- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ സംഘർഷം. വിയ്യൂർ ജയിലിൽ നിന്ന് കണ്ണൂരിലെത്തിച്ച തടവുകാരാണ് സംഘർഷത്തിന് തുടക്കമിട്ടത്. ഒന്നാം ബ്ലോക്കിലാണ് സംഘർഷമുണ്ടായത്. തൃശൂർ, എറണാകുളം ജില്ലകളിലെ കാപ്പ തടവുകാരായ ലാലു, ബിജു, അമൽ, അനൂപ് എന്നിവരാണ് കണ്ണൂർ സെൻട്രൽ ജയിലിലെ അന്തേവാസിയായ തൃശൂർ സ്വദേശി പ്രമോദിനെയാണ് ആക്രമിച്ചത്. മുൻ വൈരാഗ്യമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നിഗമനം. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഒമ്പത് പ്രതികളെ ഇന്നലെ രാത്രിയാണ് വിയ്യൂർ ജയിലിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. ആറ് മാസം മുമ്പ് കണ്ണൂർ സെൻട്രൽ ജയിലിലെ പത്താം ബ്ലോക്കിലായിരുന്നു ലാലും ബിജുവും അമലും അനൂപും. അന്ന് പ്രമോദുമായി ഒരു പ്രശ്നമുണ്ടായിരുന്നു. ഇതിന്‍റെ തുടർച്ചയാണ് ഈ സംഘർഷമെന്നുമാണ് വിവരം.
കോഴിക്കോട്: പെരുമണ്ണയിലെ ചാലിയാർ ഇക്കോടൂറിസം പദ്ധതിക്ക് ഒരു കോടി രൂപയുടെ ഭരണാനുമതി. സംസ്ഥാന സർക്കാരിൻ്റെ ‘ഡെസ്റ്റിനേഷൻ ചലഞ്ചി’നു കീഴിലാണ് പദ്ധതി നടപ്പാക്കുക. ടൂറിസം വികസനത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കി നടപ്പാക്കുന്ന ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിലേക്ക് പെരുമണ്ണ ഗ്രാമപ്പഞ്ചായത്ത് നൽകിയ ‘ചാലിയാർ ഇക്കോ ടൂറിസം’ പദ്ധതിയുടെ രൂപകൽപ്പനയ്ക്ക് അംഗീകാരം നൽകിയതിനെ തുടർന്നാണ് നടപടി. വിനോദസഞ്ചാരവകുപ്പും പെരുമണ്ണ ഗ്രാമപഞ്ചായത്തും സംയുക്തമായിയാണ് പദ്ധതിക്കായുള്ള ഫണ്ട് വിനിയോഗം ചെയ്യുന്നത്. ഉത്തരവാദിത്ത ടൂറിസം പദ്ധതിയിലൂടെ ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന തരത്തിലാണ് ‘ചാലിയാർ ഇക്കോ ടൂറിസം’ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. . പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ എട്ട് (പാറമ്മൽ), ഒമ്പത് (നേരടിക്കുന്ന്), പത്ത് (വെള്ളിക്കോട്) വാർഡുകൾ ചാലിയാർപുഴയോട് ചേർന്നാണ്. ഈ പ്രദേശങ്ങളിൽ ധാരാളം പുറമ്പോക്ക് ഭൂമികളുണ്ട് . ഇവ പദ്ധതിക്കായി ഉപയോഗിക്കാനും കഴിയും. നിർദ്ദിഷ്ട പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ദേശീയപാത മലപ്പുറം ജില്ലയിലെ വാഴയൂരിൽ നിന്ന് ചാലിയാർപുഴയിലൂടെ കടന്ന് പെരുമണ്ണ വഴി കോഴിക്കോടാണ് എത്തിച്ചേരുന്നത്.
കൊച്ചി: നിർദ്ദേശങ്ങൾ പാലിക്കാത്തതിന് 279 വാണിജ്യ സ്ഥാപനങ്ങൾക്കെതിരെ ലീഗൽ മെട്രോളജി വകുപ്പിൻ്റെ കേസ്. എറണാകുളം, തൃശൂർ, പാലക്കാട്, ഇടുക്കി ജില്ലകളിൽ നിയമം ലംഘിച്ച വ്യാപാര സ്ഥാപനങ്ങൾക്ക് 4,67,500 രൂപ പിഴ ചുമത്തി. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ചാണ് ലീഗൽ മെട്രോളജി വിഭാഗം പരിശോധന നടത്തിയത്. ലീഗൽ മെട്രോളജി നിയമപ്രകാരം ആവശ്യമായ രേഖകളില്ലാതെ ഉൽപന്നങ്ങളുടെ പാക്കറ്റുകൾ പ്രദർശിപ്പിക്കുന്ന ബേക്കറികൾ, സൂപ്പർമാർക്കറ്റുകൾ, സ്റ്റേഷനറി ഷോപ്പുകൾ, ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഔട്ട്ലെറ്റുകൾ തുടങ്ങിയ 12 സ്ഥാപനങ്ങൾക്കെതിരെയും യഥാസമയം സ്റ്റാമ്പ് ചെയ്യാതെ അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിച്ചതിന് 17 വാണിജ്യ സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു. മുദ്രപതിക്കാത്ത അളവുതൂക്ക ഉപകരണങ്ങള്‍, അളവിലും തൂക്കത്തിലും കുറവ്, നിര്‍മ്മാതാവിന്റെ വിലാസം, ഉല്പന്നം പായ്ക്ക് ചെയ്യുന്ന തീയതി, ഉല്പന്നത്തിന്റെ തൂക്കം, പരാമാവധി വില്പന വില എന്നിവ ഇല്ലാത്ത ഉല്പന്ന പായ്ക്കറ്റുകള്‍ വിൽക്കുന്നത്, എംആര്‍പിയേക്കാള്‍ അധിക തുക ഈടാക്കുക, എംആര്‍പി തിരുത്തുക തുടങ്ങിയ നിയമ ലംഘനങ്ങളാണ് പരിശോധനയില്‍ കണ്ടെത്തിയത്.
മുംബൈ: ഫുഡ് ഡെലിവറി അഗ്രിഗേറ്റർ സ്വിഗ്ഗി 2022 ൽ കനത്ത നഷ്ടം നേരിട്ടു. സ്വിഗ്ഗിയുടെ നഷ്ടം കഴിഞ്ഞ സാമ്പത്തിക വർഷം 2.24 മടങ്ങ് വർദ്ധിച്ച് 3,628.9 കോടി രൂപയായി. സ്വിഗ്ഗിയുടെ കഴിഞ്ഞ വർഷത്തെ ചെലവ് മുൻ വർഷത്തെ ചെലവിൻ്റെ 227 ശതമാനം അധികമായതാണ് കാരണം. കമ്പനിയുടെ നഷ്ടം 2021 സാമ്പത്തിക വർഷത്തിൽ 1,616.9 കോടി രൂപയിൽ നിന്ന് ഉയർന്നപ്പോൾ, സ്വിഗ്ഗിയുടെ മൊത്തം ചെലവ് 2022 സാമ്പത്തിക വർഷത്തിൽ 9,748.7 കോടി രൂപയായി ഉയർന്നു. സൊമാറ്റോയുടെ പ്രധാന എതിരാളിയായ സ്വിഗ്ഗിക്ക് പരസ്യങ്ങൾക്കും പ്രമോഷൻ ചാർജുകൾക്കുമായി അധിക ചെലവുകൾ ഉണ്ടായി. ഇത് 300 ശതമാനം കൂടുതലായിരുന്നു. ഇതിനർത്ഥം ഈ ചെലവ് 2021 ൽ 461 കോടി രൂപയിൽ നിന്ന് 2022 ൽ 1,848.7 കോടി രൂപയായി ഉയർന്നു.
തിരുവനന്തപുരം: മന്ത്രിയായി തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്നും പുറത്തായിരുന്നപ്പോഴും പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റിയെന്നും സജി ചെറിയാൻ. ഗവർണറുടെ വിയോജിപ്പിനു മറുപടിയില്ലെന്നും രാഷ്ട്രീയ നേതൃത്വം പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സജി ചെറിയാനെ മന്ത്രിയാക്കണമെന്ന മുഖ്യമന്ത്രിയുടെ ശുപാർശ ശക്തമായ വിയോജിപ്പോടെയാണ് ഗവർണർ അംഗീകരിച്ചത്. വിഷയത്തിൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന തിരിച്ചടിയുടെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കും സർക്കാരിനും ആയിരിക്കുമെന്ന് ഗവർണർ മുഖ്യമന്ത്രിയെ അറിയിച്ചു. മൂന്ന് ദിവസത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് മന്ത്രിയുടെ മടങ്ങിവരവിന് ശക്തമായ വിയോജിപ്പോടെ ഗവർണർ അംഗീകാരം നൽകിയത്. നിരവധി നിയമവിദഗ്ധരിൽ നിന്ന് നിയമോപദേശം തേടുകയും സർക്കാരിനെ പരമാവധി പ്രതിരോധത്തിലാക്കുകയും ചെയ്ത ശേഷമാണ് മുഖ്യമന്ത്രിയുടെ ശുപാർശ അംഗീകരിച്ചത്.
തിരുവനന്തപുരം: കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ ഹോട്ടലുകളിൽ വ്യാപക പരിശോധന. 429 ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ ക്രമരഹിതമായി പ്രവർത്തിച്ചിരുന്ന 22 കടകൾ അടച്ചുപൂട്ടി. 21 സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി. 86 കടകൾക്ക് നോട്ടീസ് നൽകി. ഗുണനിലവാരം മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് 52 കടകൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് നോട്ടീസ് നൽകി. തലസ്ഥാനത്ത് വ്യത്തിഹീനമായി പ്രവർത്തിച്ച 8 ഹോട്ടലുകൾ അടപ്പിക്കുകയും 3 ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു. മലപ്പുറത്ത് എട്ട് ഹോട്ടലുകളുടെ ലൈസൻസും റദ്ദാക്കി. തൃശൂരിൽ ഭക്ഷ്യസുരക്ഷാ വിഭാഗം രണ്ട് സ്ക്വാഡുകളായി തിരിഞ്ഞ് 21 ഹോട്ടലുകളിൽ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്ത നാല് ഹോട്ടലുകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഹോട്ടലുടമകളോട് ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്‍റ് കമ്മീഷണർ മുമ്പാകെ ഹാജരാകാനും നിർദേശം നൽകിയിട്ടുണ്ട്. അതിനു ശേഷമായിരിക്കും പിഴത്തുക തീരുമാനിക്കുക.
ശബരിമല: മകരവിളക്ക് മഹോത്സവത്തിൽ ഭക്തരുടെ ഒഴുക്ക് കണക്കിലെടുത്ത് സന്നിധാനത്ത് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ സന്നിധാനത്ത് എഡിഎംപി വിഷ്ണുരാജിന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനം.ജനുവരി 11 മുതല്‍ ദര്‍ശനത്തിനെത്തുന്നതില്‍ ഒരു വിഭാഗം തീര്‍ഥാടകര്‍ മകരവിളക്കിന് ശേഷം മലയിറങ്ങാനുള്ള സാധ്യത മുന്നിൽ കണ്ട് കൂടുതൽ ആളുകളെ ഉൾക്കൊള്ളാൻ സൗകര്യമൊരുക്കും. തീ പടരുന്നത് തടയാൻ വനാതിർത്തിയിൽ നിന്ന് തീർത്ഥാടകരെ പാചകം ചെയ്യുന്നതിൽ നിന്ന് തടയും. പാചകത്തിന് ഉപയോഗിക്കുന്ന വലിയ പാത്രങ്ങൾ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് കൊണ്ടുവരാൻ അനുവദിക്കില്ല. ഇതിന്‍റെ ഭാഗമായി സന്നിധാനത്തേക്കുള്ള ട്രാക്ടറുകൾ പരിശോധിക്കും. സന്നിധാനത്തെ കടകളിൽ നിന്ന് പാചകത്തിനാവശ്യമായ പാത്രങ്ങൾ വിറ്റാൽ കർശന നടപടി സ്വീകരിക്കും. ഫയർഫോഴ്സ്, ദേവസ്വം, പൊലീസ്, റവന്യൂ വകുപ്പുകൾ സംയുക്തമായി വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി പ്രവർത്തനങ്ങൾ വിലയിരുത്തും. സന്നിധാനത്ത് കൂടുതൽ ആംബുലൻസ് സൗകര്യം ഒരുക്കും. അടിയന്തര ഘട്ടങ്ങളിൽ ലഭ്യമാകുന്ന തരത്തിൽ വിവിധ സ്ഥലങ്ങളിൽ ആംബുലൻസുകൾ സ്ഥാപിക്കും. കൂടുതൽ പേർക്ക് ഒരേ സമയം അടിയന്തര ചികിത്സ നൽകാവുന്ന സാഹചര്യം…
പുറത്തുനിന്നുള്ള ഭക്ഷണപാനീയങ്ങള്‍ വിലക്കാൻ തീയേറ്റർ ഉടമകൾക്ക് അധികാരമുണ്ട് : സുപ്രിം കോടതി
ന്യൂഡല്‍ഹി: പുറത്തുനിന്നുള്ള ഭക്ഷണവും പാനീയങ്ങളും ഉപയോഗിക്കുന്നത് നിരോധിക്കാൻ സിനിമാ തീയേറ്റർ ഉടമകൾക്ക് അധികാരമുണ്ടെന്നും എന്നാൽ ശുദ്ധമായ കുടിവെള്ളം സൗജന്യമായി നൽകണമെന്നും സുപ്രീം കോടതി. എന്നാൽ പ്രായമായവർക്കും കുഞ്ഞുങ്ങൾക്കും കൊണ്ടുവരുന്ന ഭക്ഷണവും പാനീയങ്ങളും തടയരുതെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. സിനിമ ഹാളുകളിലും മൾട്ടിപ്ലക്സുകളിലും ഭക്ഷണവും പാനീയങ്ങളും കൊണ്ടുവരാമെന്നും അവ തടയരുതെന്നും ജമ്മു കശ്മീർ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.എന്നാൽ ഇതിനെതിരെ നൽകിയ ഹർജിയിൽ വിലക്ക് ഏർപ്പെടുത്താൻ തിയറ്റർ ഉടമകൾക്ക് അധികാരമുണ്ടെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.
ന്യൂഡല്‍ഹി: എല്ലാ മതപരിവർത്തനങ്ങളും നിയമവിരുദ്ധമല്ലെന്ന് സുപ്രീം കോടതി. മതപരിവർത്തനം നടത്തുന്നതിന് മുമ്പ് ജില്ലാ മജിസ്ട്രേറ്റ് മുമ്പാകെ സത്യവാങ്മൂലം സമർപ്പിക്കണമെന്ന മതസ്വാതന്ത്ര്യ നിയമത്തിലെ വ്യവസ്ഥ റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരായ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ എം.ആർ ഷാ, സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹൈക്കോടതി വിധി സ്റ്റേ ചെയ്യാൻ വിസമ്മതിച്ചത്. ഹൈക്കോടതി വിധിക്കെതിരെ മധ്യപ്രദേശ് സർക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. മതപരിവർത്തനത്തിന് ശേഷമുള്ള വിവാഹങ്ങൾ നിരോധിച്ചിട്ടില്ലെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. വിവാഹാവശ്യത്തിനുള്ള മതപരിവർത്തനങ്ങൾ ജില്ലാ മജിസ്ട്രേറ്റിൽ റിപ്പോർട്ട് ചെയ്യണമെന്ന് മാത്രമേ നിയമം അനുശാസിക്കുന്നുള്ളൂവെന്ന് മേത്ത ചൂണ്ടിക്കാട്ടി. പക്ഷെ, ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഇസ്ലാം മതം സ്വീകരിക്കുന്നതിന് മുമ്പ് ജില്ലാ മജിസ്ട്രേറ്റിൽ സത്യവാങ്മൂലം നൽകണമെന്ന നിയമത്തിലെ വ്യവസ്ഥ ലംഘിക്കുന്നവർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പാടില്ലെന്ന് ഹൈക്കോടതി വിധിച്ചിരുന്നു.
തിരുവനന്തപുരം: രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസും സി.പി.എമ്മും സംസ്ഥാനത്ത് കലാപമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന വാദവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു മതസംഘടനയുടെ വേദിയിൽ മറ്റ് ഗ്രൂപ്പുകൾക്കെതിരെ പ്രസംഗിച്ച ബ്രിട്ടാസിനെതിരെ പൊലീസ് കേസെടുക്കാത്തത് അപലപനീയമാണെന്നും മുസ്ലിം സമുദായത്തിനിടയിൽ ഭയവും വിദ്വേഷവും സൃഷ്ടിച്ച് സംസ്ഥാനത്തിന്‍റെ സമാധാന ജീവിതം തകർക്കുകയാണ് ഇത്തരം പ്രസ്താവനകളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷ-ന്യൂനപക്ഷ സമുദായങ്ങൾ തമ്മിലുള്ള ചർച്ചയിൽ അർത്ഥമില്ലെന്നും സംഘർഷമാണ് വേണ്ടതെന്നും പറഞ്ഞ ബ്രിട്ടാസിന്‍റെ വാക്കുകൾ ഭീകരവാദം കൂടുതൽ തീവ്രമാക്കാൻ മാത്രമേ ഉപകരിക്കൂ. അതേ വേദിയിൽ സംഘപരിവാറിനെ നേരിടാൻ സി.പി.എമ്മിന് കീഴിൽ എല്ലാ മുസ്ലിങ്ങളും ഒന്നിക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. മതങ്ങളെ വിഭജിക്കുന്ന ചോരയൊലിക്കുന്ന ചെന്നായ്ക്കളായി സി.പി.എം മാറിയെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. രാജ്യത്ത് മുസ്‍ലിംകൾ അപകടത്തിലാണെന്നും ഹിന്ദുക്കൾക്കും മുസ്‍ലിംകൾക്കുമിടയിൽ ഐക്യം സാധ്യമല്ലെന്നുമാണ് ഇവരുടെ ഭാഷ്യം. മുസ്‍ലിംകൾക്ക് ജീവിക്കാൻ സാധ്യമല്ലാത്ത സാഹചര്യമുള്ളത് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലാണെന്നത് ബ്രിട്ടാസ് മറക്കരുതെന്നും സുരേന്ദ്രൻ ഓർമിപ്പിച്ചു.
