- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
പത്തനംതിട്ട: ശബരിമല മാളികപ്പുറം അന്നദാന മണ്ഡപത്തിന് സമീപം വെടിവഴിപാടിനുള്ള കതിന നിറയ്ക്കുന്നതിനിടെ ഉണ്ടായ സ്ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ചെങ്ങന്നൂർ കാരയ്ക്കാട് പള്ളിപ്പടി പാലക്കുന്നുമോടിയിൽ രജീഷ് (35) ആണ് മരിച്ചത്. അപകടത്തിൽ പൊള്ളലേറ്റ ചെങ്ങന്നൂർ സ്വദേശി എം.ആർ.ജയകുമാർ (47) ആറാം തീയതി മരിച്ചിരുന്നു. 70 ശതമാനം പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മാളികപ്പുറം അന്നദാന മണ്ഡപത്തിന് സമീപത്തെ വെടിപ്പുരയിലാണ് അപകടമുണ്ടായത്. ജയകുമാർ ചെറിയ ടിൻ ഷെഡിലിരുന്ന് വെടിമരുന്ന് നിറയ്ക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. ജയകുമാറിനൊപ്പം ഉണ്ടായിരുന്ന അമൽ (28), രജീഷ് (35) എന്നിവർക്കും പൊള്ളലേറ്റു. അമലിന്‍റെ മുഖത്തും രജീഷിന്‍റെ കാലിലുമാണ് പൊള്ളലേറ്റത്.
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ നഗരങ്ങളുടെയും വികസനത്തിനായി സർക്കാർ തയ്യാറാക്കിയ അമൃത് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് കേന്ദ്ര സർക്കാർ അനുമതി. 2,500 കോടി രൂപയുടെ പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്. ജലാശയങ്ങളുടെ നവീകരണം, പാർക്കുകളുടെ നിർമ്മാണം, സ്വാശ്രയ സംഘങ്ങളുടെ ഉൽപാദന പദ്ധതികൾ എന്നിവയുമായി ബന്ധപ്പെട്ട് 93 നഗരങ്ങളിലായി മുന്നൂറോളം പദ്ധതികൾ നടപ്പാക്കും. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ കോർപ്പറേഷനുകളിലും ആലപ്പുഴ, ഗുരുവായൂർ, പാലക്കാട് നഗരങ്ങളിലും മാത്രമാണ് പദ്ധതി നടപ്പാക്കിയത്. എന്നാൽ രണ്ടാം ഘട്ടത്തിൽ എല്ലാ ജില്ലകളിലെയും നഗരങ്ങളിൽ പദ്ധതി നടപ്പിലാക്കും.
ഹോളിവുഡ്: അന്താരാഷ്ട്ര തലത്തിൽ വീണ്ടും നേട്ടവുമായി ആർആർആർ. ക്രിട്ടിക്സ് ചോയ്സ് അവാർഡിൽ ആർആർആർ രണ്ട് അവാർഡുകൾ നേടി. ചിത്രം മികച്ച വിദേശ ഭാഷാ ചിത്രത്തിനും മികച്ച ഗാനത്തിനുമുള്ള പുരസ്കാരമാണ് നേടിയത്. ക്രിട്ടിക്സ് ചോയ്സ് അവാർഡിന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ നിന്ന്, അവാർഡിന്‍റെ 28-മത് പതിപ്പിൽ രണ്ട് അവാർഡുകൾ നേടിയ ആർആർആർ ടീമിനെ അഭിനന്ദിച്ച് ട്വീറ്റും വന്നിട്ടുണ്ട്. മികച്ച ഗാനത്തിനുള്ള പുരസ്കാരം നാട്ടു, നാട്ടു ഗാനത്തിനാണ് ലഭിച്ചത്. ഈ വിജയം തന്‍റെ അമ്മയ്ക്കും ഭാര്യയ്ക്കും സമർപ്പിക്കുന്നുവെന്ന് പുരസ്കാരം സ്വീകരിച്ച എസ് എസ് രാജമൗലി പറഞ്ഞു. സ്കൂൾ വിദ്യാഭ്യാസത്തേക്കാൾ കൂടുതൽ കഥാപുസ്തകങ്ങൾ വായിക്കാൻ പ്രേരിപ്പിച്ചുകൊണ്ട് ഭാവന വികസിപ്പിച്ചെടുത്തത് തന്റെ അമ്മയാണ്. തന്‍റെ സിനിമകളുടെ കോസ്റ്റ്യൂം ഡിസൈനർ മാത്രമല്ല, തന്‍റെ ജീവിതത്തിന്‍റെ ഡിസൈനർ കൂടിയാണ് ഭാര്യ രമയെന്നും പുരസ്കാരം സ്വീകരിച്ചുകൊണ്ട് രാജമൗലി പറഞ്ഞു.
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യക്ഷാമവും രൂക്ഷമാകുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ ഗോതമ്പിന്‍റെ ക്ഷാമവും ജനങ്ങളെ ബാധിക്കുന്നുണ്ട്. പാക് അധീന കശ്മീർ ഭക്ഷ്യ ക്ഷാമത്തിന്റെ വക്കിലാണെന്നാണ് റിപ്പോർട്ടുകൾ. ഇരുചക്ര വാഹനങ്ങളിൽ ഗോതമ്പുമായി വന്ന ട്രക്കിനെ പിന്തുടരുന്ന ആളുകളുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ‘ഇതൊരു മോട്ടോർ സൈക്കിൾ റാലിയല്ല. ഗോതമ്പ് കൊണ്ടുപോകുന്ന ട്രക്കിനെ ആളുകൾ പിന്തുടരുന്ന കാഴ്ചയാണ്’. നാഷണൽ ഇക്വാലിറ്റി പാർട്ടി ചെയർമാൻ പ്രൊഫസർ സജ്ജാദ് രാജ ട്വീറ്റ് ചെയ്തു. ആളുകൾ കറൻസി നോട്ടുകൾ പിടിച്ച് ഗോതമ്പ് ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം. രാജ്യത്ത് ഒരു പാക്കറ്റ് ഗോതമ്പ് 3,000 പാകിസ്ഥാൻ രൂപയ്ക്കാണ് വിൽക്കുന്നതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തിരുന്നു. ഇസ്ലാമാബാദിലെയും പാക് അധീന കശ്മീരിലെയും സർക്കാരുകളെയാണ് ആളുകൾ കുറ്റപ്പെടുത്തുന്നത്. സബ്സിഡി നിരക്കിൽ ജനങ്ങൾക്ക് ഗോതമ്പ് വിതരണം ചെയ്യുന്നത് സർക്കാർ നിർത്തി വെച്ചിരുന്നു. ഇതുകൂടാതെ അവശ്യ വസ്തുക്കളുടെ വിലക്കയറ്റവും പാകിസ്ഥാനിൽ രൂക്ഷമാണ്.
കഠ്മണ്ഡു: നേപ്പാളിലെ പോഖരയിൽ വിമാനം തകർന്നുണ്ടായ അപകടത്തിൽ ആരെയും ജീവനോടെ രക്ഷിക്കാനായില്ലെന്ന് നേപ്പാൾ സൈന്യം. അപകടസ്ഥലത്ത് നിന്ന് ആരെയും ജീവനോടെ കണ്ടെത്തിയിട്ടില്ലെന്ന് സൈനിക വക്താവ് കൃഷ്ണ പ്രസാദ് ഭണ്ഡാരി മാധ്യമങ്ങളോട് പറഞ്ഞു. നേപ്പാളിന്‍റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് വിനോദ സഞ്ചാര കേന്ദ്രമായ പോഖരയിലേക്ക് 68 യാത്രക്കാരും നാല് ക്രൂ അംഗങ്ങളുമായി പോയ യതി എയർലൈൻസിന്‍റെ എടിആർ 72-500 വിമാനം ഞായറാഴ്ച രാവിലെ വിമാനത്താവളത്തിൽ നിന്ന് രണ്ടര കിലോമീറ്റർ അകലെ സെതി നദിയുടെ തീരത്താണ് തകർന്ന് വീണത്. അഞ്ച് ഇന്ത്യക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതുവരെ 69 മൃതദേഹങ്ങൾ കണ്ടെടുത്തെങ്കിലും ആരെയും തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ വൈകിട്ട് നിർത്തിവെച്ച തിരച്ചിൽ രാവിലെ പുനരാരംഭിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ഗണ്ഡകി ആശുപത്രിയിലേക്ക് മാറ്റി. അഭിഷേക് ഖുഷ്വാഹ (25), വിശാൽ ശർമ (22), അനിൽ കുമാർ രാജ്ബർ (27), സോനു ജയ്സ്വാൾ (35), സഞ്ജയ് ജയ്സ്വാൾ (30) എന്നിവരാണ് അപകടത്തിൽ മരിച്ച ഇന്ത്യക്കാർ. പാരാഗ്ലൈഡിംഗിനായാണ് ഇവർ പൊഖരയിലേക്ക് പോയത്. യാത്രക്കാരിൽ മറ്റ്…
ന്യൂഡല്‍ഹി: തരൂർ വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ പരസ്യ പ്രസ്താവനകൾ വിലക്കി എ.ഐ.സി.സി. തരൂരോ മറ്റ് നേതാക്കളോ പരസ്പരം വിമർശനം ഉന്നയിക്കരുതെന്നാണ് എഐസിസി നേതൃത്വത്തിന്‍റെ നിർദേശം. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ താരിഖ് അൻവറിന് എ.ഐ.സി.സി നിർദ്ദേശവും നൽകി. കെ.പി.സി.സി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും പരസ്പരം ചർച്ച നടത്തി മുന്നോട്ട് പോകണമെന്നും എ.ഐ.സി.സി നിർദ്ദേശിച്ചു. മുഖ്യമന്ത്രിയാകാൻ ആഗ്രഹം പ്രകടിപ്പിച്ച തരൂരിന് ചെന്നിത്തല മറുപടിയുമായി എത്തിയതോടെയാണ് കോൺഗ്രസിൽ പുതിയ വിവാദത്തിന് തുടക്കമായത്. തരൂരിന്റെ മുഖ്യമന്ത്രി മോഹത്തോട് പ്രതികരിച്ച ചെന്നിത്തല നാല് വർഷത്തിന് ശേഷം എന്ത് സംഭവിക്കുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും തയ്പ്പിച്ച കോട്ട് മാറ്റിവെച്ചേക്കാനുമാണ് പറഞ്ഞത്. എന്നാൽ മുഖ്യമന്ത്രിയുടെ കോട്ട് തയ്യാറാക്കി വച്ചിട്ടില്ലെന്ന് തരൂർ തിരിച്ചടിച്ചു. ആരെന്ത് പറഞ്ഞാലും കുഴപ്പമില്ല. കൂടുതൽ ക്ഷണക്കത്തുകൾ കേരളത്തിൽ നിന്ന് എത്തുന്നുണ്ട്. നാട്ടുകാർക്ക് തന്നെ കാണാൻ ആഗ്രഹമുണ്ടെന്നും താൻ പരിപാടികളിൽ പങ്കെടുക്കുമെന്നും തരൂർ പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു. തുടർച്ചയായി നാലാം തവണയാണ് സ്വർണ വില കൂടുന്നത്. പവന് 160 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ നാലാം തവണയാണ് സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവുണ്ടായത്. ശനിയാഴ്ച പവന് 1,320 രൂപ ഉയർന്നിരുന്നു. 41,60,760 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ വിപണി വില. 22 കാരറ്റ് സ്വർണത്തിന്‍റെ വില ഗ്രാമിന് 20 രൂപ വർധിച്ചു. ശനിയാഴ്ച 40 രൂപ കൂടിയിരുന്നു. 5220 രൂപയാണ് ഇന്നത്തെ വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും വർധിച്ചു. പവന് 15 രൂപയാണ് കൂടിയത്. ശനിയാഴ്ചയും 15 രൂപ കൂടിയിരുന്നു. 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില ഗ്രാമിന് 4,315 രൂപയാണ്. സംസ്ഥാനത്ത് വെള്ളി വിലയും ഉയർന്നു. ഒരു ഗ്രാം വെള്ളിയുടെ വില ഒരു രൂപ കൂടി. ഇതോടെ വിപണി വില 76 രൂപയായി ഉയർന്നു. അതേസമയം, ഹാൾമാർക്ക് ചെയ്ത…
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നൻപകൽ നേരത്ത് മയക്കം’ 19ന് റിലീസ് ചെയ്യും. ഇപ്പോൾ കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിൽ ചിത്രത്തിന്‍റെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച നൻപകൽ നേരത്ത് മയക്കം പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിനുള്ള പുരസ്കാരം കരസ്ഥമാക്കിയിരുന്നു. മൂന്ന് ഷോകളും വലിയ ജനക്കൂട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്. ചിത്രത്തിന് വ്യത്യസ്തമായ അവതരണവും കഥാപാത്ര സൃഷ്ടിയും ഉണ്ടെന്നാണ് പറയപ്പെടുന്നത്. മമ്മൂട്ടി കമ്പനി ആദ്യമായി നിർമ്മിച്ച ചിത്രത്തിൽ തമിഴ് നടി രമ്യ പാണ്ഡ്യൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അശോകനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളം, തമിഴ് താരങ്ങളാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥയ്ക്ക് എസ്.ഹരീഷാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. മുൻ ചിത്രങ്ങളിലെന്നപോലെ ഫാന്‍റസി ചേർത്തിണക്കിയാണ് എൽജെപി ചിത്രം ഒരുക്കിയിരിക്കുന്നത്.
ന്യൂഡല്‍ഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഏകീകൃത പേയ്മെന്‍റ് ഇന്‍റർഫേസ് അവലോകനം ചെയ്യുകയാണെന്നും യുപിഐ വഴി നടത്തുന്ന പേയ്മെന്‍റുകൾക്ക് ചാർജ് ഈടാക്കാൻ പദ്ധതിയിടുന്നതായും അടുത്തിടെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ധനമന്ത്രാലയം ഇത് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ നൽകിയിരിക്കുകയാണ്. യുപിഐ പേയ്മെന്‍റ് സേവനങ്ങൾക്ക് നിരക്ക് ഈടാക്കുന്നത് സർക്കാർ പരിഗണിക്കുന്നില്ലെന്ന് ധനമന്ത്രാലയം അറിയിച്ചു. “പൊതുജനങ്ങൾക്ക് വളരെ സൗകര്യപ്രദമായ ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് യുപിഐ. ഇത് സമ്പദ് വ്യവസ്ഥയ്ക്ക് വലിയ സംഭാവന നൽകുന്നു. യുപിഐ പേയ്മെന്‍റ് സേവനത്തിനായി ചാർജുകളൊന്നും പരിഗണിക്കുന്നില്ല. സേവനത്തിനുള്ള ചെലവ് വീണ്ടെടുക്കുന്നതിന് മറ്റ് ഓപ്ഷനുകൾ പരിഗണിക്കും” ധനമന്ത്രാലയം ട്വീറ്റ് ചെയ്തു. 2022 ഓഗസ്റ്റിൽ റിസർവ് ബാങ്ക് പുറത്തിറക്കിയ പത്രക്കുറിപ്പ് അനുസരിച്ച്, യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കാൻ റിസർവ് ബാങ്ക് പദ്ധതിയിട്ടിരുന്നു. ഇന്ത്യയിലെ പേയ്മെന്‍റ് സംവിധാനത്തിൽ വിപ്ലവം സൃഷ്ടിക്കാൻ യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റർഫേസിന് കഴിഞ്ഞു. നിരവധി ഉപയോക്താക്കളാണ് യുപിഐ വഴി പേയ്മെന്‍റുകൾ നടത്തുന്നത്. ഇതുവരെ യുപിഐ വഴിയുള്ള ഇടപാടുകൾ സൗജന്യമായിരുന്നു. എന്നിരുന്നാലും, യുപിഐ…
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തിന് വെല്ലുവിളി ഉയർത്തി അധിനിവേശ സസ്യങ്ങൾ. വിലയത്തി കികർ, സുബാബുൾ, യൂക്കാലിപ്റ്റസ് തുടങ്ങിയ അധിനിവേശ വൃക്ഷങ്ങൾ നഗരത്തിന്‍റെ ഹരിത ശ്വാസകോശം എന്നറിയപ്പെടുന്ന ദില്ലി റിഡ്ജിന് ഭീഷണി ഉയർത്തുകയാണ്. അപകട സാധ്യത കണക്കിലെടുത്ത് മരങ്ങൾ ഒഴിവാക്കണമെന്ന് സംസ്ഥാന പരിസ്ഥിതി ആഘാത പഠന അതോറിറ്റി വനംവകുപ്പിന് നിർദേശം നൽകി. ഡൽഹി അർബൻ ആർട്ട് കമ്മീഷനാണ് ഇതിന്‍റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ആദ്യമായി ചോദ്യങ്ങൾ ഉന്നയിച്ചത്. ഇവ പാരിസ്ഥിതിക ദോഷം വരുത്തുമെന്നാണ് കരുതപ്പെടുന്നത്. വിലയത്തി കികർ പോലുള്ള വൃക്ഷങ്ങൾ നീക്കം ചെയ്യുന്നതിനുള്ള പൈലറ്റ് പ്രോജക്ട് നടപ്പാക്കുന്ന പ്രക്രിയ പുരോഗമിക്കുകയാണ്. സുബാബുൾ, ലാന്റാന തുടങ്ങിയ മറ്റ് അധിനിവേശ സസ്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനെക്കുറിച്ചും പഠനങ്ങൾ നടക്കുന്നുണ്ട്. സെൻട്രൽ റിഡ്ജിൽ നിന്ന് വിലയത്തി കികറിനെ വിജയകരമായി ഒഴിവാക്കാൻ കഴിഞ്ഞാൽ സുബാബുൾ, ലാന്റാന പോലുള്ളവ ഒഴിവാക്കാൻ സമാനമായ രീതി ഉപയോഗിക്കും. ഈ ചെടികൾ ഡൽഹിയെ പച്ചപ്പ് കൊണ്ട് മൂടാൻ സഹായിച്ചതിനാൽ, അവ വേഗത്തിൽ ഒഴിവാക്കാനും കഴിയില്ല.
