- ബഹ്റൈന്‍ ഗള്‍ഫ് സംഘര്‍ഷത്തിന്റെ ഭാഗമല്ല: ആഭ്യന്തര മന്ത്രി
- സി.ബി.ബിയുടെ ഉന്നത തസ്തികകളില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാളധികം
- അല്‍ ബുദയ്യ തീരത്ത് പിഞ്ചുകുഞ്ഞ് മുങ്ങിമരിച്ചു
- അവസാന ഘട്ടത്തില്‍ വെടിപൊട്ടിച്ച് എം.വി. ഗോവിന്ദന്; നിലമ്പൂരില്‍ ചൂടേറിയ ചര്‍ച്ചയായി ആര്.എസ്.എസ്. ബന്ധം
- വിദേശത്ത് കുടുങ്ങിയ ബഹ്റൈനികളെ നാട്ടിലെത്തിക്കാനുള്ള തീവ്രശ്രമത്തില്‍ വിദേശകാര്യ മന്ത്രാലയം
- ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ മലയാളം പാഠശാല; റിഫ കേമ്പസ് പ്രവേശനോത്സവം സംഘടിപ്പിച്ചു
- കൊല്ലം പ്രവാസി അസോസിയേഷൻ ഫാദേർസ് ഡേ അനുബന്ധിച്ചു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
- ആർഎസ്എസുമായി സിപിഎമ്മിന് ഇന്നലെയും കൂട്ട്കെട്ട് ഇല്ല, ഇന്നുമില്ല, നാളെയും ഇല്ല; എംവി ഗോവിന്ദന്
Author: News Desk
മനാമ: അമൃത കുടുംബം ബഹ്റൈൻ സദ്ഗുരു ശ്രീ മാതാ അമൃതാനന്ദമയി ദേവിയുടെ 71 മത് ജന്മദിനം കന്നഡ സംഗിൽ വച്ച് ആഘോഷിച്ചു. നിരവധി ഭക്തജനങ്ങൾ ചടങ്ങിൽ പങ്കെടുത്തു. വൈകിട്ട് ഗുരുപാദുക പൂജയോടെ ആരംഭിച്ച് അർച്ചന, ഭജൻസ്, വിശ്വ ശാന്തി പ്രാർത്ഥന, മംഗള ആരതി, മഹാ പ്രസാദം എന്നിവക്ക് ശേഷം അവസാനിച്ചു. അമൃതകുടുംബം ബഹറൈൻ പ്രവർത്തകർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.
മലപ്പുറം: താൻ ഒന്ന് ഫോൺ ചെയ്താൽ നിലമ്പൂരിലെ ചില എൽ.ഡി.എഫ്. പഞ്ചായത്തുകൾ വരെ താഴെ വീഴുമെന്ന് പി.വി. അൻവർ എം.എൽ.എ. എന്നാൽ അതിനു സമയമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ പൊതുയോഗങ്ങളുമായി മുന്നോട്ടുപോകും. താൻ സി.പി.എമ്മിനെ വെല്ലുവിളിച്ചിട്ടില്ല. സർക്കാരിലും ഭരണതലത്തിലുമുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്. തനിക്കെതിരെ ഇനിയും കേസുകൾ വരും. താൻ വിളിച്ചാൽ സഖാക്കൾ വരുമെന്ന് ഉറപ്പാണ്. എന്നാൽ അങ്ങനെ വിളിക്കാൻ സമയമായിട്ടില്ല. ഇനി നടത്തുന്ന എല്ലാ പൊതുയോഗങ്ങളിലും 50 കസേരകൾ വീതം ഇടും. കൂടുതൽ പൊതുയോഗങ്ങൾ നടത്തും. നാളെ കോഴിക്കോട് മുതലക്കുളത്ത് യോഗം നടത്തും. അലനല്ലൂരിലെ യോഗത്തിനിടെ സംഘർഷമുണ്ടായത് തെറ്റിദ്ധാരണ മൂലമാണ്. സി.പി.എം. പ്രവർത്തകരല്ല പ്രശ്നമുണ്ടാക്കിയത്. ആരുടെയും ഫോൺ ചോർത്തിയിട്ടില്ല. തനിക്ക് വന്ന ഫോൺ കോൾ റെക്കോർഡ് ചെയ്യുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം: ഫോൺ ചോർത്തിയെന്ന പരാതിയിൽ പി.വി. അൻവർ എം.എൽ.എയ്ക്കെതിരെ പോലീസ് കേസെടുത്തു.കോട്ടയം സ്വദേശി തോമസ് പീലിയാനിക്കലിൻ്റെ പരാതിയിലാണ് കറുകച്ചാൽ പോലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 192 വകുപ്പനുസരിച്ചാണ് കേസ്. അൻവർ ഇന്ന് നിലമ്പൂരിൽ പൊതുസമ്മേളനം വിളിച്ച് രാഷ്ട്രീയ വിശദീകരണം നടത്താനിരിക്കെയാണ് കേസെടുത്തത്. അൻവറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ ശക്തമായ പോലീസ് നടപടിയുണ്ടാകുമെന്നതിൻ്റെ സൂചനയാണിത്.പോലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ പ്രശ്‌നമുണ്ടാക്കാൻ അൻവർ ശ്രമിച്ചു എന്നാണ് പരാതി. ഫോൺ സംഭാഷണം മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായും പരാതിയിൽ പറയുന്നു. ‘പൊതുസുരക്ഷയെ ബാധിക്കുന്ന വിധത്തിൽ സംസ്ഥാനത്തെ ഉന്നതോദ്യോഗസ്ഥരുടെയും മറ്റും ഫോൺ വിവരങ്ങൾ ടെലികമ്മ്യൂണിക്കേഷൻ സംവിധാനത്തിലേക്ക് നിയമവിരുദ്ധമായി കടന്നു ചോർത്തി. അത് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യമായി വെളിപ്പെടുത്തി പൊതുജനങ്ങൾക്കിടയിൽ പരസ്പരം പകയും ഭീതിയുമുണ്ടാകുന്നതിനും കലാപമുണ്ടാക്കുന്നതിനും വേണ്ടി മാധ്യമങ്ങളെ കണ്ടു’–എഫ്.ഐ.ആറിൽ പറയുന്നു.മലപ്പുറം എസ്.പി. സുജിത് ദാസുമായുള്ള സംഭാഷണവും ചില ഉദ്യോഗസ്ഥരുടെ സംഭാഷണവും അൻവർ നേരത്തെ പുറത്തുവിട്ടിരുന്നു. സംഭാഷണം പുറത്തുവന്നതിനെ തുടർന്ന് സുജിത് ദാസിനെ സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. ഫോൺ സംഭാഷണത്തിൻ്റെ പേരിൽ…
വിപ്ലവ സൂര്യനെ തോൽപ്പിക്കാനാവില്ല; അൻവറിനെ പിന്തുണച്ച് നിലമ്പൂരിൽ ഫ്ലക്സ് ബോർഡ്, വീടിന് പോലീസ് സുരക്ഷ
നിലമ്പൂർ: പി.വി.അൻവർ എം.എൽ.എയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നിലമ്പൂരിൽ ഫ്ലക്സ് ബോർഡുകൾ ഉയർന്നു.ഒതായിലെ അൻവറിന്റെ വീടിന് മുന്നിലും ചുള്ളിയോടുമാണ് ഫ്ലക്സ് ബോർഡുകൾ. ചുള്ളിയോട് പ്രവാസി സഖാക്കളുടെ പേരിലാണ് ബോർഡുകൾ സ്ഥാപിച്ചത്. ‘വിപ്ലവ സൂര്യൻ’, ‘കൊല്ലാം പക്ഷേ തോൽപ്പിക്കാനാവില്ല’ എന്നീ തലക്കെട്ടുകളോടുകൂടിയാണ് ഫ്ലക്സ് ബോർഡുകൾ. അതിനിടെ അൻവറിന് പരസ്യപിന്തുണ പ്രഖ്യാപിച്ച് സി.പി.എം. മുൻ ലോക്കൽ സെക്രട്ടറി ഇ.എ. സുകു രംഗത്തെത്തി.അൻവർ നടത്താനിരിക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് വൈകിട്ട് നിലമ്പൂർ ചന്തമുക്കിൽ നടക്കും. എല്ലാ ആക്ഷേപങ്ങൾക്കുമുള്ള മറുപടി ഈ യോഗത്തില്‍ പറയുമെന്നാണ് അൻവർ അറിയിച്ചിരിക്കുന്നത്. പൊതുയോഗത്തിൽ അൻവറിനെ പിന്തുണച്ച് ആയിരത്തോളം ആളുകൾ പങ്കെടുക്കുമെന്നാണ് സൂചന.അൻവറിന്റെ വീടിന് പോലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഒതായിലെ വീടിനു പുറത്ത് എടവണ്ണ പോലീസ് പിക്കറ്റ് സ്ഥാപിച്ചിരിക്കുന്നത്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് അൻവർ ഡി.ജി.പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 24 മണിക്കൂറും പോലീസ് പിക്കറ്റ് ഒതായിലെ വീടിന് പുറത്ത് വേണമെന്ന് ജില്ലാ…
മനാമ: മദ്ധ്യപൗരസ്ത്യ മേഖലയിൽ സംഘർഷങ്ങൾ അപകടകരമാംവിധം വർദ്ധിക്കുകയും വ്യാപിക്കുകയും ചെയ്യുന്ന അസാധാരണമായ സാഹചര്യത്തിൽ എല്ലാവരും ദേശീയൈക്യം ഉയർത്തിപ്പിടിക്കണമെന്നും ജാഗ്രതയും അവബോധവും പാലിക്കണമെന്നും ബഹ്‌റൈൻ ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ അഭ്യർത്ഥിച്ചു.ബഹ്‌റൈൻ സമൂഹം എക്കാലവും മൂല്യങ്ങൾ പാലിച്ച് പ്രയാസങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞു. പ്രതിസന്ധി ഘട്ടങ്ങളിൽ ബഹ്‌റൈൻ പൗരർ രാജ്യത്തിൻ്റെ സുസ്ഥിരതയിൽ പങ്കാളികളായി സുരക്ഷയും പൊതു ക്രമവും സംരക്ഷിക്കുന്നതിൽ ഉത്തരവാദിത്തം പ്രകടിപ്പിക്കുന്നുണ്ട്.ഈ നിർണായക കാലഘട്ടത്തിൽ ഐക്യവും ഉയർന്ന ഉത്തരവാദിത്ത ബോധവും അനിവാര്യമാണ്. ദേശീയ വിശ്വസ്തത എന്നത് മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾക്ക് വിധേയമായി സംസാരിക്കുന്ന വാക്കുകളല്ലെന്നും തലമുറകളിലൂടെ കടന്നുപോകുന്ന, ആഴത്തിൽ വേരൂന്നിയ മൂല്യമാണെന്നും അദ്ദേഹം പറഞ്ഞു.
തൃശൂര്‍ പൂരം കലക്കൽ: മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് പറഞ്ഞാല്‍ അന്തം കമ്മികള്‍ പോലും വിശ്വസിക്കില്ല: വി ഡി സതീശന്‍
തൃശൂര്‍: മുഖ്യമന്ത്രിയേയും കുടുംബത്തേയും രക്ഷിക്കാന്‍ വേണ്ടിയാണ് പിണറായി വിജയന്‍ വെള്ളി താലത്തില്‍ ബിജെപിക്ക് വിജയം സമ്മാനിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രി പിണറായിയുടെ നിര്‍ദേശാനുസരണമാണ് എഡിജിപിയുടെ നേതൃത്വത്തില്‍ പൂരം കലക്കിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പൂര ദിവസം രാവിലെ മുതല്‍ കമ്മീഷണര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ട് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി അറിഞ്ഞില്ല എന്ന് പറഞ്ഞാല്‍ അന്തം കമ്മികള്‍ പോലും വിശ്വസിക്കില്ല. ഇടപെടാതിരുന്നത് മുന്‍ധാരണപ്രകാരമാണ്. ഇതിന്റെ ആരംഭം 2023 മെയ് മാസത്തില്‍ എഡിജിപി ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ കണ്ടത് മുതലാണ്. സെപ്റ്റംബറില്‍ ഞങ്ങള്‍ അസംബ്ലിയില്‍ പറഞ്ഞതാണ്, ഞങ്ങള്‍ ഉന്നയിച്ച അഞ്ച് വിഷയങ്ങളാണ് പി വി അന്‍വര്‍ ഇന്ന് ഉന്നയിക്കുന്നത്. ഇവിടെ നടക്കുന്ന എല്ലാ മാഫിയ പ്രവര്‍ത്തങ്ങളുടെ രാഷ്ട്രീയ പിതൃത്വം സിപിഎംനാണ്. കേരളത്തിന്റെ മതേതര മുഖം നഷ്ടപ്പെടുത്തി വര്‍ഗ്ഗീയ ശക്തികള്‍ക്ക് വിജയം സമ്മാനിച്ച മുഖ്യമന്ത്രി രാജിവെക്കണം. കേരള ജനതക്ക് പൊറുക്കാന്‍ പറ്റാത്ത തെറ്റാണ് മുഖ്യമന്ത്രിചെയ്‌തെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തൃശ്ശൂരില്‍ ആര്‍എസ്എസ്…
നിലമ്പൂർ: പി.വി. അൻവർ എം.എൽ.എയ്ക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി നിലമ്പൂരിൽ പ്രകടനം നടത്തിയ നൂറോളം സി.പി.എം. പ്രവർത്തകർക്കെതിരെ പോലീസ് സ്വമേധയാ കേസെടുത്തു. ഗതാഗത തടസ്സമുണ്ടാക്കി, അനുവാദമില്ലാതെ പ്രകടനം നടത്തി, സമൂഹത്തിൽ സ്പർധയുണ്ടാക്കും വിധം പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.27ന് വൈകിട്ടാണ് സി.പി.എം. നിലമ്പൂർ ഏരിയാ സെക്രട്ടറി ഇ. പത്മാക്ഷൻ, സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് കെ. ആന്റണി, നഗരസഭാദ്ധ്യക്ഷൻ മാട്ടുമ്മൽ സലീം, ഉപാദ്ധ്യക്ഷ അരുമ ജയകൃഷ്ണൻ, നിലമ്പൂർ, ചന്തക്കുന്ന് കരുളായി, ചാലിയാർ ലോക്കൽ സെകട്ടറിമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രകടനം നടത്തിയത്. അൻവറിന്റെ കൈയും കാലും വെട്ടിയരിഞ്ഞ് ചാലിയാറിൽ ഒഴുക്കും എന്നതടക്കം പ്രകടനത്തിൽ വിളിച്ച കൊലവിളി മുദ്രാവാക്യങ്ങൾ വിവാദമായിരുന്നു.
കണ്ണൂർ: കൂത്തുപറമ്പ് സമരത്തിലെ ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പന്‍ (54) അന്തരിച്ചു. കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച മൂന്നരയോടയാണ് അന്ത്യം.ഓഗസ്റ്റ് രണ്ടിന് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ പ്രവേശിപ്പിക്കുയായിരുന്നു.1994 നവംബര്‍ 25ന് കൂത്തുപറമ്പിൽ നടന്ന പോലീസ് വെടിവെപ്പിൽ സുഷുമ്നനാഡിക്കു പരിക്കേറ്റ പുഷ്പൻ 24-ാം വയസ്സു മുതൽ കിടപ്പിലായിരുന്നു. യു.ഡി.എഫ്. സർക്കാരിന്റെ സ്വാശ്രയ വിദ്യാഭ്യാസ നയത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ കൂത്തുപറമ്പിൽ മന്ത്രി എം.വി. രാഘവനെതിരെ നടത്തിയ സമരം അക്രമാസക്തമാകുകയായിരുന്നു. ഇതിനെ തുടർന്ന് പോലീസ് നടത്തിയ വെടിവെപ്പിലാണ് പുഷ്പന് പരിക്കേറ്റത്.ജീവിച്ചിരുന്ന രക്തസാക്ഷിയായ പുഷ്പനെ കാണാൻ ചെഗുവേരയുടെ മകള്‍ അലിഡ ഗുവേര ഉള്‍പ്പെടെയുള്ളവർ മേനപ്രത്തെ വീട്ടിലെത്തിയിരുന്നു. കഴിഞ്ഞ മാസം മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട്ടെ ആശുപത്രിയിലെത്തി പുഷ്പനെ കണ്ടിരുന്നു. പരേതരായ കുഞ്ഞിക്കുട്ടി- ലക്ഷ്മി ദമ്പതികളുടെ മകനാണ്. ശശി, രാജൻ, പ്രകാശൻ, ജാനു, അജിത എന്നിവർ സഹോദരങ്ങളാണ്.
കോട്ടയം: ആർ.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിനെതിരെ നിലപാട് കടുപ്പിച്ച് സി.പി.ഐ. അജിത് കുമാറിനെ എ.ഡി.ജി.പി. സ്ഥാനത്തുനിന്ന് മാറ്റിയേ തീരൂ എന്നും എൽ.ഡി.എഫ്. സർക്കാർ നിയമിച്ച ഉന്നതോദ്യോഗസ്ഥന് ആർ.എസ്.എസ്. ബന്ധം പാടില്ലെന്നും സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സി.പി.ഐ. കോട്ടയം ജില്ലാ നേതൃക്യാമ്പിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥന് ഒരു കാരണവശാലും ആർ.എസ്.എസ്. ബന്ധം പാടില്ല. ഒരുവട്ടമല്ല, രണ്ടുവട്ടം എന്തിനാണെന്ന് ആർക്കും അറിയാത്ത കാരണങ്ങളാൽ അറിയപ്പെടുന്ന ആർ.എസ്.എസ്. നേതാക്കളെ അജിത്കുമാർ കണ്ടു. എൽ.ഡി.എഫ്. ഭരിക്കുമ്പോൾ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയായി ഇരിക്കാൻ അദ്ദേഹം അർഹനല്ല. ഇതാണ് സി.പി.ഐ. നിലപാട്. ഉറച്ച നിലപാടാണിത്. എ.ഡി.ജി.പിയുടെ ചുമതല വഹിക്കാൻ ആർ.എസ്.എസ്. ബന്ധമുള്ള ഉദ്യോഗസ്ഥന് അർഹതയില്ല. അദ്ദേഹം മാറിയേ തീരൂ–ബിനോയ് പറഞ്ഞു.പി.വി. അൻവറിനെതിരായ സി.പി.എമ്മിന്റെ പ്രകോപനപരമായ മുദ്രാവാക്യത്തെക്കുറിച്ചുള്ള ചോദ്യത്തിന്, കൈയും കാലും വെട്ടുമെന്ന ശൈലി കമ്മ്യൂണിസ്റ്റ് ശൈലിയല്ലെന്നും ആശയത്തെ എതിർക്കേണ്ടത് ആശയംകൊണ്ടാണെന്നുമായിരുന്നു മറുപടി.
ന്യൂയോർക്ക്: യു.എൻ. ജനറൽ അസംബ്ലിയുടെ 79-ാമത് സമ്മേളനത്തിൻ്റെ ഭാഗമായി ഗൾഫ് സഹകരണ കൗൺസിലിലെ (ജി.സി.സി) വിദേശകാര്യ മന്ത്രിമാരും ചൈനയും തമ്മിൽ നടന്ന സംയുക്ത മന്ത്രിതല യോഗത്തിൽ ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി പങ്കെടുത്തു.ജി.സി.സി. മന്ത്രിതല സമിതി അധ്യക്ഷനായ ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ സാദ് അൽ മുറൈഖി യോഗത്തിൽ അധ്യക്ഷനായി. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ചൈനീസ് പ്രതിനിധിസംഘത്തെ നയിച്ചു. ജി.സി.സി. സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവിയും യോഗത്തിൽ പങ്കെടുത്തു.ജി.സി.സിയും ചൈനയും തമ്മിലുള്ള ദീർഘകാല സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും പൊതു താൽപ്പര്യങ്ങളും ലക്ഷ്യങ്ങളും നിറവേറ്റുന്നതിനായി എല്ലാ തലങ്ങളിലും സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്തു.ഗാസയിലെ സാഹചര്യം, സ്ഥിരമായ വെടിനിർത്തൽ ഉറപ്പാക്കാനും സാധാരണക്കാരെ സംരക്ഷിക്കാനും ഗാസയ്ക്ക് മാനുഷിക സഹായം നൽകാനും മിഡിൽ ഈസ്റ്റിൽ സമാധാനം മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങൾ, പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങൾ, ബന്ദികളെ മോചിപ്പിക്കുന്നതിനും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള അറബ്-…