- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
11,000 ത്തിലധികം കുട്ടികളെ യെമനിലെ ആഭ്യന്തര യുദ്ധം ബാധിച്ചതായി യുഎൻ റിപ്പോർട്ട്. 2014ലാണ് യെമനിലെ ആഭ്യന്തര യുദ്ധം ആരംഭിച്ചത്. കൊല്ലപ്പെട്ടതോ അംഗവൈകല്യം സംഭവിച്ചതോ ആയ കുട്ടികളുടെ എണ്ണം പതിനായിരത്തിൽ കൂടുതലാണെന്ന് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇത് ലഭ്യമായ കണക്ക് മാത്രമാണെന്നും കണക്കിൽ പെടാത്ത കേസുകളുടെ എണ്ണം ഇതിലും കൂടുതലായിരിക്കുമെന്നും യുനിസെഫ് പറഞ്ഞു. നിരവധി കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. നിരവധി പേര്‍ ദാരിദ്രമോ, രോഗങ്ങളോ കാരണം മരണത്തിന്റെ വക്കിലാണെന്നും യുനിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസ്സൽ പറഞ്ഞു. യെമനിൽ 2.2 ദശലക്ഷം കുട്ടികളാണ് പോഷകാഹാരക്കുറവ് നേരിടുന്നത്. ഇതിൽ നാലിലൊന്ന് പേരും അഞ്ച് വയസ്സിന് താഴെയുള്ളവരാണ്. ഈ കണക്കുകൾ രാജ്യത്തിന്‍റെ ഭാവി ചിത്രത്തിന്‍റെ ഭീകരത കാണിക്കുന്നതാണ്. കോളറ, മീസിൽസ് തുടങ്ങിയ രോഗങ്ങൾ കുട്ടികൾക്കിടയിൽ പടരുകയാണ്.
ഷാരൂഖ് ഖാന്‍റെ ‘പത്താൻ’ എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ‘ബേഷറാം രംഗ്’ എന്ന് തുടങ്ങുന്ന ഗാനം ഷാരൂഖ് തന്നെയാണ് പങ്കുവച്ചത്. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ 13 ലക്ഷത്തിലധികം ആളുകളാണ് ഗാനം കണ്ടത്. ഷാരൂഖ് ഖാനും ദീപിക പദുക്കോണുമാണ് ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്. കുമാറിന്‍റെ വരികൾക്ക് വിശാൽ, ശേഖർ എന്നിവർ ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം 2023 ൽ തീയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം സത്ച്ചിത് പൗലോസും എഡിറ്റിംഗ് ആരിഫ് ഷെയ്ഖും കൈകാര്യം ചെയ്യുന്നു. 2023 ൽ ഷാരൂഖ് ഖാന്‍റെ ‘പത്താന്‍’, ‘ജവാൻ’ തുടങ്ങി നിരവധി ചിത്രങ്ങൾ പ്രദർശനത്തിനെത്തും. രാജ്കുമാറിന്‍റെ ‘ഡങ്കി’യുടെ ഷൂട്ടിംഗ് തിരക്കിലാണ് താരം ഇപ്പോൾ.
റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് (തിങ്കൾ) മുതൽ കനത്ത മഴയ്ക്ക് സാധ്യത. ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിലെ സ്കൂളുകൾക്ക് നാളെ അവധിയായിരിക്കുമെന്ന് ജിദ്ദ വിദ്യാഭ്യാസ ഡയറക്ടറേറ്റ് വക്താവ് ഹമൂദ് അൽ സഖിറാൻ അറിയിച്ചു. മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പിനെ തുടർന്നാണിത്. വിദ്യാർത്ഥികൾ നാളെ മദ്രസത്തി പ്ലാറ്റ്ഫോം വഴി ക്ലാസുകളിൽ പങ്കെടുക്കണമെന്ന് അധികൃതർ അറിയിച്ചു. മക്ക പ്രവിശ്യയിലെ ജിദ്ദ, റാബിഗ്, തായിഫ്, അൽ ജമും, അൽ കാമിൽ, ഖുലൈസ്, അൽ ലൈത്ത്, കുൻഫുദ, അൽ അർദിയാത്ത്, അദം മെയ്സാൻ മേഖലകളിൽ അടുത്ത വ്യാഴാഴ്ച വരെ മിതമായതോ അതിശക്തമായതോ ആയ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മദീന പ്രവിശ്യയിലെ അൽ മഹ്ദ്, വാദി ഫറഹ്, അൽ ഹനാക്കിയ എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിലും മിതമായ മഴ ലഭിക്കും. വടക്കൻ അതിർത്തിയിലെ റഫ്ഹ, ഹായിൽ മേഖലയിൽ ഹായിൽ, ബഖ, അൽ-ഗസാല, അൽ ഷനാൻ എന്നീ പ്രദേശത്തെ മിക്ക ഗവർണറേറ്റുകളും…
ന്യൂ ഡൽഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രം ഇന്ത്യൻ കറൻസി നോട്ടുകളിൽ നിന്ന് നീക്കം ചെയ്യുമെന്ന വാർത്തകൾ തള്ളി ധനമന്ത്രാലയം. കറൻസിയിൽ നിന്ന് ഗാന്ധിജിയുടെ ചിത്രം നീക്കം ചെയ്യാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രാലയം അറിയിച്ചു. ഹിന്ദു ദൈവങ്ങളുടെയും നേതാജി സുഭാഷ് ചന്ദ്രബോസ് ഉൾപ്പെടെയുള്ള സ്വാതന്ത്ര്യസമര സേനാനികളുടെയും ചിത്രങ്ങൾ കറൻസിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ നിലവിലെ കറൻസിയിൽ മാറ്റങ്ങൾ വരുത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രാലയം ഇന്ന് ലോക്സഭയിൽ വ്യക്തമാക്കി. റിസർവ് ബാങ്ക് ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയതായും ധനമന്ത്രാലയം പാർലമെന്‍റിനെ അറിയിച്ചു. ആന്‍റോ ആന്‍റണി എംപിയുടെ ചോദ്യത്തിന് മറുപടിയായി ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്.
തിരുവനന്തപുരം: രാജ്ഭവനിൽ നടക്കുന്ന ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കാനുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ക്ഷണം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നിരസിച്ചു. ഡിസംബർ 14ന് ഒരുക്കുന്ന ക്രിസ്മസ് വിരുന്നിലേക്ക് മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷ നേതാവ് എന്നിവരെ ഗവർണർ ക്ഷണിച്ചിരുന്നുവെങ്കിലും അവരെല്ലാം ക്ഷണം നിരസിച്ചു. 14ന് വൈകീട്ട് അഞ്ചിന് രാജ്ഭവനിലാണ് വിരുന്ന്. നാളെ വൈകിട്ട് ഡൽഹിക്ക് പോകുമെന്നും പങ്കെടുക്കാൻ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. വിവിധ വിഷയങ്ങളിൽ സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള പോര് തുടരുന്നതിനിടെയാണ് ചടങ്ങിൽ പങ്കെടുക്കേണ്ടെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും തീരുമാനിച്ചത്. കഴിഞ്ഞ തവണ മതനേതാക്കളെ മാത്രമാണ് വിരുന്നിന് ക്ഷണിച്ചിരുന്നത്. ഗവർണറുമായുള്ള തർക്കത്തെ തുടർന്ന് സർവകലാശാല ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള ബിൽ നിയമസഭയുടെ പരിഗണനയിലാണ്. ബിൽ പാസാകുന്നതിന്‍റെ അടുത്ത ദിവസമാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്രിസ്മസ് വിരുന്നിന് ഗവർണർ ക്ഷണിച്ചത്.
കൊച്ചി ബിനാലെയുടെ പ്രധാന വേദികളായ ആസ്പിന്‍ വാള്‍, ആനന്ദ് വെയർഹൗസ്, പെപ്പർ ഹൗസ് എന്നിവ ഡിസംബർ 23ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്‍റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. ബിനാലെ വേദികളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാകാത്തതിനാലാണ് തീയതി മാറ്റിവച്ചത്. അതേസമയം, ഫോർട്ട് കൊച്ചിയിലെ പരേഡ് ഗ്രൗണ്ടിൽ ഇന്ന് വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ബിനാലെ ഉദ്ഘാടനം ചെയ്യും. 2023 ഏപ്രിൽ 10 വരെ 14 വേദികളിലായി ‘നമ്മുടെ സിരകളില്‍ ഒഴുകുന്നതു മഷിയും തീയും’ എന്ന പ്രമേയത്തിലാണ് ബിനാലെ നടക്കുക. 40 രാജ്യങ്ങളിൽ നിന്നുള്ള 90 കലാകാരൻമാരുടെ 200 ലധികം സൃഷ്ടികൾ പ്രദർശിപ്പിക്കും. സ്റ്റുഡന്‍റ്സ് ബിനാലെയും ആർട്ട് ബൈ ചിൽഡ്രനും ബിനാലെ 2022 ന്‍റെ ഭാഗമാണ്. ഇതിന്‍റെ ഭാഗമായി വിവിധ സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കും. ഇൻസ്റ്റലേഷനുകൾ, പെയിന്‍റിംഗുകൾ, ശിൽപങ്ങൾ, സെമിനാറുകൾ, ഫിലിം എക്സിബിഷനുകൾ എന്നിവയ്ക്ക് പുറമെ ഡിജിറ്റൽ കലാസൃഷ്ടികളും ഈ വർഷത്തെ ബിനാലെയിൽ ഉണ്ടാകും. സിംഗപ്പൂർ ആസ്ഥാനമായുള്ള ഷുബുഗി റാവുവാണ് ബിനാലെയുടെ…
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വൈസ് ചാൻസലർമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. നോട്ടീസ് നൽകിയ ഒൻപത് പേരിൽ നാലുപേർ രാജ്ഭവനിലെത്തി ഹാജരായി. കണ്ണൂർ, എം.ജി സർവകലാശാലകളിലെ വി.സിമാർ എത്തിയില്ല. മുൻ കേരള വി.സി വി.പി മഹാദേവൻ പിള്ള, ഡിജിറ്റൽ സർവകലാശാല വി.സി സജി ഗോപിനാഥ്, ഓപ്പൺ യൂണിവേഴ്സിറ്റി വി.സി മുബാറക് പാഷ, കുസാറ്റ് വി.സി. ഡോ. മധു എന്നിവർ നേരിട്ടു വന്നു. എം.ജി വി.സി ഡോ.സാബു തോമസ് വിദേശ സന്ദർശനത്തിലായതിനാൽ ഹാജരായില്ല. അടുത്ത മാസം മൂന്നിന് എം.ജി വി.സിക്ക് പ്രത്യേക ഹിയറിങ് നടക്കും. മറ്റുള്ളവരുടെ വക്കീലൻമാർ എത്തി. ഹിയറിംഗിന് ശേഷം രാജ്ഭവൻ വിശദമായ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കും. കോടതി വിധിക്ക് ശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കൂ എന്നാണ് ഗവർണറുടെ തീരുമാനം.
കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും നിർമ്മാണ കമ്പനിയും സമർപ്പിച്ച ഹർജികളിൽ ഹൈക്കോടതി നടപടികൾ അവസാനിപ്പിച്ചു. സമരം ഒത്തുതീർപ്പാക്കിയെന്ന് സർക്കാർ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് നടപടി. ഹർജി അവസാനിപ്പിച്ചതായി ജസ്റ്റിസ് അനു ശിവരാമൻ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം തീരശോഷണത്തിന് കാരണമാകുമെന്നും വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കണമെന്നും ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് മത്സ്യത്തൊഴിലാളികൾ നടത്തിയ സമരം സർക്കാരുമായി നടത്തിയ ചർച്ചയിലാണ് ഒത്തുതീർപ്പാക്കിയത്. പദ്ധതി പ്രദേശത്തിന് മുന്നിൽ പ്രതിഷേധക്കാർ സ്ഥാപിച്ച പന്തൽ പൊളിച്ചുനീക്കി. ഇക്കാര്യം സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതേ തുടർന്നാണ് കോടതി നടപടികൾ അവസാനിപ്പിച്ചത്. പദ്ധതിക്ക് സുരക്ഷയൊരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും കേന്ദ്ര സേനയെ വിന്യസിക്കണമെന്നും ആവശ്യപ്പെട്ട് ഇരു കക്ഷികളും സമർപ്പിച്ച ഹർജി കോടതി നേരത്തെ തീർപ്പാക്കിയിരുന്നു.
തിരുവനന്തപുരം: സ്കൂൾ സമയത്തിലും ലിംഗസമത്വ യൂണിഫോമിലും സർക്കാർ പിന്നിൽ. സ്കൂൾ സമയത്തിൽ മാറ്റം വരുത്തുന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. പൊതു യൂണിഫോം നടപ്പാക്കുന്നത് സംബന്ധിച്ച് നിർദേശങ്ങളൊന്നും നൽകിയിട്ടില്ലെന്നും വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ പറഞ്ഞു. യൂണിഫോം എന്താണ് വേണ്ടതെന്ന് അതത് സ്കൂളുകൾക്ക് തീരുമാനിക്കാം. മിക്സഡ് സ്കൂളുകളാക്കി മാറ്റുന്ന കാര്യത്തിലും സ്കൂളുകൾക്ക് തീരുമാനമെടുക്കാമെന്നും മന്ത്രി പറഞ്ഞു. എല്ലാ വിഭാഗങ്ങളോടും കൂടിയാലോചിച്ച് അഭിപ്രായം പറഞ്ഞ ശേഷമേ പാഠപുസ്തക പരിഷ്കരണം സംബന്ധിച്ച് തീരുമാനമെടുക്കൂവെന്നും മന്ത്രി പറഞ്ഞു. സർക്കാരിന്റെ ചെലവിൽ യുക്തിബോധത്തെ പരിശീലിപ്പിക്കുന്നത് സ്വീകാര്യമല്ലെന്നും പാഠ്യപദ്ധതി പരിഷ്കരണത്തിൽ നിന്ന് ഒഴിവാക്കണമെന്നും എൻ ഷംസുദ്ദീൻ എംഎൽഎ നിയമസഭയിൽ പറഞ്ഞു. ലൈംഗിക അരാജകത്വം അസ്വീകാര്യമാണ്. സ്ത്രീകളെ പുരുഷൻമാരുടെ വസ്ത്രം ധരിക്കാൻ പ്രേരിപ്പിക്കുന്നത് ലിംഗനീതിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിനെതിരെ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിക്കുള്ളിൽ പോരാട്ടം. ബ്രിട്ടന്‍റെ ഭരണം ഏറ്റെടുത്ത് മാസങ്ങൾക്കുള്ളിൽ അവതരിപ്പിച്ച ബജറ്റിലെ നികുതി പദ്ധതികളെച്ചൊല്ലി യുകെയിലെ ഭരണകക്ഷിയിൽ പുതിയ വാക്പോര് പൊട്ടിപ്പുറപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിൽ ആറാഴ്ച പൂർത്തിയാക്കിയ സുനക്, വർദ്ധിച്ചുവരുന്ന ഊർജ്ജ ബില്ലുകളും ജീവിതച്ചെലവ് പ്രതിസന്ധിയും നേരിടാനുള്ള ശ്രമത്തിലാണ്. ഇതിനിടയിലാണ് നികുതി കുറയ്ക്കണമെന്ന ആവശ്യം സ്വന്തം പാർട്ടിക്കാരിൽ നിന്നും ഉയരുന്നത്. 40 കൺസർവേറ്റീവ് പാർട്ടി എംപിമാരാണ് ഭരണകക്ഷിയിലെ പുതിയ കലാപത്തിന് നേതൃത്വം നൽകുന്നത്. കഴിഞ്ഞ ദിവസം ധനമന്ത്രി ജെറമി ഹണ്ടിന് കത്തയച്ചിരുന്നു. രണ്ടാം ലോക മഹായുദ്ധം അവസാനിച്ചിട്ടും കാണാത്ത തരത്തിൽ ബ്രിട്ടീഷ് പൊതുജനങ്ങൾക്ക് മേൽ നികുതി ചുമത്താൻ സർക്കാർ തീരുമാനിച്ചതായി ഭരണകക്ഷി എംപിമാർ തന്നെ പറയുന്നു.
