- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
Author: News Desk
ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ അഭിനയത്തിലേക്ക്. ഹുമ ഖുറേഷിയും സൊനാക്ഷി സിൻഹയും മുഖ്യ വേഷങ്ങളിലെത്തുന്ന ഡബിൾ എക്സ്എലി ലൂടെ താരം സിനിമാഭിനയത്തിൽ അരങ്ങേറും. ഹുമ ഖുറേഷി തന്നെയാണ് തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ ഇക്കാര്യം അറിയിച്ചത്. തനിക്കൊപ്പം നൃത്തം ചെയ്യുന്ന ധവാൻ്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് ഹുമയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ചിത്രത്തിൽ കാമിയോ റോളിലാവും ധവാൻ എത്തുക എന്നാണ് റിപ്പോർട്ട്. ഒക്ടോബർ 14ന് ചിത്രം പുറത്തിറങ്ങും.
ന്യൂഡല്‍ഹി: ഈ മാസം ഇതുവരെ ഡൽഹി നഗരത്തിൽ ലഭിച്ചത് 121.7 മില്ലിമീറ്റർ മഴ. ഒക്ടോബർ മാസത്തിൽ കഴിഞ്ഞ 16 വർഷത്തിനിടയിൽ ഏറ്റവും കൂടിയ രണ്ടാമത്തെ മഴയാണ് ലഭിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഓഗസ്റ്റിൽ മൺസൂൺ സജീവമായിരുന്നപ്പോൾ ലഭിച്ചതിനേക്കാൾ (41.6 മില്ലിമീറ്റർ) മൂന്നിരട്ടി കൂടുതൽ മഴയാണ് ഈ മാസം ലഭിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ലഭിച്ച 122.5 മില്ലിമീറ്റർ മഴയുടെ റെക്കോർഡും തകരാൻ സാധ്യതയുണ്ട്. 2020, 2018, 2017 വർഷങ്ങളിൽ ഒക്ടോബർ മാസത്തിൽ നഗരത്തിൽ മഴ പെയ്തിരുന്നില്ല. 2017 ൽ 47.3 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ഒക്ടോബറിലെ ശരാശരി മഴ 28 മില്ലിമീറ്ററാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് 16 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴയാണ് ലഭിച്ചത്. ഞായറാഴ്ച രാവിലെ 8.30 വരെ 74 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് നീങ്ങിയ തെക്കുപടിഞ്ഞാറൻ മൺസൂൺ ശരാശരിയിലും താഴെയായിരുന്നു. സെപ്റ്റംബർ 29 ന്, മൺസൂൺ മാറിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…
വനിതാ സംവിധായകർ സിനിമയിലേക്ക് വന്നാൽ പ്രശ്നങ്ങൾ വർധിക്കുകയേ ഉള്ളൂവെന്ന് നടൻ ഷൈൻ ടോം ചാക്കോ. തന്റെ സ്ത്രീ സുഹൃത്തുക്കളോട് ചോദിച്ചാൽ കൂട്ടുകാരികളെയല്ല കൂട്ടുകാരന്മാരെയാണ് കൂടുതൽ ഇഷ്ടമെന്ന് പറയും. സ്ത്രീകളുടെ സാന്നിധ്യം വർദ്ധിക്കുമ്പോൾ സ്ത്രീകളുടെ പ്രശ്നങ്ങൾ കുറയുമെന്നാണെങ്കിൽ, അമ്മായിയമ്മ മരുമകൾ പ്രശ്നങ്ങൾ ആദ്യം ഇല്ലാതാകേണ്ടതല്ലേ എന്നും ഷൈൻ ചോദിച്ചു. ‘വിചിത്രം’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഷൈൻ വിവാദ പ്രസ്താവന നടത്തിയത്. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജോളി ചിറയത്തിനോട് ഒരു മാധ്യമ പ്രവർത്തകൻ ചോദ്യം ചോദിക്കുന്നതിനിടെയായിരുന്നു ഷൈനിന്‍റെ പ്രസ്താവന. സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ ഷൈൻ ടോം ആദ്യം ചോദിച്ചത് മലയാള സിനിമയിൽ സ്ത്രീകൾ മാത്രമാണോ പ്രശ്നം നേരിടുന്നത് എന്നായിരുന്നു. ആണുങ്ങൾക്ക് ഒരു പ്രശ്നവുമില്ലേ? എത്ര പുരുഷൻമാർ അഭിനേതാക്കളാകാൻ വരുന്നു? അവരിൽ വളരെ കുറച്ച് പേരല്ലെ ആകുന്നുള്ളൂ? സിനിമയിൽ എന്തിനാണ് സ്ത്രീ-പുരുഷ വ്യത്യാസം കൊണ്ടുവരുന്നത്? സംസാരിച്ച് സമയം പാഴാക്കാനാണോ? ഈ വിഷയത്തിൽ എത്ര…
റിയാദ്: വ്യാവസായിക നഗരമായ ജുബൈൽ വഴി സൗദിയിലെ വടക്ക്, കിഴക്കൻ റെയിൽപാതകളെ ബന്ധിപ്പിക്കുന്ന പുതിയ റെയിൽ വേ പദ്ധതിക്ക് തുടക്കമായി. കിഴക്കൻ പ്രവിശ്യ ഗവർണറായ അമീർ സൗദ് ബിൻ നായിഫ് പദ്ധതി ഉദ്ഘാടനം ചെയ്തു. വ്യാവസായിക നഗരമായ ജുബൈലിനുള്ളിൽ 124 കിലോമീറ്റർ നീളത്തിൽ രണ്ട് ലൈനുകളെയും ബന്ധിപ്പിക്കുന്നതിനായി റെയിൽവേ ശൃംഖല സ്ഥാപിക്കുന്നതിനാണ് പദ്ധതിക്ക് തുടക്കമിട്ടത്. അടുത്ത വർഷം ആദ്യം മുതൽ ഈ റൂട്ടുകളിൽ ട്രെയിനുകൾ ഓടിത്തുടങ്ങും. വ്യാവസായിക സൗകര്യങ്ങൾക്ക് ഏറെ ഗുണം ചെയ്യന്നതാണ് ജുബൈൽ നഗരത്തിലൂടെ കടന്നുപോകുന്ന റെയിൽ വേ ശൃംഖല. ജുബൈലിലെ സദാറ കമ്പനി മുതൽ കിംഗ് ഫഹദ് ഇൻ ഡസ്ട്രിയൽ പോർട്ട്, ജുബൈൽ കൊമേഴ്സ്യൽ പോർട്ട് എന്നിവിടങ്ങൾ വരെ ഈ ശൃംഖല വ്യാപിപ്പിക്കും. പ്രതിവർഷം 60 ലക്ഷം ടണ്ണിലധികം ദ്രാവക, ഖര പദാർഥങ്ങൾ കിംഗ് ഫഹദ് തുറമുഖത്ത് നിന്ന് കയറ്റുമതി ചെയ്യാൻ കഴിയും.
ഡൽഹി: രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികൾക്കായി കേന്ദ്ര സർക്കാർ 22000 കോടി രൂപ ഗ്രാന്‍റ് അനുവദിച്ചു. ഉത്പാദനച്ചെലവിനേക്കാൾ കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് പാചകവാതക സിലിണ്ടറുകൾ എത്തിക്കുന്നതിലൂടെ ഉണ്ടാകുന്ന നഷ്ടം നികത്താനാണ് ഗ്രാന്‍റ്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം (എച്ച്പി) എന്നീ മൂന്ന് കമ്പനികൾക്ക് ഒറ്റത്തവണ ഗ്രാന്‍റായി തുക അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു. 2020 ജൂണിനും 2022 ജൂണിനും ഇടയിൽ ലിക്വിഫൈഡ് പെട്രോളിയം ഗ്യാസിന് (എൽപിജി) അന്താരാഷ്ട്ര വിപണിയിൽ 300 ശതമാനം വില വർദ്ധനവ് രേഖപ്പെടുത്തി. എന്നാൽ ബാധ്യതയുടെ 72 ശതമാനം മാത്രമാണ് ഉപഭോക്താക്കൾക്ക് കൈമാറിയതെന്നാണ് സർക്കാരിന്റെ വിശദീകരണം. ഇതിലൂടെ എണ്ണക്കമ്പനികൾക്കുണ്ടാകുന്ന ബാധ്യതകൾ തീർക്കാനാണ് ഗ്രാന്‍റ് അനുവദിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് ഈ നിർദേശത്തിന് അംഗീകാരം നൽകിയത്. റെയിൽവേ ജീവനക്കാർക്കുള്ള ബോണസിനും കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഇതിനായി 1832 കോടി രൂപ അനുവദിച്ചതായി അനുരാഗ് ഠാക്കൂർ പറഞ്ഞു.
ഡൽഹി : കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ശശി തരൂർ നൽകിയ ചട്ടലംഘന പരാതിയിൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വെളിപ്പെടുത്താൻ കഴിയില്ലെന്ന് മധുസൂദനൻ മിസ്ത്രി. ഇതുമായി ബന്ധപ്പെട്ട് മാധ്യമ റിപ്പോർട്ടുകൾക്ക് പിന്നാലെ പോകാൻ കഴിയില്ലെന്നും മിസ്ത്രി പറഞ്ഞു. വോട്ടർമാരുടെ വിലാസവും ഫോൺ നമ്പറും ഏത് സമയത്തും ലഭ്യമാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ പോലും ഈ വിവരം നൽകുന്നില്ല എന്നതാണ് യാഥാർത്ഥ്യം. അധ്യക്ഷ തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമായിരിക്കുമെന്നും രഹസ്യ ബാലറ്റിലൂടെ വോട്ടെടുപ്പ് നടത്തുമെന്നും അദ്ദേഹം ആവർത്തിച്ചു. അതേസമയം, സ്ഥാനാർത്ഥി നിർണയത്തിലെ ഉൾപ്പോര് ഇനിയും അവസാനിച്ചിട്ടില്ല. മല്ലികാർജുൻ ഖാർഗെയ്ക്ക് പിന്നിൽ പാർട്ടിയുടെ സമ്പൂർണ സംവിധാനങ്ങൾ അണിനിരന്നിട്ടും ഔദ്യോഗിക സ്ഥാനാർത്ഥിയില്ലെന്ന ഗാന്ധി കുടുംബത്തിന്‍റെ നിലപാടിനെതിരെ തരൂർ ക്യാമ്പിൽ മുറുമുറുപ്പുണ്ട്. അശോക് ഗെഹ്ലോട്ടിൻറെ പിന്മാറ്റത്തിന് പിന്നാലെ സോണിയാ ഗാന്ധി തന്നെ ഇടപെട്ട് ഖാർഗെയെ അധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തിരുന്നു. ഖാർഗെ സ്ഥാനാർത്ഥിയാണെന്ന സന്ദേശം വിശ്വസ്തർ വഴി താഴേത്തട്ടിൽ നല്‍കിയെന്നും തരൂർ ക്യാമ്പ് വിമർശിച്ചു. എന്നാൽ ഇത്തരം ആരോപണങ്ങൾ ആസൂത്രിതമാണെന്ന് മല്ലികാർജുൻ…
ന്യൂഡല്‍ഹി: അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലാൻ അടിയന്തര അനുമതി തേടി കേരളം സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. തെരുവുനായ്ക്കളുടെ ആക്രമണവുമായി ബന്ധപ്പെട്ട വ്യക്തിഗത കേസുകൾ ഹൈക്കോടതിയിൽ ഉന്നയിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. സംസ്ഥാനത്തെ തെരുവുനായ്ക്കളുടെ അക്രമം തടയുന്നതിനുള്ള നിയമങ്ങളും നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട വിവിധ ഹർജികളിൽ അടുത്ത വർഷം ഫെബ്രുവരിയിൽ സുപ്രീം കോടതി വിശദമായ വാദം കേൾക്കും. ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വി.കെ ബിജു അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാൻ അനുമതി തേടി. എന്നാൽ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് ഈ ആവശ്യം ഇപ്പോൾ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിന് കുടുംബശ്രീ യൂണിറ്റുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് ഹൈക്കോടതി പിൻവലിക്കണമെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ സി കെ ശശി ആവശ്യപ്പെട്ടു. ഹൈക്കോടതി ഉത്തരവിനെതിരെ സ്പെഷ്യൽ ലീവ് പെറ്റീഷൻ ഫയൽ ചെയ്യാനും സുപ്രീം കോടതി നിർദ്ദേശിച്ചു. തെരുവുനായ്ക്കളുടെ ആക്രമണവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കാൻ ജസ്റ്റിസുമാരായ ജയശങ്കർ…
ലണ്ടന്‍: മാഞ്ചസ്റ്റർ, ഓക്സ്ഫഡ്, എഡിൻബറോ, സൈഗൻ എന്നീ സർവ്വകലാശാലകളുമായി ഗ്രഫീൻ മേഖലയിലെ സഹകരണത്തിനായി ഡിജിറ്റൽ സർവകലാശാല ധാരണാപത്രം ഒപ്പിട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെയും വ്യവസായ മന്ത്രി പി രാജീവിന്‍റെയും സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പുവച്ചത്. ഗ്രഫീൻ അടിസ്ഥാനമാക്കി വ്യാവസായ പാർക്ക് സ്ഥാപിക്കുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിലാണ് ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സർവകലാശാല ആരംഭിച്ചത്. പുതുതലമുറ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി നൂതന വ്യവസായങ്ങൾ ആരംഭിക്കാനാണ് സർക്കാറിന്റെ ശ്രമം. കേരളത്തിൽ സംരംഭകരുടെയും ഗവേഷകരുടെയും ഒരു സംഗമം സംഘടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് കൈമാറ്റം ചെയ്യപ്പെട്ട ധാരണാപത്രങ്ങൾ അത്യാധുനിക ഗവേഷണം വികസിപ്പിക്കുകയും വിജ്ഞാന സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കുന്നതിനുമുള്ള സംസ്ഥാനത്തിന്‍റെ കഴിവിനെ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. ലോകോത്തര നിലവാരമുള്ള ആവാസവ്യവസ്ഥ ഗ്രഫീനിനായി കെട്ടിപ്പടുക്കാനാണ് കേരളം ഉദ്ദേശിക്കുന്നത്. നാനോ ടെക്നോളജിയുടെ വികസനത്തിലും ഗ്രഫീൻ പോലുള്ള ഭാവി വസ്തുക്കളുടെ വികസനത്തിലും ഏർപ്പെട്ടിരിക്കുന്ന സംഘടനകളെ പ്രോത്സാഹിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പീഡനപരാതിയിൽ ധാര്മ്മികത അനുസരിച്ച് കോണ്ഗ്രസ് തീരുമാനം എടുക്കട്ടെ; നിലപാട് വ്യക്തമാക്കി സിപിഎം
തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്കെതിരായ ലൈംഗിക പീഡന പരാതിയിൽ നിലപാട് വ്യക്തമാക്കി സി.പി.എം. എം.എൽ.എയ്ക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ ധാർമ്മിക പ്രശ്നവുമുണ്ട്. കോൺഗ്രസ് അതിന്റെ ധാർമ്മികതയ്ക്ക് അനുസൃതമായി തീരുമാനമെടുക്കട്ടേയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. പരാതിയിൽ ശക്തമായ അന്വേഷണം വേണമെന്നാണ് സി.പി.എമ്മിന്‍റെ നിലപാടെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്. എം.എൽ.എ കടുത്ത മദ്യപാനിയാണെന്നും മദ്യലഹരിയിൽ തന്നെ മർദ്ദിക്കാറുണ്ടെന്നും പരാതിക്കാരി ഇന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞു. കേസ് ഒത്തുതീർപ്പാക്കാൻ എം.എൽ.എയുടെ ഭാഗത്തുനിന്നും 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു. ഇത് വേണ്ടെന്ന് പറഞ്ഞപ്പോൾ കോൺഗ്രസിൽ നിന്നുള്ള ഒരു സ്ത്രീ തന്നെ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും പരാതിക്കാരി പറയുന്നു. തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയ യുവതി പെരുമ്പാവൂർ മാറമ്പള്ളി സ്വദേശിയും മുൻ വാർഡ് അംഗവുമാണെന്ന് യുവതി പറഞ്ഞു. മറ്റ് വഴികളില്ലാതെയാണ് പരാതി നൽകിയത്. കോൺഗ്രസിലെ പല നേതാക്കളുടെയും അറിവോടെയാണ് തനിക്കെതിരെ സൈബർ ആക്രമണം നടന്നതെന്ന് സംശയിക്കുന്നതായി യുവതി പറഞ്ഞു. എന്നാൽ…
വയനാട്: വയനാട്ടിലെ ചീരാലിൽ വളർത്തുമൃഗങ്ങളെ ആക്രമിച്ച് കൊന്ന കടുവയെ മയക്കു വെടിവെച്ച് പിടികൂടാൻ വനംവകുപ്പിന്റെ ഉത്തരവ്. കൂടുതൽ കൂടുകൾ പ്രദേശത്ത് സ്ഥാപിക്കാനും വനംവകുപ്പ് തീരുമാനിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കടുവ ഏഴ് പശുക്കളെയാണ് മുണ്ടക്കൊല്ലി, വല്ലത്തൂർ, കരിവള്ളി എന്നീ സ്ഥലങ്ങളിൽ ആക്രമിച്ച് കൊന്നത്. ഇന്നലെ ചീരാൽ ഗ്രാമത്തിൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഹർത്താലും ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും നടത്തി. നാട്ടുകാർ തോട്ടമൂല ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മയക്കുവെടി വെച്ച് കടുവയെ പിടികൂടാൻ മാർച്ച് നടത്തി. ഏഴ് പശുക്കളെയാണ് കടുവ രണ്ടാഴ്ചക്കിടയിൽ കൊന്നത്. ചിരാൽ ഗ്രാമം കടുവയുടെ ഭീഷണിയിൽ വലയുകയാണ്. സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിനാളുകളാണ് മാർച്ചിൽ പങ്കെടുത്തത്. ചീരാൽ വില്ലേജ് പരിധിയിലെ ജനകീയ കൂട്ടായ്മ ഹർത്താൽ ആചരിച്ചു. മുണ്ടകൊല്ലി ഡാനിയേലിൻ്റെ പശുവിനെ കടുവ കൊന്നു. രണ്ട് പശുക്കൾക്ക് പരിക്കേറ്റു. രണ്ടാഴ്ചയായി സ്ഥലത്ത് കടുവയുടെ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇതുവരെ മൂന്ന് വളർത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്. പ്രതിഷേധവുമായെത്തിയ നാട്ടുകാർ തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു.…
