- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
Author: News Desk
ന്യൂ ഡൽഹി: കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായ സൈനിക നായ ‘സൂം’ വിടവാങ്ങി. അഡ്വാൻസ് ഫീൽഡ് വെറ്ററിനറി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് മരിച്ചതെന്ന് സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു. രാവിലെ 11.45 വരെ മരുന്നുകളോട് പ്രതികരിച്ചിരുന്നു. അനന്ത്‌നാഗിലെ കോക്കർനാഗിൽ ലഷ്കർ-ഇ-ത്വയിബയും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് സൂമിന് ഗുരുതരമായി പരിക്കേറ്റത്. തീവ്രവാദികളെ തുരത്തുന്നതിന് മുന്നിൽ നിന്നിരുന്ന സൂമിന് വെടിയേൽക്കുകയായിരുന്നു. പരിക്കേറ്റെങ്കിലും സൂം ദൗത്യത്തിൽ പങ്കാളിയായി. ഏറ്റുമുട്ടലിൽ സൂമിന്‍റെ സഹായത്തോടെ രണ്ട് ഭീകരരെ വധിച്ചു. ഓപ്പറേഷൻ താങ്പാവാസിന്റെ കോംബാറ്റ് ടീമിന്റെ ഭാഗമായിരുന്നു സൂം. സൂമിനു പുറമെ രണ്ട് സൈനികർക്കും ഏറ്റുമുട്ടലിൽ പരിക്കേറ്റു. തെക്കൻ കശ്മീരിലെ താങ്‌പാവ പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് ഞായറാഴ്ച രാത്രിയാണ് സുരക്ഷാ സേന സൂമിനൊപ്പം തിരച്ചിൽ ആരംഭിച്ചത്.
വയനാട്: മധു വധക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ വിചാരണക്കോടതി ശനിയാഴ്ച വിധി പറയും. നേരത്തെ ജാമ്യത്തിലിറങ്ങിയ പ്രതികൾ സാക്ഷികളെ സ്വാധീനിച്ചെന്ന് ചൂണ്ടിക്കാട്ടി ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. പ്രതികൾക്ക് ജാമ്യം നൽകുന്നത് കുടുംബത്തിന് ഭീഷണിയാണെന്ന് മധുവിന്‍റെ അമ്മ മല്ലിയും കോടതിയെ അറിയിച്ചു. നിലവിൽ 11 പ്രതികൾ വിചാരണത്തടവുകാരാണ്. കേസിൽ ഇന്നത്തെ സാക്ഷി വിസ്താരം പൂർത്തിയായി. കേസിൽ നാല് സാക്ഷികളെയാണ് ഇന്നലെ വിസ്തരിച്ചത്. പൊലീസ് ഉദ്യോഗസ്ഥരായ സാക്ഷികൾ പ്രോസിക്യൂഷന് അനുകൂലമായി നൽകിയ മൊഴിയിൽ ഉറച്ചു നിന്നു. 97-ാം സാക്ഷിയും സൈബർ സെൽ അംഗവുമായ വി.വിനുവിന്‍റെ വിസ്താരവും ഇന്നലെ പൂർത്തിയായി. ഫോൺ റിമോട്ട് കൺട്രോൾ വഴി പ്രവർത്തിപ്പിക്കുന്നത് തടയുന്നതിനാണ് പിടിച്ചെടുത്ത ഫോണുകൾ ബ്രൗൺ പേപ്പറിന് പുറമേ അലുമിനിയം ഫോയിൽ പേപ്പറിൽ പൊതിഞ്ഞ് സൂക്ഷിച്ചതെന്ന് പ്രതിഭാഗത്തിൻ്റെ ചോദ്യത്തിനിടെ സാക്ഷി വിശദീകരിച്ചു.
തിരുവനന്തപുരം: ഗുരുതരമായ വാഹനാപകടങ്ങളിൽ പ്രതികൾ ആവുകയും ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുകയും ചെയ്യുന്ന ഡ്രൈവർമാർക്ക് ട്രോമ കെയർ, പാലിയേറ്റീവ് കെയർ സെന്‍ററുകളിൽ മൂന്ന് ദിവസത്തിൽ കുറയാത്ത നിർബന്ധിത സാമൂഹിക സേവനം ഏര്‍പ്പെടുത്താന്‍ തീരുമാനം. ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന് പുറമേ എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിംഗ് ആൻഡ് റിസർച്ചിൽ (ഐ.ഡി.ടി.ആർ) മൂന്ന് ദിവസത്തെ പരിശീലനവും നിർബന്ധമാക്കും. ആദ്യ ഘട്ടത്തിൽ മോട്ടോര്‍ വാഹന നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസ് ഉള്‍പ്പെടെയുള്ള കോണ്‍ട്രാക്ട് ക്യാരിയേജുകള്‍, റൂട്ടുകളിൽ ഓടുന്ന സ്റ്റേജ് കാര്യേജുകൾ, ചരക്ക് വണ്ടികൾ എന്നിവയുടെ ഡ്രൈവർമാരെയാണ് ഇത്തരം സേവന പരിശീലന പരിപാടിയുടെ പരിധിയിൽ ഉൾപ്പെടുത്തുക. അനധികൃതമായി ഹോൺ ഘടിപ്പിക്കുകയും രൂപമാറ്റം വരുത്തുകയും ചെയ്യുന്ന ഇരുചക്രവാഹനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. അപകടകരമായ ഡ്രൈവിംഗിനെ പ്രോത്സാഹിപ്പിക്കുന്ന വ്ളോഗർമാർക്കെതിരെയും കർശന നിയമനടപടി സ്വീകരിക്കും. കരാർ, സ്റ്റേജ് കാര്യേജ് നിയമ ലംഘനങ്ങൾ കണ്ടെത്താൻ ഒക്ടോബർ…
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലെ രമേശ് ചെന്നിത്തലയുടെ പരസ്യ പ്രചാരണത്തിനെതിരെ ശശി തരൂർ. മല്ലികാർജുൻ ഖാർഗെയ്ക്ക് വേണ്ടി രമേശ് ചെന്നിത്തല നടത്തുന്ന പ്രചാരണം തിരഞ്ഞെടുപ്പ് അതോറിറ്റി പരിശോധിക്കണമെന്ന് തരൂർ ആവശ്യപ്പെട്ടു. നടപടിയെടുക്കേണ്ടത് തിരഞ്ഞെടുപ്പ് അതോറിറ്റിയാണെന്നും, പല സംസ്ഥാനങ്ങളിലും സമാനമായ രീതിയിലാണ് പ്രചാരണം നടത്തുന്നതെന്നും തരൂർ പറഞ്ഞു. മുൻ പ്രതിപക്ഷ നേതാവ് കൂടിയായ രമേശ് ചെന്നിത്തല മല്ലികാർജുൻ ഖാർഗെയ്ക്ക് വേണ്ടി പരസ്യമായി പ്രചാരണം നടത്തിയിരുന്നു. കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ സ്ഥാനാർത്ഥികൾ ഊർജ്ജസ്വലമായ പ്രചാരണമാണ് നടത്തുന്നത്. 12 നഗരങ്ങളിൽ 16 ദിവസമായി പ്രചാരണം നടത്തുന്ന തരൂരിനെ പിന്തള്ളി മല്ലികാർജുൻ ഖാർഗെ ആറ് ദിവസം കൊണ്ട് 12 നഗരങ്ങളിലെത്തി വോട്ട് തേടി. നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ പ്രകടന പത്രിക പുറത്തിറക്കിയാണ് തരൂർ പ്രചാരണം ആരംഭിച്ചത്. തനിക്ക് ഒരു വലിയ വിഭാഗത്തിന്‍റെ രഹസ്യ പിന്തുണയുണ്ടെന്നും ഔദ്യോഗിക സ്ഥാനാർത്ഥികൾ പരാജയപ്പെട്ട ചരിത്രമുണ്ടെന്നും തരൂർ പറഞ്ഞു.
വാഷിങ്ടണ്‍: നാസയുടെ ചാന്ദ്ര ഗവേഷണ ദൗത്യം ആർട്ടെമിസിന്‍റെ ആദ്യ വിക്ഷേപണമായ ആർട്ടെമിസ് 1 നവംബർ 14ന് നടക്കും. ഇന്ധന ചോർച്ചയെ തുടർന്ന് വിക്ഷേപണ ശ്രമം നിരവധി തവണ മുടങ്ങിയിരുന്നു. 69 മിനിറ്റ് ദൈര്‍ഘ്യമുള്ള ലോഞ്ച് വിന്‍ഡോയില്‍ മനുഷ്യനെ വഹിക്കാന്‍ സാധിക്കുന്ന ഓറിയോണ്‍ പേടകം വഹിച്ചുകൊണ്ടുള്ള സ്‌പേസ് ലോഞ്ച് സിസ്റ്റം (എസ്എല്‍എസ്) റോക്കറ്റാണ് വിക്ഷേപിക്കുക. ആർട്ടെമിസ് 1 ആളില്ലാ വിക്ഷേപണമാണ്. പദ്ധതിക്കായി ഉപയോഗിക്കുന്ന വാഹനത്തിന്‍റെ പ്രകടനം പരിശോധിക്കുകയാണ് വിക്ഷേപണത്തിന്റെ ലക്ഷ്യം. ഓറിയോൺ പേടകം ചന്ദ്രനെ പരിക്രമണം ചെയ്ത് ഭൂമിയിൽ തിരിച്ചെത്തും.
പെര്‍ത്ത്: വെസ്റ്റേണ്‍ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം സന്നാഹ മത്സരത്തിൽ ഇന്ത്യ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി. 169 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ കെ എൽ രാഹുലിന്‍റെ അർധസെഞ്ചുറി ഉണ്ടായിട്ടും 36 റൺസിന് പരാജയപ്പെട്ടു. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 132 റൺസാണ് ഇന്ത്യ നേടിയത്. ഓസ്ട്രേലിയയ്ക്കായി മോറിസ്, മക്കെൻസി, കെല്ലി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ആദ്യ സന്നാഹ മത്സരത്തിൽ ഇന്ത്യ 13 റൺസിന് ജയിച്ചിരുന്നു. മറുപടി ബാറ്റിംഗില്‍ നിരാശപ്പെടുത്തിയ റിഷഭ് പന്ത് 11 പന്തിൽ 9 റൺസുമായി മടങ്ങി. ദീപക് ഹൂഡ (9 പന്തിൽ 6), ഹാർദിക് പാണ്ഡ്യ (9 പന്തിൽ 17), അക്ഷർ പട്ടേൽ (7 പന്തിൽ 2) എന്നിവർ മടങ്ങുമ്പോൾ 79 റൺസ് ആയിരുന്നു ഇന്ത്യയുടെ സ്കോർ. ദിനേശ് കാർത്തിക് 14 പന്തിൽ 10 റൺസിനും കീഴടങ്ങി. പ്രധാന ബാറ്റ്സ്മാൻമാർ പുറത്തായതോടെ അർധസെഞ്ചുറി നേടിയ കെ എൽ രാഹുലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. 55 പന്തിൽ…
മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പുറത്തിറക്കിയ ട്രൂത്ത് സോഷ്യൽ ആപ്ലിക്കേഷന് ഗൂഗിൾ പ്ലേ സ്റ്റോറിൽ അംഗീകാരം നൽകി. ആപ്പ് കൈകാര്യം ചെയ്യുന്ന ട്രൂത്ത് മീഡിയ ആൻഡ് ടെക്നോളജി ഗ്രൂപ്പ് ഉടൻ തന്നെ ഗൂഗിൾ പ്ലേ സ്റ്റോർ വഴി ആപ്പ് വിതരണം ചെയ്യാൻ തുടങ്ങും. ഗൂഗിളുമായി ചേര്‍ന്ന് പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. എല്ലാ അമേരിക്കക്കാർക്കും ട്രൂത്ത് സോഷ്യല്‍ എത്തിക്കാൻ സഹായിച്ചതിൽ തങ്ങൾ സന്തുഷ്ടരാണെന്നും ടിഎംടിജി മേധാവി ഡെവിൻ നൂൺസ് പറഞ്ഞു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് യുഎസിലെ ആപ്പിൾ ആപ്പ് സ്റ്റോറിൽ ട്രൂത്ത് സോഷ്യൽ ആരംഭിച്ചത്. ആവശ്യമായ ഉള്ളടക്ക മോഡറേഷൻ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഗൂഗിൾ പ്ലേ സ്റ്റോർ ഇതിന് അനുമതി നൽകിയിരുന്നില്ല. പ്ലേ സ്റ്റോർ നയങ്ങൾ പാലിക്കാത്തതും ഒരു തടസ്സമായിരുന്നു.
കൊച്ചി: നരബലിക്കേസിൽ അറസ്റ്റിലായ 3 പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ ഈ മാസം 24 വരെ റിമാൻഡ് ചെയ്തത്. ഭഗവൽ സിങ്, ഭാര്യ ലൈല, ഷാഫി എന്നിവരെയാണ് റിമാൻഡ് ചെയ്തത്. അതേസമയം, മനുഷ്യമാംസം ഭക്ഷിച്ചെന്ന ആരോപണം പ്രതികൾ നിഷേധിച്ചു. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന കാക്കനാട് ജില്ലാ ജയിൽ വളപ്പിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മാംസം കഴിച്ചില്ലെന്ന് പറഞ്ഞത്. അതേസമയം, നരഹത്യ കേസിലെ പ്രതികളുടെ അഭിഭാഷകൻ പൊലീസിനെതിരെ കോടതിയിൽ ആരോപണം ഉന്നയിച്ചു. മനുഷ്യബലി നടത്തിയെന്നും മനുഷ്യമാംസം ഭക്ഷിച്ചുവെന്നും മൊഴി നൽകാൻ പൊലീസ് നിർബന്ധിച്ചുവെന്ന് പ്രതികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. മാപ്പുസാക്ഷിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് മറ്റുള്ളവർക്കെതിരെ മൊഴി നൽകാൻ പ്രതികളെ നിർബന്ധിച്ചെന്നും അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
പത്തനംതിട്ട: മലയാലപ്പുഴ മന്ത്രവാദക്കേസ് പത്തനംതിട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷിക്കും. കേസിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് പത്തനംതിട്ട എസ്.പി സ്വപ്നിൽ മധ്കർ മഹാജൻ പറഞ്ഞു. നേരത്തെ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. കൂടുതൽ പരാതികൾ ലഭിച്ചാൽ നടപടി സ്വീകരിക്കും. ജില്ലയിൽ മറ്റിടങ്ങളിലും സമാനമായ കാര്യങ്ങൾ നടക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും എസ്.പി പറഞ്ഞു. മലയാലപ്പുഴ പുതിയപ്പാട് വാസന്തി മഠം എന്ന സ്ഥലത്ത് മന്ത്രവാദം നടത്തി വന്ന ശോഭനയെയും ഭർത്താവ് ഉണ്ണികൃഷ്ണനെയും ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടികളെ മന്ത്രവാദത്തിന് ഉപയോഗിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തായതോടെയാണ് പ്രതിഷേധം ഉണ്ടായത്. പ്രതിഷേധം നടത്തിയവരെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. അന്വേഷണത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കും. മുമ്പും ഇവിടെ പൊലീസ് പരിശോധന നടന്നിട്ടുണ്ട്. പ്രതിഷേധവും ഉണ്ടായിരുന്നു. നരബലി ഉൾപ്പെടെയുള്ള സംഭവങ്ങൾ പുറത്തുവന്നതോടെയാണ് പ്രതിഷേധം ശക്തമായത്. ദമ്പതികൾ നടത്തിയ മന്ത്രവാദത്തിന്‍റെ പഴയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.
യുഎഇ: ചന്ദ്രോപരിതലത്തിലേക്കുള്ള ആദ്യ യുഎഇ ദൗത്യം ഒരു പടി കൂടി കടന്ന് എല്ലാ പരീക്ഷണങ്ങളും പൂർത്തിയാക്കിയതായി, ദുബായ് കിരീടാവകാശി ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വീറ്റ് ചെയ്തു. മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്‍ററിലെ എഞ്ചിനീയർമാരെയും വിദഗ്ധരേയും അദ്ദേഹം അഭിനന്ദിച്ചു. യുഎഇയുടെ ആദ്യ ചാന്ദ്രദൗത്യമായ റാഷിദ് റോവർ നവംബറിൽ വിക്ഷേപിക്കും. ഫ്ളോറിഡയിലെ കേപ് കനാവറലിൽ നിന്നാണ് വിക്ഷേപണം നടക്കുക. ഇതിനായി റാഷിദ് റോവറിനെ വിക്ഷേപണ സ്ഥലത്തേക്ക് കൊണ്ടുപോകും. ഹകുതോ-ആർ റോബട്ടിക് ലൂണാർ ലാൻഡറിൽ സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റിലാണ് റാഷിദ് റോവർ ചന്ദ്രനിലേക്ക് വിക്ഷേപിക്കുക. മുമ്പ് പഠനം നടത്തിയിട്ടില്ലാത്ത ചന്ദ്രോപരിതലങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും റോവർ പകർത്തുമെന്നാണ് പ്രതീക്ഷ.
