- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മിഷൻ അദ്ധ്യക്ഷ സ്ഥാനത്ത് ചിന്ത ജെറോമിനു ശമ്പള കുടിശ്ശിക അനുവദിച്ച് സംസ്ഥാന സർക്കാർ. 17 മാസത്തെ കുടിശ്ശികയായി 8.50 ലക്ഷം രൂപ അനുവദിച്ചു. കുടിശ്ശിക നൽകണമെന്ന് ആവശ്യപ്പെട്ടത് ചിന്തയാണെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ താൻ അത് ആവശ്യപ്പെട്ടിട്ടില്ലെന്ന് ചിന്ത അവകാശപ്പെട്ടു. ശമ്പളം നേരത്തെ ഒരു ലക്ഷം രൂപയായി ഉയർത്തിയിരുന്നു. സംസ്ഥാന സർക്കാർ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്താണ് ചിന്ത ശമ്പളക്കുടിശ്ശികയും ആവശ്യപ്പെട്ടതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. കായിക യുവജനകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറാണ് ഉത്തരവിറക്കിയത്. ചിന്തയ്ക്ക് 6/1/17 മുതൽ 26/5/18 വരെ മുൻകാല പ്രാബല്യത്തോടെ 17 മാസത്തെ ശമ്പളം ലഭിക്കും. ഈ കാലയളവിൽ ചിന്തയുടെ പ്രതിമാസ ശമ്പളം 50,000 രൂപയായിരുന്നു. മുൻകാല പ്രാബല്യത്തോടെ ശമ്പളം ഒരു ലക്ഷം രൂപയായി ഉയർത്തുന്നതിലൂടെ ചിന്തയ്ക്ക് 8.50 ലക്ഷം രൂപ ലഭിക്കും. ചിന്തയുടെ ശമ്പളം 26/5/18 മുതൽ 1 ലക്ഷം രൂപയായി നേരത്തെ തന്നെ സർക്കാർ ഉയർത്തിയിരുന്നു. മുൻകാല പ്രാബല്യത്തോടെ ശമ്പളക്കുടിശ്ശിക…
ജമ്മു: പാകിസ്ഥാനെതിരെ ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതിനു തെളിവില്ലെന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗിന്‍റെ വാദം അടിസ്ഥാനരഹിതമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. സിംഗിന്‍റെ പരാമർശങ്ങളോട് താൻ യോജിക്കുന്നില്ല, ഇന്ത്യൻ സൈന്യത്തിൽ പൂർണ്ണ വിശ്വാസമുണ്ട്. ദിഗ്‌വിജയ് സിംഗിന്‍റെ പ്രസ്താവന പാർട്ടി നിലപാടല്ല. ഈ വിഷയത്തിൽ കോൺഗ്രസിനു വ്യക്തമായ കാഴ്ചപ്പാടുണ്ട്. സൈന്യം മികച്ച നടപടികളാണ് സ്വീകരിച്ചത്. തെളിവ് നൽകേണ്ട ആവശ്യമില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്കിടെ മിന്നലാക്രമണത്തെക്കുറിച്ച് ദിഗ്‌വിജയ് സിംഗ് നടത്തിയ പരാമർശത്തിനെതിരെ വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് രാഹുലിന്‍റെ പരാമർശം. പാകിസ്ഥാനെതിരായ സർജിക്കൽ സ്ട്രൈക്കുമായി ബന്ധപ്പെട്ട് സർക്കാർ ഒരു തെളിവും ഹാജരാക്കിയിട്ടില്ലെന്നും നുണകൾ പ്രചരിപ്പിക്കുകയാണെന്നും ദിഗ്‌വിജയ് സിംഗ് പറഞ്ഞിരുന്നു. പുൽവാമ ഭീകരാക്രമണ സാധ്യതയുള്ള പ്രദേശമാണ്. എല്ലാ കാറുകളും അവിടെ പരിശോധിക്കുന്നുണ്ട്. എന്നാൽ തെറ്റായ ദിശയിൽ വന്ന കാർ മാത്രം പരിശോധിക്കാത്തത് എന്തുകൊണ്ടാണ്? തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ നമ്മുടെ 40 ജവാൻമാർ കൊല്ലപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് പാർലമെന്‍റിലോ പൊതുവിലോ സർക്കാർ ഇതുവരെ ഒരു…
അഹമ്മദാബാദ്: പ്രശസ്ത ഇന്ത്യൻ വാസ്തുശിൽപിയും പ്രിറ്റ്സ്കർ സമ്മാന ജേതാവുമായ ബാലകൃഷ്ണ ദോഷി (95) അന്തരിച്ചു. 2022 മെയ്യിൽ റോയൽ ഗോൾഡ് അവാർഡ് നേടി ബാലകൃഷ്ണ വിത്തൽദാസ് ദോഷി എന്ന ബി എൽ ദോഷി ഇന്ത്യക്കാരുടെ അഭിമാനമായി മാറി. ആര്‍ക്കിടെക്ചര്‍ നൊബേല്‍ എന്നറിയപ്പെടുന്ന പ്രിറ്റ്സ്കർ പ്രൈസും റോയൽ ഗോൾഡ് മെഡലും നേടിയ അപൂർവം വ്യക്തികളിൽ ഒരാളാണ് അദ്ദേഹം. 2018 ലാണ് അദ്ദേഹം പ്രിറ്റ്സ്കർ അവാർഡ് നേടിയത്. ബ്രിട്ടീഷ് രാജ്ഞി നേരിട്ട് നൽകുന്ന അവാർഡാണ് റോയൽ ഗോൾഡ് അവാർഡ്. അഹമ്മദാബാദിലെ ഏറ്റവും പ്രശസ്തമായ നിരവധി കെട്ടിടങ്ങളുടെ സ്രഷ്ടാവ് കൂടിയാണ് ബാലകൃഷ്ണ ദോഷി. ചണ്ഡീഗഢ് നഗരം മുതൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റിന്‍റെ ആസ്ഥാനം വരെ ബാലകൃഷ്ണ ദോഷിയുടെ വൈദഗ്ധ്യം തുളുമ്പുന്ന സൃഷ്ടികളാണ്.
മഹാരാഷ്ട്ര : വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നത് മൂലം അടച്ചുപൂട്ടേണ്ടി വന്ന നിരവധി സ്കൂളുകളുണ്ട്. ഇവിടെയാണ് ഒരേയൊരു വിദ്യാർത്ഥിക്കായി തുറന്നു പ്രവർത്തിക്കുന്ന മഹാരാഷ്ട്രയിലെ ഒരു വിദ്യാലയം ശ്രദ്ധ നേടുന്നത്. മഹാരാഷ്ട്രയിലെ വാഷിം ജില്ലയിലെ ഗണേഷ്പൂരെന്ന ചെറുഗ്രാമത്തിലാണ് സ്കൂൾ ഉള്ളത്. 150 പേർ മാത്രം അധിവസിക്കുന്ന ഗ്രാമത്തിൽ ഒന്നു മുതൽ നാല് വരെ ക്ലാസ്സുകളുള്ള ജില്ലാ പരിഷത്ത് സ്കൂൾ ഉണ്ടെങ്കിലും, ഒരേയൊരു വിദ്യാർത്ഥി മാത്രമാണ് ഗ്രാമത്തിൽ നിന്നും സ്കൂളിലെത്തുന്നത്. ഒന്നു മുതൽ നാല് വരെ പഠിക്കേണ്ട പ്രായത്തിലുള്ള ഒരു കുട്ടി മാത്രമാണ് ഗ്രാമത്തിൽ ഉള്ളതെന്നതാണ് കാരണം. കാർത്തിക് ഷോഗോകർ എന്ന വിദ്യാർത്ഥി മൂന്നാം ക്ലാസ്സിൽ പഠിക്കുന്നു. കാർത്തിക്കിനെ പഠിപ്പിക്കാനായി മാത്രം 12 കിലോമീറ്റർ സഞ്ചരിച്ചെത്തുന്ന കിഷോർ മങ്കർ എന്ന അധ്യാപകനെയും സ്കൂളിൽ കാണാം. എന്നും പ്രാർത്ഥനക്കും അസംബ്ലിക്കും ശേഷം കാർത്തിക്കിന്റെ ക്ലാസ്സ് ആരംഭിക്കും. വൈകുന്നേരം ഇരുവരും ചേർന്ന് ദേശീയഗാനം ആലപിച്ച് ക്ലാസ്സ് അവസാനിപ്പിക്കുകയും ചെയ്യും.
യുഎസ്: ചൈന, അമേരിക്ക, ജപ്പാൻ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പല രാജ്യങ്ങളും മാസ്കുകളും സാനിറ്റൈസറുകളും ഉൾപ്പെടെയുള്ള കോവിഡ് പ്രതിരോധ നടപടികൾ വീണ്ടും ശക്തിപ്പെടുത്തിയിട്ടുണ്ട്. അതേസമയം, യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) നിരവധി സാനിറ്റൈസറുകൾക്ക് നിരോധനമേർപ്പെടുത്തിയിരിക്കുകയാണ്. അമേരിക്ക, ചൈന, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ ഉത്പാദിപ്പിക്കുന്ന 378 സാനിറ്റൈസറുകളാണ് നിരോധിച്ചത്. ആരോഗ്യ പ്രശ്നങ്ങൾ ഉൾപ്പെടെ വിവിധ കാരണങ്ങളാൽ ഈ സാനിറ്റൈസറുകൾ ഉപയോഗിക്കരുതെന്ന് എഫ്ഡിഎ നിർദ്ദേശിച്ചിട്ടുണ്ട്. മെഥനോൾ, 1-പ്രൊപ്പനോൾ, ബെൻസീൻ, അസറ്റാൽഡിഹൈഡ് തുടങ്ങിയ ഘടകങ്ങൾ അടങ്ങിയ സാനിറ്റൈസറുകൾക്കാണ് നിരോധനമേർപ്പെടുത്തിയിരിക്കുന്നത്. മതിയായ അളവിൽ ഈഥൈൽ ആൽക്കഹോൾ, ഐസോപ്രൊപൈൽ ആൽക്കഹോൾ, ബെൻസാൽക്കോണിയം ക്ലോറൈഡ് എന്നിവ ഇല്ലാത്ത സാനിറ്റൈസറുകളും തിരിച്ചുവിളിക്കും. കൂടാതെ, വിഷവസ്തുക്കളുടെ അതേ സൗകര്യങ്ങളിൽ നിർമ്മിക്കുകയും ഭക്ഷണമോ പാനീയമോ ഒരു കണ്ടെയ്നറിനോട് സാമ്യമുള്ള രീതിയിൽ ആകസ്മികമായി കഴിക്കാൻ സാധ്യതയുള്ള രീതിയിൽ പായ്ക്ക് ചെയ്തവയ്ക്കും നിരോധനം ഏർപ്പെടുത്തും
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെൻ്ററി ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യൻ’ പ്രദർശിപ്പിച്ചു. തിരുവനന്തപുരം ലോ കോളേജിൽ എസ്എഫ്ഐ ആണ് പ്രദർശനം നടത്തിയത്. കോഴിക്കോട് ഡിവൈഎഫ്ഐയും പ്രദർശനം നടത്തി. കോഴിക്കോട് സരോജ് ഭവൻ ഹാളിൽ പുറത്ത് പൊലീസ് സുരക്ഷയിലായിരുന്നു പ്രദർശനം. അതേസമയം കണ്ണൂർ സർവകലാശാല ക്യാമ്പസിൽ ഡോക്യുമെന്ററിയുടെ പ്രദർശനം നിഷേധിച്ചു. മങ്ങാട്ടുപുറം ക്യാമ്പസിൽ ആണ് പ്രദർശനം നിഷേധിച്ചത്. സെമിനാർ ഹാളിന് പുറത്ത് പ്രദർശനം നടത്താനുള്ള തീരുമാനത്തിലാണ് എസ്എഫ്ഐ. വിവിധ ജില്ലകളിലെ നിരവധി കേന്ദ്രങ്ങളിൽ പ്രദർശനം നടത്താനുള്ള തീരുമാനത്തിലാണ് ഇടതു സംഘടനകൾ. ഡോക്യുമെൻ്ററിയുടെ രണ്ടാം ഭാഗം ഇന്ന് ബിബിസി പുറത്ത് വിടും.
കൊച്ചി: എറണാകുളം നഗരത്തിൽ യുവതിയെ ആക്രമിച്ച് യുവാവ്. യുവതിയെ കഴുത്തറുത്ത നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രവിപുരത്തെ ട്രാവൽസിൽ ഉച്ചയ്ക്കായിരുന്നു സംഭവം. പള്ളുരുത്തി സ്വദേശിയായ ജോളി വിസയെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് യുവതിയെ ആക്രമിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ യുവതി സമീപത്തെ ഹോട്ടലിലേക്ക് ഓടിക്കയറി. യുവതിയെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്. റേയ്സ് എന്ന ട്രാവൽ ബ്യൂറോയിലാണ് സംഭവം. തൊടുപുഴ സ്വദേശിനി സൂര്യയാണ് ആക്രമണത്തിന് ഇരയായത്. നേരത്തെ യുവാവ് ട്രാവൽസ് ഉടമയ്ക്ക് വീസയ്ക്കായി പണം നൽകിയിരുന്നു. വീസ ലഭിക്കാതിരുന്നിട്ടും പണം തിരികെ ലഭിക്കാത്തതിനാൽ ഉടമയെ കൊല്ലുക എന്ന ലക്ഷ്യത്തോടെയാണ് ഇയാൾ സംഭവ സ്ഥലത്തെത്തിയതെന്ന് പറയപ്പെടുന്നു. ഉടമ സ്ഥലത്ത് ഇല്ലെന്ന് പറഞ്ഞതോടെ യുവതിക്ക് നേരെ ആക്രമിക്കുകയായിരുന്നു. സംഭവത്തിന് ശേഷവും സ്ഥലത്ത് തുടർന്ന പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇൻഡോർ: ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ടോസ് നേടിയ കിവീസ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഇൻഡോറിലാണ് മത്സരം നടക്കുക. ഇന്ത്യ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. അപ്രധാന മത്സരമായതിനാൽ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ കളിച്ച മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ഇന്ന് പുറത്തിരിക്കും. ഇവർക്ക് പകരം ഉമ്റാൻ മാലിക്, യുസ്വേന്ദ്ര ചഹൽ എന്നിവരെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തി. രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, വാഷിങ്ടൺ സുന്ദർ, ശർദ്ദുൽ താക്കൂർ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ, ഉമ്റാൻ മാലിക് എന്നിവരടങ്ങുന്നതാണ് ഇന്ത്യൻ ടീം.
കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരം; ‘ജാതി’ മാർക്കറ്റിംഗ് ടൂൾ ആക്കിയെന്ന് ശങ്കർ മോഹൻ
കോട്ടയം: കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരത്തിൽ ജാതിയെ ഒരു മാർക്കറ്റിംഗ് ടൂൾ ആക്കുകയായിരുന്നുവെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ആയിരുന്ന ശങ്കർ മോഹൻ. സമരത്തിന് പിന്നിലെ ഗൂഡാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശങ്കർ മോഹൻ പറഞ്ഞു. വിദ്യാർത്ഥി സമരം അവസാനിപ്പിച്ചെങ്കിലും അധ്യാപകർ കൂട്ടത്തോടെ രാജിവെച്ചതിനാൽ ക്യാമ്പസിൽ പഠനം പുനരാരംഭിക്കാനായിട്ടില്ല. വിദ്യാർത്ഥികളെ ആയുധമാക്കി തനിക്കെതിരെ ചില ജീവനക്കാർ ആസൂത്രിത നീക്കം നടത്തിയെന്ന് ശങ്കർ മോഹൻ ആരോപിച്ചു. ക്യാമ്പസിൽ അച്ചടക്കം കൊണ്ടുവന്നതും അഴിമതിക്കെതിരെ നിലപാടെടുത്തതുമാണ് തനിക്കെതിരായ നീക്കങ്ങൾക്ക് കാരണമെന്നും ശങ്കർ മോഹൻ പറഞ്ഞു.
തിരുവനന്തപുരം: സെപ്തംബറിലോ ഒക്ടോബറിലോ ആദ്യ കപ്പൽ വിഴിഞ്ഞത്ത് എത്തിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. ആദ്യ കപ്പൽ പരീക്ഷണാടിസ്ഥാനത്തിൽ എത്തും. തുറമുഖം പൂർണ്ണമായും തയ്യാറാകാൻ അവിടുന്ന് ഒരു വർഷത്തിലേറെ സമയമെടുക്കും. ഇതുവരെ വിഴിഞ്ഞത്ത് 60% പദ്ധതി പൂർത്തിയായി. ഏഴ് ക്വാറികൾ കൂടി തുറക്കുന്നുണ്ടെന്നും നിലവിലെ സാഹചര്യത്തിൽ കല്ലിന് ക്ഷാമമില്ലെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖ നിർമ്മാണം മൂലം തീരശോഷണം ഉണ്ടായിട്ടില്ലെന്ന് ചെന്നൈ എൻ.ഐ.ഒ.ടി നടത്തിയ പുതിയ പഠനത്തിലും കണ്ടെത്തിയിരുന്നു. വലിയ തോതിൽ തീരശോഷണം നേരിടുന്ന വലിയതുറ, ശംഖുമുഖം ഭാഗങ്ങളിൽ വരും വർഷങ്ങളിൽ സ്ഥിതി മെച്ചപ്പെടുമെന്നും തീരം സ്ഥിരപ്പെടുമെന്നും എൻ.ഐ.ഒ.ടി പഠനം പറയുന്നു. 2021 ഒക്ടോബറിനും 2022 സെപ്റ്റംബറിനും ഇടയിലാണ് പഠനം നടത്തിയത്. വെട്ടുകാട്, വലിയതുറ, പനത്തുറ മുതൽ പൂന്തുറ, കോവളം, അടിമലത്തുറ, പുല്ലുവിള, പൂവാർ, എടപ്പാട് എന്നിവിടങ്ങളിൽ തീരശോഷണം പ്രകടമാണ്. ഈ കാലയളവിൽ തുമ്പ-ശംഖുമുഖം, പുല്ലുവിള-പൂവാർ ഭാഗങ്ങളിൽ തീരം വെയ്പ്പ് കണ്ടെത്തിയിരുന്നു. തീരശോഷണത്തിലോ, തീരം വയ്പ്പിലോ കാര്യമായ സ്വാധീനം ചെലുത്താൻ തുറമുഖ നിർമ്മാണത്തിന്…
