- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
മലപ്പുറം: വ്യാഴാഴ്ച 35 പേർക്ക് കൂടി അഞ്ചാംപനി റിപ്പോർട്ട് ചെയ്തതോടെ മലപ്പുറം കോവിഡിന് ശേഷം മറ്റൊരു പകർച്ചവ്യാധിയുടെ പിടിയിൽ. ബുധനാഴ്ച 20 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 239 ആയി. രണ്ടാഴ്ച മുമ്പ് കൽപകഞ്ചേരിയിൽ റിപ്പോർട്ട് ചെയ്ത 28 കേസുകളിൽ നിന്നാണ് രോഗവ്യാപനം. വ്യാഴാഴ്ചത്തെ കണക്ക് അനുസരിച്ച് ജില്ലയിലെ 53 തദ്ദേശ സ്ഥാപനങ്ങളിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് ദിവസം മുമ്പ് ഇത് 48 ആയിരുന്നു. തൃപ്പനാച്ചി, അരീക്കോട്, കൊണ്ടോട്ടി, കുഴിമണ്ണ, ഏലംകുളം, പെരുവള്ളൂർ, കാളികാവ് എന്നീ തദ്ദേശ സ്ഥാപനങ്ങളിലാണ് പുതുതായി രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുറുവ പഞ്ചായത്തിലെ പാങ്ങ് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കീഴിൽ രണ്ട് ദിവസം മുമ്പ് 2 പേർക്ക് രോഗമുണ്ടായിരുന്ന സ്ഥാനത്ത് 12 പേർക്കായി. ജില്ലാ സ്കൂൾ കലോൽസവം നടക്കുന്ന തിരൂർ നഗരസഭാ പരിധിയിൽ കഴിഞ്ഞ ദിവസം ഒരാള്‍ക്കായിരുന്നത്, ഇപ്പോൾ 4 പേർക്കായി. കലോത്സവം വെള്ളിയാഴ്ച സമാപിക്കും. ആയിരക്കണക്കിന് കുട്ടികളാണ് ഈ ദിവസങ്ങളിൽ…
ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവം; ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാൻ ഗോത്രവർഗ്ഗ കമ്മീഷൻ
മൂന്നാര്‍: ഇടുക്കിയിൽ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കാൻ ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവ്. ഉപ്പുതറ കണ്ണംപടി സ്വദേശി സരുൺ സജിക്കെതിരെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ കള്ളക്കേസെടുത്തത്. കഴിഞ്ഞ സെപ്റ്റംബർ 20നാണ് ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തുകയും വിൽക്കുകയും ചെയ്തെന്നാരോപിച്ച് സരുൺ സജിയെ കിഴുകാനം ഫോറസ്റ്റ് ഫോറസ്റ്റർ അനിൽ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. എന്നാൽ ഇത് കള്ളക്കേസാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 7 വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അനിൽകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എൻ.ആർ.ഷിജിരാജ്, വി.സി.ലെനിൻ, ഡ്രൈവർ ജിമ്മി ജോസഫ്, വാച്ചർമാരായ കെ.ടി.ജയകുമാർ, കെ.എൻ.മോഹനൻ എന്നിവരെയാണ് കഴിഞ്ഞ മാസം സസ്പെൻഡ് ചെയ്തത്. ഇതേതുടർന്ന് തനിക്കെതിരെ കള്ളക്കേസ് ഫയൽ ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് സരുൺ സജി എസ്.സി/എസ്.ടി കമ്മീഷന് പരാതി നൽകി. കുമളിയിൽ കേസ് പരിഗണിച്ചപ്പോൾ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ കമ്മീഷൻ അധ്യക്ഷൻ വി.എസ് മാവോജി പൊലീസിന് നിർദ്ദേശം നൽകുകയായിരുന്നു. കേസ്…
സമരക്കാരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നത് യഥാർഥ പ്രശ്നം മറച്ചുവയ്ക്കാൻ: മാർ ജോസഫ് പാംപ്ലാനി
കണ്ണൂർ: വിഴിഞ്ഞം സമരത്തെ ക്രിസ്ത്യൻ സമരമായും സഭാ സമരമായും മുദ്രകുത്തുന്നത് കേരളത്തിന്‍റെ സംസ്കാരത്തിന് യോജിച്ചതല്ലെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. യഥാർത്ഥ പ്രശ്നം മറച്ചുവയ്ക്കാനാണ് പ്രതിഷേധക്കാരെ രാജ്യദ്രോഹികളായി അധികൃതർ ചിത്രീകരിക്കുന്നതെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. പ്രതിഷേധക്കാരുടെ ആവശ്യം തികച്ചും ന്യായമാണ്. പുനരധിവാസ പാക്കേജ് നാളിതുവരെ നടപ്പാക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ തുറമുഖം ഒഴിവാക്കുന്നത് പ്രായോഗികമാണെന്ന് കരുതുന്നില്ല. ആർക്കെങ്കിലും ദേശവിരുദ്ധമായ ഉദ്ദേശ്യമുണ്ടെങ്കിൽ സർക്കാർ തന്നെ ഇക്കാര്യം ശരിയായി അന്വേഷിക്കണം. ജനകീയ സമരത്തെ ലത്തീൻ സഭയുടെ സമരമായും ക്രിസ്ത്യാനികളുടെ സമരമായും മുദ്രകുത്തുന്നത് കേരളത്തിന് ചേർന്നതല്ല. മറ്റെല്ലാ സഭകളും ലത്തീൻ സഭയുടെ സമരത്തെ പിന്തുണയ്ക്കുന്നു. സഭകൾ തമ്മിൽ വിള്ളലും പിന്തുണക്കുറവും ഉണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നത് സമരത്തെ ദുർബലപ്പെടുത്തുന്നതിന് തുല്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷൻ മേയറുടെ കത്ത് വിവാദത്തിൽ വിജിലൻസ് അന്വേഷണം അവസാനിപ്പിക്കുന്നു. കത്ത് അനുസരിച്ച് നിയമനം നടക്കാത്തതിനാൽ സർക്കാരിന് നഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്നും അതിനാൽ കേസ് വിജിലൻസ് അന്വേഷണ പരിധിയിൽ വരില്ലെന്നുമാണ് പ്രാഥമിക റിപ്പോർട്ട്. മുൻ വർഷങ്ങളിലെ നിയമനങ്ങളിലെ ക്രമക്കേടുകളെക്കുറിച്ചുള്ള പരാതികൾ പോലും പരിഗണിക്കാതെയാണ് അന്വേഷണം അവസാനിപ്പിക്കുന്നത്. മേയറുടെ കത്തിന്‍റെ യഥാർത്ഥ പകർപ്പ് കണ്ടെത്താനായില്ല. മേയർ കത്തെഴുതിയിട്ടില്ലെന്നാണ് മൊഴി. കത്തിൽ ഒപ്പിട്ട ദിവസം മേയർ സ്ഥലത്തുണ്ടായിരുന്നില്ലെന്നുമാണ് പ്രസ്താവന. കത്ത് കണ്ടെത്തി ഒപ്പ് ശരിയാണെന്ന് തെളിഞ്ഞാൽ മാത്രമേ അന്വേഷണം അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയിൽ തുടരുകയുള്ളൂ. പൊലീസ് അന്വേഷണമാണ് വേണ്ടത്. അതിനാൽ ഈ വിഷയങ്ങൾ വിജിലൻസ് അന്വേഷണത്തിന്‍റെ പരിധിയിൽ വരുന്നതല്ലെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. കോൺഗ്രസ് നേതാവും മുൻ കൗൺസിലറുമായ ശ്രീകുമാർ നൽകിയ പരാതിയിലാണ് വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയത്. പ്രാഥമിക അന്വേഷണം നടത്തിയ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-1 റിപ്പോർട്ട് ഉടൻ വിജിലൻസ് ഡയറക്ടർക്ക് കൈമാറും. മുൻ വർഷങ്ങളിലെ നിയമനങ്ങൾ പ്രത്യേകം…
ഖത്തർ: ഖത്തർ ലോകകപ്പിന്‍റെ പ്രീക്വാർട്ടറിലേക്ക് ജപ്പാൻ യോഗ്യത നേടി. ഗ്രൂപ്പ് ഇ പോരാട്ടത്തിൽ യൂറോപ്യൻ വമ്പന്മാരായ സ്പെയിനിനെ പരാജയപ്പെടുത്തിയാണ് ജപ്പാൻ നോക്കൗട്ടിലേക്ക് യോഗ്യത നേടിയത്. ജപ്പാനോട് തോറ്റെങ്കിലും സ്പെയിനും നോക്കൗട്ട് ഉറപ്പിച്ചു. ഇതോടെ മുൻ ചാമ്പ്യന്മാരായ ജർമ്മനി ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി. ആരും സാധ്യത കൽപ്പിക്കാതിരുന്ന മത്സരത്തിൽ തിരിച്ചടിച്ച് ജയിച്ചാണ് ജപ്പാൻ ലോകത്തെ ഞെട്ടിച്ചത്. ആദ്യ പകുതിയിൽ സ്പെയിൻ മുന്നിട്ട് നിന്ന മത്സരത്തിൽ, രണ്ടാം പകുതി ആരംഭിച്ച് ആറ് മിനിറ്റിനുള്ളിൽ ജപ്പാൻ രണ്ട് ഗോളുകൾ നേടിയതോടെ കളി മാറി. ജപ്പാന് വേണ്ടി റിസ്റ്റു ഡോൻ, ഓ തനാക്ക എന്നിവരാണ് ഗോളുകൾ നേടിയത്. ഈ ലീഡ് അവസാനം വരെ നിലനിർത്തിയതോടെ ജപ്പാൻ ഗ്രൂപ്പ് ജേതാക്കളായി നോക്കൗട്ടിലേക്ക് മുന്നേറി. മറ്റൊരു മത്സരത്തിൽ ജർമ്മനി 4-2ന് കോസ്റ്റാറിക്കയെ തോൽപ്പിച്ചെങ്കിലും പോയിന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെ പുറത്തായി. ജർമ്മനിക്കായി കായ് ഹാവർട്സ് രണ്ട് ഗോളുകൾ നേടി. സെർജി ഗ്നാബ്രി, നിക്കോളാസ് ഫുൾക്രുജ് എന്നിവരും…
ദോഹ: മെക്സിക്കോയുടെ ദേശീയ ജേഴ്സിയെ അപമാനിച്ചെന്നാരോപിച്ച് അർജന്‍റീന ക്യാപ്റ്റൻ ലയണൽ മെസിയെ പരസ്യമായി ഭീഷണിപ്പെടുത്തിയ മെക്സിക്കൻ ബോക്സർ കാനലോ അൽവാരസ് ക്ഷമാപണം നടത്തി. മെക്സിക്കോ-അർജന്‍റീന മത്സരത്തിന് ശേഷം ലോക്കർ റൂമിൽ നടന്ന വിജയാഘോഷത്തിനിടെ മെസിയും കൂട്ടരും ജേഴ്സിയെ അപമാനിച്ചുവെന്ന് അൽവാരസ് ആരോപിച്ചിരുന്നു. “ഈ കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ എന്റെ രാജ്യത്തോടുള്ള അഭിനിവേശവും സ്നേഹവും കൊണ്ട് ഞാൻ ചില അഭിപ്രായ പ്രകടനങ്ങൾ നടത്തി. എന്‍റെ പ്രതികരണത്തിന് മെസിയോടും അർജന്‍റീനയിലെ ജനങ്ങളോടും ക്ഷമ ചോദിക്കുന്നു,” അൽവാരസ് ട്വീറ്റ് ചെയ്തു.
കൊച്ചി: വിഴിഞ്ഞം ആക്രമണത്തിൽ എൻ.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. വിഴിഞ്ഞം സ്വദേശിയായ റിട്ടയേർഡ് ഡി.വൈ.എസ്.പിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ആക്രമണത്തിലെ ഗൂഡാലോചന പുറത്ത് കൊണ്ടുവരണമെന്നാണ് ഹർജിയിലെ ആവശ്യം. പൊലീസ് സ്റ്റേഷൻ ആക്രമണത്തിലെ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിനും ഡി.ജി.പിക്കും നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. സർക്കാരിന് അതിന് കഴിയുന്നില്ലെങ്കിൽ കേന്ദ്രസർക്കാരിന്റെയോ കേന്ദ്രസേനയുടെയോ സഹായം തേടാൻ കോടതിയിൽ നിന്ന് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിൽ കോൺഗ്രസ് മത്സ്യത്തൊഴിലാളികൾക്കൊപ്പമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. വിമോചന സമരത്തെ ഓർമ്മിപ്പിച്ച സുധാകരൻ ആവശ്യമെങ്കിൽ കോൺഗ്രസ് വിമോചന സമരം നടത്തുമെന്നും പറഞ്ഞു. കോൺഗ്രസ് മത്സ്യത്തൊഴിലാളികൾക്കൊപ്പം നിൽക്കുമെന്നും ആവശ്യമെങ്കിൽ അന്തിമ പോരാട്ടം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊള്ളക്കാരുടെ ഭരണത്തിൽ നിന്ന് മുക്തി നേടുക എന്നതാണ് പ്രധാന കാര്യമെന്നും ഇത്തരക്കാരെ അധികാരത്തിൽ നിന്ന് പുറത്താക്കിയ കാലഘട്ടം കോൺഗ്രസിനുണ്ടെന്നും കെ.പി.സി.സി അദ്ധ്യക്ഷൻ ഓർമ്മിപ്പിച്ചു. വിഴിഞ്ഞത്ത് പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണം, മത്സ്യത്തൊഴിലാളികളെ പൊലീസ് മർദ്ദിച്ചതിലുള്ള പെട്ടെന്നുള്ള പ്രതികരണമാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വോട്ടെടുപ്പ് തികച്ചും സമാധാനപരമായിരുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 60.2 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഔദ്യോഗിക കണക്കുകൾ എത്തിയിട്ടില്ല. സൗരാഷ്ട്ര-കച്ച് മേഖലകളിലെയും തെക്കന്‍ഭാഗത്തെയും 19 ജില്ലകളിലെ 89 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ വിധിയെതിയത്. 788 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. രാവിലെ 8 മുതൽ വൈകിട്ട് 5 വരെ നടന്ന വോട്ടെടുപ്പിനായി 14,382 പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ചിരുന്നു. വോട്ടെടുപ്പ് നടന്ന 89 മണ്ഡലങ്ങളിൽ 48 എണ്ണവും 2017 ലെ തിരഞ്ഞെടുപ്പിൽ ബിജെപി നേടി. 40 സീറ്റുകളില്‍ കോണ്‍ഗ്രസും ഒരിടത്ത് സ്വതന്ത്രനും ജയിച്ചിരുന്നു. കോൺഗ്രസും ബിജെപിയും 89 സീറ്റുകളിലാണ് മത്സരിച്ചത്. ആം ആദ്മി പാർട്ടിയുടെ സാന്നിധ്യം ഇത്തവണ ഇരുപാർട്ടികൾക്കും വെല്ലുവിളിയാണ് ഉയർത്തുന്നത്. സൂറത്ത് ഈസ്റ്റിലെ സ്ഥാനാര്‍ഥി അവസാനനിമിഷം പിന്‍വാങ്ങി ബി.ജെ.പിയില്‍ ചേക്കേറിയതിനാല്‍ എ.എ.പിക്ക് 88 സ്ഥാനാര്‍ഥികളേ ഉള്ളൂ.
കുവൈറ്റ്: ഖത്തർ, ഒമാൻ, ഇക്വഡോർ എന്നിവിടങ്ങളിലെ പോലെ വധശിക്ഷ നിർത്തിവച്ചാൽ കുവൈറ്റ് പൗരൻമാർക്ക് 90 ദിവസം വരെ വിസ രഹിതമായി യാത്ര ചെയ്യാൻ അനുമതി നൽകുമെന്ന് യൂറോപ്യൻ പാർലമെന്‍റ് അറിയിച്ചു. കുവൈറ്റ്, ഖത്തർ, ഒമാൻ, ഇക്വഡോർ എന്നീ രാജ്യങ്ങളിലെ പൗരൻമാർക്ക് 90 ദിവസത്തേക്ക് വിസ രഹിത യാത്ര അനുവദിക്കാനുള്ള നിർദ്ദേശത്തിന്‍റെ കരട് യൂറോപ്യൻ പാർലമെന്‍റിന്‍റെ സിവിൽ ലിബർട്ടീസ് കമ്മിറ്റി അംഗീകരിച്ചു. വ്യാഴാഴ്ചത്തെ വോട്ടെടുപ്പിൽ സിവിൽ ലിബർട്ടീസ് കമ്മിറ്റിയിലെ 42 അംഗങ്ങൾ പിന്തുണച്ചപ്പോൾ 16 പേർ എതിർത്ത് വോട്ട് രേഖപ്പെടുത്തി. കുവൈറ്റിന്‍റെ കാര്യത്തിൽ വധശിക്ഷ നടപ്പാക്കുന്നത് നിർത്തിവയ്ക്കണമെന്ന വ്യവസ്ഥയിൽ വിസ രഹിത യാത്ര അനുവദിക്കുന്നതിനെ അനുകൂലിക്കുമെന്ന് യൂറോപ്യൻ പാർലമെന്‍റ് അംഗങ്ങൾ പറഞ്ഞു. വിസയില്ലാതെ യാത്ര അനുവദിക്കുന്ന തീരുമാനം എടുക്കുന്നതിന് മുന്നോടിയായി ഉഭയകക്ഷി ചർച്ചകളിലൂടെ വധ ശിക്ഷകള്‍ നടപ്പാക്കുന്നത് നിര്‍ത്തിവെച്ചുകൊണ്ടുള്ള തീരുമാനം പ്രാബല്യത്തിൽ വരികയും വേണം. കുവൈറ്റ്, ഖത്തർ, ഒമാൻ എന്നിവിടങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങൾ, മൗലികാവകാശ ലംഘനങ്ങൾ, സ്വാതന്ത്ര്യ ലംഘനങ്ങൾ എന്നിവയെക്കുറിച്ച് ഗുരുതരമായ ആശങ്കകളുണ്ട്.…
