- രണ്ടാമത് മർഹും ഉബൈദ് ചങ്ങലീരി സ്മാരക അവാർഡ് എസ് വി ജലീലിന്
- ഒന്നും ഓര്‍മയില്ല: ശബരിമല സ്വർണപ്പാളി കേസിൽ എൻ. വാസു റിമാൻഡിൽ
- യുനെസ്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് ബോര്‍ഡില്‍ ബഹ്റൈന്‍ അംഗത്വം
- അഴിമതിയെ നേരിടാനുള്ള ഒ.ഐ.സി. ഉടമ്പടിക്ക് ബഹ്റൈന്‍ ശൂറ കൗണ്‍സിലിന്റെ അംഗീകാരം
- മനുഷ്യക്കടത്ത്: മൂന്നു വിദേശികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനില്‍ ഹജ്ജ് ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പട്ടിക പ്രസിദ്ധീകരിച്ചു
- ദില്ലി സ്ഫോടനം ഭീകരാക്രമണമെന്ന സൂചന നൽകി പൊലീസ്
- ബഹ്‌റൈനിലെ പുതിയ മാധ്യമ നിയമം: ഉന്നതതല മാധ്യമ യോഗം ചേര്‍ന്നു
Author: News Desk
ഐസിആർഎഫിൻറെ “ദാർസ്റ്റ് ക്വഞ്ചേഴ്സ് 2024″ൻ്റെ എട്ടാമത്തെ ഇവൻ്റ് 2024 ഓഗസ്റ്റ് 24 ശനിയാഴ്ച ടൂബ്ലിയിലെ ഒരു വർക്ക്സൈറ്റിൽ വെച് നടന്നു
മനാമ: ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനുള്ള തൊഴിൽ മന്ത്രാലയത്തിൻ്റെ മുൻകൈയ്‌ക്കൊപ്പം, ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) Thirst-Quenchers 2024 ടീം അതിൻ്റെ വാർഷിക വേനൽക്കാല ബോധവൽക്കരണ പരിപാടി തുടരുന്നു. വേനൽ കാലത്ത് എങ്ങനെ ആരോഗ്യകരവും സുരക്ഷിതവുമായ ദിനചര്യകൾ തുടർന്നുപാകുന്നതിനെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കുക എന്നതാണ് ഈ പരിപാടിയുടെ പ്രാഥമിക ലക്ഷ്യം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ, ICRF തൊഴിലാളികൾക്ക് അവരുടെ ജോലിസ്ഥലത്ത് ചെന്ന് കുപ്പിവെള്ളം, ലാബാൻ , പഴങ്ങൾ എന്നിവ വിതരണം ചെയ്യുന്നു, ഇത് കടുത്ത വേനൽച്ചൂട് ഏറ്റവും കൂടുതൽ ബാധിക്കുന്നവരെ ലക്ഷ്യം വച്ചാണ്. ഇത്തവണ ഏകദേശം 300 തൊഴിലാളികൾക്ക് വെള്ളക്കുപ്പികൾ, ജ്യൂസ്, ഓറഞ്ച്, ആപ്പിൾ , പഴം എന്നിവ കൊടുത്തു . കൂടാതെ അത്യാവശ്യ ഘട്ടങ്ങളിൽ വിളിക്കേണ്ട നമ്പർ ഉൾപ്പെടുന്ന ഫ്ലയേഴ്സും കൊടുത്തു . തൊഴിൽ മന്ത്രാലയത്തിലെ സീനിയർ ഒക്യുപേഷണൽ സേഫ്റ്റി എഞ്ചിനീയർ ഹുസൈൻ അൽ ഹുസൈനി, എൽഎംആർഎയിലെ പബ്ലിക് റിലേഷൻസ് സ്പെഷ്യലിസ്റ്റ് സൈനബ് അക്ബർ ഹജീഹ്,…
മുഖ്യമന്ത്രിക്കും സജി ചെറിയാനും പരാതി നൽകിയിരുന്നു; രഞ്ജിത്ത് ഇതിഹാസമെന്ന് മന്ത്രിയുടെ മറുപടി: വിനയൻ
കൊച്ചി: ആരോപണങ്ങള്‍ വരുമ്പോള്‍ സ്ഥാനം ഒഴിഞ്ഞു മാറി നിന്ന് അന്വേഷണം നേരിടുക എന്നതാണ് ഏറ്റവും അഭികാമ്യം. പുരസ്കാര ദാനവുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തിന് മുന്‍പ് താന്‍ അദ്ദേഹത്തിനെതിരെ പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രിക്കും സാംസ്കാരിക വകുപ്പ് മന്ത്രിക്കും പരാതി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അന്ന് രഞ്ജിത്ത് ഇതിഹാസമാണെന്ന് പറഞ്ഞു സാംസ്കാരിക മന്ത്രി ആ പരാതി തള്ളിക്കളയുകയാണ് ചെയ്തത്. ലൈംഗികാരോപണത്തെ തുടര്‍ന്ന് ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് സംവിധായകന്‍ രഞ്ജിത്ത് രാജിവെച്ചത് നല്ലകാര്യമെന്ന് സംവിധായകന്‍ വിനയന്‍. നടപടി അനിവാര്യമായിരുന്നുവെന്നും അഗ്നിശുദ്ധി നടത്തി രഞ്ജിത്ത് തിരികെ വരട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു. എന്തു ശുദ്ധിവരുത്തിയാലും ഒരു കാര്യമുണ്ട് സിനിമയുടെ പുരസ്കാര നിര്‍ണയത്തില്‍ അധ്യക്ഷന്‍ തെറ്റായ തീരുമാനങ്ങള്‍ എടുത്തുവെന്ന അദ്ദേഹത്തിനെതിരായ പരാതി ഇപ്പോഴും നിലവിലുണ്ടെന്നും വിനയന്‍ പറഞ്ഞു.
മനാമ: ഐ.വൈ.സി.സി മനാമ ഏരിയ പ്രസിഡന്റ് റാസിബ് വേളത്തിന്റ അധ്യക്ഷതയിൽ ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് ഉദ്ഘാടനം നിർവ്വഹിച്ചു.വയനാട് ദുരിത ബാധിതർക്ക് സഹായകമാവുന്ന ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ദുരിത ബാധിതർക്ക് ഉപജീവനത്തിനു സഹായകരമാവുന്ന ഓട്ടോറിക്ഷ വിതരണ പദ്ധതിക്കും , തുടർന്നുള്ള വയനാട് അതിജീവന പദ്ധതികൾക്കും മനാമ ഏരിയ കമ്മിറ്റിയുടെ പിന്തുണ അദ്ദേഹം അഭ്യർത്ഥിച്ചു. സാമൂഹിക നന്മക്ക് സമർപ്പിത യുവത്വം എന്ന ഐ.വൈ.സി.സി ആപ്താ വാക്യം മുറുകെ പിടിച്ചു മുന്നോട്ടു പോയി, കഷ്ട്ടത അനുഭവിക്കുന്നവർക്ക് താങ്ങാവാൻ നാം ഓരോരുത്തർക്കും സാധിക്കട്ടെ എന്ന് ഉത്ഘാടന പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. യങ് ഇന്ത്യ എന്ന പേരിൽ മനാമ കുക്ക് മീൽ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി മൗന പ്രാർത്ഥനയോടെയാണ് തുടക്കം കുറിച്ചത്. ഐ.വൈ.സി.സി ബഹ്‌റൈൻ ഇന്റെർണൽ ഓഡിറ്റർ ജയഫർ അലി വെള്ളങ്ങര ഇന്ത്യൻ യൂത്ത് കോൺഗ്രസും, ബഹ്‌റൈൻ ഐ.വൈ.സി.സി യും എന്ന വിഷയത്തിൽ…
വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചു; ഇടതുപക്ഷത്തിന്റെ രാഷ്ട്രീയവും മനസും സ്ത്രീപക്ഷമാണ്; സജി ചെറിയാൻ
തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിന്റെ രാജി സ്വീകരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. താൻ ഇന്നലെ പറയാത്ത പല കാര്യങ്ങളും ചില മാദ്ധ്യമങ്ങൾ വളച്ചൊടിച്ചെന്നും മന്ത്രി കൂട്ടിച്ചേർത്തു. ‘സ്ത്രീ വിരുദ്ധനാണ് ഞാന്നെന്ന് പല മാദ്ധ്യമങ്ങളും എഴുതി. എനിക്ക് മൂന്ന് പെൺകുട്ടികളാണ്. എന്റെ വീട്ടിൽ ഭാര്യയും അമ്മയും ഉണ്ട്. സ്ത്രീകൾക്ക് എതിരെ വരുന്ന ഏത് നീക്കത്തെയും ശക്തമായി ചെറുക്കുന്ന ആളാണ് ഞാൻ. ഞാൻ പറഞ്ഞ കാര്യത്തെക്കുറിച്ച് വളരെ മോശമായാണ് ഇന്നലെ ഒരാൾ സംസാരിച്ചത്. സർക്കാർ ഇരയ്‌ക്കൊപ്പമാണ്. വേട്ടക്കാർക്കൊപ്പമല്ല. ഇക്കാര്യത്തിൽ ആരെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ പരാതി ലഭിച്ചാൽ നിയമപരമായ നടപടി സ്വീകരിക്കും. രഞ്ജിത്ത് കത്ത് അയച്ചാൽ രാജി സർക്കാർ അംഗീകരിക്കും. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയവും മനസും സ്ത്രീപക്ഷമാണ്. ഞാൻ പറയാത്ത കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിച്ചു. അത് കൊണ്ട് മാദ്ധ്യമങ്ങളോട് സംസാരിക്കാൻ പേടിയാണ്’,- സജി ചെറിയാൻ വ്യക്തമാക്കി. രഞ്ജിത്ത് ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരനാണെന്നും രേഖാമൂലം പരാതി തന്നാൽ മാത്രമേ കേസെടുക്കാൻ പറ്റൂ എന്നും, ഒരു റിപ്പോർട്ടിന്റെയോ ആരോപണത്തിന്റെയോ പേരിൽ…
തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനം ഒഴിഞ്ഞതോടെ പകരം നടൻ പ്രേംകുമാർ താൽക്കാലികമായി സ്ഥാനം ഏറ്റെടുത്തേക്കുമെന്ന് സൂചന. അക്കാഡമിയുടെ വൈസ് ചെയർമാനാണ് പ്രേംകുമാർ. 2022ൽ ബീനാ പോൾ സ്ഥാനം ഒഴിഞ്ഞപ്പോഴാണ് പ്രേം കുമാർ വൈസ് ചെയർമാനായി ചുമതല ഏറ്റത്.ബംഗാളി നടി ശ്രീലേഖ മിത്രയുടെ ലൈംഗികാരോപണത്തെത്തുടർന്നാണ് സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്തു നിന്ന് രാജിവച്ചത്. അൽപം മുൻപ് അദ്ദേഹം സർക്കാരിന് രാജിക്കത്ത് കൈമാറി. ഇന്നോ നാളെയോ രാജി വയ്ക്കുമെന്ന് ചലച്ചിത്ര അക്കാഡമി അംഗങ്ങളെ മുൻപ് രഞ്‌ജിത്ത് അറിയിച്ചിരുന്നു. 2009ൽ ‘പാലേരിമാണിക്യം’ സിനിമയുടെ ഒഡീഷനിടെ രഞ്ജിത്തിൽ നിന്ന് നേരിട്ട ദുരനുഭവം സി.പി.എം ആക്ടിവിസ്റ്റ് കൂടിയായ നടി കഴിഞ്ഞദിവസം തുറന്നുപറഞ്ഞിരുന്നു. ‘അകലെ” ചിത്രത്തിലെ അഭിനയം കണ്ടിട്ടാണ് പാലേരി മാണിക്യത്തലേക്ക് വിളിച്ചത്. കൊച്ചിയിലെ ഹോട്ടലിലായിരുന്നു ഒഡീഷൻ.സംവിധായകൻ രഞ്ജിത്തിനെ രാവിലെ കണ്ടു. ഫോട്ടോഷൂട്ട് നടന്നു. വൈകിട്ട് പ്രതിഫലം, കഥാപാത്രം തുടങ്ങിയവയെ സംസാരിക്കുന്നതിനിടെയാണ് മോശം അനുഭവമുണ്ടായത്. അടുത്തേക്കു വന്ന് ആദ്യം വളകളിൽ തൊട്ടു. മുടിയിൽ…
തിരുവനന്തപുരം: രഞ്ജിത്തിനെതിരെ നിയമനടപടിക്കില്ലെന്നും രാജിവെച്ചതിലൂടെ ചെയ്ത തെറ്റ് സമ്മതിക്കുകയാണെന്നും ബംഗാളി നടി ശ്രീലേഖ മിത്ര. ഇനിയെങ്കിലും സ്ത്രീകള്‍ സ്വന്തം ശക്തി തിരിച്ചറിയണം. അതിക്രമം നടന്നിട്ടില്ല. സമീപിച്ചത് മോശം സമീപനത്തോടെയാണ്. പെരുമാറ്റമാണ് ശരിയാവാത്തതെന്നും നടി പ്രതികരിച്ചു. കേസെടുക്കുന്ന കാര്യത്തില്‍ കേരള പൊലീസ് തങ്ങളെ ബന്ധപ്പെട്ടിട്ടില്ല. പൊലീസ് സമീപിച്ചാല്‍ നടപടികളോട് സഹകരിക്കുമെന്നും നിയമ സഹായം നല്‍കാന്‍ ഏറെപ്പേര്‍ ഇന്നലെ സമീപിച്ചിരുന്നുവെന്നും ശ്രീലേഖ പറഞ്ഞു. ഒരു രഞ്ജിത്ത് മാത്രമല്ല, നിരവധിപ്പേരുണ്ട്. രാജിയില്‍ ദുഃഖവും സന്തോഷവും ഇല്ല. ഇത് അവസാനിക്കാത്ത പോരാട്ടമാണ്. ഒറ്റരാത്രികൊണ്ട്ഒന്നും മാറ്റാന്‍ കഴിയില്ല. ധൈര്യത്തോടെ സംസാരിക്കുന്ന പെണ്‍കുട്ടികള്‍ക്ക് പിന്തുണ ലഭിക്കാറില്ല. ഇത് വളരെ പ്രധാനപ്പെട്ട സമയം. എല്ലാം പുറത്തുവരട്ടെയെന്നും ശ്രീലേഖ മിത്ര പറഞ്ഞു. രഞ്ജിത്ത് നാഷണല്‍ അവാര്‍ഡ് നേടിയ ഡയറക്ടര്‍ തന്നെയാണ്. അതിന് സംശയമില്ല. ഇതൊന്നും ഒരാളോട് മോശമായി പെരുമാറാനുള്ള കാരണമല്ല. നിരവധി പേര്‍ക്ക് ലൈംഗിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ട്, ഇത് ബംഗാളി, ബോളിവുഡ് തുടങ്ങി എല്ലായിടത്തുമുണ്ട്. ഞാന്‍ മനുഷ്യര്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. ഒരു…
തിരുവനന്തപുരം: നടൻ സിദ്ധിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചതിനു പിന്നാലെ സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു. അപമര്യാദയായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് രാജിവെക്കുന്നതായി അദ്ദേഹം സർക്കാരിനെ അറിയിച്ചത്. രഞ്ജിത്ത് രാജിവെക്കണമെന്ന് വിവിധ കോണുകളിൽനിന്ന് ആവശ്യമുയർന്നിരുന്നു. വയനാട്ടിലെ വീട്ടിൽ താമസിക്കുകയായിരുന്ന രഞ്ജിത്ത് ഔദ്യോഗിക വാഹനത്തിലെ ബോർഡ് മാറ്റിയാണ് ഇന്നലെ കോഴിക്കോട്ടെ വസതിയിലേക്കു പോയത്. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ സർക്കാർ രഞ്ജിത്തിനെ സംരക്ഷിക്കരുതെന്ന അഭിപ്രായം ഇടതു മുന്നണിയിൽ തന്നെ ഉയർന്നിരുന്നു. എന്നാൽ, സാംസ്കാരിക മന്ത്രി സജി ചെറിയാൻ രഞ്ജിത്തിനെ പിന്തുണയ്ക്കുകയായിരുന്നു. വിമർശനം കടുത്തതോടെ സർക്കാർ കേന്ദ്രങ്ങൾ രഞ്ജിത്തുമായി സംസാരിച്ചു. പിന്നാലെ രാജിസന്നദ്ധത രഞ്ജിത്ത് അവരെ അറിയിച്ചു. സിദ്ധിഖ് രാജിവച്ചതോടെ രഞ്ജിത്തും രാജിക്കത്ത് സർക്കാരിന് കൈമാറി. ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടും രഞ്ജിത്തിനെതിരെ നേരത്തെ വിമർശനം ഉയർന്നിരുന്നു. പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ…
കൊച്ചി: നടിയുടെ പീഡനാരോപണത്തെ തുടർന്ന് അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നടൻ സിദ്ധിഖ് രാജിവെച്ചു. അമ്മ പ്രസിഡന്റ് മോഹൻലാലിന് സിദ്ധിഖ് ഇമെയിലായി രാജിക്കത്തയച്ചു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സ്വമേധയാ രാജിവെക്കുന്നു എന്നാണ് രാജിക്കത്തിലുള്ളത്. ആരോപണങ്ങളുയരുന്ന സാഹചര്യത്തിൽ സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് സിദ്ധിഖ് അടുപ്പമുള്ളവരെ അറിയിച്ചു. നിലവിൽ ഊട്ടിയിലാണ് സിദ്ധിഖ് ഉള്ളത്. സിദ്ധിഖിൽനിന്ന് വർഷങ്ങൾക്കു മുമ്പ് ലൈംഗികാതിക്രമം നേരിട്ടെന്ന് വെളിപ്പെടുത്തി യുവനടി രേവതി സമ്പത്ത് ഇന്നലെ രംഗത്തെത്തിയിരുന്നു. പല സുഹൃത്തുക്കൾക്കും സിദ്ധിഖിൽനിന്ന് ഇതേ അനുഭവമുണ്ടായിട്ടുണ്ടെന്നും അവർ പറഞ്ഞിരുന്നു.
മനാമ: ബഹ്‌റൈനിലെ സമുദ്രാതിർത്തിക്കുള്ളിലെ വടക്കൻ മറൈൻ ഏരിയയിൽ അഞ്ച് ബഹ്‌റൈൻ മത്സ്യബന്ധനക്കപ്പലുകൾ സായുധ കൊള്ളയ്‌ക്ക് വിധേയമായതായി കോസ്റ്റ് ഗാർഡ് റിപ്പോർട്ട് ചെയ്തു. ദിയാർ അൽ മുഹറഖിൽ നിന്ന് 33 നോട്ടിക്കൽ മൈൽ അകലെയാണ് കൊള്ള നടന്നത്. ഭീഷണിപ്പെടുത്തി ഇലക്‌ട്രോണിക് ഉപകരണങ്ങളും വ്യക്തിഗത സാധനങ്ങളും മീൻപിടിത്ത ഉപകരണങ്ങളും മത്സ്യങ്ങളും മോഷ്ടാക്കൾ അപഹരിച്ചു. കോസ്റ്റ് ഗാർഡ് ഉടൻ തന്നെ ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് സുരക്ഷയും നിയമ നടപടികളും ആരംഭിക്കുകയും സംഭവത്തെക്കുറിച്ച് പബ്ലിക് പ്രോസിക്യൂഷനെ അറിയിക്കുകയും ചെയ്തു.
കൊച്ചി: താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സിദ്ദിഖിനെതിരെ ഗുരുതര ലൈംഗിക പീഡന ആരോപണവുമായി നടി രേവതി സമ്പത്ത്. ടെലിവിഷൻ ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങളിലാണ് മോഡൽ കൂടിയായ രേവതി ആരോപണങ്ങൾ ഉന്നയിച്ചത്. സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയെന്നും ചെറിയ പ്രായത്തിലാണ് ദുരനുഭവം ഉണ്ടായതെന്നും നടി പറഞ്ഞു. 2016ൽ 21 വയസുള്ളപ്പോൾ മകൻ അഭിനയിക്കുന്ന തമിഴ് സിനിമയിൽ അവസരം തരാമെന്ന് പറഞ്ഞ് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ മുറിയിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനം. അഡ്ജസ്റ്റ്മെന്റിന് തയ്യാറാണോ എന്ന് ചോദിച്ചു. എതിർത്തപ്പോൾ അടിക്കുകയും തൊഴിക്കുകയും ചെയ്തു. തുടർന്ന് ബലാത്കാരം ചെയ്തതായാണ് വെളിപ്പെടുത്തൽ.’തന്നെക്കുറിച്ച് ആരോടു പറഞ്ഞാലും വിശ്വസിക്കില്ലെന്നും സിനിമയിൽ അവസരം ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തി. ഫേസ് ബുക്കിൽ 2019ൽ പീഡനവിവരം വെളിപ്പെടുത്തിയപ്പോൾ സൈബർ ആക്രമണം നേരിട്ടു. പ്ളസ് ടു കഴിഞ്ഞ് മോഡലിംഗിൽ ശ്രദ്ധിക്കുമ്പോഴാണ് സിദ്ദിഖിനെ പരിചയപ്പെട്ടത്. മോളെ.. എന്ന് വിളിച്ചാണ് സമീപിച്ചത്. ഒരിക്കലും ഇദ്ദേഹം ഇങ്ങനെ പെരുമാറുമെന്ന് കരുതിയില്ല. നിള തിയേറ്ററിൽ ‘സുഖമായിരിക്കട്ടേ” എന്ന സിനിമാ പ്രിവ്യൂവിന് ക്ഷണിച്ചുവരുത്തിയ…
