Trending
- ബഹ്റൈനിൽ ജൂലൈ മാസത്തെ പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചു
- പാർസൽ വഴി ലഹരികടത്ത്; മൂന്ന് ഇന്ത്യൻ സ്വദേശികൾക്ക് ബഹ്റൈനിൽ കഠിന തടവും പിഴയും
- അന്യായമായ പാസ്പോർട്ട് സേവന ഫീസ് വർധനവ് പിൻവലിക്കണം: ഫ്രൻഡ്സ് അസോസിയേഷൻ
- റഷ്യയിൽ ഇന്ധനക്ഷാമം രൂക്ഷം; ഇന്ത്യയിൽ നിന്ന് പെട്രോൾ ഇറക്കുമതി തുടങ്ങി
- അക്ഷയ് അജിത്തിന്റെ ‘ദില്‍’ഒരുങ്ങി,ചിത്രീകരണം ബാംഗ്ലൂരില്‍ 6 ന് ആരംഭിക്കും
- ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി മലയാളി നിഷാദ്
- ഒറ്റയടിക്ക് 60 ശതമാനം വർധനവ്; പാസ്പോർട്ട് പുതുക്കൽ ഫീസ് പുനഃപരിശോധിക്കണമെന്ന് പ്രവാസി സംഘടനകൾ
- കെസിഎ – ബി എഫ് സി ഓണം പൊന്നോണം 2026
Author: News Desk
മനാമ: സമഗ്രമായ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്ന് മുഹറഖിലെ ഹെസ്സ അല്‍ ബക്കര്‍ പള്ളി നീതി, ഇസ്ലാമിക് കാര്യ, എന്‍ഡോവ്മെന്റ് മന്ത്രി നവാഫ് ബിന്‍ മുഹമ്മദ് അല്‍ മാവ്ദ ഉദ്ഘാടനം ചെയ്തു.ബഹ്റൈന്റെ വിവിധ ഭാഗങ്ങളിലായി സുന്നി, ജാഫാരി എന്‍ഡോവ്മെന്റ് കൗണ്‍സിലുകള്‍ക്ക് കീഴിലുള്ള 60 പള്ളികള്‍ തുറക്കാനും പുതുക്കിപ്പണിയാനും പുനഃസ്ഥാപിക്കാനുമുള്ള കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നിര്‍ദേശപ്രകാരമാണ് ഈ പള്ളിയുടെ അറ്റകുറ്റപ്പണി നടത്തിയത്.
മോദിക്ക് സർപ്രൈസുമായി നെതന്യാഹു; അത്താഴ വിരുന്നിന് എത്തിയത് ഇന്ത്യൻ വസ്ത്രം ധരിച്ച്, വീഡിയോ പങ്കുവച്ച് ഹിന്ദിയിൽ കുറിപ്പ്
By News Desk
ടെൽ അവീവ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമൊത്തുള്ള അത്താഴത്തിന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എത്തിയത് പരമ്പരാഗത ഇന്ത്യൻ വസ്ത്രം ധരിച്ച്. തന്റെ സുഹൃത്തിന് ഒരു സർപ്രൈസ് നൽകിയതാണെന്ന് വീഡിയോ പങ്കുവച്ച് നെതന്യാഹു ഹിന്ദിയിൽ കുറിച്ചു- “ഞങ്ങളുടെ അത്താഴത്തിന് മുമ്പ്, പരമ്പരാഗത ഇന്ത്യൻ വസ്ത്രം ധരിച്ച് എന്റെ സുഹൃത്ത് പ്രധാനമന്ത്രി മോദിയെ ഞാൻ അത്ഭുതപ്പെടുത്തി” എന്നാണ് നെതന്യാഹുവിന്‍റെ കുറിപ്പ്. മോദിയുടെ ഇസ്രയേൽ സന്ദർശന വേളയിലാണ് ഇത്. മോദി ഇസ്രയേലിൽ പ്രത്യേക പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്തു. ഇസ്രയേൽ പാർലമെന്റിനെ അഭിസംബോധന ചെയ്ത ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് അദ്ദേഹം. പ്രധാനമന്ത്രി മോദിയെ സുഹൃത്ത് എന്ന് വിശേഷിപ്പിച്ച നെതന്യാഹു, 2023 ഒക്ടോബർ 7-നുണ്ടായ ഹമാസ് ആക്രമണങ്ങൾക്ക് ശേഷം ഇസ്രായേലിനുള്ള ഇന്ത്യയുടെ പിന്തുണയെ പ്രശംസിച്ചു. “പ്രധാനമന്ത്രിമാരും രാഷ്ട്രത്തലവന്മാരും ഇവിടെ വരാറുണ്ട്. നമുക്കെല്ലാവർക്കും എപ്പോഴും ആവേശകരമായ നിമിഷമാണ് അത്. പക്ഷേ പ്രിയ സുഹൃത്ത് നരേന്ദ്ര മോദിയുടെ സന്ദർശനം ഏറെ പ്രത്യേകതയുള്ളതാണ്. ഇസ്രയേലിന്റെ മികച്ച സുഹൃത്തും ലോക വേദിയിലെ മികച്ച…
‘പ്രതിക്കൂട്ടില്‍ ആരോഗ്യ മന്ത്രി, സിപിഎം പ്രചരിപ്പിക്കുന്നത് പച്ചക്കള്ളം’, എംവി ഗോവിന്ദനെയും ഷംസീറിനെയും വിമർശിച്ച് സതീശൻ
By News Desk
തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണ ജോർജിനെ കെഎസ്‌യു പ്രവർത്തകര്‍ ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി ഉൾപ്പടെയുള്ള സിപിഎം നേതാക്കൾ പച്ചക്കളളം പ്രചരിപ്പിക്കുന്നുവെന്നും സംസ്ഥാനത്ത് വ്യാപകമായ അക്രമം അഴിച്ചു വിടുകയാണെന്നുമാണ് സതീശൻ പറയുന്നത്. മന്ത്രിയുടെ അടുത്ത് കെഎസ്‌യു പ്രവർത്തകർ എത്തിയിട്ടില്ലെന്നും പൊലീസ് പണിപ്പെട്ടാണ് ആരോഗ്യ മന്ത്രിയെ നിയന്ത്രിച്ചത്, ആരോഗ്യ മന്ത്രിയുടെ കയ്യിലെ മുറിവ് നേരത്തെ ഉള്ളതാണ്. മന്ത്രി തട്ടിവിട്ടത് പച്ചക്കള്ളമാണ്. ജനങ്ങളുടെ മുമ്പില്‍ പരിഹാസ്യയായിരിക്കുകയാണ് അവർ. ഇതുകൊണ്ടൊന്നും രക്ഷപ്പെടില്ല. ഇപ്പോൾ സിപിഎം നടത്തുന്നത് ആടിനെ പട്ടിയാക്കുന്ന പ്രചരണമാണ്. സ്പീക്കറുമായി കൂടിയാലോചിച്ച ശേഷമാണ് കള്ളപ്രചാരണം ആരംഭിച്ചത്. സ്പീക്കർ ഗൂഢാലോചനയിൽ പങ്കാളിയാവാൻ പാടില്ലായിരുന്നു. ആരോഗ്യ മന്ത്രിയുടെ പെടലി തിരിച്ചു എന്ന് പച്ചകള്ളം പറഞ്ഞു. ഇതിലൊന്നും ഭയന്ന് പിന്മാറില്ല. ജനകീയമായ പ്രതിഷേധങ്ങൾ ഞങ്ങൾ നടത്തും എന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ, എല്‍ഡിഎഫ് നടത്തിയ മൂന്ന് ജാഥകൾ പൊളിഞ്ഞു പോയെന്നും അത് മനസ്സിലായപ്പോൾ പുതുയുഗ യാത്രയെ തകർക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്.…
കണ്ണൂര്‍: കെ.എസ്.യു പ്രവര്‍ത്തകരുടെ കരിങ്കൊടി സമരത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് പരിക്ക്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.കഴുത്തിനും കൈയ്ക്കുമാണ് പരിക്കേറ്റത്. മന്ത്രിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യാനെത്തിയപ്പോള്‍ ടിക്കറ്റ് കൗണ്ടറിനടുത്തുവെച്ചാണ് പ്രതിഷേധമുണ്ടായത്. മന്ത്രി യാത്ര റദ്ദാക്കി.കണ്ണൂരില്‍ പലയിടത്തും കഴിഞ്ഞ ദിവസങ്ങളില്‍ മന്ത്രിക്കെതിരെ പ്രതിഷേധം നടന്നിരുന്നു.പോലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ സാധിച്ചില്ല. മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ പാഞ്ഞടുക്കുകയായിരുന്നു. പിന്നാലെ പൊലീസിന്റെ വലയം ഭേദിച്ച് മന്ത്രിക്കു നേരെയെത്തി. മന്ത്രിക്കൊപ്പം സ്പീക്കര്‍ എ.എന്‍. ഷംസീറുമുണ്ടായിരുന്നു.സംഭവത്തില്‍ വ്യാപകമായ പ്രതിഷേധമുയര്‍ന്നു. സമരക്കാരാണ് മന്ത്രിയെ ആക്രമിച്ചതെന്ന് സ്പീക്കര്‍ പറഞ്ഞു. പ്രതിഷേധിക്കാം, പക്ഷേ കയ്യേറ്റം ചെയ്യാന്‍ പാടില്ല. മന്ത്രിയെ കയ്യേറ്റം ചെയ്യുന്നത് ജനാധിപത്യത്തിന് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തെ മുഖ്യമന്ത്രി പിണറായി വിജയനും മറ്റു നേതാക്കളും അപലപിച്ചു. വീണയെ കാണാന്‍ മുഖ്യമന്ത്രി ആശുപത്രിയിലെത്തി.പ്രതിപക്ഷ നേതാവിന്റെ നിര്‍ദേശമനുസരിച്ചാണ് ആക്രമണം നടന്നതെന്ന് മന്ത്രി വി. ശിവന്‍കുട്ടി ആരോപിച്ചു. പകരത്തിന് പകരം ആലോചിക്കുന്നില്ല. ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും ശിവന്‍കുട്ടി പറഞ്ഞു.ആക്രമണത്തിനെതിരെ വലിയ രീതിയിലുള്ള…
മനാമ: ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരനില്‍നിന്ന് മൂന്നു കിലോഗ്രാം കഞ്ചാവ് പിടികൂടി.യാത്രക്കാരന്റെ കൈവശമുള്ള ബാഗ് എക്‌സ്-റേ മെഷീനില്‍ സ്‌കാന്‍ ചെയ്തപ്പോള്‍ ഒരു കസ്റ്റംസ് ഓഫീസര്‍ക്ക് സംശയം തോന്നി യാത്രക്കാരനെ റെഡ് ലൈനിലേക്ക് കൊണ്ടുപോയി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തുടര്‍ന്ന് പിടിച്ചെടുത്ത കഞ്ചാവും യാത്രക്കാരനെയും ആന്റി നാര്‍കോട്ടിക്ക് ഡയറക്ടറേറ്റ് അധികൃതര്‍ക്ക് കൈമാറി.
മനാമ: ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ ഫെബ്രുവരി 26 മുതല്‍ കുറഞ്ഞ നിരക്കില്‍ 1,50,000 ടിക്കറ്റുകള്‍ വില്‍ക്കും.വില്‍പ്പന രാവിലെ 8.30ന് ആരംഭിക്കും. മാര്‍ച്ച് 4 വരെ വില്‍പ്പനയുണ്ടാകും. ഇതുവരെ നടന്നതില്‍വെച്ച് ഏറ്റവും വലിയ പ്രമോഷന്‍ ‘ടേക്ക് ഓഫ് സെയില്‍’ ആണിത്.ഈ വര്‍ഷം മാര്‍ച്ച് ഒന്നിനും നവംബര്‍ 30നുമിടയിലുള്ള യാത്രകള്‍ക്കാണ് ഈ ഓഫര്‍. ബഹ്‌റൈനില്‍നിന്ന് അബുദാബിയിലേക്ക് 15 ദിനാര്‍ മുതല്‍, ബഹ്‌റൈനില്‍നിന്ന് കെയ്‌റോയിലേക്ക് 44 ദിനാര്‍ മുതല്‍, ബഹ്‌റൈനില്‍നിന്ന് ഇസ്താംബൂളിലേക്ക് 41 ദിനാര്‍ മുതല്‍, ബഹ്‌റൈനില്‍നിന്ന് ബാങ്കോക്കിലേക്ക് 66 ദിനാര്‍ മുതല്‍, ബഹ്‌റൈനില്‍നിന്ന് ലണ്ടന്‍ ഗാറ്റ്‌വിക്കിലേക്ക് 35 ദിനാര്‍ മുതല്‍ എന്നിങ്ങനെയാണ് ഓഫര്‍.gulfair.com ലും ബഹ്‌റൈനിലെ അംഗീകൃത ട്രാവല്‍ ഏജന്റുമാര്‍ വഴിയും ബുക്കിംഗ് ലഭ്യമാണ്.
മനാമ: ബഹ്‌റൈനിലെ ഉമ്മുല്‍ ഹസമിലെ പുതിയ പോലീസ് സ്റ്റേഷന്‍ ആഭ്യന്തര മന്ത്രി ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തുപോലീസ് സ്റ്റേഷനുകളെ സംയോജിത സേവന കേന്ദ്രങ്ങളാക്കി മാറ്റാനും സാമൂഹ്യ പങ്കാളിത്തം വര്‍ധിപ്പിക്കാനും സുരക്ഷാ പ്രവര്‍ത്തനങ്ങളിലെ സാങ്കേതിക വികസനങ്ങള്‍ക്കൊപ്പം മുന്നേറാനുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായാണ് സ്റ്റേഷന്‍ പുതുക്കിപ്പണിതത്.ഉദ്ഘാടനച്ചടങ്ങില്‍ ആഭ്യന്തര ഉപമന്ത്രി ലെഫ്റ്റനന്റ് ജനറല്‍ ആദില്‍ ബിന്‍ ഖലീഫ അല്‍ ഫാദില്‍, പോലീസ് മേധാവി ലെഫ്റ്റനന്റ് ജനറല്‍ താരിഖ് ബിന്‍ ഹസ്സന്‍ അല്‍ ഹസ്സന്‍, ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഷെയ്ഖ് നാസര്‍ ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ ഖലീഫ എന്നിവര്‍ പങ്കെടുത്തു.കാര്യക്ഷമമായ ഇടപാടുകളും ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങളും ഉറപ്പാക്കുന്നതിന് ആധുനിക സുരക്ഷാ സംവിധാനങ്ങളും ഉപകരണങ്ങളും സഹിതം ജനങ്ങള്‍ക്കുവേണ്ടിയുള്ള ഒരു സമഗ്ര സേവന കേന്ദ്രമായിട്ടാണ് സ്റ്റേഷന്‍ രൂപകല്‍പ്പന ചെയ്ത് സജ്ജീകരിച്ചിരിക്കുന്നത്.
മനാമ: ഫെബ്രുവരി 18ന് ബഹ്‌റൈനി ബോട്ട് കൊള്ളയടിച്ച സായുധ സംഘം ഇറാനി കടല്‍ക്കൊള്ളക്കാരാണെന്ന് ബോട്ടില്‍ സഞ്ചരിച്ചിരുന്ന മൂന്നു പേര്‍ മൊഴി നല്‍കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ബോട്ട് ബഹ്റൈന്‍ സമുദ്രാതിര്‍ത്തിയില്‍നിന്ന് ഇറാനിയന്‍ സമുദ്രാതിര്‍ത്തിയിലേക്ക് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കൊണ്ടുപോയാണ് കൊള്ള നടത്തിയത്. ഏകദേശം മൂന്നു മണിക്കൂറിനു ശേഷം അവരെ ബഹ്റൈന്‍ സമുദ്രാതിര്‍ത്തിയിലേക്ക് തിരിച്ചയച്ചു.ഇറാനിയന്‍ കൊള്ളക്കാര്‍ നടത്തിയ സമാനമായ സംഭവങ്ങള്‍ ഒന്നിലധികം തവണ ഉണ്ടായിട്ടുണ്ടെന്ന് കോസ്റ്റ് ഗാര്‍ഡിന്റെ കൈവശമുള്ള രേഖകളില്‍ പറയുന്നു.ഈ സംഭവം അന്താരാഷ്ട്ര സമുദ്ര നിയമത്തിന്റെ ലംഘനമാണെന്നും ഇക്കാര്യത്തില്‍ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ ബഹ്റൈന് അവകാശമുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ആലപ്പുഴ: വയോധികയുടെ മൃതദേഹം മറ്റാരുമറിയാതെ മകന്‍ കുഴിച്ചുമൂടി.തുറവൂര്‍ മനക്കോടം സ്വദേശി രാധയുടെ (75) മൃതദേഹമാണ് മകന്‍ ഗിരീഷ് അടുക്കളയില്‍ കുഴിച്ചിട്ടത്. ഗിരീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാരുടെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും. ഭക്ഷണം കൊണ്ടുവന്നപ്പോള്‍ അമ്മ അനക്കമില്ലാതെ കിടക്കുകയായിരുന്നു എന്നാണ് പോലീസിനോട് ഗിരീഷ് പറഞ്ഞത്.ഗിരീഷിന്റെ ഭാര്യ പിണങ്ങി മറ്റൊരിടത്താണ് താമസം. അവിടെനിന്ന് ഗിരീഷ് മക്കളെ വിളിച്ചുകൊണ്ടുവന്നു. അമ്മൂമ്മ മരിച്ചെന്ന് അവരോട് പറഞ്ഞു. വരുന്ന വഴി മണ്‍വെട്ടി വാങ്ങി. മൃതദേഹം കുഴിച്ചിട്ടശേഷം അടുപ്പുകല്ല് മുകളില്‍വച്ചു.മറ്റാരോടും ഇക്കാര്യം പറഞ്ഞില്ല.കുട്ടികള്‍ വീട്ടിലെത്തിയപ്പോള്‍ അമ്മയോട് വിവരം പറഞ്ഞു. തുടര്‍ന്ന് ഗിരീഷിന്റെ ഭാര്യ അയല്‍വാസിയെ വിവരമറിയിച്ചു. അവര്‍ കുത്തിയതോട് പോലീസിനെ അറിയിക്കുകയായിരുന്നു.
മനാമ: കുവൈത്ത് ദേശീയ ദിനത്തിന്റെയും വിമോചന ദിനത്തിന്റെയും ആഘോഷത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നീലനിറത്തില്‍ അണിഞ്ഞൊരുങ്ങി ബഹ്റൈന്‍.രാജ്യത്തുടനീളമുള്ള നിരവധി വഴിയടയാളങ്ങള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍, പ്രധാന ഇടങ്ങള്‍ എന്നിവ നീലനിറത്തില്‍ അലങ്കരിച്ചു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധത്തിന്റെയും ജനങ്ങള്‍ തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെയും പ്രതിഫലനമായി.
