- കുടുംബ സൗഹൃദ വേദി ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു
- സിംസ് ഓണം മഹോത്സവം – സ്വാഗതസംഘം രൂപീകരിച്ചു
- സുരക്ഷാ പോയിന്റിൽ പൊലീസുകാരെ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു; ഏഷ്യൻ യുവാവ് അറസ്റ്റിൽ
- ഭരണാധികാരികൾക്ക് വിശ്വസ്തതയും കൂറും പ്രഖ്യാപിച്ച് ആർട്ട് ഓഫ് ലിവിംഗ് ബഹ്‌റൈൻ
- തറിയിൽ നൂൽ നൂറ്റ് മന്ത്രി; ക്രാഫ്റ്റ്സ് വില്ലേജിന്റെ ‘ഗിഫ്റ്റ് എ ട്രഡിഷൻ’ പദ്ധതിക്ക് തുടക്കം
- അദാനി പോർട്സും എം.എസ്.സി ഗ്രൂപ്പും ദീർഘകാല പങ്കാളിത്തം ശക്തിപ്പെടുത്തുന്നു; എം.എസ്.സി യുടെ ടെർമിനൽ വിഭാഗമായ TiL വിഴിഞ്ഞം തുറമുഖത്തിൽ 49% ഓഹരി ഏറ്റെടുക്കും
- മെസി, മംദാനി, ഷാറുഖ് ഖാൻ, എ. ആർ. റഹ്മാൻ, ശ്രേയാ ഘോഷാൽ എന്നിവരെ പൊന്നാനിയിലേക്ക് കൊണ്ടുവരുമെന്ന് കെ പി നൗഷാദലി എംഎല്‍എ
- ശ്രീനാരായണ സമ്മേളനത്തിന് കെ.എച്ച്.എൻ.എയുടെ ഹൃദയം നിറഞ്ഞ ആശംസകളും പൂർണ പിന്തുണയും
Author: News Desk
ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പിനെ തുടർന്ന് ഫ്രാൻസിൽ ഒളിവിൽ കഴിയുന്ന വിവാദ വ്യവസായി മല്യയുടെ ഫ്രാൻസിലെ സ്വത്തുവകകൾ പിടിച്ചെടുത്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്. 1.6 ദശലക്ഷം യൂറോ(ഏകദേശം 14 കോടി ഇന്ത്യൻ രൂപ) സ്വത്തുവകകൾ പിടിച്ചെടുത്തതായാണ് ഇ.ഡിയുടെ പ്രസ്താവനയിൽ വ്യക്തമാക്കുന്നത്. ഫ്രാൻസിലെ 32 അവന്യൂ എഫ്ഒസിഎച്ചിലുളള സ്വത്തു വകകളാണ് പിടിച്ചെടുത്തത്. കിങ്ഫിഷർ എയർലൈൻസ് ലിമിറ്റഡിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് മല്യ വൻ തുക വിദേശത്തേക്ക് കടത്തിയതായി ഇ.ഡി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വത്തുവകകൾ പിടിച്ചെടുത്തത്.
കൽപ്പറ്റ: തന്റെ മണ്ഡലമായ വയനാട്ടിൽ ഉൾപ്പെടെ തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായി കോൺഗ്രസ് ഉണ്ടാക്കിയ സഖ്യത്തെ കുറിച്ച് രാഹുൽ ഗാന്ധി മറുപടി പറയണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. രാജ്യത്ത് വിധ്വംസന പ്രവർത്തനം നടത്തുന്ന സംഘടനയുമായി കോൺഗ്രസ് സഖ്യമുണ്ടാക്കുന്നത് ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്ല്യമാണെന്നും കൽപ്പറ്റയിൽ നടന്ന മീറ്റ് ദി പ്രസ് പരിപാടിയിൽ അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയുമായുള്ള യു.ഡി.എഫിന്റെ കൂട്ടുകെട്ടിനെതിരെ ക്രൈസ്തവ സമൂഹത്തിന്റെ ഇടയിൽ ശക്തമായ അമർഷമുണ്ട്. ലോകത്താകെ ക്രിസ്ത്യൻ ദേവാലയങ്ങൾ തകർക്കുകയും കേരളത്തിലടക്കം പെൺകുട്ടികളെ പ്രണയം നടിച്ച് മതംമാറ്റുകയും ചെയ്യുന്ന സംഘടനയുമായാണ് യു.ഡി.എഫ് കൂട്ടുകൂടുന്നത്. വർഗീയ ശക്തികളുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കി രാജ്യതാത്പര്യം ബലി കഴിക്കുന്ന പാർട്ടിയായി കോൺഗ്രസ് മാറി അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ പരസ്യ പ്രചാരണം നാളെ അവസാനിക്കും
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ പരസ്യ പ്രചാരണം നാളെ അവസാനിക്കും. തിരുവനന്തപുരം ജില്ലയില്‍ നാളെ വൈകിട്ട് ആറിന് പരസ്യ പ്രചാരണം അവസാനിപ്പിക്കണമെന്നും കൊവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും പ്രചാരണ വാഹനങ്ങളും കൂട്ടം ചേര്‍ന്നുള്ള കൊട്ടിക്കലാശം ഒഴിവാക്കണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍കൂടിയായ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായാണു കൊട്ടിക്കലാശം ഒഴിവാക്കണമെന്ന നിര്‍ദേശമെന്ന് കളക്ടര്‍ പറഞ്ഞു. ഇതു ലംഘിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കെതിരേ നടപടിയുണ്ടാകും. ജാഥ, ആള്‍ക്കൂട്ടമുണ്ടാക്കുന്ന മറ്റു പരിപാടികള്‍ എന്നിവയും ഇനിയുള്ള രണ്ടു ദിവസങ്ങളില്‍ ഒഴിവാക്കണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. പ്രചാരണ സമയം അവസാനിച്ചാല്‍ പുറത്തുനിന്നു പ്രചാരണത്തിനെത്തിയ രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തകരും വാര്‍ഡിനു പുറത്തു പോകണം. സ്ഥാനാര്‍ത്ഥിയോ ഇലക്ഷന്‍ ഏജന്റോ വാര്‍ഡിനു പുറത്തുനിന്നുള്ള വ്യക്തികളാണെങ്കില്‍ ഇതിന്റെ ആവശ്യമില്ലെന്നും കളക്ടര്‍ പഞ്ഞു. പ്രചാരണം അവസാനഘട്ടത്തിലേക്കെത്തിയതോടെ വാഹന പ്രചാരണ പരിപാടികള്‍ ജില്ലയില്‍ വലിയ തോതില്‍ നടക്കുന്നുണ്ട്. വിവിധ സ്ഥാനാര്‍ഥികളുടെ പ്രചാരണ വാഹനങ്ങള്‍ ജംങ്ഷനുകളിലും മറ്റു പ്രധാന കേന്ദ്രങ്ങളിലും…
മനാമ: ഡിസംബർ 13 ഞായറാഴ്ച മുതൽ അംഗീകൃത ആരോഗ്യ ചട്ടങ്ങൾക്കനുസൃതമായി രാജ്യത്തുടനീളം സലൂണുകൾ നൽകുന്ന നിരവധി അധിക സേവനങ്ങൾ പുനരാരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. സലൂണുകളിലുടനീളമുള്ള ഇനിപ്പറയുന്ന സേവനങ്ങൾ പുനരാരംഭിക്കും: ഫേഷ്യൽ ട്രീറ്റ്‌മെന്റ് ബ്ലോ-ഡ്രൈയിംഗ് സേവനങ്ങളും ഹെയർ ട്രീറ്റ്‌മെൻറുകൾ ത്രെഡിംഗ് സേവനങ്ങൾ ഹെന്ന ആർട്ട് മേക്കപ്പ് അപ്ലിക്കേഷൻ സേവനങ്ങൾ ഐലാഷസ് എക്സ്റ്റൻഷൻ ടാനിംഗ് സർവീസ് ആൻഡ് ടാനിംഗ് ബെഡ്‌സ് ഹെയർ എക്സ്റ്റൻഷനുകൾ വൈറസ് വ്യാപനം ലഘൂകരിക്കുന്നതിനുള്ള രാജ്യത്തിന്റെ ദേശീയ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി എല്ലാ മുൻകരുതൽ ആരോഗ്യ നടപടികളും പാലിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രാലയം വ്യക്തമാക്കി. സജീവമായ കേസുകൾ കുറയ്ക്കുന്നതിന് ലക്ഷ്യമിട്ടുള്ള എല്ലാ മുൻകരുതൽ നടപടികളും പിന്തുടർന്ന് സ്വയം ഉത്തരവാദിത്തത്തിന്റെ പ്രാധാന്യവും കുടുംബത്തെയും സമൂഹത്തെയും സംരക്ഷിക്കുന്നതിനുള്ള സാമൂഹിക ഉത്തരവാദിത്തവും ഉണ്ടായിരിക്കണമെന്ന് മന്ത്രാലയം ആവർത്തിച്ചു.
മനാമ: പതിനാറാമത് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് സ്റ്റഡീസ് (ഐഐഎസ്‌എസ്) പ്രാദേശിക സുരക്ഷാ ഉച്ചകോടി: മനാമ ഡയലോഗ് 2020 ഇന്ന് തുടക്കമാകും. ഇന്ന് മുതൽ ഞായറാഴ്ച വരെ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഉച്ചകോടി ബഹ്‌റൈനിലെ റിറ്റ്‌സ്-കാൾട്ടൺ ഹോട്ടലിലാണ് നടക്കുന്നത്. വ്യക്തിപരമായി പങ്കെടുക്കുന്ന പ്രതിനിധികൾക്ക് പുറമേ, ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള നൂറുകണക്കിന് പേർ വെർച്വൽ പ്ലാറ്റ്ഫോമിലൂടെ സംവാദത്തിൽ പങ്കുചേരും. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഇന്ന് വൈകുന്നേരം ബഹ്‌റൈന്റെ പ്രധാന സുരക്ഷാ ഉച്ചകോടി ഒരു വെർച്വൽ വിലാസത്തിൽ തുറക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ, സുരക്ഷാ സമിതി ഉപദേഷ്ടാക്കൾ, സൈനിക കമ്മാണ്ടർമാർ, രഹസ്യാന്വേഷണ ഏജൻസി തലവന്മാർ തുടങ്ങിയവർ പങ്കെടുക്കും. മിഡിൽ ഈസ്റ്റിലെ ഏറ്റവും ശക്തമായ സുരക്ഷാ വെല്ലുവിളികളെക്കുറിച്ച് ഉച്ചകോടിയിൽ ചർച്ച ചെയ്യും.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486, പാലക്കാട് 447, ആലപ്പുഴ 394, കൊല്ലം 318, തിരുവനന്തപുരം 279, കണ്ണൂര്‍ 275, ഇടുക്കി 216, വയനാട് 180, പത്തനംതിട്ട 163, കാസര്‍ഗോഡ് 146 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 57,456 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.95 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 64,96,210 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 29 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2358 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. For Appointment Click: https://www.kimshealth.org/bahrain/muharraq/ ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 95…
മനാമ :കഴിഞ്ഞ മുപ്പത്തിയഞ്ചു വർഷമായി നാട്ടിൽ പോകുവാൻ ആകാതെ ബഹറിനിൽ കുടുങ്ങിക്കിടന്ന പാലക്കാട് സ്വദേശി ബാലകൃഷ്ണന് നാട്ടിലേക്കു മടങ്ങുവാനുള്ള വഴി തെളിയുന്നു. സംസ്കൃതി ബഹറിൻ ഭാരവാഹികൾ ബാലകൃഷ്ണന്റെ ദയനീയാവസ്ഥ മനസ്സിലാക്കുകയും അവർ അത് ബഹ്‌റൈനിലെ ഇന്ത്യൻ എംബസി , ഇമിഗ്രേഷൻ വിഭാഗം, ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി മുരളീധരൻ എന്നിവരുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തതിന്റെ ഫലമായാണ് അദ്ദേഹത്തിന് യാത്രനുമതിയും മറ്റു രേഖകളും ലഭിച്ചത് . ഈ രേഖകൾ സംസ്കൃതി പ്രസിഡണ്ട് പ്രവീൺ നായർ ബാലകൃഷ്ണന് കൈമാറി . For Appointment Click: https://www.kimshealth.org/bahrain/muharraq/ ഈ ഉദ്യമത്തിൽ മുഖ്യ പങ്ക് വഹിച്ചത് സംസ്കൃതി ബഹ്‌റൈൻ ശബരീശ്വരം വിഭാഗ് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ശ്രീ അനിൽ മടപള്ളിയായിരുന്നു.ശ്രീ ബാലകൃഷ്ണന്റെ ദയനീയാവസ്ഥ അറിഞ്ഞ പല സുമനസുകളും സഹായങ്ങളുമായി മുന്നോട്ട് വന്നിരുന്നു . പാലക്കാട് ആര്ട്ട് ആൻഡ് കൾച്ചറൽ തീയേറ്റർ (PAACT ) അദ്ദേഹത്തിനുള്ള യാത്ര ടിക്കറ്റ് സംഭാവന ചെയ്തു . തന്റെ തിരിച്ചുപോക്കിനു സഹായിച്ച എല്ലാവരോടുമുള്ള നന്ദി ശ്രീ…
ന്യൂഡൽഹി: ലാവലിൻ കേസ് സംബന്ധിച്ച കൂടുതൽ രേഖകൾ നൽകാൻ സാവകാശം വേണമെന്ന് സി.ബി.ഐ വീണ്ടും സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു ഇതേത്തുടർന്ന് കേസ് പരിഗണിക്കുന്നത് ജനുവരി ഏഴിലേക്ക് മാറ്റി. കേസ് തുടർച്ചയായി മാറ്റിവയ്ക്കുന്നതിൽ ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ച് അതൃപ്തി അറിയിച്ചു. ജനുവരി ഏഴിനകം രേഖകൾ സമർപ്പിക്കണമെന്നും സുപ്രീം കോടതി സി.ബി.ഐ അഭിഭാഷകനോട് ആവശ്യപ്പെട്ടു. ഒക്ടോബർ 8നു കേസ് പരിഗണിച്ചപ്പോൾ വിവിധ ഹർജികളുമായി ബന്ധപ്പെട്ട രേഖകളും കോടതിക്കു നൽകാമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചിരുന്നു. ഇവ നൽകാനാണ് സി.ബി.ഐ ഇന്നും കൂടുതൽ സമയം ആവശ്യപ്പെട്ടത്. കേസ് 2017 ഒക്ടോബർ 27നാണ് സുപ്രീം കോടതി ആദ്യം പരിഗണിച്ചത്. തുടർന്ന് 17 തവണ മാറ്റിവച്ചു.
തിരുവനന്തപുരം :തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പ് ദിവസം പ്രാദേശിക അവധി പ്രഖ്യാപിച്ചു.തെരഞ്ഞെടുപ്പ് ദിനമായ ഡിസംബര്‍ എട്ടിനാണ് ജില്ലയിൽ പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസെയാണ് അവധി ഉത്തരവ് പുറപ്പെടുവിച്ചത്. പോളിംഗ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ ഏഴിനും എട്ടിനും അവധിയാണ്. വിതരണ-സ്വീകരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ ആറുമുതല്‍ ഒന്‍പതുവരെ അവധിയായിരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
മനാമ: ഫോർമുല 1 റോളക്സ് സഖീർ ഗ്രാൻഡ് പ്രിക്സിന് ഇന്ന് ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ (ബിഐസി) ആരംഭിക്കും. രാജ്യത്ത് ആദ്യമായി ഇരട്ട തലക്കെട്ടിൽ നടക്കുന്ന ഫോർമുല വണ്ണിന്റെ രണ്ടാമത്തെ മത്സരമാണ് ഇന്ന് ആരംഭിക്കുന്നത്. ഡിസംബർ 4 മുതൽ 6 വരെയാണ് ഫോർമുല 1 റോളക്സ് സഖീർ ഗ്രാൻഡ് പ്രിക്സ്. ഈ സീസണിലെ ഏറ്റവും ഉയർന്ന ലാപ് എണ്ണമായ 87 ലാപ്‌സ് സഖീർ ഗ്രാൻഡ് പ്രിക്സിൽ അവതരിപ്പിക്കും. 2020 എഫ്‌ഐഎ എഫ് 1 ലോക ചാമ്പ്യൻഷിപ്പിന്റെ പതിനാറാമത്തെയും അവസാനത്തെയും റൗണ്ടാണ് ഇന്ന് നടക്കുന്നത്. കഴിഞ്ഞ വാരാന്ത്യത്തിലെ എഫ് 1 ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാൻപ്രിക്സിൽ നിന്ന് വ്യത്യസ്തമായി ട്രാക്ക് ലേഔട്ടായ ബിഐസിയുടെ 3.543 കിലോമീറ്റർ ഔട്ടർ സർക്യൂട്ടിനൊപ്പം റേസിംഗ് നടക്കുന്നത് ഇതാദ്യമാണ്. അതിനാൽ ഇത് ഡ്രൈവർമാർക്ക് ഒരു പുതിയ വെല്ലുവിളിയും ലോകമെമ്പാടുമുള്ള മോട്ടോർസ്പോർട്ട് ആരാധകർക്ക് ഒരു അധിക റേസിംഗ് കാഴ്‌ചയും നൽകും. 90 മിനിറ്റ് ദൈർഘ്യമുള്ള രണ്ട് എഫ് 1 പ്രാക്ടീസ് സെഷനുകളാണ്…
