Trending
- ബഹ്റൈനിൽ ജൂലൈ മാസത്തെ പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചു
- പാർസൽ വഴി ലഹരികടത്ത്; മൂന്ന് ഇന്ത്യൻ സ്വദേശികൾക്ക് ബഹ്റൈനിൽ കഠിന തടവും പിഴയും
- അന്യായമായ പാസ്പോർട്ട് സേവന ഫീസ് വർധനവ് പിൻവലിക്കണം: ഫ്രൻഡ്സ് അസോസിയേഷൻ
- റഷ്യയിൽ ഇന്ധനക്ഷാമം രൂക്ഷം; ഇന്ത്യയിൽ നിന്ന് പെട്രോൾ ഇറക്കുമതി തുടങ്ങി
- അക്ഷയ് അജിത്തിന്റെ ‘ദില്‍’ഒരുങ്ങി,ചിത്രീകരണം ബാംഗ്ലൂരില്‍ 6 ന് ആരംഭിക്കും
- ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി മലയാളി നിഷാദ്
- ഒറ്റയടിക്ക് 60 ശതമാനം വർധനവ്; പാസ്പോർട്ട് പുതുക്കൽ ഫീസ് പുനഃപരിശോധിക്കണമെന്ന് പ്രവാസി സംഘടനകൾ
- കെസിഎ – ബി എഫ് സി ഓണം പൊന്നോണം 2026
Author: News Desk
വില്ല്യാപ്പള്ളി മുസ്ലിം ജമാഅത് ബഹ്‌റൈൻ ചാപ്റ്റർആർ. യുസഫ് ഹാജി സ്മാരക പുരസ്‌കാരം എം. എം. എസ്. ഇബ്രാഹീമിന്
By News Desk
മനാമ: വില്ല്യാപ്പള്ളി മുസ്ലിം ജമാഅത് ബഹ്‌റൈൻ ചാപ്റ്റർയുടെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിൽ മികവ് പുലർത്തിയ പൗരപ്രമുഖരെ ആദരിക്കുന്നതിന്റെ ഭാഗമായി, മർഹൂം ആർ. യുസഫ് ഹാജിയുടെ പേരിൽ ഏർപ്പെടുത്തിയ സ്മാരക പുരസ്‌കാരത്തിന്റെ പ്രഥമ ജേതാവായി എം. എം. എസ്. ഇബ്രാഹീം സാഹിബിനെ തെരഞ്ഞെടുത്തു. മുസ്ലിം ജമാഅത് മുൻ പ്രസിഡന്റും മുസ്ലിം ലീഗ് നേതാവും ബഹ്‌റൈൻ പ്രവാസിയും മുൻ കെ.എം.സി.സി നേതാവുമായിരുന്ന ആർ. യുസഫ് ഹാജിയുടെ സ്മരണാർത്ഥമാണ് എല്ലാ വർഷവും വിവിധ മേഖലകളിൽ മികവുറ്റ സേവനം നടത്തിയവരെ ആദരിക്കുന്നത്.ജീവകാരുണ്യ പ്രവർത്തന മേഖലയിലും മത-ഭൗതിക വിദ്യാഭ്യാസ മേഖലയിലും നടത്തിയ ശ്രദ്ധേയമായ സേവനങ്ങളെ മാനിച്ചാണ് ബഹ്‌റൈൻ ചാപ്റ്റർ അഡ്വൈസറി ബോർഡ് ചെയർമാൻ ഇബ്രാഹീം സാഹിബിന് പ്രഥമ പുരസ്‌കാരം നൽകുന്നതെന്ന് പ്രസിഡന്റ് ഷരീഫ് കൊറോത്ത്, ജനറൽ സെക്രട്ടറി എ. പി. ഫൈസൽ എന്നിവർ അറിയിച്ചു.ബഹ്‌റൈൻ ചാപ്റ്റർ ഭരണസമിതി യോഗത്തിലാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. ഹാഷിം പി.പി., പി. കെ. ഇസ്ഹാഖ്, എൻ. കെ. മൂസഹാജി, മജീദ് കല്ലേരി, സഹീർ…
കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി കേരള മ്യൂസിയവുമായി സഹകരിച്ച് മ്യൂസിയം ഓഫ് ആർട്ട് ആൻഡ് ഫോട്ടോഗ്രാഫി ഇന്ത്യൻ ആംഗ്യഭാഷാ ശിൽപശാല സംഘടിപ്പിച്ചു. ഫോർട്ട് കൊച്ചി ഡച്ച് വെയർഹൗസിൽ നടക്കുന്ന ബിനാലെയിലെ ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്നായ അഫ്ര ഐസ്മയുടെ ‘മൈൽഡ് ടൂത്ത് ഓഫ് മിൽക്കിന്റെ’ ഭാഗമായാണ് പരിപാടി ഒരുക്കിയത്. ‘ലേൺ ഐഎസ്എൽ – കൊച്ചി എഡിഷൻ’ എന്ന് പേരിട്ടിരിക്കുന്ന ശിൽപശാല മൂന്ന് സെഷനുകളിലായാണ് നടന്നത്. ശബ്ദങ്ങൾക്കപ്പുറം കൈകളും മുഖഭാവങ്ങളും ശാരീരിക ചലനങ്ങളും ഉപയോഗിച്ച് എങ്ങനെ ഫലപ്രദമായി ആശയവിനിമയം നടത്താമെന്ന് ഈ വർക്ക്ഷോപ്പ് വിശദമാക്കി. കേൾവി പരിമിതി ഉള്ളവരും അല്ലാത്തവരുമായ നിരവധി പേർ പങ്കെടുത്ത പരിപാടിയിൽ മ്യൂസിയം ഓഫ് ആർട്ട് ആൻഡ് ഫോട്ടോഗ്രാഫി സംഘാംഗങ്ങളായ ഹാർദീപ് സിംഗ്, അഭിരാമി പി.എസ് എന്നിവർ നേതൃത്വം നൽകി. എല്ലാ വിഭാഗക്കാർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഒന്നാവണം കല എന്നും, അതിനാണ് തങ്ങൾ ഇപ്പോൾ ഈ വർക്ക്ഷോപ്പ് അവസരമൊരുക്കിയിരിക്കുന്നത് എന്നും മ്യൂസിയം ഓഫ് ആർട്ട് ആൻഡ് ഫോട്ടോഗ്രാഫി മാർക്കറ്റിംഗ് ആൻഡ്…
മനാമ : ബഹ്‌റൈൻ പ്രതിഭ ഗുദൈബിയ യൂണിറ്റും അർജുൻസ് അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്ന് മാസത്തെ ചെസ്സ് പരിശീലന ക്യാമ്പിന് സൽമാനിയയിലെ പ്രതിഭ സെന്ററിൽ തുടക്കം കുറിച്ചു. രണ്ട് വിഭാഗങ്ങളിലായി 60 വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ക്യാമ്പ് പ്രതിഭ മനാമ മേഖല കമ്മിറ്റി സെക്രട്ടറി രാജേഷ് അറ്റാച്ചേരി ഉദ്ഘാടനം ചെയ്തു.ചെസ്സ് കളിയുടെ അടിസ്ഥാന നിയമങ്ങളും തന്ത്രങ്ങളും ഉൾപ്പെടുത്തി, ഉയർന്ന തലത്തിലുള്ള മത്സരപരിചയത്തിലേക്ക് കുട്ടികളെ നയിക്കുന്ന രീതിയിലാണ് പരിശീലന പരിപാടി രൂപകൽപ്പന ചെയ്തിരിക്കുന്നത്. കുട്ടികളുടെ ബൗദ്ധിക ശേഷി, ഏകാഗ്രത, തീരുമാനക്ഷമത, ആത്മവിശ്വാസം എന്നിവ വളർത്തുന്നതിൽ ചെസ്സ് പരിശീലനത്തിന്റെ പ്രാധാന്യം ഉദ്ഘാടകൻ ചൂണ്ടിക്കാട്ടി. പ്രതിഭ ജോയിന്റ് സെക്രട്ടറി നിരൻ സുബ്രഹ്മണ്യൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അർജുൻസ് അക്കാദമി ഡയറക്ടർ അർജുൻ പരിശീലന ക്യാമ്പിന്റെ പ്രവർത്തനരീതിയും ലക്ഷ്യങ്ങളും വിശദീകരിച്ചു. ഗുദൈബിയ യൂണിറ്റ് പ്രസിഡണ്ട് ഷനിൽ കുമാർ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി മനോജ് പോൾ സ്വാഗതം ആശംസിക്കുകയും മേഖല വൈസ് പ്രസിഡണ്ട് സരിത കുമാർ നന്ദി രേഖപ്പെടുത്തുകയും…
കൊച്ചി: വൈറ്റിലയില്‍ യുവതിയെ കൊലപ്പെടുത്തി റെയില്‍വേ ട്രാക്കില്‍ തള്ളിയ നിലയില്‍ കണ്ടെത്തിയ കേസില്‍ പ്രതിയെ പോലീസ് പിടികൂടി. കൊച്ചി സ്വദേശി ഷാജി എന്നയാളാണ് പിടിയിലായത്.പ്രതിയെ മരട് പോലീസ് സ്റ്റേഷനിലെത്തിച്ചു. ഇരുവരും തമ്മില്‍ നേരത്തെ പരിചയമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിക്കൊപ്പം യുവതി നടന്നുപോകുന്ന സി.സി.ടി.വി. ദൃശ്യങ്ങളാണ് കേസില്‍ വഴിത്തിരിവായത്. ഇരുവരും കാറില്‍നിന്നിറങ്ങി നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ട്രാക്കിനടുത്തുകൂടി പിന്നീട് ഷാജി ഒറ്റയ്ക്ക് നടന്നുപോകുന്ന ദൃശ്യങ്ങളും ലഭിച്ചു.ഈ സമയം ഷാജിയുടെ ഷര്‍ട്ടില്‍ രക്തക്കറയുണ്ടായിരുന്നു. ഇതോടെയാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടിയത്.കോട്ടയം സ്വദേശി സുധ ബേബിയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഉപയോഗശൂന്യമായ പാളമാണെന്നറിയാതെ അവിടെ മൃതദേഹം ഉപേക്ഷിച്ചതോടെയാണ് ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം പൊളിഞ്ഞത്.വൈറ്റിലയിലൂടെ കടന്നുപോയ അമൃത എക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റാണ് ട്രാക്കിനോടു ചേര്‍ന്ന് യുവതിയുടെ മൃതശരീരം ആദ്യം കണ്ടത്. വിവരമറിഞ്ഞെത്തിയ പോലീസ് ട്രെയിനില്‍ നിന്ന് വീണ് മരിച്ചതാണോ എന്ന സംശയത്തില്‍ പരിശോധിച്ചു. എന്നാല്‍ ട്രെയിന്‍ തട്ടി മരിച്ചതിന്റെ പരിക്കുകളല്ല മൃതദേഹത്തില്‍ കണ്ടത്. മുഖത്ത് അടിച്ചതിന്റെ പാടുകളും…
കോര്പറേഷന് കെട്ടിടങ്ങളുടെ ബലക്ഷയം പരിശോധിക്കും; തകര്‍ന്ന കെട്ടിടം അണ്‍ഫിറ്റ് ആണെന്ന് അറിഞ്ഞില്ലെന്ന് മേയര്‍
By News Desk
കോഴിക്കോട്: വലിയങ്ങാടിയില്‍ തിങ്കളാഴ്ച കെട്ടിടത്തിന്റെ സണ്‍ഷെയ്ഡ് തകര്‍ന്ന് നാലു പേര്‍ മരിച്ചതിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് കോര്‍പറേഷന്റെ ഉടമസ്ഥതയിലുളള കെട്ടിടങ്ങളുടെ ബലക്ഷയം പരിശോധിക്കാന്‍ അടിയന്തര നിര്‍ദേശം നല്‍കിയതായി മേയര്‍ ഒ. സദാശിവന്‍. കെട്ടിടം അണ്‍ഫിറ്റ് ആണെന്ന റിപ്പോര്‍ട്ട് ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.പുതിയ പരിശോധനയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കും. മരിച്ച നാലു പേരുടെ കുടുംബങ്ങള്‍ക്ക് മേയര്‍ ഫണ്ടില്‍നിന്ന് അടിയന്തര സഹായമായി ഒരു ലക്ഷം രൂപയും പരിക്കേറ്റയാള്‍ക്ക് അര ലക്ഷം രൂപയും അനുവദിക്കും. കോര്‍പറേഷന്റെ ഉടമസ്ഥതയില്‍ ബലക്ഷയമുള്ള കെട്ടിടങ്ങള്‍ അടിയന്തരമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകടത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന്റെ കൂടി സഹായത്തില്‍ ഒരു അന്വേഷണത്തിനാണ് ആലോചിക്കുന്നത്. സംസ്ഥാന സര്‍ക്കാരില്‍നിന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റയാള്‍ക്കും കൂടുതല്‍ ധനസഹായം ലഭ്യമാക്കാന്‍ കൗണ്‍സില്‍ നടപടി സ്വീകരിക്കും.അപകടഭീഷണിയിലെന്ന് 2022ല്‍ കണ്ടെത്തിയ 16 കെട്ടിടങ്ങള്‍ പുതുക്കിപ്പണിയാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. അതില്‍ ഉള്‍പ്പെടുന്നൊരു കെട്ടിടത്തിലാണ് ഇപ്പോള്‍ അപകടമുണ്ടായത്. ഈ കെട്ടിടത്തില്‍ പുതുതായി ആര്‍ക്കും ലൈസന്‍സ് നല്‍കിയിരുന്നില്ല. എന്നാല്‍…
തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ നടന്‍ സിദ്ദിഖിന് യു.എ.ഇ. സന്ദര്‍ശിക്കാന്‍ കോടതിയുടെ അനുമതി. ഇതിനായി പാസ്പോര്‍ട്ട് തിരികെ നല്‍കി.ഷാര്‍ജയില്‍ നടത്തുന്ന ‘രാജകീയം’ എന്ന സ്റ്റേജ് ഷോയില്‍ പങ്കെടുക്കുന്നതിന് അനുമതി നല്‍കിയാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ടാനിയ മറിയം ജോസ് ഉത്തരവ് പുറപ്പെടുവിച്ചത്. മാര്‍ച്ച് 31ന് പാസ്പോര്‍ട്ട് കോടതിയില്‍ തിരച്ചുനല്‍കണം.2016 ജനുവരി 28ന് യുവനടിയെ തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് കേസ്. സുപ്രീം കോടതി അനുവദിച്ച ജാമ്യ വ്യവസ്ഥകള്‍ പ്രകാരമാണ് സിദ്ദിഖ് പാസ്പോര്‍ട്ട് കോടതിയില്‍ നല്‍കിയത്. കേസില്‍ പോലീസ് നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തായിരുന്നു പീഡനമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സിദ്ദിഖിനെതിരായ സാക്ഷിമൊഴികളടക്കം കുറ്റപത്രത്തിലുണ്ട്.
മനാമ: പരിസ്ഥിതി സംരക്ഷണ നടപടികള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ബഹ്‌റൈനില്‍ 57 മൈക്രോണില്‍ കുറഞ്ഞ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കാരിബാഗുകള്‍ നിരോധിച്ചു.2060ഓടെ രാജ്യം കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നീക്കത്തില്‍ ഒരു പ്രധാന ചുവടുവെപ്പാണിതെന്ന് വ്യവസായ- വാണിജ്യ മന്ത്രി അബ്ദുല്ല ബിന്‍ ആദില്‍ ഫഖ്‌റു പറഞ്ഞു. നിലവില്‍ സ്റ്റോക്കുള്ളവ വിറ്റഴിച്ചും ഉപയോഗിച്ചും തീര്‍ക്കാന്‍ ആറു മാസം കാലാവധി അനുവദിച്ചിട്ടുണ്ട്. ഈ കാലയളവില്‍ രാജ്യത്തെ കാരിബാഗ് ഉല്‍പാദകര്‍ 57 മൈക്രോണിന് താഴെയുള്ള കാരിബാഗ് ഉല്‍പാദനത്തിലേക്ക് മാറണമെന്നും മന്ത്രി പറഞ്ഞു.
മനാമ: ബഹ്‌റൈനിലെ ഹമദ് ടൗണിലും ജനാബിയ റോഡിലും പ്രധാന ഭാഗങ്ങളില്‍ റോഡ് സുരക്ഷ വര്‍ധിപ്പിക്കാനായി പുതിയ ട്രാഫിക് ക്യാമറകള്‍ സ്ഥാപിക്കുന്നതിന് നോര്‍ത്തേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കി.ഷെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഹൈവേയിലെ റൗണ്ട് എബൗട്ട് 6, റൗണ്ട് എബൗട്ട് 14 എന്നിവിടങ്ങളിലെ തുരങ്കങ്ങള്‍ക്കുള്ളില്‍ ക്യാമറകള്‍ സ്ഥാപിക്കാനുള്ള ശുപാര്‍ശയ്ക്കും കൗണ്‍സില്‍ അംഗീകാരം നല്‍കി.കൗണ്‍സില്‍ അംഗം അബ്ദുല്ല അല്‍ ദോസേരിയാണ് ഈ ശുപാര്‍ശ കൊണ്ടുവന്നത്.
മനാമ: ബഹ്‌റൈനിലെ സനദിലെ ആയിഷ അല്‍ മുസാല്‍ പള്ളി സുന്നി എന്‍ഡോവ്മെന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ഷെയ്ഖ് ഡോ. റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ ഫുത്തൈസ് അല്‍ ഹജേരി ഉദ്ഘാടനം ചെയ്തു.സുന്നി, ജാഫാരി എന്‍ഡോവ്മെന്റ് ഡയറക്ടറേറ്റുകള്‍ക്ക് കീഴിലുള്ള 60 പള്ളികള്‍ തുറക്കാനും നവീകരിക്കാനും പുനഃസ്ഥാപിക്കാനുമുള്ള കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നിര്‍ദേശപ്രകാരമാണിത്.ആയിഷ അല്‍ മുസാല്‍ പള്ളിയുടെ നിര്‍മ്മാണത്തിന് ഉദാരമായ സംഭാവന നല്‍കിയ അല്‍ മുസാല്‍ കുടുംബത്തിന് അല്‍ ഹജേരി നന്ദി രേഖപ്പെടുത്തി.
ബഹ്റൈനിൽ ഗ്യാസ് വിതരണ രംഗത്ത് ഇനി മുതൽ ഇന്ത്യൻ സാന്നിധ്യവും; ഫൈൻ ഗ്യാസ് ലോഞ്ചിംഗ് ഫെബ്രുവരി 25-ന് സൽമാനിയ കെ സിറ്റിയിൽ
By News Desk
മനാമ: ബഹ്റൈനിൽ ആദ്യമായി ഒരു ഇന്ത്യൻ കമ്പനി ഗ്യാസ് വിതരണം ആരംഭിക്കുന്നു. ഫൈൻ ഗ്യാസ് എന്ന പേരിൽ പ്രവർത്തനം തുടങ്ങുന്ന സ്ഥാപനത്തിന്റെ ഔദ്യോഗിക ലോഞ്ചിംഗ് ഫെബ്രുവരി 25-ന് സൽമാനിയ കെ സിറ്റിയിൽ നടക്കുന്ന ഇഫ്താർ മീറ്റിനോടനുബന്ധിച്ചാണ് നടക്കുക. ബഹ്റൈനിലെ ഗ്യഹോപയോഗവും വ്യാപാര ആവശ്യങ്ങളും ലക്ഷ്യമാക്കി പ്രവർത്തനം ആരംഭിക്കുന്ന ഫൈൻ ഗ്യാസ്, ഉപഭോക്താക്കൾക്ക് വേഗതയാർന്ന ഡെലിവറി സേവനവും സുരക്ഷിത വിതരണ സംവിധാനവും ഉറപ്പുനൽകുമെന്ന് കമ്പനി ഭാരവാഹികൾ അറിയിച്ചു. ഓൺലൈൻ ബുക്കിംഗ്, 24 മണിക്കൂർ കസ്റ്റമർ സപ്പോർട്ട്, അടിയന്തര സേവന സൗകര്യം എന്നിവയും ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. https://youtu.be/IWbA8XoeQJU s ലോഞ്ചിംഗ് ചടങ്ങിൽ ബഹ്റൈനിലെ വ്യാപാര വ്യവസായ വാണിജ്യ രംഗത്തെ പ്രമുഖരും സാമൂഹ്യ പ്രവർത്തകരും പങ്കെടുക്കും.
