- ബഹ്റൈൻ-കൊച്ചി വിമാനത്തിൽ മലയാളി കുഴഞ്ഞുവീണ് മരിച്ചു
- ആദായ നികുതി കേസ്: നടൻ വിജയ്ക്ക് തിരിച്ചടി; 1.5 കോടി രൂപ പിഴയടയ്ക്കണമെന്ന് കോടതി
- സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശനിയാഴ്ചയും അവധി?; ചീഫ് സെക്രട്ടറി വിളിച്ച യോഗം ഇന്ന്
- ആകാശത്തേയ്ക്ക് നോക്കിയ ജനങ്ങൾ ഞെട്ടി; ഒന്നും രണ്ടുമല്ല, നിരനിരയായി നാല് ചന്ദ്രൻമാര്! റഷ്യയിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
- ദേശീയ ജലപാത യാഥാര്‍ഥ്യമാകുന്നു, ആക്കുളം-ചേറ്റുവ പാത ഉദ്ഘാടനം ഈ മാസം
- യുവാക്കളെ കാറിടിച്ചു തെറിപ്പിച്ച സംഭവം: നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ
- ബിജെപി ദേശീയ അധ്യക്ഷന്‍ ഇന്നു കേരളത്തിലെത്തും; തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും സ്ഥാനാര്‍ത്ഥി നിര്‍ണയവും ചര്‍ച്ചയാകും
- ആണവായുധ നിയന്ത്രണ കരാർ പുതുക്കണം, ആയുധ മത്സരം ഒഴിവാക്കണം; അമേരിക്കയോടും റഷ്യയോടും മാർപാപ്പ
Author: News Desk
മുംബൈ ∙ ദക്ഷിണ കൊറിയയിലെ പ്രസിദ്ധ പോപ് ഗായകസംഘം ബിടിഎസിനെ കാണാനുള്ള യാത്രയ്ക്ക് പണം കണ്ടെത്താൻ വ്യാജ തട്ടിക്കൊണ്ടുപോകൽ നാടകം ആസൂത്രണം ചെയ്ത 3 പെൺകുട്ടികളെ പൊലീസ് കണ്ടെത്തി കുടുംബത്തോടൊപ്പം അയച്ചു. ധാരാവിഷ് ജില്ലയിൽ നിന്നുള്ള 13,11 വയസ്സ് പ്രായമുള്ള കുട്ടികളാണ് നാടകത്തിനു പിന്നിൽ. സ്കോട്‌ലൻഡിൽ കാണാതായ വിദ്യാർഥിനി മരിച്ച നിലയിൽഒമേർഗയിലെ സ്കൂളിൽ നിന്ന് 3 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന് പറഞ്ഞ് ഈ മാസം 27നാണ് പൊലീസിന് ഫോൺകോൾ ലഭിച്ചത്. നമ്പർ പിന്തുടർന്നപ്പോൾ പുണെയിലേക്ക് പോകുന്ന ബസിലാണ് ഇവരുള്ളതെന്ന് മനസ്സിലായി. മൊഹോൾ പൊലീസിന്റെ സഹായത്തോടെ കുട്ടികളെ ബസിൽ നിന്ന് കണ്ടെത്തി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ചോദ്യം ചെയ്തപ്പോൾ ഫോൺ വിളിച്ചത് തങ്ങളാണെന്ന് ഇവർ സമ്മതിച്ചു. കുട്ടികൾക്ക് കൗൺസലിങ് നൽകി.
മനാമ: ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ ആറു മാസത്തിനിടെ നൂറു പ്രസവം. കഴിഞ്ഞ ദിവസമാണ് നൂറാമത്തെ കണ്‍മണി പിറന്നത്. ഇതോടെ പ്രസവ ചികിത്സാ മേഖലയില്‍ ശ്രദ്ധേയ നേട്ടം കൈവരിച്ചിരിക്കുകയാണ് ഷിഫ അല്‍ ജസീറ. മലയാളിയായ സംഗീതയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ഷിഫയിലായിരുന്നു ഇവരുടെ ഗര്‍ഭകാല ചികിത്സ.ജൂലായ് മുതല്‍ ഡിസംബര്‍ വരെയുളള കാലയളവിലാണ് 100 പ്രസവം എന്ന നാഴികകല്ല് പിന്നിട്ടത്. ഈ സുപ്രധാന നേട്ടം ലോകോത്തര മാതൃശിശു ആരോഗ്യ സംരക്ഷണം നല്‍കുന്നതിനുള്ള ആശുപത്രിയുടെ സമര്‍പ്പണത്തെ അടിവരയിടുന്നതായി മാനേജ്‌മെന്റ് പത്രകുറിപ്പില്‍ അറിയിച്ചു. ഗൈനക്കോളജി വിഭാഗത്തിലെ സീനിയര്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുളള ആരോഗ്യപ്രവര്‍ത്തകരുടേയും മറ്റു വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടേയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണിത്.ഷിഫ അല്‍ ജസീറയില്‍ മികച്ച സൗകര്യങ്ങളോടുകൂടിയ ഗൈനക്കോളജി വിഭാഗത്തില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ക്ക് കീഴില്‍ പ്രസവ ശുശ്രൂഷയ്ക്ക് മികവുറ്റ പരിചരണം ലഭ്യമാണ്. അമ്മയ്ക്കും നവജാത ശിഷുവിനും ഇവിടെ ഉയര്‍ന്ന തലത്തിലുള്ള പരിചരണം ലഭിക്കുന്നുണ്ടെന്ന് ആശുപത്രി ഉറപ്പാക്കുന്നു. കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ. അസ്‌റ ഖസീം…
മനാമ: വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് യൂത്ത് ഫോറം ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതുവത്സര ആഘോഷവും അദ്‌ലിയ സെഞ്ച്വറി പാർട്ടി ഹാളിൽ വച്ചു നടത്തി. പ്രൊവിൻസ് പ്രസിഡണ്ട് എബ്രഹാം സാമുവലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി അമൽദേവ് ഒ കെ സ്വാഗതം ആശംസിച്ചു. ചെയർമാൻ ദേവരാജ് കെ ജി, ഗ്ലോബൽ അസോസിയേറ്റ് ട്രഷറാർ ബാബു തങ്ങളത്തിൽ, വൈസ് ചെയർമാൻ എ എം നസീർ, വൈസ് പ്രസിഡണ്ടുമാരായ ഡോ. ഡെസ്മണ്ട് ഗോമസ്, തോമസ് വൈദ്യൻ, ഉഷ സുരേഷ്, വിമൻസ് ഫോറം പ്രസിഡണ്ട് ഷെജിൻ സുജിത്, യൂത്ത് ഫോറം കോ ഓർഡിനറ്റർ വിജേഷ് കെ, കമ്മിറ്റി മെംബേർസ് ആയ അബ്ദുല്ല ബെള്ളിപ്പാടി, സുജിത് കൂട്ടില, രഘു പ്രകാശൻ, യൂത്ത് ഫോറം പ്രസിഡണ്ട് ബിനോ വര്ഗീസ്, ജനറൽ സെക്രട്ടറി ഡോ. രസ്ന സുജിത് എന്നിവർ പ്രസംഗിച്ചു. ട്രഷറാർ ഹരീഷ് നായർ നന്ദി അർപ്പിച്ചു. ശ്രദ്ധ ഗോകുൽ പരിപാടികൾ നിയന്ത്രിച്ചു. പുതിയ ഭാരവാഹികൾ യൂത്ത് ഫോറം…
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ കുടുംബാംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ക്രിസ്തുമസ് ആഘോഷം കെപിഎ ആസ്ഥാനത്ത് ക്രിസ്മസ് രാവ് 2024 വിപുലമായി സംഘടിപ്പിച്ചു. കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ മുഖ്യാതിഥി ആയി സാമൂഹ്യ പ്രവർത്തകൻ സെയ്ദ് ഹനീഫ പങ്കെടുത്തു. സെയിന്റ് പോൾസ് മാർത്തോമാ പാരിഷ് ബഹ്റൈൻ വികാരി റവറന്റ് ഫാദർ മാത്യു ചാക്കോ ക്രിസ്മസ് സന്ദേശം നൽകി. കെപിഎ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ട്രഷറർ മനോജ് ജമാൽ, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞു, സെക്രട്ടറി അനിൽകുമാർ, സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം, മുൻ സെക്രട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ രാജ് കൃഷ്ണൻ, കിഷോർ കുമാർ, സന്തോഷ് കാവനാട് എന്നിവർ ക്രിസ്മസ് ആശംസകളും ട്രഷറർ മനോജ് ജമാൽ നന്ദിയും അറിയിച്ചു. തുടർന്ന് കെപിഎ കരോൾ ടീം ലീഡേഴ്സ് സെൻട്രൽ കമ്മിറ്റി അംഗങ്ങളായ ബിജു ആർ പിള്ള, മജു വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ കരോൾ സംഘത്തിന്റെ…
മനാമ: ബഹ്റൈൻ മലയാളി സ്വീറ്റ് വാട്ടർ കൂട്ടായ്മ യായ “ടീം ഹർകിലിയ” യുടെ ലോഗോ പ്രകാശനം മനാമ സൽമാനിയയിലെ പി കെ ടീ ഹൗസിൽ വെച്ച് സാമൂഹ്യ പ്രവർത്തകൻ പി കെ ഹാരിസ് പട്ട്ള, ഹർകിലിയ ട്രഷറർ ഷാഫി ബടക്കന് നൽകി നിർവഹിച്ചു. ടീം ഹർകിലിയ ചെയർമാർ എം കെ റഹ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോർഡിനേറ്റർ റസ്സാക്ക് പടുവടുകം സ്വഗതം പറഞ്ഞു. 6 ഫെബ്രവരി, 2025 ൽ മുഹറക്ക് റാഷിദ് അൽസയാനി മജ് ലിസിൽ നടക്കുന്ന ‘ഹർക്വിലിയ വിരുന്ന് 2k25 – സീസൺ 2’ പോസ്റ്റർ പ്രകാശനം ഹർക്വിലിയ ചെയർമാൻ എം കെ അബ്ദുൽ റഹ്മാൻ മീഡിയ വിംഗ് അംഗങ്ങളായ ഹാരിസ് (ആച്ച), മജീദ് പട്ട്ള എന്നിവർക്ക് നൽകി നിർവഹിച്ചു. അംഗങ്ങളായ ടി.പി. മുനീർ, മൊയ്തു പച്ചകാട്, ഷുക്കൂർ പട്ട്ള, അഷ്റഫ് പട്ള (മുല്ല). മജീദ് ബുട്, അബ്ദുറഊഫ് പട്ള, ഇക്ബാൽ പൊവ്വൽ, ഹാരിസ് തണൽ എന്നിവർ സംസാരിച്ചു. ടീം…
ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും, ഐഒസി ജനറല്‍ സെക്രട്ടറിയും വെളിയങ്കോട് സ്വദേശിയുമായ അയ്യന്തോള്‍ പുഴയ്ക്കല്‍ പ്രിയദര്‍ശിനി നഗര്‍ അമ്പലായില്‍ ബഷീര്‍ അമ്പലായിയുടെ മകന്‍ നാദിര്‍ ബഷീറും തൃശൂര്‍ ചിറക്കല്‍ ഇഞ്ചമുടി മടപ്പുറത്ത് അബ്ദുല്‍ ആരിഫിന്റെ മകള്‍ അനേന ആരിഫും വിവാഹിതരായി. ഗൾഫിലെയും കേരളത്തിലെയും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ ചടങ്ങിൽ പങ്കെടുത്തു.
കൊച്ചി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒരു മാസത്തിനകം നടപ്പാക്കാൻ യെമൻ പ്രസിഡന്റ് അനുമതി നൽകിയത് മോചനശ്രമം നടത്തുന്ന കുടുംബത്തിന് തിരിച്ചടിയായി. പ്രസിഡന്റിന് നൽകിയ ദയാഹർജിയാണ് തള്ളിയത്. കൊല്ലപ്പെട്ട തലാൽ അബ്ദു മെഹ്ദിയുടെ ഉറ്റബന്ധുക്കളിൽ രണ്ടു പേർ ഇടഞ്ഞുനിൽക്കുന്നതാണ് മോചനത്തിന് തടസമായതെന്ന് നിമിഷയുടെ അഭിഭാഷകർ വ്യക്തമാക്കുന്നു. മോചനത്തിനുള്ള ബ്ലഡ് മണി സ്വീകരിച്ച് മാപ്പുനൽകാൻ തയ്യാറല്ലെന്നും ശിക്ഷ നടപ്പാക്കണമെന്നുമാണ് ഇവരുടെ വാദം. പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയ സനായിലെ ജയിലിലാണ്. കൊല്ലപ്പെട്ട തലാൽ അബ്ദുമെഹ്ദിയുടെ കുടുംബവുമായും ഗോത്രതലവന്മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചർച്ചകൾ വഴിമുട്ടിയിരുന്നു. 2017ലായിരുന്നു കേസിനാസ്പദമായ സംഭവം. കേസിൽ വിചാരണക്കോടതിയുടെ വിധി യെമൻ സുപ്രീം കോടതി ശരിവച്ചു. തുടർന്നാണ് ദയാഹർജി യെമൻ പ്രസിഡന്റിന് മുന്നിലെത്തിയത്. മോചനത്തിനായി ബന്ധുക്കൾക്ക് 1.5 കോടി രൂപയെങ്കിലും നൽകേണ്ടിവരുമെന്നായിരുന്നു നിഗമനം. ചർച്ചകൾ തുടങ്ങിയ സമയത്ത് കഴിഞ്ഞ ജൂണിൽ 16.71 ലക്ഷം രൂപ സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ കേന്ദ്ര വിദേശകാര്യ…
മനാമ: അൽ ഫുർഖാൻ സെന്റർ വർഷങ്ങളായി നടത്തി വരുന്ന രക്തദാന കാമ്പൈയ്നിന്റെ ഭാഗമായുള്ള സമൂഹ രക്ത ദാനം ജനുവരി ഒന്ന് പുതു വൽസര അവധി ദിനത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. സൽമാനിയ മെഡിക്കൽ കോംപ്ലക്സിലാണ് ക്യാമ്പ്. രാവിലെ ഏഴുമുതൽ പന്ത്രണ്ട് വരെ നടക്കുന്ന ക്യാമ്പിൽ രക്തം ദാനം ചെയ്യാൻ താൽപര്യമുള്ളവർ സിപി ആറുമായി വന്ന് പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 39223848, 33106589, 38092855 എന്നീ നമ്പറിൽ ബന്ധപൊപെടാവുന്നതാണെന്നും സംഘാടകർ അറിയിച്ചു.
കോഴിക്കോട്ട് ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയത് അരമണിക്കൂറോളം; രണ്ടുരോഗികള്‍ മരിച്ചു
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയില്‍ ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട് രണ്ട് രോഗികള്‍ മരിച്ചു. രാമനാട്ടുകര കാക്കഞ്ചേരി ഭാഗത്ത് കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. അരമണിക്കൂറോളമാണ് രോഗികളുമായി പോകുകയായിരുന്ന ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടത്. ഒരു സ്ത്രീയും ഒരു പുരുഷനുമാണ് മരിച്ചത്. എടരിക്കോട് സ്വദേശി സുലൈഖ (54)യാണ് മരിച്ച ഒരാള്‍. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോഴിക്കോട്ടെ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. വള്ളിക്കുന്ന് സ്വദേശി ഷജില്‍ കുമാറാണ് മരിച്ച രണ്ടാമത്തെയാള്‍. ചേളാരിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഗതാഗതക്കുരുക്ക് ഒരുവിധം കടന്ന് രണ്ടുരോഗികളെയും ഫറോക്കിലെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അപ്പേഴേക്കും ഇരുവരും മരിച്ചിരുന്നു. അഞ്ചോ പത്തോ മിനിറ്റെങ്കിലും മുമ്പേ എത്തിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു.
ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ അഷ്ടദര്‍ശനങ്ങളെ അടിസ്ഥാനമാക്കിയുള്ള ശിവഗിരി തീര്‍ഥാടനത്തിന് തുടക്കം. ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയര്‍ത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പുറപ്പെട്ടിട്ടുള്ള തീര്‍ഥാടന പദയാത്രകള്‍ ഇന്നു രാത്രിയോടെ ശിവഗിരിയില്‍ എത്തിച്ചേരും. തീര്‍ഥാടന സമാപനം വരെ ചെമ്പഴന്തിയിലേക്കുള്ള പ്രവേശന കവാടങ്ങളായ ശ്രീകാര്യം, ചേങ്കോട്ടുകോണം, കാര്യവട്ടം, കാട്ടായിക്കോണം, മണ്ണന്തല, പോത്തന്‍കോട്, കഴക്കൂട്ടം എന്നിവിടങ്ങളില്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ച് ഗതാഗതം സുഗമമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരക്ക് കണക്കിലെടുത്ത് കെഎസ്ആര്‍ടിസി ചെമ്പഴന്തിയിലേക്ക് അധിക സര്‍വീസുകള്‍ നടത്തുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘവും ആംബുലന്‍സ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. തീര്‍ഥാടകര്‍ എത്തുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ചെമ്പഴന്തി എസ്എന്‍ കോളജ് ഗ്രൗണ്ടിലും സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇന്ന് രാവിലെ 10ന് മന്ത്രി എംബി രാജേഷാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. സ്വാമി സച്ചിദാനന്ദ അധ്യക്ഷനാകുന്ന ചടങ്ങില്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. അടൂര്‍ പ്രകാശ് എംപി,…
