Author: News Desk

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനം മാര്‍ച്ച് 11ന്. മാര്‍ച്ച് 6ന് നടക്കുമെന്നു നേരത്തെ അറിയിച്ച സന്ദര്‍ശനമാണു 11ലേക്കു മാറ്റിയതെന്ന് ബി.ജെ.പി. വൃത്തങ്ങള്‍ അറിയിച്ചു.അന്നു വൈകീട്ട് 5ന് കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിനു മുമ്പില്‍ അദ്ദേഹം എന്‍.ഡി.എ. പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി. പ്രകടനപത്രിക അദ്ദേഹം പുറത്തിറക്കും. വൈകീട്ട് 7ന് മറൈന്‍ ഡ്രൈവില്‍ അഖില കേരള ധീവരസഭയുടെ സുവര്‍ണ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യും.വിവിധ റെയില്‍വേ പദ്ധതികളുടെ ഉദ്ഘാടനവും പ്രവൃത്തി ഉദ്ഘാടനവും പ്രധാനമന്ത്രി ഈ സന്ദര്‍ശനത്തിനിടെ നിര്‍വഹിച്ചേക്കും. സംസ്ഥാനത്ത് അമൃത് ഭാരത് പദ്ധതിയടക്കം നവീകരിച്ച സ്റ്റേഷനുകളുടെ ഉദ്ഘാടനവും ഇതില്‍പെടും. റെയില്‍വേ പദ്ധതികളുടെ സുപ്രധാന പ്രഖ്യാപനവും പ്രധാനമന്ത്രി നടത്തുമെന്ന സൂചനയുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനൊരുങ്ങാന്‍ റെയില്‍വേക്ക് നേരത്തെ നിര്‍ദേശം ലഭിച്ചിട്ടുണ്ട്.

Read More

മനാമ: ബഹ്‌റൈനില്‍ 2026ലെ പുണ്യറമദാന്‍ മാസത്തില്‍ പൈതൃക ഗ്രാമ സായാഹ്നോത്സവത്തിന്റെ രണ്ടാം പതിപ്പ് മാര്‍ച്ച് 3 മുതല്‍ 6 വരെ തുടര്‍ച്ചയായി നാല് ദിവസങ്ങളിലായി നടക്കുമെന്ന് വാര്‍ത്താവിനിമയ മന്ത്രാലയം അറിയിച്ചു.കുടുംബങ്ങള്‍ക്കും സന്ദര്‍ശകര്‍ക്കും വേണ്ടി സാംസ്‌കാരിക, പൈതൃക, വിനോദ പ്രവര്‍ത്തനങ്ങളാല്‍ സമ്പന്നമായൊരു അന്തരീക്ഷത്തിലാണ് ഉത്സവം.ഒരു പ്രത്യേക ഗെര്‍ഗാവ് ആഘോഷം ഉത്സവത്തിലുണ്ടായിരിക്കും.പൈതൃകഗ്രാമം എല്ലാ ദിവസവും രാത്രി 9 മുതല്‍ പുലര്‍ച്ചെ 1 പൊതുജനങ്ങള്‍ക്കായി തുറന്നിരിക്കും.ഈ വര്‍ഷത്തെ പതിപ്പില്‍ വ്യത്യസ്തമായ പരിപാടികളുടെയും പ്രവര്‍ത്തനങ്ങളുടെയും ഒരു പാക്കേജുണ്ട്. അതില്‍ ഗ്രാമത്തിലെ വീടുകളില്‍ ഗെര്‍ഗാവ് വിതരണം, നാടന്‍ കലാ ഗ്രൂപ്പുകളുടെ ദൈനംദിന പ്രകടനങ്ങള്‍, കുട്ടികള്‍ക്കായി വിനോദ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.

Read More

ജറുസലേം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാമത് ഇസ്രായേൽ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധത്തിൽ നിർണ്ണായക വഴിത്തിരിവാകുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രതിരോധം, സാങ്കേതികവിദ്യ, കൃഷി തുടങ്ങി വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കാൻ തീരുമാനിച്ചു. കൂടിക്കാഴ്ചയ്ക്ക് ശേഷം ഒന്നിച്ചുള്ള വാർത്താ സമ്മേളനത്തിൽ വമ്പൻ പ്രഖ്യാപനങ്ങളാണ് ഇരു നേതാക്കളും നടത്തിയത്.ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ഉടൻ യാഥാർത്ഥ്യമാകുമെന്ന് പ്രധാനമന്ത്രി മോദി അറിയിച്ചു. ഇരുരാജ്യങ്ങൾക്കും സാമ്പത്തിക നേട്ടമുണ്ടാക്കുന്ന രീതിയിലായിരിക്കും ഈ കരാർ. കൂടാതെ, ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്‍റ് സംവിധാനമായ യുപിഐ ഇസ്രായേലിലും ലഭ്യമാക്കാൻ ധാരണയായി. ഇത് ഫിൻടെക് മേഖലയിലെ സഹകരണം വർദ്ധിപ്പിക്കും. അത്യാധുനിക സാങ്കേതികവിദ്യകൾ പങ്കുവെക്കുന്നതിനായി പുതിയ പങ്കാളിത്തം പ്രഖ്യാപിച്ചു. ബഹിരാകാശം, സിവിലിയൻ ന്യൂക്ലിയർ എനർജി എന്നീ മേഖലകളിലും സഹകരണം വിപുലീകരിക്കും. ആധുനിക കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനായി ‘വില്ലേജസ് ഓഫ് എക്സലൻസ്’ പദ്ധതി വ്യാപിപ്പിക്കും. ഇരുരാജ്യങ്ങളിലെയും മന്ത്രിമാർ പങ്കെടുക്കുന്ന ഗവൺമെന്റ്-ടു-ഗവൺമെന്റ് മീറ്റിംഗ് ഇന്ത്യയിൽ വെച്ച് നടത്താനും തീരുമാനിച്ചു. മേഖലയിലെ…

Read More

കൊച്ചി: ബാറുകളുടെ പ്രവര്‍ത്തനസമയം കൂട്ടിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബാര്‍ ജീവനക്കാരുടെ സംഘടന ഹൈക്കോടതിയില്‍.ഭരണപക്ഷ സംഘടനയായ സി.ഐ.ടി.യു. ആണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. ബാറുകളുടെ പ്രവര്‍ത്തന സമയം കൂട്ടിയ ഉത്തരവ് റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.വിദേശമദ്യ ചട്ടം സര്‍ക്കാര്‍ ഏകപക്ഷീയമായി ഭേദഗതി ചെയ്തതായി ഹര്‍ജിയില്‍ ആരോപിച്ചു. തൊഴിലാളി സംഘടനകളോട് ആലോചിക്കാതെയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. ബാര്‍ തൊഴിലാളികള്‍ തുടര്‍ച്ചയായി നിരവധി മണിക്കൂറുകള്‍ തൊഴിലെടുക്കേണ്ടിവരുന്നുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.

Read More

റിയാദ്: ഇന്ത്യയടക്കം 40 രാജ്യങ്ങളില്‍നിന്നുള്ള കോഴിയിറച്ചിയും മുട്ടയും ഉള്‍പ്പെടെയുള്ള പൗള്‍ട്രി ഉല്‍പന്നങ്ങളുടെ ഇറക്കുമതി പൂര്‍ണമായും നിരോധിച്ച് സൗദി അറേബ്യ.മറ്റു 16 രാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതിക്ക് ഭാഗിക നിരോധനവും പ്രഖ്യാപിച്ചു. പകര്‍ച്ചവ്യാധി ഭീഷണിയുടെ പശ്ചാത്തലത്തില്‍ മുന്‍കരുതലെന്ന നിലയിലാണ് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുടെ നടപടി.അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ നിരോധനമാണിത്. എത്ര കാലത്തേക്കാണ് നിരോധനമെന്ന് വ്യക്തമല്ല. എന്നാല്‍ ഭീഷണി വിട്ടൊഴിയുന്ന മുറയ്ക്ക് നിരോധനത്തിന്‍ പുനഃപരിശോധനയുണ്ടാകും.

Read More

മനാമ: ബഹ്‌റൈനിലെ ഗുദൈബിയയില്‍ ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തില്‍ 53കാരി മരിച്ചു.രണ്ടു വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അധികൃതര്‍ സ്ഥലത്തെത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read More

കൊച്ചി: വിവാദമായ ‘ദ കേരള സ്റ്റോറി 2’ സിനിമ റിലീസ് തടഞ്ഞ് ഹൈക്കോടതി. നിർമ്മാതാക്കൾക്ക് വൻ തിരിച്ചടിയാണ് ഹൈക്കോടതിയില്‍ ഉണ്ടായിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് കോടതി സ്റ്റേ ചെയ്തതോടെ‘ദ കേരള സ്റ്റോറി 2’ നാളെ റിലീസ് ചെയ്യാനാകില്ല. കേരള സ്റ്റോറി ടുവിന് പ്രദര്‍ശനാനുമതി നല്‍കരുതെന്നും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. 15 ദിവസത്തെക്കാണ് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. സിനിമ പ്രഥമ ദൃഷ്ട്യ മതസൗഹാർദത്തിന് ഭീഷണിയെന്ന് കോടതി ചൂണ്ടിക്കാട്ടി. സെൻസർ തീരുമാനം പുനഃപരിശോധിക്കണമെന്നും കോടതി അറിയിച്ചു.കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹര്‍ജി നല്‍കിയത്. സിനിമ കേരളത്തെ കളങ്കപ്പെടുത്താൻ ഉള്ളതെന്നും ക്രമസമാധാന പ്രശ്നത്തിനും കാരണമാകുമെന്നുമാണ് ഹർജിക്കാരന്‍റെ വാദം. ഒരു പ്രദേശത്തെ ജനതയെയാകെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുകയാണ് ‘ദ കേരള സ്റ്റോറി 2’, കേരളം വര്‍ഗീയതയുടെയും മതപരിവർത്തനത്തിന്‍റെയും നാടാണെന്ന പ്രചാരണം നടത്താനാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്ന് ഹർജിയിൽ പറയുന്നു. തീവ്രവാദത്തിന്റെയും മതപരിവർത്തനത്തിന്റെ നാടാണ് കേരളം എന്ന് മുദ്രകുത്താനാണ് ഈ സിനിമയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹർജിയിൽ…

Read More

കോഴിക്കോട്: കേരള പത്രപ്രവര്‍ത്തക യൂണിയന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച മലപ്പുറം പി. മൂസയുടെ സ്മരണ നിലനിര്‍ത്താന്‍ സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ അവാര്‍ഡ് സ്ത്രീ വിമോചനത്തിനും സ്ത്രീകളുടെ ശാക്തീകരണത്തിനും വേണ്ടി നാലു പതിറ്റാണ്ടിലധികമായി അവിശ്രമം പോരാടുന്ന കെ. അജിതയ്ക്ക് സമ്മാനിക്കാന്‍ തീരുമാനിച്ചതായി സംഘടനാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.സാമൂഹികരംഗത്ത് തനതായ സംഭാവനകള്‍ നല്‍കുന്ന വ്യക്തികളെ ആദരിക്കാനാണ് മലപ്പുറം പി. മൂസ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. അവാര്‍ഡ് നിര്‍ണയിക്കുന്നതിന് മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ എന്‍.പി. രാജേന്ദ്രന്‍, എന്‍.പി. ചെക്കുട്ടി, പി. ദാമോദരന്‍ എന്നിവരെ ചുമതലപ്പെടുത്തിയിരുന്നു. അവരുടെ ഏകകണ്ഠമായ ശുപാര്‍ശയനുസരിച്ചാണ് അജിതയ്ക്ക് അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചത്. സ്ത്രീവിമോചനം, മനുഷ്യാവകാശ സംരക്ഷണം, സ്ത്രീപുരുഷ സമത്വം, സ്ത്രീകളുടെ ജനാധിപത്യ അവകാശങ്ങള്‍, സ്ത്രീ ശാക്തീകരണം എന്നീ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് അജിത നടത്തിയ പോരാട്ടങ്ങളും ഇന്നും തുടരുന്ന പ്രവര്‍ത്തനവും പരിഗണിച്ചാണ് അവരെ കമ്മിറ്റി അവാര്‍ഡിന് ശുപാര്‍ശ ചെയ്തത്. മലപ്പുറം പി. മൂസയുടെ പേരിലുള്ള ആദ്യ അവാര്‍ഡിനര്‍ഹനായത് കോംട്രസ്റ്റ് കണ്ണാശുപത്രിയുടെ സ്ഥാപകന്‍…

Read More

മനാമ: സമഗ്രമായ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്ന് ബഹ്‌റൈനിലെ ഇസ സിറ്റിയിലെ സൗത്ത് ഇസ ടൗണ്‍ പള്ളി നീതി, ഇസ്ലാമിക് കാര്യ, എന്‍ഡോവ്മെന്റ് മന്ത്രി നവാഫ് ബിന്‍ മുഹമ്മദ് അല്‍ മാവ്ദ ഉദ്ഘാടനം ചെയ്തു.ബഹ്റൈന്റെ വിവിധ ഭാഗങ്ങളിലായി സുന്നി, ജാഫാരി എന്‍ഡോവ്മെന്റ് കൗണ്‍സിലുകള്‍ക്ക് കീഴിലുള്ള 60 പള്ളികള്‍ തുറക്കാനും പുതുക്കിപ്പണിയാനും പുനഃസ്ഥാപിക്കാനുമുള്ള കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നിര്‍ദേശപ്രകാരമാണ് ഈ പള്ളിയുടെ അറ്റകുറ്റപ്പണി നടത്തിയത്.പള്ളികളുടെ അറ്റകുറ്റപ്പണികളും നവീകരണ പദ്ധതികളും നടപ്പിലാക്കുന്നത് ആരാധനയ്ക്കനുയോജ്യമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.

Read More

മനാമ: ബഹ്‌റൈന്റെ സമുദ്രാതിര്‍ത്തിയില്‍ പ്രവേശിച്ച ഏറ്റവും വലിയ കണ്ടെയ്നര്‍ കപ്പല്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കിക്കൊണ്ട് മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി നടത്തുന്ന അള്‍ട്രാ-ലാര്‍ജ് കണ്ടെയ്നര്‍ കപ്പല്‍ എം.എസ്.സി. മരിയല്ല ഖലീഫ ബിന്‍ സല്‍മാന്‍ തുറമുഖത്തെത്തി.ബഹ്‌റൈന്റെ സമുദ്ര, ലോജിസ്റ്റിക് മേഖലയുടെ തുടര്‍ച്ചയായ വികസനത്തില്‍ ഒരു സുപ്രധാന നാഴികക്കല്ലാണ് കപ്പലിന്റെ വരവെന്ന് തുറമുഖ, സമുദ്രകാര്യ ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്റെ അണ്ടര്‍സെക്രട്ടറി ബദര്‍ ഹുദ് അല്‍ മഹമൂദ് പറഞ്ഞു.ബഹ്‌റൈനും പ്രധാന ആഗോള വിപണികള്‍ക്കുമിടയില്‍ നേരിട്ടുള്ള ബന്ധം സാധ്യമാക്കുന്ന ‘ക്ലാന്‍ഗ’ സേവനത്തിന്റെ ഭാഗമാണ് ഈ കപ്പലിന്റെ വരവ്. ഈ സേവനം വിതരണ ശൃംഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും ഗതാഗത സമയം കുറയ്ക്കുകയും ഇറക്കുമതി, കയറ്റുമതി പ്രവര്‍ത്തനങ്ങളെ സഹായിക്കുകയും മേഖലയിലുടനീളമുള്ള വ്യാപാരികള്‍ക്കും നിക്ഷേപകര്‍ക്കും ഒരു അധിക മത്സരസാധ്യത തുറക്കുകയും ചെയ്യും.

Read More