Author: News Desk

ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയുടെ ഏറ്റവും വിശ്വസ്‌ത ബഹിരാകാശ വിക്ഷേപണ വാഹനം എന്നറിയപ്പെടുന്ന പിഎസ്എൽവിയുടെ ചരിത്രത്തില്‍ ഇതാദ്യമായി തുടര്‍ച്ചയായ തിരിച്ചടി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡിൽ നിന്ന് ഇന്ന് രാവിലെ 10.17-ന് ബഹിരാകാശത്തേക്ക് കുതിച്ച പിഎസ്എല്‍വി-സി62 റോക്കറ്റ് വിക്ഷേപണം മൂന്നാംഘട്ടത്തില്‍ അനിശ്ചിതത്വത്തിലാവുകയായിരുന്നു. 2025 മേയ് മാസം നടന്ന പിഎസ്എല്‍വിയുടെ കഴിഞ്ഞ വിക്ഷേപണവും പരാജയമായിരുന്നു. ഇന്നത്തെ ദൗത്യത്തില്‍ ‘അന്വേഷ’ ഉപഗ്രഹം അടക്കമുള്ള 16 പേലോഡുകള്‍ വിജയകരമായി വിന്യസിക്കാന്‍ കഴിഞ്ഞോ എന്ന് ഇസ്രോ സ്ഥിരീകരിച്ചിട്ടില്ല. പിഎസ്എൽവിക്ക് തുടര്‍ പരാജയം തുടര്‍ച്ചയായ രണ്ടാം വിക്ഷേപണത്തിലാണ് ഐഎസ്ആര്‍ഒയുടെ പിഎസ്എൽവി റോക്കറ്റ് തിരിച്ചടി നേരിടുന്നത്. ഇന്ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചുയര്‍ന്നതിന് പിന്നാലെ റോക്കറ്റിന്‍റെ മൂന്നാം ഭാഗം വേര്‍പ്പെട്ട ശേഷമായിരുന്നു സാങ്കേതിക പ്രശ്‌നം ഉടലെടുത്തത്. ഇതോടെ റോക്കറ്റിന്‍റെ സഞ്ചാരപാത മാറിയെന്നും ഇസ്രോ ചെയര്‍മാന്‍ ഡോ. വി നാരായണന്‍ അറിയിച്ചു. റോക്കറ്റില്‍ നിന്നുള്ള ഡാറ്റ വിശകലനം ചെയ്യുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പഠിച്ച ശേഷം പുറത്തുവിടുമെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍റെ വാക്കുകളിലുണ്ട്.…

Read More

തിരുവനന്തപുരം: പിഎസ്എൽവി സി 62 വിക്ഷേപണം നാളെ നടക്കും. രാവിലെ 10.17ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നാണ് ദൗത്യം. 2026ലെ ആദ്യ വിക്ഷേപണ ദൗത്യത്തിനാണ് ഇസ്രോ സജ്ജമായിരിക്കുന്നത്. 2025 മേയിലെ പരാജയശേഷമുള്ള പിഎസ്എൽവിയുടെ തിരിച്ചുവരവാണിത്. ഇഒഎസ് എൻ വൺ അന്വേഷയടക്കം പതിനാറ് പേ ലോഡുകളാണ് ഈ ദൗത്യത്തിലൂടെ ബഹിരാകാശത്തേക്ക് അയക്കുന്നത്. ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് വഴിയുള്ള വാണിജ്യ വിക്ഷേപണമെന്ന് പറയുമ്പോഴും അന്വേഷ ഒരു തന്ത്രപ്രധാന ഉപഗ്രഹമാണ്. ഹൈപ്പർസ്പെക്ട്രൽ ഇമേജിങ്ങ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഉപഗ്രഹം ഭൗമ നിരീക്ഷണത്തിൽ മുതൽക്കൂട്ടാകും. അന്വേഷയ്ക്ക് പുറമേയുള്ള പതിനഞ്ച് പേലോഡുകളിൽ യുകെ, ബ്രസീൽ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുമുള്ള ചെറു ഉപഗ്രഹങ്ങളും, ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ പരീക്ഷണങ്ങളുമുണ്ട്. ബഹിരാകാശത്ത് ചെന്ന ശേഷം തിരികെ ഭൂമിയിലേക്ക് വരുന്ന സ്പാനിഷ് സ്റ്റാർട്ടപ്പായ ഓർബിറ്റൽ പാരഡൈമിന്‍റെ കിഡ് ആണ് മറ്റൊരു ശ്രദ്ധേയ പേലോഡ്. ഇന്ത്യൻ കമ്പനിയായ ഓർബിറ്റ് എയിഡിന്‍റെ ആയുൽസാറ്റ് എന്നൊരു ചെറു ഉപഗ്രഹവും ദൗത്യത്തിന്‍റെ ഭാഗമാണ്. ബഹിരാകാശത്ത് വെച്ച്…

Read More

മനാമ: ഡിപി വേൾഡ് ഐസിസി പുരുഷ ടി20 ലോകകപ്പ് ട്രോഫിക്ക് ഇന്ത്യൻ സ്‌കൂളിൽ ഉജ്വല സ്വീകരണം. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ആവേശവും പ്രചോദനവും ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ (ഐഎസ്ബി) ക്യാമ്പസിലെ വിദ്യാർത്ഥികളിൽ പകർന്നു നൽകിയായിരുന്നു ഇന്ന് രാവിലെ നടന്ന പര്യടനം. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലുമായി (ഐസിസി) സഹകരിച്ച് ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷൻ (ബിസിഎഫ്) സംഘടിപ്പിച്ച ഈ സംരംഭം, അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ആവേശം നാടെങ്ങും അലയടിക്കാനും പുതു തലമുറയിലെ കളിക്കാരെയും ആരാധകരെയും പ്രചോദിപ്പിക്കാനും ലക്ഷ്യമിടുന്നു. പ്രോജക്ട് ലീഡ് ജോസഫ് മാർട്ടസും ബിസിഎഫ് എക്സിക്യൂട്ടീവുകളും അടങ്ങുന്ന സന്ദർശക സംഘത്തെ സ്‌കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്‌പോർട്‌സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, പ്രോജക്ട് ആൻഡ് മെയിന്റനൻസ് അംഗം മിഥുൻ മോഹൻ, സ്‌കൂൾ അംഗം ബിജു ജോർജ് , പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ…

Read More

ന്യൂഡൽഹി: ഇന്ത്യക്കെതിരെ വിനാശകരമായ ആക്രമണങ്ങൾ നടത്താൻ ആയിരക്കണക്കിന് ചാവേറുകൾ സജ്ജമാണെന്ന ഭീഷണിയുമായി ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ. യുഎൻ ഭീകരനായി പ്രഖ്യാപിച്ച അസ്ഹറിന്റേതെന്ന് കരുതപ്പെടുന്ന ഒരു ഓഡിയോ സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഏത് നിമിഷവും ഇന്ത്യയിലേക്ക് അതിക്രമിച്ചു കയറാൻ തന്റെ പക്കൽ വൻ സൈന്യമുണ്ടെന്നാണ് ഇയാൾ അവകാശപ്പെടുന്നത്. പുറത്തുവന്ന ഓഡിയോ റെക്കോർഡിംഗിൽ മസൂദ് അസ്ഹർ പറയുന്നത്, ചാവേറുകൾ ഒന്നോ രണ്ടോ നൂറോ അല്ല, ആയിരത്തിലധികം പേർ തയ്യാറായി നിൽക്കുകയാണ്. ഇവരുടെ യഥാർത്ഥ എണ്ണം ഞാൻ വെളിപ്പെടുത്തിയാൽ ലോകമാധ്യമങ്ങളിൽ നാളെ വലിയ കോളിളക്കം തന്നെയുണ്ടാകും. രക്തസാക്ഷിത്വം വരിക്കാൻ തയ്യാറായി നിൽക്കുന്ന ഇവരെ തടഞ്ഞുനിർത്താൻ എനിക്ക് ബുദ്ധിമുട്ടാണ് എന്നായിരുന്നു സന്ദേശത്തിലെ ഉള്ളടക്കം. മസൂദ് അസ്ഹർ ഏറെ കാലമായി പാകിസ്ഥാൻ കേന്ദ്രീകരിച്ചാണ് ഇന്ത്യക്കെതിരായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എന്നാൽ ഈ ഓഡിയോ സന്ദേശത്തിന്റെ ആധികാരികതയോ തീയതിയോ സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. 2019-ന് ശേഷം പരസ്യവേദികളിൽ പ്രത്യക്ഷപ്പെടാത്ത അസ്ഹർ, ഒളിവിൽ ഇരുന്നാണ് ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത്. ഏപ്രിൽ…

Read More

മനാമ: ബഹ്‌റൈനിലെ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താൻ സ്ഥാപിച്ച സ്മാർട്ട് കാമറകൾ പ്രവർത്തനം ആരംഭിച്ചതായി ഓർമ്മപ്പെടുത്തി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. നിരവധി നിയമലംഘനങ്ങളുടെ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പങ്ക് വെച്ച് കൊണ്ടാണ് ജനങ്ങൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വാഹനമോടിക്കുന്നവർ നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇതുവരെ ബഹ്‌റൈനിലെ വിവിധ ഇടങ്ങളിൽ 500 അത്യാധുനിക സ്മാർട്ട് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഗതാഗതനിയമലംഘനങ്ങൾ കണ്ടെത്താൻ കഴിവുള്ള കാമറകളാണ് ഇവ. ഇതിലൂടെ ട്രാഫിക് നിയമങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും പൊതുസുരക്ഷ വർധിപ്പിക്കാനും കഴിയുമെന്നാണ് അധികൃതർ പറയുന്നത്. സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക,റെഡ് ലൈറ്റ് മുറിച്ചുകടക്കുക, അമിത വേഗത്തിൽ വാഹനമോടിക്കുക തുടങ്ങിയ വിവിധ നിയമലംഘനങ്ങൾ ഈ കാമറകളിലൂടെ കണ്ടെത്താൻ കഴിയും. നിയമലംഘനം കണ്ടെത്തിയാൽ മിനിറ്റുകൾക്കുള്ളിൽ നടപടികളുണ്ടാകും. അടുത്തിടെ ബഹ്‌റൈനിൽ റോഡ് നിയമങ്ങൾ പുതുക്കിയിരുന്നു. നിയമലംഘകർക്ക് കനത്ത പിഴ ശിക്ഷയാണ് പുതിയ നിയമത്തിൽ ഉള്ളത്.

Read More

നിവിൻ പോളി നായകനായി വന്ന ചിത്രമാണ് സര്‍വ്വം മായ. സമീപ കാലത്ത് ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം നടത്താൻ നിവിൻ പോളിക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ നിവിൻ പോളി തന്റെ സ്വാഭാവികമായ ട്രാക്കിലേക്ക് തിരിച്ചെത്തി എന്നതാണ് സര്‍വം മായയ്‍ക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ 125.4 കോടി നേടി വമ്പൻ തിരിച്ചുവരാണ് നിവിൻ പോളി സര്വം മായയിലൂടെ നടത്തിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് മാത്രം 62.15 കോടി നെറ്റ് നേടിയിരിക്കുകയാണ് സര്‍വം മായ എന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക് റിപ്പോര്‍‌ട്ട് ചെയ്യുന്നത്. ഋഷഭ് ഷെട്ടിയുടെ കാന്താരയടക്കമാണ് ഇതിനകം സര്‍വ്വം മായ കേരളത്തില്‍ മറികടന്നിരിക്കുന്നത്. ഋഷഭ് ഷെട്ടിയുടെ കാന്താര 45.31 കോടിയാണ് മലയാളം നെറ്റ് കളക്ഷനായി ആകെ നേടിയത്. വിദേശത്തും സര്‍വ്വം മായ 50 കോടി എന്ന മാന്ത്രിക സംഖ്യ പിന്നിട്ടിരിക്കുകയാണ്. ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ അഖിൽ സത്യൻ ഒരുക്കുന്ന ഈ ചിത്രത്തിൽ നിവിൻ പോളിയെ ആരാധകർ…

Read More

തിരുവനന്തപുരം: ‘കേരളത്തിനൊരു ബി ജെ പി മുഖ്യമന്ത്രി’ എന്നതാണ് പാർട്ടിയുടെ അടുത്ത പ്രധാന ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. ചരിത്ര വിജയം നേടി തിരുവനന്തപുരം കോർപ്പറേഷനിൽ അധികാരം പിടിച്ചതിൽ അഭിനന്ദനം അറിയിച്ചുകൊണ്ടാണ് ഷാ, അടുത്ത ലക്ഷ്യം പ്രഖ്യാപിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ബി ജെ പി പ്രതിനിധികളെ അഭിസംബോധന ചെയ്തുകൊണ്ട് ‘മിഷൻ 2026’ ഷാ അവതരിപ്പിച്ചു. ഇന്ന് തലസ്ഥാന നഗരിയിൽ ബി ജെ പി മേയർ ഉണ്ടെങ്കിൽ, നാളെ കേരളത്തിൽ ബി ജെ പി മുഖ്യമന്ത്രി ഉണ്ടാകുമെന്നും അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു. വികസിത കേരളം യാഥാർത്ഥ്യമാകണമെങ്കിൽ ബി ജെ പി അധികാരത്തിൽ വരണമെന്നും അഴിമതിയുടെ കാര്യത്തിൽ എൽ ഡി എഫും യു ഡി എഫും തമ്മിൽ ‘മാച്ച് ഫിക്സിംഗ്’ ആണ് നടക്കുന്നതെന്നും ഷാ അഭിപ്രായപ്പെട്ടു. ശബരിമല കേസ് സിബിഐക്ക് വിടാൻ വെല്ലുവിളി ശബരിമല സ്വർണ്ണക്കൊള്ള കേസ് ഉയർത്തിക്കാട്ടി സംസ്ഥാന സർക്കാരിനെ അമിത് ഷാ കടുത്ത ഭാഷയിൽ വിമർശിച്ചു.…

Read More

മനാമ: ബഹ്‌റൈനില്‍ കഴിഞ്ഞ വര്‍ഷം പ്രത്യേകത ദത്തെടുക്കല്‍ പരിപാടിയുടെ ഫലമായി ദത്തെടുക്കപ്പെട്ടത് 500ലധികം ജീവികള്‍.ബുദയ്യയിലെ ഡോഗ്‌സ് കെയര്‍ സൊസൈറ്റിയും ബഹ്‌റൈന്‍ വേള്‍ഡ് ഫോര്‍ ആനിമല്‍സും ചേര്‍ന്ന് നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് 258 നായ്ക്കളും 175 പൂച്ചകളും 85 പക്ഷികളും ദത്തെടുക്കപ്പെട്ടത്. കൂടാതെ നായ്ക്കള്‍ക്കും പൂച്ചകള്‍ക്കുമായി പരിപാലന കേന്ദ്രം സ്ഥാപിക്കാനും ഇവര്‍ക്ക് സാധിച്ചു.അടുത്ത വെള്ളിയാഴ്ച ബുദയ്യയിലെ വേള്‍ഡ് ഫോര്‍ ആനിമല്‍സില്‍ ഡോഗ്‌സ് കെയര്‍ സൊസൈറ്റി ഉച്ചതിരിഞ്ഞ് മൂന്നുമണി മുതല്‍ രാത്രി എട്ടുമണി വരെ ദത്തെടുപ്പ് ഉത്സവം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Read More

മനാമ: ബഹ്‌റൈനിലെ ഒരു നിക്ഷേപ കമ്പനി നിക്ഷേപകരുടെ പണം തട്ടിയെടുത്ത കേസില്‍ ഫസ്റ്റ് ഹൈ ക്രിമിനല്‍ കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ പബ്ലിക് പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കി.കുറ്റകൃത്യങ്ങളില്‍ പങ്കാളികളായ പ്രതികളെയെല്ലാം ശിക്ഷിച്ചിട്ടും കമ്പനി ഉടമ മാത്രമായി തട്ടിയെടുത്ത തുക തിരിച്ചടച്ചാല്‍ മതിയെന്ന വിധിയില്‍ നിയമപരമായ പിശകുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ നല്‍കിയതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ മേധാവി അറിയിച്ചു. കമ്പനി ഉടമയ്ക്ക് തടവും തുക തിരിച്ചടയ്ക്കാനും ശിക്ഷ വിധിച്ചിട്ടും പണം തട്ടിപ്പില്‍ പങ്കുള്ള സി.ഇ.ഒയ്ക്കും രണ്ട് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും തിരിച്ചടവ് ബാധ്യത ചുമത്തിയിട്ടില്ല. ഈ പിശക് തിരുത്താനാണ് അപ്പീല്‍ നല്‍കിയതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ വിശദീകരിച്ചു.

Read More

മനാമ: സാമ്പത്തിക സ്വാതന്ത്ര്യത്തില്‍ ബഹ്‌റൈന് ഗള്‍ഫില്‍ ഒന്നാം സ്ഥാനവും അറബ് ലോകത്ത് രണ്ടാം സ്ഥാനവുമെന്ന് ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രാലയത്തിന്റെ 2025 മൂന്നാം പാദത്തിലെ ത്രൈമാസ റിപ്പോര്‍ട്ട്. ഫ്രേസര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2025ലെ ലോക സാമ്പത്തിക സൂചികയെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.ബഹ്‌റൈന്റെ സമ്പദ്ഘടനയുടെ ശക്തിയും സാമ്പത്തിക നയങ്ങളുടെ ഫലവുമാണ് റിപ്പോര്‍ട്ടില്‍ പ്രതിഫലിക്കുന്നതെന്ന് മന്ത്രാലയം പറഞ്ഞു. ശക്തമായ സാമ്പത്തിക സംവിധാനങ്ങളുടെ പിന്തുണയോടെ വഴക്കത്തിലും മത്സരത്തിലും അധിഷ്ഠിതമായ ബിസിനസ് അന്തരീക്ഷമാണ് ഈ നേട്ടത്തിന് പിന്നിലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Read More