- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
കൊച്ചി: ശബരിമലയിൽ തീർത്ഥാടകരെ വാച്ചർ തള്ളിയ സംഭവത്തിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. തീർത്ഥാടകരെ തള്ളിവിടാൻ ആരാണ് അനുമതി നൽകിയതെന്ന് കോടതി ചോദിച്ചു. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ നിരവധി മാർഗങ്ങളുണ്ട്. പോലീസുകാർ ഉൾപ്പെടെ നിരവധി പേർ അവിടെ ഭക്തരെ നിയന്ത്രിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു. എന്നാൽ ഇത് മനഃപൂർവമായ സംഭവമല്ലെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. ഈ നടപടിയെ എങ്ങനെ ന്യായീകരിക്കാനാകുമെന്ന് കോടതി സർക്കാരിനോട് ചോദിച്ചു. ദർശനത്തിനായി ഭക്തർ മണിക്കൂറുകളോളം ക്യൂ നിന്നു. ഇങ്ങനെയാണോ അവരോട് പെരുമാറേണ്ടതെന്ന് ചോദിച്ച കോടതി സംഭവത്തിന്‍റെ വീഡിയോ പരിശോധിച്ചു വരികയാണ്. കേസിൽ ദേവസ്വം വാച്ചറെ കക്ഷി ചേർക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പി ജി അജിത് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അരുൺകുമാർ എന്ന ദേവസ്വം വാച്ചറാണ് തീർത്ഥാടകരെ തള്ളിയത്. തിരുവിതാംകൂർ ദേവസ്വം തിരുവനന്തപുരം ഗ്രൂപ്പിലെ ജീവനക്കാരനും ദേവസ്വം ജീവനക്കാരുടെ സംഘടനയായ എംപ്ലോയീസ് കോൺഫെഡറേഷൻ സി.ഐ.ടി.യുവിന്‍റെ സംസ്ഥാന നേതാവുമാണ് ഇയാൾ. സ്പെഷ്യൽ ഡ്യൂട്ടിക്കായാണ് അരുൺകുമാർ ശബരിമലയിൽ…
മധുര: മധുരയിലെ പാലമേടിൽ ജെല്ലിക്കെട്ടിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. മധുര സ്വദേശി അരവിന്ദ് രാജ് (26) ആണ് മരിച്ചത്. ഒമ്പത് കാളകളെ പിടിച്ച് മത്സരത്തിൽ മൂന്നാം സ്ഥാനത്ത് നിൽക്കുമ്പോഴാണ് അപകടമുണ്ടായത്. മധുരയിലെ രാജാജി സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അരവിന്ദ് മരിച്ചത്. പരിക്കേറ്റ 13 പേർ ആശുപത്രിയിൽ ചികിത്സയിലാണ്.
കൊല്‍ക്കത്ത: ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന കേസിന് ഒടുവിൽ തീർപ്പ്. 1951 ൽ ബെര്‍ഹംപുര്‍ ബാങ്ക് കേസുമായി ബന്ധപ്പെട്ട് കൊൽക്കത്ത ഹൈക്കോടതിയിൽ ഫയൽ ചെയ്യപ്പെട്ട കേസാണ് 72 വർഷത്തെ ഇടവേളയ്ക്ക് ശേഷം തീർപ്പാക്കിയത്. ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് വിധി. ജഡ്ജി ജനിക്കുന്നതിന് 10 വർഷം മുമ്പുള്ള കേസിനാണു വിധി പ്രസ്താവിച്ചതെന്ന പ്രത്യേകതയും ഈ കേസിനുണ്ട്. 1951 ജനുവരി 1 ന് ബെർഹംപൂർ ബാങ്കിന്‍റെ ലിക്വിഡേഷൻ നടപടികളുമായി ബന്ധപ്പെട്ട് ഒരു കേസ് ഫയൽ ചെയ്തു. നിക്ഷേപിച്ച പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് നിക്ഷേപകർ ബാങ്കിനെതിരെ വിവിധ കേസുകളും ഫയൽ ചെയ്തിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കേസ് പരിഗണിച്ചെങ്കിലും കക്ഷികൾ ഹാജരായിരുന്നില്ല. തുടർന്നാണ് കേസ് ഒത്തുതീർപ്പാക്കിയത്. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന അഞ്ച് കേസുകളിൽ രണ്ടെണ്ണം കൂടി കൊൽക്കത്ത ഹൈക്കോടതിയിൽ തീർപ്പാകാനുണ്ട്. 1952-ൽ ഫയൽ ചെയ്ത കേസുകളാണിത്. ബാക്കി മൂന്ന് കേസുകൾ മറ്റ് സംസ്ഥാനങ്ങളിലെ കോടതികളിൽ കെട്ടിക്കിടക്കുകയാണ്. രണ്ട് സിവിൽ കേസുകൾ…
കാസര്‍കോട്: 400 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് കേസില്‍ കാസർകോട് ജിബിജി നിധി ഉടമ വിനോദ് കുമാർ, പെരിയ ഡയറക്ടർ ബോർഡ് അംഗം ഗംഗാധരൻ എന്നിവർ അറസ്റ്റിൽ. ബേഡകം പൊലീസാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. വിനോദിനെതിരെ 18 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കമ്പനിയിലെ മറ്റ് മൂന്ന് ജീവനക്കാരും പോലീസ് കസ്റ്റഡിയിലാണ്. ഒരു ലക്ഷം രൂപ നിക്ഷേപിക്കുന്നവർക്ക് ജിബിജി ഫണ്ട് 10 മാസത്തേക്ക് 80,000 രൂപ പലിശ വാഗ്ദാനം ചെയ്തിരുന്നു. 2020 നവംബറിൽ ആരംഭിച്ച സ്ഥാപനം ആദ്യ ദിവസങ്ങളിൽ വാഗ്ദാനം ചെയ്ത പലിശ അടച്ചതിനാൽ കൂടുതൽ ആളുകളെ ആകർഷിച്ചു. മാസങ്ങളായി നിക്ഷേപിച്ച പലിശയോ തുകയോ തിരികെ കിട്ടാതായതോടെയാണ് പലരും പരാതിയുമായി രംഗത്തെത്തിയത്. കുറഞ്ഞത് 5,700 പേരെങ്കിലും തട്ടിപ്പിനിരയായെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
കോട്ടയം: പാലാ നഗരസഭയിൽ പുതിയ അധ്യക്ഷനെ നിശ്ചയിക്കുന്നതിനെച്ചൊല്ലി ഇടതുമുന്നണിയിൽ ഭിന്നത. കൗൺസിലറായ ബിനു പുളിക്കക്കണ്ടത്തെ ചെയർമാനാക്കാനായിരുന്നു സി.പി.എമ്മിൽ ധാരണയായത്. എന്നാൽ ബിനുവിനെ അംഗീകരിക്കാനാകില്ലെന്ന് കേരള കോൺഗ്രസ് (എം) നിലപാടെടുത്തതോടെ ആശയക്കുഴപ്പം രൂക്ഷമായി. ബിനുവിനെ അല്ലാതെ മറ്റേതെങ്കിലും സി.പി.എം കൗൺസിലറെ ചെയർമാനാക്കിയാലും സ്വീകരിക്കുമെന്നും ജോസ് കെ.മാണി സി.പി.എം നേതാക്കളെ അറിയിച്ചു. കേരള കോൺഗ്രസ് കൗൺസിലർ ബൈജുവിനെ ബിനു നേരത്തെ മർദ്ദിച്ചതാണ് ഈ നിലപാടിനു കാരണം. നിയമസഭാ തിരഞ്ഞെടുപ്പിൽ ജോസ് കെ മാണിയെ തോൽപ്പിക്കാൻ ബിനു ശ്രമിച്ചെന്ന പരാതിയും മാണി ഗ്രൂപ്പിനുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ സി.പി.എം ജില്ലാ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ പാർലമെന്‍ററി പാർട്ടി യോഗം ചേരുമെന്നാണ് വിവരം.
ന്യൂഡല്‍ഹി: മധ്യവർഗം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് തനിക്ക് വ്യക്തമായ ധാരണയുണ്ടെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് ധനമന്ത്രിയുടെ പ്രസ്താവന. ആർഎസ്എസ് പ്രസിദ്ധീകരണമായ പാഞ്ചജന്യയ്ക്ക് നൽകിയ അഭിമുഖത്തിൽ മോദി സർക്കാർ ഇതുവരെ ഒരു ബജറ്റിലും മധ്യവർഗത്തിന്‍റെ മേൽ പുതിയ നികുതി ഭാരം ചുമത്തിയിട്ടില്ലെന്ന് മന്ത്രി അവകാശപ്പെട്ടു. മധ്യവർഗം അനുഭവിക്കുന്ന സമ്മർദ്ദത്തെക്കുറിച്ച് തനിക്ക് വ്യക്തമായി അറിയാം. അഞ്ച് ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് മോദി സർക്കാർ ആദായനികുതി ഏർപ്പെടുത്തിയിട്ടില്ല. പുതിയ നികുതികളൊന്നും ഇവരുടെ മേൽ വരില്ലെന്ന് കേന്ദ്രസർക്കാർ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇടത്തരക്കാർക്ക് മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് രാജ്യത്തെ 27 നഗരങ്ങളിൽ മെട്രോ റെയിൽ സർവീസുകൾ ആരംഭിച്ചത്. 100 സ്മാർട്ട് സിറ്റികളുടെ വികസനത്തിന് ആവശ്യമായ ഫണ്ടും അനുവദിച്ചിട്ടുണ്ട്. ആളുകൾക്ക് ജോലി ചെയ്യാനും സംരംഭങ്ങൾ ആരംഭിക്കാനും നഗരങ്ങളിലേക്ക് കുടിയേറാനും സൗകര്യമൊരുക്കുന്നതിനാണിത്. സാധാരണക്കാരന്‍റെ പോക്കറ്റിലേക്ക് നേരിട്ട് പണം എത്തിക്കാനല്ല ഇത് ഉദ്ദേശിക്കുന്നത്. സ്മാർട്ട് സിറ്റികൾ, മെട്രോ പദ്ധതികൾ തുടങ്ങിയ കാര്യങ്ങൾ…
അബുദാബി: അബുദാബിയിലെ ഗോൾഡൻ വിസയുടെ സാധുത അഞ്ച് വർഷത്തിൽ നിന്ന് 10 വർഷമായി ഉയർത്തി. ഡോക്ടർമാർ, വിദഗ്ധർ, ശാസ്ത്രജ്ഞർ, തുടങ്ങിയ ശാസ്ത്ര വിജ്ഞാന മേഖലകളിലെ പ്രൊഫഷണലുകൾക്ക് വൈവിധ്യമാർന്ന റെസിഡൻസി ഓപ്ഷനുകൾ പ്രധാനം ചെയ്യുന്ന ഗോൾഡൻ വിസ ഇപ്പോൾ പത്ത് വർഷത്തേക്ക് സാധുതയുള്ളതാണെന്ന് അബുദാബി റസിഡന്‍റ്സ് ഓഫീസിലെ ഓപ്പറേഷൻസ് ഡയറക്ടർ മാർക്ക് ഡോർസി അറിയിച്ചു . അബുദാബി റസിഡന്‍റ്സ് ഓഫീസ് പോലുള്ള പ്രസക്തമായ ഓഫീസുകളിൽ നിന്നുള്ള ശുപാർശകളുടെ അടിസ്ഥാനത്തിൽ, ഗോൾഡൻ വിസയുള്ളവർക്ക് പ്രായഭേദമന്യേ പങ്കാളികൾ, കുട്ടികൾ, മാതാപിതാക്കൾ എന്നിവരെ സ്പോൺസർ ചെയ്യാൻ കഴിയുന്ന തരത്തിൽ പുതിയ പ്രധാന വിഭാഗങ്ങളും ഉപവിഭാഗങ്ങളും ചേർക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദീർഘകാല റെസിഡൻസി പെർമിറ്റുകൾ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് യുഎഇ സർക്കാർ ഗോൾഡൻ റെസിഡൻസി പ്രോഗ്രാം ആരംഭിച്ചതെന്ന് അബുദാബി റസിഡന്‍റ്സ് ഓഫീസ് വ്യക്തമാക്കി .
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഫീഡർ സർവീസുകൾക്ക് ആരംഭം. തിരുവനന്തപുരം നഗരത്തിൽ നടപ്പാക്കിയ വിജയകരമായ സിറ്റി സർക്കുലർ സർവീസിനു അനുബന്ധമായാണ് സംസ്ഥാനത്തെ ആദ്യത്തെ കെ.എസ്.ആർ.ടി.സി ഫീഡർ സർവീസ് പേരൂർക്കടയിൽ ആരംഭിച്ചത്. കെ.എസ്.ആർ.ടി.സി ബസുകൾ വീട്ടുപടിക്കൽ എത്തിക്കുകയാണ് ലക്ഷ്യമെന്നും ഇതിനായി നൂതന ഫീഡർ സർവീസുകൾ ആരംഭിച്ചതായും ഗതാഗത മന്ത്രി ആന്‍റണി രാജു വ്യക്തമാക്കി. നഗരത്തിലെ ഇടുങ്ങിയ പ്രദേശങ്ങളിലും റെസിഡൻഷ്യൽ ഏരിയകളിലും താമസിക്കുന്നവർക്ക് കൃത്യമായ ഇടവേളകളിൽ കുറഞ്ഞ ചെലവിൽ ഫസ്റ്റ് മൈൽ, ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി ഉറപ്പാക്കാൻ കഴിയാത്തതിനാൽ, സ്റ്റേജ് കാരേജ് സർവീസ് നടത്തുന്ന ബസുകളിലെ യാത്രക്കാരുടെ എണ്ണം കുറയുകയും ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള സ്വകാര്യ വാഹനങ്ങൾ ക്രമാതീതമായി വർദ്ധിക്കുകയും ചെയ്യുന്നു. കോവിഡിനു ശേഷം സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് ഗതാഗതക്കുരുക്കും അപകടങ്ങളും വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതിനു പരിഹാരമായാണ് കുറഞ്ഞ ചെലവിൽ ഫസ്റ്റ് മൈൽ, ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി ഉറപ്പാക്കുന്ന ഫീഡർ സേവനങ്ങൾ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഹൈദരാബാദ്: ലോക വേദിയിൽ അവാർഡുകളുടെ തിളക്കത്തിലാണ് ആർആർആർ. എസ് എസ് രാജമൗലിയുടെ ചിത്രം ഗോൾഡൻ ഗ്ലോബിൽ മികച്ച ഗാനത്തിനുള്ള അവാർഡ് നേടിയ ശേഷം ക്രിട്ടിക്സ് ചോയ്സ് അവാർഡുകളിൽ മികച്ച വിദേശ ഭാഷ സിനിമയ്ക്കും മികച്ച ഗാനത്തിനുമുള്ള പുരസ്‌കാരങ്ങളും സ്വന്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്. തെലങ്കാന ബിജെപി പ്രസിഡന്‍റും കരിംനഗറിൽ നിന്നുള്ള എംപിയുമായ ബന്ദി സഞ്ജയ് കുമാറിന്‍റെ വാക്കുകളാണ് ശ്രദ്ധേയമായ അഭിനന്ദനങ്ങളിലൊന്ന്. ജനുവരി 11 ന് പോസ്റ്റ് ചെയ്ത ട്വീറ്റിൽ അദ്ദേഹം ഗോൾഡൻ ഗ്ലോബ് വിജയം ആഘോഷിക്കുന്ന ആർആർആർ ടീമിന്‍റെ വീഡിയോ പങ്കിടുകയും കീരവാണിയെയും ആർആർആർ ടീമിനെയും അഭിനന്ദിക്കുകയും ചെയ്തു. ഈ ചരിത്രപരമായ നേട്ടം ലോക വേദിയിൽ രാജ്യത്തിന്‍റെ അഭിമാനമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, ബന്ദി സഞ്ജയ് കുമാറിന്‍റെ അഭിനന്ദനം സോഷ്യൽ മീഡിയ വളരെയധികം രസകരമായി ഏറ്റെടുത്തു. അദ്ദേഹത്തിന്‍റെ മുൻ പ്രസ്താവന സോഷ്യൽ മീഡിയയിൽ ഉയർന്നുവന്നതിനാലാണിത്. കൊമരം ഭീം എന്ന ജൂനിയർ എൻടിആറിന്‍റെ കഥാപാത്രം…
മുംബൈ: സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന് പ്രായവും, ബാധ്യതയും പ്രതിസന്ധിയാവുന്നില്ലെന്ന് തെളിയിക്കുകയാണ് മുംബൈയിലെ ഒരു കൂട്ടം മലയാളികൾ. കൊവിഡ് കാലത്ത്, ചെണ്ടമേളം പഠിക്കണമെന്ന സ്വപ്നം നേടിയെടുത്ത നാൽവർ സംഘം മുംബൈയിൽ അരങ്ങേറ്റം കുറിച്ചു. മഹാമാരി രൂക്ഷമായ സമയത്ത് വീഡിയോ കോൺഫറൻസ് വഴിയാണ് പഠനം പൂർത്തിയാക്കിയത്. ഹൃദയം നിറഞ്ഞ സന്തോഷത്തോടെ അവർ സ്വപ്നം നേടി എടുത്തതിനെക്കുറിച്ച് വാചാലരാവുന്നു. ഓരൂർ ഹരികൃഷ്ണന്റെ കീഴിലായിരുന്നു പഠനം. പഠനം ഇനിയും തുടരുമെന്ന ഉറപ്പോടെയായിരുന്നു സംഘത്തിന്റെ അരങ്ങേറ്റം.
