- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
ഫോൺപേ, പേടിഎം, ഗൂഗിൾ പേ, ബജാജ് ഫിൻസെർവ്, യോനോ എസ്ബിഐ എന്നിവയ്ക്കൊപ്പം 2022 ൽ ലോകത്തിലെ ഏറ്റവും മികച്ച ഫിനാൻസ് ആപ്ലിക്കേഷനുകളുടെ പട്ടികയിൽ ആധിപത്യം പുലർത്തി ഇന്ത്യ. ഡാറ്റാ ഐയുടെ വാർഷിക സ്റ്റേറ്റ് ഓഫ് മൊബൈൽ റിപ്പോർട്ട് പ്രകാരം ആദ്യ പത്തിൽ ഇന്ത്യ ഇടം നേടി. സ്റ്റേറ്റ് ഓഫ് മൊബൈൽ 2023 റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിലെ ഫിൻടെക് കമ്പനികളായ ഫോൺപേ, പേടിഎം എന്നിവ 2022ൽ ലോകത്ത് ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെടുന്ന ഫിനാൻസ് ആപ്പുകളാണ്. ബജാജ് ഫിൻസെർവ് (ആറാം സ്ഥാനം), യോനോ എസ്ബിഐ (9ആം സ്ഥാനം) എന്നിവയാണ് ആഗോള ടോപ്പ് 10 ലെ മറ്റ് ഇന്ത്യൻ ആപ്ലിക്കേഷനുകൾ. അപ്ലിക്കേഷൻ സമ്പദ് വ്യവസ്ഥയുടെ മറ്റ് പല ഭാഗങ്ങളിൽ നിന്നും വ്യത്യസ്തമായി, ഫിൻടെക് തികച്ചും പ്രാദേശികവൽക്കരിക്കപ്പെട്ടതായി തുടരുന്നു, കൂടാതെ രാജ്യത്തെ ഡൗൺലോഡുകളിൽ ഭൂരിഭാഗവും വിപണി അധിഷ്ഠിത പ്രസാധകരിൽ നിന്നാണ് വരുന്നത്. ഇന്ത്യയുടെ വലിയ സ്മാർട്ട്ഫോൺ വിപണി കണക്കിലെടുക്കുമ്പോൾ, ഹോംഗ്രൗൺ ഫിനാൻസ് ആപ്പുകൾ ആഗോള ഡൗൺലോഡുകളിൽ…
കാഠ്മണ്ഡു: വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട നിർണായക ബിൽ നേപ്പാൾ സർക്കാർ ഇതുവരെ പാസാക്കാത്തതിനാൽ നേപ്പാൾ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരത്തിൽ വൻ കുറവുണ്ടാക്കും. എയര്‍ ക്യാരിയേഴ്‌സ് ലയബിലിറ്റി ആന്‍ഡ് ഇന്‍ഷുറന്‍സ് ഡ്രാഫ്റ്റ് ബില്ലിന് അംഗീകാരം നൽകാത്തതിനാൽ കുടുംബങ്ങൾക്ക് ദശലക്ഷങ്ങളുടെ കുറവുണ്ടാവും. 2020 ൽ അന്തിമരൂപം നൽകിയ ബിൽ രണ്ട് വർഷത്തിലേറെയായി തീർപ്പുകൽപ്പിക്കാതെ കിടക്കുകയാണ്. 1999 ലെ മോൺണ്ട്രിയൽ കൺവെൻഷന്‍റെ വ്യവസ്ഥകൾ അംഗീകരിച്ച് രണ്ട് വർഷത്തിനു ശേഷമാണ് ബില്ലിനു അന്തിമരൂപം നൽകിയത്. കൺവെൻഷന്‍റെ വ്യവസ്ഥകൾ അനുസരിച്ച്, വിമാനാപകടങ്ങൾ മൂലമുണ്ടാകുന്ന എല്ലാ മരണങ്ങൾക്കും പരിക്കുകൾക്കും എയർലൈൻ ഉത്തരവാദിയാണ്. നേപ്പാളിന്‍റെ പുതിയ ബിൽ അനുസരിച്ച്, നിലവിലെ നഷ്ടപരിഹാരത്തിൽ നിന്ന് അഞ്ച് മടങ്ങ് വർദ്ധനവ് ഉണ്ടാകും. വിമാനാപകടങ്ങളിൽ മരിച്ചവർക്ക് കുറഞ്ഞത് 100,000 ഡോളർ നഷ്ടപരിഹാരമാണ് നൽകേണ്ടത്. ഇന്ത്യൻ രൂപയിൽ ഇതിനു 80 ലക്ഷത്തിലധികം വരും. നിലവിൽ 20,000 യുഎസ് ഡോളറാണ് ഏറ്റവും കുറഞ്ഞ നഷ്ടപരിഹാര തുക. പുതിയ ബിൽ അനുസരിച്ച്, അപകടം നടന്ന് 60 ദിവസത്തിനുള്ളിൽ വിമാനക്കമ്പനിയിലോ…
ബ്രിട്ടീഷ് അക്കാദമി ഫിലിം (ബാഫ്റ്റ) അവാർഡിനുള്ള അന്തിമ പട്ടികയിൽ നിന്ന് എസ് എസ് രാജമൗലിയുടെ ‘ആർആർആർ’ പുറത്ത്. ഗോൾഡൻ ഗ്ലോബ്, ക്രിട്ടിക്കൽ ചോയ്സ് തുടങ്ങിയ അവാർഡ് നേട്ടങ്ങൾക്കിടയിലാണ് ഈ തിരിച്ചടി. മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രത്തിനുള്ള നോമിനേഷൻ പട്ടികയിൽ ആർആർആർ ഇടം നേടിയെങ്കിലും അന്തിമ പട്ടികയിൽ നിന്ന് പുറത്താവുകയായിരുന്നു. ഡോക്യുമെന്‍ററി വിഭാഗത്തിലെ അവസാന അഞ്ചംഗ പട്ടികയിൽ ഇന്ത്യൻ ചിത്രം ‘ഓൾ ദാറ്റ് ബ്രീത്ത്സ്’ ഇടം നേടി. ഒരു അപകടത്തിൽ പരിക്കേറ്റ ചക്കിപ്പരുന്തുകളെ പരിപാലിക്കുന്ന രണ്ട് സഹോദരൻമാരുടെ കഥയാണ് ചിത്രം പറയുന്നത്. 2022 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെന്‍ററിക്കുള്ള ഗോൾഡൻ ഐ അവാർഡും ചിത്രം നേടിയിരുന്നു. ഫെബ്രുവരി 19ന് സൗത്ത് ബാങ്കിലെ സെന്‍റർ റോയൽ ഫെസ്റ്റിവൽ ഹാളിലാണ് അവാർഡ് ദാന ചടങ്ങ് നടക്കുക.
ന്യൂഡൽഹി: 2047 ഓടെ ഇന്ത്യയിൽ ഇസ്ലാമിക ഭരണം കൊണ്ടുവരാൻ പോപ്പുലർ ഫ്രണ്ട് പദ്ധതിയിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) കണ്ടെത്തൽ. കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് എൻഐഎയുടെ കണ്ടെത്തൽ. ഇന്ത്യയിൽ ഇസ്ലാമിക ഭരണം കൊണ്ടുവരാൻ സർവീസ് ടീമും കില്ലർ ടീമും പോപ്പുലർ ഫ്രണ്ട് രൂപീകരിച്ചിരുന്നു. ആയുധ വിതരണത്തിനും സംഘടനാ നേതാക്കളെ നിരീക്ഷിക്കുന്നതിനുമാണ് സർവീസ് ടീം രൂപീകരിച്ചത്. കൊലപാതകം ഉൾപ്പെടെയുള്ള മറ്റ് കുറ്റകൃത്യങ്ങൾക്കാണ് കില്ലർ സംഘം രൂപീകരിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു. പോപ്പുലർ ഫ്രണ്ടിന്‍റെ പ്രധാന നേതാക്കളുടെ നിർദേശപ്രകാരമാണ് ഇരു ടീമുകളും പ്രവർത്തിച്ചിരുന്നത്. സമൂഹത്തിൽ പരിഭ്രാന്തി സൃഷ്ടിക്കാനും അസ്വസ്ഥത സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തിച്ചിരുന്നതെന്നാണ് എൻ.ഐ.എയുടെ കണ്ടെത്തൽ. പ്രവീൺ നെട്ടാരുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് എൻ.ഐ.എ കഴിഞ്ഞ ദിവസം പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസിൽ ആകെ 20 പ്രതികളാണുള്ളത്. ഇവരിൽ ആറുപേർ ഒളിവിലാണ്.
ദുബായ്/അബുദാബി: പ്രവാസി ഇന്ത്യക്കാർക്ക് അവധി ദിവസങ്ങളിൽ പോലും ഇന്ത്യൻ പാസ്പോർട്ട് സേവനം ലഭ്യമാക്കുന്നതിനായി ബിഎൽഎസ് ഇന്‍റർനാഷണലിന്‍റെ മൂന്ന് കേന്ദ്രങ്ങൾ ആഴ്ചയിൽ ഏഴ് ദിവസം പ്രവർത്തിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ദുബായിൽ രണ്ട് കേന്ദ്രങ്ങളും ഷാർജയിൽ ഒരു കേന്ദ്രവും ഞായറാഴ്ചകളിൽ പ്രവർത്തിക്കും. സാധാരണക്കാരായ തൊഴിലാളികളുടെ ക്ഷേമത്തിനായി വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രത്യേക താൽപ്പര്യം കണക്കിലെടുത്താണ് ഈ സംവിധാനം ഏർപ്പെടുത്തിയതെന്ന് മന്ത്രി വിശദീകരിച്ചു. മറ്റ് എമിറേറ്റുകളിൽ ഈ സംവിധാനം ഏർപ്പെടുത്തുന്നത് പിന്നീട് പരിഗണിക്കും. വാരാന്ത്യമായ ഞായറാഴ്ചകളിൽ സേവനം ലഭ്യമാകുന്നതിനാൽ, കോൺസൽ സേവനങ്ങൾക്കായി തൊഴിലാളികൾക്ക് പ്രവൃത്തി ദിവസം അവധി എടുക്കുന്നത് ഒഴിവാക്കാം. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ സംഘടനാ പ്രതിനിധികളുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിമാന ടിക്കറ്റ് നിരക്ക് വർദ്ധന, വോട്ടവകാശം തുടങ്ങിയ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ സംഘടനാ ഭാരവാഹികൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. വിഷയം ബന്ധപ്പെട്ട വകുപ്പുകളുമായി ചർച്ച നടത്തി തീരുമാനമെടുക്കാമെന്നും മന്ത്രി ഉറപ്പു നൽകി.
കോഴിക്കോട്: മാധവ് ഗാഡ്ഗിലിനെപ്പോലുള്ളവർ മലയോര ജനതയുടെ മനസില്‍ തീകോരിയിട്ടെന്ന വിമർശനവുമായി വനംമന്ത്രി എ കെ ശശീന്ദ്രൻ. ഗാഡ്ഗിൽ റിപ്പോർട്ട് വന്നതു മുതല്‍ തുടങ്ങിയ ആശങ്കയാണ് പശ്ചിമഘട്ട മേഖലയിലെ കര്‍ഷകര്‍ക്കുള്ളതെന്നും മന്ത്രി പറഞ്ഞു. ആരെയും കൊല്ലാനല്ല ഒരു സന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന സാഹചര്യത്തിലേക്കാണു കാര്യങ്ങൾ പോകേണ്ടത്. വന്യമൃഗങ്ങൾക്കും മനുഷ്യർക്കും അവരുടേതായ അവകാശങ്ങളുണ്ട്. ഇവ രണ്ടും ലോകത്തിന്‍റെ സൃഷ്ടികളാണെന്ന വസ്തുത മറക്കരുതെന്നും ശശീന്ദ്രൻ കൂട്ടിച്ചേർത്തു. പാലക്കാട് പിടി 7 നെ പിടികൂടുന്നത് ഇതുവരെ വനം വകുപ്പ് നടത്തിയതിൽ വച്ച് ഏറ്റവും വലിയ ദൗത്യമാണെന്നും മന്ത്രി പറഞ്ഞു. വന്യമൃഗശല്യം ഇല്ലാതാക്കാൻ വൈത്തിരി മോഡല്‍ ജനകീയ പ്രതിരോധം മാതൃകയാക്കുമെന്നും മന്ത്രി പറഞ്ഞു.
ലണ്ടൻ: യാത്രയ്ക്കിടെ സീറ്റ് ബെൽറ്റ് ധരിക്കാത്തതിനു ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിനു പിഴ ചുമത്തി ബ്രിട്ടീഷ് പോലീസ്. പുതിയ ലെവൽ-അപ്പ് പ്രചാരണത്തെക്കുറിച്ച് ഋഷി സുനക് തന്നെ ഇൻസ്റ്റാഗ്രാമിൽ അപ്ലോഡ് ചെയ്ത വീഡിയോയിൽ അദ്ദേഹം സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. വീഡിയോ വൈറലായതോടെ പോലീസ് പ്രധാനമന്ത്രിക്ക് പിഴ ചുമത്തുകയായിരുന്നു. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന്‍റെ പേരിൽ ഋഷി സുനക് നേരത്തെ വിമർശനമേറ്റ് വാങ്ങിയിരുന്നു. വടക്കൻ ഇംഗ്ലണ്ടിലെ ലങ്കാഷെയറിലേക്ക് പോകെയാണ് ഋഷി സുനക് സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്തത്. കാറിന്‍റെ പിൻസീറ്റിൽ യാത്ര ചെയ്യുകയായിരുന്ന ഋഷി സുനക് സീറ്റ് ബെൽറ്റ് ഊരി വീഡിയോ ഷൂട്ട് ചെയ്ത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് ബ്രിട്ടീഷ് പോലീസ് പ്രധാനമന്ത്രിക്ക് പിഴ ചുമത്തി. സംഭവത്തിൽ ഋഷി സുനക് ഖേദം പ്രകടിപ്പിച്ചു. പിഴയടയ്ക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പോലീസ്, അഗ്നിശമന സേന, രക്ഷാ പ്രവര്‍ത്തനങ്ങള്‍, സെർട്ടിഫൈ ചെയ്ത ചില ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ ഒഴികെ എല്ലാവരും യാത്ര ചെയ്യുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കണമെന്നത്…
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയിൽ 156 സീറ്റുകൾ നേടിയ ബി.ജെ.പിയുടെ ചരിത്രവിജയം ആഘോഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമ നിർമ്മിച്ചത് 156 ഗ്രാം സ്വർണ്ണം കൊണ്ട്. സൂറത്ത് ആസ്ഥാനമായുള്ള ജ്വല്ലറി ഉടമയായ ബസന്ത് ബോറ സ്വന്തം ഫാക്ടറിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. 20 തൊഴിലാളികൾ മൂന്നുമാസമെടുത്താണ് ഈ ശിൽപം പൂർത്തിയാക്കിയത്. 18 കാരറ്റ് സ്വർണമാണ് ഉപയോഗിച്ചത്. ഇതിനു ഏകദേശം 11 ലക്ഷം രൂപ ചെലവായിട്ടുണ്ട്. ഡിസംബറിൽ പണി പൂർത്തിയായെങ്കിലും തൂക്കം കൂടുതലായിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം സീറ്റുകളുടെ എണ്ണത്തിനു ആനുപാതികമായി ഭാരം കുറച്ചു. മോദി ശിൽപത്തിന് വൻപ്രചാരമായതോടെ വില ചോദിച്ച് ആളുകൾ മുന്നോട്ട് വരികയും വാങ്ങാൻ താൽപ്പര്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ മോദിയോടുള്ള ആരാധന കൊണ്ടാണ് പ്രതിമ നിർമ്മിച്ചതെന്നും തൽക്കാലം അത് വിൽക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ബോറ പറഞ്ഞു.
വൈക്കം മുഹമ്മദ് ബഷീറിന്‍റെ നീലവെളിച്ചത്തെ ആസ്പദമാക്കി അതേ പേരിൽ തന്നെ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. വൈക്കം മുഹമ്മദ് ബഷീറായി ടൊവിനോയുടെ ഫസ്റ്റ് ലുക്കാണ് പോസ്റ്ററിലുള്ളത്. വൈക്കം മുഹമ്മദ് ബഷീറിന്‍റെ 115-ാം ജൻമവാർഷിക ദിനമായ ശനിയാഴ്ചയാണ് പോസ്റ്റർ പുറത്തിറക്കിയത്. ടൊവിനോയുടെ ജൻമദിനം കൂടിയാണിത്. ബഷീർ തന്നെ തിരക്കഥ രചിച്ച് 1964 ലിൽ പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യത്തെ ഹൊറർ ചിത്രമായ ‘ഭാർഗ്ഗവീനിലയം’ നീലവെളിച്ചം എന്ന കൃതിയോട് ബന്ധപ്പെട്ടുള്ളതായിരുന്നു. റോഷൻ മാത്യു, റിമ കല്ലിങ്കൽ, ഷൈൻ ടോം ചാക്കോ എന്നിവരും ചിത്രത്തിൻ്റെ ഭാഗമാകുന്നു. എം എസ് ബാബുരാജ് – പി ഭാസ്കരൻ കൂട്ടുകെട്ടിൽ പിറന്ന അനശ്വര ഗാനങ്ങളുള്ള ചിത്രത്തിലെ എസ് ജാനകി ആലപിച്ച ജനപ്രിയ ഗാനമായ ‘അനുരാഗ മധുചഷക’ത്തിൻ്റെ പുനരാവിഷ്കാരം രണ്ടുദിവസം മുമ്പ് പുറത്തിറങ്ങിയിരുന്നു. കെ എസ് ചിത്ര ആലപിച്ച ഗാനത്തിനു മികച്ച പ്രതികരണമാണ് ലഭിച്ചത്.
ആലപ്പുഴ: ആലപ്പുഴ മെഡി. കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഇന്ന് ഉദ്ഘാടനം ചെയ്യാനിരിക്കെ രമേശ് ചെന്നിത്തലയും കൊടിക്കുന്നിൽ സുരേഷും ചടങ്ങിൽ നിന്ന് പിൻമാറി. കെ.സി വേണുഗോപാലിനെയും ജി.സുധാകരനെയും തഴഞ്ഞതിൽ പ്രതിഷേധിച്ചാണ് ചെന്നിത്തലയും കൊടിക്കുന്നിലും പരിപാടി ബഹിഷ്കരിക്കുന്നത്. കോൺഗ്രസിൽ നിന്ന് ഇവർ രണ്ട് പേരെയാണ് ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നത്. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്‍റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിനു മുഖ്യമന്ത്രി നിർവഹിക്കും. ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്‍റെ ഉദ്ഘാടനത്തെച്ചൊല്ലി സി.പി.എമ്മിലും പ്രതിഷേധം ഉയർന്നിരുന്നു. തന്നെ ക്ഷണിക്കാത്തതിനെതിരെ മുൻ മന്ത്രി ജി സുധാകരനും രംഗത്തെത്തിയിരുന്നു. കെസി വേണുഗോപാലിനെ ഒഴിവാക്കിയതിനെതിരെ കോൺഗ്രസ് ബഹിഷ്കരണം പ്രഖ്യാപിച്ചിരിക്കെയാണ് സുധാകരന്‍റെ പ്രതിഷേധം. നിർമ്മാണത്തിനായി തുടക്കം മുതൽ അവസാനം വരെ നിന്നവരെ ഒഴിവാക്കേണ്ടിയിരുന്നില്ലെന്ന് ജി സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
