ അൽ സബയുടെ മരണത്തിൽ ബഹ്‌റൈൻ അനുശോചിച്ചു. അമീറിന്റെ മരണത്തിൽ ബഹ്‌റൈനിൽ 3 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ഉത്തരവനുസരിച്ച് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിക്കുകയും മൂന്ന് ദിവസത്തേക്ക് ബഹ്‌റൈനിൽ പതാകകൾ പകുതിയോളം താഴ്ത്തുകയും ചെയ്യും. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക
മനാമ: സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ബഹ്‌റൈൻ പൗരന്മാരുടെ വേതനത്തിന്റെ 50 ശതമാനം സർക്കാർ വഹിക്കുന്നത് ഈ വർഷം അവസാനം വരെ നീട്ടി. മന്ത്രിസഭ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. ഒക്ടോബർ മുതൽ മൂന്നു മാസക്കാലത്തേക്കാണ് ഇത് ലഭിക്കുക. ഇതിന്റെ ഗുണഫലം 4000 സ്വകാര്യ സ്‌ഥാപനങ്ങളിലായി ജോലി ചെയ്യുന്ന 23,000 ബഹ്റൈനികൾക്ക് ലഭിക്കും. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി https://www.necremit.com/ ക്ലിക്ക് ചെയ്യുക കിന്റർഗാർട്ടനുകളിലും നഴ്സറികളിലുമുള്ള മൊത്തം 524 തൊഴിലാളികളുടെ ശമ്പളത്തിന്റെ 50 ശതമാനം ഒക്ടോബർ മുതൽ 3 മാസ കാലയളവിൽ നൽകാൻ മന്ത്രിസഭ അംഗീകാരം നൽകി. ലേബർ ഫണ്ട് (തംകീൻ) നൽകുന്ന വേതന സബ്സിഡി ഒക്ടോബർ മുതൽ 3 മാസം വരെ നീട്ടാനും 950 ടാക്സി ഡ്രൈവർമാർ, ബസുകൾ, പൊതുഗതാഗത ഡ്രൈവർമാർ, ഇൻഷ്വർ ചെയ്യാത്ത 829 ഡ്രൈവിംഗ് ഇൻസ്ട്രക്ടർമാർ എന്നിവരെ പിന്തുണയ്ക്കാനും മന്ത്രിസഭ തീരുമാനിച്ചു.
ന്യൂഡൽഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൊറോണ. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രോഗലക്ഷണങ്ങളൊന്നും അദ്ദേഹം പ്രകടിപ്പിച്ചിരുന്നില്ല.നിലവിൽ ഉപരാഷ്ട്രപതിയെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഭാര്യ ഉഷാ നായിഡുവിന് കൊറോണ നെഗറ്റീവാണ്. ഇവരും നിരീക്ഷണത്തിലാണ്. ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമാണ്.
