- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
മലപ്പുറം: പെരിന്തൽമണ്ണ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ വിവാദ വിഷയമായ വോട്ട് പെട്ടി കാണാനില്ലെന്ന വാർത്ത പുറത്ത് വന്നിരുന്നു. തർക്കത്തെ തുടർന്ന് എണ്ണാതെ കിടന്ന 348 സ്പെഷ്യൽ പോസ്റ്റൽ വോട്ടുകളുടെ പെട്ടികളിലൊന്നാണ് കാണാതായത്. പെരിന്തൽമണ്ണ ട്രഷറിയിലാണ് പെട്ടി സൂക്ഷിച്ചിരുന്നത്. ഇതിപ്പോൾ മലപ്പുറം ജില്ലാ സഹകരണ ജോയിന്റ് റജിസ്ട്രാറുടെ ഓഫീസിൽ നിന്ന് കണ്ടെത്തി. സംഭവത്തിൽ യുഡിഎഫ് എംഎൽഎ നജീബ് കാന്തപുരം അട്ടിമറി ആരോപണം ഉന്നയിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വെറും 38 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് പെരിന്തൽമണ്ണ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി നജീബ് കാന്തപുരം വിജയിച്ചത്. പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി 348 സ്പെഷ്യൽ പോസ്റ്റൽ വോട്ടുകൾ എണ്ണിയിട്ടില്ല. ഉദ്യോഗസ്ഥൻ ബാലറ്റ് കവറിൽ ഒപ്പിടാത്തതിനാലാണ് വോട്ടുകൾ എണ്ണാതിരുന്നത്. ഈ വോട്ടുകൾ അസാധുവാക്കിയതിനെതിരെ എതിർ സ്ഥാനാർത്ഥി കെ.പി.എം മുസ്തഫ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പെരിന്തൽമണ്ണ സബ് ട്രഷറിയിൽ സൂക്ഷിച്ചിരിക്കുന്ന സ്പെഷ്യൽ പോസ്റ്റൽ വോട്ടുകൾ ഹൈക്കോടതിയുടെ കസ്റ്റഡിയിലേക്ക് മാറ്റണമെന്ന മുസ്തഫയുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു.
കീവ്: റഷ്യയും ബെലാറൂസും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസം ആരംഭിക്കുന്നതിൽ യുക്രെയ്ന് ആശങ്ക. ബെലാറൂസിനൊപ്പം റഷ്യ ആക്രമണം ശക്തമാക്കുമെന്ന് യുക്രെയ്ൻ ഭപ്പെടുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ യുക്രെയ്നിൽ റഷ്യ നടത്തിയ അധിനിവേശത്തിൽ ബെലാറൂസിനും പങ്കുണ്ടായിരുന്നു. റഷ്യയും ബെലാറൂസും ഇന്ന് മുതൽ ഫെബ്രുവരി 1 വരെയാണ് വ്യോമസേനാഭ്യാസം നടത്തുന്നത്. ബെലാറൂസിലെ എല്ലാ സൈനിക വ്യോമതാവളങ്ങളും ഇതിനായി ഉപയോഗിക്കുമെന്ന് ബെലാറൂസ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്‍റെ പ്രതിരോധ വൈദഗ്ധ്യം തെളിയിക്കുക മാത്രമാണ് ലക്ഷ്യമെന്നും യുദ്ധത്തിൽ ചേരാൻ തങ്ങൾക്ക് താൽപ്പര്യമില്ലെന്നും അവർ വ്യക്തമാക്കി.
തിരുവനന്തപുരം: ശബരിമലയിൽ മകരവിളക്ക് ദിനത്തിൽ തീർത്ഥാടകരെ ബലമായി തള്ളിയിടുകയും അപമാനിക്കുകയും ചെയ്ത ദേവസ്വം ഗാർഡിനെതിരെ നടപടിയില്ലെന്ന് സൂചന നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ അനന്തഗോപൻ. സംഭവത്തിൽ ഹൈക്കോടതി ഇടപെട്ടിട്ടുണ്ട്. ദേവസ്വം ഗാർഡിന്‍റെ നടപടിയിൽ അനൗചിത്യമുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പറഞ്ഞു. തീർത്ഥാടകരോട് ഇങ്ങനെ പെരുമാറാൻ പാടില്ലായിരുന്നു. എന്നാൽ തിരക്ക് നിയന്ത്രണാതീതമായിരുന്നു. പോലീസിനും ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. തിരക്ക് നിയന്ത്രിക്കാൻ പോലീസ് ദേവസ്വം ഗാർഡുകളുടെ സഹായവും തേടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പരിശോധന വൈകിയാല് മായം കണ്ടെത്താൻ കഴിയില്ല; ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ വാദം തള്ളി ജെ.ചിഞ്ചുറാണി
കൊല്ലം: ആര്യങ്കാവ് പാൽ പരിശോധനാ ചെക്പോസ്റ്റിൽ ക്ഷീരവികസന വകുപ്പ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത പാലിൽ മായം ഇല്ലെന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ റിപ്പോർട്ട് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി തള്ളി. ക്ഷീരവികസന വകുപ്പിന്‍റെ പരിശോധനാ ഫലം കൃത്യമാണ്. ആറ് മണിക്കൂറിനുള്ളിൽ പരിശോധിച്ചില്ലെങ്കിൽ ഹൈഡ്രജൻ പെറോക്സൈഡിന്റെ സാന്നിധ്യം കാണില്ലെന്നും പരിശോധനാ റിപ്പോർട്ട് വൈകിയതിന് മറുപടി പറയേണ്ടത് ഭക്ഷ്യസുരക്ഷാ വകുപ്പാണെന്നും മന്ത്രി പറഞ്ഞു. തമിഴ്നാട്ടിലെ തെങ്കാശിയിൽ നിന്ന് പന്തളം ഇടപ്പോണിലേക്ക് കൊണ്ടുവന്ന 15,300 ലിറ്റർ പാലിലാണ് ബുധനാഴ്ച പുലർച്ചെ ക്ഷീരവികസന വകുപ്പ് നടത്തിയ പരിശോധനയിൽ ഹൈഡ്രജൻ പെറോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയത്. തിരുവനന്തപുരത്തെ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ ലാബിൽ നടത്തിയ പരിശോധനയിൽ ഹൈഡ്രജൻ പെറോക്സൈഡിന്‍റെ സാന്നിദ്ധ്യം കണ്ടെത്തിയില്ല. അഞ്ച് മണിക്കൂറിന് ശേഷം സാമ്പിൾ പരിശോധിച്ചതാണ് മായം കണ്ടെത്താൻ കഴിയാത്തതിന് കാരണമെന്ന് ക്ഷീരവികസന വകുപ്പ് പറയുന്നു. പാലിൽ മായം കലർന്നത് ശ്രദ്ധയിൽപ്പെട്ടയുടൻ ക്ഷീരവികസന വകുപ്പ് ഭക്ഷ്യസുരക്ഷാ വകുപ്പിനെ വിവരമറിയിച്ചെങ്കിലും എത്തിയപ്പോഴേക്കും നാലുമണിക്കൂർ വൈകിയിരുന്നു. ആര്യങ്കാവിൽ നിന്ന് സാമ്പിൾ ശേഖരിച്ച്…
ഭർതൃബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന ഹർജിയിൽ ഫെബ്രുവരി 15-നകം നിലപാടറിയിക്കണം: സുപ്രീംകോടതി
ന്യൂഡൽഹി: ഭർതൃബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളിൽ ഫെബ്രുവരി 15നകം നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ഹർജികൾ മാർച്ചിൽ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഭർതൃബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഒരു കൂട്ടം ഹർജികളിൽ ഡൽഹി ഹൈക്കോടതി വിയോജന വിധി പുറപ്പെടുവിച്ചിരുന്നു. അതിനാൽ സുപ്രീം കോടതിക്ക് ഈ ഹർജികൾ പരിഗണിക്കാമെന്നും ഹൈക്കോടതിയുടെ വിശാല ബെഞ്ചിനോട് ഇക്കാര്യം പരിഗണിക്കാൻ നിർദ്ദേശിക്കാമെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരാകുന്ന സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. ഈ ഹർജികൾ സുപ്രീം കോടതി തന്നെ കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. ഭർതൃബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന ആവശ്യത്തിൽ നാല് മാസം മുമ്പ് സംസ്ഥാനങ്ങളുടെ നിലപാട് തേടിയിരുന്നതായി കേന്ദ്രം കോടതിയെ അറിയിച്ചു. സാമൂഹിക പ്രത്യാഘാതമുള്ള വിഷയം കൂടിയാണിതെന്നും സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. സി.പി.എമ്മിന്‍റെ വനിതാ സംഘടനയായ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കൂടിയാണ് സുപ്രീം കോടതിയിൽ ഹർജി…
സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് (എസ്ടിഇഎം) അടിസ്ഥാനമാക്കിയുള്ള തൊഴിലുകളിൽ സ്ത്രീകളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കാൻ ഇന്ത്യൻ കമ്പനികൾ പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. സാങ്കേതിക നവീകരണത്തിൽ വൈവിധ്യമാർന്ന ആശയങ്ങൾ കൊണ്ടുവരുന്നതിനും ടാലന്‍റ് പൂൾ വിപുലീകരിക്കുന്നതിനും ഇത് സഹായിക്കും. ഇതിന്‍റെ ഭാഗമായി പല കമ്പനികളും കൂടുതൽ വനിതകളെ നിയമിക്കാൻ തുടങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നു. എസ്ടിഇഎമ്മിൽ ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് കമ്പനികൾ സ്കോളർഷിപ്പ് വാഗ്ദാനം ചെയ്യുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ജോലിയിലേക്ക് മടങ്ങുന്നവരെയും ഇത് സഹായിക്കുന്നു. വേദാന്ത, പ്രോക്ടർ ആൻഡ് ഗാംബിൾ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടെക് മഹീന്ദ്ര എന്നിവയുൾപ്പെടെയുള്ള മുന്‍നിര കമ്പനികൾ അത്തരം ജോലികളിൽ സ്ത്രീകളെ നിയമിക്കുന്നത് ത്വരിതപ്പെടുത്തിയിട്ടുണ്ട്. പ്രോക്ടർ ആൻഡ് ഗാംബിൾ വിവിധ സംരംഭങ്ങളിലൂടെ ലിംഗാധിഷ്ഠിത നിയമനം വർദ്ധിപ്പിച്ചു. തുല്യത കൈവരിക്കുന്നതിന് വ്യവസ്ഥാപരമായ സമീപനം സ്വീകരിക്കുന്നതിൽ പി ആൻഡ് ജി ഇന്ത്യ മുന്നോട്ട് പോകുകയാണെന്ന് കമ്പനിയിലെ ഹ്യൂമൻ റിസോഴ്സ് മേധാവി പി എം ശ്രീനിവാസ് പറഞ്ഞു. ഇഷ്ടാനുസൃത പരിശീലനം, മെന്‍റർഷിപ്പ് പ്രോഗ്രാമുകൾ, നെറ്റ്വർക്കിംഗ്…
മസ്കത്ത് : രാജ്യത്ത് അനുകൂല കാലാവസ്ഥ വന്നതോടെ, കുറച്ച് നാളുകൾക്ക് ശേഷം ക്യാമ്പിങ് പുനരാരംഭിച്ചു. സ്വദേശികളും വിദേശികളുമടക്കം നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളിലെ പൊതുഅവധി മുതലെടുത്ത് മലകയറി ക്യാമ്പിങ് കൂടാരങ്ങൾ ഒരുക്കിയത്. മസ്കറ്റ് ഉൾപ്പെടെ വിവിധ ഗവർണറേറ്റുകളിലെ ജബൽ അഖ്ദർ, ജബൽ ശംസ് തുടങ്ങിയ വിവിധ ഗവർണറേറ്റുകളിലെ ബീച്ചിനോട് ചേർന്ന സ്ഥലങ്ങളിലാണ് ഭൂരിഭാഗം ആളുകളും ക്യാമ്പുകൾ സ്ഥാപിക്കാൻ പോകുന്നത്. കുടുംബത്തോടെയോ ബാച്ചിലർ ടീമുകളോടുമൊപ്പമോ എത്തുന്നവർ രാത്രിയിൽ ക്യാമ്പ് ഫയറും ഭക്ഷണവും തയ്യാറാക്കി അതിരാവിലെ മനോഹരമായ കാഴ്ചകൾ കണ്ട് മടങ്ങുന്നു. ക്യാമ്പിങ് സജീവമായതോടെ ടെന്‍റുകൾ സ്ഥാപിക്കുന്നതിനുള്ള സാധനങ്ങൾ തേടി എത്തുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് നഗരത്തിലെ പ്രധാന സൂപ്പർമാർക്കറ്റുകളിലെ ജീവനക്കാർ പറഞ്ഞു. ന്യൂനമർദ്ദത്തിന്‍റെ ഭാഗമായി ദിവസങ്ങൾക്ക് മുമ്പ് ഉണ്ടായ മഴയുടെ ഭാഗമായി മിക്ക ഗവർണറേറ്റുകളിലും താപനില കുറഞ്ഞു. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ജബൽ ശംസിൽ ശനിയാഴ്ച പൂജ്യം ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. സുവൈഖിൽ 8.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. മസ്കറ്റ്…
തിരുവനന്തപുരം: ‘പട്ടിണി കിടക്കുന്നവർ കളി കാണേണ്ട’ എന്ന കായിക മന്ത്രി അബ്ദുറഹ്മാന്‍റെ പരാമർശത്തെ വിമർശിച്ച് സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. മന്ത്രിയുടെ പരാമർശം കാരണമാണ് ഒഴിഞ്ഞ ഗാലറി കളിക്കാരെ സ്വീകരിച്ചതെന്ന് പന്ന്യൻ ആരോപിച്ചു. കായിക പ്രേമികളുടെ അവകാശങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നത് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. നഷ്ടം കെ.സി.എയ്ക്ക് മാത്രമല്ല സർക്കാരിനു കൂടിയാണെന്ന് മനസിലാക്കി വിവേകത്തിന്‍റെ പാത സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും പന്ന്യൻ ഫേസ്ബുക്കിൽ കുറിച്ചു. കായികമന്ത്രി വി.അബ്ദുറഹ്മാന്‍റെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രംഗത്തെത്തിയിരുന്നു. വി.അബ്ദുറഹ്മാന്‍റെ വിവാദ പരാമർശം കൊണ്ടാണ് കാര്യവട്ടത്ത് പ്രേക്ഷകരുടെ എണ്ണം കുറഞ്ഞതെന്ന് വി.ഡി.സതീശൻ വിമർശിച്ചു. പട്ടിണി കിടക്കുന്നവർ കളി കാണാൻ വരരുതെന്നാണ് കായികമന്ത്രി പറഞ്ഞത്. ശൂന്യമായ ഗാലറിക്ക് മുന്നിലാണ് കളി നടന്നത്. മലയാളികളുടെ ആത്മാഭിമാനം ഇനി ചോദ്യം ചെയ്യപ്പെടരുതെന്നും സതീശൻ വിമർശിച്ചു.
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് മുതിർന്ന നേതാക്കളും പങ്കെടുക്കുന്ന ബിജെപിയുടെ റോഡ്ഷോ ഇന്ന് തലസ്ഥാനത്ത് നടക്കും. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ വിജയത്തിലേക്ക് നയിച്ച മോദിയെ അനുമോദിക്കുന്നതിനാണ് റോഡ്ഷോ. സൻസദ് മാർഗിലെ പട്ടേൽ ചൗക്ക് വളവിൽ നിന്ന് ജയ് സിങ് റോഡ് ജങ്ഷൻ വരെ ഉച്ചകഴിഞ്ഞ് മൂന്നിനാണ് റോഡ്ഷോ. പരിപാടിയിൽ വലിയ ആൾക്കൂട്ടത്തിന് സാധ്യതയുണ്ട്. സുഗമമായ ഗതാഗത നിയന്ത്രണം ഉറപ്പാക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച നടത്താനിരുന്ന റോഡ്ഷോയാണ് പാർട്ടി തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. പ്രധാനമന്ത്രിയെ കൂടാതെ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും റോഡ് ഷോയിൽ പങ്കെടുക്കും. ബിജെപി ദേശീയ നിർവാഹക സമിതി യോഗവും തിങ്കളാഴ്ച ഡൽഹിയിൽ ആരംഭിക്കും. ഈ വർഷം നടക്കാനിരിക്കുന്ന 9 നിയമസഭാ തിരഞ്ഞെടുപ്പുകളും അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പുമാണ് യോഗത്തിന്‍റെ പ്രധാന അജണ്ട. തിങ്കളാഴ്ച വൈകിട്ട് നാലിന് ന്യൂഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ കൺവെൻഷൻ സെന്‍ററിൽ നടക്കുന്ന പൊതുയോഗം…
കുവൈത്ത്: തിങ്കളാഴ്ച വൈകുന്നേരം മുതൽ രാജ്യത്തുടനീളം മഴ ആരംഭിക്കുമെന്ന് കുവൈറ്റ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്‍റെ തെക്കൻ ഭാഗത്ത് ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഉയർന്ന ഉപരിതല ഈർപ്പം കൂടിച്ചേർന്ന അന്തരീക്ഷത്തിലെ ആഴത്തിലുള്ള ന്യൂനമർദ്ദത്തിന്‍റെ സാന്നിധ്യം മഴയ്ക്കൊപ്പം ഇടിമിന്നലും രൂപപ്പെടാൻ കാരണമാകുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി അറിയിച്ചു. തിരമാലകൾ ആറടി വരെ ഉയരാൻ സാധ്യതയുണ്ട്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ തണുത്ത കാലാവസ്ഥ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ സ്ഥിതി മെച്ചപ്പെടുമെന്നും അൽ ഖരാവി പറഞ്ഞു.
