Trending
- ബഹ്റൈനിൽ ജൂലൈ മാസത്തെ പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചു
- പാർസൽ വഴി ലഹരികടത്ത്; മൂന്ന് ഇന്ത്യൻ സ്വദേശികൾക്ക് ബഹ്റൈനിൽ കഠിന തടവും പിഴയും
- അന്യായമായ പാസ്പോർട്ട് സേവന ഫീസ് വർധനവ് പിൻവലിക്കണം: ഫ്രൻഡ്സ് അസോസിയേഷൻ
- റഷ്യയിൽ ഇന്ധനക്ഷാമം രൂക്ഷം; ഇന്ത്യയിൽ നിന്ന് പെട്രോൾ ഇറക്കുമതി തുടങ്ങി
- അക്ഷയ് അജിത്തിന്റെ ‘ദില്‍’ഒരുങ്ങി,ചിത്രീകരണം ബാംഗ്ലൂരില്‍ 6 ന് ആരംഭിക്കും
- ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി മലയാളി നിഷാദ്
- ഒറ്റയടിക്ക് 60 ശതമാനം വർധനവ്; പാസ്പോർട്ട് പുതുക്കൽ ഫീസ് പുനഃപരിശോധിക്കണമെന്ന് പ്രവാസി സംഘടനകൾ
- കെസിഎ – ബി എഫ് സി ഓണം പൊന്നോണം 2026
Author: News Desk
ആരോഗ്യമന്ത്രിയുടെ വീട്ടിലേക്കുള്ള റീത്ത് പ്രതിഷേധം; പ്രതിപക്ഷ നേതാവിനെതിരെ പ്രതിഷേധത്തിന് സാധ്യത, ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
By News Desk
തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ വീട്ടിൽ യൂത്ത് കോണ്‍ഗ്രസ് റീത്ത് വച്ചതിനെതിൽ പ്രതിപക്ഷ നേതാവിനെതിരെ സിപിഎം പ്രതിഷേധത്തിന് സാധ്യതയെന്ന് പൊലീസിന് സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് മുന്നറിയിപ്പ്. വിഡി സതീശന്‍റെ പുതുയുഗയാത്രയിൽ ഉള്‍പ്പെടെ കടന്നുകയറി കരിങ്കൊടി പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയിലോ പറവൂരിലെ സ്വകാര്യ വസതിയിലോ എംഎൽഎ ഓഫീസിലോ കടന്നുകയറി സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രതിഷേധത്തിന് സാധ്യതയുണ്ട്. അതിനാൽ ക്രമസമാധാന പ്രശ്നം ഒഴിവാക്കുന്നതിനുള്ള സുരക്ഷാ മുന്‍കരുതൽ വേണം. പ്രതിപക്ഷ നേതാവിന്‍റെ യാത്രയിലും പരിപാടികളിലും താമസ സ്ഥലത്തും ജാഗ്രതയുണ്ടാകണമെന്നും പൊലീസിന് നിര്‍ദ്ദേശം നൽകി. ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ കയറി യൂത്ത് കോൺഗ്രസ് പ്രവർത്തകർ റീത്ത് വച്ച സംഭവത്തിൽ പൊലീസിനുണ്ടായത് ഗുരുതര വീഴ്ച. പ്രതിഷേധങ്ങളുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിട്ടും ആവശ്യത്തിന് പൊലീസുകാരെ സുരക്ഷയ്ക്ക് നിയോഗിച്ചില്ല. സമരം തുടങ്ങി പതിനഞ്ച് മിനിറ്റിന് ശേഷമാണ് കന്‍റോൺമെന്‍റ് പൊലീസ് സ്ഥലത്തെത്തിയത്. സുരക്ഷാവീഴ്ചയിൽ കന്‍റോൺമെന്‍റ് എസിപിയോട് കമ്മീഷണർ വിശദീകരണം തേടി. മുപ്പതോളം വരുന്ന യൂത്ത് കോൺഗ്രസുകാരെ അറസ്റ്റ് ചെയ്ത് നീക്കാനും വിരലിലെണ്ണാവുന്ന പൊലീസുകാരെയാണ് ആദ്യം…
വ്യാജ വീഡിയോ നിര്‍മാണത്തിന് 10,000 ദിനാര്‍ വരെ പിഴയും തടവും; നിയമഭേദഗതി ശൂറ കൗണ്‍സില്‍ പരിഗണിക്കും
By News Desk
മനാമ: ബഹ്‌റൈനില്‍ വ്യാജ വീഡിയോ നിര്‍മിക്കുന്നതിന് 3,000 മുതല്‍ 10,000 ദിനാര്‍ വരെ പിഴയും തടവും വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതി ഞായറാഴ്ച ശൂറ കൗണ്‍സില്‍ ചര്‍ച്ചയ്‌ക്കെടുക്കും.വിവരസാങ്കേതികവിദ്യാ കുറ്റകൃത്യം സംബന്ധിച്ച 2014ലെ 60ാം നമ്പര്‍ നിയമത്തില്‍ ഒരു ആര്‍ട്ടിക്കിള്‍ കൂടി ചേര്‍ക്കാനുള്ള നിയമഭേദഗതിയാണിത്. ഏതെങ്കിലും വിവരസാങ്കേതികവിദ്യാ സംവിധാനങ്ങളുപയോഗിച്ച് ആരെയെങ്കിലും അവഹേളിക്കുകയോ സല്‍പ്പേരിന് കളങ്കം വരുത്തുകയോ ചെയ്യുന്ന തരത്തില്‍ വ്യാജ വീഡിയോ നിര്‍മിക്കുന്നതിന് ഈ നിയമം ബാധകമാകും.ശുറ കൗണ്‍സില്‍ ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാന്‍ ജമാല്‍ ഫഖ്‌റു, അംഗങ്ങളായ അലി അല്‍ ശിഹാബി, ഡോ. മുഹമ്മദ് അലി ഹസ്സന്‍, ഖാലിദ് അല്‍ മസ്‌കത്തി, ദലാല്‍ അല്‍ സായിദ് എന്നിവര്‍ ചേര്‍ന്നാണ് ഭേദഗതി നിര്‍ദേശം കൊണ്ടുവന്നത്.
മനാമ: ബഹ്‌റൈനിലെ റോയല്‍ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ (ആര്‍.എച്ച്.എഫ്) ‘ഗാലന്റ് നൈറ്റ് 3’, യു.എ.ഇയിലെ എമിറേറ്റ്സ് റെഡ് ക്രസന്റ് എന്നിവയുമായി സഹകരിച്ച് ഗാസയിലേക്ക് 100 ടണ്‍ അടിയന്തര ദുരിതാശ്വാസ വസ്തുക്കള്‍ അയച്ചു.ഫൗണ്ടേഷന്‍ ഓണററി പ്രസിഡന്റ് കൂടിയായ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെയും രാജാവിന്റെ ജീവകാരുണ്യ, യുവജനകാര്യ പ്രതിനിധിയും ഫൗണ്ടേഷന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ ചെയര്‍മാനുമായ ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെയും നിര്‍ദേശങ്ങളനുസരിച്ചാണിത്.അയച്ച വസ്തുക്കളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ആരോഗ്യ സംരക്ഷണ സാമഗ്രികള്‍, അവശ്യ ഭക്ഷ്യവസ്തുക്കള്‍, മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.ബഹ്റൈന്റെ ഉറച്ച മാനുഷിക സമീപനത്തെ പ്രതിഫലിപ്പിക്കുന്ന നടപടിയാണിതെന്ന് ആര്‍.എച്ച്.എഫ് ആക്ടിംഗ് സെക്രട്ടറി ജനറല്‍ ഇബ്രാഹിം ദല്‍ഹാന്‍ അല്‍ ദോസേരി പറഞ്ഞു.
മനാമ: മദ്ധ്യപൗരസ്ത്യ മേഖലയിലെ മോട്ടോര്‍സ്പോര്‍ട്ടിന്റെ ആസ്ഥാനമായ ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ (ബി.ഐ.സി) ഫോര്‍മുല 1 അരാംകോ പ്രീ-സീസണ്‍ ടെസ്റ്റിംഗ് 2026ന്റെ ആറ് ആവേശകരമായ ദിവസങ്ങള്‍ പൂര്‍ത്തിയാക്കി ഫെരാരിയുടെ ചാള്‍സ് ലെക്ലര്‍ക്ക് ടൈംഷീറ്റില്‍ ഒന്നാമതെത്തി.ലെക്ലര്‍ക്ക് തന്റെ ഫെരാരി എസ്എഫ് -26ല്‍ 1 മിനിറ്റ് 31.992 സെക്കന്‍ഡില്‍ അതിശയകരമായ ലാപ്പ് സ്ഥാപിച്ചു. ടെസ്റ്റുകളിലെ ഏറ്റവും വേഗതയേറിയ സമയവും 1:32.000ന് താഴെ മാത്രം പോയ ഏക സമയവും.ഏപ്രില്‍ 10 മുതല്‍ 12 വരെ ബി.ഐ.സിയില്‍ നടക്കുന്ന എഫ്1 ഗള്‍ഫ് എയര്‍ ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രീ 2026ല്‍ വരാനിരിക്കുന്ന അതിശയകരമായ ആക്ഷന്റെ വളരെ ചെറിയ ഒരു പ്രിവ്യൂ കാണികള്‍ക്ക് നല്‍കി.മക്ലാരന്‍ ടീമിലെ സഹതാരം ഓസ്‌കാര്‍ പിയാസ്ട്രിക്ക് പകരം ലാന്‍ഡോ നോറിസ് ചുമതലയേറ്റു.നാലു തവണ എ1 ഡ്രൈവേഴ്സ് വേള്‍ഡ് ചാമ്പ്യനായ മാക്‌സ് വെര്‍സ്റ്റാപ്പന്‍ റെഡ് ബുള്‍ റേസിംഗിനായി ഏറ്റവും വേഗതയേറിയ മൂന്നാമത്തെ വ്യക്തിയായി. ആര്‍.ബി22ല്‍ മുകളില്‍ നിന്ന് 1.117 സെക്കന്‍ഡ് സ്‌കോര്‍ ചെയ്തു. എഫ്1 ഡബ്ല്യു17ല്‍ മെഴ്സിഡസിനായി ജോര്‍ജ്ജ്…
മനാമ : ബഹ്‌റൈൻ പ്രതിഭ റിഫ മേഖലയുടെ 2026–27 പ്രവർത്തന വർഷത്തേക്കുള്ള വിവിധ സബ് കമ്മിറ്റികളുടെ പ്രവർത്തനോദ്ഘാടനം ശ്രദ്ധേയമായി സംഘടിപ്പിച്ചു. ബഹ്‌റൈൻ പ്രതിഭ മുഖ്യ രക്ഷാധികാരിയും ലോക കേരള സഭാ അംഗവുമായ ബിനു മണ്ണിൽ ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു. മേഖല പ്രസിഡന്റ് രഞ്ജു ഹരീഷ് അധ്യക്ഷത വഹിച്ച ഔദ്യോഗിക ചടങ്ങിന് മേഖല സെക്രട്ടറി ബാബു വി ടി സ്വാഗതം ആശംസിച്ചു. പ്രതിഭ പ്രസിഡന്റ് മഹേഷ് കെ വി, ജനറൽ സെക്രട്ടറി സുലേഷ് വി കെ, രക്ഷാധികാരി സമിതി അംഗം ഷീബാ രാജീവൻ എന്നിവർ ആശംസകൾ അർപ്പിച്ചു. പരിപാടിയുടെ കൺവീനറും മേഖല കമ്മിറ്റി അംഗവുമായ ബാലകൃഷ്ണൻ വി പി നന്ദി രേഖപ്പെടുത്തി. മേഖല ലൈബ്രറി സബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ക്വിസ് ക്ലബ് ലോഞ്ചിംഗ് പ്രതിഭ ജനറൽ സെക്രട്ടറി സുലേഷ് വി കെ യും,മേഖല ഹെൽപ് ലൈൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഹെൽത്ത് ക്ലബ് ലോഞ്ചിംഗ് പ്രതിഭ പ്രസിഡന്റ് മഹേഷ് കെ വിയും…
ചികിത്സ പിഴവ് പരാതികൾ; ആരോഗ്യവകുപ്പിൽ നടക്കുന്നത് റിപ്പോർട്ട് തേടൽ മാത്രം, മന്ത്രി റിപ്പോർട്ട് തേടിയത് 43 തവണ, തുടർചികിത്സയിലും സഹായത്തിലും കണക്കില്ല
By News Desk
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ചികിത്സ പിഴവുകളിൽ ആരോഗ്യമന്ത്രി തേടിയത് ഒരു ലോഡ് റിപ്പോർട്ടുകൾ. 43 തവണ ആരോഗ്യമന്ത്രി റിപ്പോർട്ട് തേടിയെന്നാണ് വിവരാവകാശ നിയമ പ്രകാരം ഏഷ്യാനെറ്റ് ന്യൂസിന് കിട്ടിയ മറുപടി. ചികിത്സ പിഴവ് പരാതികൾ കുമിഞ്ഞുകുടൂമ്പോഴും ലഭിച്ച ആകെ പരാതികളുടെ കണക്കും, സ്വീകരിച്ച നടപടികളും ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്നും ആരോഗ്യവകുപ്പ് സമ്മതിക്കുന്നു. തുടർചികിത്സയിലും സഹായധനത്തിലും കണക്കില്ല. ആരോഗ്യമന്ത്രിയുടെ പ്രധാന ജോലി റിപ്പോർട്ട് തേടൽ മാത്രമെന്നാണ് പ്രതിപക്ഷ വിമർശനം. എന്ത് പരാതി ഉയർന്നാലും വീണ ജോർജ്ജിനറെ ആദ്യ നടപടി റിപ്പോർട്ട് ആവശ്യപ്പെടൽ ഒരു സംഭവം ഉണ്ടായാൽ സ്വീകരിക്കുന്ന ആദ്യ നടപടിയാണെങ്കിലും റിപ്പോർട്ട് തേടലിനപ്പുറം സിസ്റ്റം നന്നാക്കാൻ ഒന്നും ചെയ്യുന്നില്ലെന്നാണ് ആക്ഷേപം. ചികിത്സ പിഴവ് പരാതികളുടെ മാത്രം കണക്ക് പരിശോധിക്കാം. 2021 ജൂൺ 1 2025 നവംബർ 30 വരെ വീണ ജോർജ്ജ് റിപ്പോർട്ട് തേടിയത് 43 തവണ. ഇക്കാലയളവിൽ ഡിഎച്ച്എസിൽ ലഭിച്ചത് 19 ചികിത്സാ പിഴവ് പരാതികൾ റിപ്പോർട്ട് കിട്ടിയത് 10 എണ്ണത്തില്‍…
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ബജവ്വ സെവൻ സ്റ്റാറുമായി ചേർന്ന് കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പ്പിറ്റൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് നടത്തി. പുണ്യമാസമായ റമ്ദാനിൽ നടന്ന രാത്രികാല രക്തദാനത്തിൽ 90 ഓളം പേര് രക്തം നൽകി. ബിഡികെ ബഹ്‌റൈൻ പ്രസിഡന്റ് റോജി ജോൺ, ജനറൽ സെക്രട്ടറി ജിബിൻ. ജോയി ട്രഷറര്‍ സാബു അഗസ്റ്റിൻ അസിസ്റ്റന്റ് ട്രഷറര്‍ രേഷ്മ ഗിരീഷ് വൈസ് പ്രസിഡന്റ് സുരേഷ് പുത്തൻവിളയിൽ എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ സുനിൽ മണവളപ്പിൽ, അശ്വിൻ രവീന്ദ്രൻ,സെൻതിൽ കുമാർ, രാജേഷ് പന്മന, മൊയ്തു തിരുവള്ളൂർ, അബ്ദുൽ നാഫി, സലീന റാഫി, വിനീത വിജയൻ, ഫാത്തിമ സഹ്‌ല എന്നിവരും ബജവ്വ സെവൻ സ്റ്റാർ ഭാരവാഹികളും നേതൃത്വം നൽകി.
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 2026 (ഐഎസ്എല്‍) സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം നടക്കാനിരിക്കെ വാടക കൂട്ടി ചോദിച്ച് ജിസിഡിഎ. നേരത്തെ ആവശ്യപ്പെട്ടതിലും ഇരട്ടി തുകയാണ് ജിസിഡിഎ ഇമെയില്‍ മുഖേന ആവശ്യപ്പെട്ടിരിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് അധികൃതരും ജിസിഡിഎയും ആയി ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഞായറാഴ്ചയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം. മുംബൈ സിറ്റി എഫ്‌സിയാണ് എതിരാളികള്‍. സീസണിലെ ആദ്യ മത്സരത്തില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനോട് ബ്ലാസ്റ്റേഴ്‌സ് തോറ്റിരുന്നു. നേരത്തെ ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം മത്സരങ്ങള്‍ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലേക്ക് മാറ്റാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ കാഴിക്കോട് സ്റ്റേഡിയം ഒരുക്കിയെടുക്കുന്നതിനുള്ള പ്രായോഗിക പ്രയാസം പരിഗണിച്ച് കൊച്ചിയില്‍ത്തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. അയേസമയം ബ്ലാസ്റ്റേഴ്‌സിന്റെ കളികള്‍ കൊച്ചിയില്‍ നടത്തുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്ന് ജിസിഡിഎ നേരത്തെ അറിയിച്ചിരുന്നു.
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ പകര ചുങ്കം നിയമ വിരുദ്ധമെന്ന് സുപ്രീം കോടതി. ചുങ്കം ചുമത്താന്‍ ട്രംപിന് അധികാരമില്ലെന്നും അതിനുള്ള അടിയന്തര സാമ്പത്തിക സാഹചര്യം ഇപ്പോഴില്ലെന്നും കോടതി പറഞ്ഞു. ആഗോള സമ്പദ്വ്യവസ്ഥയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഉത്തരവാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്സ് ആണ് ഭൂരിപക്ഷ വിധി പ്രസ്താവിച്ചത്. ജസ്റ്റിസുമാരായ ക്ലാരന്‍സ് തോമസ്, സാമുവല്‍ അലിറ്റോ, ബ്രെറ്റ് കവനോ എന്നിവര്‍ വിധിയില്‍ വിയോജിപ്പ് രേഖപ്പെടുത്തി. 1977ലെ ഒരു നിയമം ഉപയോഗിച്ച് ഏകപക്ഷീയമായി നികുതികള്‍ അടിച്ചേല്‍പ്പിക്കാന്‍ പ്രസിഡന്റിന് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കിയത്. ട്രംപിന്റെ നടപടിക്കെതിരെ നികുതി വര്‍ധനവ് ബാധിച്ച പ്രമുഖ കമ്പനികളും, ഡെമോക്രാറ്റിക് പാര്‍ട്ടി ഭരിക്കുന്ന 12 സംസ്ഥാനങ്ങളും നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. തന്റെ സാമ്പത്തിക-വിദേശ നയങ്ങളുടെ പ്രധാന ആയുധമായാണ് ട്രംപ് പകര ചുങ്കത്തെ ഉപയോഗിച്ചിരുന്നത്. എന്നാല്‍ പ്രസിഡന്റിന്റെ അമിതാധികാര പ്രയോഗത്തിനേറ്റ തിരിച്ചടിയാണ് സുപ്രീംകോടതി വിധി. രണ്ടാം തവണയും അധികാരത്തിലെത്തിയതിന് ശേഷം ലോകത്തിലെ മിക്കവാറും എല്ലാ രാജ്യങ്ങളില്‍…
കടവടിയാറില്‍ നിന്ന് തുടങ്ങിയ രാജകീയ യാത്ര; മലയാളിയുടെ സ്വന്തം ‘ആനവണ്ടി’ക്ക് 88-ാം പിറന്നാള്‍
By News Desk
കൊച്ചി: മലയാളിയുടെ ആനവണ്ടി ഇന്ന് 88 ാം പിറന്നാള്‍ ആഘോഷിച്ചു. 1938 ഫെബ്രുവരി 20-ന് തിരുവിതാംകൂര്‍ രാജാവ് ശ്രീ ചിത്തിര തിരുനാള്‍ തുടക്കമിട്ട ആ ഐതിഹാസിക യാത്ര ഇന്നും വിസ്മയമാണ്. ലോകത്തെ തന്നെ അപൂര്‍വ്വമായ ഒരു രാജകീയ തുടക്കമായിരുന്നു നമ്മുടെ കെഎസ്ആര്‍ടിസിയുടേത്. ഒരു രാജാവ് ഇന്ത്യയില്‍ ആദ്യമായി സ്ഥാപിച്ച സര്‍ക്കാര്‍ ബസ് കമ്പനിയാണ് ഇന്ന് നമ്മള്‍ കാണുന്ന കെഎസ്ആര്‍ടിസി. ലണ്ടനില്‍ നിന്നെത്തിയ ഇ ജി സാള്‍ട്ടര്‍ തന്നെയായിരുന്നു ആദ്യ യാത്രയുടെ ഡ്രൈവര്‍. ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവും അദ്ദേഹത്തിന്റെ കുടുംബവുമായിരുന്നു കന്നി യാത്രയിലെ വിശിഷ്ടാതിഥികള്‍. ഉദ്ഘാടന ദിവസം കവടിയാര്‍ നഗരത്തിലൂടെ 34 ബസ്സുകള്‍ അണിനിരന്ന ആ ഘോഷയാത്ര ഇന്നും ചരിത്രത്തിലെ സുന്ദരമായ കാഴ്ചയാണ്.
