- ജനനായകൻ യുഗം: തമിഴ്നാടിന്റെ അടുത്ത മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും
- ബഹ്റൈനിൽ താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്ന് വീണ് ചികിത്സയിൽ ആയിരുന്ന ഇന്ത്യൻ സ്കൂൾ വിദ്യാർഥി മരണപ്പെട്ടു
- അതീവസുരക്ഷയുള്ള ഐജി ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പ് മോഷ്ടിച്ച പ്രതി പിടിയിൽ
- വീണ്ടും ക്രൂരത: ട്രെയിനിൽ ഉറങ്ങിക്കിടന്ന ആറ് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതി അറസ്റ്റിൽ
- യുകെയിൽ ‘ദൃശ്യം 3’ തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ്
- സമസ്ത ബഹ്റൈൻ ത്രൈമാസ കാമ്പയിൻ പ്രഖ്യാപിച്ചു.
- ഇപിഎസിനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യം, വിജയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക്ഭവൻ; ഭൂരിപക്ഷം ഉറപ്പിക്കാതെ സത്യപ്രതിജ്ഞ അനുവദിക്കില്ല
- പട്ടിക പുറത്തായി; കെപിസിസി അധ്യക്ഷനടക്കമുള്ള എംഎൽഎമാരുടെ പിന്തുണ കെ.സി. വേണുഗോപാലിന്. യഥാർത്ഥ പേപ്പർ അതല്ലന്ന് നിരീക്ഷകർ
Author: News Desk
ഛത്തീസ്ഗഡ്: സംസ്ഥാനത്തെ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും പൗരന്മാർക്കായി നടത്തുന്ന ഹെൽത്ത് ക്ലിനിക്കുകളുടെ മാതൃകയിൽ കന്നുകാലികൾക്ക് വൈദ്യസഹായം നൽകുന്നതിനായി മൊബൈൽ വെറ്ററിനറി യൂണിറ്റുകൾക്കായി ഛത്തീസ്ഗഡ് സർക്കാർ ഒരു പദ്ധതി ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇക്കാര്യത്തിൽ എത്രയും വേഗം ആവശ്യമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ ചീഫ് സെക്രട്ടറി അമിതാഭ് ജെയിനിന് നിർദ്ദേശം നൽകി. ‘മുഖ്യമന്ത്രി ഗോവൻഷ് മൊബൈൽ ട്രീറ്റ്മെന്റ് യോജന’യുടെ ആദ്യ ഘട്ടത്തിൽ ഓരോ ജില്ലയിലും മൃഗഡോക്ടർമാരുള്ള ഒന്നോ രണ്ടോ മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ സ്ഥാപിക്കും.
അന്റാർട്ടിക്കയിലെ ഒരു മഞ്ഞുപാളിയുടെ തകർച്ച ലോകമെമ്പാടും വലിയ ആഘാതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള ഒന്നാണ്. കോടിക്കണക്കിന് ലിറ്റർ ജലം സംഭരിച്ചിരിക്കുന്ന മഞ്ഞുപാളികൾ തകർന്ന് സമുദ്രത്തിൽ ചേരുമ്പോൾ, അത് ലോകമെമ്പാടുമുള്ള സമുദ്രങ്ങളിലെ ജലനിരപ്പിനെ ബാധിക്കുന്നു. അത്തരത്തിൽ അസാധാരണ വലുപ്പമുള്ള മറ്റൊരു പാളി ഇപ്പോൾ അന്റാർട്ടിക്കയിൽ തകർച്ചയുടെ വക്കിലാണ്. ഡൂംസ് ഡേ ഐസ് ഷീറ്റ് അല്ലെങ്കിൽ ലോകാവസാന മഞ്ഞുപാളിയെന്ന് വിശേഷിപ്പിക്കാവുന്ന ഈ മഞ്ഞുപാളിക്ക് ഇപ്പോൾ അന്റാർട്ടിക്കയുമായി നേർത്ത ബന്ധം മാത്രമേ ഉള്ളൂ. ത്വെയ്റ്റ്സ് ഗ്ലേസിയര്‍ എന്ന് ഔദ്യോഗികമായി വിളിക്കപ്പെടുന്ന ഈ മഞ്ഞുപാളി സാഹിത്യഭാഷയില്‍ പറഞ്ഞാല്‍ അതിന്റെ നഖങ്ങളുടെ ബലത്തിലാണ് അന്റാര്‍ട്ടിക്കില്‍ പിടിച്ചു തൂങ്ങി നില്‍ക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. മേഖലയിൽ ഉപഗ്രഹത്തിന്റെ സഹായത്തോടെ നടത്തിയ പഠനത്തിലാണ് ഗവേഷകർ ഹിമപാളിയുടെ ദുർബലത തിരിച്ചറിഞ്ഞത്. പടിഞ്ഞാറൻ അന്റാർട്ടിക്കയിൽ സ്ഥിതി ചെയ്യുന്ന ഈ മഞ്ഞുപാളിക്ക് ഏകദേശം ഫ്ലോറിഡയുടെ വലുപ്പമുണ്ട്. ഐസ് ഷീറ്റിന്റെ നിലവിലെ അവസ്ഥ മനസിലാക്കിയത് സാറ്റലൈറ്റ് ഇമേജറിക്കൊപ്പം സീ ഫ്ലോർ മാപ്പിംഗ് എന്ന സാങ്കേതികവിദ്യ കൂടി ഉപയോഗിച്ചാണ്. ഇതിലൂടെ, കാലഘട്ടത്തിന്…
തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ 168-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ശിവഗിരി മഠത്തിലും ചെമ്പഴന്തിയിലും വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ശിവഗിരിയിൽ നടന്ന ജയന്തി സമ്മേളനം കേന്ദ്രമന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തി ശിവഗിരി മഠത്തിൽ ജയന്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ശിവഗിരി തീർത്ഥാടനത്തിന്റെ നവതിയുടെയും, മതമഹാപാഠശാലയുടെ സുവർണ ജൂബിലിയുടെയും, രവീന്ദ്രനാഥ ടാഗോർ ശിവഗിരി സന്ദർശിച്ചതിന്റെ ശതാബ്ദിയുടെയും നിറവിലാണ് ഇക്കൊല്ലത്തെ ജയന്തി ആഘോഷ പരിപാടികൾ. മനുഷ്യത്വമാണ് ജാതിയെന്ന ഗുരു ചിന്ത ഇക്കാലത്ത് പ്രസക്തമാണെന്നും, ജാതി വേർതിരിവ് തടയാൻ പ്രായോഗിക ശ്രമങ്ങൾ വേണമെന്നും കേന്ദ്ര മന്ത്രി വി.മുരളീധരൻ പറഞ്ഞു. ഗുരു ജനിച്ച ചെമ്പഴന്തിയിൽ പ്രത്യേക സമാരാധന ചടങ്ങുകൾ നടന്നു. ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങളുടെ പ്രസക്തി വർദ്ധിക്കുന്ന കാലമാണിതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചെമ്പഴന്തിയിൽ നടന്ന സമ്മേളനത്തിൽ പറഞ്ഞു.
ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സെപ്റ്റംബർ 23ന് രാജ്യത്ത് ആരംഭിക്കും. എന്നിരുന്നാലും, വിൽപ്പന എത്ര ദിവസം നീണ്ടുനിൽക്കുമെന്ന് അറിയിച്ചിട്ടില്ല. എന്നാൽ, വിൽപ്പനയുമായി ബന്ധപ്പെട്ട ചില ഓഫറുകളുടെ വിശദാംശങ്ങൾ ഇതിനകം പുറത്തുവിട്ടിട്ടുണ്ട്. സ്മാർട്ട് ഫോണുകൾ, ലാപ്ടോപ്പുകൾ, ടിവികൾ, ഗെയിമിംഗ് ഉപകരണങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിലായി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ഉപഭോക്താക്കൾക്ക് നിരവധി ഓഫറുകൾ നൽകുന്നുണ്ട്.
കോഴിക്കോട്: കോഴിക്കോട് അമ്മയും മകളും മുങ്ങിമരിച്ചു. ചങ്ങരംകുളം ഒതളൂർ ബണ്ടിന് സമീപമായിരുന്നു അപകടം. കുന്നംകുളം കാണിപ്പയ്യൂര്‍ അമ്പലത്തിങ്ങൽ ബാബുരാജിന്റെ ഭാര്യ ഷൈനി (41), മകൾ ആശ്ചര്യ (12) എന്നിവരാണ് മരിച്ചത്. ഷൈനിയും മകളും ഓണം ആഘോഷിക്കാൻ നാട്ടിലെ വീട്ടിലെത്തിയതായിരുന്നു. ശനിയാഴ്ച രാവിലെ 9 മണിയോടെയായിരുന്നു അപകടം. ഷൈനിയും മകളും ഒതളൂർ ഭാഗത്തെ ബണ്ടിന് സമീപം കുളിക്കാൻ പോയതാണെന്നാണ് വിവരം. ഇവർക്കൊപ്പം മറ്റ് രണ്ട് കുട്ടികളും ഉണ്ടായിരുന്നു. ഇവരുടെ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഷൈനിയെയും മകളെയും കരയിലെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഈ പാടശേഖരത്തോട് ചേര്‍ന്നാണ് കായലുള്ളത്. അതിനാല്‍ ആഴമുള്ള സ്ഥലംകൂടിയാണിത്. പെട്ടെന്നുള്ള ഒഴുക്കാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കുന്നംകുളം ബദരി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ച ആശ്ചര്യ.
ഇന്ത്യയിലെ ഏറ്റവും വലിയ യുവി കയറ്റുമതിക്കാരെന്ന നേട്ടം തുടർന്ന് കിയ ഇന്ത്യ. 1.5 ലക്ഷം കയറ്റുമതി എന്ന നാഴികക്കല്ലും കമ്പനി പിന്നിട്ടു കഴിഞ്ഞു. മൂന്ന് വർഷത്തിനിടെ 95 രാജ്യങ്ങളിലേക്ക് കിയ 150,395 യൂണിറ്റുകൾ കയറ്റി അയച്ചിട്ടുണ്ട്. സെൽറ്റോസ്, സോണറ്റ്, കാരെൻസ് എന്നിവയാണ് ഇന്ത്യയിൽ നിന്ന് 95 വ്യത്യസ്ത രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന കമ്പനികൾ. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, മധ്യ, തെക്കേ അമേരിക്ക, മെക്സിക്കോ, ഏഷ്യാ പസഫിക് എന്നിവിടങ്ങളിലേക്ക് കിയ ഇന്ത്യ കാറുകൾ കയറ്റുമതി ചെയ്തിട്ടുണ്ട്.
വിക്രത്തിലെ ചെമ്പൻ വിനോദിന്റെ വേഷം ചെയ്യേണ്ടിയിരുന്നത് ഞാൻ, ദളപതി 67ൽ ഞാനുണ്ടാകുമെന്ന് ഗൗതം മേനോൻ
ഒരു സംവിധായകനെന്ന നിലയിൽ മാത്രമല്ല അഭിനേതാവ് എന്ന നിലയിലും ഗൗതം മേനോൻ ആരാധകരെ വിസ്മയിപ്പിക്കുന്നു. ഗൗതം ശക്തമായ നിരവധി വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രത്തെ നഷ്ടമായതിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. സൂപ്പർഹിറ്റായി മാറിയ വിക്രമിലെ പ്രധാന വേഷം ചെയ്യാൻ ലോകേഷ് സമീപിച്ചിരുന്നെന്നും ഡേറ്റ് പ്രശ്നങ്ങളെതുടർന്ന് അഭിനയിക്കാൻ സാധിച്ചില്ലെന്നുമാണ് ഗൗതം പറഞ്ഞത്. ചെമ്പൻ വിനോദ് അവതരിപ്പിച്ച ജോസ് എന്ന പൊലീസ് ഓഫീസറുടെ വേഷമാണ് ഗൗതം മേനോൻ അവതരിപ്പിക്കേണ്ടിയിരുന്നത്. എന്നാൽ ലോകേഷിന്റെ പുതിയ ചിത്രത്തിന്റെ ഭാഗമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഗൗതം വെളിപ്പെടുത്തൽ നടത്തിയത്. മാസ്റ്ററിന് ശേഷം വിജയിയെ നായകനാക്കി ലോകേഷ് സംവിധാനം ചെയ്യുന്ന ദളപതി 67 എന്ന ചിത്രത്തിലാണ് ഗൗതം മേനോൻ അഭിനയിക്കുന്നത്. തൃഷ, സാമന്ത, കീർത്തി സുരേഷ് എന്നിവരും ദളപതി 67 ൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. വിജയ്യുടെ ഭാര്യയുടെ കഥാപാത്രത്തെയാവും തൃഷ അവതരിപ്പിക്കുക. ചിത്രത്തില്‍ പ്രതിനായികയായിരിക്കും സാമന്ത.…
രാജ്യത്ത് ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം കെട്ടിപ്പെടുത്താനുള്ള ശ്രമങ്ങൾ ശക്തമാകുന്നു.സപ്റ്റംബർ 25ന് ഹരിയാനയിലെ ഫതിയബാദിൽ നടക്കുന്ന റാലി പ്രതിപക്ഷ ഐക്യത്തിന്റെ വേദിയാക്കാനാണ് നീക്കം. റാലി സംഘടിപ്പിക്കുന്ന ഐ എൻ എൽ ഡി നേതാവ് ഓം പ്രകാശ് ചൗട്ടാല പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച ദില്ലിയിൽ സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയേയും ചൗട്ടാല സന്ദർശിച്ചു. പിതാവും മുൻ ഉപപ്രധാനമന്ത്രിയുമായ ദേവിലാലിന്റെ ജൻമവാർഷികത്തോട് അനുബന്ധിച്ചാണ് റാലി സംഘടിപ്പിക്കുന്നത്. ചൗട്ടാല തന്നെ സന്ദർശിച്ചിരുന്നുവെന്നും പരിപാടിയിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് ഇപ്പോൾ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു. ‘ചൗട്ടാല തന്നെ വന്ന് കണ്ടിരുന്നു. അദ്ദേഹവുമായി നല്ല ബന്ധമാണ് ഉള്ളത്, പിതാവിനെയും അറിയാം. പ്രതിപക്ഷ പാർട്ടി നേതാക്കളുമായി ചർച്ച ചെയ്ത ശേഷം മാത്രമേ റാലിയിൽ പങ്കെടുക്കേണ്ടത് സംബന്ധിച്ച് തീരുമാനമെടുക്കൂ’ യെച്ചൂരി പറഞ്ഞു പ്രതിപക്ഷ ഐക്യത്തിന്റെ വേദിയാകുമോ റാലിയെന്ന ചോദ്യത്തിന് യെച്ചൂരിയുടെ മറുപടി; “പല തലങ്ങളിലും ചർച്ച പുരോഗമിക്കുകയാണ്. പ്രതിപക്ഷ പാർട്ടികൾ…
തൃശൂർ: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്ന് ഞായറാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നുവെങ്കിലും പുലികളി നടക്കുമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കും. സാംസ്കാരിക പരിപാടികളിൽ മാറ്റമുണ്ടാകില്ലെന്നും വകുപ്പ് അറിയിച്ചു. വിലാപയാത്രയുടെ പശ്ചാത്തലത്തിൽ തൃശൂരിൽ പുലികളി നടക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. പുലികളി നടന്നില്ലെങ്കിൽ വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നതിനാൽ നാളെ പുലികളി നടത്തണമെന്നാണ് ദേശീയ കമ്മിറ്റികളുടെ ആവശ്യം.
ശാസ്താംകോട്ട: മൈനാഗപ്പള്ളിയിൽ ഓണാഘോഷത്തിനിടെയുണ്ടായ സംഘർഷം ശമിപ്പിക്കാനെത്തിയ പോലീസും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി. രണ്ട് സിവിൽ പോലീസ് ഓഫീസർമാർക്കും മർദ്ദനമേറ്റു. സംഭവവുമായി ബന്ധപ്പെട്ട് നാല് പ്രദേശവാസികളെ ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ടവരെ അന്വേഷിച്ചെത്തിയ പൊലീസ് സംഘം നിരപരാധികളുടെ വീടുകളിൽ അതിക്രമിച്ചുകയറി മർദ്ദിച്ചതായി പരാതി ഉയർന്നിരുന്നു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് മൈനാഗപ്പള്ളി പഞ്ചായത്ത് ഗ്രൗണ്ടിൽ സംഘർഷമുണ്ടായത്. ഇവിടെ ഓണാഘോഷത്തിനിടെ യുവാക്കൾ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് മർദ്ദിച്ചു. ശാസ്താംകോട്ട സ്റ്റേഷനിൽ നിന്ന് സംഭവമറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥർ ജനക്കൂട്ടത്തിന് നേരെ ലാത്തിച്ചാർജ് നടത്തിയെന്ന് നാട്ടുകാർ പറയുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന യുവാവ് താഴെ വീണപ്പോൾ സ്ഥലത്തുണ്ടായിരുന്നവർ പൊലീസിന് നേരെ തിരിഞ്ഞു. വാക്കേറ്റവും കൈയാങ്കളിയുമായി. ഷാജഹാന്, ഷണ്മുഖദാസ് എന്നീ പോലീസുകാര്‍ക്ക് മര്‍ദനമേറ്റു.
