- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ഗുരുതര കേസില്പ്പെട്ട പൊലീസുകാരുടെ പണിപോകും; കൂട്ടബലാത്സംഗ കേസിൽ പ്രതിയായ സിഐ സുനുവിനെ പിരിച്ചുവിടും
തിരുവനന്തപുരം: തൃക്കാക്കര കൂട്ടബലാത്സംഗക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ സി.ഐ. പി.ആർ. സുനുവിനെ സർവീസിൽ നിന്ന് പിരിച്ചുവിടും. ഇത് സംബന്ധിച്ച കരട് ഉത്തരവ് നിയമ സെക്രട്ടറി അംഗീകരിച്ച് ആഭ്യന്തര വകുപ്പിന് കൈമാറി. സുനുവിന്‍റെ പിരിച്ചുവിടൽ ഉത്തരവിന്‍റെ മാതൃക പിന്തുടർന്ന് ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട പൊലീസുകാർക്കെതിരെയും പിരിച്ചുവിടൽ ഉണ്ടാകും. 60 ഓളം പൊലീസുകാർ പോക്സോ ഉൾപ്പെടെയുള്ള ഗുരുതരമായ ക്രിമിനൽ കേസുകളിൽ പ്രതികളാണ്. സുനുവിന്‍റെ കേസുകൾ വിവാദമായതിന് പിന്നാലെ പൊലീസ് സേനയിൽ ക്രിമിനൽ കേസുകളിൽ പ്രതികളായ 828 പൊലീസ് ഉദ്യോഗസ്ഥരുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചിരുന്നു. സി.ഐ മുതൽ മുകളിലേയ്ക്കുള്ള ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെങ്കിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി ആഭ്യന്തരവകുപ്പ് ഉത്തരവ് പുറപ്പെടുവിക്കണം. മറ്റുള്ളവരുടെ കാര്യത്തിൽ സംസ്ഥാന പൊലീസ് മേധാവിയാണ് തീരുമാനം എടുക്കുന്നത്.
തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ സർക്കാർ രൂപീകരിച്ച ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ അധ്യക്ഷനായ വിദഗ്ധ സമിതിയുടെ കാലാവധി രണ്ട് മാസത്തേക്ക് കൂടി നീട്ടും. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറപ്പെടുവിക്കും. സെപ്റ്റംബർ 30നാണ് അഞ്ചംഗ സമിതി രൂപീകരിച്ചത്. അന്തിമ റിപ്പോർട്ട് ഡിസംബർ 30നകം സമർപ്പിക്കണമെന്നായിരുന്നു നിർദ്ദേശം. സാറ്റലൈറ്റ് സർവേയ്ക്കെതിരെ വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം നൽകുന്നത്. ജനങ്ങളുടെ സംശയ നിവാരണത്തിനായി പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് സ്ഥാപിക്കുന്ന ഹെൽപ്പ് ഡെസ്കുകൾ അടുത്തയാഴ്ച പ്രവർത്തനം ആരംഭിക്കും. ബഫർ സോൺ മേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിലെ സ്ഥാപനങ്ങൾ, വീടുകൾ, മറ്റ് നിർമ്മാണങ്ങൾ എന്നിവയെക്കുറിച്ചുള്ള റിപ്പോർട്ടും അതുമായി ബന്ധപ്പെട്ട വിവരങ്ങളും ജനങ്ങളുടെ ശ്രദ്ധയിൽപ്പെടുന്ന വിധത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രദർശിപ്പിക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നിർദ്ദേശം നൽകി. ഈ നടപടികളെക്കുറിച്ച് പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് പരിസ്ഥിതി ലോല മേഖല ബഫർ സോൺ ഉൾപ്പെടുന്ന വാർഡ് അടിസ്ഥാനത്തിൽ പ്രചാരണങ്ങൾ…
മുംബൈ: ഇന്ത്യയ്ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ഓസ്ട്രേലിയൻ വനിതകൾക്ക് ജയം. ജയത്തോടെ 3-1ന് ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കി. 189 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ പൊരുതിയെങ്കിലും 7 റൺസിന് പരാജയപ്പെട്ടു. രണ്ടാം മത്സരത്തിൽ ഇന്ത്യ ജയിച്ചെങ്കിലും ശേഷിച്ച മൂന്ന് മത്സരങ്ങളും തോറ്റു. സ്കോർ: ഓസ്ട്രേലിയ 20 ഓവറിൽ മൂന്ന് വിക്കറ്റിന് 188 റൺസ്, ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റിന് 181 റൺസ്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ അലിസ ഹീലി (30), ആഷ്ലി ഗാർഡ്നർ (42), എലിസ് പെറി (72), ഗ്രേസ് ഹാരിസ് (27) എന്നിവരുടെ മികവിൽ മികച്ച സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിംഗിൽ വിക്കറ്റ് കീപ്പർ റിച്ച ഗോഷ് അവസാന ഓവറുകളിൽ 40 റൺസ് നേടി ആഞ്ഞടിച്ചെങ്കിലും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാനായില്ല.
തിരുവനന്തപുരം: വഴയിലയിൽ പങ്കാളിയെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലിൽ തൂങ്ങിമരിച്ചു. റിമാൻഡ് പ്രതിയായ രാജേഷ് പുലർച്ചെ രണ്ട് മണിയോടെയാണ് പൂജപ്പുര ജില്ലാ ജയിലിൽ ആത്മഹത്യ ചെയ്തത്. ശുചിമുറിയിൽ ധരിച്ചിരുന്ന മുണ്ട് ഉപയോഗിച്ച് തൂങ്ങിമരിച്ചെന്നാണ് അധികൃതർ പറയുന്നത്. ജയിൽ അധികൃതർ ഇയാളെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വ്യാഴാഴ്ചയാണ് വഴയിലയിലെ തിരക്കേറിയ റോഡിൽ വച്ച് രാജേഷ് പങ്കാളിയായ സിന്ധുവിനെ വെട്ടിക്കൊലപ്പെടുത്തിയത്. തലയ്ക്കും കഴുത്തിനും പരിക്കേറ്റ സിന്ധു തൽക്ഷണം മരിക്കുകയായിരുന്നു.
കീടനാശിനികളുടെ ഉപയോഗം കുറയ്ക്കണമെന്ന ആഗോള ലക്ഷ്യം അനാവശ്യം; യു.എന്നിൽ നിലപാട് അറിയിച്ച് ഇന്ത്യ
മോണ്ട്രിയല്‍: കാർഷിക മേഖലയിലെ കീടനാശിനികളുടെ ഉപയോഗം മൂന്നിൽ രണ്ട് ഭാഗമാക്കി കുറയ്ക്കുക എന്ന ആഗോള ലക്ഷ്യം അനാവശ്യമാണെന്നും തീരുമാനം രാജ്യങ്ങൾക്ക് വിടണമെന്നും ഇന്ത്യ. കാനഡയിലെ മോണ്ട്രിയലിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ ആഗോള ജൈവവൈവിധ്യ ഉച്ചകോടിയിൽ (സിഒപി 15) സംസാരിക്കവെയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. മറ്റ് വികസ്വര രാജ്യങ്ങളെ പോലെ, ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ കാർഷിക മേഖലയുടെ നട്ടെല്ലൊടിക്കുന്ന സമീപനം അംഗീകരിക്കാനാവില്ലെന്ന് പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് വെള്ളിയാഴ്ച ഉച്ചകോടിയുടെ ഭാഗമായി നടന്ന ഉന്നതതല ചർച്ചയിൽ പറഞ്ഞു. ജൈവവൈവിധ്യ സംരക്ഷണത്തിന് കൂടുതൽ പ്രയോജനകരമായ നിക്ഷേപങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജൈവവൈവിധ്യ സംരക്ഷണത്തിനായി 2030 ഓടെ കീടനാശിനികളുടെ ഉപയോഗം മൂന്നിൽ രണ്ട് ഭാഗമാക്കി കുറയ്ക്കുക എന്നത് യു.എന്നിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. കീടനാശിനി ആക്ഷൻ നെറ്റ്‌വർക്ക് ഫെബ്രുവരിയിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ കീടനാശിനികളുടെ അശാസ്ത്രീയമായ ഉപയോഗം ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്നതായി ചൂണ്ടിക്കാണിച്ചിരുന്നു. കീടനാശിനികൾക്ക് നൽകുന്ന സബ്സിഡി ജൈവവൈവിധ്യ സംരക്ഷണത്തിനായി അനുവദിക്കണമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ആവശ്യം. 2030…
ദോഹ: ഫിഫ ലോകകപ്പ് ലൂസേഴ്‌സ് ഫൈനലിൽ ഒന്നിനെതിരെ 2 ഗോൾ ജയവുമായി മൂന്നാം സ്ഥാനം സ്വന്തമാക്കി ക്രോയേഷ്യ. മത്സരത്തിന്റെ ഏഴാം മിനുട്ടിൽ ജോസ്കോ ഗ്വാർഡിയോൾ ക്രോയേഷ്യക്ക് വേണ്ടി ആദ്യ ഗോൾ നേടിയപ്പോൾ 9-ആം മിനുട്ടിൽ അച്ച്റാഫ് ഡാറി മൊറോക്കോയ്ക്ക് വേണ്ടി മറുപടി ഗോൾ നേടി. എന്നാൽ 42-ആം മിനുട്ടിൽ മിസ്ലാവ് ഓർസിക്കിലൂടെ ക്രോയേഷ്യ ലീഡ് നേടി. രണ്ടാം പകുതി ഗോൾ രഹിതമായി അവസാനിച്ചതോടെ ക്രോയേഷ്യ ഈ ലോകകപ്പിലെ മൂന്നാം സ്ഥാനം ഉറപ്പിച്ചു.
മിഡിൽ ഈസ്റ്റിലുള്ളവർക്ക് ഫ്രാൻസും അർജന്‍റീനയും തമ്മിലുള്ള ലോകകപ്പ് ഫൈനൽ ഞായറാഴ്ച യുട്യൂബിൽ ബെയിൻ സ്‌പോർട്‌സിൽ ലൈവ് ആയി കാണാം. ബെയിൻ അംഗത്വമില്ലെങ്കിലും യൂട്യൂബിൽ സൗജന്യ തത്സമയം ആസ്വദിക്കാൻ കഴിയും. മിഡിൽ ഈസ്റ്റിന്‍റെയും നോർത്ത് ആഫ്രിക്കയുടെയും ഔദ്യോഗിക ലോകകപ്പ് ബ്രോഡ്കാസ്റ്ററായി പ്രവർത്തിച്ച ബെയിനിന്റെ യൂട്യൂബ് ചാനലിലും ഫ്രീ-ടു-എയർ ചാനലുകളിലും ലോകകപ്പ് ഫൈനൽ പ്രക്ഷേപണം ചെയ്യും. “ഈ ഞായറാഴ്ചത്തെ ഫിഫ ലോകകപ്പ് ഫുട്ബോളിനും അറബ് ലോകത്തിനും ബെയ്നിനും ചരിത്രപരമായ അവസരമായിരിക്കും. ഇക്കാരണത്താൽ, ഇത് കാണാൻ ആഗ്രഹിക്കുന്ന പരമാവധി ആളുകൾക്ക് ഇത് ലഭ്യമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ തീരുമാനിച്ചു,” beIN MENA യുടെ സിഇഒ മുഹമ്മദ് അൽ-സുബൈ പറഞ്ഞു.
ഷിക്കാഗോ: അമേരിക്കയിൽ വീണ്ടും സ്‌കൂളിൽ വെടിവെപ്പ്. സംഭവത്തിൽ 2 കുട്ടികൾ കൊല്ലപ്പെട്ടു. ഷിക്കാഗോയിലെ വെസ്റ്റ് സൈഡിലുള്ള ബെനിറ്റോ ഹുവാരസ് കമ്മ്യൂണിറ്റി അക്കാദമിക്ക് പുറത്ത് വൈകിട്ട് 3 മണിയോടെ നടന്ന വെടിവയ്പ്പിൽ 16 വയസ്സുള്ള 4 പേർക്ക് പരിക്കേറ്റു. ഇവരിൽ 2 പേർ ആശുപത്രിയിലേക്ക് എത്തിക്കും മുമ്പേ മരിച്ചു. 2 പേർ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. വെടിയേറ്റവരും, വെടിവെച്ചവരും ആരെന്ന് വ്യക്തമായിട്ടില്ല. കൊല്ലപ്പെട്ടവർ ഇതേ സ്കൂളിലെ വിദ്യാർത്ഥികളാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ഷിക്കാഗോ പോലീസ് ഡിപ്പാർട്ട്മെന്‍റ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. അന്വേഷണത്തിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തമായ സ്ഥിരീകരണം ഉണ്ടാകൂവെന്ന് ഷിക്കാഗോ പൊലീസ് പറഞ്ഞു.
ദോഹ: ലോകകപ്പ് ഫൈനലിൽ തന്‍റെ സന്ദേശം അറിയിക്കണമെന്ന യുക്രൈൻ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കിയുടെ ആവശ്യം ഫിഫ തള്ളി. ലോകസമാധാനവുമായി ബന്ധപ്പെട്ട ഒരു വീഡിയോ സന്ദേശം മത്സരത്തോടനുബന്ധിച്ച് നൽകാൻ അനുവദിക്കണമെന്നായിരുന്നു സെലെൻസ്കിയുടെ അഭ്യർത്ഥന. യുക്രൈൻ സർക്കാരും ഫിഫയും ചർച്ചകൾ തുടരുകയാണെന്നും റിപ്പോർട്ടുകളുണ്ട്. അന്താരാഷ്ട്ര സമ്മേളനങ്ങളിലും മേളകളിലും സമാധാനത്തിനും സഹായത്തിനുമായി സെലെൻസ്കി അഭ്യർഥന നടത്താറുണ്ട്. ഇസ്രായേൽ പാർലമെന്‍റ്, ഗ്രാമി അവാർഡ്, കാൻ ഫിലിം ഫെസ്റ്റിവൽ, ജി 20 ഉച്ചകോടി എന്നിവയിലെല്ലാം സമാധാനത്തിനും സഹായത്തിനുമായി സെലെൻസ്കി അഭ്യർത്ഥിച്ചിരുന്നു. ഫിഫ എല്ലാ രാഷ്ട്രീയ സന്ദേശങ്ങളിൽ നിന്നും വിട്ടുനിൽക്കുകയാണ്. ഖത്തറിലെ ലൈംഗിക ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചും കുടിയേറ്റ തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ കുറിച്ചും പ്രതികരിക്കാൻ ഫിഫ വിസമ്മതിച്ചു. മഴവിൽ നിറത്തിലുള്ള ബാൻഡ് ധരിക്കുന്നതിൽ നിന്ന് കളിക്കാരെ ഫിഫ വിലക്കിയിരുന്നു. രാഷ്ട്രീയ മാനങ്ങൾ പ്രകടിപ്പിക്കുന്ന മറ്റ് പതാകകളും ഫിഫ നിരോധിച്ചിട്ടുണ്ട്.
തൃശ്ശൂര്‍: കുതിരാൻ ദേശീയപാതയിലെ വിള്ളൽ സംബന്ധിച്ച് പ്രോജക്ട് ഡയറക്ടർ ജില്ലാ ഭരണകൂടത്തിന് റിപ്പോർട്ട് നൽകി. കരാർ കമ്പനിയായ കെ.എം.സി.യുടെ പിഴവ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പ്ലാൻ പ്രകാരമുള്ള ചരിവ് കൽക്കെട്ടിന് നൽകിയിട്ടില്ലെന്നും കൽക്കെട്ടിൽ വാട്ടർ പ്രൂഫിംഗ് നടത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സർവീസ് റോഡ് നികത്താനും പ്ലാൻ അനുസരിച്ച് ചരിവ് നൽകാനും കരാർ കമ്പനിക്ക് നിർദ്ദേശം നൽകി. നിലവിലുള്ള ചരിവിൽ വാട്ടർ പ്രൂഫിംഗ് നടത്താനും ജൂണിൽ മഴ ആരംഭിക്കുന്നതിന് മുമ്പ് തകരാർ പരിഹരിക്കാനും എൻഎച്ച്എഐ കരാർ കമ്പനിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വഴുക്കുംപാറ മേല്‍പ്പാലത്തില്‍ പരിശോധനയ്ക്കെത്തിയ പ്രോജക്ട് മാനേജർ നിർമ്മാണത്തിലെ വീഴ്ചകൾ സമ്മതിച്ചിരുന്നു.
