- വീടുകളിൽ മോദിയുടെ ചിത്രം വെയ്ക്കുന്നതിൽ പ്രശ്നമില്ല; കേന്ദ്രവുമായി അനാരോഗ്യകരമായ ചർച്ചകൾക്കില്ലെന്ന് മന്ത്രി കെ എം ഷാജി
- വൈസ് മെ ക്ലബ് ഓഫ് ട്രിവാൻഡ്രം 75ാം സ്ഥാപക ദിനാഘോഷം നടന്നു
- ഐറിഷ് മണ്ണിൽ ഇന്ത്യക്ക് ഞെട്ടൽ; ആദ്യ ടി20യിൽ 34 റൺസിന് അയർലൻഡിന്റെ വിജയം
- ബിഡിഎംഎ മാർഷൽ ആർട്സ് അക്കാദമിയിൽ ഗ്രേഡിങ് ടെസ്റ്റ് സംഘടിപ്പിച്ചു
- ഡാളസ് സ്റ്റേഡിയത്തിൽ ആവേശസമനില; ജപ്പാനും സ്വീഡനും പ്രീ-ക്വാർട്ടറിലേക്ക്, ഇനി ടെക്സസ് പൂരം നോക്കൗട്ടിലേക്ക്!
- വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയനിൽ ട്രയാഡ് പ്രൊവിൻസ് നിലവിൽ വന്നു
- അയോധ്യ ക്ഷേത്ര ഫണ്ട് തട്ടിപ്പ്: എട്ട് പേർ പ്രതികൾ, ആറുപേർ കസ്റ്റഡിയിൽ
- മുല്ലപ്പെരിയാർ സുരക്ഷ സമിതി: കേന്ദ്രം ആവശ്യം അംഗീകരിച്ചു, കേരള പ്രതിനിധിയെ ഉടൻ നിയമിക്കുമെന്ന് മന്ത്രി
Author: News Desk
വാഷിംഗ്ടൺ: കൊറോണ നെഗറ്റീവെന്ന് പരിശോധനാ ഫലം ലഭിച്ചിട്ടും 13 കാരിയിൽ നിന്നും രോഗം പകർന്നത് 11 പേർക്ക്. യുഎസിലാണ് സംഭവം. 11 ബന്ധുക്കൾക്കാണ് പെൺകുട്ടിയിൽ നിന്നും രോഗബാധ ഉണ്ടായത്. യുഎസിലെ സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനാണ് ഇക്കാര്യം അറിയിച്ചത്. കുടുംബവുമൊത്ത് അവധി ആഘോഷിക്കാനായി പോകുന്നതിന് രണ്ടു ദിവസങ്ങൾക്ക് മുൻപ് പെൺകുട്ടി കൊറോണ പരിശോധന നടത്തിയിരുന്നു. എന്നാൽ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. തുടർന്ന് അഞ്ചു വീടുകളിലെ ബന്ധുക്കൾ അവധി ആഘോഷിക്കാനായി ഒരു വീട്ടിൽ ഒത്തുച്ചേർന്നു. 9 വയസുകാരൻ മുതൽ 72 കാരൻ വരെ ഈ സംഘത്തിൽ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് പെൺകുട്ടിയ്ക്ക് മൂക്കിനുള്ളിൽ അസ്വസ്ഥത അനുഭവപ്പെടുകയും കൊറോണ സ്ഥിരീകരിക്കുകയും ചെയ്തു. പെൺകുട്ടിയുടെ കൂടുതൽ വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലും പിടിതരാതെ കൊറോണ വ്യാപനം വർധിച്ചു കൊണ്ടിരിക്കുകയാണ്. പലരാജ്യങ്ങളും കൊറോണയുടെ രണ്ടാം വരവ് ഭീഷണിയിലാണ് ഇന്ന്. ഈ സാഹചര്യത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് യുഎസിൽ…
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന് കൊറോണ വൈറസ് ബാധിച്ചതായി അഭ്യൂഹം. ചൈനീസ് മാദ്ധ്യമങ്ങൾ തന്നെയാണ് ഇതു സംബന്ധിച്ച വാർത്തകളും , ചിത്രങ്ങളും പുറത്ത് വിട്ടത്. ഒക്ടോബർ 14 ന് ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ഷെൻഷെനിൽ നടന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പരിപാടിയിൽ പങ്കെടുക്കവെ ഷി ജിൻപിംഗിന് ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉണ്ടായെന്നാണ് റിപ്പോർട്ട്. പ്രസിഡന്റിന് പ്രസംഗത്തിലുടനീളം നിർത്താതെയുള്ള ചുമ ഉണ്ടായതായും ചൈനീസ് മാദ്ധ്യമങ്ങൾ പറയുന്നു. നിരന്തരമായ ചുമ മൂലം തടസ്സപ്പെട്ടതിനാൽ ജിൻപിംഗിനു പ്രസംഗം തുടരാനും കഴിഞ്ഞില്ല. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ചുമ ഒഴിവാക്കാൻ ജിൻപിംഗ് വെള്ളം കുടിച്ചുകൊണ്ടിരുന്നുവെങ്കിലും അതും ഫലവത്തായില്ലെന്ന് വിയോൺ ന്യൂസിൽ പറയുന്നു. പരിപാടി റിപ്പോർട്ട് ചെയ്യാൻ എത്തിയ സ്റ്റേറ്റ് ടിവി ക്യാമറ ഒടുവിൽ ചൈനീസ് പ്രസിഡന്റിനു സമീപത്ത് നിന്ന് മാറ്റിയെങ്കിലും ചുമയുടെ ശബ്ദം ക്യാമറയിൽ വ്യക്തമായി കേൾക്കാമായിരുന്നു. സദസ്സിൽ ഉണ്ടായിരുന്ന ആളുകൾ മാസ്ക് ധരിച്ചിരിക്കുമ്പോൾ ജിൻപിംഗ് മാസ്ക് ഇല്ലാതെയാണ് പരിപാടിയിൽ പങ്കെടുത്തത്. ഹോങ്കോംഗ് ചീഫ് എക്സിക്യൂട്ടീവ് കാരി ലാം…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7283 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 1025, കോഴിക്കോട് 970, തൃശൂര്‍ 809, പാലക്കാട് 648, എറണാകുളം 606, തിരുവനന്തപുരം 595, ആലപ്പുഴ 563, കോട്ടയം 432, കൊല്ലം 418, കണ്ണൂര്‍ 405, പത്തനംതിട്ട 296, കാസര്‍ഗോഡ് 234, വയനാട് 158, ഇടുക്കി 124 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക 24 മരണങ്ങളാണ് ഇന്ന് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിനി മേരികുട്ടി (56), മണക്കാട് സ്വദേശിനി സുമതി (48), ജഗതി സ്വദേശിനി ശാന്തമ്മ (80), വള്ളക്കടവ് സ്വദേശി തങ്കമ്മ (84), മണക്കാട് സ്വദേശി ചെല്ലപ്പന്‍ (71), പത്തനംതിട്ട കോഴഞ്ചേരി സ്വദേശി രങ്കന്‍ (70), ഇടുക്കി ഉടുമ്പന്നൂര്‍ സ്വദേശി തോമസ് (73), തൃശൂര്‍ നെടുപുഴ സ്വദേശി അന്തോണി (70), പേരമംഗലം സ്വദേശിനി സവിത (30), കൊട്ടുവള്ളി വില്ല സ്വദേശി രവീന്ദ്രന്‍ (80), കട്ടകാമ്പല്‍ സ്വദേശി പ്രേമരാജന്‍…
ദുബായ്: എയര്‍പോർട്ടില്‍ വച്ച് എട്ടുവയസുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച എയർപോർട്ടിലെ ശുചീകരണതൊഴിലാളിക്ക് കോടതി രണ്ട് വർഷം തടവുശിക്ഷ വിധിച്ചു. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എയർപോർട്ടിലെ ശുചീകരണ തൊഴിലാളിയായ നേപ്പാൾ സ്വദേശിക്കെതിരെ വിചാരണ ആരംഭിച്ചതും ശിക്ഷ വിധിച്ചതും. ജയിൽ ശിക്ഷയ്ക്ക് ശേഷം ഇയാളെ നാടു കടത്തും. തൊഴിലാളിക്ക് രണ്ട് വർഷം തടവുശിക്ഷ വിധിച്ച് കോടതി. 2019 നവംബറിലാണ് സംഭവം. ശ്രീലങ്കൻ വംശജയായ അമ്മയ്ക്കൊപ്പമാണ് കുട്ടി എയർപോർട്ടിലെത്തിയത്. വിമാനത്തിൽ കയറുന്നതിന് മുമ്പായി ടോയ്ലറ്റിൽ പോയപ്പോഴായിരുന്നു കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടന്നത്. ‘വിമാനത്തിൽ കയറുന്നതിന് മുമ്പായി മകൾ ശുചിമുറിയിലേക്ക് പോയിരുന്നു. ലഗേജുകൾ ഒരുപാട് ഉള്ളതിനാൽ എനിക്ക് അവൾക്ക് കൂട്ട് പോകാൻ കഴിഞ്ഞിരുന്നില്ല. അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ പേടിച്ചരണ്ട നിലയിൽ മകൾ തിരികെ വന്നു. ഒരാൾ തന്നെ സ്പർശിച്ചെന്നാണ് ക്ലീനറെ ചൂണ്ടിക്കാട്ടി അവൾ പറഞ്ഞത്’ എന്നായിരുന്നു അമ്മയുടെ വാക്കുകൾ. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക ബഹളം കേട്ടെത്തിയ പൊലീസുകാരി…
ഇന്ത്യയിൽ എയർകണ്ടീഷണറുകളുടെ ഇറക്കുമതി നിരോധിക്കാൻ വിജ്ഞാപനം. ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള തീരുമാനം സംബന്ധിച്ച വിജ്ഞാപനം വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയലിന്റെ അംഗീകാരത്തോടെ വിദേശ വ്യാപാരവിഭാഗം ഡയറക്ടർ ജനറലാണ് പുറത്തിറക്കിയത്. ഇതനുസരിച്ച് ഇറക്കുമതിക്ക് നിരോധനമുള്ള ഉത്പന്നങ്ങളുടെ പട്ടികയിലേക്ക് എ.സിയെ മാറ്റിയത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക തീരുമാനം നടപ്പാകുന്നതോടെ 600 കോടി ഡോളർ മൂല്യമുള്ള രാജ്യത്തെ എ.സിയുടെ വിപണിയ്ക്ക് പുത്തൻ ഉണർവേകുമെന്നാണ് വിലയിരുത്തൽ. മാത്രമല്ല, ഉത്പാദകരുടെ ആവശ്യത്തെടുർന്ന് ചൈന, മലേഷ്യ, വിയറ്റ്നാം എന്നിവിടങ്ങളിൽ നിന്നുള്ള കോളിൻ ക്ലോറൈഡിന്റെ ഇറക്കുമതിക്ക് അഞ്ചുവർഷം വരെ ആന്റി ഡംപിംഗ് ഡ്യൂട്ടി ശുപാർശ ചെയ്യാനും വാണിജ്യമന്ത്രാലയത്തിന്റെ അന്വേഷണ വിഭാഗം ഡയറക്ടറേറ്റ് (ഡി.ജി.ടി.ആർ) തീരുമാനമെടുത്തിട്ടുണ്ട്.
ന്യൂഡല്‍ഹി: വൈറസിനെ പ്രതിരോധിക്കുന്നതില്‍ ഇന്ത്യയെക്കാള്‍ മികച്ചത് പാകിസ്താനാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ പാകിസ്താന് സ്തുതി പാടി രംഗത്തെത്തിയത്. രാഹുലിന്റെ പരാമര്‍ശത്തിനെതിരെ ബിജെപി രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക പാകിസ്താനും അഫ്ഗാനിസ്താനും ഇന്ത്യയെക്കാള്‍ മികച്ച രീതിയില്‍ കൊറോണയെ പ്രതിരോധിച്ചെന്നായിരുന്നു രാഹുലിന്റെ വിവാദമായ പരാമര്‍ശം. ഇത് ബിജെപി സര്‍ക്കാരിന്റെ നേട്ടമാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. പാകിസ്താന്റെ രോഗവ്യാപനവുമായി ഇന്ത്യയെ താരതമ്യം ചെയ്യുന്ന ഗ്രാഫും രാഹുല്‍ ട്വീറ്റില്‍ ചേര്‍ത്തിട്ടുണ്ട്. ഇതോടെ മുന്‍കാലങ്ങള്‍ക്ക് സമാനമായി ഇന്ത്യക്കെതിരായി പാകിസ്താന്‍ രാഹുലിന്റെ പരാമര്‍ശത്തെ ഉയര്‍ത്തിക്കാട്ടുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇത് ആദ്യമായല്ല രാഹുല്‍ രാജ്യ താത്പ്പര്യത്തിനെതിരായ നിലപാട് സ്വീകരിക്കുന്നത്. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ രോഗമുക്തരുള്ള രാജ്യമാണ് ഇന്ത്യ. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ജനസംഖ്യ കൂടുതലായിട്ടും മരണനിരക്ക് പിടിച്ചുനിര്‍ത്താനും രാജ്യത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചിരുന്നു. നേരത്തെ, ഗാല്‍വനില്‍ ഇന്ത്യ ചൈന സംഘര്‍ഷമുണ്ടായപ്പോള്‍ ചൈനയ്ക്ക് അനുകൂല നിലപാട് സ്വീകരിച്ചും അതിര്‍ത്തി കടന്ന് ഇന്ത്യ പാക്…
കരോലീന: ചൈന അമേരിക്കയുടെ മുന്നില്‍ സകലമേഖലകളിലും തോറ്റുകൊണ്ടിരിക്കുകയാണെന്ന് ഡൊണാള്‍ഡ് ട്രംപ്. തെക്കന്‍ കരോലിനയിലെ ഗ്രീന്‍വില്ലെയിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് ചൈനയ്‌ക്കെതിരെ ട്രംപിന്റെ പരാമര്‍ശം. ‘നമ്മളിന്ന് എക്കാലത്തേയും വലിയ തൊഴിലില്ലായ്മകളെ അഭിമുഖീ കരിക്കുകയാണ്. അതോടൊപ്പം ചൈനയെ എല്ലാ രംഗത്തും നാം പരാജയപ്പടുത്തിക്കൊണ്ടിരിക്കുന്നു. നമ്മളേര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളും നിരോധനങ്ങളിലും പെട്ട് ചൈന പ്രതിരോധത്തിലാണ്. എന്ത് ചെയ്യണമെന്ന് അവര്‍ക്കറിയാന്‍ വയ്യാത്ത അവസ്ഥയാണ്. 2019 മുതല്‍ വ്യാപാര രംഗത്തെ ചൈനയുടെ നയം നാം പ്രതിരോധിച്ചു തുടങ്ങി. ഇന്നവര്‍ നമ്മുടെ സമീപത്ത് പോലും എത്താനാകാത്ത അവസ്ഥയിലാണ്’ ‘ട്രംപ് പറഞ്ഞു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക തന്റെ കീഴില്‍ അമേരിക്ക മുന്നേറുകയാണ്. നാം വാക്‌സിനുകള്‍ അതിവേഗമാണ് നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്. നിരവധി ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കുകയാണ്. ലോകത്തിലെ ഈ പ്രതിസന്ധിഘട്ടത്തിലും സാമ്പത്തികമായി തിരിച്ചുവരുന്നവരില്‍ ഒന്നാം സ്ഥാനത്ത് അമേരിക്കയാണെന്നും ട്രംപ് പറഞ്ഞു. മലിനീകരണ കാര്യത്തില്‍ അമേരിക്ക ഏറെ പിന്നാക്കം വന്നുവെന്നും ഉര്‍ജ്ജോത്പാദനത്തില്‍ അമേരിക്ക മുന്നേറിയെന്നും ട്രംപ് പറഞ്ഞു.
ലക്നൗ: ഹത്രാസിൽ കൂട്ട ബലാത്സംഗത്തിനിരയായി 19കാരി മരിച്ച സംഭവത്തിണ് ശേഷം യുപിയെ ഞെട്ടിച്ച് വീണ്ടും ബലാത്സംഗക്കൊല. രണ്ട് ദിവസം മുമ്പ് ബരാബങ്കിയിലെ പാടത്തു നിന്നും കണ്ടെത്തിയ പതിനെട്ടുകാരിയായ ദളിത് പെൺകുട്ടി പീഡനത്തിനിരയായാണ് കൊല ചെയ്യപ്പെട്ടതെന്നാണ് പൊലീസ് വ്യക്തമാക്കി. ബലാത്സംഗത്തിനിരയാക്കിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് അധോലോക ബന്ധമെന്ന് കസ്റ്റംസ്. അധോലോക കുറ്റവാളിയായ ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി സ്വര്‍ണക്കടത്തിലെ മുഖ്യ സൂത്രധാരന്‍ കെ.ടി റമീസിന്റെ ബന്ധം എന്‍ഐഎ കണ്ടെത്തിയതിന് പിന്നാലെയാണ് കസ്റ്റംസ് അന്വേഷണവും അധോലോക ബന്ധങ്ങളിലേയ്ക്ക് നീങ്ങുന്നത്. ഇതിനിടെ സ്വര്‍ണക്കടത്തിലെ കസ്റ്റംസ് കേസില്‍ ഒരു പ്രതി കൂടി ജാമ്യാപേക്ഷ നല്‍കി. ഒടുവില്‍ അറസ്റ്റിലായ മുഹമ്മദ് അസ്‌ലമാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതികള്‍ക്ക് എന്‍ഐഎ കോടതി കഴിഞ്ഞ ദിവസം ജാമ്യം നിഷേധിച്ചിരുന്നു. കേസില്‍ നേരിട്ട് പങ്കാളികളായതായി എന്‍ഐഎ കണ്ടെത്തിയ കെ.ടി ഷറഫുദ്ദീന്‍, മുഹമ്മദ് ഷാഫി, മുഹമ്മദലി എന്നിവര്‍ക്കാണ് കൊച്ചി പ്രത്യേക എന്‍ഐഎ കോടതി ജാമ്യം നിഷേധിച്ചത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക മുഖ്യപ്രതിയായ കെ.ടി റമീസിനും മറ്റൊരു പ്രതിയായ ഷറഫുദ്ദീനും ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിക്കണമെന്ന് എന്‍ഐഎ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സ്വപ്‌ന സുരേഷിന്റെ ഫോണില്‍ നിന്നും വിവാദ മതപ്രഭാഷകനായ സാക്കിര്‍ നായിക്കിന്റെ…
മനാമ: ബഹ്‌റൈനിൽ കഴിഞ്ഞ 35 വർഷങ്ങൾക്ക് മുകളിൽ ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെൻറ് സിവിൽ എൻജിനീയർ ആയി ജോലി അനുഷ്ഠിച്ചിരുന്ന ഷാഫിയുദ്ദീൻ ഇന്ന് പുലർച്ചെ ഹൃദയസ്തംഭനം മൂലം മരിച്ചു. അദ്ദേഹത്തിൻറെ ഖബറടക്ക ചടങ്ങ് ബഹറിനിൽ തന്നെ നടത്തും. അതിനായുള്ള പേപ്പർ വർക്കുകൾ ആരംഭിച്ചു. അദ്ദേഹത്തിൻറെ ഭാര്യ വിസ പുതുക്കാൻ വേണ്ടി ഇവിടെ എത്തിയിട്ടുണ്ട് അതിനിടക്കാണ് ഈ മരണം സംഭവിച്ചത്. ഹൈദരാബാദ് സ്വദേശിയാണ്.
