Author: News Desk

റിയാദ്: സൗദി അറേബ്യയിലെ തബൂക്കിൽ നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.38 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഞായറാഴ്ച വൈകുന്നേരം വടക്കുപടിഞ്ഞാറൻ തബൂക്ക് മേഖലയിൽ ഉണ്ടായതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തബൂക്ക് മേഖലയിൽ നിന്ന് 19 കിലോമീറ്റർ വടക്കുപടിഞ്ഞാറ് 37 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് സൗദി ജിയോളജിക്കൽ സർവേ അറിയിച്ചു.

Read More

വിമാനത്തിലെ ഒരു യാത്രക്കാരൻ ക്യാബിൻ അറ്റൻഡന്റിന്റെ വിരലിൽ കടിച്ചതിനെ തുടർന്ന് ഇസ്താംബൂളിൽ നിന്ന് ജക്കാർത്തയിലേക്ക് പോവുകയായിരുന്ന ടർക്കിഷ് എയർലൈൻസ് വിമാനം അടിയന്തിരമായി ലാൻഡ് ചെയ്തു. ജക്കാർത്തയിലേക്ക് പോകുന്ന വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്ന ഇയാൾ മദ്യലഹരിയിലായിരുന്നു. ഫ്ലൈറ്റ് അറ്റൻഡന്‍റുമാർ ഇയാളെ താക്കീത് ചെയ്യുകയും ശാന്തനാക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ഇയാൾ ശാന്തനായില്ല എന്ന് മാത്രമല്ല, കൂടുതൽ അസ്വസ്ഥനാവുകയും ചെയ്തു. പ്രകോപിതനായ യാത്രക്കാരൻ ജീവനക്കാരിൽ ഒരാളുടെ വിരൽ പിടിച്ച് കടിക്കുകയായിരുന്നു.  സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിൽ, യാത്രക്കാരൻ ജീവനക്കാരനെ ആക്രമിക്കാൻ ശ്രമിക്കുന്നത് കാണാം. ജീവനക്കാരനും തിരിച്ച് പ്രതികരിക്കുന്നുണ്ട്. വിമാനത്തിലെ മറ്റ് ക്രൂ അംഗങ്ങൾ ഇരുവരെയും അനുനയിപ്പിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. 

Read More

തിരുവനന്തപുരം: സോഫ്റ്റ്‌വെയർ തകരാർ മൂലം സംസ്ഥാനത്ത് ഓൺലൈൻ ഫയൽ നീക്കം നിർത്തിവച്ചിട്ട് നാല് ദിവസമാകുന്നു. പ്രശ്നം ഭാഗികമായി പരിഹരിച്ചതായി സോഫ്റ്റ്‌വെയർ കൈകാര്യം ചെയ്യുന്ന ഡൽഹിയിലെ നാഷണൽ ഇൻഫോർമാറ്റിക്സ് സെന്‍റർ പറയുന്നു, പക്ഷേ ഡിജിറ്റൽ ഫയലുകൾ തുറക്കുന്നതിനുള്ള ബുദ്ധിമുട്ട് തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 മുതൽ തകരാറിലായ സോഫ്റ്റ്‌വെയർ ഇപ്പോഴും അതെ അവസ്ഥയിലാണ്. സാങ്കേതിക തകരാർ വിവിധ വകുപ്പുകളുടെ സുഗമമായ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ഇതാദ്യമായാണ് സെക്രട്ടേറിയറ്റിലെ ഫയൽ നീക്കം സോഫ്റ്റ്‌വെയർ തകരാർ മൂലം ഇത്രയും ദിവസമായി തടസ്സപ്പെടുന്നത്. വിവരങ്ങൾ സംഭരിച്ച സെർവറിലെ ഹാർഡ് വെയർ തകരാറാണ് പ്രശ്നത്തിന് കാരണമായത്.  സെക്രട്ടേറിയറ്റിലെ 99 ശതമാനം ഫയലുകളും ഡിജിറ്റലായാണ് കൈകാര്യം ചെയ്യുന്നത്.  സോഫ്റ്റ് വെയറിന്‍റെ പുതിയ പതിപ്പിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായി ജനുവരിയിൽ അഞ്ച് ദിവസം ഫയൽ നീക്കം ചെയ്യൽ തടസ്സപ്പെട്ടിരുന്നു. സർക്കാർ കണക്ക് പ്രകാരം ഒരു ദിവസം കുറഞ്ഞത് 30,000 ഫയലുകളെങ്കിലും സെക്രട്ടേറിയറ്റിൽ കൈകാര്യം ചെയ്യുന്നുണ്ട്. പ്രതിദിനം 1500 പുതിയ ഫയലുകളാണ് സൃഷ്ടിക്കപ്പെടുന്നത്.…

Read More

ന്യൂഡൽഹി: ഈ വർഷം അവസാനത്തോടെ പ്രാദേശിക ഭാഷയിലെ നിയമപഠനത്തിനുള്ള പുസ്തകങ്ങൾ പുറത്തിറങ്ങുമെന്ന് ഇന്ത്യൻ ഭാഷകളുടെ പ്രോത്സാഹനത്തിനായുള്ള ഉന്നതാധികാരസമിതിയുടെ ചെയർമാൻ ചാമുകൃഷ്ണശാസ്ത്രി അറിയിച്ചു. പ്രാദേശികഭാഷയിലുള്ള നിയമപഠനം ആരംഭിക്കുന്ന സാഹചര്യത്തിലാണ് ഇത്. 60 വിഷയങ്ങളിലായി ബിരുദ, ബിരുദാനന്തര കോഴ്‌സുകളിൽ 75 പാഠപുസ്തകങ്ങളാണ് തയ്യാറായിരിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രാദേശികഭാഷാ പഠനം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇത്. ആദ്യഘട്ട കോഴ്സുകൾ ഹിന്ദി, ഗുജറാത്തി, അസമിസ്, തമിഴ്, ബംഗാളി, തെലുഗു തുടങ്ങി 12 ഭാഷകളിലായിരിക്കും.

Read More

അബുദാബി: യുഎഇയിലെ ചില പ്രദേശങ്ങളിൽ ഇന്ന് രാവിലെ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടു. മൂടൽമഞ്ഞിന്‍റെ പശ്ചാത്തലത്തിൽ ദേശീയ കാലാവസ്ഥാ കേന്ദ്രം റെഡ്, യെല്ലോ അലേർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, അല്‍ വത്ബ, റസീന്‍, അര്‍ജ്‌ന, അബുദാബി, അല്‍ ദഫ്ര മേഖലയിലെ താബ് അല്‍സറബ്, മര്‍ജാന്‍, റാസല്‍ഖൈമ, അജ്മാനിലെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ രാവിലെ മൂടൽമഞ്ഞ് റിപ്പോർട്ട് ചെയ്തു. റോഡുകളിലെ കാഴ്ച കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ പറഞ്ഞു. ചില തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ബുധനാഴ്ച രാവിലെയും മൂടൽമഞ്ഞ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്തിന്‍റെ ഉൾപ്രദേശങ്ങളിലെ പരമാവധി താപനില 37-42 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. തീരപ്രദേശങ്ങളിലെ പരമാവധി താപനില 34-39 ഡിഗ്രി സെൽഷ്യസ് വരെയാകാനാണ് സാധ്യത. അൽ ഐനിലെ റഖ്നയിലാണ് തിങ്കളാഴ്ച ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. വൈകിട്ട് 6.30 ആയപ്പോഴേക്കും താപനില 16.3 ഡിഗ്രി സെൽഷ്യസായിരുന്നു. തെക്ക്-കിഴക്ക്, വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ മണിക്കൂറിൽ 10-20 കിലോമീറ്റർ മുതൽ…

Read More

മഞ്ചേരി: മെഡിക്കൽ കോളേജിന്‍റെയും കെ.എസ്.ഇ.ബി സബ് സ്റ്റേഷന്‍റെയും വികസനത്തിനായി മഞ്ചേരി, ആനക്കയം വില്ലേജുകളിലെ 50 ഏക്കർ ഭൂമിയും പരിഗണിക്കാമെന്ന് വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. 50 പേജുള്ള റിപ്പോർട്ടാണ് കളക്ടർക്ക് സമർപ്പിച്ചത്. കോളജിനോടനുബന്ധിച്ച് 2.81 ഹെക്ടർ ഏറ്റെടുക്കാൻ നേരത്തേ സർക്കാർ ‍വിജ്ഞാപനം ഇറങ്ങിയിരുന്നു. ഈ സ്ഥലത്തെ സാമൂഹിക ആഘാത പഠന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. ഈ ഭൂമിക്ക് പകരം 50 ഏക്കർ ഭൂമി ഏറ്റെടുക്കണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നു. രണ്ടിടങ്ങളിലെയും പ്രായോഗികതയും പ്രശ്നങ്ങളും പരിശോധിച്ച് റിപ്പോർട്ട് സമർപ്പിച്ച ശേഷമാണ് സമിതി നയപരമായ തീരുമാനം സർക്കാരിന് വിട്ടത്. കോളേജിന്‍റെ അംഗീകാരം നിലനിർത്താൻ വിജ്ഞാപനം പുറപ്പെടുവിച്ച സ്ഥലം ഏറ്റെടുക്കണമെന്നാണ് കോളേജ് അധികൃതരുടെ ആവശ്യം. സ്ഥലം ഏറ്റെടുക്കുമ്പോൾ കുടിയൊഴിപ്പിക്കൽ ഒഴിവാക്കണമെന്നും ഭൂമി, കെട്ടിടങ്ങൾ, മരങ്ങൾ, മറ്റ് നിർമിതികൾ എന്നിവയ്ക്ക് നഷ്ടപരിഹാരം നൽകണമെന്നും വിദഗ്ധ സമിതി നിർദ്ദേശിച്ചിട്ടുണ്ട്. നിലം നികത്തിയാൽ വെള്ളക്കെട്ട് ഒഴിവാക്കുക, മലിനജല പ്രശ്നം പരിഹരിക്കുക, വീടുകളിലേക്കും കെട്ടിടങ്ങളിലേക്കുമുള്ള പ്രവേശന കവാടങ്ങൾ പുനഃസ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങൾ…

Read More

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വാക്സിനേഷൻ പൂർത്തിയായിട്ടില്ലെന്നും മൂന്ന് കോടി വാക്സിനുകൾ കൂടി സ്റ്റോക്കുണ്ടെന്നും അധികൃതർ പറഞ്ഞു. കുത്തിവയ്പ്പ് അതിന്‍റെ അവസാന ഘട്ടത്തിലാണ്. കുറച്ച് മാസത്തേക്ക് കൂടിയുള്ള വാക്സിൻ കരുതൽ ശേഖരമുണ്ട്. നിലവിലെ സാഹചര്യത്തിൽ വാക്സിൻ സംഭരിക്കേണ്ട ആവശ്യമില്ല. വാക്സിനേഷന്‍റെ വേഗത വർധിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. വരും ദിവസങ്ങളിൽ കൊവിഡ് കേസുകളുടെ എണ്ണം പരിശോധിച്ച ശേഷം പുതിയ വാക്സിൻ വാങ്ങുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും. 2021 ജൂൺ 21 നാണ് രാജ്യത്ത് കൊവിഡ് വാക്സിനേഷൻ ആരംഭിച്ചത്. ഇതുവരെ 219.32 കോടി ഡോസ് വാക്സിനാണ് ഉപയോഗിച്ചത്.

Read More

തിരുവനന്തപുരം: യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്കെതിരെ കൂടുതൽ തെളിവുകൾ. എൽദോസിന്‍റെ വസ്ത്രങ്ങൾ പരാതിക്കാരിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തതായി അന്വേഷണ സംഘം അറിയിച്ചു. എൽദോസിന്‍റെ ടി-ഷർട്ട് ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ പരാതിക്കാരിയുടെ പേട്ടയിലെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ഒരു മദ്യക്കുപ്പിയും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മദ്യക്കുപ്പിയിലെ വിരലടയാളം എൽദോസിന്‍റേതാണോയെന്ന് പരിശോധിക്കും. സെപ്റ്റംബർ 15ന് വീട്ടിലെത്തിയപ്പോൾ ഉപേക്ഷിച്ചിട്ടു പോയതാണ് ഇവയെന്നാണ് യുവതിയുടെ മൊഴി. ഇതിനെ സാധൂകരിക്കുന്ന മറ്റ് ചില തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഒളിവിലുള്ള എൽദോസ് കുന്നപ്പിള്ളിയെ പിടികൂടാനായില്ലെങ്കിലും തെളിവുകൾ പരമാവധി ശക്തമാക്കുകയാണ് അന്വേഷണ സംഘം. എം.എൽ.എയ്ക്കെതിരെ വധശ്രമക്കുറ്റം ചുമത്താനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.

Read More

കൊച്ചി: സ്ത്രീയെ കാണാനില്ലെന്ന് മുമ്പ് രജിസ്റ്റര്‍ ചെയ്ത പരാതിയിൽ മുഹമ്മദ് ഷാഫിക്ക് പങ്കുണ്ടെന്ന് സംശയം. ആലപ്പുഴ കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭന്‍റെ (51) തിരോധാനവുമായി ബന്ധപ്പെട്ടാണ് സംശയം. ബിന്ദു കേസ് അന്വേഷിക്കുന്ന സംസ്ഥാന ക്രൈംബ്രാഞ്ച് സംഘം ഷാഫി ഉൾപ്പെടെയുള്ള പ്രതികളെ ചോദ്യം ചെയ്ത് വിവരങ്ങൾ ശേഖരിച്ചു. ബിന്ദു കേസിൽ ഷാഫിക്ക് നേരിട്ട് പങ്കില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. അതേസമയം, ഷാഫിയുടെ നേതൃത്വത്തിൽ ഇലന്തൂരിൽ മറ്റ് കൊലപാതകങ്ങളൊന്നും നടന്നിട്ടില്ലെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയിരിക്കുന്നത്. സമാനമായ മറ്റേതെങ്കിലും സംഭവങ്ങളിൽ ഷാഫിക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. മുഹമ്മദ് ഷാഫിയുടെ ഡിഎൻഎ ഫലങ്ങൾ മുൻകാല കുറ്റകൃത്യങ്ങളിലേക്ക് വിരൽ ചൂണ്ടുമെന്ന പ്രതീക്ഷയും പൊലീസിനുണ്ട്. 16 മുതൽ 52 വയസ് വരെയുള്ള കാലഘട്ടത്തിലെ ഇയാളുടെ പ്രവർത്തന മേഖലകളെക്കുറിച്ചും പൊലീസ് അന്വേഷിക്കും. ഈ കാലയളവിൽ, ഇയാൾ താമസിച്ചിരുന്ന സ്ഥലങ്ങളെക്കുറിച്ചും പ്രദേശത്തെ തെളിയാത്ത കുറ്റകൃത്യങ്ങളെക്കുറിച്ചും വിവരങ്ങൾ ശേഖരിക്കും.

Read More

സുല്‍ത്താന്‍ ബത്തേരി: മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. മണിച്ചിറ അമ്പലക്കുന്ന് കോളനിയിൽ ഗിരീഷ് (46) ആണ് ബത്തേരി പൊലീസിനെതിരെ പരാതി നൽകിയത്. നിലവിൽ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഇയാൾ. കഴിഞ്ഞ ഓഗസ്റ്റ് 23ന് അയൽവാസിയുടെ വീട്ടിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട് ഗിരീഷിനെ നേരത്തെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. എന്നാൽ പൊലീസ് ആവശ്യപ്പെട്ടത് പ്രകാരം ശനിയാഴ്ച രാവിലെ 10 മണിയോടെ വീണ്ടും ബത്തേരി സ്റ്റേഷനിലെത്തിയ തന്നെ ക്രൂരമായി മർദ്ദിച്ചെന്നാണ് ഗിരീഷിന്‍റെ പരാതി. സ്റ്റേഷനിലെത്തിയപ്പോൾ മോഷണം നടത്തിയെന്ന കുറ്റസമ്മതത്തിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു. എന്നാൽ വിസമ്മതിച്ചപ്പോൾ എസ്.ഐയും മറ്റ് രണ്ട് പോലീസുകാരും ചേർന്ന് തന്നെ മുകളിലത്തെ നിലയിൽ കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് ഗിരീഷ് പറഞ്ഞു. പണം നഷ്ടപ്പെട്ട കുടുംബാംഗങ്ങൾ മോഷണം നടത്തിയത് താനല്ലെന്ന് പറഞ്ഞിട്ടും പൊലീസ് മർദ്ദനം തുടരുകയായിരുന്നെന്ന് ഗിരീഷ് ആരോപിച്ചു. പൊലീസ് സ്റ്റേഷനിൽ നിന്ന് വിട്ടയച്ച ശേഷം വൈകുന്നേരം വീട്ടിൽ…

Read More