Author: News Desk

ഇന്ത്യയിൽ ടാബ്‌ലെറ്റ് അവതരിപ്പിക്കാൻ വൺപ്ലസ്. പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡുകളായ ഷവോമി, റിയൽമി, നോക്കിയ, മോട്ടറോള എന്നീ ബ്രാൻഡുകളുടെ ശ്രേണിയിലേയ്ക്കാണ് വൺപ്ലസും ചേരുന്നത്. ആപ്പിളിന്‍റെ ഐപാഡുമായി കിടപിടിക്കാൻ കഴിയുന്ന തരത്തിലാണ് വൺപ്ലസ് പാഡ് ഒരുക്കുന്നത്. ടാബ്‌ലെറ്റ് വൺപ്ലസ് 11R-നൊപ്പം പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ. ക്വാൽകോം സ്നാപ്ഡ്രാഗൺ 865 പ്രൊസസർ, 6 ജിബി റാം, 128 ജിബി ഇന്‍റേണൽ സ്റ്റോറേജ് എന്നിവ വൺപ്ലസ് പാഡിന് ലഭിക്കും. 12.4 ഇഞ്ച് ഫുൾ-എച്ച്ഡി + ഒഎൽഇഡി ഡിസ്പ്ലേയാണ് ടാബ്‌ലെറ്റിനുള്ളത്. 13 എംപി പ്രൈമറി ക്യാമറ, 5 എംപി സെക്കന്‍ററി ക്യാമറ, മുൻവശത്ത് 8 എംപി സെൽഫി ക്യാമറ എന്നിവ പാക്ക് ചെയ്യുമെന്നാണ് സൂചന. 45 വാട്ട് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 19,090 എംഎഎച്ച് ബാറ്ററിയാണ് ടാബ്‌ലെറ്റിനുള്ളത്. 13 മെഗാപിക്സൽ പ്രൈമറി ക്യാമറയും 5 മെഗാപിക്സൽ സെക്കൻഡറി ക്യാമറയും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സംവിധാനമാണ് ടാബ്‌ലെറ്റ് വാഗ്ദാനം ചെയ്യുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയാണ്…

Read More

എറണാകുളം: താരസംഘടനയായ ‘അമ്മ’ക്ക് ജി.എസ്.ടി നോട്ടീസ്. സ്റ്റേജ് ഷോകളിൽ നിന്നടക്കം ലഭിച്ച വരുമാനത്തിന് ജി.എസ്.ടി നൽകാൻ അമ്മയ്ക്ക് നിർദ്ദേശം നൽകി. സംഘടന ഒരു ചാരിറ്റബിൾ സ്ഥാപനമായാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെങ്കിലും വരുമാനം ലഭിച്ചിട്ടുണ്ടെങ്കിൽ ജി.എസ്.ടി ഈടാക്കും. 2017 മുതലുള്ള ജി.എസ്.ടി അടയ്ക്കാൻ നിർദേശം ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ അധികൃതർക്ക് ഉടൻ മറുപടി നൽകുമെന്നും അമ്മ ഭാരവാഹികൾ പറഞ്ഞു.

Read More

ബത്തേരി: വയനാട്ടിലെ ബത്തേരിയിൽ ഇറങ്ങിയ പി.എം.2 കാട്ടാനയെ ദൗത്യസംഘം മയക്കുവെടി വെച്ചു. ഇന്ന് രാവിലെ തിരച്ചിൽ നടത്തിയ സംഘമാണ് കുപ്പാടി വനമേഖലയിൽ കാട്ടാനയെ കണ്ടെത്തിയത്. ദൗത്യ സംഘം ഞായറാഴ്ച മണിക്കൂറുകളോളം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മറ്റൊരു കാട്ടാന പിഎം 2 വിന് സമീപം നിലയുറപ്പിച്ചത് തിരിച്ചടിയായി. ആർആർടി സംഘത്തോടൊപ്പം രണ്ട് കുങ്കി ആനകളും സ്ഥലത്തുണ്ടായിരുന്നു. 150 പേരാണ് ദൗത്യത്തിൽ പങ്കെടുത്തത്. കാട്ടാനയെ പിടികൂടാൻ വൈകുന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിഷേധിച്ച് ബത്തേരിയിൽ വനം മന്ത്രിക്കെതിരെ യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു.

Read More

അമേരിക്കൻ ടെക് ഭീമനായ ആപ്പിൾ ഇന്ത്യയിൽ ആദ്യത്തെ മുൻനിര റീട്ടെയിൽ സ്റ്റോർ തുറക്കാൻ ഒരുങ്ങുന്നു. കമ്പനി റീട്ടെയിൽ സ്റ്റോറിലേക്ക് ജീവനക്കാരെ നിയമിക്കാൻ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. ആപ്പിളിന്‍റെ കരിയർ പേജിൽ ഇതിനകം തന്നെ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലെ വ്യത്യസ്ത ജോലികൾക്കായി നിരവധി ഓപ്പണിംഗുകൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ബിസിനസ്സ് വിദഗ്ദ്ധൻ, ജീനിയസ്, ഓപ്പറേഷൻ വിദഗ്ദ്ധൻ, സാങ്കേതിക വിദഗ്ദ്ധൻ ഉൾപ്പെടെ നിരവധി വ്യത്യസ്ത അവസരങ്ങൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ലോകമെമ്പാടുമുള്ള നിരവധി കമ്പനികൾ ജീവനക്കാരെ പിരിച്ച് വിടുന്ന സാഹചര്യത്തിലാണ് ആപ്പിളിൻ്റെ നിയമനമെന്നതും ശ്രദ്ധേയമാണ്.

Read More

ന്യൂയോര്‍ക്ക്: സോഷ്യൽ മീഡിയ കമ്പനികൾക്കെതിരെ കേസ് ഫയൽ ചെയ്ത് യുഎസിലെ സ്കൂളുകൾ. സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകൾക്ക് അടിമകളാകുന്ന കുട്ടികളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ മോശമാകുകയാണെന്നും അവർ വിഷാദം പോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടെന്നും സ്കൂളുകൾ ആരോപിച്ചു. ഗൂഗിളിന്‍റെ മാതൃ കമ്പനിയായ ആൽഫബെറ്റ്, സ്നാപ്ചാറ്റ്, ടിക് ടോക് ഉടമകളായ ബൈറ്റ് ഡാൻസ് എന്നിവർക്കെതിരെയാണ് കേസ് നൽകിയത്. സിയാറ്റിൽ സിറ്റി സ്കൂൾ ഡിസ്ട്രിക്ടിലെ നൂറിലധികം സ്കൂളുകൾ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഏകദേശം 50,000 കുട്ടികളാണ് ഈ സ്കൂളുകളിൽ പഠിക്കുന്നത്. യുഎസിൽ ഇത്തരത്തിൽ ഫയൽ ചെയ്യുന്ന ആദ്യ കേസാണിതെന്നാണ് റിപ്പോർട്ട്. ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കഴിഞ്ഞ വർഷം നിരവധി കുടുംബങ്ങൾ സോഷ്യൽ മീഡിയകൾക്കെതിരെ യുഎസിൽ രംഗത്ത് വന്നിരുന്നു. 

Read More

ന്യൂഡല്‍ഹി: അടുത്ത മാസം നടക്കാനിരിക്കുന്ന ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ സഹകരിക്കാൻ സി.പി.എമ്മും കോൺഗ്രസും തമ്മിൽ ധാരണ. സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ത്രിപുരയുടെ ചുമതലയുള്ള എഐസിസി നേതാവ് അജോയ് കുമാറും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തുകയും ഇരുപാർട്ടികളും സഹകരിച്ച് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ധാരണയാവുകയും ചെയ്തു. കോൺഗ്രസുമായുള്ള സഹകരണത്തിന് അംഗീകാരം നൽകാൻ ത്രിപുരയിൽ ഇന്നും നാളെയുമായി സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം ചേരും. സഹകരണത്തിനതീതമായി സഖ്യമായി മത്സരിക്കണമോയെന്ന് സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിക്കുമെന്ന് സി.പി.എം വൃത്തങ്ങൾ അറിയിച്ചു. കോൺഗ്രസും സി.പി.എം ഉൾപ്പെടെയുള്ള ഇടതുപാർട്ടികളും ഏത് സീറ്റിൽ മത്സരിക്കണമെന്ന് തീരുമാനിക്കാൻ സമിതി രൂപീകരിക്കും. ത്രിപുരയിലെ കോൺഗ്രസിലെയും ഇടതുപാർട്ടികളിലെയും പ്രമുഖ നേതാക്കളെ സമിതിയിൽ ഉൾപ്പെടുത്തും. ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാനാണ് സി.പി.എം ഉൾപ്പെടെയുള്ള ഇടത് പാർട്ടികളുമായി സഖ്യത്തിൽ മത്സരിക്കുന്നതെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.

Read More

പരിയാരം: കാസർകോട് പെരുമ്പള ബേനൂർ സ്വദേശിനി കെ അഞ്ജുശ്രീ പാർവ്വതിയുടെ മരണം എലിവിഷബാധയേറ്റാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചന. പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയ സർജൻ ഭക്ഷ്യവിഷബാധ മൂലമല്ല, മറ്റ് വിഷാംശങ്ങൾ ഉള്ളിൽ ചെന്നാണ് മരണം സംഭവിച്ചതെന്ന് പൊലീസിനോട് പറഞ്ഞിരുന്നു. വിഷം കരളിനെ ബാധിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. പേസ്റ്റ് രൂപത്തിലുള്ള എലിവിഷത്തിന്‍റെ ലക്ഷണമാണ് സൂചിപ്പിച്ചത്. പൊലീസ് നടത്തിയ പരിശോധനയിലെ കണ്ടെത്തലുകൾ ഇത് ശരിവയ്ക്കുന്നതാണ്. എലിവിഷത്തെപ്പറ്റി മൊബൈൽ ഫോണിൽ സെർച്ച് ചെയ്തതിന്റെ വിശദാംശങ്ങളും ഒരു കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നാലും, രാസപരിശോധനാ റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ ഇവ ഔദ്യോഗികമായി സ്ഥിരീകരിക്കുകയുള്ളൂ. പെരുമ്പള ബേനൂർ ശ്രീനിലയത്തിൽ പരേതനായ എ കുമാരൻ നായരുടെയും കെ അംബികയുടെയും മകൾ അഞ്ജുശ്രീ ശനിയാഴ്ച പുലർച്ചെ 5.15നാണ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. 31ന് ഹോട്ടലിൽ നിന്ന് ഓൺലൈനായി ഓർഡർ ചെയ്ത ഭക്ഷണം കഴിച്ച ശേഷമാണ് മരിച്ചതെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയതിനെ…

Read More

ന്യൂഡല്‍ഹി: മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാരുടെയും കാൽനട യാത്രക്കാരുടെയും ശ്രദ്ധ തിരിക്കുന്ന പരസ്യങ്ങൾ ഇനി മുതൽ ബസുകളിൽ പതിക്കില്ലെന്ന് കെ.എസ്.ആർ.ടി.സി. പരസ്യങ്ങൾ പരിശോധിച്ച് അനുമതി നൽകാൻ എം.ഡിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കും. പരസ്യങ്ങൾക്കെതിരായ പരാതി പരിശോധിക്കാൻ വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ മറ്റൊരു സമിതി രൂപീകരിക്കുമെന്നും കെ.എസ്.ആർ.ടി.സി അറിയിച്ചു. പരസ്യം പതിക്കുന്നതിനുള്ള പുതിയ പദ്ധതി കെ.എസ്.ആർ.ടി.സി ഇന്ന് സുപ്രീംകോടതിക്ക് കൈമാറും. ബസുകളിൽ പരസ്യം പതിക്കുന്നതിനുള്ള പുതിയ പദ്ധതി കൈമാറാൻ കെ.എസ്.ആർ.ടി.സിക്ക് സുപ്രീം കോടതി നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് തയ്യാറാക്കിയ പദ്ധതിയിൽ പരസ്യം പതിക്കുന്നതിന് ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ച് അംഗീകരിക്കുന്നതിന് എം.ഡിയുടെ അധ്യക്ഷതയിൽ നാലംഗ സമിതിയെ നിയോഗിക്കും. കെ.എസ്.ആർ.ടി.സി ചീഫ് ലോ ഓഫീസർ, സീനിയർ മാനേജർ എന്നിവരെ കൂടാതെ ടെക്നിക്കൽ അംഗവും സമിതിയിൽ ഉൾപ്പെടും. ഡെപ്യുട്ടി ഡയറക്ടര്‍ തസ്തികയില്‍ നിന്ന് വിരമിച്ച ഐ & പിആര്‍ഡി ഡയറക്ടറോ മാധ്യമ പ്രവര്‍ത്തകരോ ആവും സാങ്കേതിക സമിതി അംഗം. മോട്ടോർ വാഹന ചട്ടങ്ങൾ പാലിച്ച് ബസുകളുടെ വശങ്ങളിലും…

Read More

ഡെറാഢൂണ്‍: ബോർഡർ സെക്രട്ടറിയും ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളും ഇന്ന് ജോഷിമഠിലെ ഭൗമ പ്രതിഭാസം നേരിടുന്ന പ്രദേശങ്ങൾ സന്ദർശിക്കും. ജനങ്ങളെ മാറ്റിപ്പാർപ്പിച്ച് പ്രതിസന്ധി പരിഹരിക്കാൻ പ്രധാനമന്ത്രി നിർദ്ദേശം നൽകി. ഉന്നതതല യോഗത്തിന് ശേഷം പ്രധാനമന്ത്രി മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുമായി ഫോണിൽ സംസാരിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോളജി, ഐഐടി റൂർക്കി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെന്‍റ് തുടങ്ങിയ 7 സെന്ററുകൾ പ്രശ്നപരിഹാരത്തിനായി ഒരുമിച്ച് പ്രവർത്തിക്കും. ദുരിതബാധിത പ്രദേശങ്ങളിലെ ആളുകളെ ഒഴിപ്പിക്കുന്നത് തുടരുന്നതിനിടെ കുടിയൊഴിപ്പിക്കപ്പെട്ടവർക്കായി താൽക്കാലിക വീടുകൾ നിർമ്മിക്കാനും പദ്ധതിയുണ്ട്. വീടുകളിൽ വലിയ വിള്ളലുകൾ, ഭൂമിക്കടിയിൽ നിന്ന് ശക്തമായ നീരൊഴുക്ക്, തുടങ്ങിയ പ്രശ്നങ്ങളാൽ ജോഷിമഠിലെ മൂവായിരത്തിലധികം ആളുകൾ കഴിഞ്ഞ ഒരു വർഷമായി ഭീതിയിലാണ് ജീവിക്കുന്നത്. അതി ശൈത്യമായതോടെ ഭൗമ പ്രതിഭാസങ്ങളുടെ തീവ്രതയും വർദ്ധിച്ചു. നിരവധി വീടുകൾ നിലംപൊത്തുകയും റോഡുകൾ തകരുകയും ചെയ്തു. രണ്ട് വാർഡുകളിൽ ആരംഭിച്ച പ്രശ്നം പത്തിലധികം വാർഡുകളിൽ ഭീഷണിയായതോടെ ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങി.

Read More

തിരുവനന്തപുരം: ഇടുക്കിയിലെ ഭൂപ്രശ്നം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്. ഇന്ന് രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത് ചേരുന്ന യോഗത്തിൽ വനം, റവന്യൂ, നിയമ മന്ത്രിമാർ പങ്കെടുക്കും. ലാൻഡ് കസ്റ്റംസ് ചട്ടപ്രകാരം ഇടുക്കിയിൽ പട്ടയം നൽകിയ ഭൂമി നിലവിൽ പാർപ്പിട-കാർഷിക ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാൻ അനുവാദമുള്ളൂ. ജില്ലയിലെ വിവിധ സംഘടനകൾ ഏറെക്കാലമായി മറ്റ് ആവശ്യങ്ങൾക്കായി കെട്ടിടം നിർമ്മിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെടുന്നുണ്ട്. പലർക്കും ഇനിയും പട്ടയം ലഭിച്ചിട്ടില്ല. ഈ ആവശ്യങ്ങൾ ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്യും. എന്നാൽ ബഫർ സോൺ വിഷയത്തിൽ ലഭിച്ച പരാതികളിൽ പകുതി പോലും പരിഹരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. 45.64 ശതമാനം പരാതികൾ മാത്രമാണ് ഇതുവരെ തീർപ്പാക്കിയത്. 35,601 പരാതികൾ ഇനിയും തീർപ്പാക്കാനുണ്ടെന്നാണ് കണക്ക്. ചില പഞ്ചായത്തുകളുടെ നിസ്സഹകരണവും നടപടികൾ വൈകാൻ കാരണമായി. 10 പഞ്ചായത്തുകൾ ഇതുവരെ ഭൂപടത്തിൽ നിർമ്മിതികളെക്കുറിച്ചുള്ള വിവരങ്ങൾ അപ്ലോഡ് ചെയ്തിട്ടില്ല. നേരിട്ടുള്ള സ്ഥല പരിശോധന ഒരാഴ്ച കൂടി തുടരുമെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്. പരാതികൾ…

Read More