- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
തിരുവനന്തപുരം: സംസ്ഥാനത്ത് ചെലവഴിക്കേണ്ട ദിവസങ്ങളുടെ എണ്ണവും യാത്രാച്ചെലവും സംബന്ധിച്ച് ഗവർണർമാർക്കായി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പാലിക്കാതെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മാസത്തിൽ കുറഞ്ഞത് 25 ദിവസമെങ്കിലും ഗവർണർ സംസ്ഥാനത്ത് ഉണ്ടായിരിക്കണമെന്ന മാർഗനിർദേശം ഗവർണർ ലംഘിച്ചു. 2022 നവംബറിൽ 20 ദിവസം സംസ്ഥാനത്തിന് പുറത്തായിരുന്ന ഗവർണർ ഈ വർഷം 143 ദിവസം യാത്രയിൽ ആയിരുന്നു. ഇതിനായി 2022 ൽ സർക്കാർ ഖജനാവിൽ നിന്ന് 11.63 ലക്ഷം രൂപയും 2021 ൽ 5.34 ലക്ഷം രൂപയും ചെലവഴിച്ചു. ഗവർണറോടൊപ്പം യാത്ര ചെയ്യുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ ചെലവ് കൂടി കണക്കിലെടുത്താൽ വലിയ തുകയാണ് യാത്രയ്ക്കായി ചെലവഴിക്കുന്നത്. 82 ദിവസം സംസ്ഥാനത്തിന് പുറത്തായിരുന്ന ഗവർണറുടെ അമിത യാത്ര ചൂണ്ടിക്കാട്ടി രാഷ്ട്രപതി ഭവൻ 2021 ൽ ഇടപെട്ടിരുന്നു. നിയമപ്രകാരം മാസത്തിൽ അഞ്ച് ദിവസത്തിൽ കൂടുതൽ ഗവർണർമാർക്ക് സംസ്ഥാനം വിട്ടുപോകാൻ അനുവാദമില്ല. എന്നാൽ, എല്ലാ രേഖകളും സമർപ്പിച്ചതിനാൽ ചട്ടങ്ങൾ പാലിക്കുന്നതിൽ നിന്ന് തന്നെ ഒഴിവാക്കിയതായി ഗവർണർ അവകാശപ്പെട്ടു. 2022…
ക്രിസ്തുമസിന് കര്ദിനാളിന്റെ കുര്ബാന മുടങ്ങിയേക്കും? ബസലിക്ക തുറക്കുന്നതില് അനിശ്ചിതത്വം
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ ആസ്ഥാനമായ എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രൽ ബസലിക്ക തുറക്കുന്നതിനുള്ള ചർച്ചകൾ ഫലം കണ്ടില്ല. കളക്ടറുടെ നിർദേശപ്രകാരം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഞായറാഴ്ച ഇരുവിഭാഗങ്ങളുമായും ചർച്ച നടത്തിയിരുന്നു. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ നടന്ന ചർച്ച രണ്ട് മണിക്കൂറോളം നീണ്ട് നിന്നു. ജനുവരിയിൽ നടക്കുന്ന സിനഡിൽ തീരുമാനം ഉണ്ടാകുന്നതുവരെ പള്ളി തുറക്കണമെന്ന് എറണാകുളം-അങ്കമാലി അതിരൂപത പ്രതിനിധികൾ ആവശ്യപ്പെട്ടു. എന്നാൽ, സിനഡ് അംഗീകരിച്ച കുർബാന ആസ്ഥാന ദേവാലയത്തിൽ അർപ്പിക്കുമെന്ന് ഉറപ്പ് നൽകണമെന്നാണ് മറുവിഭാഗം ആവശ്യപ്പെട്ടത്. പള്ളി തുറന്നാൽ ക്രിസ്തുമസിന് വലിയ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന ആശങ്കയും അവർ ഉയർത്തി. ഇരുപക്ഷവും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചതോടെ ചർച്ചകൾ മുടങ്ങി. കുർബാന തർക്കത്തിൽ സമവായമുണ്ടാകുന്നതുവരെ ബസലിക്ക അടച്ചുപൂട്ടേണ്ടി വന്നേക്കും. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകിയ ശേഷം മാത്രമേ പള്ളി തുറക്കാനാകൂ എന്ന നിലപാടിലാണ് ജില്ലാ ഭരണകൂടവും പൊലീസും.
തിരുവനന്തപുരം: ഒരു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ ഏറ്റവും വലിയ പെട്രോൾ-ഡീസൽ പമ്പ് ശൃംഖല കെ.എസ്.ആർ.ടി.സി സ്വന്തമാക്കും. കോർപ്പറേഷൻ നേരിട്ട് നടത്തുന്ന ‘യാത്രാ ഫ്യൂവല്‍സ്’ പമ്പുകളുടെ എണ്ണം 12 ൽ നിന്ന് 40 ആയി ഉയർത്താനാണ് നീക്കം. പൊതുജനങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ ഡിപ്പോകൾക്കുള്ളിലെ പമ്പുകൾ പുറത്തേക്ക് മാറ്റും. ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകളുടെ അഭാവത്തെച്ചൊല്ലി റവന്യൂ വകുപ്പ് ഉന്നയിച്ച തർക്കം സർക്കാർ ഇടപെട്ട് പിൻവലിച്ചതോടെയാണ് പദ്ധതിക്ക് പുതുജീവൻ ലഭിച്ചത്. പമ്പുകൾ പുറത്തേക്ക് മാറ്റാൻ ശ്രമിച്ചപ്പോൾ റവന്യൂ വകുപ്പിന്‍റെ സമ്മതം ആവശ്യമായിരുന്നു. കളക്ടറുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ അനുമതി നൽകൂ. നിലവിൽ നിരവധി ഡിപ്പോകളും പമ്പുകളും പ്രവർത്തിക്കുന്ന ഭൂമി മാത്രമാണ് കോർപ്പറേഷന്‍റെ ഉടമസ്ഥതയിലുള്ളത്. അവയിൽ സര്‍ക്കാര്‍ പാട്ടഭൂമിയും പുറമ്പോക്കുമൊക്കെ ഉൾപ്പെടുന്നു. നിബന്ധനകളിൽ ഇളവ് വരുത്തിയെങ്കിലും പമ്പിന്‍റെ പ്രവർത്തനം കെ.എസ്.ആർ.ടി.സിയുടെ കൈകളിൽ തന്നെ തുടരണമെന്നതടക്കമുള്ള നിബന്ധനകളാണ് റവന്യൂ വകുപ്പ് മുന്നോട്ട് വച്ചിരിക്കുന്നത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്‍റെ 69 പമ്പുകളും എച്ച്പിയുടെ നാല് പമ്പുകളും ബിപിസിഎല്ലിന്‍റെ ഒരു…
ദോഹ: ലോകകപ്പ് പ്രീ ക്വാർട്ടറിൽ പോളണ്ടിനെതിരെ 44-ാം മിനിറ്റിൽ നേടിയ ഗോളോടെ ഫ്രാൻസിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് സ്ട്രൈക്കർ ഒളിവർ ജിറൂദ് സ്വന്തമാക്കി. ഫ്രാൻസിനായി 117 മത്സരങ്ങളിൽ നിന്ന് 52 ഗോളുകൾ നേടി, തിയറി ഹെന്‌റിയുടെ റെക്കോർഡാണ് ജിറൂദ് മറികടന്നത്. ഫ്രാൻസിനായി 51 ഗോളുകളാണ് ഹെന്‌റി നേടിയത്. 42 ഗോളുകൾ നേടിയ അന്‍റോയിൻ ഗ്രീസ്മാനാണ് പട്ടികയിൽ മൂന്നാമത്. മിഷേൽ പ്ലാറ്റിനി (41), കരീം ബെൻസേമ (37) എന്നിവരാണ് യഥാക്രമം നാലും അഞ്ചും സ്ഥാനത്ത്.
തിരുവനന്തപുരം: ആത്മീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖർ ഇന്ന് വിഴിഞ്ഞത്തെത്തും. സംഘർഷാവസ്ഥ പരിഹരിച്ച് സമാധാനം പുനഃസ്ഥാപിക്കണമെന്നാണ് ഇവരുടെ ആവശ്യം. സംഘർഷത്തിൽ പരിക്കേറ്റ മത്സ്യത്തൊഴിലാളികളെയും പൊലീസുകാരെയും സംഘം സന്ദർശിക്കും. ദൗത്യ സംഘം സമരപ്പന്തലുകളും സന്ദർശിക്കും. വിഴിഞ്ഞത്ത് നിലനിൽക്കുന്ന സംഘർഷം പരിഹരിക്കുക, സമാധാനം പുനഃസ്ഥാപിക്കുക, സമരത്തിലെ ജനങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് തലസ്ഥാനത്തെ ആത്മീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖർ വിഴിഞ്ഞത്തെത്തുന്നത്. ലത്തീൻ അതിരൂപത മുൻ ആർച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസന തലവൻ ഡോ.കെ.എസ്. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി, മാർത്തോമാ സഭ തിരുവനന്തപുരം ബിഷപ് ഡോ.മാർ ബർണബാസ് മെത്രാപ്പോലീത്ത, ഏകലവ്യ ആശ്രമം സ്വാമി അശ്വതി തിരുനാൾ, മലങ്കര കത്തോലിക്കാ സഭ സഹായ മെത്രാൻ യോഹന്നാൻ മാർ പോളി കാർപ്പസ്, ഗാന്ധിസ്മാരക നിധി ചെയർമാൻ ഡോ. എൻ രാധാകൃഷ്ണൻ, മുൻ അംബാസഡർ ടി.പി ശ്രീനിവാസൻ…
തിരുവനന്തപുരം: വിഴിഞ്ഞം വിഷയം സി.പി.എം തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. ശ്രദ്ധക്ഷണിക്കൽ പ്രമേയമായി കടകംപള്ളി സുരേന്ദ്രൻ വിഷയം അവതരിപ്പിക്കും. മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ പരിഹരിച്ച് നിർമ്മാണം തുടരണമെന്ന ആവശ്യം നിയമസഭയിൽ ഉന്നയിക്കും. മത്സ്യത്തൊഴിലാളികൾ 137 ദിവസമായി തുടരുന്ന സമരം അവസാനിപ്പിക്കാൻ വിവിധ തലങ്ങളിൽ അനുരഞ്ജന ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ശനിയാഴ്ച വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ ഉച്ചയ്ക്ക് ചീഫ് സെക്രട്ടറി വി.പി ജോയിയുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് കാതോലിക്കാ ബാവ മുഖ്യമന്ത്രിയെ കണ്ടത്. സമരസമിതി, അതിരൂപത നേതൃത്വം തുടങ്ങിയവരെ പങ്കെടുപ്പിച്ച് തിങ്കളാഴ്ച വിശദമായ ചർച്ച നടന്നേക്കും. അനുരഞ്ജന നീക്കങ്ങൾ പുരോഗമിച്ചാൽ ചർച്ചകളിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യവും ഉണ്ടാകുമെന്നാണ് സൂചന. വിഴിഞ്ഞം പദ്ധതിയുടെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താൻ പ്രചാരണ റാലി നടത്താനാണ് സിപിഎം ആലോചിക്കുന്നത്. ആനാവൂർ നാഗപ്പൻ നയിക്കുന്ന ജാഥ ചൊവ്വാഴ്ച വൈകുന്നേരം വർക്കലയിൽ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.
ചെന്നൈ: മതപരിവർത്തനം നടത്തിയയാൾക്ക് മതപരിവർത്തനത്തിന് മുമ്പ് ഉണ്ടായിരുന്ന ജാതിയുടെ പേരിലുള്ള ആനുകൂല്യം അവകാശപ്പെടാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. ജോലിയിൽ സംവരണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയ ജസ്റ്റിസ് ജി.ആർ സ്വാമിനാഥൻ മതം മാറുമ്പോൾ ജാതി കൂടെ കൂട്ടാൻ കഴിയില്ലെന്ന് വ്യക്തമാക്കി. പ്രത്യേക മതത്തിലേക്ക് പരിവർത്തനം ചെയ്തവർക്ക് അതാത് സംസ്ഥാനങ്ങളിൽ പ്രത്യേക സംവരണം ഉണ്ടെങ്കിൽ മാത്രമേ ആനുകൂല്യം അവകാശപ്പെടാനാവൂവെന്ന് ഹൈക്കോടതി വ്യക്തമാക്കി. മതം മാറിയവരുടെ സംവരണവിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും ഇക്കാര്യത്തിൽ ഹൈക്കോടതിക്ക് പ്രത്യേക തീരുമാനമെടുക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് ജി.ആർ സ്വാമിനാഥൻ പറഞ്ഞു.
കണ്ണൂർ: കണ്ണൂർ സർവകലാശാലയ്ക്ക് 2019-20, 2020-21 വർഷത്തെ ഇ-ഗവേണൻസ് അവാർഡ്. മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് പ്രോ വൈസ് ചാൻസലർ ഡോ.എ.സാബു, ഐ.ടി. വകുപ്പ് മേധാവി സുനിൽകുമാർ, ഡോ. എൻ.എസ്.ശ്രീകാന്ത്, ജയകൃഷ്ണൻ, ശ്രീപ്രിയ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. ഇ-സിറ്റിസൺ സർവീസ് ഡെലിവറി വിഭാഗത്തിൽ, വിദ്യാർത്ഥികളുടെ ക്ഷേമത്തിനായി സർവകലാശാല നടപ്പാക്കിയ വിവിധ പദ്ധതികൾ ഉൾപ്പെടുന്ന കെ.യു. കണക്ട് എന്ന പ്രോജക്ടിനാണ് പുരസ്കാരം ലഭിച്ചത്. കൊവിഡ് കാലത്തിന്‍റെ പരിമിതികൾക്കുള്ളിൽ നിന്ന് വിദ്യാർത്ഥികൾക്ക് അവരുടെ സർവകലാശാലയുമായി ബന്ധപ്പെട്ട കടമകൾ നിറവേറ്റാൻ കഴിയുന്ന തരത്തിലാണ് പദ്ധതി ആവിഷ്കരിച്ചത്. കെ യു കണക്ടിന്‍റെ പ്രധാന ആകർഷണം ഓൺലൈൻ ചോദ്യ ബാങ്കാണ്.
മോസ്‌കോ: റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ കാൽ വഴുതി കോണിപ്പടിയിൽ നിന്ന് വീണതായി റിപ്പോർട്ട്. മോസ്കോയിലെ അദ്ദേഹത്തിന്‍റെ ഔദ്യോഗിക വസതിയിലാണ് സംഭവം. നേരത്തെ പുടിന്‍റെ അനാരോഗ്യത്തെക്കുറിച്ച് റിപ്പോർട്ടുകളുണ്ടായിരുന്നു. പടികൾ ഇറങ്ങുമ്പോൾ പുടിൻ കാൽ വഴുതി വീഴുകയായിരുന്നു. വീണയുടൻ പുടിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥർ സഹായത്തിനായി ഓടിയെത്തി. തുടർന്ന് അദ്ദേഹത്തിന് വൈദ്യസഹായം നൽകി. ആമാശയത്തെയും കുടലിനെയും ബാധിക്കുന്ന അർബുദം പുടിന് സ്ഥിരീകരിച്ചിരുന്നെന്ന് വാർത്തകളുണ്ടായിരുന്നു. വീട്ടിൽ, വഴുതിവീഴലിനെ പ്രതിരോധിക്കുന്ന ചെരുപ്പുകളാണ് പുടിന്‍ ധരിക്കാറുള്ളത്. പുടിന്‍റെ വീഴ്ചയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പുടിന് കാൻസറും പാര്‍ക്കിന്‍സണ്‍ രോഗവും ഉണ്ടെന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. ഇതിനിടയിലാണ് അദ്ദേഹം കോണിപ്പടിയിൽ നിന്ന് വഴുതി വീണെന്ന വാർത്തയും പുറത്തുവന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിൽ രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം കളത്തിലിറങ്ങി, ജെംഷദ്പൂരിനെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ്. എതിരില്ലാത്ത ഒരു ഗോളിനാണ് ജയം. 17ആം മിനിറ്റിൽ ദിമിത്രിയോസ് ഡയമെന്‍റക്കോസ് ആണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. ഹൈദരാബാദിനെതിരായ അവസാന മത്സരത്തിൽ വിജയിച്ച അതേ സ്റ്റാർട്ടിംഗ് ഇലവനെ തന്നെയാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കോമനോവിച്ച് ഈ വട്ടവും ഇറക്കിയത്. പ്രഭ്സുഖാൻ ഗില്ലാണ് ഗോൾ വല കാത്തത്. നിഷു കുമാർ, സന്ദീപ് സിംഗ്, റൂയിവ ഹോർമിപാം, മാർക്കോ ലെസ്കോവിച്ച് എന്നിവരടങ്ങുന്ന നാലംഗ ഡിഫൻസ് ആണ് ഇന്നും ഇറങ്ങിയത്. സഹൽ അബ്ദുൾ സമദ്, കെ.പി.രാഹുൽ എന്നിവർ വിങ്ങുകളുടെ ചുമതല ഏറ്റെടുത്തപ്പോൾ ഇവാൻ കലുഷ്നിക്, ജീക്സൺ സിംഗ് എന്നിവർ ഫീൽഡിന്‍റെ മധ്യഭാഗം നിയന്ത്രിച്ചു.
