- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
Author: News Desk
തൃശ്സൂര്‍: നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ചതിയുടെ പത്മവ്യൂഹം’ എന്ന പുസ്തകം പുറത്തിറക്കി. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കറന്‍റ് ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകളുമായി സ്വപ്ന സുരേഷ് തൻ്റെ ജീവിതം പറയുന്നു എന്ന പരസ്യത്തോടെയാണ് പുസ്തകം വിപണിയിലെത്തിയിരിക്കുന്നത്. 250 രൂപ വിലയുള്ള ഈ പുസ്തകം ആമസോണിലും ലഭ്യമാണ്. സ്വപ്നയുടെ ജീവിതവും ശിവശങ്കറുമായുള്ള അടുത്ത ബന്ധവും വ്യക്തമാക്കുന്ന നിരവധി ചിത്രങ്ങളും പുസ്തകത്തിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് സ്വപ്നയുടെ പുസ്തകത്തിലുള്ളത്. 2016ൽ തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥയായിരിക്കെ ശിവശങ്കറിനെ കണ്ടതായി സ്വപ്ന പുസ്തകത്തിൽ വെളിപ്പെടുത്തുന്നു. ആദ്യകാല സൗഹൃദം ഒരു വർഷത്തിനുള്ളിൽ ഒരു അടുത്ത ബന്ധമായി മാറി. 2016ൽ ശിവശങ്കറിന്‍റെ നിർദ്ദേശപ്രകാരം മുഖ്യമന്ത്രി മറന്നുപോയ ബാഗ് ദുബായിലേക്ക് കടത്തിയെന്നും അതിൽ കറൻസിയായിരുന്നുവെന്നും സ്വപ്ന പുസ്തകത്തിൽ പറയുന്നു. ബാഗ് മുഖ്യമന്ത്രി മറന്നു പോയെന്നും എന്നാൽ അത് അബദ്ധവശാൽ മറന്നുപോയതാണോ അതോ മനപ്പൂർവ്വം മറന്നുപോയതാണോ…
ഭൂകമ്പ സാധ്യത ഏറെയുള്ള സ്ഥലമാണ് ജപ്പാൻ. ധാരാളം അഗ്നിപർവ്വതങ്ങളുണ്ട്. അത്തരമൊരു സങ്കീർണ്ണമായ ഭൗമാന്തരീക്ഷം കാരണം പുരാതന കാലം മുതൽക്കേ ജപ്പാനിൽ പ്രകൃതിദുരന്തങ്ങൾ സാധാരണമാണ്. കൊടുങ്കാറ്റുകൾ, ചുഴലിക്കാറ്റുകൾ, സുനാമികൾ മുതലായവ രാജ്യത്ത് സംഭവിച്ചിട്ടുണ്ട്. ജപ്പാനിലെ 2011 ലെ ടൊഹോക്കു ഭൂകമ്പവും സുനാമിയുമാണ് സമീപകാല സംഭവങ്ങളിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന്. 19,759 പേരാണ് ഈ പ്രകൃതിദുരന്തത്തിൽ കൊല്ലപ്പെട്ടത്. സമീപകാലത്ത്, ജപ്പാനിൽ ഗറില്ലാ റെയിൻഫാൾ എന്ന പ്രതിഭാസവും ഉണ്ട്. ഒരു സ്ഥലത്ത് പൊടുന്നനെ മഴ പെയ്യുകയും ദുരിതം വിതയ്ക്കുകയും ചെയ്യുന്ന സാഹചര്യമാണിത്. ജപ്പാന്‍റെ പ്രത്യേകത ഒരിക്കലും തളരാത്ത ആത്മവിശ്വാസവും അനുഭവങ്ങളിൽ നിന്ന് പഠിക്കാനുള്ള കഴിവുമാണ്. ലോകത്തെ നടുക്കിയ ആണവ ആക്രമണത്തെ അതിജീവിച്ച രാജ്യമാണ് ജപ്പാൻ. നിരവധി ദുരന്തസാധ്യതകളാൽ ചുറ്റപ്പെട്ടിട്ടുണ്ടെങ്കിലും, അതിനെ മറികടക്കാൻ അവർ വളരെക്കാലമായി പഠനങ്ങളും പ്രവർത്തനങ്ങളും നടത്തുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ അവർ കുട്ടികളെ ദുരന്ത നിവാരണവും പഠിപ്പിക്കുന്നു. 2011-ലെ സുനാമിയുടെ സമയത്ത് പോലും ജാപ്പനീസ് വിദ്യാർത്ഥികൾ സമചിത്തതയും കരുതലും പ്രകടിപ്പിച്ചു. ഡേ കെയർ സെന്‍ററുകളിൽ…
ധാക്ക: വനിതാ ഏഷ്യാ കപ്പിൽ പാകിസ്ഥാനെ തകർത്ത് ശ്രീലങ്ക ഫൈനലിൽ പ്രവേശിച്ചു. രണ്ടാം സെമിയിൽ ശ്രീലങ്ക ഉയർത്തിയ 123 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 121 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. അച്ചിനി കുലസൂര്യ എറിഞ്ഞ അവസാന ഓവറിൽ പാകിസ്ഥാന് ജയിക്കാൻ വേണ്ടിയിരുന്നത് 9 റണ്‍സാണ്. ആദ്യ അഞ്ച് പന്തിൽ ആറ് റൺസ് മാത്രമാണ് പാകിസ്ഥാന് നേടാനായത്. മത്സരം ജയിക്കാൻ അവസാന പന്തിൽ മൂന്ന് റൺസാണ് വേണ്ടിയിരുന്നത്. അവസാന പന്ത് ഒരു ഫുൾ ടോസ് ആയിരുന്നുവെങ്കിലും എക്സ്ട്രാ കവർ ഫീൽഡറുടെ കൈകളിലേക്കാണ് പാകിസ്ഥാന്‍റെ നിദാ ദർ അടിച്ചത്. കവിഷ ദിൽഹാരി ആ ക്യാച്ച് നഷ്ടപ്പെടുത്തി. ഇതിനിടയിൽ നിദാ ദർ രണ്ടാം റൺസിനായി ഓടിയെങ്കിലും റണ്ണൗട്ടായി. ഇതോടെയാണ് ഒരു റൺസിന് ശ്രീലങ്ക മത്സരം ജയിച്ചത്. ശ്രീലങ്ക 20 ഓവറിൽ 122/6, പാകിസ്ഥാൻ 20 ഓവറിൽ 121/6. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഫൈനൽ 15-ആം തീയതി(ശനിയാഴ്ച്ച) ഉച്ചയ്ക്ക് 1 മണിക്ക്…
ന്യൂ ഡൽഹി: ബി.ജെ.പിക്ക് വഴങ്ങാത്തതിനാലാണ് ബി.സി.സി.ഐ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കിയതെന്ന ആരോപണത്തോട് പ്രതികരിച്ച് സൗരവ് ഗാംഗുലി. ദീർഘകാലം ഈ പദവിയിൽ തുടരാൻ കഴിയില്ലെന്ന് ഗാംഗുലി വ്യക്തമാക്കി. നാളുകളോളം കളിക്കാനും ഭരണ സ്ഥാനത്ത് ഇരിക്കാനും സാധ്യമല്ല. ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയിൽ ധാരാളം കളിക്കാനായി,ഭരണത്തിലും ഉണ്ടായിരുന്നു. ഇനി മറ്റെന്തെങ്കിലും ചെയ്യണമെന്നും ഗാംഗുലി പറഞ്ഞു. ബി.സി.സി.സി.ഐ പ്രസിഡന്‍റ് സ്ഥാനത്തു നിന്ന് തന്നെ നീക്കുന്നതിനെച്ചൊല്ലി ബി.ജെ.പി-തൃണമൂൽ കോൺഗ്രസ് തമ്മിൽ രാഷ്ട്രീയ തർക്കം നിലനിൽക്കുന്നതിനിടെയാണ് ഗാംഗുലിയുടെ പരാമർശം. ഗാംഗുലി ബി.ജെ.പിയിൽ ചേരാത്തതിനാലാണ് അദ്ദേഹത്തെ ഒഴിവാക്കിയതെന്ന് തൃണമൂൽ കോൺഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് അമിത് ഷാ ഗാംഗുലിയുടെ വീട് സന്ദർശിച്ചത് സമ്മർദ്ദം ചെലുത്താൻ ആയിരുന്നു. എന്നാൽ ഗാംഗുലി ബി.ജെ.പിയിൽ ചേരില്ലെന്ന് മനസിലായതോടെ പകപോക്കലിന്‍റെ ഭാഗമായാണ് പുറത്താക്കിയതെന്ന് നേതാക്കൾ ആരോപിച്ചു. അമിത് ഷായുടെ മകൻ ജയ് ഷാ ബിസിസിഐ സെക്രട്ടറിയായി തുടരുമ്പോൾ ഗാംഗുലിയെ മാത്രം ഒഴിവാക്കുന്നതിനെ ചൂണ്ടിക്കാട്ടിയാണ് തൃണമൂൽ കോൺഗ്രസ് എംപി ശന്തനു സെൻ ഉൾപ്പെടെയുള്ളവർ രംഗത്ത്…
ബാംഗ്ലൂർ: ടൈംസ് ഹയർ എജ്യുക്കേഷന്റെ 2023 ലോക സർവകലാശാലാ റാങ്കിങ്ങിൽ ഇന്ത്യയിൽ നിന്നുള്ള സർവകലാശാലകളിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബാംഗ്ലൂർ(ഐഐഎസ്‌സി) ഒന്നാം സ്ഥാനത്ത്. റാങ്കിങ്ങിൽ 251-300 വിഭാഗത്തിലാണ് ഐഐഎസ്‌സി. തുടർച്ചയായ ഏഴാം വർഷവും ഓക്സ്ഫോർഡ് സർവകലാശാല ആഗോളതലത്തിൽ പട്ടികയിൽ ഒന്നാമതെത്തി. 104 രാജ്യങ്ങളിൽ നിന്നായി 1,799 സർവകലാശാലകളാണ് മത്സരരംഗത്തുള്ളത്. ശൂലിനി യൂണിവേഴ്സിറ്റി ഓഫ് ബയോടെക്നോളജി ആൻഡ് മാനേജ്മെന്റ് സയൻസസ്, മൈസൂരു ജെഎസ്എസ് അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് എന്നിവയാണ് ഇന്ത്യയിൽ നിന്നും രണ്ടാം സ്ഥാനത്ത്. കാരൈക്കുടി അളഗപ്പ സർവകലാശാലയും കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയുമാണ് മൂന്നാം സ്ഥാനത്ത്. ഈ നാല് സർവകലാശാലകളും ആഗോളതലത്തിൽ ആദ്യ 500 റാങ്കുകളിലാണ്. അധ്യാപനം, ഗവേഷണം, വിജ്ഞാന വിതരണം, അന്താരാഷ്ട്ര നിലവാരം എന്നീ മേഖലകളിലെ വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് റാങ്ക് നിർണ്ണയിച്ചത്.
ഇംഗ്ലണ്ട്: ബ്രിട്ടനിലെ ഹോട്ടലുകളിൽ നിന്ന് 116 കുടിയേറിയ കുട്ടികളെ കാണാതായതായി റിപ്പോർട്ട്. കഴിഞ്ഞ 14 മാസത്തിനിടെയാണ് കുട്ടികളെ കാണാതായത്. 2021 ജൂലൈക്കും 2022 ഓഗസ്റ്റിനും ഇടയിൽ ആഭ്യന്തര മന്ത്രാലയം താൽക്കാലിക ഹോട്ടലുകളിൽ പാർപ്പിച്ചതിന് ശേഷമാണ് ഇത്രയധികം കുട്ടികളെ കാണാതായതെന്ന് റിപ്പോർട്ട് ഉണ്ട്. അഭയാർത്ഥികളായി എത്തുന്ന കുട്ടികളെ താമസിപ്പിക്കാൻ മതിയായ താമസസൗകര്യമില്ലെന്ന് കൗൺസിൽ അറിയിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം ജൂലൈ മുതൽ സർക്കാർ അംഗീകൃത ഹോട്ടലുകളിലാണ് കുട്ടികൾ താമസിക്കുന്നത്. 2021 ജൂലൈ മുതൽ 2022 ജൂൺ വരെ യുകെയിലെത്തിയ 1,606 കുട്ടികളെയാണ് ആഭ്യന്തര മന്ത്രാലയം ഹോട്ടലുകളിൽ പാർപ്പിച്ചത്. കഴിഞ്ഞ 14 മാസത്തിനിടെ 18 വയസോ അതിൽ താഴെയോ പ്രായമുള്ള 181 കുട്ടികളെ കാണാതായതായി കണ്ടെത്തി. കാണാതായവരിൽ 65 പേരെ പിന്നീട് കണ്ടെത്തി. കാണാതായ കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കാനുള്ള സാധ്യത കൂടുതലാണെന്ന് ചാരിറ്റി ഇസിപാറ്റ് യുകെ ചീഫ് എക്സിക്യൂട്ടീവ് പട്രീഷ്യ ഡെർ പറഞ്ഞു. കാണാതായ കുട്ടികളിൽ ചിലർ മനുഷ്യക്കടത്തുകാരുടെ കൈകളിൽ വീഴുമെന്ന് ഭയപ്പെടുന്നതായി…
തിരുവനന്തപുരം: കേരളത്തിൽ നിന്ന് പരിശോധനയ്ക്കായി അയച്ച ആന്‍റി റാബിസ് വാക്സിൻ ഗുണനിലവാരമുള്ളതെന്ന് കേന്ദ്ര ഡ്രഗ്സ് ലാബ് സാക്ഷ്യപ്പെടുത്തി. കസോളിയിലെ കേന്ദ്ര ഡ്രഗ്സ് ലാബ് ആന്‍റി-റാബിസ് വാക്സിൻ മികച്ച ഗുണനിലവാരമുള്ളതാണെന്ന് നേരത്തെ സാക്ഷ്യപ്പെടുത്തിയിരുന്നു. എന്നിരുന്നാലും, പ്രതിരോധ കുത്തിവയ്പ്പ് എടുത്തവരിൽ ചിലരിൽ പേവിഷബാധ മരണം ഉണ്ടായ പശ്ചാത്തലത്തിൽ, പൊതുജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനായാണ് വാക്സിൻ വീണ്ടും പരിശോധനയ്ക്കായി അയച്ചത്. ഈ വാക്സിൻ മികച്ച ഗുണനിലവാരമുള്ളതാണെന്ന് കേന്ദ്ര ഡ്രഗ്സ് ലബോറട്ടറി സാക്ഷ്യപ്പെടുത്തി. കേന്ദ്ര ലാബിലേക്ക് അയച്ച ഇമ്മ്യൂണോഗ്ലോബുലിനും ഗുണനിലവാരമുള്ളതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആശങ്കകൾ അവസാനിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാനത്ത് ആന്റി റാബിസ് വാക്സിനെപ്പറ്റിയുള്ള ആശങ്കകളുടെ പശ്ചാത്തലത്തിൽ വാക്സിന്‍റെ ഗുണനിലവാരം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തയച്ചിരുന്നു. വാക്സിൻ സ്വീകരിച്ച അഞ്ച് പേർ മരിച്ച സാഹചര്യത്തിലായിരുന്നു ഇത്. ഇതിനെത്തുടർന്ന് രണ്ട് ബാച്ച് ഇമ്മ്യൂണോഗ്ലോബുലിൻ, ഒരു ബാച്ച് ആന്‍റി റാബിസ് വാക്സിൻ എന്നിവ പരിശോധനയ്ക്കായി കേന്ദ്ര ഡ്രഗ്സ് ലബോറട്ടറിയിലേക്ക് അയച്ചു. ഈ…
മതത്തെ ചൊല്ലി വിവാഹം റജിസ്റ്റര് ചെയ്ത് നല്കാത്തവര്ക്കെതിരെ നടപടി: മന്ത്രി എം.ബി രാജേഷ്
തിരുവനന്തപുരം: വധുവിന്റെയോ വരന്റെയോ മാതാപിതാക്കളുടെയോ മതം ചൂണ്ടിക്കാട്ടി വിവാഹം രജിസ്റ്റർ ചെയ്യാൻ വിസമ്മതിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. 2021 നവംബർ 23ന് തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർക്ക് മതം പരിശോധിക്കാതെ എല്ലാ വിവാഹങ്ങളും രജിസ്റ്റർ ചെയ്യാൻ നിർദ്ദേശം നൽകിയിരുന്നു. മതാചാര പ്രകാരമല്ലാത്ത വിവാഹങ്ങളെക്കുറിച്ചും നിർദ്ദേശത്തിൽ പരാമർശിക്കുന്നുണ്ട്. 2008-ലെ വിവാഹ രജിസ്ട്രേഷൻ നിയമത്തിലെ ജനറൽ റൂൾസ് ഓൺ മാരേജ് ആക്ടിലും ഇത് വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. ഹൈക്കോടതിയിലെത്തിയ ഉദയംപേരൂർ സ്വദേശികളുടെ വിവാഹ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിഷയത്തിൽ മന്ത്രി അടിയന്തര റിപ്പോർട്ട് തേടി. സർക്കാരിന്റെ നയത്തിന് വിരുദ്ധമായി ഒരു ഉദ്യോഗസ്ഥനും പ്രവർത്തിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മതനിരപേക്ഷമായ വിവാഹങ്ങളെ നിരുത്സാഹപ്പെടുത്തുന്ന വിധത്തിൽ ഉദ്യോഗസ്ഥർ പെരുമാറരുത് . ഓരോ പൗരനും ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാനും ഒരുമിച്ച് ജീവിക്കാനും അവകാശമുള്ള രാജ്യമാണ് നമ്മുടേത്. വിവാഹം നടന്നതിന്‍റെയും വധുവിന്റെയും വരന്റെയും പ്രായം തെളിയിക്കുന്ന രേഖകളും ഹാജരാക്കിയാൽ…
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ ഗുജറാത്ത് പ്രസിഡന്‍റ് ഗോപാൽ ഇറ്റാലിയയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ചെന്ന കേസിലാണ് നടപടി. കേസുമായി ബന്ധപ്പെട്ട് വനിതാ കമ്മീഷന് മുമ്പാകെ ഹാജരാകാനെത്തിയതായിരുന്നു ഗോപാൽ. തന്നെ ജയിലിലേക്ക് അയയ്ക്കുമെന്ന് വനിതാ കമ്മീഷൻ രേഖാ ശർമ്മ ഭീഷണിപ്പെടുത്തിയതായി ഗോപാൽ പറഞ്ഞു. ഇതേ തുടർന്നാണ് വനിതാ കമ്മീഷൻ ഓഫീസിന് മുന്നിൽ നിന്ന് ഗോപാലിനെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ ആം ആദ്മി പ്രവർത്തകർ ഓഫീസിന് മുന്നിൽ പ്രതിഷേധം നടത്തി. 2019 ൽ പ്രചരിപ്പിച്ച ഒരു വീഡിയോയുമായി ബന്ധപ്പെട്ടാണ് കേസ്. സ്ത്രീവിരുദ്ധ ഉള്ളടക്കം പ്രചരിപ്പിച്ചു എന്ന് ആരോപിച്ചാണ് വനിതാ കമ്മീഷൻ അദ്ദേഹത്തെ വിളിച്ചുവരുത്തിയത്. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉൾപ്പെടെയുള്ളവർ പോലീസ് നടപടിക്കെതിരെ രംഗത്തെത്തി.
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ നിലവിലെ അവസ്ഥയിൽ പൂർണ സംതൃപ്തിയുള്ളവർ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ തനിക്ക് വോട്ട് ചെയ്യേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂർ. 2014, 2019 തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനെ തള്ളിപ്പറഞ്ഞ വോട്ടർമാരുടെ വിശ്വാസം വീണ്ടെടുക്കാൻ കഴിയുന്ന ഒരു മാറ്റം താൻ ആഗ്രഹിക്കുന്നുവെന്നും, കഴിഞ്ഞ കുറച്ച് വർഷങ്ങളായി പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കാത്തതിനാൽ പാർട്ടിയിൽ നിരവധി പോരായ്മകളുണ്ടെന്നും വാർത്താസമ്മേളനത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. “പ്രസിഡന്‍റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഞാനും ഖാർഗെയും തമ്മിൽ ശത്രുതയില്ല. രണ്ട് കോണ്‍ഗ്രസ് പ്രവർത്തകരായാണ് ഞങ്ങൾ കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. കോൺഗ്രസ് വിട്ട പ്രവർത്തകരെയും വോട്ടർമാരെയും പാർട്ടിയിലേക്ക് തിരികെ കൊണ്ടുവരുന്ന തരത്തിലുള്ള ഒരു മാറ്റം ആഗ്രഹിക്കുന്നു”, ശശി തരൂർ പറഞ്ഞു. ഖാർഗെയ്ക്ക് വേണ്ടി പാർട്ടി നേതാക്കൾ പരസ്യ പ്രചാരണം നടത്തുന്നതിലുള്ള അതൃപ്തിയും തരൂർ പ്രകടിപ്പിച്ചു. ഖാർഗെ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയല്ലെന്ന് ഹൈക്കമാൻഡ് പറഞ്ഞിട്ടുണ്ടെങ്കിലും ചില നേതാക്കളുടെ പ്രവർത്തനം ആ രീതിയിലല്ല. ഇത് നീതിയുക്തമല്ലെന്നും തരൂർ…
