- 35,000 കോടിയുടെ വമ്പൻ പ്ലാന്റ്; മാരുതി സുസുക്കിയുടെ പുതിയ യുഗത്തിന് തുടക്കം
- വിദേശ വനിതകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പാക് ഉപപ്രധാനമന്ത്രിയുടെ കൊച്ചുമകനെതിരെ എഫ്.ഐ.ആർ
- കാഫിർ സ്ക്രീൻഷോട്ട് കേസ്; ജാമ്യത്തിൽ പുറത്തിറങ്ങിയ ജിതിൻ ഭാസ്കറിന് സ്വീകരണം
- ചരിത്രം കുറിച്ച് ഈജിപ്ത്; പെനാൽറ്റി ഷൂട്ടൗട്ടിൽ ഓസ്ട്രേലിയയെ വീഴ്ത്തി പ്രീക്വാർട്ടറിൽ
- ബി.ക്യു.എ അവലോകനത്തിൽ ഇന്ത്യൻ സ്കൂളിന് ‘ഗുഡ്’ റേറ്റിംഗ്
- വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാരിന് പുതുക്കിയ അപേക്ഷ നൽകി അദാനി ഗ്രൂപ്പ്
- ഒരു വർഷത്തിനകം വയനാട് മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കും: മന്ത്രി കെ. മുരളീധരൻ
- ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ മാതാവ് ബീന അന്തരിച്ചു
Author: News Desk
മനാമ: പുണ്യ റമദാന്‍ മാസത്തിനായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ ലഭ്യതയും ഗുണനിലവാരവും ഉറപ്പാക്കാനും വില സ്ഥിരത നിലനിര്‍ത്താനുമായി വ്യവസായ- വാണിജ്യ മന്ത്രാലയം വിപണി പരിശോധനയും നിരീക്ഷണവും ശക്തമാക്കി.വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും വേണ്ടി മന്ത്രാലയം ബോധവല്‍ക്കരണ കാമ്പെയ്നുകള്‍ നടപ്പിലാക്കുന്നുണ്ട്. അതോടൊപ്പം മാര്‍ക്കറ്റുകളിലും കടകളിലും വിപുലമായ പരിശോധനകളും നടത്തുന്നു.ലൈസന്‍സുള്ള പ്രവര്‍ത്തനങ്ങള്‍, പ്രമോഷനുകളുടെയും കിഴിവുകളുടെയും സാധുത, ഓഫറുകള്‍ക്ക് മുമ്പും ശേഷവുമുള്ള വില കൃത്യത, ഷെല്‍ഫ് വിലകളും പോയിന്റ്-ഓഫ്-സെയില്‍ സിസ്റ്റങ്ങളും തമ്മിലുള്ള സ്ഥിരത എന്നിവ ഈ പരിശോധിക്കുന്നുണ്ട്. വഞ്ചനയോ കൃത്രിമത്വമോ ഉണ്ടോയെന്ന് അധികാരികള്‍ നിരീക്ഷിക്കും. അന്യായമായ വില വര്‍ധനവ് പരിഹരിക്കുകയും ചെയ്യും.റമദാന്‍ മാസത്തിന്റെ മദ്ധ്യത്തില്‍ പരിശോധനാ സന്ദര്‍ശനങ്ങള്‍ വര്‍ധിക്കും. ഭക്ഷണശാലകള്‍, പഴം- പച്ചക്കറി കടകള്‍, മാംസം- മത്സ്യം കടകള്‍, തയ്യല്‍ക്കടകള്‍, സ്വര്‍ണ്ണക്കടകള്‍, മധുരപലഹാരക്കടകള്‍ തുടങ്ങിയ ഉയര്‍ന്ന ഡിമാന്‍ഡുള്ള ബിസിനസുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.ഗുരുതരമായ ലംഘനങ്ങള്‍ക്ക് പിഴ ചുമത്തുകയോ പ്രവര്‍ത്തനം അവസാനിപ്പിക്കുകയോ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയോ പബ്ലിക് പ്രോസിക്യൂഷന് കേസ് കൈമാറുകയോ ചെയ്യുമെന്ന് മന്ത്രാലയം പറഞ്ഞു. വിപണിയിലെ…
മനാമ: ബഹ്റൈനിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഐ.ബി. (ഇന്റര്‍നാഷണല്‍ ബാക്കലൗറിയേറ്റ്) പ്രോഗ്രാം നടപ്പിലാക്കാന്‍ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമയും ഇന്റര്‍നാഷണല്‍ ബാക്കലൗറിയേറ്റ് ഓര്‍ഗനൈസേഷന്റെ (ഐ.ബി.ഒ) ഡയറക്ടര്‍ ജനറല്‍ ഒല്ലി-പെക്ക ഹൈനോനനും ധാരണാപത്രം ഒപ്പുവെച്ചു. 2026 സെപ്റ്റംബറില്‍ അടുത്ത അദ്ധ്യയന വര്‍ഷത്തിന്റെ ആരംഭം മുതല്‍ ഈ പരിപാടി അവതരിപ്പിക്കും.ഇസ ടൗണിലെ വിദ്യാഭ്യാസ മന്ത്രാലയ ആസ്ഥാനത്താണ് ഒപ്പുവെക്കല്‍ നടന്നത്, മന്ത്രാലയത്തിലെ വിവിധ വിദ്യാഭ്യാസ മേഖലകളില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍- സ്വകാര്യ സ്‌കൂളുകളുടെ പ്രതിനിധികള്‍, ഐ.ബി.ഒ. പ്രതിനിധി സംഘം എന്നിവര്‍ പങ്കെടുത്തു.
മനാമ: ബഹ്റൈന്‍ ഡിഫന്‍സ് ഫോഴ്സ് (ബി.ഡി.എഫ്) ഓഫീസര്‍മാര്‍ക്കുള്ള പ്രത്യേക സൈനിക കോഴ്സിന്റെ ബിരുദദാന ചടങ്ങ് ഓപ്പറേഷന്‍സ് അസിസ്റ്റന്റ് ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ ഗാനിം ഇബ്രാഹിം അല്‍ ഫദ്ലയുടെ സാന്നിധ്യത്തില്‍ നടത്തി.വിശുദ്ധ ഖുര്‍ആന്‍ പാരായണത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. തുടര്‍ന്ന് കോഴ്സിനെക്കുറിച്ചുള്ള ഒരു സംക്ഷിപ്ത വിവരണം നടന്നു.അസിസ്റ്റന്റ് ചീഫ് ഓഫ് സ്റ്റാഫ് ഫോര്‍ ഓപ്പറേഷന്‍സ് ബിരുദധാരികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. മികച്ച പങ്കാളികള്‍ക്ക് അംഗീകാര അവാര്‍ഡുകളും വിതരണം ചെയ്തു. കോഴ്സില്‍ നാഷണല്‍ ഗാര്‍ഡിലെ നിരവധി ഉദ്യോഗസ്ഥരും കുവൈത്ത് സായുധ സേനയിലെ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.ബിരുദദാന ചടങ്ങില്‍ ബി.ഡി.എഫിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ബഹ്റൈനിലെ കുവൈത്ത് എംബസിയിലെ മിലിട്ടറി അറ്റാഷെ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് റാഷിദ് അല്‍ മുതൈരിയും പങ്കെടുത്തു.
മനാമ: ബഹ്റൈന്‍ നാഷണല്‍ മ്യൂസിയത്തില്‍ 52ാമത് ബഹ്റൈന്‍ വാര്‍ഷിക ഫൈന്‍ ആര്‍ട്സ് പ്രദര്‍ശനം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരനെ പ്രതിനിധീകരിച്ച് ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു.കല സ്വത്വത്തെ പ്രതിഫലിപ്പിക്കുകയും സാംസ്‌കാരിക വൈവിധ്യത്തെ ആഘോഷിക്കുകയും ചെയ്യുന്നുവെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. രാജ്യത്തിന്റെ സര്‍ഗ്ഗാത്മകതയുടെ സമ്പന്നമായ ചരിത്രവും ബഹ്റൈന്‍ കലാകാരന്മാരുടെ കഴിവും അദ്ദേഹം പരാമര്‍ശിച്ചു.സോളോ എക്‌സിബിഷന്‍ അവസരങ്ങള്‍ക്കുള്ള വിജയികളെ ചടങ്ങില്‍ പ്രഖ്യാപിച്ചു. ഫോക്ക് ആര്‍ട്ട് സ്‌പേസ് അവതരിപ്പിക്കുന്ന സോളോ എക്‌സിബിഷന്‍ നടത്താനുള്ള അവസരം ഡോ. മയാസ അല്‍ സുവൈദിക്കും 56 ആര്‍ട്ട് ഗാലറി അവതരിപ്പിക്കുന്ന സോളോ എക്‌സിബിഷന്‍ നടത്താനുള്ള അവസരം അഹമ്മദ് അല്‍ അസദിനും അല്‍ബറേ ആര്‍ട്ട് സ്‌പേസ് അവതരിപ്പിക്കുന്ന ഒരു സോളോ എക്‌സിബിഷന്‍ നടത്താനുള്ള അവസരം ഷെയ്ഖ റാഷ ബിന്‍ത് സല്‍മാന്‍ അല്‍ ഖലീഫയ്ക്കും ലഭിച്ചു.ബി.എ.സി.എയുടെ പ്രവര്‍ത്തന കലണ്ടറിലെ ഒരു സവിശേഷ വാര്‍ഷിക പരിപാടിയാണ് ബഹ്റൈന്‍…
മനാമ: ബഹ്‌റൈനില്‍ ലൈസന്‍സില്ലാതെ ചികിത്സ നടത്തുന്നതിന് കൂടുതല്‍ കടുത്ത ശിക്ഷ നല്‍കാന്‍ നിയമമുണ്ടാക്കാന്‍ സര്‍ക്കാര്‍ നീക്കമാരംഭിച്ചു.ഇതിനായി രണ്ട് കരട് നിയമങ്ങള്‍ സര്‍ക്കാര്‍ പാര്‍ലമെന്റ് മുമ്പാകെ സമര്‍പ്പിച്ചു. പാര്‍ലമെന്റ് ഇവ പരിഗണനയ്‌ക്കെടുക്കും.ലൈസന്‍സോ ക്ലിനിക്കിന് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളോ ഇല്ലാതെ ചികിത്സ നടത്തിയാല്‍ അഞ്ചു വര്‍ഷം വരെ തടവും 5,000 ദിനാര്‍ വരെ പിഴയും വിധിക്കുന്നതടക്കമുള്ള വ്യവസ്ഥകളാണ് കരട് നിയമങ്ങളിലുള്ളത്. ചികിത്സ സംബന്ധിച്ച് വ്യാജ പരസ്യങ്ങള്‍ നല്‍കുന്നതിനും കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്നുണ്ട്.
മനാമ: ബഹ്‌റൈനില്‍ ഡെലിവറി ജീവനക്കാരനായി ജോലി ചെയ്യുന്നതിനിടയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിയെ നാട്ടിലെത്തിച്ചു.മലപ്പുറം സ്വദേശി യൂനുസ് പൈനാട്ടില്‍ (52) ആണ് പ്രവാസി ലീഗല്‍ സെല്‍ (പി.എല്‍.സി) ബഹ്‌റൈന്‍ ചാപ്റ്ററിന്റെ ഇടപെടലിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയത്. യൂനുസ് ഡെലിവറി സാധനങ്ങളുമായി ബൈക്കില്‍ പോകുമ്പോള്‍ ജുഫൈറിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിനടുത്തുവെച്ച് ഒരു കാര്‍ വന്ന് ഇടിക്കുകയായിരുന്നു. ലൈസന്‍സില്ലാത്ത ആളാണ് കാറോടിച്ചിരുന്നത്. അപകടം നടന്നയുടന്‍ അയാള്‍ ഓടി രക്ഷപ്പെട്ടു. യൂനുസിന് ഗുരുതരമായി പരിക്കേറ്റിരുന്നു.സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ പ്രവേശിപ്പിക്കപ്പെട്ട യൂനുസിന് നാലു ശസ്ത്രക്രിയകള്‍ വേണ്ടിവന്നു. വലതുകാലിന് ഗുരുതരമായ ഒടിവുകള്‍ സംഭവിച്ചതിനാല്‍ സ്റ്റീല്‍ ദണ്ഡ് ഘടിപ്പിക്കേണ്ടിവന്നു. നട്ടെല്ലിനും പരിക്കേറ്റിരുന്നു.ചികിത്സാവേളയില്‍ സഹായത്തിന് പി.എല്‍.സി. പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. യൂനുസിന് കൂടുതല്‍ ചികിത്സകള്‍ ആവശ്യമാണെന്നും തുടര്‍ച്ചയായി കൂടെ നിന്ന് സഹായിക്കാന്‍ ആളില്ലാത്ത സാഹചര്യം കണക്കിലെടുത്താണ് നാട്ടിലേക്കയച്ചതെന്നും പി.എല്‍.സി. ഗ്ലോബല്‍ പി.ആര്‍.ഒയും ബഹ്‌റൈന്‍ ചാപ്റ്റര്‍ പ്രസിഡന്റുമായ സുധീര്‍ തിരുനിലത്ത് പറഞ്ഞു.
എൻഡിഎ മുന്നണിക്ക് തിരിച്ചടി, പുതിയ നീക്കവുമായി വി.കെ ശശികല, അനുയായികളുമായി ചർച്ച, തമിഴ്നാട്ടിൽ പുതിയ പാർട്ടി രൂപീകരിക്കാൻ തീരുമാനം
ചെന്നൈ : നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ പുതിയ പാർട്ടി രൂപീകരിക്കാൻ ജയലളിതയുടെ തോഴിയായിരുന്ന വി.കെ. ശശികല. ഇത് സംബന്ധിച്ച് അനുയായികളുമായി ചർച്ച നടത്തി. ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24 ന് രാമനാഥപുരത്ത് പ്രഖ്യാപനം നടത്തിയേക്കും. പൊതുയോഗത്തിനായി പന്തൽ നിർമാണം തുടങ്ങി. നിയമസഭ തെരഞ്ഞെടുപ്പിൽ ശശികല രൂപീകരിക്കുന്ന പാർട്ടി 40 മണ്ഡലങ്ങളിൽ മത്സരിച്ചേക്കും. എഐഎഡിഎംകെയിൽ തിരിച്ചെത്താനുള്ള ശ്രമങ്ങൾ പാളിയതോടെയാണ് പുത്തൻ നീക്കമെന്നാണ് വിലയിരുത്തൽ. 2027 ജനുവരി 27 വരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ ശശികലക്ക് അയോഗ്യതയുണ്ട്. ശശികലയുടെ പാർട്ടി മത്സരിച്ചാൽ തെക്കൻ തമിഴ്നാട്ടിൽ എൻഡിഎയ്ക്ക് തിരിച്ചടി നേരിടും. അതിനാൽ പാർട്ടി പ്രഖ്യാപന നീക്കം ശശികലയുടെ സമ്മർദ്ദതന്ത്രം എന്ന സംശയത്തിലാണ് ഇപിഎസ് പക്ഷം. ഐഎഡിഎംകെ നിലവിൽ എൻഡിഎ മുന്നണിയ്ക്ക് ഒപ്പമാണ്. പുതിയ പാർട്ടി രൂപീകരിച്ച് മത്സരിച്ച് മത്സരത്തിനിറങ്ങിയാൽ ഐഎഡിഎംകെ വോട്ട് ബാങ്കിൽ വിള്ളലുണ്ടായേക്കും. ഇത് എൻഡിഎക്ക് തിരിച്ചടിയാകും. ശശികലയുടേത് സമ്മർദ്ദതന്ത്രമാണെന്നാണ് ഇപിഎസ് പക്ഷം സംശയിക്കുന്നത്. പ്രധാനമന്ത്രി മോദിക്ക് ശശികലയോട് നീരസമുണ്ടെന്നാണ് എൻഡിഎയിലെ സംസാരം
മനാമ: ബഹ്‌റൈനില്‍ ഇറക്കുമതിച്ചരക്കുകെട്ടില്‍നിന്ന് വസ്ത്രങ്ങള്‍ മോഷ്ടിച്ച കേസില്‍ മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ഹൈ ക്രിമിനല്‍ കോടതി മൂന്നു വര്‍ഷം വീതം തടവുശിക്ഷയും 500 ദിനാര്‍ വീതം പിഴയും വിധിച്ചു.കുവൈത്തില്‍നിന്ന് ഇറക്കുമതി ചെയ്ത ചരക്കുകെട്ടില്‍നിന്നാണ് ഇവര്‍ 14 വസ്ത്രങ്ങള്‍ മോഷ്ടിച്ചത്. ഒരു വസ്ത്രക്കമ്പനിക്കു വേണ്ടി എത്തിയ ചരക്കായിരുന്നു ഇത്. ഇതില്‍നിന്ന് 14 വസ്ത്രങ്ങള്‍ മോഷണം പോയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അവ ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു.ഇവര്‍ വസ്ത്രങ്ങള്‍ എടുത്ത് പാകമാണോ എന്ന് ധരിച്ചുനോക്കുന്നത് ഒരു ശുചീകരണ തൊഴിലാളിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ശുചീകരണ തൊഴിലാളിയുടെ സാക്ഷിമൊഴിയും കേസില്‍ നിര്‍ണായകമായി.
മനാമ: ബഹ്‌റൈനിലെ കര്‍ഷക വിപണി റമദാനിലെ എല്ലാ ശനിയാഴ്ചയും തുടരും.പ്രാദേശിക കര്‍ഷകരുടെ ശക്തമായ ആവശ്യത്തെ തുടര്‍ന്നാണ് ഈ തീരുമാനമെന്ന് മുനിസിപ്പാലിറ്റി- കൃഷി മന്ത്രി എന്‍ജിനീയര്‍ വഈല്‍ ബിന്‍ നാസര്‍ അല്‍ മുബാറക്ക് പറഞ്ഞു. രാജ്യത്തിന്റെ കാര്‍ഷികമേഖലയെ പരിപോഷിപ്പിക്കുന്നതില്‍ ഈ വിപണിക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മനാമ: ബഹ്‌റൈനിലെ മുഹറഖ് സിറ്റിയിലെ പുതുക്കിപ്പണിത ചരിത്രപ്രസിദ്ധമായ ഈസ അല്‍ കബീര്‍ പള്ളി രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ പേഴ്സണല്‍ പ്രതിനിധി ഷെയ്ഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു.രാജാവിന്റെ രക്ഷാകര്‍തൃത്വത്തില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം നിയോഗിച്ചതനുസരിച്ചാണ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ ഖലീഫ ഉദ്ഘാടനം നിര്‍വഹിച്ചത്. പള്ളിയുടെ ഉദ്ഘാടന ഫലകം അനാച്ഛാദനം ചെയ്ത ശേഷം അദ്ദേഹം രാജാവിന്റെ ആശംസകള്‍ അറിയിച്ചു. ഈസ അല്‍ കബീര്‍ പള്ളിയുടെ പുനര്‍നിര്‍മ്മാണത്തില്‍ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു. അതിന്റെ ചരിത്രപരമായ പ്രാധാന്യവും ആദ്യകാല സ്ഥാപകരുമായുള്ള ബന്ധവും അദ്ദേഹം പരാമര്‍ശിച്ചു.ബഹ്റൈനിന്റെ ആധുനിക രാഷ്ട്ര സ്ഥാപകനും സ്ഥാപന വികസനത്തിലെ പ്രധാന വ്യക്തിയുമായ ഈസ അല്‍ കബീറിന്റെ സ്മരണയ്ക്കായി ഈ വര്‍ഷം ‘ഈസ അല്‍ കബീറിന്റെ വര്‍ഷം’ എന്ന് നാമകരണം ചെയ്യാനുള്ള രാജകീയ നിര്‍ദേശത്തോടൊപ്പമാണ് ഉദ്ഘാടനവുമെന്നും അദ്ദേഹം പറഞ്ഞു.ഉയര്‍ന്ന വാസ്തുവിദ്യാ നിലവാരവും ആധുനിക സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്ന പള്ളിയുടെ രൂപകല്‍പ്പനയെയും നിര്‍മ്മാണത്തെയും കുറിച്ച് ഉദ്യോഗസ്ഥര്‍ ഷെയ്ഖ്…
