- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ഹൈദരാബാദ്: ഭാരത് രാഷ്ട്ര സമിതിയുടെ (ബിആർഎസ്) എംഎൽഎമാരെ ചാക്കിട്ട് പിടിക്കാനുള്ള ‘ഓപ്പറേഷൻ കമല’ ശ്രമത്തിന്‍റെ അന്വേഷണം തെലങ്കാന ഹൈക്കോടതി സിബിഐക്ക് കൈമാറി. ബിആർഎസിലെ എംഎൽഎമാരെ പണം വാഗ്ദാനം ചെയ്ത് മറുകണ്ടം ചാടിക്കാൻ ശ്രമിക്കുന്നത് ബിജെപിയുമായി ബന്ധപ്പെട്ടവർ ആണെന്നാണ് ഭരണകൂടത്തിന്‍റെ ആരോപണം. നിരവധി രാഷ്ട്രീയ മാനങ്ങളുള്ള കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഈ അന്വേഷണ സംഘത്തെ പിരിച്ചു വിടാനും ഹൈക്കോടതി ഉത്തരവിട്ടു. അതേസമയം, ബിജെപി നേതാവും അഭിഭാഷകനുമായ രാം ചന്ദർ റാവു ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്തു. തെലങ്കാന രാഷ്ട്ര സമിതിയായിരുന്ന ബിആർഎസിലെ 4 എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിച്ചതിന് കോടിക്കണക്കിനു രൂപയുമായി മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 100 കോടി രൂപ നൽകി 4 എംഎൽഎമാരെ ബിജെപി പാളയത്തിലെത്തിക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ആരോപിച്ചിരുന്നു. ഇതിന് പിന്നിൽ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയാണെന്ന ഗുരുതര ആരോപണവും കെസിആർ ഉന്നയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേരിട്ടുള്ള…
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ സമാധി സ്മാരകം സന്ദർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ന്യൂഡൽഹിയിലെ സദെയ്‌വ് അദാലിൽ എത്തിയ രാഹുൽ വാജ്പേയി സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി. രാഹുലിന്‍റെ ഭാരത് ജോഡോ യാത്ര കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയിരുന്നു. കോവിഡ് വിഷയത്തിൽ ബിജെപിയും കോൺഗ്രസും തമ്മിലുള്ള പോരാട്ടം തുടരുന്നതിനിടെയാണ് രാഹുലിന്‍റെ സന്ദർശനം. ഭാരത് ജോഡോ യാത്ര ഒൻപത് ദിവസത്തേക്ക് പിരിഞ്ഞതിന് പിന്നാലെയാണ് രാഹുൽ സ്മാരകങ്ങൾ സന്ദർശിച്ചത്. വാജ്പേയിയെ കൂടാതെ മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, ലാൽ ബഹദൂർ ശാസ്ത്രി, രാജീവ് ഗാന്ധി, ഇന്ദിരാഗാന്ധി എന്നിവരുടെ സ്മാരകങ്ങളും രാഹുൽ സന്ദർശിച്ചു. അതേസമയം, പ്രധാനമന്ത്രിക്കും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തി. ബി.ജെ.പി-ആർ.എസ്.എസ് വിഭജന ഭരണം രാജ്യം അനുവദിക്കില്ലെന്നും രാജ്യത്തിന് എന്താണ് പറയാനുള്ളതെന്ന് അറിയാൻ പ്രധാനമന്ത്രിയും മിത്രങ്ങളും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു
വീണ്ടും വിവാദം; ബഫര്‍സോണ്‍ വിരുദ്ധ പരിപാടിയുടെ പോസ്റ്ററില്‍ ഉമ്മന്‍ ചാണ്ടിയുടെ ചിത്രമില്ല
കോട്ടയം: കോട്ടയം ജില്ലയിൽ കോണ്‍ഗ്രസില്‍ വീണ്ടും പോസ്റ്റർ വിവാദം പുകയുന്നു. ഡി.സി.സി സംഘടിപ്പിച്ച ബഫർ സോൺ വിരുദ്ധ സമരത്തിന്‍റെ പോസ്റ്ററിൽ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി എം.എൽ .എയുമായ ഉമ്മൻ ചാണ്ടിയുടെ ചിത്രമില്ല. 27ന് കോരുത്തോട് നടക്കുന്ന പരിപാടിയുടെ പോസ്റ്ററിൽ നിന്നാണ് ഉമ്മൻചാണ്ടിയുടെ ചിത്രം ഒഴിവാക്കിയത്. ശശി തരൂർ എം.പിക്ക് വേണ്ടി കോട്ടയത്ത് എ ഗ്രൂപ്പ് വേദിയൊരുക്കുന്നതിൽ ഔദ്യോഗിക നേതൃത്വത്തിനുള്ള അതൃപ്തിയാണ് ചിത്രം ഒഴിവാക്കാൻ കാരണമെന്നാണ് സൂചന. വിഷയത്തിൽ ഉമ്മന്‍ചാണ്ടി അനുകൂലികള്‍ ഡിസിസി നേതൃത്വത്തെ അതൃപ്തി അറിയിച്ചിട്ടുണ്ട്.
ബെംഗളൂരു: കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ പുതുവത്സരാഘോഷങ്ങൾ നടത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കർണാടക സർക്കാർ പുറത്തിറക്കി. റെസ്റ്റോറന്‍റുകൾ, ബാറുകൾ, പബ്ബുകൾ എന്നിവിടങ്ങളിൽ ആഘോഷങ്ങൾക്ക് മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. പുതുവത്സരാഘോഷം പുലർച്ചെ ഒരു മണിക്ക് മുമ്പ് അവസാനിപ്പിക്കണമെന്നും നിർദേശമുണ്ട്. ഉന്നതതല യോഗത്തിന് ശേഷം സംസ്ഥാന ആരോഗ്യമന്ത്രി കെ സുധാകർ ഇക്കാര്യം അറിയിച്ചു. റവന്യൂ മന്ത്രി ആർ.അശോകയും യോഗത്തിൽ പങ്കെടുത്തു. സിനിമാ തിയേറ്ററുകൾ, സ്കൂളുകൾ, കോളേജുകൾ എന്നിവിടങ്ങളിൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ജാഗ്രത മതിയെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കുട്ടികൾ, ഗർഭിണികൾ, മുതിർന്നവർ എന്നിവർ തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കണം. സീറ്റുകളുടെ എണ്ണത്തേക്കാൾ കൂടുതൽ ആളുകൾ അടച്ചിട്ട സ്ഥലങ്ങളിൽ പരിപാടികളിൽ പങ്കെടുക്കാൻ പാടില്ലെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
തിരുവനന്തപുരം: ബെവ്കോ വൈനിന്‍റെ വിൽപ്പന നികുതി കുറച്ചു. 112 ശതമാനത്തിൽ നിന്ന് 86 ശതമാനമായാണ് കുറച്ചത്. കുറഞ്ഞ വീര്യമുള്ള മദ്യം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് നികുതി കുറച്ചതെന്ന് ബെവ്കോ അറിയിച്ചു. ഈ വർഷം ക്രിസ്മസ് ദിനത്തിൽ മദ്യവിൽപ്പനയിൽ നേരിയ കുറവുണ്ടായി. ക്രിസ്മസ് ദിനത്തിൽ ബെവ്കോ ഔട്ട്ലെറ്റുകൾ വഴി 52.3 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ ദിവസം 54.82 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. 24ന് 89.52 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം 90.03 കോടി രൂപയുടെ മദ്യമാണ് ക്രിസ്മസ് തലേന്ന് വിറ്റഴിച്ചത്. അതേസമയം 22, 23, 24 ദിവസങ്ങളിലെ മൊത്തത്തിൽ നോക്കിയാൽ ഈ വർഷം മദ്യവിൽപ്പന വർധിച്ചിട്ടുണ്ട്. 229.80 കോടി രൂപയുടെ മദ്യമാണ് ഈ ദിവസങ്ങളിൽ വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ ദിവസങ്ങളിൽ 215.49 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. മദ്യത്തിന്‍റെ വില 2 ശതമാനം കൂടിയ ശേഷമുള്ള ആദ്യ ഉത്സവ സീസണായിരുന്നു ഇത്. റം ആണ്…
സംസ്ഥാനത്തെ ഏറ്റവും വലിയ ട്രാവൽ ഓപ്പറേറ്റർ കമ്പനികളിലൊന്നായ എംജിഎസ് രാജ്യത്ത് ആദ്യമായി ഗ്രീൻ ടാക്സികളുടെ സേവനം ആരംഭിച്ചു. ടാറ്റ മോട്ടോഴ്സ് പുറത്തിറക്കിയ ടാറ്റ എക്സ്പ്രസ്-ടിയുടെ പത്ത് ഇലക്ട്രിക് കാറുകൾ എംജിഎസിന്‍റെ ഫ്ലീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയിൽ നടന്ന ചടങ്ങിൽ ഡോ.ശശി തരൂർ എം.പി ആദ്യ സവാരി നടത്തി ഗ്രീൻ ടാക്സി ഉദ്ഘാടനം ചെയ്തു. നിലവിൽ 400 ലധികം വാഹനങ്ങളുമായി കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങൾ, ഐടി പാര്‍ക്കുകളും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എംജിഎസ് ഒരു വർഷത്തിനുള്ളിൽ 100 ഗ്രീൻ ടാക്സികൾ കൂടി ആരംഭിക്കുമെന്നും മാനേജിംഗ് ഡയറക്ടർ എം എസ് അനിൽ കുമാർ പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുക എന്നത് പുതിയ യുഗത്തിന്‍റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രവർത്തനച്ചെലവ് ഗണ്യമായി കുറയ്ക്കുന്നതിനൊപ്പം പരമ്പരാഗത ഇന്ധനങ്ങളുടെ ഉപയോഗവും മലിനീകരണവും പൂർണ്ണമായും ഇല്ലാതാക്കുമെന്ന് ടാറ്റ മോട്ടോഴ്സ് സീനിയർ മാനേജർ ഇവി സൗത്ത് വൈങ്കടേഷ് എൻ പറഞ്ഞു. ഇത് കണക്കിലെടുത്ത് പെട്രോൾ, ഡീസൽ, സിഎൻജി എന്നിവയിൽ ഓടുന്ന രാജ്യത്തെ…
തണുപ്പിൽ ടി ഷര്‍ട്ട് മാത്രം ധരിക്കുന്നതെങ്ങനെ? കര്‍ഷകരോടിത് ചോദിക്കുന്നില്ലലോ എന്ന് രാഹുൽ
ന്യൂഡല്‍ഹി: തണുപ്പിൽ ടി-ഷർട്ട് മാത്രം ധരിക്കുന്നത് എങ്ങനെയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് രാഹുൽ ഗാന്ധിയുടെ മറുചോദ്യം. തണുപ്പിൽ ഒരു ടി-ഷർട്ട് മാത്രം ധരിച്ച് ഞാൻ എങ്ങനെ കൊടുംതണുപ്പിനെ പ്രതിരോധിക്കുന്നുവെന്ന് എന്നോട് ചോദിക്കുന്നവർ കർഷകരോടും തൊഴിലാളികളോടും ദരിദ്രരായ കുട്ടികളോടും ഈ ചോദ്യം ചോദിക്കുന്നില്ലല്ലോ എന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഡൽഹിയിൽ പ്രവേശിച്ച ഭാരത് ജോഡോ യാത്രയ്ക്ക് ജനുവരി 2 വരെ വിശ്രമമാണ്. രാജീവ് ഗാന്ധിയുടെ സമാധി സ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. ഇന്ത്യയിലുടനീളം കടുത്ത ശൈത്യം തുടരുമ്പോഴാണ് ടി ഷര്‍ട്ടും പാന്റ്‌സും മാത്രം ധരിച്ച് രാഹുൽ ജോഡോ യാത്രയില്‍ നടക്കുന്നത്. ഭാരത് ജോഡോ യാത്ര ഉത്തരേന്ത്യയിൽ പ്രവേശിച്ചതു മുതൽ പല സ്ഥലങ്ങളിലും താപനില വളരെ കുറവാണ്. ഈ സാഹചര്യത്തിലാണ് മാധ്യമപ്രവർത്തകർ ഈ ചോദ്യം ചോദിച്ചത്.
ന്യൂഡല്‍ഹി: ഇ.പി ജയരാജനെതിരായ ആരോപണത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. പൊളിറ്റ് ബ്യൂറോ (പിബി) വിഷയം ചർച്ച ചെയ്യുമോ എന്ന് ഡൽഹിയിൽ മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ തണുപ്പ് എങ്ങനെയുണ്ട് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് കാണുന്നുണ്ടോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞില്ല. കണ്ണൂരിൽ ഇ.പി. ജയരാജനുമായി ബന്ധപ്പെട്ട് അനധികൃത സ്വത്ത് സമ്പാദന ആരോപണം മുഖ്യമന്ത്രിയോട് ആരാഞ്ഞിരുന്നു. ചൊവ്വാഴ്ച ചേരുന്ന പി.ബി. യോഗം ചർച്ച ചെയ്യുമോ എന്ന ചോദ്യത്തിന് തണുപ്പ് എങ്ങനെയുണ്ട് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നിങ്ങളോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അടുത്തേക്ക് വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, കേരളത്തിലെ പാർട്ടിക്കകത്തും പുറത്തും വലിയ ചർച്ചാ വിഷയമായതിനാൽ ഇ.പിയുമായി ബന്ധപ്പെട്ട പരാതി പി.ബി ചർച്ച ചെയ്യാൻ സാധ്യതയുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് പി. ജയരാജൻ നൽകിയ പരാതി കേന്ദ്രനേതൃത്വത്തിന്‍റെ പരിഗണനയിലാണ്.
ധാക്ക: 2023 ജൂണിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനൽ ബെർത്ത് ലക്ഷ്യമിട്ട് ഇന്ത്യൻ ക്രിക്കറ്റ് ടീം. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര 2-0ന് തൂത്തുവാരിയതോടെ ഇന്ത്യ പോയിന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. നിലവിൽ 58.93 ആണ് ഇന്ത്യയുടെ റേറ്റിംഗ്. 76.92 റേറ്റിംഗുമായി ഓസ്ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുന്നോടിയായി ഇന്ത്യക്ക് ഇനി ഒരു ടെസ്റ്റ് പരമ്പര മാത്രമേ ബാക്കിയുള്ളൂ. ഓസ്ട്രേലിയയ്ക്കെതിരായ 4 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ഈ പരമ്പര ജയിച്ചാൽ ഇന്ത്യക്ക് എളുപ്പത്തിൽ ഫൈനലിലെത്താൻ സാധിക്കും. ഓസ്ട്രേലിയ ഫൈനൽ ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിൽ ഇന്ത്യ എത്തിയിരുന്നെങ്കിലും ന്യൂസിലൻഡിനോട് തോറ്റിരുന്നു. ഇന്ത്യയെക്കൂടാതെ ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ രാജ്യങ്ങൾക്കും ഫൈനലിലെത്താൻ സാധ്യതയുണ്ട്. പോയിന്‍റ് ടേബിളിൽ ദക്ഷിണാഫ്രിക്ക മൂന്നാം സ്ഥാനത്തും ശ്രീലങ്ക നാലാം സ്ഥാനത്തുമാണ്. നിലവിൽ ഓസ്ട്രേലിയയ്ക്കെതിരെ മത്സരിക്കുന്ന ശ്രീലങ്ക അടുത്ത പരമ്പരയിൽ വെസ്റ്റ് ഇൻഡീസിനെ നേരിടും. മറുവശത്ത്, ലോക ടെസ്റ്റ്…
തിരുവനന്തപുരം: ഉന്തിയ പല്ലുകളുള്ളവർക്ക് യൂണിഫോം തസ്തികകളിൽ ജോലി ലഭിക്കണമെങ്കിൽ സർക്കാർ റിക്രൂട്ട്മെന്‍റ് ചട്ടങ്ങളിൽ (സ്പെഷ്യൽ റൂൾസ്) ഭേദഗതി വരുത്തണം. ഇക്കാര്യത്തിൽ പി.എസ്.സിക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് പി.എസ്.സി വൃത്തങ്ങൾ അറിയിച്ചു. നിയമന ചട്ടങ്ങളിൽ ഭേദഗതി വരുത്തണമോയെന്നത് വിവിധ വകുപ്പുകളുമായി കൂടിയാലോചിച്ച് സർക്കാർ എടുക്കുന്ന നയപരമായ തീരുമാനമാണ്. ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചാൽ പി.എസ്.സിയുമായും ആലോചിക്കും. പി.എസ്.സി യോഗം വിളിച്ച് നിലപാട് സർക്കാരിനെ അറിയിക്കും. അത് സ്വീകരിക്കണമോ വേണ്ടയോ എന്നത് സർക്കാരിന്റെ വിവേചനാധികാരമാണ്. നിയമന ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ പി.എസ്.സി സർക്കാരിനോട് ആവശ്യപ്പെടാറില്ല. ആദിവാസികൾക്ക് മാത്രമായുള്ള ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിച്ചിരുന്ന മുത്തുവിനെ ഉന്തിയ പല്ലുള്ളതിനാൽ അയോഗ്യനാക്കിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യതയുള്ളവരുടെ സർട്ടിഫിക്കറ്റുകളുടെ പരിശോധന നടക്കുകയാണ്. യൂണിഫോം തസ്തികകളിൽ അസിസ്റ്റന്‍റ് സർജൻ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫീസറിൽ നിന്ന് ലഭിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. അതിന്‍റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർഥിയുടെ യോഗ്യത നിർണയിക്കുന്നത്. അപ്പോയിന്‍റ്മെന്‍റ് റൂളുകളിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രകാരം…
