- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
Author: News Desk
ഒരു മണിക്കൂറിൽ ഏറ്റവും കൂടുതൽ ചായയുണ്ടാക്കി ഗിന്നസ് വേൾഡ് റെക്കോർഡ് നേടി ദക്ഷിണാഫ്രിക്കൻ സ്വദേശി ഇൻഗാർ വാലന്‍റൈൻ. ദക്ഷിണാഫ്രിക്കയിലെ ഒരു സസ്യമായ അസ്പാലാത്തസ് ലീനിയറിസ് കുറ്റിച്ചെടിയുടെ ഇലകളിൽ നിന്ന് ഉണ്ടാക്കുന്ന ഒരു ചുവന്ന ഹെർബൽ ടീയായ റൂയിബോസ് ചായ 249 കപ്പ് നിർമ്മിച്ചാണ് വാലന്‍റൈൻ റെക്കോർഡ് നേടിയത്. ഈ നേട്ടം കൈവരിക്കാൻ ഒരു മണിക്കൂറിനകം കുറഞ്ഞത് 150 കപ്പ് ചായയെങ്കിലും ഉണ്ടാക്കണമായിരുന്നു. അവർ റൂയിബോസിന്‍റെ മൂന്ന് ഫ്ലേവറുകൾ ആണ് ഉപയോഗിച്ചത്. ഒറിജിനൽ, വാനില, സ്ട്രോബെറി എന്നിവയാണത്.
മോസ്കോ: രണ്ട് വ്യത്യസ്ത കേസുകളിലായി യുഎസ് ഇ-കൊമേഴ്സ് ഭീമനായ ആമസോണിന് മോസ്കോ കോടതി 4 ദശലക്ഷം റൂബിൾ (65,000 ഡോളർ) പിഴ ചുമത്തി. ആമസോൺ ആത്മഹത്യ പ്രചരിപ്പിക്കുകയും, മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട വസ്തുക്കൾ നീക്കം ചെയ്യുന്നതിൽ പരാജയപ്പെട്ടുവെന്നും കോടതി വിധിച്ചു. ഇവ രണ്ടും റഷ്യയിൽ നിയമവിരുദ്ധമാണ്. യുഎസ് ആസ്ഥാനമായുള്ള ടെക് ഭീമൻമാർ കഴിഞ്ഞ കുറച്ച് മാസങ്ങളായി റഷ്യയുടെ കർശന നിയമനടപടികൾക്ക് വിധേയരാവുകയാണ്. ഇതിന്റെ ഭാഗമായി മെറ്റയെ ഒരു “തീവ്രവാദ” സംഘടനയായി നിരോധിക്കുകയും ഗൂഗിളിനും ആപ്പിളിനും പിഴ ചുമത്തുകയും ചെയ്തിരുന്നു.
ന്യൂഡല്‍ഹി: ജെ.എൻ.യു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിന്‍റെ ജാമ്യാപേക്ഷ തള്ളി ഡൽഹി ഹൈക്കോടതി. വിചാരണക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് മാർച്ച് 24നാണ് ഖാലിദ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ സിദ്ധാർഥ് മൃദുൽ, രജനീഷ് ഭട്നഗർ എന്നിവരടങ്ങിയ പ്രത്യേക ഡിവിഷൻ ബെഞ്ചാണ് ജാമ്യാപേക്ഷയിൽ വിധി പ്രസ്താവിച്ചത്. ജാമ്യ ഹർജിയിൽ മെറിറ്റുകളൊന്നും കണ്ടെത്താത്തതിനാലാണ് ജാമ്യാപേക്ഷ തള്ളിയതെന്ന് ബെഞ്ച് വിധി പ്രസ്താവത്തില്‍ പറഞ്ഞു. ഇന്ന് ജാമ്യം ലഭിച്ചിരുന്നെങ്കിൽ ഖാലിദ് ജയിൽ മോചിതനാകുമായിരുന്നു. കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് യുഎപിഎ ചുമത്തപ്പെട്ട ഖാലിദ് 2020 സെപ്റ്റംബർ മുതൽ ജയിലിലാണ്.
അടുത്ത വർഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിന്‍റെ വേദിയുടെ കാര്യത്തിൽ അനിശ്ചിതത്വം. പാകിസ്ഥാനിലാണ് ടൂർണമെന്‍റ് നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഇന്ത്യൻ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കേണ്ടെന്നാണ് ഇപ്പൊൾ ബിസിസിഐയുടെ തീരുമാനം. 50 ഓവർ ഫോർമാറ്റിലാണ് ഏഷ്യാ കപ്പ് നടക്കുക. പാകിസ്ഥാനിൽ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യയുണ്ടാകുമെന്ന് ബി.സി.സി.ഐ സംസ്ഥാന അസോസിയേഷനുകളെ അറിയിച്ചതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇന്ന് ചേർന്ന ബിസിസിഐയുടെ വാർഷിക പൊതുയോഗത്തിൽ ഇന്ത്യൻ ടീമിനെ പാകിസ്ഥാനിലേക്ക് അയയ്ക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ഏഷ്യാ കപ്പ് പാകിസ്ഥാന് പകരം മറ്റൊരു വേദിയിലേക്ക് മാറ്റണമെന്ന ആവശ്യം ബിസിസിഐ ഉന്നയിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു. 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിൽ പരമ്പരകൾ കളിച്ചിട്ടില്ല. അന്താരാഷ്ട്ര ടൂർണമെന്‍റുകളിലൊഴികെ ഇരുവരും പരസ്പരം മത്സരിക്കാറില്ല.
യു.കെ: കോവിഡ് -19 ആയുർദൈർഘ്യത്തിൽ ഇടിവിന് കാരണമാവുകയും കഴിഞ്ഞ 70 വർഷത്തിനിടെ ആഗോള മരണനിരക്കിൽ അഭൂതപൂർവമായ മാറ്റങ്ങൾക്ക് കാരണമാവുകയും ചെയ്തുവെന്ന് പഠനം. യുകെയിലെ ഓക്സ്ഫോർഡ് സർവകലാശാലയിലെയും ജർമ്മനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെമോഗ്രാഫിക് റിസർച്ചിലെയും ഗവേഷകർ യൂറോപ്പിലെ 29 രാജ്യങ്ങളിൽ നിന്നുള്ള ഡാറ്റയും ചിലി, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള ഡാറ്റയും ഉപയോഗിച്ചാണ് പഠനം നടത്തിയത്. നേച്ചർ ഹ്യൂമൻ ബിഹേവിയർ ജേണലിൽ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച പഠനത്തിൽ, 2021 ലെ ആയുർദൈർഘ്യം 29 രാജ്യങ്ങളിലും പ്രതീക്ഷിച്ചതിലും കുറവാണെന്നും പകർച്ചവ്യാധിക്ക് മുമ്പുള്ള പ്രവണതകൾ തുടരുകയാണെന്നും കണ്ടെത്തി. എന്നാൽ, കോവിഡ് -19 ന്‍റെ അളവും വ്യാപ്തിയും, മരണനിരക്കിൽ, ഫ്ലൂ പോലുള്ള രോഗത്തേക്കാൾ വലിയ സ്വാധീനം ചെലുത്തിയിട്ടില്ലെന്ന വാദത്തെ ആശയക്കുഴപ്പത്തിലാക്കി. ഇരുപതാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയിൽ മാനവരാശിയെ തുടർച്ചയായി വേട്ടയാടിയ ഫ്ലൂ പകർച്ചവ്യാധികളിൽ നിന്നുണ്ടായ ആയുർദൈർഘ്യ നഷ്ടം കോവിഡ് മഹാമാരി മൂലം ഉണ്ടായ ആയുർദൈർഘ്യ നഷ്ടത്തെക്കാൾ വളരെ ചെറുതും വ്യാപനം കുറഞ്ഞതുമാണെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു.
ഇന്ദ്രൻസും ഷറഫുദ്ദീനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഷാഫി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആനന്ദം പരമാനന്ദം’. അനഘ നാരായണൻ നായികയായെത്തുന്ന ഫാമിലി ഹ്യൂമർ സിനിമയുടെ ചിത്രീകരണം പൂർത്തിയായി. പാലക്കാട് ജില്ലയിലെ കൊല്ലങ്കോടും, പരിസരങ്ങളിലുമായിട്ടാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂർത്തിയായത്. ചിത്രത്തിന്റെ ടീസർ ഒക്ടോബർ 20ന് റിലീസ് ചെയ്യും. ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്ന പോസ്റ്റ്മാൻ ദിവാകരക്കുറുപ്പിനെയും ഗൾഫിൽ നിന്ന് വിവാഹം കഴിക്കാനുള്ള സ്വപ്നവുമായി നാട്ടിലെത്തുന്ന പി പി ഗിരീഷ് എന്ന ചെറുപ്പക്കാരനെയും ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. വികസന പദ്ധതികൾക്ക് സഹായകമാകുന്ന മേഖലകളിലെ ഗവേഷണത്തിനാണ് ഫെലോഷിപ്പ് നൽകുക. പ്രതിമാസം 50,000 രൂപ മുതൽ 2 ലക്ഷം രൂപ വരെ രണ്ട് വർഷത്തേക്കാണ് ഫെലോഷിപ്പ് ലഭിക്കുക. കൃഷി, ജൈവവൈവിധ്യം, ഡിജിറ്റൽ സാങ്കേതികവിദ്യ, ജനിതകശാസ്ത്രം, കാലാവസ്ഥാ വ്യതിയാനം, കേരളത്തിന്‍റെ തനതായ സംസ്കാരം, സംസ്ഥാന സർവകലാശാലകളിൽ സർക്കാർ അനുവദിച്ച വിവർത്തന ഗവേഷണ കേന്ദ്രങ്ങളിൽ നടത്തുന്ന ഗവേഷണ മേഖലകളും ഗവേഷണത്തിനായി തിരഞ്ഞെടുത്തവർക്ക് അപേക്ഷിക്കാം. അപേക്ഷകർ അവരുടെ പി.എച്ച്.ഡി പ്രബന്ധം സമർപ്പിക്കുകയോ ഡോക്ടറേറ്റ് നേടുകയോ ചെയ്തിരിക്കണം. ഗവേഷകർ സർക്കാർ അംഗീകൃത സ്ഥാപനത്തിൽ സ്ഥിരം ജോലിയുള്ള ഒരു വ്യക്തിയെയാണ് ഉപദേഷ്ടാവായി തിരഞ്ഞെടുക്കേണ്ടത്. നവംബർ 20 ആണ് അവസാന തീയതി. വിവരങ്ങൾക്ക് www.kshec.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കൂമൻ’ നിർമ്മാണം പൂർത്തിയായി വരുന്നു. ആസിഫ് അലിയാണ് ചിത്രത്തിലെ നായകൻ. പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന ചിത്രമാണിത്. കെ ആർ കൃഷ്‍കുമാറാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. കേരള-തമിഴ്നാട് അതിർത്തിയിലെ ഒരു മലയോര ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ഇവിടത്തെ പോലീസ് സ്റ്റേഷനിലേക്ക് കർക്കശ്ശക്കാരനായ ഒരു പോലീസ് ഓഫീസർ സ്ഥലം മാറി വരുന്നത് പലരുടെയും ജീവിതത്തെ കീഴ്മേൽ മറിക്കുന്നു. സാധാരണമെന്ന് വിധിക്കപ്പെട്ട പല കാര്യങ്ങളും അത്ര സാധാരണമല്ലെന്ന തിരിച്ചറിവ് ചിത്രത്തെ ഉദ്വേഗമാക്കുന്നു. ‘ഗിരിശങ്കർ’ എന്ന പൊലീസ് കോൺസ്റ്റബിളിന്‍റെ വേഷമാണ് ആസിഫ് അലി അവതരിപ്പിക്കുന്നത്. ആൽവിൻ ആന്‍റണിയും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അനന്യ ഫിലിംസിന്‍റെയും മാജിക് ഫ്രെയിംസിന്‍റെയും ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. നിരവധി അഭിനേതാക്കളെ അണിനിരത്തി വലിയ മുതൽമുടക്കിൽ ആണ് ചിത്രം ഒരുക്കുന്നത്. കൊല്ലങ്കോട്, ചിറ്റൂർ, പൊള്ളാച്ചി, മറയൂർ എന്നിവിടങ്ങളിലായാണ് ചിത്രീകരണം.
ദോഹ: 2022ലെ ഫിഫ ലോകകപ്പിന് ഇനി ദിവസങ്ങൾ മാത്രം. ഇത്തവണ കപ്പ് തങ്ങൾക്ക് തന്നെ എന്ന് ഉറപ്പിച്ചിരിക്കുകയാണ് അർജന്‍റീന ആരാധകർ. എന്നാൽ, സൂപ്പർതാരവും ടീമിന്‍റെ ക്യാപ്റ്റനുമായ മെസിയുടെ പ്രവചനം അർജന്‍റീന ആരാധകർക്ക് ഒട്ടും സന്തോഷം പകരുന്നതല്ല. നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസും മുൻ ചാമ്പ്യൻമാരും ബദ്ധവൈരികളായ ബ്രസീലും ഇത്തവണ കപ്പ് നേടാൻ ഏറ്റവും സാധ്യതയുള്ള ടീമുകളെന്നാണ് മെസിയുടെ പ്രവചനം. പല വലിയ ടീമുകളും ലോകകപ്പിൽ മത്സരിക്കുന്നുണ്ട്. ഇംഗ്ലണ്ട്, ജർമ്മനി, സ്പെയിൻ എന്നിവയുൾപ്പെടെയുള്ള ടീമുകൾ ശക്തമാണ്. എന്നാൽ ഇത്തവണ ബ്രസീലും ഫ്രാൻസും ശക്തരാണ്. ഇരു രാജ്യങ്ങൾക്കും മികച്ച ലൈനപ്പുണ്ട്. വളരെക്കാലമായി ഒരുമിച്ച് കളിക്കുന്ന ഒരു കൂട്ടം കളിക്കാരുണ്ടെന്നത് ഇരു ടീമുകളുടെയും പ്രത്യേകതയാണെന്ന് മെസി പറഞ്ഞു. ഫ്രാൻസ് കിരീടം നിലനിർത്താൻ ഖത്തറിലെത്തുമ്പോൾ 20 വർഷത്തെ കിരീട വരൾച്ച അവസാനിപ്പിക്കുകയാണ് ബ്രസീലിന്‍റെ ലക്ഷ്യം. കൊറിയയും ജപ്പാനും സംയുക്തമായി ആതിഥേയത്വം വഹിച്ച 2002 ലോകകപ്പിലാണ് ബ്രസീൽ അവസാനമായി വിജയികളായത്. ഫൈനലിൽ അവർ ജർമ്മനിയെയാണ് തോൽപ്പിച്ചത്. സെർബിയ, സ്വിറ്റ്സർലൻഡ്, കാമറൂൺ…
നാസിക്: നാസിക്കിലെ സുർഗണ താലൂക്കിൽ നടന്ന മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഐ(എം) 34 സീറ്റുകൾ നേടി. ജില്ലയിലെ 194 ഗ്രാമപഞ്ചായത്തുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 61 ഗ്രാമപഞ്ചായത്തുകളിലെ ഫലം പ്രസിദ്ധീകരിച്ചു. നാസിക്കിൽ 34 ഗ്രാമ പഞ്ചായത്തുകളിൽ വിജയിച്ച് സിപിഐ(എം) ലീഡ് ചെയ്യുമ്പോൾ എൻസിപി എട്ട് സീറ്റുകളുമായി രണ്ടാം സ്ഥാനത്താണ്. ശിവസേന-3, ബിജെപി-3, സ്വതന്ത്രർ- 4, മറ്റ് പാർട്ടികൾ-8 എന്നിങ്ങനെയാണ് കക്ഷിനില. സുർഗുണ താലൂക്കിലെ വോട്ടെണ്ണൽ പൂർത്തിയായതോടെ വർഷങ്ങളായി മേഖലയിൽ സ്വാധീനമുള്ള സിപിഐ(എം) തന്നെ മുന്നേറ്റം നടത്തി. എന്നാൽ സംസ്ഥാനം ഭരിക്കുന്ന ഏക്നാഥ് ഷിൻഡെ വിഭാഗത്തിന് ഒരു സീറ്റ് പോലും ലഭിച്ചില്ല.
