- ഹമദ് രാജാവ് പാരീസിൽ ഫ്രഞ്ച് പ്രസിഡന്റുമായി ചർച്ച നടത്തി
- കെട്ടിടത്തിൽനിന്ന് വീണ് ഇന്ത്യൻ തൊഴിലാളിയുടെ മരണം: കെട്ടിട നിർമാണക്കമ്പനി മാനേജർക്ക് മൂന്നു മാസം തടവ്
- സിഞ്ചിലെ മെഡിക്കൽ സെൻ്ററിൽനിന്ന് 5,000 ദിനാർ മോഷ്ടിച്ചു; യുവാവ് അറസ്റ്റിൽ
- ആനന്ദ് ലോബോയ്ക്ക്ബഹ്റൈൻ എ.കെ.സി.സി.യുടെ യാത്രാമൊഴി
- എ.കെ.സി.സി. മിഡിലിസ്റ്റ് ലീഡേഴ്സ് കോൺഫറൻസ് ഫെബ്രുവരി 26നും, 27നും ബഹ്റൈനിൽ.
- റഷ്യ-ഉക്രെയ്ൻ തടവുകാരുടെ കൈമാറ്റം: അബുദാബി ത്രിരാഷ്ട്ര ചർച്ചകളുടെ ഫലത്തെ ബഹ്‌റൈൻ സ്വാഗതം ചെയ്തു
- ശബരിമല സ്വർണക്കൊള്ള; അടൂർ പ്രകാശിനെ ചോദ്യം ചെയ്ത് എസ്ഐടി, രണ്ടരമണിക്കൂർ നീണ്ട ചോദ്യം ചെയ്യലില്‍ എല്ലാത്തിനും ഉത്തരം നൽകിയെന്ന് പ്രതികരണം
- ബി.ഡി.എഫ്. വാർഷികത്തോടനുബന്ധിച്ച് സൈനിക ബാൻഡ് ആഘോഷം
Author: News Desk
മനാമ: പ്രമുഖ റീട്ടെയിൽ ശൃംഖലയായ നെസ്റ്റോ ഗ്രൂപ്പ് ബഹ്‌റൈൻ, സമ്മർസെയിലിന്റെ ഭാഗമായി പ്രഖ്യാപിച്ച ‘നെസ്റ്റോ ഷോപ് ആൻഡ് വിൻ അപ് ടു വൺ കിലോ ഗോൾഡ്’ വിജയികളെ പ്രഖ്യാപിച്ചു. നാലു ഘട്ടങ്ങളായി നടന്ന നറുക്കെടുപ്പിൽ ഉപഭോക്താക്കൾക്ക് ഒരു കിലോ സ്വർണ്ണം വരെ നേടാനുള്ള അവസരമാണ് ഒരുക്കിയിരുന്നത്. മൂന്ന് മാസം നീണ്ട പ്രമോഷനിൽ 46 ഉപഭോക്താക്കൾക്കാണ് സമ്മാനങ്ങൾ ലഭിച്ചത്. പ്രമോഷനിൽ വളരെ നല്ല പ്രതികരണമാണ് ഉപഭോക്താക്കളിൽ നിന്നും ലഭിച്ചതെന്ന് നെസ്റ്റോ ഗ്രൂപ്പ് മാനേജ്‌മന്റ് അറിയിച്ചു. നെസ്റ്റോവിനോടുള്ള അതിയായ നന്ദിയും സന്തോഷവും ഉപഭോക്താക്കളും പ്രകടിപ്പിച്ചു. ഗുണനിലവാരമുള്ള ഉൽപന്നങ്ങളിലൂടെയും മത്സരാധിഷ്ഠിത വിലകളിലൂടെയും ഉയർന്ന നിലവാരമുള്ള ഷോപ്പിങ് അനുഭവം പ്രദാനം ചെയ്യാനും മികച്ച ഉൽപന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും പ്രതിജ്ഞാബദ്ധമാണെന്ന് മാനേജ്മെന്റ് അറിയിച്ചു.
തിരുവനന്തപുരം: തിരുവനന്തപുരം ഡിജിറ്റൽ സർവകലാശാലയുടെ ഹോസ്റ്റൽ മെസ്സിൽ വിളമ്പിയ അച്ചാറിൽ നിന്ന് ചത്ത പല്ലിയെ കിട്ടിയതായി പരാതി. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനിടെയാണ് അച്ചാറിൽ ചത്ത പല്ലിയെ കണ്ടെത്തിയത്. മുൻപും ഇത്തരത്തിൽ ഹോസ്റ്റൽ ഭക്ഷണത്തിൽ നിന്ന് പുഴുവിനെയും പാറ്റയെയും കിട്ടിയിട്ടുണ്ടെന്നും വിദ്യാർഥികൾ ആരോപിക്കുന്നു. എന്നാൽ പല തവണ പരാതി ഉന്നയിച്ചിട്ടും അധികൃതർ നടപടിയെടുക്കാൻ തയ്യാറായില്ലെന്നും വിദ്യാർഥികൾ പറയുന്നു. സംഭവത്തിൽ മംഗലാപുരം പൊലീസിനും ഭക്ഷ്യസുരക്ഷാ വിഭാഗത്തിനും മന്ത്രി ആർ ബിന്ദുവിനും പരാതി നൽകിയിട്ടുണ്ട്.
ക്വേബര്‍ഹ: തുടര്‍ച്ചയായി രണ്ട് ട്വന്റി 20 മത്സരങ്ങളില്‍ തകര്‍പ്പന്‍ സെഞ്ച്വറികള്‍ നേടിയ മലയാളി താരം സഞ്ജു സാംസണ്‍ പൂജ്യത്തിന് പുറത്ത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ആണ് താരം മൂന്ന് പന്തുകള്‍ നേരിട്ട് റണ്ണൊന്നുമെടുക്കാതെ പുറത്തായത്. ഇടങ്കയ്യന്‍ പേസര്‍ മാര്‍ക്കോ യാന്‍സന്റെ പന്തില്‍ സഞ്ജുവിന്റെ ലെഗ് സ്റ്റംപ് തെറിക്കുകയായിരുന്നു. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന സൂപ്പര്‍താരത്തിന്റെ ബാറ്റില്‍ നിന്ന് ഇന്നും റണ്ണൊഴുകുമെന്ന് പ്രതീക്ഷിച്ച ആരാധകര്‍ക്ക് നിരാശയായിരുന്നു ഫലം. ഡര്‍ബനിലെ ആദ്യ മത്സരത്തില്‍ 50 പന്തുകളില്‍ നിന്ന് 107 റണ്‍സാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ നേടിയത്. പത്ത് സിക്‌സറുകളും ഏഴ് ബൗണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു കിംഗ്‌സ്‌മേഡില്‍ വെള്ളിയാഴ്ച നടന്ന ആദ്യ ട്വന്റി 20 മത്സരത്തിലെ സഞ്ജു സാംസൻറെ പ്രകടനം. അന്താരാഷ്ട്ര ട്വന്റി 20 മത്സരങ്ങളില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറികള്‍ കുറിക്കുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോഡ് ഡര്‍ബനില്‍ താരം കുറിച്ചിരുന്നു. ഈ മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചിരുന്നു.
ഗോവ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർമാരായി മൂന്ന് മലയാളികളെ നോമിനേറ്റ് ചെയ്ത് ഗവർണർ പിഎസ് ശ്രീധരൻ പിള്ള
കോഴിക്കോട്: ഗോവ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർമാരായി മൂന്ന് മലയാളികളെ ഗവർണർ പി .എസ് ശ്രീധരൻ പിള്ള നോമിനേറ്റ് ചെയ്തു. കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വി . സി .ഡോ അബ്ദുൾ സലാം, മലയാളിയും ബാഗ്ലൂരിൽ സ്ഥിര താമസക്കാരനുമായ ജയ്ജോ ജോസഫ്, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ് മലയാള വിഭാഗം മേധാവി ഡോ. ശ്രീശെെലം ഉണ്ണികൃഷ്ണൻ എന്നിവരെയാണ് നോമിനേറ്റ് ചെയ്തത്. 2028 ഒക്ടോബർ വരെയാണ് മൂന്നുപേരുടെയും കാലാവധി . നിലവിൽ ബി . ജെ .പി മെെനോറിറ്റി മോർച്ച ദേശീയ ഉപാദ്ധ്യക്ഷനായ ഡോ . അബ്ദുൾ സലാം മലപ്പുറം സ്വദേശിയാണ് . ബാഗ്ലൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പറായിരുന്നു ജയ്ജോ ജോസഫ് . ഭാര്യ ജയശ്രീ തോമസ് (ജിയോളജിക്കൽ സർവെ ഒഫ് ഇന്ത്യ) മക്കൾ അഡ്വ . ശ്രീശെെലം ഉണ്ണികൃഷ്ണൻ ഇത് രണ്ടാം തവണയാണ് സിൻഡിക്കേറ്റ് മെമ്പറാകുന്നത്.
കൊച്ചി: കേരളത്തിന്റെ അഭിമാന പദ്ധതിയായ കൊച്ചി മെട്രോ ഒമ്പതാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ് . സംസ്ഥാന വികസനത്തിന്റെ ഏറ്റവും വലിയ നാഴികകല്ലുകളില്‍ ഒന്നാണ് കൊച്ചി മെട്രോ റെയില്‍ എന്ന കാര്യത്തില്‍ തര്‍ക്കവുമില്ല . ഇതിനായി കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ തേടിയിരിക്കുകയാണ് കെഎംആര്‍എല്‍ അധികൃതര്‍ . കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടമായി ആലുവയില്‍ നിന്ന് നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലേക്കും തുടര്‍ന്ന് അങ്കമാലിയിലേക്കും നീട്ടുന്നത് സംബന്ധിച്ച് വിശദമായി പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ തേടിയിട്ടുള്ളത്.ഡിപിആര്‍ തയ്യാറാക്കുന്നതിന് ഉള്‍പ്പെടെ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് കെഎംആര്‍എല്‍ അധികൃതര്‍ കേന്ദ്ര സര്‍ക്കാരിന് കത്തും നല്‍കിയിട്ടുണ്ട്. വിമാനത്താവളത്തിന്റെ ഭാഗത്ത് അണ്ടര്‍ഗ്രൗണ്ട് മെട്രോ എന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത് . കൊച്ചി വിമാനത്താവളത്തെ പ്രവാസികളുള്‍പ്പെടെ വലിയൊരു ജനസമൂഹം ആശ്രയിക്കുന്നുണ്ട് . ആലുവയില്‍ ആണ് ഭൂരിഭാഗം ട്രെയിനുകള്‍ക്കും സ്റ്റോപ്പുള്ളത് . ഇവിടെ നിന്ന് വിമാനത്താവളത്തിലേക്കുള്ള കണക്റ്റിവിറ്റി ദീര്‍ഘകാലമായി പ്രതിസന്ധി നിറഞ്ഞതും ഭാരിച്ച സാമ്പത്തിക ചിലവുള്ളതുമാണ്. കൊച്ചി മെട്രോയുടെ കണക്റ്റിവിറ്റി വിമാനത്താവളത്തിലേക്കും…
ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന നാലാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ കണ്ണഞ്ചിറ ടീമിനെ പരാജയപ്പെടുത്തി അരീപ്പറമ്പ് ടീം വിജയികളായി. അൽ അഹലി ക്ലബ് മൈതാനിയിൽ നടന്ന ഫൈനൽ മത്സരത്തിന്റെ ഉത്ഘാടന കർമ്മം ബഹ്‌റൈൻ പ്രതിഭാ പ്രസിഡന്റ് ശ്രീ. ബിനു മണ്ണിൽ നിർവ്വഹിച്ചു. വിജയികൾക്ക് ഇ.കെ. ഈശോ ഈരേച്ചേരിൽ ഏവർ റോളിംഗ് ട്രോഫിയും, എബ്രഹാം കോർഎപ്പിസ്ക്കോപ്പ കരിമ്പനത്തറ മെമ്മോറിയൽ ഏവർ റോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും, രണ്ടാം സ്ഥാനക്കാർക്ക് എം. സി. മണ്ണൂർ മെമ്മോറിയൽ ഏവർ റോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും നൽകി. ആക്റ്റിംഗ് പ്രസിഡന്റ് സൈജു ചാക്കോ തോമസ് അധ്യക്ഷനായ സമാപന സമ്മേളനത്തിൽ H.E Mr. മുഹമ്മദ് ഹുസൈൻ അൽ ജനഹി എം. പി ഉത്ഘാടനം ചെയ്തു. ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് ഇടവക വികാരി റവ. ഫാ. ജോൺസ് ജോൺസൺ മുഖ്യ അഥിതി ആയിരുന്നു.ഐ വൈ സി ഇന്റർനാഷണൽ, ഓർഗനൈസിങ്…
കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ (KSCA) ആസ്ഥാനത്ത് നടന്ന വാർഷിക പൊതുയോഗത്തിൽ 2024-2026 വർഷത്തേക്കുള്ള ഭരണസമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു. രാജേഷ് നമ്പ്യാർ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട സമിതിയിൽ അനിൽ കുമാർ യു.കെ (വൈസ് പ്രസിഡന്റ്), അനിൽ കുമാർ പിള്ള (ജനറൽ സെക്രട്ടറി), സതീഷ് കെ. (അസിസ്റ്റന്റ് സെക്രട്ടറി), അരുൺ സി.ടി (ട്രഷറർ), മനോജ് പാലയടത്ത് (കൾച്ചറൽ ആൻഡ് ലിറ്റററി വിങ് സെക്രട്ടറി), അനൂപ് പിള്ള (മെമ്പർഷിപ് സെക്രട്ടറി), സുജിത് (സ്പോർട്സ് ആൻഡ് ഗെയിം സെക്രട്ടറി), അജേഷ് നായർ (ഇന്റെർണൽ ഓഡിറ്റർ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. റിട്ടേണിങ് ഓഫീസർ ആയിരുന്ന മുതിർന്ന അംഗം, ദേവദാസ് നമ്പ്യാർ, പുതിയ ഭരണ സമിതിയെ പ്രഖ്യാപിച്ചു.നന്ദി പ്രകാശിപ്പിച്ചുകൊണ്ട്, പ്രസിഡന്റ് കുടുംബാംഗങ്ങളെ അഭിസംബോധന ചെയ്തുസംസാരിക്കുകയും അടുത്ത രണ്ടുവർഷത്തേക്കുള്ള പ്രവർത്തന ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തു. മുൻപോട്ടുള്ള പ്രവർത്തനങ്ങളിൽ എല്ലാ അംഗങ്ങളുടെയും പങ്കാളിത്വവും അകമഴിഞ്ഞ സഹായ സഹകരണവും അഭ്യർത്ഥിക്കുകയുണ്ടായി.
കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ (KSCA) ആസ്ഥാനത്ത് നടന്ന വാർഷിക പൊതുയോഗത്തിൽ 2024-2026 വർഷത്തേക്കുള്ള ഭരണസമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു. രാജേഷ് നമ്പ്യാർ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട സമിതിയിൽ അനിൽ കുമാർ യു.കെ (വൈസ് പ്രസിഡന്റ്), അനിൽ കുമാർ പിള്ള (ജനറൽ സെക്രട്ടറി), സതീഷ് കെ. (അസിസ്റ്റന്റ് സെക്രട്ടറി), അരുൺ സി.ടി (ട്രഷറർ), മനോജ് പാലയടത്ത് (കൾച്ചറൽ ആൻഡ് ലിറ്റററി വിങ് സെക്രട്ടറി), അനൂപ് പിള്ള (മെമ്പർഷിപ് സെക്രട്ടറി), സുജിത് (സ്പോർട്സ് ആൻഡ് ഗെയിം സെക്രട്ടറി), അജേഷ് നായർ (ഇന്റെർണൽ ഓഡിറ്റർ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. റിട്ടേണിങ് ഓഫീസർ ആയിരുന്ന മുതിർന്ന അംഗം, ദേവദാസ് നമ്പ്യാർ, പുതിയ ഭരണ സമിതിയെ പ്രഖ്യാപിച്ചു.നന്ദി പ്രകാശിപ്പിച്ചുകൊണ്ട്, പ്രസിഡന്റ് കുടുംബാംഗങ്ങളെ അഭിസംബോധന ചെയ്തുസംസാരിക്കുകയും അടുത്ത രണ്ടുവർഷത്തേക്കുള്ള പ്രവർത്തന ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തു. മുൻപോട്ടുള്ള പ്രവർത്തനങ്ങളിൽ എല്ലാ അംഗങ്ങളുടെയും പങ്കാളിത്വവും അകമഴിഞ്ഞ സഹായ സഹകരണവും അഭ്യർത്ഥിക്കുകയുണ്ടായി.
ചെന്നൈ: പ്രശസ്ത തമിഴ് നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.80 വയസായിരുന്നു.ഇന്നലെ അര്‍ധരാത്രിയോടെയാണ് മരണം സ്ഥിരീകരിച്ചത്. നാനൂറിലേറെ ചലച്ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. തമിഴ്, മലയാളം ഉള്‍പ്പെടെ നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. കൊച്ചി രാജാവ്, കാലാപാനി, പോക്കിരി രാജ, തുടങ്ങിയ മലയാള സിനിമകളിലും അദ്ദേഹം വേഷമിട്ടു. ചെന്നൈയിലെ രാമപുരം സെന്തമിഴ് നഗറിലെ വസതിയില്‍ ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു മരണം സംഭവിച്ചത്. സ്വഭാവ നടനായും വില്ലന്‍ വേഷങ്ങളിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച് ആരാധകര്‍ക്കിടയില്‍ തന്റേതായ ഒരു പ്രത്യേക ഇടം ഡല്‍ഹി ഗണേഷ് നേടിയിട്ടുണ്ട്.
കല്‍പ്പറ്റ: ആന്ധ്രപ്രദേശിലെ നെല്ലൂര്‍ ജില്ലയിലെ കാവലിയില്‍ നിന്നും സൈക്കിളില്‍ വയനാട്ടിലെത്തി പ്രിയങ്കാഗാന്ധിക്കായി പ്രചരണം നടത്തി ശീനി കുന്തുരു എന്ന കെ ശ്രീനിവാസലു. ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 26നാണ് ശ്രിനി കാവലിയില്‍ നിന്നും സൈക്കിളില്‍ യാത്ര തിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതല്‍ പ്രചരണരംഗത്ത് സജീവമാണ് ശ്രീനി. സുല്‍ത്താന്‍ബത്തേരി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ തന്റെ സൈക്കിളുമായെത്തി പ്രിയങ്കാഗാന്ധിക്കായി ഇതിനകം തന്നെ വോട്ടഭ്യര്‍ഥിച്ചു. ടാക്‌സി ഡ്രൈവറായിരുന്ന ശ്രീനി ഗുരുവായ കരീം പാഷയുടെ പാത പിന്തുടര്‍ന്നാണ് കോണ്‍ഗ്രസ് അനുഭാവിയാകുന്നത്. പിന്നീട് പലപ്പോഴും കൊടികള്‍ കെട്ടിയ പതാകയുമായി തെരഞ്ഞെടുപ്പ് കാലത്ത് പല സ്ഥലങ്ങളിലും പ്രചരണരംഗത്ത് സജീവമായി. സ്വന്തം ചിലവില്‍ മറ്റാരെയും ബുദ്ധിമുട്ടിക്കാതെയാണ് പ്രചരണം നടത്താറുള്ളതെന്ന് പറയുന്ന ശ്രീനി ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ഗാന്ധിക്കൊപ്പം തന്റെ സൈക്കിളുമായി സഞ്ചരിച്ചിട്ടുണ്ട്. പല പ്രതിസന്ധികളും അതിജീവിച്ചാണ് സൈക്കിളുമായി പ്രചരണത്തിന് പോകാറുള്ളതെന്ന് പറയുന്ന ശ്രീനി കാവലിയിലെ ടാക്‌സി ഡ്രൈവറാണ്. ടാക്‌സി ഓടിച്ചുകിട്ടുന്ന തുച്ഛമായ വരുമാനത്തില്‍ നിന്നാണ് ഇതുപോലുള്ള പ്രചരണ പരിപാടികള്‍ക്ക് പോകാനായി തുക കണ്ടെത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.…
