- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
തിരുവനന്തപുരം: ബഫർ സോണിൽ പുരയിടമോ കൃഷിയിടമോ ഉൾപ്പെടുത്തുന്ന സാഹചര്യം ഉണ്ടാകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പുരയിടവും കൃഷിയിടവും ഒഴിവാക്കി മാത്രമേ മേഖല പ്രഖ്യാപിക്കൂ. പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ബഫർ സോണിലെ സാറ്റലൈറ്റ് സർവേ റിപ്പോർട്ടിനൊപ്പം വ്യക്തിഗത വിവരങ്ങൾ അടങ്ങിയ ഫീൽഡ് സർവേ റിപ്പോർട്ടും സുപ്രീം കോടതിയിൽ സമർപ്പിക്കാനുള്ള നീക്കത്തിലാണ് സർക്കാർ. ബഫർ സോൺ കേസ് ജനുവരി ആദ്യവാരം സുപ്രീം കോടതി പരിഗണിക്കും. ജൂൺ 3 ലെ ഉത്തരവ് പ്രകാരം, ഉപഗ്രഹ സർവേ റിപ്പോർട്ട് സമർപ്പിക്കുന്നതിനുള്ള സമയപരിധി ഈ മാസം അവസാനിക്കും. സർവേ റിപ്പോർട്ട് തയ്യാറാണെങ്കിലും വലിയ പ്രതിഷേധങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ റിപ്പോർട്ട് അപൂർണ്ണമാണെന്ന് മുഖ്യമന്ത്രി പോലും പറഞ്ഞിട്ടുണ്ട്. പ്രതിഷേധങ്ങളെ തണുപ്പിക്കാൻ ഫീൽഡ് സർവേ നടത്താമെന്നാണ് സർക്കാരിന്റെ പുതിയ വാഗ്ദാനം. സംസ്ഥാന റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്‍റ് സെന്‍റർ തയ്യാറാക്കിയ സാറ്റലൈറ്റ് സർവേ റിപ്പോർട്ട് സമർപ്പിച്ച ശേഷം കോടതിയിൽ സത്യവാങ്മൂലം കൂടി സമർപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. സാറ്റലൈറ്റ്…
അഞ്ചാം തലമുറ മൊബൈൽ ശൃംഖലയായ 5ജി സേവനം നാളെ മുതൽ കേരളത്തിൽ ലഭ്യമാകും. നാളെ കൊച്ചി നഗരത്തിൽ ആദ്യമായി 5ജി സേവനം ആരംഭിക്കും. റിലയൻസ് ജിയോയാണ് 5ജി സേവന ദാതാവ്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പല സ്ഥലങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ 5ജി സേവനം പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാക്കിയിരുന്നു. കടവന്ത്ര, സൗത്ത്, അങ്കമാലി പോലുള്ള പ്രദേശങ്ങളിൽ എയർടെൽ, ജിയോ കമ്പനികളുടെ 5ജി സിഗ്നൽ കാണിച്ചു തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്. കൊച്ചിയിലെ 130 ലേറെ ടവറുകൾ ജിയോ നവീകരിച്ചു. 5ജി സേവനങ്ങൾ നാളെ മുതൽ തന്നെ വ്യാപകമായി ലഭ്യമായേക്കും.
തിരുവനന്തപുരം: മുഖ്യമന്ത്രി ഒരുക്കുന്ന ക്രിസ്മസ് വിരുന്നിലേക്ക് ഗവർണർക്ക് ക്ഷണമില്ല. നാളെ ഉച്ചയ്ക്ക് മസ്കറ്റ് ഹോട്ടലിൽ നടക്കുന്ന വിരുന്നിലേക്കാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷണിക്കാതിരുന്നത്. സർക്കാരും ഗവർണറും തമ്മിലുള്ള തുറന്ന യുദ്ധത്തിനിടെയാണ് ക്രിസ്മസ് വിരുന്ന്. നേരത്തെ രാജ്ഭവനിൽ ഒരുക്കിയ ക്രിസ്മസ് വിരുന്നിലേക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ചിരുന്നെങ്കിലും ആരും പങ്കെടുത്തിരുന്നില്ല. ഡിസംബർ 14ന് ഒരുക്കിയ ക്രിസ്മസ് വിരുന്നിലേക്ക് ഗവർണർ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതിപക്ഷ നേതാവിനെയും ക്ഷണിച്ചിരുന്നുവെങ്കിലും അവരെല്ലാം ക്ഷണം നിരസിച്ചു.
ജയ്പുര്‍: ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ പാചക വാതക നിരക്ക് (എൽപിജി) കുറയ്ക്കുമെന്ന് രാജസ്ഥാൻ സർക്കാർ പ്രഖ്യാപിച്ചു. പ്രതിവർഷം 12 സിലിണ്ടറുകൾ 500 രൂപ നിരക്കിൽ ലഭ്യമാക്കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അറിയിച്ചു. ഉജ്ജ്വല പദ്ധതിയിൽ ഉൾപ്പെട്ടവർക്കും ആനുകൂല്യം ലഭിക്കും. അടുത്ത വർഷം ഏപ്രിൽ മുതൽ പദ്ധതി പ്രാബല്യത്തിൽ വരുമെന്നും ഗെഹ്ലോട്ട് പറഞ്ഞു. ആൽവാറിൽ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് രാജസ്ഥാൻ മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. ഉജ്ജ്വല പദ്ധതിക്കു കീഴിൽ പ്രധാനമന്ത്രി ദരിദ്രർക്ക് പാചക വാതക കണക്ഷനുകൾ നൽകുന്നുണ്ട്. എന്നിരുന്നാലും, സിലിണ്ടർ ഒഴിഞ്ഞു കിടക്കുകയാണ്. സിലിണ്ടറിന് നിലവിൽ 400 മുതൽ 1,040 രൂപ വരെയാണ് വിലയെന്നും ഈ സാഹചര്യത്തിലാണ് തന്‍റെ സർക്കാർ ആനുകൂല്യം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത വർഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഗെഹ്ലോട്ടിന്‍റെ പ്രഖ്യാപനം. ഗെഹ്ലോട്ട് സർക്കാരിന്റെ പ്രവർത്തനങ്ങളെ രാഹുൽ ഗാന്ധി അഭിനന്ദിച്ചു. 1,700 ഓളം ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ തുറക്കാൻ കഴിഞ്ഞ സർക്കാരിന്റെ നേട്ടവും അദ്ദേഹം എടുത്തുപറഞ്ഞു.
കൊച്ചി: പമ്പയിൽ കെ.എസ്.ആർ.ടി.സി ബസിൽ കയറാനുള്ള തിരക്ക് പരിഹരിക്കാൻ ഹൈക്കോടതി നിർദ്ദേശം. കെ.എസ്.ആർ.ടി.സി ബുക്കിംഗ് ഓഫീസിന് സമീപം ബാരിക്കേഡുകൾ സ്ഥാപിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. തിരക്കേറിയ സമയങ്ങളിൽ പമ്പയിൽ കുറഞ്ഞത് 10 ബസുകളെങ്കിലും നിർബന്ധമായും സർവീസ് നടത്തണമെന്നും ഹൈക്കോടതി പറഞ്ഞു. പമ്പയിലെ തിരക്ക് നിയന്ത്രിക്കാൻ എന്ത് നടപടി സ്വീകരിക്കാമെന്ന് അറിയിക്കാൻ ഹൈക്കോടതി ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ച് ജില്ലാ കളക്ടർ ഇന്ന് റിപ്പോർട്ട് സമർപ്പിച്ചു. പമ്പയിലെ ബുക്കിംഗ് ഓഫീസിന് മുന്നിൽ ബാരിക്കേഡുകൾ സ്ഥാപിക്കാമെന്ന് ജില്ലാ കളക്ടർ അറിയിച്ചിരുന്നു. ഇതിനു അംഗീകാരം നൽകികൊണ്ടാണ് കോടതിയുടെ ഇടപെടൽ.
കോഴിക്കോട്: ജീവിച്ചിരിക്കുന്നിടത്തോളം കാലം ബഫർ സോൺ അനുവദിക്കില്ലെന്ന് താമരശ്ശേരി ബിഷപ്പ്. പ്രശ്നത്തിൽ മുഖ്യമന്ത്രി പരിഹാരം കാണണം. മറ്റ് സംസ്ഥാനങ്ങൾ സ്റ്റേ വാങ്ങിയിട്ടുണ്ട്. എന്തുകൊണ്ട് കേരളം സ്റ്റേ വാങ്ങിയില്ല? സാറ്റലൈറ്റ് സർവേയ്ക്ക് പിന്നിൽ ദുരൂഹതയുണ്ടെന്ന് താമരശ്ശേരി ബിഷപ്പ് പറഞ്ഞു. സർക്കാർ നടപടിയിൽ വളരെയധികം സംശയമുണ്ട്. ബഫർ സോൺ ചോര ഒഴുക്കിയും തടയുമെന്ന് ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു.
ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ തവാങ്ങിൽ ഇന്ത്യൻ സൈനികരെ ചൈനീസ് സൈന്യം മർദ്ദിച്ചെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. അരുണാചൽ പ്രദേശിലെ ചൈനീസ് ആക്രമണത്തെ കുറിച്ച് വിശദീകരിക്കവെയാണ് ഇന്ത്യൻ സൈനികരെ ‘പ്രഹരിച്ചെ’ന്ന് രാഹുൽ ഗാന്ധി പരാമർശിച്ചത്. എന്നാൽ ഇന്ത്യൻ സൈനികരുമായി ബന്ധപ്പെട്ട് ഇത്തരമൊരു പ്രയോഗം ഉപയോഗിക്കുന്നത് ശരിയല്ലെന്ന് ജയശങ്കർ പാർലമെന്‍റിൽ പറഞ്ഞു. “രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും, ഞങ്ങൾ രാഷ്ട്രീയ വിമർശനങ്ങൾക്ക് എതിരല്ല. എന്നാൽ നമ്മുടെ ജവാൻമാരെ പ്രത്യക്ഷമായോ പരോക്ഷമായോ വിമർശിക്കുന്നത് ശരിയാണെന്ന് കരുതുന്നില്ല. യാങ്ട്സെയിൽ നമ്മുടെ ജവാൻമാർ 13,000 അടി ഉയരത്തിലാണ് അതിർത്തി കാക്കുന്നത്. അത്തരം വാക്കുകൾ അവരെ വിശേഷിപ്പിക്കാൻ ഉപയോഗിക്കരുത്” ജയശങ്കർ പറഞ്ഞു. ഭാരത് ജോഡോ യാത്രക്കിടെ, ഇന്ത്യയ്ക്കെതിരെ ചൈന യുദ്ധത്തിന് കോപ്പുകൂട്ടുന്നുവെന്നും മോദി ഭരണകൂടം ‘ഉറങ്ങുക’യാണെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ചൈനീസ് സൈനികർ ഇന്ത്യൻ സൈന്യത്തെ മർദ്ദിച്ചുവെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിന്‍റെ പേരിൽ കോൺഗ്രസ് അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും ബിജെപി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.
ന്യൂയോർക്: ട്വിറ്റർ മേധാവി സ്ഥാനം ഒഴിയണോ എന്ന് ചോദിച്ച് അഭിപ്രായ സർവേ നടത്തി വെട്ടിലായി എലോൺ മസ്ക്. ട്വിറ്ററിലൂടെയാണ് മസ്ക് അഭിപ്രായ സർവേ നടത്തിയത്. അഭിപ്രായ സർവേ ഫലങ്ങൾ അംഗീകരിക്കുമെന്നും മസ്ക് ഉറപ്പ് നൽകിയിരുന്നു. വോട്ടെടുപ്പ് ആരംഭിച്ച് എട്ട് മണിക്കൂർ പിന്നിടുമ്പോൾ 175 ലക്ഷം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതിൽ 57.5 ശതമാനം പേർ മസ്ക് സ്ഥാനമൊഴിയണമെന്ന് അഭിപ്രായപ്പെട്ടു. 42.5 ശതമാനം പേർ മസ്കിനെ പിന്തുണച്ചു. ഇതിന് പിന്നാലെ മറ്റ് ചില ട്വീറ്റുകളും മസ്ക് പങ്കുവച്ചു. “മുന്നോട്ട് പോകുമ്പോള്‍, വലിയ നയപരമായ മാറ്റങ്ങള്‍ക്കായി ഒരു വോട്ടെടുപ്പ് ഉണ്ടാകും. ഞാന്‍ ക്ഷമ ചോദിക്കുന്നു. ഇനി സംഭവിക്കില്ല” അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. മറ്റൊരു ട്വീറ്റിൽ അദ്ദേഹം എഴുതി, “നിനക്കിഷ്ടമുള്ളത് കരുതിയിരിക്കുക എന്ന പഴഞ്ചൊല്ല് പോലെ, നിങ്ങള്‍ക്ക് അത് ലഭിച്ചേക്കാം”
പട്ന: ബീഹാറിൽ 13 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പാലം ഉദ്ഘാടനത്തിന് മുമ്പ് തകർന്നു. ബെഗുസരായ് ജില്ലയിലെ ഭുർഹി ഗണ്ടക് നദിക്ക് കുറുകെയുള്ള പാലമാണ് തകർന്നത്. 206 മീറ്റർ നീളമുള്ള പാലത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വിള്ളലുകൾ രൂപപ്പെട്ടിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. പാലം ഉദ്ഘാടനം കഴിഞ്ഞില്ലെങ്കിലും മറ്റ് ഗതാഗത സൗകര്യമില്ലാത്തതിനാൽ നാട്ടുകാർ ഇത് ഉപയോഗിക്കുകയായിരുന്നു. അപകടസമയത്ത് പാലത്തിൽ ആരും ഉണ്ടായിരുന്നില്ല. 2016 ൽ ആരംഭിച്ച പാലത്തിന്‍റെ നിർമ്മാണം 2017 ൽ പൂർത്തിയായിരുന്നു. അപ്രോച്ച് റോഡ് നിർമാണം നടത്താത്തതിനാൽ ഉദ്ഘാടനം ചെയ്തിരുന്നില്ല.
ന്യൂഡൽഹി: ഷാരൂഖ് ഖാനും ദീപിക പദുക്കോണും ഒന്നിക്കുന്ന ‘പത്താൻ’ എന്ന ചിത്രത്തിന്‍റെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശിലെ ബിജെപി എംഎൽഎ നാരായൺ ത്രിപാഠി കേന്ദ്ര സർക്കാരിന് കത്തയച്ചു. ‘ബേശ്റാം രംഗ്’ എന്ന ഗാനത്തിലെ ദീപിക പദുക്കോണിന്‍റെ കാവി വസ്ത്രം മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും നിരോധിക്കണമെന്നും ആവശ്യപ്പെട്ട് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറിനാണ് കത്തയച്ചത്. ഇക്കാര്യം സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്‍റെ ശ്രദ്ധയിൽപ്പെടുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. ‘ബേശ്റാം രംഗ്’ എന്ന ഗാനം പ്രദർശിപ്പിച്ചാൽ തിയേറ്ററുകൾ കത്തിക്കുമെന്ന് മഹാരാഷ്ട്രയിലെയും മധ്യപ്രദേശിലെയും ഹിന്ദു സംഘടനകളും ബി.ജെ.പിയും പറഞ്ഞിരുന്നു. മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര, നിയമസഭാ സ്പീക്കർ ഗിരീഷ് ഗൗതം, മുതിർന്ന കോൺഗ്രസ് നേതാക്കളായ ഗോവിന്ദ് സിംഗ്, മുൻ കേന്ദ്രമന്ത്രി സുരേഷ് പച്ചൗരി തുടങ്ങിയവരും ചിത്രത്തെ എതിർത്തു. പത്താൻ എന്ന ചിത്രം ഹിന്ദുത്വത്തെ അവഹേളിക്കുന്നതാണെന്നും ചിത്രം മഹാരാഷ്ട്രയിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും മഹാരാഷ്ട്രയിലെ ബിജെപി എംഎൽഎ രാം കദം പറഞ്ഞു.
