- കുടുംബ സൗഹൃദ വേദി ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു
- സിംസ് ഓണം മഹോത്സവം – സ്വാഗതസംഘം രൂപീകരിച്ചു
- സുരക്ഷാ പോയിന്റിൽ പൊലീസുകാരെ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു; ഏഷ്യൻ യുവാവ് അറസ്റ്റിൽ
- ഭരണാധികാരികൾക്ക് വിശ്വസ്തതയും കൂറും പ്രഖ്യാപിച്ച് ആർട്ട് ഓഫ് ലിവിംഗ് ബഹ്റൈൻ
- തറിയിൽ നൂൽ നൂറ്റ് മന്ത്രി; ക്രാഫ്റ്റ്സ് വില്ലേജിന്റെ ‘ഗിഫ്റ്റ് എ ട്രഡിഷൻ’ പദ്ധതിക്ക് തുടക്കം
- അദാനി പോർട്സും എം.എസ്.സി ഗ്രൂപ്പും ദീർഘകാല പങ്കാളിത്തം ശക്തിപ്പെടുത്തുന്നു; എം.എസ്.സി യുടെ ടെർമിനൽ വിഭാഗമായ TiL വിഴിഞ്ഞം തുറമുഖത്തിൽ 49% ഓഹരി ഏറ്റെടുക്കും
- മെസി, മംദാനി, ഷാറുഖ് ഖാൻ, എ. ആർ. റഹ്മാൻ, ശ്രേയാ ഘോഷാൽ എന്നിവരെ പൊന്നാനിയിലേക്ക് കൊണ്ടുവരുമെന്ന് കെ പി നൗഷാദലി എംഎല്‍എ
- ശ്രീനാരായണ സമ്മേളനത്തിന് കെ.എച്ച്.എൻ.എയുടെ ഹൃദയം നിറഞ്ഞ ആശംസകളും പൂർണ പിന്തുണയും
Author: News Desk
മനാമ: ഫ്രഞ്ച് കമ്പനിയായ ബ്യൂറോ വെരിറ്റാസിന്റെ കോവിഡ് -19 നെതിരായ ആഗോള ആരോഗ്യ-സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കുന്ന മിഡിൽ ഈസ്റ്റിലെ ആദ്യത്തെ റിഫോംമേഷൻ ഓർഗനൈസേഷനുള്ള അവാർഡ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റിഫോംമേഷൻ ആന്റ് റിഹാബിലിറ്റേഷൻ നേടി. അന്തേവാസികളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി വൈറസ് പടരുന്നതിനെതിരെ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന ആഭ്യന്തരമന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ നിർദേശത്തെ തുടർന്ന് സ്വീകരിച്ച നടപടികളാണ് അന്താരാഷ്ട്ര അവാർഡ് നേടുന്നതിന് കാരണമായത്. പൊതുജനാരോഗ്യ സംരക്ഷണത്തിലും വകുപ്പിന്റെ നവീകരണ, പുനരധിവാസ കേന്ദ്രങ്ങളിലെ അന്തേവാസികൾക്ക് സേവനങ്ങൾ നൽകുന്നതിലും ആഭ്യന്തരമന്ത്രിയുടെ നിർദ്ദേശങ്ങൾക്കും പ്രോത്സാഹനത്തിനും നവീകരണ പുനരധിവാസ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അബ്ദുൾസലാം അൽ ഒറൈഫി നന്ദി അറിയിച്ചു. നവീകരണ, പുനരധിവാസ കേന്ദ്രങ്ങളുടെ എല്ലാ കെട്ടിടങ്ങളും ഡയറക്ടറേറ്റ് പ്രതിദിനം അണുവിമുക്തമാക്കുകയും അന്തേവാസികൾക്ക് മെഡിക്കൽ, ശുചിത്വ ഉപകരണങ്ങൾ നൽകുകയും ചെയ്യുന്നു. എല്ലാ ഗേറ്റുകളിലും താപനില സ്ക്രീനിംഗ് ഉപകരണങ്ങളും നൽകുന്നു. കേന്ദ്രത്തിന് പുറത്തുനിന്നുള്ള എല്ലാവരുടെയും താപനില പരിശോധിക്കുകയും അവർക്ക് ആരോഗ്യ ഉപകരണങ്ങൾ,…
ഹൈദരാബാദ് : ആഫ്റ്റർ ഷേവ് ലോഷൻ കുടിച്ച 40കാരൻ മരിച്ചു. മദ്യം വാങ്ങാൻ പണമില്ലാത്തതിനെ തുടർന്നാണ് ബാർബർ ഷോപ്പ് ജീവനക്കാരനായ യലമഞ്ചിലി ലക്ഷ്മൺ ആണ് ആഫ്റ്റർ ഷേവ് ലോഷൻ കുടിച്ചത്. ബോധരഹിതനായി വീണ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആന്ധ്രപ്രദേശിലെ വിജയവാഡയിലാണ് സംഭവം. ദിവസവും മദ്യപിക്കാറുണ്ടായിരുന്ന ലക്ഷ്മണ് അന്ന് മദ്യം വാങ്ങാൻ പണമുണ്ടായിരുന്നില്ല. ഇതേ തുടർന്നാണ് ഇയാൾ കടയിലെത്തി ആഫ്റ്റർ ഷേവ് ലോഷൻ കുടിച്ചത്. കുടിച്ചയുടൻ പ്രശ്നമൊന്നും തോന്നിയില്ലെങ്കിലും പിന്നീട് ഇയാൾക്ക് ഛർദ്ദിയും വയറുവേദനയും ഉണ്ടാവുകയും കുടുംബാംഗങ്ങൾ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ചികിത്സക്കിടെ ഇയാൾ മരണപ്പെടുകയായിരുന്നു.
കൊച്ചി : കളമശേരിയിൽ എൽഡിഎഫ്-യുഡിഎഫ് സംഘർഷം. കളമശ്ശേരി നഗരസഭയിലെ എട്ടാം വാർഡിലുണ്ടായ സംഘർഷത്തിൽ നാല് യുഡിഎഫ് പ്രവർത്തകർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ഇടപ്പള്ളി എം എ ജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി ഹസൈനാരുടെ നേതൃത്വത്തിൽ യുഡിഎഫ് പ്രവർത്തകരെ മർദിച്ചെന്നാണ് പരാതി. റോക്ക് വെൽ വാർഡ് യുഡിഎഫ് ഇലക്ഷൻ കമ്മിറ്റി ഓഫിസിന് സമീപത്ത് വച്ചായിരുന്നു സംഘർഷം. സംഘർഷത്തിൽ യുഡിഎഫ് പ്രവർത്തകരായ ഹാമിദ് ഹസ്സൻ, സഹൽ അബ്ദുൽ സലാം, ടി. കെ. കോയകുട്ടി ഉൾപ്പെടെ നിരവധി പ്രവർത്തകർക്ക് മർദനമേറ്റു. യുഡിഎഫ് പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചുകൊണ്ട് റോക്ക് വെൽ വാർഡ് യുഡിഎഫ് ഇലക്ഷൻ കമ്മിറ്റി ഓഫിസിന് മുന്നിൽ നിന്ന് പ്രകടനം നടത്തുമെന്ന് പ്രാദേശിക നേതാക്കൾ അറിയിച്ചു.
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട പോളിംഗ് നടന്ന വ്യാഴാഴ്ച വൈകിട്ട് 6.30 വരെ 76 ശതമാനം പേര്‍ വോട്ട ചെയ്തതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. അന്തിമ പോളിംഗ് ശതമാനം പുറത്ത് വന്നിട്ടില്ല. വ്യാഴാഴ്ച വൈകിട്ട് ആറര വരെയുള്ള കണക്കുകള്‍ പ്രകാരം, കോട്ടയം-73.72, എറണാകുളം-76.74, തൃശൂര്‍ -74.58, പാലക്കാട്-77.53, വയനാട്- 79.22 ശതമാനം എന്നിങ്ങനെയാണ് പോളിംഗ് രേഖപ്പെടുത്തിയത്.
ചാവക്കാട്: വോട്ടെടുപ്പിന് പിന്നാലെ ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ചാവക്കാട് പുത്തന്‍ കടപ്പുറത്താണ് സംഭവം. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പുത്തന്‍ കടപ്പുറം സ്വദേശി സലാഹുവിനാണ് പരിക്കേറ്റത്. സലാഹുവിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകീട്ട് 5.30 ഓടെയായിരുന്നു സംഭവം. അക്രമത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 4470 പേർക്ക് കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറം 700, കോഴിക്കോട് 578, എറണാകുളം 555, തൃശൂർ 393, കോട്ടയം 346, കൊല്ലം 305, ആലപ്പുഴ 289, തിരുവനന്തപുരം 282, പാലക്കാട് 212, ഇടുക്കി 200, പത്തനംതിട്ട 200, കണ്ണൂർ 186, വയനാട് 114, കാസർഗോഡ് 110 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.26 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,769 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.47 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 68,08,399 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 77 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3858…
മനാമ: ഫ്യൂച്ചർ ട്രാവൽ എക്സ്പീരിയൻസ് – അപെക്സ് വെർച്വൽ എക്‌സ്‌പോയിൽ ബഹ്‌റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയറിന് ഫൈവ് സ്റ്റാർ മേജർ ഒഫീഷ്യൽ എയർലൈൻ റേറ്റിംഗ് ലഭിച്ചു. ഡിസംബർ 8 നും 9 നും നടന്ന വെർച്വൽ എക്‌സ്‌പോയിലാണ് ഔദ്യോഗിക റേറ്റിംഗ് ബഹുമതി പ്രഖ്യാപിച്ചത്. ഇതിനായി ലോകമെമ്പാടുമുള്ള മികച്ച എയർലൈനുകൾ ഒത്തുചേർന്നു. റേറ്റിംഗ് പ്രോഗ്രാം സർട്ടിഫൈഡ് യാത്രക്കാരുടെ ഫീഡ്‌ബാക്കിനെ അടിസ്ഥാനമാക്കിയുള്ളതാണ്. യാത്രാ അനുഭവവുമായി ബന്ധപ്പെട്ട നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് റേറ്റുചെയ്യുന്നത്. 2019 ൽ ഗൾഫ് എയർ ഫോർ സ്റ്റാർ മേജർ ഒഫീഷ്യൽ എയർലൈൻ റേറ്റിംഗ് നേടിയിരുന്നു. 2020 ൽ എയർലൈൻ അതിന്റെ 70-ാം വാർഷികം ആഘോഷിക്കുന്നതിനാൽ ഈ റേറ്റിംഗ് ഗൾഫ് എയറിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന ഘട്ടത്തിലാണ്. For Appointment Click: https://www.kimshealth.org/bahrain/muharraq/ ലോകത്തെ ഏറ്റവും ഉയർന്ന റേറ്റിംഗുള്ള യാത്രാ-ഓർഗനൈസിംഗ് ആപ്ലിക്കേഷനായ കോൺകുറിൽ നിന്നുള്ള ട്രിപ്പ്ഇറ്റുമായുള്ള അപെക്സിന്റെ പങ്കാളിത്തത്തിലൂടെ ശേഖരിച്ച നിഷ്പക്ഷ, മൂന്നാം കക്ഷി യാത്രക്കാരുടെ ഫീഡ്‌ബാക്കും ഉൾക്കാഴ്ചകളും അടിസ്ഥാനമാക്കിയാണ് അപെക്സ് ഔദ്യോഗിക…
ചെന്നൈ : മസാജ് പാർലറിന്റെ മറവിൽ പെൺവാണിഭം നടത്തിവന്ന റൗഡ് ബേബി സൂര്യ എന്ന പേരിൽ വൈറലായ തമിഴ് ടിക് ടോക്ക് താരം സുബലക്ഷ്മി പോലീസിൻറെ പിടിയിലായി. ഇവരോടൊപ്പം പത്ത് സ്ത്രീകളെയും അറസ്റ്റ് ചെയ്തു. ട്രിച്ചിയിലെ മസാജ് പാർലറുകളെ കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റുകൾ പ്രവർത്തിക്കുന്നതായി പോലീസിന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ ട്രിച്ചി പോലീസ് കമ്മീഷണർ ലോകനാഥന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് സുബലക്ഷ്മി ഉൾപ്പെടെ 11 സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തത്.
മുഹറഖ്: കെ.പി.എ യുടെ ഏരിയ സമ്മേളനങ്ങളുടെ തുടക്കം കുറച്ചു കൊണ്ടു മുഹറഖ് ഏരിയ കമ്മിറ്റിയുടെ സമ്മേളനം മുഹറഖ് അൽ ഒസ്‌റ റെസ്റ്റോറന്റ് ഹാളിൽ വച്ച് നടന്നു . കോവിഡ് പ്രോട്ടോകോൾ നിബന്ധനകൾ പാലിച്ചു കൊണ്ട് സംഘടിപ്പിച്ച സമ്മേളനത്തിൽ മുഹറഖ് ഏരിയയിലെ കൊല്ലം പ്രവാസികൾ പങ്കെടുത്തു. ഏരിയ പ്രസിഡന്റ് ജോസ്‌മോൻ അധ്യക്ഷത വഹിച്ച യോഗം കെ.പി.എ സെക്രട്ടറി കിഷോർ കുമാർ ഉത്‌ഘാടനം ചെയ്തു. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം സംഘടനാ വിഷയവുമായി ബന്ധപ്പെട്ടു മുഖ്യപ്രഭാഷണം നടത്തി. സെൻട്രൽ കമ്മിറ്റി അംഗം ഹരി എസ്. പിള്ള സ്വാഗതവും, സെൻട്രൽ കമ്മിറ്റി അംഗം സജികുമാർ നന്ദിയും അറിയിച്ചു. കെ.പി.എ യില്‍ അംഗങ്ങളാകുന്ന കൊല്ലം പ്രവാസികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് നടപ്പിലാക്കണം എന്നു മുഹറഖ് ഏരിയാ സമ്മേളനം സെന്‍ട്രല്‍ കമ്മിറ്റിയോട് അഭ്യര്‍ഥിച്ചു. ഏരിയ കമ്മറ്റിയുടെ പ്രവർത്തനങ്ങൾക്കു പുതിയ ഉണർവിനും ഭാവി പ്രവർത്തനങ്ങൾ ശക്തി പകരുന്നതിനും വേണ്ടി അൻസർ അബ്ദുല്ലത്തീഫ്, കുരിയാക്കോസ് ചെറിയാൻ, ശ്യാം രാജശേഖരൻ നായർ എന്നിവരെ ഏരിയ എക്സിക്യൂട്ടീവ്സിലേക്ക് ഉള്‍പ്പെടുത്തി. സമ്മേളനത്തിൽ രണ്ടാം ഘട്ട കെ.പി.എ ഐഡി കാർഡ് വിതരണവും നോർക്കയില്‍ …
ന്യൂഡല്‍ഹി: ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് ‘വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ വര്‍ഗീയ കലാപം- വസ്തുതാന്വേഷണ റിപോര്‍ട്ട്’ സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടാണ് പുറത്തിറക്കിയത്. അക്രമത്തിന്റെ തീവ്രതയ്ക്ക് കാരണം അമിത് ഷായുടെ കീഴിലുള്ള ആഭ്യന്തര മന്ത്രാലയത്തിന് പങ്കുണ്ടെന്നും സി.പി.എം ഡല്‍ഹി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ വസ്തുതാറിപോര്‍ട്ടില്‍ പറയുന്നു. For Appointment Click: https://www.kimshealth.org/bahrain/muharraq/ ഡല്‍ഹിയില്‍ ഫെബ്രുവരിയില്‍ സംഭവിച്ചതിനെ കലാപം എന്ന് വിളിക്കുന്നത് തെറ്റാണെന്ന് റിപോര്‍ട്ട് നിഗമനം ചെയ്തു. ‘ഇരുപക്ഷത്തിനും തുല്യപങ്കാളിത്തമുള്ളപ്പോഴാണ് കലാപം എന്ന് വിളിക്കുക. ഇവിടെ ആക്രമണം ഹിന്ദുത്വവാദികളില്‍ നിന്നായിരുന്നു.പോലിസ് ഹിന്ദുത്വ ശക്തികള്‍ക്കൊപ്പം നില്‍ക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോകളുടെയും തെളിവുകള്‍ പുറത്തുവന്നിട്ടുണ്ടെന്നും’ വസ്തുതാന്വേഷണ റിപോര്‍ട്ടിൽ വ്യക്തമാക്കുന്നു.
