Author: News Desk

ശ്രീലങ്കക്കാർക്ക് ഇന്ത്യൻ രൂപ കൈവശം വയ്ക്കാന്‍ അനുമതി. ആളുകൾക്ക് 10,000 ഡോളറിന് തുല്യമായ ഇന്ത്യൻ കറൻസികൾ കൈവശം വയ്ക്കാം. അതേസമയം, ഇടപാടുകൾക്ക് ഇന്ത്യൻ രൂപ ഉപയോഗിക്കാൻ കഴിയില്ല. എന്നിരുന്നാലും, ഇന്ത്യൻ രൂപയെ മറ്റ് കറൻസികളിലേക്ക് മാറ്റാൻ കഴിയും. ഇന്ത്യൻ രൂപ ശ്രീലങ്ക നിയുക്ത വിദേശ കറൻസിയായി ഉപയോഗിക്കും. ഒരു രാജ്യത്ത് വ്യാപാരത്തിനും വിനിമയത്തിനും സ്വതന്ത്രമായി ഉപയോഗിക്കാൻ അനുവാദമുള്ള കറൻസിയാണ് നിയുക്ത വിദേശ കറൻസി. ഇന്ത്യൻ രൂപയ്ക്ക് പുറമെ യുഎസ് ഡോളർ, പൗണ്ട് സെറ്റര്‍ലിംഗ്, സ്വിസ് ഫ്രാങ്ക് എന്നിവയുൾപ്പെടെ 14 വിദേശ കറൻസികൾ ശ്രീലങ്കയിൽ ഉപയോഗിക്കാൻ അനുവാദമുണ്ട്. ഇന്ത്യൻ കറൻസിയിൽ വ്യാപാരം നടത്താൻ ഇരു രാജ്യങ്ങളും നേരത്തെ തന്നെ ധാരണയിലെത്തിയിരുന്നു. ഡോളർ ക്ഷാമം നേരിടുന്ന ശ്രീലങ്കയ്ക്ക് വിദേശനാണ്യത്തിന്‍റെ ലഭ്യത ഉറപ്പാക്കാൻ ഈ നീക്കം സഹായിക്കും. ഇന്ത്യൻ രൂപ മറ്റ് കറൻസികളിലേക്ക് മാറ്റുന്നതിന് നോസ്ട്രോ (ഐ.എൻ.ആർ നോസ്ട്രോ) അക്കൗണ്ടുകൾ തുറക്കുന്നതിന് ശ്രീലങ്കൻ ബാങ്കുകൾ ഇന്ത്യയിലെ ബാങ്കുകളുമായി കരാറിൽ ഏർപ്പെടേണ്ടതുണ്ട്. നിലവിൽ ഒരു ഇന്ത്യൻ രൂപ…

Read More

റിയാദ്: 57 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം റിയാദിൽ നിർമ്മിക്കും. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ, കിംഗ് സൽമാൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ മാസ്റ്റർ പ്ലാൻ പുറത്തിറക്കി. 2700 കോടി റിയാൽ (587 ലക്ഷം കോടി രൂപ) ചെലവിൽ നിർമ്മിക്കുന്ന വിമാനത്താവളത്തിൽ 6 സമാന്തര റൺവേകളുണ്ടാകും. പുതിയ വിമാനത്താവളം യാഥാർത്ഥ്യമാകുന്നതോടെ, സൗദി അറേബ്യയിലെത്തുന്ന യാത്രക്കാരുടെ എണ്ണം പ്രതിവർഷം 2.9 കോടിയിൽ നിന്ന് 2030 ഓടെ 12 കോടിയായി ഉയരും. നിലവിലുള്ള വിമാനത്താവളം ചരക്കുനീക്കത്തിന് മാത്രമായി പരിമിതപ്പെടുത്തും. പുതിയ വിമാനത്താവളത്തിൽ 1.03 ലക്ഷം പേർക്ക് നേരിട്ട് തൊഴിൽ നൽകും. പുതിയ വിമാനത്താവളം അന്താരാഷ്ട്ര യാത്ര സുഗമമാക്കുന്നതിനൊപ്പം ചരക്ക് നീക്കത്തിലും വ്യാപാരത്തിലും ടൂറിസത്തിലും വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. ലോകത്തെ ഏറ്റവും മികച്ച 10 നഗര സമ്പദ് വ്യവസ്ഥകളിൽ ഒന്നായി റിയാദിനെ മാറ്റാനും പദ്ധതി ലക്ഷ്യമിടുന്നു. വിമാനത്താവളവുമായി ബന്ധപ്പെട്ട സൗകര്യങ്ങൾ, താമസസൗകര്യങ്ങൾ, വിനോദ സൗകര്യങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, ലോജിസ്റ്റിക്സ് സൗകര്യങ്ങൾ…

Read More

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ആവശ്യകത ബോധ്യപ്പെടുത്താനുള്ള ഏക്സ്പെർട്ട് സമ്മിറ്റ് പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല. വിഴിഞ്ഞം സീ പോർട്ട് കമ്പനി സംഘടിപ്പിക്കുന്ന പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. രാവിലെ 10ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലാണ് പരിപാടി. ധനമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്യും. ശശി തരൂരും പരിപാടിയിൽ പങ്കെടുക്കില്ല. തരൂരിനെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു. സമരത്തിന്‍റെ പശ്ചാത്തലത്തിലാണ് കേരളത്തിന്‍റെ വികസനത്തിന് പദ്ധതി അനിവാര്യമാണെന്ന കാമ്പയിൻ സംഘടിപ്പിക്കുന്നത്. 

Read More

ന്യൂഡൽഹി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്‍റെ (എയിംസ്) സെർവറിൽ സൈബർ ആക്രമണം നടത്തിയ സംഘം 200 കോടി രൂപയുടെ ക്രിപ്റ്റോകറൻസി ആവശ്യപ്പെട്ടതായി റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടെയുള്ളവരുടെ വിവരങ്ങളാണ് ഹാക്കർമാർ ചോർത്തിയത്. സെർവർ ഡൗൺ ആയിട്ട് ആറു ദിവസമായി. 4 കോടിയോളം രോഗികളുടെ വിവരങ്ങൾ ചോർന്നിട്ടുണ്ടാകാമെന്നാണ് സൂചന. ഇന്ത്യ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമും ഡൽഹി പൊലീസും ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. നാഷണൽ ഇൻഫോർമാറ്റിക്സ് സെന്‍റർ ഉദ്യോഗസ്ഥരും ഇതിനോട് സഹകരിക്കുന്നുണ്ട്. ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സെർവർ ഹാക്ക് ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് രോഗികളെ പ്രവേശിപ്പിക്കുക, ഡിസ്ചാർജ് ചെയ്യുക, സ്ഥലംമാറ്റം എന്നിവ സ്റ്റാഫ് നേരിട്ടാണു ചെയ്യുന്നത്.

Read More

ന്യൂഡൽഹി: പൗരത്വഭേദഗതി സമരകേന്ദ്രമായിരുന്ന ഷഹീൻ ബാഗിലെ മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഡൽഹി തിരഞ്ഞെടുപ്പിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ സഹോദര പുത്രി അരിബ ഖാൻ കോൺഗ്രസ് സ്ഥാനാർത്ഥി. ബിജെപിയെയും എഎപിയെയും കടന്നാക്രമിച്ചാണ് ആരിബയുടെ പ്രചാരണം. ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ആരിബയുടേത് കന്നിയങ്കമാണ്. ഏകീകൃത സിവിൽ കോഡിന്‍റെയും സിഎഎയുടെയും പേരിൽ വോട്ട് തേടിയ ബി.ജെ.പിയെ നിശിതമായി വിമർശിച്ചാണ് ആരിബയുടെ പ്രചാരണം. എഎപിയും ബിജെപിയും ഒരേ നാണയത്തിന്‍റെ രണ്ട് വശങ്ങളാണെന്ന് ആരിബ ഖാന്‍ പറഞ്ഞു. പിതാവ് ആസിഫ് മുഹമ്മദ് ഖാന്‍റെ അഭാവം പ്രചാരണത്തെ ബാധിച്ചിട്ടുണ്ട്. പ്രചാരണത്തിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് ആരിബയുടെ പിതാവും മുൻ എംഎൽഎയുമായ ആസിഫ് മുഹമ്മദ് ഖാനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് വീടിന്‍റെ മതിൽ ചാടിക്കടന്ന് ആസിഫ് ഖാനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.

Read More

തിരുവനന്തപുരം: ബിരുദ കോഴ്സുകളിൽ ഭാഷാ പഠനം പരിമിതപ്പെടുത്തി കോളേജ് കരിക്കുലം പരിഷ്കരണം. നിലവിൽ 4 സെമസ്റ്ററുകളിൽ ഉൾപ്പെടുന്ന ഭാഷ പഠനം രണ്ട് സെമസ്റ്ററുകളായി ചുരുക്കണമെന്നാണ് ശുപാർശ. ഭാഷ കൂടുതൽ പഠിക്കാൻ താൽപ്പര്യമുള്ളവർക്കായി പ്രത്യേകം കോഴ്സുകളും ക്രമീകരിക്കും. പ്രധാന വിഷയങ്ങൾ ആഴത്തിൽ പഠിക്കാൻ കഴിയുന്ന തരത്തിൽ ബിരുദ പഠനം പരിഷ്കരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങൾ പറഞ്ഞു. ഒന്നാം ഭാഷ, രണ്ടാം ഭാഷ, മുഖ്യവിഷയം എന്നതാണ് നിലവിലെ രീതി. ഇത് പരിഷ്കരിക്കുകയും ഫൗണ്ടേഷൻ കോഴ്സുകളാക്കി മാറ്റുകയും ചെയ്യും. ഫൗണ്ടേഷൻ കോഴ്സുകൾ നിർബന്ധിതവും വിഷയാധിഷ്ഠിതവും ഐച്ഛികവുമായി ക്രമീകരിക്കും. സയൻസ്, സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് എന്നീ വിഷയങ്ങളിലായിരിക്കും വിഷയാധിഷ്ഠിത കോഴ്‌സുകൾ. പുതിയ പാഠ്യപദ്ധതി പ്രധാന വിഷയങ്ങളിൽ (മേജർ) ശ്രദ്ധ കേന്ദ്രീകരിക്കും. പ്രധാന വിഷയങ്ങൾക്ക് പ്രാധാന്യം നൽകുമ്പോൾ ഭാഷാ കോഴ്സുകളിലെ കുറവ് നികത്താൻ മൈനർ, ഓപ്ഷണൽ, ഇലക്ടീവ് കോഴ്സുകൾ അവതരിപ്പിക്കും. ഭാഷയിൽ താൽപ്പര്യമുള്ളവർക്ക് ഇവ തിരഞ്ഞെടുക്കാം. മെച്ചപ്പെട്ട രീതിയിൽ ഭാഷ കൈകാര്യം ചെയ്യാൻ കഴിയുന്ന കോഴ്സുകൾ…

Read More

തിരുവനന്തപുരം: സംഘർഷം നടന്ന വിഴിഞ്ഞത്ത് സ്പെഷ്യൽ പൊലീസ് ഓഫീസറായി ഡിഐജി ആർ നിശാന്തിനിയെ നിയമിച്ചു. പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കാൻ ഡിഐജിയുടെ കീഴിൽ സ്പെഷ്യൽ പൊലീസ് ഓഫീസർമാരുടെ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. 4 എസ്.പിമാരും ഡി.വൈ.എസ്.പിമാരും അടങ്ങുന്നതാണ് സംഘം. ക്രമസമാധാനപാലനത്തിനൊപ്പം വിഴിഞ്ഞം സംഘർഷത്തിലും അന്വേഷണം നടത്തും. ഒരു പോലീസ് സ്റ്റേഷൻ തന്നെ ആക്രമിക്കപ്പെടുകയും 36 പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്ത ഒരു സംഭവം അടുത്തകാലത്തൊന്നും കേരളത്തിൽ ഉണ്ടായിട്ടില്ല. വിഴിഞ്ഞത്തെ സ്ഥിതി അതീവ ഗുരുതരമാണെന്നും വരും ദിവസങ്ങളിൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്നും പൊലീസ് കരുതുന്നു. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരം റേഞ്ച് ഐജി നിശാന്തിനിയെ വിഴിഞ്ഞത്ത് പ്രത്യേക ചുമതലയോടെ നിയമിച്ചത്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ അജിത് കുമാറാണ് നിശാന്തിനിയെ സ്പെഷ്യൽ ഓഫീസറായി നിയമിച്ചത്. തിരുവനന്തപുരം നഗരത്തിലെ ക്രമസമാധാന ചുമതലയുള്ള ഡിസിപി അജിത് കുമാറിനൊപ്പം ക്രൈംബ്രാഞ്ച് എസ്.പി മധുസൂദനൻ, കെ ഇ ബൈജു, കെ അജി എന്നീ ഉദ്യോഗസ്ഥരും ചേർന്ന പൊലീസ് സംഘമായാരിക്കും ക്രമസമധാന ചുമതലയും നിലവിൽ രജിസ്റ്റർ…

Read More

ഇടുക്കി: പുറമ്പോക്ക് കയ്യേറിയെന്ന പരാതിയിൽ ദേവികുളം മുൻ എം.എൽ.എ എസ്.രാജേന്ദ്രനെതിരെ ഉടൻ കേസെടുക്കില്ല. രാജേന്ദ്രന്‍റെ പരാതി ഹൈക്കോടതി പരിഗണിക്കുന്നതിനാൽ വിധിയുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കും. പുറമ്പോക്ക് കയ്യേറിയതിന് രാജേന്ദ്രനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ലാൻഡ് റവന്യൂ കമ്മീഷണറേറ്റ് മൂന്നാർ ഡി.വൈ.എസ്.പിക്ക് പരാതി നൽകിയിരുന്നു. എസ് രാജേന്ദ്രൻ വീട് വാടകയ്ക്ക് നൽകിയ ഭൂമിക്ക് കഴിഞ്ഞ ദിവസം റവന്യൂ വകുപ്പ് കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകിയിരുന്നു. മൂന്നാറിലെ ഇക്കാനഗറിൽ എസ് രാജേന്ദ്രന്‍റെയും ഭാര്യ ലതാ രാജേന്ദ്രന്‍റെയും പേരിലുള്ള ഒമ്പത് സെന്‍റ് സ്ഥലം ഒഴിയണമെന്നാവശ്യപ്പെട്ട് റവന്യൂ വകുപ്പ് നോട്ടീസ് നൽകിയിരുന്നു. സർവേ നമ്പർ 843/എ യിലുള്ള സ്ഥലത്തിനാണ് രാജേന്ദ്രന് പട്ടയം നൽകിയിരിക്കുന്നത്. എന്നാൽ കൈവശമുള്ള ഭൂമി സർവേ നമ്പർ 912ന്‍റേതാണെന്ന് സർവേയിൽ കണ്ടെത്തി. തുടർന്ന് സർവേ നമ്പറിൽ തിരുത്തൽ വേണമെന്നാവശ്യപ്പെട്ട് രാജേന്ദ്രൻ അപേക്ഷ നൽകി. എന്നാൽ ഹാജരാക്കിയ രേഖകളിലും റവന്യൂ രേഖകളിലും അതിരുകളിൽ വ്യത്യാസമുണ്ടായതിനാലാണ് അപേക്ഷ തള്ളിയത്. ഇതേ തുടർന്നാണ് കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകിയത്.

Read More

ചെന്നൈ: സ്വകാര്യ റോക്കറ്റിന് പിന്നാലെ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണ കേന്ദ്രവും യാഥാർത്ഥ്യമായി. ചെന്നൈ ആസ്ഥാനമായുള്ള ബഹിരാകാശ ഗവേഷണ സ്റ്റാർട്ടപ്പായ അഗ്നികുൽ കോസ്മോസ് ശ്രീഹരിക്കോട്ടയിലെ ഐഎസ്ആർഒയുടെ സതീഷ് ധവാൻ സ്പേസ് സെന്ററിലാണ് വിക്ഷേപണകേന്ദ്രം സ്ഥാപിച്ചത്. ഐ.എസ്.ആർ.ഒ ചെയർമാൻ എസ്.സോമനാഥ് ഉദ്ഘാടനം ചെയ്തു. ഐഎസ്ആർഒ, ഇന്ത്യൻ സ്പേസ് റിസർച്ച് ആൻഡ് ഡെവലപ്മെന്‍റ് ഓർഗനൈസേഷൻ എന്നിവയുമായി സഹകരിച്ച് നിർമ്മിച്ച വിക്ഷേപണ കേന്ദ്രത്തിൽ അഗ്നികുലിന് ഒരു ലോഞ്ച് പാഡും കൺട്രോൾ സിസ്റ്റവുമുണ്ട്. വിക്ഷേപണത്തറയിൽ നിന്ന് 4 കിലോമീറ്റർ അകലെയുള്ള കൺട്രോൾ സെന്ററിന് ഐഎസ്ആർഒയുടെ കൺട്രോൾ യൂണിറ്റുമായി വിവരങ്ങൾ കൈമാറാനും കഴിയും. ബഹിരാകാശ സാങ്കേതികവിദ്യ ജനങ്ങളിലേക്കെത്തുന്നതിന്‍റെ പ്രതീകമാണ് പുതിയ വിക്ഷേപണത്തറയെന്ന് അഗ്നികുൽ സിഇഒ ശ്രീനാഥ് രവിചന്ദ്രൻ പറഞ്ഞു. ഇന്ത്യയിലെ ഒരു സ്വകാര്യ സ്ഥാപനം നിർമ്മിച്ച ആദ്യത്തെ റോക്കറ്റ് നവംബർ 18ന് പരീക്ഷിച്ചിരുന്നു. ഹൈദരാബാദിലെ സ്കൈറൂട്ട് എയ്റോസ്പേസ് നിർമ്മിച്ച വിക്രം-എസ് റോക്കറ്റ് വിക്ഷേപണത്തിനുപയോഗിച്ചത് ഐഎസ്ആർഒയുടെ വിക്ഷേപണത്തറയാണ്. അഗ്നികുൽ നിർമ്മിച്ച അഗ്നിബാൺ റോക്കറ്റിന്‍റെ വിക്ഷേപണം അടുത്ത വർഷം നടക്കും.…

Read More

ലോകത്തിലെ പ്രമുഖ ക്രൂഡ് ഓയിൽ ഇറക്കുമതി രാജ്യമായ ചൈനയിൽ ഇന്ധന ആവശ്യകത കുറഞ്ഞതിനാൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുത്തനെ ഇടിഞ്ഞു. കോവിഡ് മഹാമാരി കാരണം മിക്ക നഗരങ്ങളും അടച്ചുപൂട്ടിയതിനാൽ ചൈനയുടെ ഇന്ധന ഇറക്കുമതി ഗണ്യമായി കുറഞ്ഞു. ഇതോടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്‍റെ വിലയും കുറഞ്ഞു. ഇന്ത്യയിലും ക്രൂഡ് ഓയിൽ വില നവംബറിൽ ബാരലിന് 10 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 88.6 ഡോളറിലെത്തി. എന്നിരുന്നാലും, രാജ്യത്തെ എണ്ണക്കമ്പനികൾ ഇതുവരെ വില കുറച്ചിട്ടില്ല.  കഴിഞ്ഞ ജനുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്കാണ് രാജ്യത്തെ എണ്ണ വില കൂപ്പുകുത്തിയത്. ബാരലിന് 3 ശതമാനത്തിലധികം ഇടിവുണ്ടായി. ഇതോടെ മാർച്ചിൽ എണ്ണവില 127 ഡോളറായിരുന്നത് 80 ഡോളറായി കുറഞ്ഞു. ബാരലിന് 40 ഡോളറിലധികം കുറഞ്ഞിട്ടും രാജ്യത്തെ എണ്ണ വില കുറഞ്ഞിട്ടില്ല. ചൈനയിൽ നിന്നുള്ള ഡിമാൻഡ് കുറഞ്ഞിട്ടും ഓപക് രാജ്യങ്ങൾ എണ്ണ ഉൽപാദനം കുറയ്ക്കാത്തതിനാൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില ഇനിയും കുറയുമെന്ന് ഈ രംഗത്തെ…

Read More