Author: News Desk

കൊല്ലം: പുനലൂര്‍ സ്വദേശി റാണാ പ്രതാപിന്റെ ദുരൂഹ മരണം അന്വേഷിക്കാൻ സിബിഐ വരുന്നതോടെ സത്യം തെളിയുമെന്ന ആത്മവിശ്വാസത്തിലാണ് കുടുംബം. കഴിഞ്ഞ 11 വർഷമായി റാണയുടെ മരണത്തിന് പിന്നിലെ സംശയങ്ങൾ ദൂരീകരിക്കാൻ നീതിക്കായി പോരാടുകയാണ് അവർ. 2011 മാർച്ച് 26ന് പത്താം ക്ലാസ് പരീക്ഷ എഴുതാൻ പോയ മകൻ ബേക്കറിയിൽ ബോധരഹിതനായി വീണുവെന്ന വിവരമാണ് അച്ഛൻ സുധീന്ദ്ര പ്രസാദ് അറിഞ്ഞത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മകൻ ജീവനോടെയില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. പിന്നീടാണ് വിഷം ഉള്ളിൽ ചെന്നാണ് റാണാ പ്രതാപ് മരിച്ചതെന്ന വിവരം വീട്ടുകാർ അറിയുന്നത്. തുടർന്ന് പൊലീസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തി. പക്ഷേ, എങ്ങനെയാണ് മരിച്ചതെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. നീതിക്ക് വേണ്ടി അലഞ്ഞ പിതാവ് സുധീന്ദ്ര പ്രസാദ് ഒടുവിൽ സിബിഐ അന്വേഷണത്തിനായി ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ ദിവസം അന്വേഷണം സി.ബി.ഐക്ക് കൈമാറിക്കൊണ്ടുള്ള കോടതി ഉത്തരവ് വിധി കേൾക്കാൻ പിതാവ് ഹാജരായിരുന്നില്ല. പിതാവിന്‍റെ സ്ഥാനത്ത് നിന്ന്, കേസ് നടത്തിയത് ചെറിയച്ഛനാണ്. തുടക്കം മുതൽ അന്വേഷണത്തിൽ പോലീസ്…

Read More

കണ്ണൂർ: സി.പി.എം നേതാവ് ഇ.പി ജയരാജനുമായി ബന്ധമുള്ള മൊറാഴയിലെ വൈദേഹം ആയുർവേദ റിസോർട്ടിനെതിരെ പ്രദേശത്ത് പ്രതിഷേധമില്ലെന്ന് തഹസിൽദാർ കളക്ടർക്ക് തെറ്റായ റിപ്പോർട്ട് നൽകിയെന്ന് മുൻ സി.പി.എം അംഗവും ശാസ്ത്രസാഹിത്യ പരിഷത്ത് യൂണിറ്റ് സെക്രട്ടറിയുമായ സജിൻ. റിസോർട്ട് നിർമ്മാണത്തിനായി പ്രദേശത്ത് ചട്ടലംഘനം നടക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോഴാണ് പരിഷത്ത് ആദ്യം വിഷയത്തിൽ ഇടപെട്ടതെന്നും സജിൻ പറഞ്ഞു. റിസോർട്ടിനെതിരെ പരിഷത്ത് പ്രതിഷേധിച്ചെങ്കിലും മൊറാഴയിലെ ആയുർവേദ റിസോർട്ടിനെ സഹായിക്കുന്ന നിലപാടാണ് തഹസിൽദാർ സ്വീകരിച്ചത്. റിസോർട്ടിനെതിരെ പ്രദേശത്ത് പ്രതിഷേധമില്ലെന്ന് തഹസിൽദാർ കളക്ടർക്ക് തെറ്റായ റിപ്പോർട്ട് നൽകി. ഉഡുപ്പ പ്രദേശത്ത് നദിയോട് ചേർന്നുള്ള കുന്നുകളാണുള്ളത്. ഉഡുപ്പ കുന്നിടിച്ചിൽ വലിയ പാരിസ്ഥിതിക ആഘാതം ഉണ്ടാകും. മണ്ണെടുത്ത് തുടങ്ങിയതോടെ ആദ്യമായി ഇക്കാര്യം പരിഷത്തിനെ അറിയിച്ചത് നാട്ടുകാരാണ്. ആ സമയത്ത് പരിഷത്ത് ഈ വിഷയത്തിൽ ഇടപെട്ടപ്പോൾ ഇ.പി ജയരാജന് ബന്ധമുള്ള റിസോർട്ടാണെന്ന് അറിയില്ലായിരുന്നു. കളക്ടർക്ക് പരാതി നൽകിയ ശേഷം കളക്ടർ തഹസിൽദാരോട് റിപ്പോർട്ട് തേടി. നാട്ടുകാരുടെ പ്രതിഷേധവും എതിർപ്പും ഉണ്ടായിട്ടും റിസോർട്ടിനെതിരെ പ്രതിഷേധമില്ലെന്ന് അന്നത്തെ തഹസിൽദാർ കളക്ടർക്ക്…

Read More

കണ്ണൂർ: ഇ.പി ജയരാജനെതിരെ അനധികൃത സ്വത്ത് സമ്പാദന പരാതിയുമായി രംഗത്ത് വന്നതിന് പിന്നാലെ പാർട്ടിയിലെ തെറ്റായ പ്രവണതകൾക്കെതിരെ പൊതുവേദിയിലും മുന്നറിയിപ്പുമായി പി.ജയരാജൻ. വ്യക്തിപരമായ താൽപര്യങ്ങൾക്കായി പാർട്ടി താൽപര്യങ്ങൾ ബലി കഴിക്കുന്ന പ്രവണത തിരുത്തുമെന്നും കാഞ്ഞങ്ങാട്ട് നടന്ന പൊതുപരിപാടിയിൽ സംസാരിക്കവെ പി ജയരാജൻ പറഞ്ഞു. വ്യതിചലനം തിരുത്താത്തവർ പാർട്ടിയിൽ ഉണ്ടാകില്ലെന്ന പി.ജയരാജന്‍റെ മുന്നറിയിപ്പ് ഇ.പിയെ ലക്ഷ്യം വച്ചുള്ളതാണെന്ന വ്യാഖ്യാനം ശക്തമാണ്. സമൂഹത്തിലെ അപചയം പ്രവർത്തകനെ ബാധിച്ചാൽ പാർട്ടി ഇടപെടും. വ്യക്തിഗത താൽപ്പര്യം പാർട്ടിയുടെ താൽപ്പര്യത്തിന് കീഴ്പ്പെടണം. ഓരോ പാർട്ടി അംഗവും ഒപ്പിട്ട് നൽകുന്ന പ്രതിജ്ഞയുടെ ഭാഗം കൂടിയാണിത്. പാർട്ടി ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷതയ്ക്കെതിരായ ആശയങ്ങൾ പ്രവർത്തകരിൽ നിന്നും ഉണ്ടായാൽ പാർട്ടി ഇക്കാര്യം ചർച്ച ചെയ്യും. പാർട്ടിയുടെ നയങ്ങളിൽ നിന്നുള്ള വ്യതിചലനങ്ങൾ ചൂണ്ടിക്കാണിച്ചിട്ടും അത് തിരുത്താൻ തയ്യാറാവാത്തവർക്ക് സി.പി.എമ്മിൽ സ്ഥാനമുണ്ടാകില്ല. ഓരോ നേതാവും അംഗവും പാർട്ടിക്ക് കീഴടങ്ങുന്ന നിലപാട് സ്വീകരിക്കണം. പാർട്ടി ഉയർത്തിപ്പിടിക്കുന്നത് മതേതരത്വമാണ്. അണികളിൽ എതിർ ആശയങ്ങൾ ഉണ്ടെങ്കിൽ പാർട്ടി ചൂണ്ടിക്കാണിക്കും, ചൂണ്ടിക്കാണിച്ചിട്ടും തിരുത്താൻ…

Read More

മാളവിക മോഹനൻ, മാത്യു തോമസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ‘ക്രിസ്റ്റി’. നവാഗതനായ ആൽവിൻ ഹെൻറിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രഞ്ജിത്ത് ശങ്കർ, ജീത്തു ജോസഫ്, ജെ.കെ, വേണു സലിം അഹമ്മദ് തുടങ്ങിയ സംവിധായകർക്കൊപ്പം പ്രവർത്തിച്ച അനുഭവസമ്പത്തുള്ള സംവിധായകനാണ് ആൽവിൻ ഹെൻറി. ചിത്രത്തിന്‍റെ പോസ്റ്റർ ക്രിസ്‍മസ് ആശംസകള്‍ നേര്‍ന്ന് റിലീസ് ചെയ്തു. ‘അക്ഷരലോകത്തെ പ്രതിഭകൾ’ എന്ന് വിശേഷിപ്പിക്കാവുന്ന ബെന്യാമിനും ജി.ആർ ഇന്ദുഗോപനും തിരക്കഥയൊരുക്കുന്ന ചിത്രത്തിന്‍റെ പ്രഖ്യാപനം ഏറെ ശ്രദ്ധ നേടിയിരുന്നു. നടൻ മാത്യു തോമസാണ് ചിത്രത്തിൽ ‘ക്രിസ്റ്റി’ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധായകൻ. റോക്കി മൗണ്ടൻ സിനിമാ സിന്‍റിന്‍റെ ബാനറിൽ സജയ് സെബാസ്റ്റ്യനും കണ്ണൻ സതീശനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇതാദ്യമായാണ് പൂവാർ ഒരു സിനിമയുടെ പശ്ചാത്തലമാകുന്നത്. കടലും കായലും കൂടിച്ചേരുന്ന പൊഴിയാണ് പൂവാറിന്‍റെ പ്രത്യേകത. ഈ പ്രദേശത്തെ സംസ്കാരം, ആചാരങ്ങൾ, ഭാഷ എന്നിവയെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Read More

ഹൈദരാബാദ്: പ്രമുഖ തെലുങ്ക് നടനും നിർമ്മാതാവുമായ ചലപതി റാവു (78) അന്തരിച്ചു. 600 ലധികം സിനിമകളിൽ അഭിനയിച്ച അദ്ദേഹം ഏഴ് സിനിമകൾ നിർമ്മിക്കുകയും ചെയ്തു. എൻ.ടി രാമറാവു, കൃഷ്ണ, അക്കിനേനി നാഗാർജുന, ചിരഞ്ജീവി, വെങ്കിടേഷ്, അല്ലു അർജുൻ, പ്രഭാസ് എന്നിവർക്കൊപ്പം ചലപതി റാവു വില്ലനായും സഹനടനായും അഭിനയിച്ചിട്ടുണ്ട്. യമ​ഗോള, യു​ഗപുരുഷുഡു, ബൊബ്ബിലി പുലി, അല്ലാരി, അരുന്ധതി, സിംഹ, കിക്ക്, റിബൽ, സരൈനോഡു, ജയ ജാനകി നായക, വിനയ വിധേയ രാമ തുടങ്ങിയവ അദ്ദേഹം വേഷമിട്ട ചിത്രങ്ങളിൽ ഉൾപ്പെടുന്നു. നാഗചൈതന്യയും നാഗാർജുനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബംഗാർ രാജുവാണ് അദ്ദേഹം അവസാനം അഭിനയിച്ച ചിത്രം. 2020 ൽ ചതരം​ഗം എന്ന തെലുങ്ക് വെബ് സീരീസിലും അഭിനയിച്ചു. തെലുങ്ക് നടനും സംവിധായകനും നിർമ്മാതാവുമായ രവി ബാബു മകനാണ്. അദ്ദേഹത്തിന്‍റെ നിര്യാണത്തിൽ സിനിമാ മേഖലയിൽ നിന്നുള്ള നിരവധി പേർ അനുശോചനം രേഖപ്പെടുത്തി.

Read More

പാരിസ്: ഫിഫ ലോകകപ്പ് ഫൈനൽ വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് ഫ്രഞ്ച് വെബ്സൈറ്റായ മെസ് ഒപിനിയൻസ്. ഫൈനലിലെ അർജന്‍റീന-ഫ്രാൻസ് പോരാട്ടം വീണ്ടും നടത്തണമെന്ന ആവശ്യത്തെ പിന്തുണച്ച് 200,000 ലധികം ആളുകൾ അപേക്ഷയിൽ ഒപ്പുവെച്ചു. ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും മത്സരം 3-3ന് സമനിലയിലായതോടെ ഷൂട്ടൗട്ടിലൂടെയാണ് വിജയികളെ തീരുമാനിച്ചത്. 36 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് അർജന്‍റീന ലോകകപ്പ് കിരീടം ഉയർത്തിയത്. മത്സരത്തിൽ അർജന്‍റീന നേടിയ ആദ്യ രണ്ട് ഗോളുകളിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പരാതിയിൽ പറയുന്നു. അതേസമയം, ‘ഫ്രാൻസ് കരയല്ലേ’ എന്ന പേരിൽ ഒരു അർജന്‍റീന ആരാധകൻ തയ്യാറാക്കിയ അപേക്ഷയും വൈറലായിരുന്നു. 65,000 ലധികം ആളുകളുടെ പിന്തുണയാണ് വാലന്റിൻ ഗോമസ് എന്നയാളുടെ ക്യാമ്പയിനുള്ളത്. ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനായി മെസ്സിയെ ഫ്രാൻസ് അംഗീകരിക്കണമെന്ന് വാലന്റിൻ ആവശ്യപ്പെട്ടു. ഫ്രാൻസിൽ ഇതാദ്യമായല്ല ഇത്തരമൊരു നീക്കം. 2020 ൽ ഫ്രാൻസ് യൂറോ കപ്പിൽ പരാജയപ്പെട്ടപ്പോഴും, മത്സരം വീണ്ടും നടത്തണമെന്ന ആവശ്യമുയർന്നിരുന്നു. 2022ലെ യൂറോ…

Read More

റെഡ്മി നോട്ട് 12 സീരീസ് ജനുവരി അഞ്ചിന് ഇന്ത്യയിലെത്തും. റെഡ്മി ഇന്ത്യ തങ്ങളുടെ ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ചൈനയിൽ ഇതിനകം അവതരിപ്പിച്ച റെഡ്മി നോട്ട് 12 സീരീസ് വിപണിയിൽ തരംഗങ്ങൾ സൃഷ്ടിക്കാൻ ശേഷിയുള്ളതാണ്. റെഡ്മി നോട്ട് 12 സീരീസ് 2023 പകുതിയോടെ വിപണിയിലെത്തുമെന്നായിരുന്നു പ്രാഥമിക സൂചനകൾ. എന്നിരുന്നാലും, ജനുവരി ആദ്യം തന്നെ ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ചൈനയിൽ ലോഞ്ച് ചെയ്ത ഫോണിൽ നിന്നും ഇന്ത്യൻ മോഡലിന് ധാരാളം മാറ്റങ്ങൾ പ്രതീക്ഷിക്കാം. റെഡ്മി നോട്ട് 12 5 ജി, റെഡ്മി നോട്ട് 12 പ്രോ 5 ജി, റെഡ്മി നോട്ട് 12 പ്രോ പ്ലസ് 5 ജി എന്നീ വേരിയന്റുകളായിരിക്കും ഇന്ത്യയിൽ അവതരിപ്പിക്കുക. ചൈനയിൽ ലോഞ്ച് ചെയ്തതിന് സമാനമായ 48 മെഗാപിക്സൽ ക്യാമറയാണ് നോട്ട് 12 5ജിക്കുള്ളത്. സ്നാപ്ഡ്രാഗൺ പ്രോസസറും അമോലെഡ് ഡിസ്പ്ലേയുമായിരിക്കും ഫോണിനുള്ളത്. 33 വാട്ട് ഫാസ്റ്റ് ചാർജിംഗും പ്രതീക്ഷിക്കാം. ഫോണിന് 5000 എംഎഎച്ച് ബാറ്ററിയുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.

Read More

പാലക്കാട്: പല്ല് ഉന്തിയതാണെന്ന് ചൂണ്ടിക്കാട്ടി ആദിവാസി യുവാവിന് പി.എസ്.സി ജോലി നിഷേധിച്ചെന്ന് പരാതി. അട്ടപ്പാടി പുതൂർ പഞ്ചായത്തിലെ മുത്തുവിന് വനംവകുപ്പ് ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ ജോലിയാണ് നഷ്ടമായത്. പല്ല് ഉന്തിയതാണെന്ന് കാണിച്ച് മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിച്ചതിനെ തുടർന്നാണ് തനിക്ക് ജോലി നിഷേധിച്ചതെന്ന് മുത്തു പറഞ്ഞു. സർക്കാർ ജോലി ലഭിക്കുക എന്ന മുത്തുവിന്‍റെ ചിരകാല സ്വപ്നമാണ് ഇതോടെ നഷ്ടമായത്. പി.എസ്.സി.യുടെ സ്പെഷ്യൽ റിക്രൂട്ട്മെന്‍റ് പ്രകാരമാണ് മുത്തു വനംവകുപ്പിൽ ബീറ്റ് ഫോറസ്റ്റ് തസ്തികയിലേക്ക് അപേക്ഷിച്ചത്. നവംബർ മൂന്നിന് നടന്ന എഴുത്ത് പരീക്ഷയും തുടർന്ന് നടന്ന ശാരീരിക ക്ഷമതാ പരീക്ഷയും പാസായിരുന്നു. എന്നാൽ, ഇന്‍റർവ്യൂവിനുള്ള അറിയിപ്പ് ലഭിച്ചില്ല. പാലക്കാട് ജില്ലാ പി.എസ്.സി ഓഫീസിൽ അന്വേഷിച്ചപ്പോഴാണ് മെഡിക്കൽ സർട്ടിഫിക്കറ്റിൽ പല്ലിനെപ്പറ്റി പരാമർശിച്ചതിനാൽ ജോലി നഷ്ടപ്പെട്ടതായി അറിഞ്ഞത്. ചെറുപ്രായത്തിലുണ്ടായ വീഴ്ചയിലാണ് മുത്തുവിന്‍റെ പല്ലുകൾക്ക് തകരാർ സംഭവിച്ചത്. പല്ല് ശരിയാക്കാൻ ഏകദേശം 18,000 രൂപ ചെലവാകുമെന്നും പണമില്ലാത്തതിനാൽ നേരെയാക്കാൻ കഴിഞ്ഞില്ലെന്നും മുത്തു പറഞ്ഞു.

Read More

തിരുവനന്തപുരം: കേരളത്തിൽ നാളെ മുതൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്. തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച കേരള തീരത്ത് മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശ്രീലങ്കൻ തീരത്തേക്ക് നീങ്ങുകയാണ്. നാളെയോടെ കന്യാകുമാരി കടലിൽ എത്താനാണ് സാധ്യത. ഇതിന്‍റെ പ്രഭാവത്തിൽ തെക്കൻ തമിഴ്നാട്ടിലും കേരളത്തിലും നാളെയും മറ്റന്നാളും പരക്കെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.

Read More

എരുമേലി: പൊലീസിൽ പരാതി നൽകിയിട്ടും നീതി ലഭിച്ചില്ലെന്ന് ആരോപിച്ച് സ്വകാര്യ ആശുപത്രി കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരിച്ച ഒന്നര വയസുകാരിയുടെ അമ്മ. പൊലീസ് എത്തി സമാധാനിപ്പിച്ച് അവരെ താഴെയിറക്കി. കാഞ്ഞിരപ്പള്ളി പാലമ്പ്ര പയ്യമ്പള്ളി പ്രിൻസ് തോമസിന്‍റെ ഭാര്യ ദിയ മാത്യുവാണ് കുട്ടിയെ ചികിത്സിച്ചിരുന്ന എരുമേലിയിലെ സ്വകാര്യ ആശുപത്രിയുടെ മൂന്നാം നിലയിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. മൂന്നാം നിലയിലേക്ക് കയറുന്നതിനിടെ ആശുപത്രിയിലെ ശുചീകരണത്തൊഴിലാളികളാണ് ദിയയെ ആദ്യം കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. എരുമേലി എസ്.ഐ ശാന്തി കെ ബാബുവിന്‍റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി യുവതിയെ ആശ്വസിപ്പിക്കുകയും ദിയ സ്വമേധയാ തിരിച്ച് ഇറങ്ങുകയും ചെയ്തു. അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു. മാതാപിതാക്കളെ എരുമേലി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി അന്വേഷണത്തിന്‍റെ വിശദാംശങ്ങൾ അറിയിച്ചതായി പൊലീസ് പറഞ്ഞു. തിളയ്ക്കുന്ന പാൽ ദേഹത്ത് വീണതിനെ തുടർന്ന് ഇടത് കണ്ണിലും ചെവിയിലും ഉൾപ്പെടെ ശരീരത്തിന്‍റെ ഇടത് വശത്ത്…

Read More