ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന് കൊറോണ വൈറസ് ബാധിച്ചതായി അഭ്യൂഹം. ചൈനീസ് മാദ്ധ്യമങ്ങൾ തന്നെയാണ് ഇതു സംബന്ധിച്ച വാർത്തകളും , ചിത്രങ്ങളും പുറത്ത് വിട്ടത്.
ഒക്ടോബർ 14 ന് ഗ്വാങ്ഡോംഗ് പ്രവിശ്യയിലെ ഷെൻഷെനിൽ നടന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പരിപാടിയിൽ പങ്കെടുക്കവെ ഷി ജിൻപിംഗിന് ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉണ്ടായെന്നാണ് റിപ്പോർട്ട്. പ്രസിഡന്റിന് പ്രസംഗത്തിലുടനീളം നിർത്താതെയുള്ള ചുമ ഉണ്ടായതായും ചൈനീസ് മാദ്ധ്യമങ്ങൾ പറയുന്നു. നിരന്തരമായ ചുമ മൂലം തടസ്സപ്പെട്ടതിനാൽ ജിൻപിംഗിനു പ്രസംഗം തുടരാനും കഴിഞ്ഞില്ല.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
ചുമ ഒഴിവാക്കാൻ ജിൻപിംഗ് വെള്ളം കുടിച്ചുകൊണ്ടിരുന്നുവെങ്കിലും അതും ഫലവത്തായില്ലെന്ന് വിയോൺ ന്യൂസിൽ പറയുന്നു. പരിപാടി റിപ്പോർട്ട് ചെയ്യാൻ എത്തിയ സ്റ്റേറ്റ് ടിവി ക്യാമറ ഒടുവിൽ ചൈനീസ് പ്രസിഡന്റിനു സമീപത്ത് നിന്ന് മാറ്റിയെങ്കിലും ചുമയുടെ ശബ്ദം ക്യാമറയിൽ വ്യക്തമായി കേൾക്കാമായിരുന്നു.
സദസ്സിൽ ഉണ്ടായിരുന്ന ആളുകൾ മാസ്ക് ധരിച്ചിരിക്കുമ്പോൾ ജിൻപിംഗ് മാസ്ക് ഇല്ലാതെയാണ് പരിപാടിയിൽ പങ്കെടുത്തത്. ഹോങ്കോംഗ് ചീഫ് എക്സിക്യൂട്ടീവ് കാരി ലാം ഉൾപ്പെടെ വേദിയിൽ ജിൻപിംഗിനൊപ്പം ഇരുന്ന മറ്റ് അതിഥികളും മാസ്ക് ധരിച്ചിരുന്നില്ല.