Trending
- ബഹ്റൈനിൽ ജൂലൈ മാസത്തെ പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചു
- പാർസൽ വഴി ലഹരികടത്ത്; മൂന്ന് ഇന്ത്യൻ സ്വദേശികൾക്ക് ബഹ്റൈനിൽ കഠിന തടവും പിഴയും
- അന്യായമായ പാസ്പോർട്ട് സേവന ഫീസ് വർധനവ് പിൻവലിക്കണം: ഫ്രൻഡ്സ് അസോസിയേഷൻ
- റഷ്യയിൽ ഇന്ധനക്ഷാമം രൂക്ഷം; ഇന്ത്യയിൽ നിന്ന് പെട്രോൾ ഇറക്കുമതി തുടങ്ങി
- അക്ഷയ് അജിത്തിന്റെ ‘ദില്‍’ഒരുങ്ങി,ചിത്രീകരണം ബാംഗ്ലൂരില്‍ 6 ന് ആരംഭിക്കും
- ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി മലയാളി നിഷാദ്
- ഒറ്റയടിക്ക് 60 ശതമാനം വർധനവ്; പാസ്പോർട്ട് പുതുക്കൽ ഫീസ് പുനഃപരിശോധിക്കണമെന്ന് പ്രവാസി സംഘടനകൾ
- കെസിഎ – ബി എഫ് സി ഓണം പൊന്നോണം 2026
Author: News Desk
കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചിനു സമീപം വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ സണ്‍ഷെയ്ഡ് സ്ലാബ് തകര്‍ന്നുവീണ് മരിച്ച തൊഴിലാളികളുടെ എണ്ണം നാലായി.കിണാശ്ശേരി സ്വദേശി ജബ്ബാര്‍, അത്തോളി സ്വദേശി അഷ്‌റഫ്, ബഷീര്‍, വിനോദ് എന്നിവരാണ് മരിച്ചത്. ഇതില്‍ ജബ്ബാറും അഷ്‌റഫും ബഷീറും സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ വിനോദ് പിന്നീട് ആശുപത്രിയിലാണ് മരിച്ചത്. പരിക്കേറ്റ പയ്യോളി സ്വദേശി കോയ ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്.കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള പഴയ കെട്ടിടമാണ് തകര്‍ന്നത്. രാവിലെ ലോഡിറക്കിയ ശേഷം വിശ്രമിക്കുകയായിരുന്ന 7 തൊഴിലാളികള്‍ക്കു മുകളിലേക്കാണ് കെട്ടിടത്തിലെ കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്നുവീണത്. കെട്ടിടം പൊളിയുന്ന ശബ്ദം കേട്ട് ഓടിമാറിയ രണ്ടു തൊഴിലാളികള്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. സ്ലാബിനടിയില്‍ രണ്ട് ഇരുചക്രവാഹനങ്ങളും കുടുങ്ങി.മുമ്പ് പാസ്‌പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണിത്. താഴെനിലയുടെ സണ്‍ഷെയ്ഡാണ് തകര്‍ന്നുവീണത്. അരിപ്പൊടി ഉള്‍പ്പെടെയുളളവയുടെ ഗോഡൗണായാണ് കാലപ്പഴക്കമുള്ള ഈ കെട്ടിടം പ്രവര്‍ത്തിച്ചുവന്നത്. അപകടമുണ്ടായ ഉടനെ ഓടിക്കൂടിയ വലിയങ്ങാടിയിലെ തൊഴിലാളികളാണ് സമീപത്തെ വാഹനത്തിലെ ജാക്കി ലിവറും മറ്റും ഉപയോഗിച്ച് സ്ലാബ് ഉയര്‍ത്തി രണ്ടു പേരെ…
മനാമ: ബഹ്‌റൈന്‍ വ്യവസായ- വാണിജ്യ മന്ത്രാലയം ബെനിഫിറ്റുമായി സഹകരിച്ച് ‘കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ക്രെഡിറ്റ് റേറ്റിംഗ് പ്ലാറ്റ്ഫോം’ ആരംഭിച്ചു.ക്രെഡിറ്റ് മാര്‍ക്കറ്റില്‍ സുതാര്യത വര്‍ധിപ്പിക്കാനും ബിസിനസുകളുടെ സുസ്ഥിര വളര്‍ച്ചയെ പിന്തുണയ്ക്കാനുമാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. ബഹ്റൈനിലെ സംരംഭങ്ങളുടെ സാമ്പത്തികവും പ്രവര്‍ത്തനപരവുമായ സ്ഥിതി പ്രതിഫലിപ്പിക്കുന്ന കൂടുതല്‍ കൃത്യവും സുതാര്യവുമായ ക്രെഡിറ്റ് വിലയിരുത്തലുകള്‍ നല്‍കാനാണ് ഈ പ്ലാറ്റ്ഫോം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിശ്വസനീയമായ ഡാറ്റയുടെയും ഏകീകൃത മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തില്‍ കൂടുതല്‍ കാര്യക്ഷമമായി ഫണ്ടിംഗ് അനുവദിക്കാന്‍ വായ്പ നല്‍കുന്നവരെ പ്രാപ്തരാക്കുന്നതിനൊപ്പം ചെറുകിട- ഇടത്തരം സംരംഭങ്ങള്‍ക്ക് അവരുടെ ബിസിനസുകള്‍ വികസിപ്പിക്കാന്‍ ഒരു അധിക ധനസഹായ ഓപ്ഷന്‍ ഇതുവഴി ലഭിക്കും.
മനാമ: ഇറാഖ് ഐക്യരാഷ്ട്രസഭയില്‍ സമര്‍പ്പിച്ച കോര്‍ഡിനേറ്റ് പട്ടികയിലും ഭൂപടത്തിലും കുവൈത്തിന്റെ സമുദ്രമേഖലകളിലുള്ള കടന്നുകയറ്റത്തെ ബഹ്‌റൈന്‍ അപലപിച്ചു.കുവൈത്തും ഇറാഖും അവരുടെ ജനങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളുടെ ഗതി പരിഗണിക്കാനും അന്താരാഷ്ട്ര നിയമത്തിന്റെ നിയമങ്ങളും തത്വങ്ങളുമനുസരിച്ച്, പ്രത്യേകിച്ച് 1982ലെ യു.എന്‍. സമുദ്ര നിയമ കണ്‍വെന്‍ഷന്റെ വ്യവസ്ഥകളനുസരിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണകള്‍, കരാറുകള്‍, ഉഭയകക്ഷി ധാരണാപത്രങ്ങള്‍ എന്നിവയ്ക്കനുസൃതമായി ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കാന്‍ ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം ഇറാഖിനോട് അഭ്യര്‍ത്ഥിച്ചു.
മനാമ: ബഹ്റൈനില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എ.ആര്‍.എ) ഫെബ്രുവരി 15 മുതല്‍ 21 വരെ നടത്തിയ പരിശോധനകളില്‍ നിയമവിരുദ്ധമായി രാജ്യത്ത് ജോലി ചെയ്യുന്നവരെന്ന് കണ്ടെത്തിയ വിദേശികളായ 81 തൊഴിലാളികളെ നാടുകടത്തി.1,514 പരിശോധനകളാണ് ഈ കാലയളവില്‍ നടന്നത്. നിയമലംഘകരും ക്രമരഹിതരുമായ 24 തൊഴിലാളികളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.പരിശോധനയില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയതായും അവയില്‍ നിയമ നടപടികള്‍ സ്വീകരിച്ചതായും എല്‍.എ.ആര്‍.എ. അറിയിച്ചു.
മനാമ: ബഹ്‌റൈനില്‍ തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ചും മനുഷ്യക്കടത്തിനെക്കുറിച്ചും അവബോധമുണ്ടാക്കാന്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) അവബോധ ശില്‍പശാല സംഘടിപ്പിച്ചു.റീജ്യണല്‍ ട്രെയിനിംഗ് സെന്റര്‍ ഫോര്‍ കോമ്പാറ്റിംഗ് ഹ്യൂമന്‍ ട്രാഫിക്കിംഗ്, റിക്രൂട്ട്‌മെന്റ് ഓഫീസുകള്‍, ട്രാന്‍സാക്ഷന്‍ ക്ലിയറന്‍സ് ഓഫീസുകള്‍, ലേബര്‍ സപ്ലൈ ഏജന്‍സികള്‍ എന്നിവര്‍ക്കു വേണ്ടിയാണ് ശില്‍പശാല നടത്തിയത്. 53 ഓഫീസുകളില്‍നിന്നും ഏജന്‍സികളില്‍നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുത്ത ശില്‍പശാലയില്‍ ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷനില്‍നിന്നുള്ള സര്‍ട്ടിഫൈഡ് ട്രെയിനര്‍മാരായ ബാദി ജബീല്‍, ഫാത്തിമ അല്‍ ഖത്തം എന്നിവര്‍ സംസാരിച്ചു.
മനാമ: ബഹ്‌റൈനിന്റെ വടക്കന്‍ സമുദ്രാതിര്‍ത്തിക്കടുത്ത് കടല്‍ക്കൊള്ളക്കാര്‍ ബഹ്‌റൈനി ബോട്ട് കൊള്ളയടിച്ചു.43കാരനായ ബഹ്‌റൈനിയും 36ഉം 38ഉം വയസ്സുള്ള രണ്ട് ഏഷ്യന്‍ ജീവനക്കാരും സഞ്ചരിച്ച ബോട്ടാണ് കൊള്ളയടിക്കപ്പെട്ടതെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. കടല്‍ക്കൊള്ളക്കാര്‍ ഇറാനിയന്‍ സമുദ്രാതിര്‍ത്തിയിലേക്ക് ബോട്ട് കൊണ്ടുപോയി അതിലെ സാധനങ്ങള്‍ കൊള്ളയടിക്കുകയായിരുന്നു. മൂന്നു മണിക്കൂറിനു ശേഷം ബോട്ട് തിരിച്ചുവിട്ടു.സംഭവത്തെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച് ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.
മനാമ: ബഹ്‌റൈന്‍ വിദ്യാഭ്യാസ മന്ത്രാലയവുമായി ഏകോപിപ്പിച്ച് വിദ്യാഭ്യാസ പരിശീലന ഗുണനിലവാര അതോറിറ്റി (ബി.ക്യു.എ) മാര്‍ച്ച് 29 മുതല്‍ മാര്‍ച്ച് 31 വരെ 12ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ദേശീയ പരീക്ഷകള്‍ നടത്തും. രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍ സ്‌കൂളുകളിലെ എല്ലാ വിദ്യാര്‍ത്ഥികളും പങ്കെടുക്കും. സ്വകാര്യ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും വേണമെങ്കില്‍ പങ്കെടുക്കാം.പ്രീ-യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തിലുടനീളം വിദ്യാര്‍ത്ഥികള്‍ നേടിയെടുത്ത അറിവും കഴിവുകളും ദേശീയ പരീക്ഷകള്‍ വിലയിരുത്തും. അറബി, ഇംഗ്ലീഷ്, ഗണിതശാസ്ത്ര കഴിവുകള്‍ എന്നിവയിലാണ് പരീക്ഷ.
ശബരിമല കൊടിമര നിർമ്മാണം: കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ മൊഴിയെടുത്ത് വിജിലൻസ്, സംഭാവന നൽകിയത് 27പേർ
By News Desk
തിരുവനന്തപുരം: ശബരിമല കൊടിമര നിർമ്മാണ അന്വേഷണവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ മൊഴിയെടുത്ത് വിജിലൻസ്. ഇന്നലെയാണ് പ്രത്യേക സംഘം മൊഴിയെടുത്തത്. സംഭാവന നൽകിയ സ്വർണത്തിൻ്റെ അളവ് ഉൾപ്പെടെ സുരേഷ്ഗോപി മൊഴി നൽകിയിരുന്നു. 27 പേരാണ് സംഭാവന നൽകിയത്. ഇതിൽ കുറച്ചുപേർ മാത്രമാണ് ഇനി മൊഴി നൽകാനുഉളത്. അതേസമയം, സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ശബരിമലയിൽ നിന്നും ശേഖരിച്ച സാമ്പിളുകൾ ലാബിലേക്കക്കാൻ എസ്ഐടി ഇന്ന് വിജിലൻസ് കോടതിയിൽ അപേക്ഷ നൽകും.
ബിജെപിയിൽ ചിത്രം തെളിയുന്നു; പദ്മജ വേണുഗോപാൽ തൃശൂരിൽ മത്സരിക്കും, ശോഭാ സുരേന്ദ്രൻ പാലക്കാട്ടും
By News Desk
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂർ നിയോജക മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി പദ്മജ വേണുഗോപാൽ മത്സരിക്കുമെന്ന് സൂചന. തൃശൂരിൽ മത്സരിക്കാൻ പദ്മജയോട് ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടതായാണ് വിവരം. ശോഭ സുരേന്ദ്രൻ പാലക്കാട്ടും മത്സരിക്കും. നേരത്തെ, തിരുവനന്തപുരത്തെ വട്ടിയൂർക്കാവിൽ പദ്മജയെ മത്സരിപ്പിക്കുമെന്ന് സൂചന ലഭിച്ചിരുന്നു. ഇവിടെ കോൺഗ്രസിൻ്റെ സ്ഥാനാർത്ഥിയായി കെ മുരളീധരനും രംഗത്തെത്തുമെന്ന് വാർത്തകളുണ്ടായിരുന്നു. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർഥി സാധ്യത പട്ടിക പുറത്ത് വന്നിരുന്നു. 30 സീറ്റിലാണ് നിലവിൽ സാധ്യത പട്ടിക കണക്കാക്കിയിരിക്കുന്നത്. നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്ര ശേഖറും, കഴക്കൂട്ടത്ത് വി മുരളീധരനുമാണ് സാധ്യത. മഞ്ചേശ്വരം മണ്ഡലത്തിൽ കെ സുരേന്ദ്രൻ, പാലക്കാട്- കായംകുളം സീറ്റുകളിൽ ശോഭ സുരേന്ദ്രന്‍റെ പേരും പരിഗണനയിലുണ്ട്. വട്ടിയൂർകാവിൽ ആർ ശ്രീലേഖയും കൃഷ്ണ കുമാറും, മലമ്പുഴയിൽ സി കൃഷ്ണകുമാറും മത്സരരംഗത്തുണ്ടാവും. പാലയിൽ ഷോൺ ജോർജും, തിരുവല്ലയിൽ അനൂപ് ആന്റണിയും മത്സരിക്കും. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ബിജെപി. നേമം മണ്ഡലത്തിൽ സംസ്ഥാന അധ്യക്ഷൻ രാജീവ്…
തന്ത്രിയുടെ വാദം ഏറ്റുപിടിച്ച് പ്രതിപക്ഷം; കലുഷിതമായി നിയമസഭ സമ്മേളനം, നടുത്തളത്തിലിറങ്ങി പ്രതിഷേധം
By News Desk
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം തുടങ്ങിയപ്പോൾ വീണ്ടും പ്രതിഷേധവുമായി പ്രതിപക്ഷം. ശബരിമലയിലെ സ്വർണ്ണക്കൊള്ള ഉയർത്തിയാണ് പ്രതിപക്ഷം പ്രതിഷേധം ഉയർത്തിയത്. വിഡി സതീശൻ യാത്രയിൽ ആയതിനാൽ ഡെപ്യൂട്ടി ലീഡറായി കെ ബാബുവാണ് സംസാരിച്ചു തുടങ്ങിയത്. സ്വർണക്കൊള്ളക്കേസിൽ പ്രതികൾക്ക് കൂട്ട ജാമ്യം ലഭിച്ചത് ചൂണ്ടിക്കാട്ടിയും തന്ത്രിയുടെ വാദം ഏറ്റുപിടിച്ചുമായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടങ്ങിയത്. ആചാര ലംഘനത്തിനു കൂട്ട് നിൽക്കാത്തതിനാലാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് വാദിച്ച പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിക്കുകയായിരുന്നു. സഭയിൽ നിസ്സഹകരണം പ്രഖ്യാപിച്ച പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം വിളിച്ചു.പ്രതിഷേധം ഉയർത്തിയതോടെ ഭരണപക്ഷത്ത് നിന്ന് നിയമ മന്ത്രി പി രാജീവ് മറുപടി നൽകി. പ്രതിപക്ഷ വിമർശനം ഹൈക്കോടതിക്ക് എതിരെയാണെന്ന് മന്ത്രി പറഞ്ഞു. പ്രസംഗിക്കാൻ അവസരം കിട്ടിയെന്ന് കണക്കാക്കിയാൽ മതിയെന്നായിരുന്നു കെ ബാബുന് പി രാജീവ് നൽകിയ മറുപടി. എസ്ഐടി അന്വേഷണത്തിൽ സർക്കാർ ഇടപെട്ടിട്ടില്ല. തന്ത്രി വാദിയെന്നോ പ്രതിയെന്നോ സർക്കാരിനെ ബാധിക്കുന്നതല്ല. സർക്കാരിന് മുന്നിൽ റിപ്പോർട്ട് വരുന്നില്ല. അന്വേഷണം ഹൈക്കോടതി മേൽനോട്ടത്തിലാണ്. സർക്കാരിന് ഒരു റോളും…
